മാസങ്ങളോളം നൽകി… പരിചരണവും, വെയിൽത്തുമ്പുകളും നീർത്തുള്ളികളും. എന്നിട്ടുമെന്റെ വെള്ള ഡെയ്സിപ്പൂവ് കാത്തിരുന്നു. ആദ്യത്തെ ഇടവപ്പാതിയുടെ കുളിരൊന്ന് തൊടാൻ… ആകാശത്തിന്റെ അനുഗ്രഹം പെയ്തിറങ്ങാൻ. പിന്നെ ഒറ്റ രാത്രി കൊണ്ടവൾ ചിരിച്ചു, വിരിഞ്ഞു. നമ്മളിൽ ചിലരും ഇങ്ങനെയാണല്ലേ?…
വേട്ടക്കാരൻ, അയാൾ ഇന്നത്തെ രാത്രിയും സുഖമായുറങ്ങും. പതിവുപോലെ നാളത്തെ സന്തോഷങ്ങളിലേക്ക് ഉണർന്നെണീൽക്കും.തലയുയർത്തി ലോകത്തെ അഭിമുഖീകരിക്കും. നല്ലൊരു ഗൃഹനാഥനെന്ന് കുടുംബാംഗങ്ങൾ അടക്കം പറയും. ഇര,വേട്ടക്കാരനെ അഭിമുഖീകരിക്കേണ്ടി വരുമോ എന്നോർത്ത് ഉറങ്ങാതെ രാവു തീർക്കും. ഇനി അയാളുടെ…
കവിത: മാറ്റത്തിന്റെ വഴി ബഷീർ ചെമ്പിരിക്ക. ത്രിവർണ്ണം പുൽകിയ നേരം, ചാതുർവർണ്യം മനസ്സകന്നു… കാവി പുതയ്ക്കാനൊരുങ്ങുമ്പോൾ, ജാതീയത ഉള്ളിൽ ഗർഭം ചുമക്കുന്നു. എന്റെയും നിന്റെയും പിറവി- രാജ്യത്തായൊരുകാലം… മതങ്ങൾ മനുഷ്യർക്കായി വഴിമാറിയ നേരം മഹത്വചിന്തകൾ…
വിഹിതമൊന്നു തിരസ്കരിച്ചിത് അഹിതമൊന്നു ഗ്രഹിച്ചിടുമ്പോൾ അവിഹിതമെന്നു കഥിച്ചതെല്ലാമ- വിഹിതമല്ലതു കേട്ടറിഞ്ഞപോൽ നന്ദകുമാർ 950
കടുപ്പപ്പെട്ടൊരു പ്രേമത്തിൽ നിലതെറ്റി വീണിട്ടുണ്ടോ? അടിമുടി പ്രേമമണിഞ്ഞ ഒരുവനോടൊപ്പം മഴവില്ലുകളിൽ ഊഞ്ഞാലാടിയിട്ടുണ്ടോ? ഭൂമി തൊടാതെ, ഭാരമില്ലാത്ത തൂവലായ് ആകാശത്ത് പാറിയിട്ടുണ്ടോ? വെയിലിന് കുളിരെന്നും മഴയ്ക്ക് ചൂടെന്നും രാത്രിയെ പകലെന്നും വിഭ്രമിച്ചിട്ടുണ്ടോ?…
നിന്നെ വായിക്കുകയാണ് ഞാൻ.. താഴിട്ടതായ് എത്ര താളുകൾ.. അച്ചുകുത്തുകൾ.. അർദ്ധവിരാമങ്ങൾ,.. മാനസവ്യവഹാരങ്ങളുടെ വട്ടെഴുത്തുകൾ.. വേറിട്ടതായ്, അല്പമാത്രം തെളിഞ്ഞ വരികൾ.. കണ്ണടകൾ മാറ്റി മാറ്റി വെച്ചിട്ടും കൺകെട്ടിനാൽ വെളിപ്പെടാതെ ഉള്ളം..…
അകൽച്ചകളുടെ നിശബ്ദതയെ മുഖരിതമാക്കുന്നത്, ഒന്നിച്ചിരുന്ന നിമിഷങ്ങളുടെ ആ പ്രതിധ്വനികളാണ്… “ഞാനിത് കണ്ടപ്പോൾ നിന്നെ ഓർത്തു” എന്ന പറയാതെ പോകുന്ന വാക്കുകൾ. “സുഖമാണോ?” എന്നൊരു മെസ്സേജ് കുറിച്ച ശേഷം, ഡിലീറ്റ് ചെയ്ത് പിൻവലിക്കുന്ന വിരൽത്തുമ്പുകൾ. വിളിക്കാനായി…
ഓർക്കുവാനെനിക്കെന്തിഷ്ടമാണീ മധുരംബാല്യകാലത്തിൻ സ്മരണ തൻ മധുരംമുത്തശ്ശിക്കഥകൾ കേട്ടുറങ്ങിയസ്വപ്നത്തിലെപ്പോഴോ കഥയിലെരാജകുമാരിയായ് മാറീതുംഅമ്പലമണി കേട്ടുണരുന്നതുംപൈക്കളെ കാണാൻ തൊടിയിലേക്കോടീതുംപാൽ മണം നിറയുന്ന പൈക്കിടാവിനെകെട്ടിപ്പുണരുന്നതുംതുമ്പിയെ പിടിച്ചതുംകളിവീട് കെട്ടി മാഞ്ചോട്ടിൽ കളിച്ചതുംകുറുമ്പ് കാട്ടിക്കൊണ്ടോടി നടക്കുമ്പോൾകുഞ്ഞിക്കൈ നീട്ടിക്കൊണ്ടടി മേടിച്ചതുംഅമ്മയെ നോക്കി കള്ളക്കണ്ണീരൊഴുക്കീട്ട്കുഞ്ഞരിപ്പല്ലില്ലാ…
കടന്നുവന്ന വഴികളിൽ പലപ്പോഴും കനലുകളായിരുന്നു. ഓരോ ഘട്ടത്തിലും ആ കനലുകളുടെ ചൂട് കൂടിയതേ ഉള്ളൂ. വരാനിരിക്കുന്നവയെക്കുറിച്ച് എനിയ്ക്ക് അറിവില്ല. എന്നിട്ടും ആ കനലുകളിൽ ചവിട്ടി എനിയ്ക് നിവർന്നു നിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഞാൻ ഒരു യോദ്ധാവു…
നിസ്വരാം മനുഷ്യർ തൻ ആകുലതകളെ , രോഗപീഡകളെ ആർദ്രമാം നോട്ടങ്ങളാൽ, അലിവോറും പരിചരണത്താൽ, അലിയിച്ചു കളഞ്ഞിടുന്നു, ഭൂമിയിലെ മാലാഖമാർ, നേഴ്സുമാർ. ആദരവോടെയോർക്കേണം, ന്യായമായ് പരിഗണന നൽകേണം സമൂഹമാവർക്കെന്നും.
നീ വിളിച്ചെന്ന തോന്നലിൽ കാത് കൂർപ്പിക്കുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ മിന്നായം പോലൊരു നിഴൽ കണ്ടെന്നു തോന്നുന്ന നേരത്ത് ഓടിയെത്തുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ പകൽക്കിനാക്കളിൽ നീ എന്തോ കാതിൽ മന്ത്രിച്ചെന്നോർത്തു കണ്ണ് തുറന്നു നോക്കുന്ന നേരത്തും…
ഇരുളിൽ തനിച്ചാക്കി ഭയപ്പെടുത്താനൊരു സുന്ദരി തരുണിയാമെക്ഷിയുണ്ട് വാൽക്കണ്ണെഴുതിയ മിഴിമുനകൊണ്ടവൾ പോറാത്ത ഹൃദയങ്ങൾ നാട്ടിലില്ല കൊതിപ്പിച്ചു വീഴ്ത്തും ശബ്ദമാണവൾ തനിച്ചിതു വാഴുന്ന രാജ്ഞിയാണ് നിനച്ചിടേണ്ടാരും ആവഴി പോയിടാൻ ഭയപ്പെടുത്തീട്ടവളൊഴിഞ്ഞുമാറും കൊതിച്ചതെന്തും നിനച്ചൊന്നു നേടിടാൻ വരമൊന്നു വാങ്ങി…
വിശ്വപ്രകൃതി തൻ മായികഭാവങ്ങൾ, പ്രതിഭാസങ്ങൾ, ചാരുത നിറയും ദൃശ്യങ്ങൾ, വിരിയിച്ചിടുന്നു ആരാധന തൻ പൂക്കാലം ഹൃത്തിൽ, ആരാധികയായ് മാറ്റിടുന്നീ അനുപമ സൗന്ദര്യമോലും അജ്ഞാതമാം പ്രപഞ്ചത്തിൻ.
പിറന്നാൾ ദിനം ഓർക്കാൻ മറന്നു പോയെന്ന് പറയുന്ന പ്രിയപ്പെട്ടവർ ഉണ്ടാകുന്നിടത്ത് രാപ്പകലുകളുടെ തിരക്കുകളെ നെഞ്ചിലേറ്റിടുമ്പോൾ കാത്തിരിക്കാൻ ആളില്ലാതാകുന്നിടത്ത് നെഞ്ചിലെ പിടച്ചിലുകൾ മനസ്സിലാക്കി ആശ്വസിപ്പിക്കാൻ മറന്നു പോകുന്നിടത്ത് പൊട്ടിക്കരച്ചിലുകൾക്ക് തടയായി സാന്ത്വനത്തിൻ്റെ മടിത്തട്ട് ഇല്ലാതാകുന്നിടത്ത് വെച്ചു…
നറുവെണ്ണ തോൽക്കും ഹൃദയത്തിനുടമ നറു വെണ്ണിലാവൊളിതൂകുന്നൊരുൺമ തനിച്ചായിടേയും നിനയ്ക്കുന്നിതുള്ളിൽ തനിച്ചാക്കിടാതെന്നും മക്കളെല്ലാരെയും നന്ദകുമാർ 893
തലേല് ചുട്ടുപൊള്ളും സൂര്യൻ കാലേല് തൂങ്ങി നെടുനീളൻ ഭൂമിയും. കണ്ണുകളിലുറങ്ങുമനേകം നക്ഷത്രങ്ങൾ! ഒക്കത്തൊളിപ്പിക്കും ഒരു കുടന്നയാകാശം! ഇനിയും സഹിക്കും തഴമ്പിൻ കറുപ്പേകരുതോൾക്ക്…!
കവിതയിൽ കനവത് കയറിയില്ലെങ്കിലും കനവുകളിൽ കവിത ചെന്നെത്തുന്നു. കവിതയിൽ കനമുള്ള കാമ്പില്ലെങ്കിലും കരുത്തുറ്റ കഥനമായ് കതിരിടുന്നു. കവിതയിൽ കനലുകൾ എരിയുന്നില്ലെങ്കിലും കനലുകളാൽ കവിതയ്ക്ക് മാറ്റു കൂടുന്നു. കവിതയിൽ ഭാഷകളായിരമുണ്ടെങ്കിലും കവികൾക്കൊരേ ഭാഷണമാണ് താനും. വിരഹത്തിൻ…
‘ഞാൻ ഉന്നത വിദ്യാഭ്യാസം നേടി’ എന്നു പറയുന്ന ഒരുവന്, എതിരെ നിൽക്കുന്നവനോട് ഒരു മറുചോദ്യമെങ്കിലും ചോദിക്കാൻ ത്രാണിയില്ലെങ്കിൽ, വിദ്യാഭ്യാസത്തിന്റെ വർഷങ്ങൾ വെറുതെയായി എന്നു ചുരുക്കം. കുട്ടികളെ നിർബന്ധിതമായും ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരാക്കണം, എങ്കിൽ മാത്രമെ…
കഥ: പവർകട്ട് രചന :ബിന്ദു എസ് നായർ അച്ഛാ.. എത്ര നാളായി പറയുന്നു ഒരു ഇൻവർട്ടർ വയ്ക്കാൻ.. അപ്പുറത്തെ രാജുവിന്റെ വീട്ടിലും മാളുവിന്റെ വീട്ടിലും എല്ലാം ഇൻവർട്ടർ ഉണ്ട്. അതുകൊണ്ട് കറണ്ട് പോയാലും അവർക്ക്…
ഏതൊരു ബന്ധവും ആയിക്കോട്ടെ തമ്മിൽ കണ്ടുമുട്ടലുകൾ ഇല്ലെങ്കിലും എപ്പോഴും സംഭാഷണങ്ങൾ ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകളെ എങ്ങനെ മറവിക്ക് വിട്ടു കൊടുക്കാൻ കഴിയുക. ഒരാൾ മറ്റൊരാളാൽ ഓർമ്മിക്കപെടുക എന്നത് എത്ര മനോഹരമാണ്… വെറും…
