സുപ്രഭാതം 🙏🏻ശുഭദിനം 🌹നമ്മൾ ജീവിതത്തിൽ തോറ്റുപോകുന്ന ചില നിമിഷങ്ങളുണ്ട്. എല്ലാം കൈവിട്ടുപോകുന്നതുപോലെ തോന്നുന്ന നിമിഷങ്ങൾ… ആരോടും ഒന്നും പറയാൻ കഴിയാതെ മനസ്സിൽ സങ്കടങ്ങൾ ഒതുക്കിവെച്ച് നിശ്ശബ്ദരായി നിൽക്കുന്ന സമയങ്ങൾ. അത്തരം ഒരു നിമിഷത്തിൽ, നമ്മളെ…
പല്ലിവാലും ജാതി വാലും ഒന്നാണ് പല്ലി വാല് മുറിച്ചു കളഞ്ഞു രക്ഷപ്പെടുന്നു മനുഷ്യർ വാല് വച്ചു ജാതി ഇല്ലെന്ന് മേന്മ പറയുന്നു! അപ്പോഴും വിവാഹ പരസ്യങ്ങളിൽ ജാതി വേറെ വേറെ തന്നെ നിൽക്കുന്നു പന്തിഭോജനം…
കൂട്ടക്ഷരങ്ങളുടെ പിറന്നാളിനൊപ്പം ആശംസകൾ നേരുന്നു, ഈ കൂട്ടായ്മയോടൊപ്പം വളർന്ന സൗഹൃദങ്ങൾക്കും ! പ്രായം, സ്ത്രീ, പുരുഷൻ, ജോലി, വിദ്യാഭ്യാസം ഇതിനൊന്നും ഒരു പ്രത്യേകതയും നൽകാതെ നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പറ്റം സാധാരാണ മനുഷ്യർ.…
സഹിച്ചതൊക്കെയും തഴമ്പിച്ച കനപ്പാണത്. മുടിക്കെട്ടിന് ചുറ്റിപ്പിടിച്ച് മൂലയിലേക്ക് വലിച്ചെറിയപ്പെട്ട തിണർപ്പുകളാണത്. നിസ്സഹായതയുടെ ചുവരിൽ എന്നെ ചാരിവച്ച പാടുകളാണത്. പെയ്തുപോയേക്കാവുന്ന ഉരുണ്ടു കൂടലുകളുടെ കാർമേഘ കണങ്ങളാണത്.. കറുപ്പൊരു കടലാണ്! അകമേ തിളച്ചുമറിഞ്ഞ് ഇടുപ്പുപൊട്ടി നീരൊലിക്കും…
മഴത്തുള്ളികൾ ജനലിൽ വരയ്ക്കുന്ന ചിത്രങ്ങൾക്ക് പേരില്ല, അതുകൊണ്ടാണ് അവ മനോഹരം
കല്ലായിതീർന്നൊരഹല്യയ്ക്ക് പാദസ്പർശനത്താലോ മോക്ഷം നൽകി നീ രാമാ. കല്ലതിൽ നിന്നും പുന :സ്ത്രീയായ് ഭവിച്ചതിൻ ശേഷമഹല്യതൻ കഥയെന്തേ പറഞ്ഞീലാ. ചെയ്യാത്ത തെറ്റിനു ശിക്ഷയോ പേറിയൊരാ തപസ്വിനി തന്നുടെ ശിഷ്ടജീവിതമെന്തായി രുന്നിരിക്കാം. പഞ്ചാഗ്നി മധ്യേ പരിശുദ്ധി…
അതിരുകൾ നിശ്ചയിക്കുന്നത് അഹങ്കാരത്തിന്റെ അടയാളമല്ല… അത് ആത്മബോധത്തിന്റെ ഏറ്റവും നിശ്ശബ്ദമായ ഭാഷയാണ്. സ്വന്തം സമയത്തെയും, മനസ്സിനെയും, സമാധാനത്തെയും, സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാൻ പഠിക്കുന്ന നിമിഷം മുതൽ, ജീവിതം മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഒഴുകുന്ന ഒന്നല്ലാതാകുന്നു… മറിച്ച്, സ്വന്തം…
തെല്ലൊന്നു നാണിച്ചു കാത്തിരിപ്പുണ്ടവൾ തെല്ലിമവെട്ടാതെ പ്രിയനെയോർത്ത് പരിഭവമോരോന്നും പ്രണയമായ് പെയ്യുന്ന പരിണയരാവതിലൊട്ടും ഉറങ്ങിടാതെ നന്ദകുമാർ 1050
“എപ്പോഴാണ് ഒരു ബന്ധം അവസാനിച്ചതായി അംഗീകരിക്കേണ്ടത്?” ഞാൻ അവളോട് ചോദിച്ചു. അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ പതിയെ പറഞ്ഞു… “വിടപറയുമ്പോഴല്ല.” ഞാൻ അവളെ നോക്കി. “പിന്നെ?”…
തറയിലിടിച്ച പാട് അവളുടെ നെറ്റിക്ക് മുകളിൽ മുഴച്ച് നിന്നു, സർവ്വശക്തിയുമെടുത്ത- വളുടെ മുടിയിലവർ ആഞ്ഞ് വലിച്ച് പിടിച്ചു. പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചവളുടെ കൈകൾ രണ്ടും പിന്നിലേക്ക് വരിഞ്ഞ് മുറുക്കി- ക്കെട്ടിക്കൊണ്ടവളുടെ മുഖത്ത് നോക്കിയവർ പുച്ഛത്തോടെ…
പാഞ്ചജന്യം മുഴക്കുക മാധവാ ഗാണ്ഡീവം വീണ്ടുമണിയുനീ അർജുനാ കുരുക്ഷേത്രം വീണ്ടും വിളിക്കുകയായിതാ കൗരവപ്പട കുതിച്ചിങ്ങു വരികയായ് കണ്ണു കാണാത്ത ദൃതരാഷ്ട്ര ഭരണവും കണ്ണുകെട്ടിയ നീതിപീഡങ്ങളും കൗശലത്താൽ കവരുന്നു സർവ്വവും ശകുനികൾ കള്ളച്ചൂതിൽ ജയിക്കുന്നു…
ചില ആളുകൾ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരും. ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന ചില ബന്ധങ്ങൾ ഒക്കെ എപ്പോഴും നമ്മുടെ കൂടെ അവർ ഉണ്ടാവണമെന്നില്ല പക്ഷെ അവരുമായിട്ടുള്ള ഒരുപാട് നല്ല ഓർമ്മകൾ എന്നും എപ്പോഴും മനസ്സിൽ നിലകൊള്ളുകതന്നെ ചെയ്യും.…
എറിഞ്ഞുകൊടുക്കുമപ്പക്കഷ്ണങ്ങൾ പെറുക്കിയെടുത്തു വിശപ്പടക്കുന്നയനുസരണയുള്ള നായ്ക്കുട്ടിയൊന്ന്. നിനച്ചു നോക്കിയാലെത്രയോ ഭാഗ്യവാൻ എറിഞ്ഞു കൊടുക്കുന്നതെച്ചി ലല്ലല്ലോ. അധ്വാനിക്കാതെ കഴിക്കുന്നവനന്നം ഓരോ അരിയും അപമാനഭാരം. കണക്കുകൾ സൂക്ഷിക്കും ഉടയവനാണുള്ളതേൽ അന്നമിറക്കുന്നയോരോ നേരവും അറിയാതെ തന്നങ്ങു തൊണ്ടയിൽ തടഞ്ഞിടും. അഭിമാനമെന്നത്…
പ്രണയ സാക്ഷ്യത്തിന്റെ അലിഖിത നിയമത്തിൽ പോലും നാം എന്ന ലോകത്തെ എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. കാറ്റായും മഴയായും വേനലായും എല്ലാം നാം ഇല്ലാതെ ഒരു കാലവും കടന്നു പോയിട്ടില്ല.. മനോഹരമായ സ്വപ്നത്തിന്റെ കാവടത്തിൽ നിനക്കായി…
നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ കുങ്കുമം ചാർത്തി നീ പകലിനെ പുൽകിപ്പുണർന്നിടുന്നൂ നീ വന്നു വാരിപ്പുണർന്നിടുമ്പോൾ വാനവും ഭൂമിയും കുളിരുമല്ലോ ആ കുളിർ ചോലയിൽ നീന്തിത്തുടിക്കുവാൻ…
ആർത്തലയ്ക്കുന്ന തിരയിലും ആർത്ത നാദത്തെ കേൾക്കുവാൻ ഒഴുകിയകലുന്ന ജീവനെ തിരികെ തീരത്തണക്കുവാൻ കനിവിനായ് നിളും കയ്യുകൾ ചെന്നു കൈനീട്ടി കവരുവാൻ സ്വന്തം ജീവനെബലി നൽകി ജീവനും ജീവതാളവും തിരികെ നേടിക്കൊടുക്കുവാൻ സർവ്വനാശം വിതയ്ക്കുന്ന ആഴിയിലേക്കുചാടുവാൻ…
ഭാരങ്ങളൊക്കെയിറക്കിയോ വച്ച് ഏകിയ ഭാരങ്ങളൊക്കെ കുറച്ച് ഭാരരഹിതയായ് പോകുന്നിതാ ഞാൻ. കാണുന്നിടത്തെല്ലാം ചോരച്ചുവപ്പ് പേടിപ്പെടുത്തുന്ന ചോരച്ചുവപ്പ് നേട്ടങ്ങൾക്കായ് മാത്രം ജീവിക്കുന്നോർക്കുള്ള കോട്ടയായിന്നിതാ ഭൂമിയോ മാറി സ്നേഹരാഹിത്യമതുള്ളൊരാ ഭൂവിതിൽ സ്നേഹം ലഭിപ്പോരത്രേ ഭാഗ്യവാന്മാർ. ആത്മാഭിമാനമടിയറവയ്ക്കാതെയേറ്റം വിനയമായ്…
തനിച്ചാണെന്ന നെഞ്ചുരുക്കങ്ങളിലേക്ക് നീയുണ്ടെന്നൊരോർമ്മയുടെ തണുപ്പ്… ചൂടണയാത്ത വിരലറ്റം.. ചിരി.. ഇന്നോളം നമ്മൾ നനഞ്ഞ മഴ.. അലിഞ്ഞതിൻ ബാക്കി നിന്റെ, എന്റെയും മണം.. നീ നട്ടുവെച്ച വാക്കിൻ മുറുക്കിപ്പിടുത്തം.. കൂടെയെന്നു നിരന്തരം സാക്ഷ്യപ്പെടുത്തുന്നു…
നീയെനിക്ക് എന്ത് നൽകിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. കനപ്പെട്ടതൊന്നും നൽകിയിട്ടില്ല. ഒരുമിച്ച് പങ്കിട്ട നേരങ്ങളുടെ മധുരമില്ല. ഓർമ്മകളിൽ തുള്ളിയോളമെങ്കിലും ഞാനുണ്ടെന്ന് നീ പറഞ്ഞിട്ടില്ല. എങ്കിലും, അതങ്ങനെയാണ്. ബോധ്യപ്പെടുത്താൻ കാരണമേതുമില്ലാതെ നീയെനിക്കേറ്റവും വിലപ്പെട്ടതാകുന്നു..!
മനുഷ്യമനസ്സിൻ ഇരുണ്ടതാം കോണുകളിൽ, താനേ പടർന്നു പന്തലിച്ചിടും അസൂയ തൻ മുൾച്ചെടി, വലിച്ചെടുത്തിടുന്നു, പിന്നെ പതിയെ വറ്റിച്ചിടുന്നു,നന്മ തൻ ഉറവുകളെ. വാടിക്കരിഞ്ഞിടുന്നു കരുണ തൻ ചെറുതളിരുകൾ, പിഴുതുകളഞ്ഞിടേണമാ പാഴ്ച്ചെടിയെ മടിയാതെ, വിവേകത്തിൻ മൂർച്ചയേറും ആയുധത്താൽ.
