നേരം, ഇത്തിരിനേരം ഒന്നായിരിക്കുവാൻ നിനയ്ക്കുന്നേവരും, ഒത്തിരിക്കാലമൊന്നായിരിക്കിലും ഇത്തിരിനേരം പോലും ഉള്ളറിഞ്ഞിരിക്കില്ല, പറയാതെയറിയാതെയേവരും ഒറ്റത്തുരുത്തിലൊതുങ്ങുന്നു… മറ്റുള്ളവർക്കായി അനുനിമിഷം ചിന്തിച്ചുപ്രവർത്തിച്ചൊടുങ്ങുന്നിതു ചിലർ, ഇത്തിരിനേരമെങ്കിലുമവനവനായി ചിന്തിച്ചില്ലെങ്കിലൊരുനാൾ അസ്തിത്വമില്ലാതാവുമതു സുനിശ്ചിതം.. ഇത്തിരിനേരം കൺതുറന്നുകാണാമീ ലോകം, എത്രനാളീ കാഴ്ചകളെന്നതറിയില്ലല്ലോ, ആസ്വദിക്കാമാവോളം, ഇത്തിരിനേരമെല്ലാം…
ഒരിക്കലും അവളെ മകനെ എന്നു വിളിക്കരുത്, മകൾ അതു തന്നെ മതി. പേര് കൊണ്ടു ആരുടേയും സ്ഥാനം അപഹരിക്കാതെ സ്വന്തമിടം കണ്ടെത്തുന്നവളാണ്. എന്തുകൊണ്ട് അവളുടെ ധൈര്യത്തിലും…
ഭാഷയെന്ന ആശയവിനിമയത്തിൻ ചരടിൽ അക്ഷര മുത്തുകൾ കോർത്തു അതിൽ വള്ളിപുള്ളി തെറ്റാതെ, സന്ധിസമാസവിഭക്തിപ്രത്യയങ്ങളാൽ ക്രമപ്പെടുത്തി, അർത്ഥവ്യത്യാസം വരാതെ വിന്യസിച്ചലങ്കരിച്ചു, വ്യാകരണമികവോടെ അക്ഷരത്തെറ്റില്ലാതെ ചാർത്തുന്നിതാ കാവ്യനഭസ്സിൻ ഗളത്തിൽ. ★★★നിഷിബ എം നിഷി★★★
ഉറക്കമെന്നതോ പാതി മരണമെന്ന പോലെ, അനുദിനമലയുന്നേതോ നിദ്രാതീരങ്ങളിൽ, പുലരിയിൽ ഉണർവിന്റെ കാഹളം മുഴങ്ങുവോളം, പരിക്ഷീണിതമാം തനുവും മനവും ഊർജ്ജ്വസ്വലമാവുന്നൊരു രാവുപുലരുമ്പോൾ, കർമ്മധീരരായി മുന്നോട്ടു കുതിക്കുന്നു, ഉണർവിനുമുറക്കത്തിനുമിടയിൽ ജീവിതപ്പാതകൾ ചുരുൾനിവരുന്നു, അന്ത്യമാം നിദ്രയിലൊരുനാൾ മിഴിപൂട്ടുമ്പോൾ എല്ലാ…
നിൻ്റെ പേരെന്തെന്നറിയേണ്ട കുഞ്ഞേ നിൻ്റെ ഭാഷയും ദേശവും അറിയേണ്ട നിൻ്റെ കണ്ണിൽ നിന്നുതിരുന്നൊരശ്രുക്കൾ പൊള്ളിക്കുന്നുണ്ടെൻ ഹൃദയവും കരളും ആകാശ മാർഗ്ഗം തീമഴ പെയ്യിച്ച് മനുഷ്യരൂപം പൂണ്ട കാട്ടാള വർഗ്ഗം കൊന്നു തള്ളുന്നു പാവം മനുഷ്യരെ…
അങ്ങനെയൊടുക്കം വേദനകൾക്ക് ഞാനിന്ന് രാജി പ്രഖ്യാപിച്ചു, ആദ്യമവരെന്നോട് കലഹിച്ചു കുഞ്ഞു കുട്ടികളെപ്പോലെ വാശി പിടിച്ചു ആരുമില്ലാത്തപ്പോഴും ഞങ്ങളൊപ്പം നിന്നിട്ടില്ലേയെന്ന് പ്രതിഷേധിച്ചു ഞാനൊന്നും മിണ്ടിയില്ല അല്ലെങ്കിലും പറയുന്നത് സത്യമാവുമ്പോഴും നുണയാവുമ്പോഴും മിണ്ടാതിരിക്കുന്നതും ഭൂഷണമാണ്.. അങ്ങനെ മിണ്ടാതിരിക്കുമ്പോ…
കേൾക്കാൻ കാതുണ്ടായിട്ടും കേൾക്കാതെ ബധിരകർണ്ണരാവുന്നവരോടു ചോദിച്ചു മടുത്ത ചോദ്യം “കേൾക്കുന്നുണ്ടോ” കേൾക്കേണ്ടവരെ കേൾക്കേണ്ട സമയത്തു കേൾക്കാതെ നഷ്ടപ്പെട്ടതിനപ്പുറം തേങ്ങലിനകമ്പടിയോടെ ഒരുപാടുതവണ മനസ്സിലാവർത്തിക്കുന്ന ചോദ്യം “കേൾക്കുന്നുണ്ടോ” പറഞ്ഞതാവർത്തിച്ചുറപ്പിക്കാൻ മനസ്സിലെ അമർഷം മുഴുവൻ ചാലിച്ചു സ്വരമുയർത്തിയുള്ള ചോദ്യം…
മാഘമാസമെന്ന ഉപവസന്തത്തിൽ മാവുകൾക്കു പൂക്കാതിരിക്കാനാവുമോ? മാമാങ്കത്തെ മറന്നീടാനാവുമോ? ഗ്രീഷ്മ കാലമീണമിട്ടാൽ വിഷുപക്ഷിക്ക് പാടാതിരിക്കാനാവുമോ? വാകക്ക് പൂക്കാതിരിക്കാനാവുമോ? ഇടവമാസ പകുതിയിൽ വിരുന്നെത്തും വർഷത്തിൽ പുഴകൾക്ക് ഒഴുകാതിരിക്കാനാവുമോ? കൃഷ്ണനാട്ടം കാണാതിരിക്കാനാവുമോ? ഓണമിങ്ങ് ഓടിയെത്തും ശരത് കാലത്തിൽ പൂവിളി…
പലതും മനഃപാഠമാണെങ്കിലും, എല്ലാവർഷവും കലണ്ടർ വന്നാൽ പഴയതു നോക്കി വീട്ടുകാരുടെയും, കൂട്ടുകാരുടെയും, പരിചയക്കാരുടെയും ജന്മ ദിനനങ്ങൾ കുറിച്ചു വച്ച് , ആ ദിവസങ്ങളിൽ അവരെ വിളിച്ച് ആശംസകൾ അറിയിക്കുന്നത് ഒരു ശീലവും,സന്തോഷവും ആണ്. പക്ഷേ…
നിറഞ്ഞ വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല.. സുദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞു പോയ്.. ഞാൻ പോയ വഴിയിലെ തൊട്ടാവാടികൾ തൊടാൻ കൊതിച്ചു നിൽക്കുന്നു.. പാടത്തും വരമ്പത്തും തഴുതാമകൾക്ക് ജരാനര ബാധിച്ചു.. കലത്തിൽ വെള്ളമെടുക്കാൻ, ക്ലാസ്സ് മുറി…
നിന്നോട് മൊഴിയുവാനാവാതെ വാക്കുകൾ കോർത്തൊരാ കാവ്യമാല നീ അടുത്തെത്തുമ്പോൾ പൊട്ടിച്ചിതറീടുന്നു അടുത്ത ജന്മത്തിലെങ്കിലും തോഴാ… നിനക്കായ് ഞാനാ കാവ്യം, മുത്തുകൾ കൊഴിയാതെ കോർത്തുവെക്കും അയന…. ✍️
മനസ്സിലെ ഓർമ്മകൾ എന്നും നൊമ്പരമായ്…. ദിനം പോകവേ ഓർക്കാൻ ഒന്നും ഇല്ലതാനും…. ഓർക്കുവാൻ എനിക്ക് ഇഷ്ട്ടമാണ്.. ഓർമയിലെ ബാല്യം… ഇപ്പൊ എനിക്ക് ഇഷ്ടങ്ങളില്ല…. ആഗ്രഹങ്ങളില്ല.. മറിച്ചു ജീവനുള്ള ചലിക്കുന്ന പാവയായി.. എന്നെ പോലെ ഉള്ളവരാല്ലാം ഇന്ന്…
മനസ്സിന്നാഴങ്ങളിലെ മൃദുലസ്പന്ദനമോ മോഹം… അറിയാതെയൊരു ഗന്ധംപോലെ അന്തർധ്വനിയിൽ പടരുന്ന അലസമാം ആഗ്രഹത്തിൻ അണിയറച്ചിരിയൊ മോഹം.. പകലിന്റെ തിരക്കുകൾക്കിടയിൽ അവ്യക്തമായൊരു വിളി, രാവിന്റെ നിശ്ശബ്ദതയിൽ നക്ഷത്രങ്ങളെ എണ്ണിപ്പോരുന്ന കണ്ണുകളുടെ അപ്രകാശിത പ്രാർത്ഥന. മോഹം— തളിർമുത്തായി…
ബസ്സിന്റെ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ കാറ്റത്ത് അവളുടെ ശിരോരുഹം പാറികളിക്കുകയായിരുന്നു. അവളുടെ കാതുകൾ ഹെഡ്സെറ്റിലൂടെ സംഗീത ലോകത്തായിരുന്നു. ആ പാട്ടിലെ വരികളിലേ പ്രണയം, വിരഹം, സന്തോഷം, സങ്കടം എന്നിവയെ അവളുടെ ജീവിതമായി കോർത്തിണക്കികൊണ്ട്. അവളുടെ…
“അമ്മായീ”എന്ന് പറഞ്ഞോടി വന്ന് ഇറുകെ പുണർന്നവൾക്ക് ഇന്നും മൂന്നു വയസ്സാണെന്ന് തോന്നി ജാനകിക്ക് . “എന്റെ കുട്ടി ഒത്തിരി വലുതായി. അമ്മായിയോട് രഹസ്യങ്ങൾ സൂക്ഷിക്കാൻ തക്കം” ആദ്യം വിടർന്നു വന്ന മിഴികൾ കലങ്ങുന്നത് തെല്ലൊരു…
തെറ്റിപ്പോയൊരു തീരുമാനമെൻ ഉച്ചിപ്പൊട്ടായി ചുവന്നു നിന്നു… കരണക്കുറ്റിയ്ക്ക് താഴെ തിണർത്തു നീറി.. കെട്ടിയോൻ പൊട്ടിച്ച തലയിൽ തുന്നലും വെച്ചു ഞാൻ വട്ടത്തിലോടി പണികൾ ചെയ്യാൻ… ഉച്ചത്തിൽ കീറുന്ന കുട്ടികൾ രണ്ടും കണ്ഠത്തിൽ ചുറ്റിയാ അഴിയാ…
#കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ #കഥ #കുരുക്കിലകപ്പെട്ടപ്പോൾ #വിഷയം_കുരുക്ക് #രചന_രാമചന്ദ്രൻടിവി യാദൃശ്ചികമായി പരിചയപ്പെട്ടതാണ് രേഷ്മയെ. ധാരാളം പ്രാവശ്യം കണ്ടിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും ഇവൾ തന്റെ സ്വന്തം ആയിരുന്നു എങ്കിലോ! അത്രയധികം മനോഹരിയായിരുന്നു അവൾ. ഒരുമിച്ച് ഒരു യാത്രയിൽ…
കവിത : “ഉടയുന്ന മുഖങ്ങൾ…” ________________________ ✍︎ രജീഷ് കുനിയിൽ ———————————— അരങ്ങ് ഇരുണ്ടു. ആ പൊയ്മുഖങ്ങളിൽ നിന്ന് വാർത്തെടുത്ത മണിമന്ദിരങ്ങൾ ചീട്ടു കൊട്ടാരം പോൽ ഉടഞ്ഞു. ചായം ഉരുകി…. ശില്പങ്ങൾ വിറച്ചു…. ഉടഞ്ഞ മുഖങ്ങൾ…
ചിലർ, കാണെക്കാണെ കാണാതാകുന്നവർ വിറകടുപ്പിൻ്റെ പുകയിലമർന്നു പോയവർ ചായയുടെ ഗന്ധത്തിലലിഞ്ഞില്ലാതായവർ നാലു ചുവരുകൾക്കുള്ളിൽ ഞെരിഞ്ഞമർന്നു പോയവർ തിളക്കം നഷ്ടപ്പെട്ട താലിചരടുകളുടെ കാണാക്കുരുക്കിൽ പെട്ടവർ ശബ്ദം നഷ്ടപ്പെട്ടവർ അസ്ഥിത്വം നഷ്ടപ്പെട്ടവർ അവരെ ആരോ പറിച്ചു നട്ടതാണ്…
കഥ : കുരുക്ക് “ഡാ, നീയെന്നെ യൂസ് ആൻഡ് ത്രോ ചെയ്യുവാല്ലേ?” “അതേടി, നീ പോയി ചാകടീ.”- അതും പറഞ്ഞു ഹരി എന്ന ഹരികൃഷ്ണൻ ഫോൺ കട്ട് ചെയ്തു. അവൾ നിന്ന് കിതച്ചു. വാതിലിൽ…
