ആർത്തലയ്ക്കുന്ന തിരയിലും ആർത്ത നാദത്തെ കേൾക്കുവാൻ ഒഴുകിയകലുന്ന ജീവനെ തിരികെ തീരത്തണക്കുവാൻ കനിവിനായ് നിളും കയ്യുകൾ ചെന്നു കൈനീട്ടി കവരുവാൻ സ്വന്തം ജീവനെബലി നൽകി ജീവനും ജീവതാളവും തിരികെ നേടിക്കൊടുക്കുവാൻ സർവ്വനാശം വിതയ്ക്കുന്ന ആഴിയിലേക്കുചാടുവാൻ…
ഭാരങ്ങളൊക്കെയിറക്കിയോ വച്ച് ഏകിയ ഭാരങ്ങളൊക്കെ കുറച്ച് ഭാരരഹിതയായ് പോകുന്നിതാ ഞാൻ. കാണുന്നിടത്തെല്ലാം ചോരച്ചുവപ്പ് പേടിപ്പെടുത്തുന്ന ചോരച്ചുവപ്പ് നേട്ടങ്ങൾക്കായ് മാത്രം ജീവിക്കുന്നോർക്കുള്ള കോട്ടയായിന്നിതാ ഭൂമിയോ മാറി സ്നേഹരാഹിത്യമതുള്ളൊരാ ഭൂവിതിൽ സ്നേഹം ലഭിപ്പോരത്രേ ഭാഗ്യവാന്മാർ. ആത്മാഭിമാനമടിയറവയ്ക്കാതെയേറ്റം വിനയമായ്…
തനിച്ചാണെന്ന നെഞ്ചുരുക്കങ്ങളിലേക്ക് നീയുണ്ടെന്നൊരോർമ്മയുടെ തണുപ്പ്… ചൂടണയാത്ത വിരലറ്റം.. ചിരി.. ഇന്നോളം നമ്മൾ നനഞ്ഞ മഴ.. അലിഞ്ഞതിൻ ബാക്കി നിന്റെ, എന്റെയും മണം.. നീ നട്ടുവെച്ച വാക്കിൻ മുറുക്കിപ്പിടുത്തം.. കൂടെയെന്നു നിരന്തരം സാക്ഷ്യപ്പെടുത്തുന്നു…
നീയെനിക്ക് എന്ത് നൽകിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. കനപ്പെട്ടതൊന്നും നൽകിയിട്ടില്ല. ഒരുമിച്ച് പങ്കിട്ട നേരങ്ങളുടെ മധുരമില്ല. ഓർമ്മകളിൽ തുള്ളിയോളമെങ്കിലും ഞാനുണ്ടെന്ന് നീ പറഞ്ഞിട്ടില്ല. എങ്കിലും, അതങ്ങനെയാണ്. ബോധ്യപ്പെടുത്താൻ കാരണമേതുമില്ലാതെ നീയെനിക്കേറ്റവും വിലപ്പെട്ടതാകുന്നു..!
മനുഷ്യമനസ്സിൻ ഇരുണ്ടതാം കോണുകളിൽ, താനേ പടർന്നു പന്തലിച്ചിടും അസൂയ തൻ മുൾച്ചെടി, വലിച്ചെടുത്തിടുന്നു, പിന്നെ പതിയെ വറ്റിച്ചിടുന്നു,നന്മ തൻ ഉറവുകളെ. വാടിക്കരിഞ്ഞിടുന്നു കരുണ തൻ ചെറുതളിരുകൾ, പിഴുതുകളഞ്ഞിടേണമാ പാഴ്ച്ചെടിയെ മടിയാതെ, വിവേകത്തിൻ മൂർച്ചയേറും ആയുധത്താൽ.
അസൂയ തോന്നാറുണ്ടെനിക്ക്, എന്റെ മോട്ടോ ജി പൂവൻകോഴി വെളുപ്പിന് 5 മണി മുതൽ ഇടതടവില്ലാതെ തൊണ്ട കാറി കൂകി വിളിച്ചിട്ടും കുലുക്കമില്ലാതെ ഉറങ്ങണ ഏട്ടനെ കാണുമ്പോ എന്റെ അന്നത്തെ ദിവസത്തെ ആദ്യത്തെ അസൂയ പുറത്തേയ്ക്ക്…
നിനക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തപ്പോൾ പോലും മറ്റൊരാൾക്ക് കൊടുക്കാൻ ഒരു നല്ല വാക്കുണ്ടെങ്കിൽ, നീ സമ്പന്നനാണ്.
“ഒറ്റപ്പെടൽ എന്ന് പറയുന്നത് കൂട്ടിന് ആരും ഇല്ലാത്തതല്ല, മനസ്സ് മനസിലാക്കാൻ ആരും ഇല്ലാത്തതാണ്.”
മണ്ണിൽ പിറന്നു വീഴുന്നു കടക്കാരായ്. ഭ്രൂണമായ് മാറുവാൻ അച്ഛനാദ്യകടം. മജ്ജയും, മാംസവും രക്തവും നൽകിയുരുവാക്കിയെടുത്തൊരമ്മയ്ക്കുമേ കടം. ആയുസ്സിൽ പാതിയും വിയർപ്പങ്ങൊഴുക്കി വളർത്തിയെടുത്തതിന്നു വീണ്ടുമവർക്കുകടം. വിദ്യയതു വിളമ്പിയീ ജീവന്നെയേറ്റം സ്വാദിഷ്ട മാക്കിയയോരോ ഗുരുക്കൾക്കും വീണ്ടും കടക്കാരായ്…
തിരികെ മടങ്ങാനൊരുങ്ങുന്ന എന്നെ പുറകെ വിളിക്കാനൊരുങ്ങേണ്ടയാരും പുറം തിരിഞ്ഞങ്ങു ഞാൻ നോക്കില്ലൊരിയ്ക്കലും പുറപ്പെടാനായൊരുങ്ങിക്കഴിഞ്ഞു ഞാൻ. പുറമേ ചിരിക്കും മുഖം മൂടിയണിയേണ്ട, അകമേ അമർഷത്തിൻ ഭാരവും പേറേണ്ട. അഴലിന്റെയാഴമനുഭവിച്ചനുഭവിച്ച ഴകിന്റെ ദേവതയായിന്നു മാറി ഞാൻ. അഴലെനിക്കേകിയ…
സ്‌നേഹവും പരിഗണനയും ആണ് അർഹതയെ വാതിൽ തുറന്നകത്തേക്ക് ക്ഷണിക്കുന്നത്. സൂചിയിൽ നൂല് കോർക്കുന്നത്ര സൂഷ്മതയിൽ അതിനെ അവർ സ്വീകരണ മുറിയിൽ ആനയിച്ചിരുത്തുകയും ചെയ്യും.
കണ്ണുകൾ തമ്മിൽ കഥ പറയുന്നതാണു പ്രണയമെന്നൊരുവൾ. അകലങ്ങളിലാവുമ്പോൾ വിരഹത്തിലുരുകുന്നതാണു പ്രണയമെന്നു മറ്റൊരുവൾ. വിട്ടു കൊടുക്കലാണ് പ്രണയമെന്നു ഇനിയൊരുവൾ മരണത്തിലും മായാത്തമുദ്രയെന്നു കേട്ടുനിന്നവൾ. ഇല്ലായ്മയിലും ഇഷ്ടത്തോടെയുള്ള ചേർത്തുനിർത്തലെന്നൊരു അനുഭവസ്ഥ. മുഖം പൊള്ളിയടർന്നവൾ, മരണത്തിന്റെ കയത്തിൽ നിന്നും…
ഉത്തരമില്ലാതൊരായിരം ചോദ്യങ്ങൾ ചിത്തത്തിൽ പേറി നടക്കുന്നു ഞാനിതാ. ഒട്ടു വരക്കാൻ കഴിവതുണ്ടാരുന്നേൽ ചിത്രങ്ങളായങ്ങു കോറിയിട്ടേനെ ഞാൻ. പരിചിതമാം മുഖങ്ങൾക്കിടയിലപരിചിതയായ് കഴിയുന്ന നൊമ്പരം അനുഭവിച്ചങ്ങറിഞ്ഞാലേ തിരിയുള്ളൂ. പറഞ്ഞാലതു വെറും വാമൊഴി മാത്രം.
“മനസ്സ് ശരിയാണെങ്കിൽ ലോകം മുഴുവൻ ശരിയാകും. മനസ്സ് തെറ്റിയാൽ ഒന്നും ശരിയാകില്ല.”
കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ് കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും കനികളും കഴിക്കണം. കാട്ടുമൃഗങ്ങൾക്കലോസരമാകാതെ കാലൊച്ച പോലും…
അലകളനുസ്യൂതമതിലോലമൊഴുകുമരുവിതന്നോളപ്പരപ്പിലൂടിങ്ങനെ യലസമലക്ഷ്യമൊഴുകി നടക്കുന്നയവിവേകിയാമൊരപൂർവ്വ കുസുമം. അവിവേകിയായതുകൊണ്ടാകാമതിങ്ങനെയലസമോളപ്പരപ്പിലൂടൊഴുകി ആഴിതന്നാഴക്കയത്തിലേക്കെത്തുമ്പോളാർക്കുമേ ചെന്നെത്താനാകാത്തയകലത്തിൽ പവിഴപ്പുറ്റെന്നപോലൊളിപ്പിച്ചു വയ്ക്കുന്നെ. മഹിമയും മേന്മയുമറിഞ്ഞു തിരഞ്ഞെത്തും മനുഷ്യരോ കാവൽ ഭൂതത്തിൻ കരുക്കളായ് മാറുന്നു.
ജീവിതത്തിൽ “ആരും” കൂടെയില്ലെന്ന് തോന്നുന്ന നിമിഷങ്ങൾ വരും. പക്ഷേ ആ ഒറ്റപ്പെടലിലാണ് നമ്മൾ നമ്മളെ തന്നെ കണ്ടെത്തുന്നത്. ആരും അറിയാതെ കരയുന്ന രാത്രികൾ നമ്മെ കരുത്തരാക്കുന്നു. ആരും കൈ കൊടുക്കാത്തപ്പോൾ നമ്മുടെ കൈകൾ…
മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ മറന്ന പൂങ്കുയിലുകളെ കാണാം ആടാൻ മറന്ന മാമയിലുകളെ കാണാം. പെയ്തു തീർന്നങ്ങു നിശ്ചേഷ്ടമായ് നിൽക്കുന്ന നിശ്ചലമാം കൃഷ്ണമണികളെ കാണാം. പൊള്ളുന്ന…
ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും. ഓർമ്മകളേകും സുഖങ്ങളും ചെറുതല്ല. ഓർത്തുചിരിക്കുവാനുണ്ടാകുമേറെ. അതിലേറെയുണ്ടാകുമോർത്തു കരയാൻ. ഓർമ്മകളിൽ തന്നങ്ങു ജീവിച്ചിടുന്നവരെത്രയോ ഉണ്ടാകുമെന്നറിയാമോ. ഓർത്തുചിരിക്കുവാനോർത്തു കരയുവാൻ വിട്ടുപിരിഞ്ഞോരെയിടയ്ക്കൊക്കെയോർക്കുവാൻ ഓർമ്മകളെന്നും ജീവിച്ചിരിക്കട്ട.…
“ചെറിയ സന്തോഷങ്ങളെ കാണാൻ പഠിച്ചാൽ, വലിയ ദുഃഖങ്ങൾ പോലും മനസ്സിൽ സ്ഥാനം പിടിക്കില്ല.”
