സന്തോഷവാർത്തകൾ കാതുകളിൽ വീഴുമ്പോൾ എന്തുകൊണ്ടാ കണ്ണു കാഴ്ച മറയ്ക്കുന്നെ. പൊട്ടിപ്പൊളിഞ്ഞിട്ടുമൊട്ടിച്ചു ചേർത്തൊരീ പഴയ പിഞ്ഞാണത്തിൻ ദുരവസ്ഥ കണ്ടിട്ടോ അരികിലാണയാൻ മടിച്ചു നീയിക്കാലമത്രയുമെന്നിൽ നിന്നകലേയ്ക്ക് മാറി. മിഴികളിലെ പേമാരിയൊഴിയാതിരുന്നിട്ടും മനമിതിലെ കനലെന്നെ ചുട്ടുപൊള്ളിച്ചിട്ടും കനിവുകാട്ടാതെ നീയകലത്തായ്…
കാണുന്നതൊക്കെയും കള്ളങ്ങളാണെന്നേ കാഴ്ച മറച്ചീടാൻ കാട്ടും കാപട്യങ്ങൾ മാനായി വന്നൊരു മാരീചനെപ്പോലെ മാനിനിമാരുടെ മനം ഭ്രമിപ്പിക്കാനായി മായ കാട്ടീടുന്ന മാനുഷ ജന്മങ്ങൾ. കേൾക്കുന്നതൊക്കെയും പൊള്ളത്തരങ്ങളും. കാതിന്നു സൗഖ്യമോയേകീടുവാനായി കാതരയായങ്ങു മാറ്റുവാനായി കെട്ടിച്ചമയ്ക്കുന്ന പൊള്ളത്തരങ്ങളും. കാലങ്ങളേറെക്കഴിയേണ്ടയിപ്പോൾ…
പട്ടുപാവാടയും പുള്ളിയുടുപ്പുമായ് തുള്ളിക്കളിച്ചൊരെൻ കൊച്ചുപൂമ്പാറ്റെ, നിന്റെ തുള്ളിക്കളി കണ്ടു പ്രായം മറന്നു ഞാനുമെത്രയോ വട്ടം തുള്ളിക്കളിച്ചു. ഇന്നിതായെൻ മുന്നിൽ വെൺപട്ടിനാൽ മൂടി നിശ്ചലം നീയിന്നു മണ്ണിൽ കിടക്കുന്നു. താതനായ് കണ്ടൊരു കശ്മലൻ നിന്റെയാ പിഞ്ചുപൂമേനിയിൽ…
മത്സരിക്കാനോ ഞാനില്ല മാനവാ മത്സരിച്ചു പഴക്കമെനിക്കില്ല മത്സരിച്ചു നേടിയതൊന്നുമേയെന്റെ കൈയിലിരിപ്പതുമില്ലില്ല. മത്സരം തന്നെയല്ലേയീ ലോകത്ത് നേടുവാനായുള്ളൊരു മത്സരം. നേട്ടമോ കൈയിലാക്കാനായിന്നിതാ വേട്ടയാടിടുന്നു രാഷ്ട്രങ്ങൾ. വേട്ടയാടപ്പെടുന്നതോ പാവം നിസ്സഹായത പേറുന്ന ജന്മങ്ങൾ സ്വല്പനേരം നീ നിന്നെയങ്ങോർത്തിടൂ,…
“ആരും കാണാത്തപ്പോൾ നീ നിനക്ക് കൊടുക്കുന്ന വാക്കുകളാണ് നിന്റെ ഏറ്റവും വലിയ കൂട്ട്.”
നിന്റെ നിശബ്ദതയ്ക്ക് പോലും ഒരു കഥയുണ്ട്, അത് പറയാൻ തിടുക്കം വേണ്ട.
ഇന്ന് നിലാവായ് വന്നു വെളിച്ചമേകരുതേ നാളെ കാർമേഘമായ് വന്ന് മൂടിക്കെട്ടുവാനാണെങ്കിൽ..
നിങ്ങളെ എനിക്ക് ഇഷ്ടമാണ്… എന്ന് പറയാൻ എനിക്ക് ധൈര്യമില്ല. എന്തിന്? ആ ഒരു വാക്ക് പറഞ്ഞാൽ ഞാൻ നിങ്ങളോട് കടപ്പെട്ടുപോകുമെന്നു തോന്നും. ഒരു “ഇഷ്ടമാണ്” എന്ന വാക്ക് ഇത്രയും ഭാരമുള്ള…
നിന്റെ ഉത്തരങ്ങളെയാണ് ഞാൻ ഭയപ്പെട്ടിരുന്നത്. ചോദ്യങ്ങൾ എനിക്കുണ്ടായിരുന്നു. പക്ഷേ, നീ സത്യം പറഞ്ഞാൽ ഞാൻ കേൾക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ചോദിക്കാതെ നടന്നത്. നിശ്ശബ്ദത അറിയാത്തതുകൊണ്ടല്ല, അറിഞ്ഞാൽ…
ശരികൾക്കും ന്യായങ്ങൾക്കും അപ്പുറമൊരു ലോകമുണ്ട്. ആർക്കും നിർവചിക്കാൻ കഴിയാത്ത, കുറ്റപ്പെടുത്താനാവാത്ത. അവിടെ, ഒരാൾ ഇന്നും “നമ്മൾ തെറ്റിയതാണോ?” എന്ന് സ്വയം ചോദിച്ചുകൊണ്ടിരിക്കും. മറ്റൊരാൾ, “അല്ല… സമയം മാത്രമാണ് നമ്മളെ തോൽപ്പിച്ചത്.”…
ഓർമ്മകൾക്ക് ക്ലാവ് പിടിച്ചു.. ചുരണ്ടി എടുത്താൽ പോലും തെളിയാൻ തയ്യാറാവാത്ത മങ്ങിയ ചിത്രങ്ങളും കൊത്തുപണികളും പോലെയുള്ള മങ്ങിയ ഓർമ്മകൾ. ഒരിക്കൽ പരസ്പരം നിശ്ശബ്ദത പോലും വായിച്ചിരുന്നവർ, ഇന്ന് വാക്കുകൾ അളന്ന് സംസാരിക്കുന്നു. ഒരേ സ്വപ്നത്തിന്റെ…
ജീവിതം ചെറിയ നിമിഷങ്ങളാണ്. ഇന്ന് ജീവിക്കുക. ബന്ധങ്ങൾ സൂക്ഷിക്കുക. വീഴ്ചകളിൽ പഠിക്കുക. നന്ദിയോടെ, സ്നേഹത്തോടെ ജീവിതം അർത്ഥവത്താക്കുക.
അറിഞ്ഞു കഴിഞ്ഞെന്നു നിനക്കുമെങ്കിലും കെട്ടുപിണഞ്ഞ അഴിയാ ദൂരങ്ങൾ ബാക്കിവയ്ക്കും പെണ്ണുടലുകൾ! ബലാത്സംഗം, ആസിഡാക്രമണം, ഭരണകൂടഭീകരത! ഇത്യാദിയാലെത്ര ചെത്തിയെറിഞ്ഞെന്നാലും ധമനികൾ തീണ്ടിയാളും ഹാ! അഗ്നിജ്വാലകൾ ഖാണ്ഡവസീൽക്കാരങ്ങൾ രൗദ്രദംശങ്ങൾ എത്രയെത്ര! സോണി സോറി, സുനിത കൃഷ്ണൻ! സ്വന്തം…
സംസ്കാരം …………….. എൻ്റെ ശവസംസ്കാരം നടത്തുന്നവരോട് വിത്തൗട്ട് പ്രാർത്ഥനയുടെ പാക്കേജ് എടുത്താൽമതി മാനവികത നെഞ്ചേറ്റിയവർ വന്നേക്കാം അവരെ കാണിക്കുക ശവത്തിനെ ആരും ചുറ്റിത്തിരിയേണ്ടതില്ല ഉടനെ ചിതക്ക് തീ കൊളുത്തുക പണപ്പിരിവ് നടത്തരുത് ആക്രിക്ക്…
എന്നും എല്ലായ്പ്പോഴും ഒരാളുടെ കൂടെ കഴിയേണ്ടതില്ലെന്ന് നിഴൽ എന്നെ വായിച്ചു കേൾപ്പിച്ചു. ഒറ്റക്കാകുമ്പോഴും അറ്റുപോകില്ലെന്ന് ഞാൻ കറുപ്പിച്ച് എഴുതിച്ചേർത്തു..!
പ്രെഗ്നൻസി കാർഡിലെ റിസൾട്ട് കണ്ട് അയാൾ ഭാര്യയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു. അത് സമാധാനത്തിന്റെ കണ്ണുനീർ ആയിരുന്നു. അപ്പുറത്തെ മുറിയിൽ അയാളുടെ അനിയനും ഭാര്യയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണുകളും നിറഞ്ഞു. പക്ഷേ അത്…
നമ്മൾ ശരിയാണെന്ന് ബോധ്യമുള്ളിടത്ത് അത് തെളിയിക്കാനുള്ള തെളിവുകൾ നിരത്തി വിഡ്ഢിയാകാതിരിക്കുക എന്നതാണ് ബുദ്ധി! Self respect matters a lot… ✍️രതി രമേഷ് #ചിന്താശകലം #quotesoftheday #കുഞ്ഞുകാര്യങ്ങൾ
“നാളെക്കായി ഇന്ന് കരയരുത്. ഇന്നത്തെ ചെറിയ സന്തോഷങ്ങൾ പോലും നാളത്തെ വലിയ ശക്തിയാകും. മറ്റുള്ളവരെ സഹായിക്കുന്നതിൽ ആണ് യഥാർത്ഥ സമ്പത്ത്. പണം തീരും, പേര് മറയും, പക്ഷേ നന്മ ഒരിക്കലും മരിക്കില്ല. നിശബ്ദമായി നല്ലത്…
എനിക്കൊരു ചെവി വേണം!! എന്റെ വാക്കുകൾ മുറിച്ചുകളയാതെ മുഴുവൻ കേൾക്കാൻ. വിധിയെഴുതാൻ തിടുക്കപ്പെടാതെ, എന്റെ നിശ്ശബ്ദതകളെപ്പോലും വായിച്ചെടുക്കാൻ. ഞാൻ തളരുമ്പോൾ പരിഹാരങ്ങളല്ല, സാന്നിധ്യം നീട്ടാൻ. കരയുമ്പോൾ “കരയരുത്” എന്നല്ല,…
നഷ്ടങ്ങളുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ ഒരു സംശയം മാത്രമേ ബാക്കിയുള്ളൂ.. ആരായിരുന്നു വേട്ടയാടപ്പെട്ടത്? ആരായിരുന്നു ഇര? തുലനം ചെയ്യാനോ പക്ഷം പിടിക്കാനോ കഴിയാത്ത ഏറ്റക്കുറച്ചിലുകൾക്ക് മേൽ നിന്ന് കൊണ്ടെങ്ങനെയാണ് ഇരുകൂട്ടരും ഇരവാദം മുഴക്കുന്നതെന്നൊരു സംശയം..…
