ഭൂതകാലത്തിന്റെ ഏതോ ഇരുട്ടറയിൽ ഞാനവളെ ‘മറന്നുവച്ചു’… ഇടക്കിടക്കുയരുന്ന അവളുടെ മുറവിളികൾ ഞാൻ കേട്ടില്ലെന്ന് നടിച്ചു… ഒടുക്കം, അവളടങ്ങില്ലെന്നായപ്പോൾ ഞാനവളെ ചങ്ങലയാൽ ബന്ധിച്ചു.. എത്ര നാൾ നീയെന്നെ ഒളിച്ചു വയ്ക്കുമെന്നവളപ്പോഴുമെന്നെ പുച്ഛിച്ചു, ഞാനവളെ തീർത്തുമവഗണിച്ചു, അവളുടെ…
പടിഞ്ഞാറേ തൊടിയിലെ കൗമാരക്കാരി കണിക്കൊന്നപ്പെണ്ണ്! സർവ്വാഭരണവിഭൂഷിതയായി സർവാംഗസുന്ദരി ആണെന്ന ഭാവമോടെ നീണ്ട് നിവർന്ന് തന്നെയാണ് നിൽപ്പ്! ഞാനവളോട് ചോദിച്ചു, “വിഷുവൊക്കെ കഴിഞ്ഞല്ലോ പെണ്ണേ..? നീ നീട്ടിയ കർണ്ണികാര കിങ്ങിണികൾ കണ്ണന്റെ കഴലിണകളിലർപ്പിച്ച് കണി കണ്ടുണർന്നല്ലോ…
മങ്ങിയ മഷിക്കൂട്ടിനാലെഴുതിയോരാത്മഗതമെല്ലാം കണ്ണീരിലൊഴുകിപ്പരന്നു, ജീവിതപുസ്തകത്താളിലെയേടുകൾ മറയുന്നു നിമിനേരത്തിൽ, പുത്തനേടുകൾ ശൂന്യമാവുന്നു, ഓർമ്മത്താളുകളിൽ കുരുങ്ങിയോരെഴുത്താണിയിൽ മഷി വറ്റുന്നു, നാളെയെന്നതോ ഇരുൾപടർപ്പിലൊളിക്കവേ, ഇന്നിന്റെ വിളക്കിൽ കരിന്തിരിയെരിയുന്നു, പ്രജ്ഞയറ്റു പ്രയാണം തുടരുന്നു, പ്രതീക്ഷയറ്റൊരു നാളയിലേക്കായി.. ★★★നിഷിബ എം…
പൂനിലാവിൽ കുളിച്ചീറൻ മുടിക്കെട്ടഴിച്ച നീ പൂന്തിങ്കൾ കസവുടുത്തെൻ പൂങ്കിനാവോ പൂമുല്ല പൂത്തുലയും പൗർണ്ണമിസന്ധ്യയിൽ പൂർണേന്ദു നിന്നെഞാൻ പുണർന്നിടട്ടെ നന്ദകുമാർ 864
നീ എനിക്ക് എന്നിലെ ആരും കാണാത്ത പുസ്‌തകമാണ് അതിന്റെ ആദ്യതാളിൽ ഞാൻ വരച്ചത് നിന്റെ മുഖചിത്രമാണ് നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ കാണാൻ വേണ്ടി ഇടയ്ക്കിടെ ഞാൻ തുറന്നു നോക്കാറുണ്ട്, നിന്നെ നോക്കി ചിരിക്കാറുണ്ട്, കുറുമ്പ്…
വെടിയുക വിലാപമതർത്ഥശൂന്യം; ബന്ധങ്ങളറ്റു തനിയേ വിടവാങ്ങണം നാം. മന്നിൽ കലഹമതു കഷ്ടം; തർക്കമെന്തിന്? മണ്ണിൽ മായുമൊരു വെറും ബിംബമാണു നാം! മനീഷി (©Zaki@ബാബുപോൾ തുരുത്തി)
അധ്വാനത്തിൻ അംഗീകാരമായ്, പ്രതിഫലമായ്, ശമ്പളം കൈയിലെത്തിടുമ്പോൾ, നിസ്സാരമാം തുകയാകിലും ഉയരുന്നു പ്രതീക്ഷകൾ, ആത്മവിശ്വാസവും, പിന്നെ നിറയുന്നു സംതൃപ്തിയുള്ളിൽ.
ഇനിയും വിരിയാനൊരുങ്ങാത്ത ശലഭം ഇനിയും മുളക്കാത്ത ചിറകുകളും കാത്തു കൊക്കൂണിൽ കിടക്കും പ്യൂപ്പ
പെണ്ണിന്റെ ശവം അടിഞ്ഞുകൂടുന്ന നദിയുടെ തീരത്ത് പെണ്ണ് പെറ്റ് പെറ്റ് പെരുകിയ കുലം മുഴുവൻ കാത്തിരുന്നു, ഓരോ ശവത്തിന്റെയും കാലിലും കയ്യിലും കഴുത്തിലും നാക്കിലും തെളിഞ്ഞ ചങ്ങലപ്പാടുകൾ കണ്ടില്ലെന്ന് നടിച്ചവർ ചാവിന്റെ കാരണം തിരക്കി…
എന്നിലെ പ്രണയം ഞാൻ മരിക്കുവോളം നിലനിൽക്കും… നീ എത്ര അകലെയാണെങ്കിലും… നീ അകന്ന് പോയിട്ടും, ഞാൻ ഒരിക്കലും നിന്നെ പ്രണയിക്കുന്നത് നിർത്തിയില്ല. അകലെ നിന്ന് ഒരാളെ സ്നേഹിക്കുന്നത് ഒരുതരം നിശബ്ദ വേദനയാണ്… നിന്നെ എന്റേത്…
എന്നോ നഷ്ടപ്പെട്ട ഭൂപടത്തിലെ രാജ്യങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്ന വൻകരകളെ കണ്ടിട്ടുണ്ടോ? അരികും മൂലയും പിഞ്ഞിപ്പോയ ചിതലരിച്ച കടലാസുപോലെ സമുദ്രത്തിലാഴ്ന്നു പോയ കരകളെ തേടുന്നവരെ ? വക്ക് കെട്ടിയിട്ടില്ലാത്ത വെള്ളം വറ്റിയ കിണറിലേക്ക് പതിച്ചതുപോലെ അഗാധമായ…
പ്രണയം നിങ്ങളെ മുറിവേൽപ്പിക്കും.. എങ്കിലും പ്രണയത്തിന് മാത്രം സാധ്യമാകും വിധം അത് നിങ്ങളെ നവീകരിക്കും..!!
ശ്വാസത്തിനുള്ളിലെ നിശ്ശബ്ദ സംഗീതം, ജീവിതത്തിനുള്ളിലെ അദൃശ്യ വെളിച്ചം… ചിരിയുള്ള നിമിഷങ്ങളും, ശാന്തമായ ഉറക്കവും— ഇവയ്ക്കിടയിൽ ആരോഗ്യം ഒളിഞ്ഞിരിക്കുന്നു… ചെറിയ ശീലങ്ങളിൽ വളരുന്നൊരു സമ്പത്ത്, കാത്തുസൂക്ഷിച്ചാൽ കാലം നിന്റെതാകും, മറന്നുപോയാൽ— നിമിഷങ്ങൾ പോലും മങ്ങിപ്പോകും…
നിന്റെ ചിരിയിൽ ദുഃഖമായിരുന്നോ— മഞ്ഞുപാളികളിൽ തട്ടി ചിതറിയ നീർത്തുള്ളികളോ, വീർപ്പടക്കിയ ഇടനെഞ്ചിൻ നൊമ്പരമോ… പറയാതെ വിങ്ങിയ വാക്കുകൾ മിഴിനീരിലൊഴുകിയിറങ്ങി തിരയുന്നു ദൂരെ— ഒടുവിൽ, ആ ചിരിയുടെ തിരശീലയ്ക്കപ്പുറം നീ ബാക്കി വെച്ചത്…
നീയെനിക്ക് അത്രയും പാകമായ ഒരാളാണ്..! ഏച്ചുകെട്ടലിന്റെ മുഴുപ്പുകളില്ലാതെ, അളവെടുത്തു തുന്നിയ ഉടുപ്പ് പോലെ പാകം.. എന്റെ പരിഭവങ്ങൾ, വേവലാതികൾ, ആശകൾ, നിരാശകൾ, ആഹ്ലാദങ്ങൾ, എന്തിനേറെ, കാമനകൾ പോലും നൂലിഴ അളവ് തെറ്റാതെ പാകമാകുന്നു നിന്നിലും..!…
എങ്ങനെ വേണം? അയാൾ സാധ്യതകൾ ഒന്നൊന്നായി വിശകലനം ചെയ്യാൻ തുടങ്ങി. വിഷം..? പോരാ, വയർ കഴുകിയാൽ രക്ഷപ്പെട്ടേക്കും.. കത്തി..? ഒറ്റക്കുത്തിന് ചത്തേക്കും.. അത്ര എളുപ്പത്തിൽ തീരരുത്.. ആസിഡ്..? തീവ്രവേദനയാണ്.. വൈരൂപ്യത്തോടെയെങ്കിലും രക്ഷപ്പെട്ടാലോ..! പെട്രോൾ നിറച്ച കുപ്പി..? തന്റെ ദേഹത്തും…
സ്വപ്നങ്ങളിലുരുവായായൊരു കണ്മണി നീ, കണ്ണനാമുണ്ണി തൻ പ്രതിരൂപമായി, ലാളിച്ചോമനിച്ചൊരമ്മയായി , വാത്സല്യപാലാഴിയായുള്ളം, ബാല്യംകടന്നിതുകൗമാരവും, യൗവനതീക്ഷണതയിലും മായാതെമറയാതൊരു സ്വപ്നമായി മാനസതല്പത്തിലവൻ പുഞ്ചിരിതൂകി, മംഗല്യത്താലിയേന്തി സ്വപ്നങ്ങൾക്കു നിറചാർത്തണിയാൻ കാത്തിരുന്നു, പൗർണ്ണമിയിൽ,അമാവാസിയുടെ അന്ധകാരം പടർന്നു, ശോണപുഷ്പങ്ങൾ ജീവിതവീഥിയിൽ…
തുറന്നു കിടക്കുന്ന കതകുകളെ ഞാൻ ഭയപ്പെടുന്നു.. അതിലൂടെ എന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്ന് കയറുന്ന ഭീതിദമായ നോട്ടങ്ങളിലും ഭയാനകമായ പൊട്ടിത്തെറികളിലും ഞാൻ ഞെട്ടിവിറയ്ക്കുന്നു.. ഓരോ പ്രാവശ്യവും കതകിന്റെ കുറ്റിമുറുക്കി എനിക്ക് ചുറ്റും ഇരുണ്ട ലോകം സൃഷ്ടിക്കുമ്പോൾ…
യുദ്ധം വിളമ്പി വെച്ച ചോറിൽ ഒരു മുടിനാര് കണ്ടതിന് ഭാര്യയുടെ കരണത്തടിച്ച്, ചോറുപാത്രം വലിച്ചെറിഞ്ഞ് അയാൾ യുദ്ധത്തിനെതിരെ കവിതയെഴുതാൻ പോയി.
തിരിച്ചറിയാൻ ഒരു മുഖം ഓർത്ത് വയ്ക്കാൻ ഒരു സ്ഥലം വിളി കേൾക്കാൻ ഒരു പേര് കുറിച്ച് വയ്ക്കാൻ ഒരു പുസ്തകം മറന്നു പോകാൻ ഒരു ദുഃഖം മറക്കാതിരിക്കാൻ ഒരു പ്രണയം ജഡം കൊണ്ട് വയ്ക്കാൻ…
