സ്നേഹത്തിൻ്റെ കൂട്ടിക്കിഴിച്ച കണക്ക് അറിയില്ല. തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ ചരിത്രവും സയൻസും സൂഷ്മമായി വായിച്ചെടുക്കാനും പറയാനും അറിയില്ല. പക്ഷെ സ്‌നേഹം എന്ന മാതൃഭാഷയിൽ മനോഹരമായി കവിതകൾ രചിക്കും. അതിൻ്റെ വലിയ പരീക്ഷകളിൽ ഒന്നാമനും ആകും..
ലോകത്ത് നല്ലതും ചിത്തയുമായ പുസ്തകങ്ങളുള്ളതു പോലെ ലോകത്തെ, മനുഷ്യരെ, നിങ്ങൾ വായിച്ചെടുക്കുന്നതിനനുസരിച്ച് നിങ്ങളേയും ലോകം നല്ലതോ ചീത്തയോ ആയ ഒരു പുസ്തകമായി ക്രമേണേ വായിച്ചെടുക്കും…
ഒരിക്കൽ, ഒരിക്കല്‍ കൂടി ഓർമകൾ ഒളിമങ്ങാത്ത നമ്മിലെ നമ്മളിലേക്ക് തിരികെ പോകണം. വെള്ളിക്കൊലുസുകൾ കലപില കൂട്ടുന്ന കുഞ്ഞിക്കാലുകളാൽ വെള്ളാരം മണലിൽ പിച്ചവെക്കാൻ….. സന്ധ്യക്ക് ഒരു ചെറുതിരിയുമായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഗന്ധർവനെ കാത്ത കൗമാരം കടക്കാന്‍……
വർണ്ണാഭമായ സായന്തനങ്ങൾക്ക് അറിയില്ല ഇരുൾ പടരുന്ന മേഘശകലങ്ങളുടെ വിരഹങ്ങൾ … വിജയൻ മണ്ണഴി … ♥
ഇരുണ്ടു കൂടിയഅസഹ്യതകൾ തിമിർത്ത് പെയ്യുകയാണ് കൂടെഇടിയും മിന്നലുംവൈദ്യുതി നിലച്ചിരിക്കുന്നുഇരുണ്ട കാർമേഘങ്ങൾഅമ്പിളിയെ മറച്ചിരിക്കുന്നുനിലാവു കാത്ത്വരാന്തയിൽ ഇരിക്കുകയാണ് മഴകണ്ട് കുളിർ കൊണ്ട്അപ്പോൾ ഒരാൾപുഴപോലൊഴുകുന്ന റോഡിലൂടെവാഹന വെളിച്ചത്തിൽമിന്നൽ പിണരുകളെ പുണർന്ന്മഴനനഞ്ഞ് നടന്നുനീങ്ങുന്നുഉള്ളിൽ പൊള്ളു ജീവിതംകുളിർപ്പിക്കുകയാവും അയാളപ്പോൾഅഭ്രപാളികളിൽ പ്രകൃതിയുടെ രതിനിർവ്വേദങ്ങൾ…
തൊട്ടാൽവാടിടും തൊട്ടാവാടിയെ തൊട്ടുകളിച്ചൊരുകളിയതുവേണ്ട കണ്ടാൽ നല്ലൊരു പൂവ്വാണെന്നേ എന്നാൽ മുഴുവനും മുള്ളാണത്രേ ലജ്ജയിലാഴും മുഖമിതുകണ്ടാൽ കൗതുകമേറിതു കൈയ്യോങ്ങേണ്ട വെറുതെതഴുകാൻ കൈവച്ചാലോ മുള്ളത്കൊണ്ട് കൈകൾപോറാം നന്ദകുമാർ 388 – …
മരിച്ചവർ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കാണാറില്ലല്ലോ ആ രാത്രിയങ്ങിനെ കണ്ണീരിൽ ഒലിച്ചുപോയി പിറ്റേന്നു കാലത്തും എനിക്കു ജീവൻ ഉണ്ടായിരുന്നു സാഹചര്യം മനുഷ്യന്റെ എല്ലാപേടികളെയും അസ്ഥാനത്താക്കുന്നു ഭീതിയും വെപ്രാളവും നമ്മുടെ ബുദ്ധിയെ മുക്കാലും കെടുത്തിക്കളയുന്നു അന്നേരം ഹൃദയം…
ഇരുളാണ് ചുറ്റും, ആർത്തിരമ്പുന്ന കരക്കാറ്റുകൾ വിടരാൻ കൊതിച്ച പൂമൊട്ടുകൾ പ്രാണനെ പൊതിയുന്ന വരൾച്ചകൾ… ഋതുക്കൾ വന്നു പോകും വരേക്കും… മുറിവേറ്റ ആകാശത്തിനു കീഴെ ഞാൻ നിഴലുകളെ എണ്ണിയിരിക്കും. ഉതിരാതെ നിൽക്കുന്ന കണ്ണീരിന്റെ ഭാരം…
ജീവിതം അതിന്റെ എല്ലാ ആകസ്മികതയോടും മനുഷ്യരുടെ മേൽ വന്നു പതിക്കുന്നു ചിലപ്പോൾ സന്തോഷം ചിലപ്പോൾ സങ്കടം ഇടയ്ക്കെപ്പൊഴോ നിർവികാരത ചിലപ്പോൾ സമാധാനം ചിലപ്പോൾ പ്രശ്നങ്ങളുടെ നീണ്ട നിര ഇടയ്ക്കെപ്പോഴോ സ്വസ്ഥതയുടെ മിന്നാമിനുങ്ങുകൾ ചിലപ്പോൾ നിറയെ…
അവളുടെ ഇഷ്ടങ്ങൾ എന്തൊക്കെയാണ്? അവളുടെ ഇഷ്ടവിനോദങ്ങൾ എന്തൊക്കെയാണ്? അവളുടെ ഇഷ്ടഭക്ഷണം എന്തെല്ലാമാണ്? അവളുടെ പിറന്നാൾ ദിനം എന്നാണ്? അവളുടെ ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ എന്തൊക്കെയാണ്? കുറഞ്ഞത് അവൾക്ക് സുഖമാണോ… അവൾ ഇപ്പോൾ.. ഈ നിമിഷം.. എവിടെ…
മാസങ്ങളോളം നൽകി… പരിചരണവും, വെയിൽത്തുമ്പുകളും നീർത്തുള്ളികളും. എന്നിട്ടുമെന്റെ വെള്ള ഡെയ്സിപ്പൂവ് കാത്തിരുന്നു. ആദ്യത്തെ ഇടവപ്പാതിയുടെ കുളിരൊന്ന് തൊടാൻ… ആകാശത്തിന്റെ അനുഗ്രഹം പെയ്തിറങ്ങാൻ. പിന്നെ ഒറ്റ രാത്രി കൊണ്ടവൾ ചിരിച്ചു, വിരിഞ്ഞു. നമ്മളിൽ ചിലരും ഇങ്ങനെയാണല്ലേ?…
വേട്ടക്കാരൻ, അയാൾ ഇന്നത്തെ രാത്രിയും സുഖമായുറങ്ങും. പതിവുപോലെ നാളത്തെ സന്തോഷങ്ങളിലേക്ക് ഉണർന്നെണീൽക്കും.തലയുയർത്തി ലോകത്തെ അഭിമുഖീകരിക്കും. നല്ലൊരു ഗൃഹനാഥനെന്ന് കുടുംബാംഗങ്ങൾ അടക്കം പറയും. ഇര,വേട്ടക്കാരനെ അഭിമുഖീകരിക്കേണ്ടി വരുമോ എന്നോർത്ത് ഉറങ്ങാതെ രാവു തീർക്കും. ഇനി അയാളുടെ…
കവിത: മാറ്റത്തിന്റെ വഴി ബഷീർ ചെമ്പിരിക്ക. ത്രിവർണ്ണം പുൽകിയ നേരം, ചാതുർവർണ്യം മനസ്സകന്നു… കാവി പുതയ്ക്കാനൊരുങ്ങുമ്പോൾ, ജാതീയത ഉള്ളിൽ ഗർഭം ചുമക്കുന്നു. എന്റെയും നിന്റെയും പിറവി- രാജ്യത്തായൊരുകാലം… മതങ്ങൾ മനുഷ്യർക്കായി വഴിമാറിയ നേരം മഹത്വചിന്തകൾ…
വിഹിതമൊന്നു തിരസ്കരിച്ചിത് അഹിതമൊന്നു ഗ്രഹിച്ചിടുമ്പോൾ അവിഹിതമെന്നു കഥിച്ചതെല്ലാമ- വിഹിതമല്ലതു കേട്ടറിഞ്ഞപോൽ നന്ദകുമാർ 950
പൂമരമായിരുന്നിരിക്കാംപൂത്തിരിക്കാമത് പണ്ട്പൂത്തൊരുകാലത്തിൻപൂക്കുമോർമ്മയിലിന്നുംനന്ദകുമാർ360 . …… …
കടുപ്പപ്പെട്ടൊരു പ്രേമത്തിൽ നിലതെറ്റി വീണിട്ടുണ്ടോ? അടിമുടി പ്രേമമണിഞ്ഞ ഒരുവനോടൊപ്പം മഴവില്ലുകളിൽ ഊഞ്ഞാലാടിയിട്ടുണ്ടോ? ഭൂമി തൊടാതെ, ഭാരമില്ലാത്ത തൂവലായ് ആകാശത്ത് പാറിയിട്ടുണ്ടോ? വെയിലിന് കുളിരെന്നും മഴയ്ക്ക് ചൂടെന്നും രാത്രിയെ പകലെന്നും വിഭ്രമിച്ചിട്ടുണ്ടോ?…
നിന്നെ വായിക്കുകയാണ് ഞാൻ.. താഴിട്ടതായ് എത്ര താളുകൾ.. അച്ചുകുത്തുകൾ.. അർദ്ധവിരാമങ്ങൾ,.. മാനസവ്യവഹാരങ്ങളുടെ വട്ടെഴുത്തുകൾ.. വേറിട്ടതായ്, അല്പമാത്രം തെളിഞ്ഞ വരികൾ.. കണ്ണടകൾ മാറ്റി മാറ്റി വെച്ചിട്ടും കൺകെട്ടിനാൽ വെളിപ്പെടാതെ ഉള്ളം..…
അകൽച്ചകളുടെ നിശബ്ദതയെ മുഖരിതമാക്കുന്നത്, ഒന്നിച്ചിരുന്ന നിമിഷങ്ങളുടെ ആ പ്രതിധ്വനികളാണ്… “ഞാനിത് കണ്ടപ്പോൾ നിന്നെ ഓർത്തു” എന്ന പറയാതെ പോകുന്ന വാക്കുകൾ. “സുഖമാണോ?” എന്നൊരു മെസ്സേജ് കുറിച്ച ശേഷം, ഡിലീറ്റ് ചെയ്ത് പിൻവലിക്കുന്ന വിരൽത്തുമ്പുകൾ. വിളിക്കാനായി…
ഓർക്കുവാനെനിക്കെന്തിഷ്ടമാണീ മധുരംബാല്യകാലത്തിൻ സ്മരണ തൻ മധുരംമുത്തശ്ശിക്കഥകൾ കേട്ടുറങ്ങിയസ്വപ്നത്തിലെപ്പോഴോ കഥയിലെരാജകുമാരിയായ് മാറീതുംഅമ്പലമണി കേട്ടുണരുന്നതുംപൈക്കളെ കാണാൻ തൊടിയിലേക്കോടീതുംപാൽ മണം നിറയുന്ന പൈക്കിടാവിനെകെട്ടിപ്പുണരുന്നതുംതുമ്പിയെ പിടിച്ചതുംകളിവീട് കെട്ടി മാഞ്ചോട്ടിൽ കളിച്ചതുംകുറുമ്പ് കാട്ടിക്കൊണ്ടോടി നടക്കുമ്പോൾകുഞ്ഞിക്കൈ നീട്ടിക്കൊണ്ടടി മേടിച്ചതുംഅമ്മയെ നോക്കി കള്ളക്കണ്ണീരൊഴുക്കീട്ട്കുഞ്ഞരിപ്പല്ലില്ലാ…
കടന്നുവന്ന വഴികളിൽ പലപ്പോഴും കനലുകളായിരുന്നു. ഓരോ ഘട്ടത്തിലും ആ കനലുകളുടെ ചൂട് കൂടിയതേ ഉള്ളൂ. വരാനിരിക്കുന്നവയെക്കുറിച്ച് എനിയ്ക്ക് അറിവില്ല. എന്നിട്ടും ആ കനലുകളിൽ ചവിട്ടി എനിയ്ക് നിവർന്നു നിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഞാൻ ഒരു യോദ്ധാവു…
