എങ്ങനെ വേണം? അയാൾ സാധ്യതകൾ ഒന്നൊന്നായി വിശകലനം ചെയ്യാൻ തുടങ്ങി. വിഷം..? പോരാ, വയർ കഴുകിയാൽ രക്ഷപ്പെട്ടേക്കും.. കത്തി..? ഒറ്റക്കുത്തിന് ചത്തേക്കും.. അത്ര എളുപ്പത്തിൽ തീരരുത്.. ആസിഡ്..? തീവ്രവേദനയാണ്.. വൈരൂപ്യത്തോടെയെങ്കിലും രക്ഷപ്പെട്ടാലോ..! പെട്രോൾ നിറച്ച കുപ്പി..? തന്റെ ദേഹത്തും…
സ്വപ്നങ്ങളിലുരുവായായൊരു കണ്മണി നീ, കണ്ണനാമുണ്ണി തൻ പ്രതിരൂപമായി, ലാളിച്ചോമനിച്ചൊരമ്മയായി , വാത്സല്യപാലാഴിയായുള്ളം, ബാല്യംകടന്നിതുകൗമാരവും, യൗവനതീക്ഷണതയിലും മായാതെമറയാതൊരു സ്വപ്നമായി മാനസതല്പത്തിലവൻ പുഞ്ചിരിതൂകി, മംഗല്യത്താലിയേന്തി സ്വപ്നങ്ങൾക്കു നിറചാർത്തണിയാൻ കാത്തിരുന്നു, പൗർണ്ണമിയിൽ,അമാവാസിയുടെ അന്ധകാരം പടർന്നു, ശോണപുഷ്പങ്ങൾ ജീവിതവീഥിയിൽ…
തുറന്നു കിടക്കുന്ന കതകുകളെ ഞാൻ ഭയപ്പെടുന്നു.. അതിലൂടെ എന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്ന് കയറുന്ന ഭീതിദമായ നോട്ടങ്ങളിലും ഭയാനകമായ പൊട്ടിത്തെറികളിലും ഞാൻ ഞെട്ടിവിറയ്ക്കുന്നു.. ഓരോ പ്രാവശ്യവും കതകിന്റെ കുറ്റിമുറുക്കി എനിക്ക് ചുറ്റും ഇരുണ്ട ലോകം സൃഷ്ടിക്കുമ്പോൾ…
യുദ്ധം വിളമ്പി വെച്ച ചോറിൽ ഒരു മുടിനാര് കണ്ടതിന് ഭാര്യയുടെ കരണത്തടിച്ച്, ചോറുപാത്രം വലിച്ചെറിഞ്ഞ് അയാൾ യുദ്ധത്തിനെതിരെ കവിതയെഴുതാൻ പോയി.
തിരിച്ചറിയാൻ ഒരു മുഖം ഓർത്ത് വയ്ക്കാൻ ഒരു സ്ഥലം വിളി കേൾക്കാൻ ഒരു പേര് കുറിച്ച് വയ്ക്കാൻ ഒരു പുസ്തകം മറന്നു പോകാൻ ഒരു ദുഃഖം മറക്കാതിരിക്കാൻ ഒരു പ്രണയം ജഡം കൊണ്ട് വയ്ക്കാൻ…
മൗനം സമ്മതമെന്നാരോ ചൊല്ലി, മൗനത്തിൻ ഹേതുവോ മൂകം വിതുമ്പി, വാക്കുകൾ മറന്നവളുടെ സമ്മതം തീറെഴുതാൻ വാഗ്ധോരണികളൊഴുകി, സമ്മതമില്ലെന്നറിവോടെ, ഗുഢമായൊരാനന്ദത്തിലവളൂടെ ജീവിതം ചവിട്ടിയെരിച്ചു, കാലംമാറി, കഥ മാറി(മാറിയോ?) ഇന്നു സമ്മതം വേണത്രേ, ഒരു നോട്ടത്തിനു പോലും,…
കൂവിത്തെളിയുവോളം കൂവണം, കൂവലുകളെ നേരിടാൻ ഉൾക്കരുത്തുണ്ടാകുവോളം കൂവണം, കൂവലുകൾക്കുമേലെ സ്വരമുയർത്തി കൂവണം, കൂവലുകൾക്കപ്പുറം കൈയടിയുടെ അകമ്പടിയോടെ കൂവണം… ★★★നിഷിബ എം നിഷി★★★
#കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ #വിഷയം_പുക #രചന_ബിന്ദു_എസ്_നായർ അവൻ അന്ന് ഊതിപ്പറത്തിയ പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ വട്ടമിട്ടുപറന്നു… അവൻ ആസ്വദിച്ചിറക്കിയ പുകച്ചുരുളുകൾ അവന്റെയുള്ളിൽ താണ്ഡവനൃത്തമാടി.. ഇന്നിപ്പോൾ അവൻ പുക വലിക്കുന്നില്ല, പുക അവനെ വലിക്കുന്നു……
നിഴലുകൾ മായുന്ന നേരത്തും ചാരെ നിന്റെ ഗന്ധം തങ്ങിനിൽക്കുന്നു, വാക്കുകൾ കൊണ്ട് വരയ്ക്കാത്ത ചിത്രമായ് വായുവിൽ നീയെന്നെ പുൽകുന്നു. ഇതളുകൾ വീണൊരീ പാതയിൽ ബാക്കിയായ് ഇത്തിരി പൂമണം ചിതറുന്നു, നീയെന്നു ചൊല്ലുവാൻ ആരുമില്ലാത്തൊരീ നേരത്തും…
വാഴുന്നോൻ പട്ടുമെത്തയിൽ ഉറങ്ങാൻ കിടക്കുമ്പോൾ യുദ്ധം പ്രഖ്യാപിച്ചു. യോദ്ധാക്കൾ മെത്ത വിട്ട് പടക്കളത്തിലേക്ക്… യോദ്ധാക്കളടക്കം ആയിരങ്ങൾ അന്ത്യ നിദ്രയിലാണ്ടു… വാഴുന്നോൻ അപ്പോഴും സുഖ നിദ്രയിലായിരുന്നു
എൻ്റെ SSLC പരീക്ഷ കാലത്ത് ഇടവേളകളില്ലാതെ കാലത്തും ഉച്ചക്കുമായി ഒറ്റയടിക്ക് 12 പരീക്ഷകളാണ്. കുറെ കാലം SSLC പരീക്ഷ അങ്ങിനെ തന്നെയായിരുന്നു. വിജയ ശതമാനം 40% ത്തിൽ താഴെ മാത്രവും. ഇങ്ങിനെ പരീക്ഷ നടത്തുന്നത്…
നേരം, ഇത്തിരിനേരം ഒന്നായിരിക്കുവാൻ നിനയ്ക്കുന്നേവരും, ഒത്തിരിക്കാലമൊന്നായിരിക്കിലും ഇത്തിരിനേരം പോലും ഉള്ളറിഞ്ഞിരിക്കില്ല, പറയാതെയറിയാതെയേവരും ഒറ്റത്തുരുത്തിലൊതുങ്ങുന്നു… മറ്റുള്ളവർക്കായി അനുനിമിഷം ചിന്തിച്ചുപ്രവർത്തിച്ചൊടുങ്ങുന്നിതു ചിലർ, ഇത്തിരിനേരമെങ്കിലുമവനവനായി ചിന്തിച്ചില്ലെങ്കിലൊരുനാൾ അസ്തിത്വമില്ലാതാവുമതു സുനിശ്ചിതം.. ഇത്തിരിനേരം കൺതുറന്നുകാണാമീ ലോകം, എത്രനാളീ കാഴ്ചകളെന്നതറിയില്ലല്ലോ, ആസ്വദിക്കാമാവോളം, ഇത്തിരിനേരമെല്ലാം…
ഒരിക്കലും അവളെ മകനെ എന്നു വിളിക്കരുത്, മകൾ അതു തന്നെ മതി. പേര് കൊണ്ടു ആരുടേയും സ്ഥാനം അപഹരിക്കാതെ സ്വന്തമിടം കണ്ടെത്തുന്നവളാണ്. എന്തുകൊണ്ട് അവളുടെ ധൈര്യത്തിലും…
ഭാഷയെന്ന ആശയവിനിമയത്തിൻ ചരടിൽ അക്ഷര മുത്തുകൾ കോർത്തു അതിൽ വള്ളിപുള്ളി തെറ്റാതെ, സന്ധിസമാസവിഭക്തിപ്രത്യയങ്ങളാൽ ക്രമപ്പെടുത്തി, അർത്ഥവ്യത്യാസം വരാതെ വിന്യസിച്ചലങ്കരിച്ചു, വ്യാകരണമികവോടെ അക്ഷരത്തെറ്റില്ലാതെ ചാർത്തുന്നിതാ കാവ്യനഭസ്സിൻ ഗളത്തിൽ. ★★★നിഷിബ എം നിഷി★★★
ഉറക്കമെന്നതോ പാതി മരണമെന്ന പോലെ, അനുദിനമലയുന്നേതോ നിദ്രാതീരങ്ങളിൽ, പുലരിയിൽ ഉണർവിന്റെ കാഹളം മുഴങ്ങുവോളം, പരിക്ഷീണിതമാം തനുവും മനവും ഊർജ്ജ്വസ്വലമാവുന്നൊരു രാവുപുലരുമ്പോൾ, കർമ്മധീരരായി മുന്നോട്ടു കുതിക്കുന്നു, ഉണർവിനുമുറക്കത്തിനുമിടയിൽ ജീവിതപ്പാതകൾ ചുരുൾനിവരുന്നു, അന്ത്യമാം നിദ്രയിലൊരുനാൾ മിഴിപൂട്ടുമ്പോൾ എല്ലാ…
നിൻ്റെ പേരെന്തെന്നറിയേണ്ട കുഞ്ഞേ നിൻ്റെ ഭാഷയും ദേശവും അറിയേണ്ട നിൻ്റെ കണ്ണിൽ നിന്നുതിരുന്നൊരശ്രുക്കൾ പൊള്ളിക്കുന്നുണ്ടെൻ ഹൃദയവും കരളും ആകാശ മാർഗ്ഗം തീമഴ പെയ്യിച്ച് മനുഷ്യരൂപം പൂണ്ട കാട്ടാള വർഗ്ഗം കൊന്നു തള്ളുന്നു പാവം മനുഷ്യരെ…
അങ്ങനെയൊടുക്കം വേദനകൾക്ക് ഞാനിന്ന് രാജി പ്രഖ്യാപിച്ചു, ആദ്യമവരെന്നോട് കലഹിച്ചു കുഞ്ഞു കുട്ടികളെപ്പോലെ വാശി പിടിച്ചു ആരുമില്ലാത്തപ്പോഴും ഞങ്ങളൊപ്പം നിന്നിട്ടില്ലേയെന്ന് പ്രതിഷേധിച്ചു ഞാനൊന്നും മിണ്ടിയില്ല അല്ലെങ്കിലും പറയുന്നത് സത്യമാവുമ്പോഴും നുണയാവുമ്പോഴും മിണ്ടാതിരിക്കുന്നതും ഭൂഷണമാണ്.. അങ്ങനെ മിണ്ടാതിരിക്കുമ്പോ…
കേൾക്കാൻ കാതുണ്ടായിട്ടും കേൾക്കാതെ ബധിരകർണ്ണരാവുന്നവരോടു ചോദിച്ചു മടുത്ത ചോദ്യം “കേൾക്കുന്നുണ്ടോ” കേൾക്കേണ്ടവരെ കേൾക്കേണ്ട സമയത്തു കേൾക്കാതെ നഷ്ടപ്പെട്ടതിനപ്പുറം തേങ്ങലിനകമ്പടിയോടെ ഒരുപാടുതവണ മനസ്സിലാവർത്തിക്കുന്ന ചോദ്യം “കേൾക്കുന്നുണ്ടോ” പറഞ്ഞതാവർത്തിച്ചുറപ്പിക്കാൻ മനസ്സിലെ അമർഷം മുഴുവൻ ചാലിച്ചു സ്വരമുയർത്തിയുള്ള ചോദ്യം…
മാഘമാസമെന്ന ഉപവസന്തത്തിൽ മാവുകൾക്കു പൂക്കാതിരിക്കാനാവുമോ? മാമാങ്കത്തെ മറന്നീടാനാവുമോ? ഗ്രീഷ്മ കാലമീണമിട്ടാൽ വിഷുപക്ഷിക്ക് പാടാതിരിക്കാനാവുമോ? വാകക്ക് പൂക്കാതിരിക്കാനാവുമോ? ഇടവമാസ പകുതിയിൽ വിരുന്നെത്തും വർഷത്തിൽ പുഴകൾക്ക് ഒഴുകാതിരിക്കാനാവുമോ? കൃഷ്ണനാട്ടം കാണാതിരിക്കാനാവുമോ? ഓണമിങ്ങ് ഓടിയെത്തും ശരത് കാലത്തിൽ പൂവിളി…
പലതും മനഃപാഠമാണെങ്കിലും, എല്ലാവർഷവും കലണ്ടർ വന്നാൽ പഴയതു നോക്കി വീട്ടുകാരുടെയും, കൂട്ടുകാരുടെയും, പരിചയക്കാരുടെയും ജന്മ ദിനനങ്ങൾ കുറിച്ചു വച്ച് , ആ ദിവസങ്ങളിൽ അവരെ വിളിച്ച് ആശംസകൾ അറിയിക്കുന്നത് ഒരു ശീലവും,സന്തോഷവും ആണ്. പക്ഷേ…
