മഴ പെയ്തു തോർന്ന ഒരു സായഹ്നത്തിലായിരിന്നു ചാരുവിനെ ഞാൻ ആദ്യമായി കണ്ടത്. തിരക്കുള്ള ഒരു ഡ്യൂട്ടി ഡേ കഴിഞ്ഞു തിരിച്ചിറങ്ങാൻ തുടങ്ങുന്ന സമയത്താണ് കുറച്ചു പോലീസുകാർ ഒപി യിലേക്ക് വന്നത്. കോടതിയിൽ നിന്നും പ്രതിയുമായി വന്നതാണ് എന്നും പറഞ്ഞു അവർ ചാരുവിനെ എന്റെ മുന്നിലേക്ക് നിർത്തി.. 25 വയസ്സ് ഉള്ള മെലിഞ്ഞ ഒരു ചെറിയ പെൺകുട്ടി. ഈ ചെറുപ്രായത്തിൽ എന്ത് കുറ്റമാണ് ഇവൾ ചെയ്തിരിക്കുക എന്ന് ആലോചിച്ചു നിൽക്കുന്നതിന്റെ ഇടയിൽ പോലീസുകാർ അവളുടെ കഥ പറയാൻ ആരംഭിച്ചു. തന്റെ രണ്ടു മാസം പ്രായമായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്നതാണ് അവളുടെ പേരിലുള്ള കുറ്റം. അതിന്റെ ഭാഗമായുള്ള വിചാരണയിൽ പ്രതിക്ക് മാനസിക അസുഖമുള്ളതായി തോന്നുകയും അതിന്റെ ചികിത്സക്കായി കുറച്ചു കാലം ഗവണ്മെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു അയച്ചു കൊണ്ടുള്ള ഉത്തരവ് പോലീസുകാരുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ നിർന്നിമേഷയായി വിദൂരതയിലേക്കു നോക്കികൊണ്ട് ഒറ്റയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു ചാരു.. ഗർഭാ നന്തര വിഷാദ രോഗത്തിന്റെ മറ്റൊരു…