നറുവെണ്ണ തോൽക്കും ഹൃദയത്തിനുടമ നറു വെണ്ണിലാവൊളിതൂകുന്നൊരുൺമ തനിച്ചായിടേയും നിനയ്ക്കുന്നിതുള്ളിൽ തനിച്ചാക്കിടാതെന്നും മക്കളെല്ലാരെയും നന്ദകുമാർ 893
തലേല് ചുട്ടുപൊള്ളും സൂര്യൻ കാലേല് തൂങ്ങി നെടുനീളൻ ഭൂമിയും. കണ്ണുകളിലുറങ്ങുമനേകം നക്ഷത്രങ്ങൾ! ഒക്കത്തൊളിപ്പിക്കും ഒരു കുടന്നയാകാശം! ഇനിയും സഹിക്കും തഴമ്പിൻ കറുപ്പേകരുതോൾക്ക്…!
കവിതയിൽ കനവത് കയറിയില്ലെങ്കിലും കനവുകളിൽ കവിത ചെന്നെത്തുന്നു. കവിതയിൽ കനമുള്ള കാമ്പില്ലെങ്കിലും കരുത്തുറ്റ കഥനമായ് കതിരിടുന്നു. കവിതയിൽ കനലുകൾ എരിയുന്നില്ലെങ്കിലും കനലുകളാൽ കവിതയ്ക്ക് മാറ്റു കൂടുന്നു. കവിതയിൽ ഭാഷകളായിരമുണ്ടെങ്കിലും കവികൾക്കൊരേ ഭാഷണമാണ് താനും. വിരഹത്തിൻ…
‘ഞാൻ ഉന്നത വിദ്യാഭ്യാസം നേടി’ എന്നു പറയുന്ന ഒരുവന്, എതിരെ നിൽക്കുന്നവനോട് ഒരു മറുചോദ്യമെങ്കിലും ചോദിക്കാൻ ത്രാണിയില്ലെങ്കിൽ, വിദ്യാഭ്യാസത്തിന്റെ വർഷങ്ങൾ വെറുതെയായി എന്നു ചുരുക്കം. കുട്ടികളെ നിർബന്ധിതമായും ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരാക്കണം, എങ്കിൽ മാത്രമെ…
കഥ: പവർകട്ട് രചന :ബിന്ദു എസ് നായർ അച്ഛാ.. എത്ര നാളായി പറയുന്നു ഒരു ഇൻവർട്ടർ വയ്ക്കാൻ.. അപ്പുറത്തെ രാജുവിന്റെ വീട്ടിലും മാളുവിന്റെ വീട്ടിലും എല്ലാം ഇൻവർട്ടർ ഉണ്ട്. അതുകൊണ്ട് കറണ്ട് പോയാലും അവർക്ക്…
ഏതൊരു ബന്ധവും ആയിക്കോട്ടെ തമ്മിൽ കണ്ടുമുട്ടലുകൾ ഇല്ലെങ്കിലും എപ്പോഴും സംഭാഷണങ്ങൾ ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകളെ എങ്ങനെ മറവിക്ക് വിട്ടു കൊടുക്കാൻ കഴിയുക. ഒരാൾ മറ്റൊരാളാൽ ഓർമ്മിക്കപെടുക എന്നത് എത്ര മനോഹരമാണ്… വെറും…
പ്രണയിക്കുകയെന്നാൽ, കാട്ടുതീയ്ക്ക് ഇടം കൊടുത്ത മുളവീടാവുകയെന്നാണ്.. ഏതുനിമിഷവും കത്തിയെരിയാൻ തയ്യാറായിരിക്കണം..
കിനാവിൽ വന്ന് നീ എന്റെയേത് ഞരമ്പിലാണ് ചുംബിച്ചത്..? ജ്വരബാധ പോലൊരു ചൂടെന്നെ അടിമുടി പൊതിയുന്നല്ലോ..! 💜
സ്നേഹത്തിൻ ഖജാന സൂക്ഷിപ്പുകാരാ, നീയല്ലാതാരെൻ പച്ച മുറിവുകളുടെ നെറ്റിയിലുമ്മ വെക്കുവാൻ.. പെരും സങ്കടങ്ങളുടെ പൊഴി മുറിക്കുവാൻ… പുനർജനിയുടെ തമ്പുരാനെ, നീയല്ലാതാരെന്നിൽ അഭയത്തിൻ അഴിമുഖമാകുവാൻ.. പ്രണയത്തിൻ മധുരസമുദ്രമാകുവാൻ…!
വിഷാദച്ചവർപ്പ് നുണഞ്ഞ കാലങ്ങളിൽ സ്നേഹമെന്നു നീ മുറുകെപ്പിടിക്കവേ, കോരി നിറയ്ക്കുന്നൂ കുമ്പിളാൽ നിന്നെ ഞാൻ, വിരഹ വേനലിൽ മുക്കി കുടിക്കുവാൻ…
അടയാളമുദ്രയൊന്നും അച്ചു കുത്താതെ വരും ജന്മങ്ങളിൽ നീയെന്നെ എങ്ങനെ തിരിച്ചറിയും? തിരിച്ചറിയാനായ് ഇന്നോളം പറയാനാകാതെ നെഞ്ചിൽ കുടുങ്ങിയൊരു വാക്ക് ഞാൻ പച്ച കുത്തിയിട്ടുണ്ടാകും.. നീയതിൽ അമർത്തിച്ചുംബിക്കുക.. നീ ചുംബിക്കുമ്പോൾ ആർദ്ര നക്ഷത്രം പോലിരുട്ടിലും ഞാൻ…
കവിഞ്ഞു പോയേക്കുമെന്ന് ഭയന്ന് ഒഴുക്ക് നിലച്ചൊരു പുഴ, തമ്മിൽ കലരാത്തൊരു കടലിന് സ്വന്തമെന്ന് അടയാളപ്പെടുന്നു..!
നീയൊരിക്കലും വിരുന്ന് പാർക്കാത്ത ഒറ്റമുറി വീടാണ് ഞാൻ.. ഇതുവരേയ്ക്കും വരാതിരിക്കിലും നീ വന്നുപോയ പോൽ, എന്നിൽ നിറയെ.. നിറയെ.. നിന്നെ വാസനിക്കുമ്പോൾ.. എന്റെ ജീവിതകാലത്തിന് നിന്റെ പേരാകുന്നു..!
യുദ്ധം രംഗബോധം ഇല്ലാത്ത കോമാളിയാണ്. പെട്ടന്ന് തുടങ്ങി സർവ നാശം വിതച്ചു ഒന്നുമറിയാത്ത പോലെ അടങ്ങും. വിജയവും പരാജയവും വിളിച്ചു കൂവി നടക്കുന്ന നേതാക്കളുടെ മുമ്പിൽ പകച്ചു നിൽക്കുന്ന, ജീവനും വസ്തുവകകളും നഷ്ടമായ പാവം…
പിച്ചവച്ച നാളിൽ തുടങ്ങിയ താളത്തോടെ വർഷങ്ങൾ കടന്നു പോയിട്ടും പ്ര്രരാബ്ധക്കണക്കെടുപ്പിൽ എവിടെയോ വലിച്ചെറിയപ്പെട്ട കാൽച്ചിലങ്കകൾ പതിച്ചതന്നവളുടെ ഹൃദയത്തിലായിരുന്നു എങ്കിലുമിപ്പോഴും വാചാലതകളിൽ അറിയാതെ കൈമുദ്രകൾ വരുന്ന പോലെ നടത്തത്തിലെവിടെയോ ചിലങ്കയണിഞ്ഞ കാൽപ്പാദങ്ങൾ പതിയുന്ന പോലെ നോട്ടത്തിലും…
മകൻ ആ ചാരു കസേരക്ക് മുന്നിൽ തല കുനിച്ചു നിന്നു. അത് ഒരു സാധാരണ കസേരയല്ലെന്ന് അയാൾക്ക് ആദ്യമായി തോന്നാൻ തുടങ്ങി. അത് വിശ്രമത്തിന്റെ ഓർമ്മകളുടെ അഥവാ നിശസബ്ദതയുടെ ചിഹ്നമാണ്. അച്ഛന്റെ ജീവസ്പന്ദനം.. താനത്…
കാൽ നഖം കൊണ്ടൊന്നു കളം വരച്ച് കാർകൂന്തൽ തുമ്പെടുത്ത് പുറകിലിട്ട് കാർമിഴികൂമ്പിൽ നാണമൊളിച്ചിന്നുനീ കാത്തിരിക്കുന്നാളിത് വിരുന്നിനുണ്ടോ നന്ദകുമാർ 883
അരളി..! പേര് കൊള്ളാം, കാണാനും ചന്തമുണ്ട് ഓണപ്പൂക്കളത്തിൽ നിന്നെ ഒന്ന് ചേർത്താൽ പൂക്കളം കാണാൻ നല്ല ഭംഗിണ്ടാവും തൊടിയിലൊന്നും പൂക്കൾ കിട്ടാനില്ല വഴിയോരപൂക്കച്ചവടക്കാരുടെ അടുത്ത്ന്ന് വിലപേശാതെ വാങ്ങിയെടുത്തു നിന്നെ കൊള്ളാം പൂക്കളം കാണാൻ എന്താ…
വേച്ചും ഇടറിയും രക്തമിറ്റുന്ന ദേഹവും ദേഹിയുമായി വന്ന ജീവിയെ തിരികെ കഴുകനിട്ടു കൊടുത്തു കൊണ്ടവർ പറഞ്ഞു ഇനിയും ബാക്കിയുണ്ട് അസ്ഥിയിലൊട്ടിപ്പിടിച്ച അല്പം രക്തവും ജീവൻ കൊതിയ്ക്കുന്നൊരാത്മാവും..
ഉള്ള് വേവിച്ച ഓർമകൾക്ക് എടുത്താൽ പൊങ്ങാത്ത കനമാണ്, തലക്കനം മൂക്കുമ്പോൾ ഉള്ളിലിരിക്കുന്ന ചിതലുകളുടെ പിരുപിരുപ്പ് കേൾക്കാം അവ കൂട്ടത്തോടെ പുറ്റ് കെട്ടുകയാണ്, നോവുകൾക്കും വേവുകൾക്കും മേലെ… അങ്ങനെ കെട്ടിക്കെട്ടിയൊടുക്കം മറവിയെ ബാക്കിയാക്കും മറവിയുടെ…
