പ്രണയിക്കുകയെന്നാൽ, കാട്ടുതീയ്ക്ക് ഇടം കൊടുത്ത മുളവീടാവുകയെന്നാണ്.. ഏതുനിമിഷവും കത്തിയെരിയാൻ തയ്യാറായിരിക്കണം..
കിനാവിൽ വന്ന് നീ എന്റെയേത് ഞരമ്പിലാണ് ചുംബിച്ചത്..? ജ്വരബാധ പോലൊരു ചൂടെന്നെ അടിമുടി പൊതിയുന്നല്ലോ..! 💜
സ്നേഹത്തിൻ ഖജാന സൂക്ഷിപ്പുകാരാ, നീയല്ലാതാരെൻ പച്ച മുറിവുകളുടെ നെറ്റിയിലുമ്മ വെക്കുവാൻ.. പെരും സങ്കടങ്ങളുടെ പൊഴി മുറിക്കുവാൻ… പുനർജനിയുടെ തമ്പുരാനെ, നീയല്ലാതാരെന്നിൽ അഭയത്തിൻ അഴിമുഖമാകുവാൻ.. പ്രണയത്തിൻ മധുരസമുദ്രമാകുവാൻ…!
വിഷാദച്ചവർപ്പ് നുണഞ്ഞ കാലങ്ങളിൽ സ്നേഹമെന്നു നീ മുറുകെപ്പിടിക്കവേ, കോരി നിറയ്ക്കുന്നൂ കുമ്പിളാൽ നിന്നെ ഞാൻ, വിരഹ വേനലിൽ മുക്കി കുടിക്കുവാൻ…
അടയാളമുദ്രയൊന്നും അച്ചു കുത്താതെ വരും ജന്മങ്ങളിൽ നീയെന്നെ എങ്ങനെ തിരിച്ചറിയും? തിരിച്ചറിയാനായ് ഇന്നോളം പറയാനാകാതെ നെഞ്ചിൽ കുടുങ്ങിയൊരു വാക്ക് ഞാൻ പച്ച കുത്തിയിട്ടുണ്ടാകും.. നീയതിൽ അമർത്തിച്ചുംബിക്കുക.. നീ ചുംബിക്കുമ്പോൾ ആർദ്ര നക്ഷത്രം പോലിരുട്ടിലും ഞാൻ…
കവിഞ്ഞു പോയേക്കുമെന്ന് ഭയന്ന് ഒഴുക്ക് നിലച്ചൊരു പുഴ, തമ്മിൽ കലരാത്തൊരു കടലിന് സ്വന്തമെന്ന് അടയാളപ്പെടുന്നു..!
നീയൊരിക്കലും വിരുന്ന് പാർക്കാത്ത ഒറ്റമുറി വീടാണ് ഞാൻ.. ഇതുവരേയ്ക്കും വരാതിരിക്കിലും നീ വന്നുപോയ പോൽ, എന്നിൽ നിറയെ.. നിറയെ.. നിന്നെ വാസനിക്കുമ്പോൾ.. എന്റെ ജീവിതകാലത്തിന് നിന്റെ പേരാകുന്നു..!
യുദ്ധം രംഗബോധം ഇല്ലാത്ത കോമാളിയാണ്. പെട്ടന്ന് തുടങ്ങി സർവ നാശം വിതച്ചു ഒന്നുമറിയാത്ത പോലെ അടങ്ങും. വിജയവും പരാജയവും വിളിച്ചു കൂവി നടക്കുന്ന നേതാക്കളുടെ മുമ്പിൽ പകച്ചു നിൽക്കുന്ന, ജീവനും വസ്തുവകകളും നഷ്ടമായ പാവം…
പിച്ചവച്ച നാളിൽ തുടങ്ങിയ താളത്തോടെ വർഷങ്ങൾ കടന്നു പോയിട്ടും പ്ര്രരാബ്ധക്കണക്കെടുപ്പിൽ എവിടെയോ വലിച്ചെറിയപ്പെട്ട കാൽച്ചിലങ്കകൾ പതിച്ചതന്നവളുടെ ഹൃദയത്തിലായിരുന്നു എങ്കിലുമിപ്പോഴും വാചാലതകളിൽ അറിയാതെ കൈമുദ്രകൾ വരുന്ന പോലെ നടത്തത്തിലെവിടെയോ ചിലങ്കയണിഞ്ഞ കാൽപ്പാദങ്ങൾ പതിയുന്ന പോലെ നോട്ടത്തിലും…
മകൻ ആ ചാരു കസേരക്ക് മുന്നിൽ തല കുനിച്ചു നിന്നു. അത് ഒരു സാധാരണ കസേരയല്ലെന്ന് അയാൾക്ക് ആദ്യമായി തോന്നാൻ തുടങ്ങി. അത് വിശ്രമത്തിന്റെ ഓർമ്മകളുടെ അഥവാ നിശസബ്ദതയുടെ ചിഹ്നമാണ്. അച്ഛന്റെ ജീവസ്പന്ദനം.. താനത്…
കാൽ നഖം കൊണ്ടൊന്നു കളം വരച്ച് കാർകൂന്തൽ തുമ്പെടുത്ത് പുറകിലിട്ട് കാർമിഴികൂമ്പിൽ നാണമൊളിച്ചിന്നുനീ കാത്തിരിക്കുന്നാളിത് വിരുന്നിനുണ്ടോ നന്ദകുമാർ 883
അരളി..! പേര് കൊള്ളാം, കാണാനും ചന്തമുണ്ട് ഓണപ്പൂക്കളത്തിൽ നിന്നെ ഒന്ന് ചേർത്താൽ പൂക്കളം കാണാൻ നല്ല ഭംഗിണ്ടാവും തൊടിയിലൊന്നും പൂക്കൾ കിട്ടാനില്ല വഴിയോരപൂക്കച്ചവടക്കാരുടെ അടുത്ത്ന്ന് വിലപേശാതെ വാങ്ങിയെടുത്തു നിന്നെ കൊള്ളാം പൂക്കളം കാണാൻ എന്താ…
വേച്ചും ഇടറിയും രക്തമിറ്റുന്ന ദേഹവും ദേഹിയുമായി വന്ന ജീവിയെ തിരികെ കഴുകനിട്ടു കൊടുത്തു കൊണ്ടവർ പറഞ്ഞു ഇനിയും ബാക്കിയുണ്ട് അസ്ഥിയിലൊട്ടിപ്പിടിച്ച അല്പം രക്തവും ജീവൻ കൊതിയ്ക്കുന്നൊരാത്മാവും..
ഉള്ള് വേവിച്ച ഓർമകൾക്ക് എടുത്താൽ പൊങ്ങാത്ത കനമാണ്, തലക്കനം മൂക്കുമ്പോൾ ഉള്ളിലിരിക്കുന്ന ചിതലുകളുടെ പിരുപിരുപ്പ് കേൾക്കാം അവ കൂട്ടത്തോടെ പുറ്റ് കെട്ടുകയാണ്, നോവുകൾക്കും വേവുകൾക്കും മേലെ… അങ്ങനെ കെട്ടിക്കെട്ടിയൊടുക്കം മറവിയെ ബാക്കിയാക്കും മറവിയുടെ…
ഭൂതകാലത്തിന്റെ ഏതോ ഇരുട്ടറയിൽ ഞാനവളെ ‘മറന്നുവച്ചു’… ഇടക്കിടക്കുയരുന്ന അവളുടെ മുറവിളികൾ ഞാൻ കേട്ടില്ലെന്ന് നടിച്ചു… ഒടുക്കം, അവളടങ്ങില്ലെന്നായപ്പോൾ ഞാനവളെ ചങ്ങലയാൽ ബന്ധിച്ചു.. എത്ര നാൾ നീയെന്നെ ഒളിച്ചു വയ്ക്കുമെന്നവളപ്പോഴുമെന്നെ പുച്ഛിച്ചു, ഞാനവളെ തീർത്തുമവഗണിച്ചു, അവളുടെ…
പടിഞ്ഞാറേ തൊടിയിലെ കൗമാരക്കാരി കണിക്കൊന്നപ്പെണ്ണ്! സർവ്വാഭരണവിഭൂഷിതയായി സർവാംഗസുന്ദരി ആണെന്ന ഭാവമോടെ നീണ്ട് നിവർന്ന് തന്നെയാണ് നിൽപ്പ്! ഞാനവളോട് ചോദിച്ചു, “വിഷുവൊക്കെ കഴിഞ്ഞല്ലോ പെണ്ണേ..? നീ നീട്ടിയ കർണ്ണികാര കിങ്ങിണികൾ കണ്ണന്റെ കഴലിണകളിലർപ്പിച്ച് കണി കണ്ടുണർന്നല്ലോ…
മങ്ങിയ മഷിക്കൂട്ടിനാലെഴുതിയോരാത്മഗതമെല്ലാം കണ്ണീരിലൊഴുകിപ്പരന്നു, ജീവിതപുസ്തകത്താളിലെയേടുകൾ മറയുന്നു നിമിനേരത്തിൽ, പുത്തനേടുകൾ ശൂന്യമാവുന്നു, ഓർമ്മത്താളുകളിൽ കുരുങ്ങിയോരെഴുത്താണിയിൽ മഷി വറ്റുന്നു, നാളെയെന്നതോ ഇരുൾപടർപ്പിലൊളിക്കവേ, ഇന്നിന്റെ വിളക്കിൽ കരിന്തിരിയെരിയുന്നു, പ്രജ്ഞയറ്റു പ്രയാണം തുടരുന്നു, പ്രതീക്ഷയറ്റൊരു നാളയിലേക്കായി.. ★★★നിഷിബ എം…
പൂനിലാവിൽ കുളിച്ചീറൻ മുടിക്കെട്ടഴിച്ച നീ പൂന്തിങ്കൾ കസവുടുത്തെൻ പൂങ്കിനാവോ പൂമുല്ല പൂത്തുലയും പൗർണ്ണമിസന്ധ്യയിൽ പൂർണേന്ദു നിന്നെഞാൻ പുണർന്നിടട്ടെ നന്ദകുമാർ 864
നീ എനിക്ക് എന്നിലെ ആരും കാണാത്ത പുസ്തകമാണ് അതിന്റെ ആദ്യതാളിൽ ഞാൻ വരച്ചത് നിന്റെ മുഖചിത്രമാണ് നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ കാണാൻ വേണ്ടി ഇടയ്ക്കിടെ ഞാൻ തുറന്നു നോക്കാറുണ്ട്, നിന്നെ നോക്കി ചിരിക്കാറുണ്ട്, കുറുമ്പ്…
വെടിയുക വിലാപമതർത്ഥശൂന്യം; ബന്ധങ്ങളറ്റു തനിയേ വിടവാങ്ങണം നാം. മന്നിൽ കലഹമതു കഷ്ടം; തർക്കമെന്തിന്? മണ്ണിൽ മായുമൊരു വെറും ബിംബമാണു നാം! മനീഷി (©Zaki@ബാബുപോൾ തുരുത്തി)
