കണ്ണുകൾ തമ്മിൽ കഥ പറയുന്നതാണു പ്രണയമെന്നൊരുവൾ. അകലങ്ങളിലാവുമ്പോൾ വിരഹത്തിലുരുകുന്നതാണു പ്രണയമെന്നു മറ്റൊരുവൾ. വിട്ടു കൊടുക്കലാണ് പ്രണയമെന്നു ഇനിയൊരുവൾ മരണത്തിലും മായാത്തമുദ്രയെന്നു കേട്ടുനിന്നവൾ. ഇല്ലായ്മയിലും ഇഷ്ടത്തോടെയുള്ള ചേർത്തുനിർത്തലെന്നൊരു അനുഭവസ്ഥ. മുഖം പൊള്ളിയടർന്നവൾ, മരണത്തിന്റെ കയത്തിൽ നിന്നും…
ഉത്തരമില്ലാതൊരായിരം ചോദ്യങ്ങൾ ചിത്തത്തിൽ പേറി നടക്കുന്നു ഞാനിതാ. ഒട്ടു വരക്കാൻ കഴിവതുണ്ടാരുന്നേൽ ചിത്രങ്ങളായങ്ങു കോറിയിട്ടേനെ ഞാൻ. പരിചിതമാം മുഖങ്ങൾക്കിടയിലപരിചിതയായ് കഴിയുന്ന നൊമ്പരം അനുഭവിച്ചങ്ങറിഞ്ഞാലേ തിരിയുള്ളൂ. പറഞ്ഞാലതു വെറും വാമൊഴി മാത്രം.
“മനസ്സ് ശരിയാണെങ്കിൽ ലോകം മുഴുവൻ ശരിയാകും. മനസ്സ് തെറ്റിയാൽ ഒന്നും ശരിയാകില്ല.”
കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ് കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും കനികളും കഴിക്കണം. കാട്ടുമൃഗങ്ങൾക്കലോസരമാകാതെ കാലൊച്ച പോലും…
അലകളനുസ്യൂതമതിലോലമൊഴുകുമരുവിതന്നോളപ്പരപ്പിലൂടിങ്ങനെ യലസമലക്ഷ്യമൊഴുകി നടക്കുന്നയവിവേകിയാമൊരപൂർവ്വ കുസുമം. അവിവേകിയായതുകൊണ്ടാകാമതിങ്ങനെയലസമോളപ്പരപ്പിലൂടൊഴുകി ആഴിതന്നാഴക്കയത്തിലേക്കെത്തുമ്പോളാർക്കുമേ ചെന്നെത്താനാകാത്തയകലത്തിൽ പവിഴപ്പുറ്റെന്നപോലൊളിപ്പിച്ചു വയ്ക്കുന്നെ. മഹിമയും മേന്മയുമറിഞ്ഞു തിരഞ്ഞെത്തും മനുഷ്യരോ കാവൽ ഭൂതത്തിൻ കരുക്കളായ് മാറുന്നു.
ജീവിതത്തിൽ “ആരും” കൂടെയില്ലെന്ന് തോന്നുന്ന നിമിഷങ്ങൾ വരും. പക്ഷേ ആ ഒറ്റപ്പെടലിലാണ് നമ്മൾ നമ്മളെ തന്നെ കണ്ടെത്തുന്നത്. ആരും അറിയാതെ കരയുന്ന രാത്രികൾ നമ്മെ കരുത്തരാക്കുന്നു. ആരും കൈ കൊടുക്കാത്തപ്പോൾ നമ്മുടെ കൈകൾ…
മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ മറന്ന പൂങ്കുയിലുകളെ കാണാം ആടാൻ മറന്ന മാമയിലുകളെ കാണാം. പെയ്തു തീർന്നങ്ങു നിശ്ചേഷ്ടമായ് നിൽക്കുന്ന നിശ്ചലമാം കൃഷ്ണമണികളെ കാണാം. പൊള്ളുന്ന…
ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും. ഓർമ്മകളേകും സുഖങ്ങളും ചെറുതല്ല. ഓർത്തുചിരിക്കുവാനുണ്ടാകുമേറെ. അതിലേറെയുണ്ടാകുമോർത്തു കരയാൻ. ഓർമ്മകളിൽ തന്നങ്ങു ജീവിച്ചിടുന്നവരെത്രയോ ഉണ്ടാകുമെന്നറിയാമോ. ഓർത്തുചിരിക്കുവാനോർത്തു കരയുവാൻ വിട്ടുപിരിഞ്ഞോരെയിടയ്ക്കൊക്കെയോർക്കുവാൻ ഓർമ്മകളെന്നും ജീവിച്ചിരിക്കട്ട.…
“ചെറിയ സന്തോഷങ്ങളെ കാണാൻ പഠിച്ചാൽ, വലിയ ദുഃഖങ്ങൾ പോലും മനസ്സിൽ സ്ഥാനം പിടിക്കില്ല.”
മോഹങ്ങളും മോഹഭംഗങ്ങളും പേറി മോഹനവാഗ്ദാനങ്ങളിലോ മയങ്ങി മോഹിച്ചതൊന്നുമേ കിട്ടാതെ സ്വയമേ മനസ്സത് നീറിയോ ജീവിച്ചിടുന്നൊരു മോഹിനിമാരേ തിരിച്ചറിഞ്ഞീടൂ നിങ്ങൾ ജീവിത സായാഹ്നമെത്തിടുമ്പോൾ എന്തു ഞാൻ ചെയ്തെന്നു ചിന്തിച്ചിടുമ്പോൾ ഉത്തരം മുട്ടി മനം മടുത്തീടാതെ വ്യർത്ഥമെൻ…
തിരകളെല്ലാം തീരത്തിന്നരികിലല്ലേ ആഴക്കടലോ അതു ശാന്തമല്ലേ. പ്രകൃതി പ്രക്ഷുബ്ധമായ് മാറുമ്പോൾ മാത്രം തിരമാലയലയടിച്ചങ്ങുയർന്നീടും. ആഴക്കടലിന്നുമാഴത്തിലായങ്ങു ചുട്ടുപൊള്ളിച്ചീടും ലാവയോ പേറുന്ന അഗ്നിപർവതത്തിൻ സമാനമായുള്ളൊരു ഭീതിദമാം ദുരന്തമുണ്ടറിയുമോ. സുനാമിത്തിരയെന്നോരോമനപ്പേരും പേറിക്കൊണ്ടവനെത്ര ജീവനെടുത്തെന്നോ. ശാന്തമായ് കാണുന്നൊരുൾക്കടലു പോലെ ശാന്തത…
ഉരുകിയുറഞ്ഞങ്ങു ശിലയായിടുമ്പോൾ പൂജിക്കുവാനോ പൂജാരിമാരെത്തും പൂമാലകൊണ്ടങ്ങു മൂടിമറയ്ക്കും. പൂമൂടൽ തന്നെ ചടങ്ങായ് നടത്തും. അർഘ്യങ്ങൾക്കായി നിവേദ്യവുമെത്തിടും. ആഭരണങ്ങളോ മഴയായി പെയ്തിടും. പരിഹരിക്കപ്പെടാൻ പരാതികളുമായി പതിനായിരങ്ങളോ മുന്നിലുമെത്തിടും. ഹൃദയം മുറിഞ്ഞങ്ങു നോവാൻ തുടങ്ങുമ്പോൾ കൈത്താങ്ങിനായൊരു കൈത്തണ്ട…
വായാകുമാവനാഴി തന്നുള്ളിലെ നാവാകും വില്ലിൽ കുലയ്ക്കുന്നത് അത് വാക്കുകളോ അതോ വാളുകളോ. ചെന്നുപതിക്കുന്നിടത്തു തന്നെയത് ചിന്നിച്ചിതറിത്തെറിച്ചങ്ങു പോയിടും. ചിതറിത്തെറിച്ചു കിടക്കുന്നീടത്തൂന്ന് ഹൃദയത്തിൻ ചില്ലുകൾ കണ്ടങ്ങെടുത്തീടാം. ഈ ജിഹ്വ തൻ കേളിയപാരമതു തന്നെ. കൊട്ടിയടച്ചിടാൻ, പൊട്ടിപ്പുറപ്പെടാൻ,…
വീഴുന്ന ഓരോ നിമിഷവും നിന്റെ അടിത്തറയാണ്, എണീക്കുന്ന ഓരോ നിമിഷവും നിന്റെ കഥയാണ്.
സന്തോഷവാർത്തകൾ കാതുകളിൽ വീഴുമ്പോൾ എന്തുകൊണ്ടാ കണ്ണു കാഴ്ച മറയ്ക്കുന്നെ. പൊട്ടിപ്പൊളിഞ്ഞിട്ടുമൊട്ടിച്ചു ചേർത്തൊരീ പഴയ പിഞ്ഞാണത്തിൻ ദുരവസ്ഥ കണ്ടിട്ടോ അരികിലാണയാൻ മടിച്ചു നീയിക്കാലമത്രയുമെന്നിൽ നിന്നകലേയ്ക്ക് മാറി. മിഴികളിലെ പേമാരിയൊഴിയാതിരുന്നിട്ടും മനമിതിലെ കനലെന്നെ ചുട്ടുപൊള്ളിച്ചിട്ടും കനിവുകാട്ടാതെ നീയകലത്തായ്…
കാണുന്നതൊക്കെയും കള്ളങ്ങളാണെന്നേ കാഴ്ച മറച്ചീടാൻ കാട്ടും കാപട്യങ്ങൾ മാനായി വന്നൊരു മാരീചനെപ്പോലെ മാനിനിമാരുടെ മനം ഭ്രമിപ്പിക്കാനായി മായ കാട്ടീടുന്ന മാനുഷ ജന്മങ്ങൾ. കേൾക്കുന്നതൊക്കെയും പൊള്ളത്തരങ്ങളും. കാതിന്നു സൗഖ്യമോയേകീടുവാനായി കാതരയായങ്ങു മാറ്റുവാനായി കെട്ടിച്ചമയ്ക്കുന്ന പൊള്ളത്തരങ്ങളും. കാലങ്ങളേറെക്കഴിയേണ്ടയിപ്പോൾ…
പട്ടുപാവാടയും പുള്ളിയുടുപ്പുമായ് തുള്ളിക്കളിച്ചൊരെൻ കൊച്ചുപൂമ്പാറ്റെ, നിന്റെ തുള്ളിക്കളി കണ്ടു പ്രായം മറന്നു ഞാനുമെത്രയോ വട്ടം തുള്ളിക്കളിച്ചു. ഇന്നിതായെൻ മുന്നിൽ വെൺപട്ടിനാൽ മൂടി നിശ്ചലം നീയിന്നു മണ്ണിൽ കിടക്കുന്നു. താതനായ് കണ്ടൊരു കശ്മലൻ നിന്റെയാ പിഞ്ചുപൂമേനിയിൽ…
മത്സരിക്കാനോ ഞാനില്ല മാനവാ മത്സരിച്ചു പഴക്കമെനിക്കില്ല മത്സരിച്ചു നേടിയതൊന്നുമേയെന്റെ കൈയിലിരിപ്പതുമില്ലില്ല. മത്സരം തന്നെയല്ലേയീ ലോകത്ത് നേടുവാനായുള്ളൊരു മത്സരം. നേട്ടമോ കൈയിലാക്കാനായിന്നിതാ വേട്ടയാടിടുന്നു രാഷ്ട്രങ്ങൾ. വേട്ടയാടപ്പെടുന്നതോ പാവം നിസ്സഹായത പേറുന്ന ജന്മങ്ങൾ സ്വല്പനേരം നീ നിന്നെയങ്ങോർത്തിടൂ,…
“ആരും കാണാത്തപ്പോൾ നീ നിനക്ക് കൊടുക്കുന്ന വാക്കുകളാണ് നിന്റെ ഏറ്റവും വലിയ കൂട്ട്.”
നിന്റെ നിശബ്ദതയ്ക്ക് പോലും ഒരു കഥയുണ്ട്, അത് പറയാൻ തിടുക്കം വേണ്ട.
