Author: Nisha Pillai

മഴയെയും യാത്രകളെയും ഇരുട്ടിനെയും പുസ്തകങ്ങളെയും പ്രകൃതിയെയും പൂക്കളെയും പ്രണയിച്ചവൾ

ഓഫീസിലെ പ്രധാന വാതിലിലൂടെ നീലിമ കടന്നു വരുന്നത് ദൂരെ നിന്ന് തന്നെ ബ്രിട്ടോ കണ്ടിരുന്നു. അവൻ അടുത്തിരുന്ന നിധിനെ തോണ്ടി വിളിച്ചു. ബ്രിട്ടോയും നിധിനും നീലിമയെ നോക്കി ചിരിച്ചു.  “ദേവൻ കളഞ്ഞിട്ടു പോയിട്ടും ഇവൾക്കൊരു കുലുക്കവുമില്ലല്ലോ അളിയാ. മൂന്നേ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവൾ പഴയതു പോലെയായി. ഇവളാണ് അളിയാ മോഡേൺ പെണ്ണ്. ” “എന്താടാ രാവിലെ പരദൂഷണം പറയുന്നത്? നാണമില്ലേടാ നിനക്കൊക്കെ. ” പിറകിൽ മായയാണ്. അവർ പറഞ്ഞത് അവൾ കേട്ടിരിക്കുന്നു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അവളൊരു നല്ല സുഹൃത്താണെങ്കിലും അവൾക്കു ഗോസിപ്പിലൊന്നും താൽപര്യമില്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറ്റം പറയുന്നത് അവൾക്കു തീരെ ഇഷ്ടമല്ല.  “അല്ലടീ, നീലിമ പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരികെ വന്നല്ലോ. മൂന്നു ദിവസം മുൻപ് കരഞ്ഞു കലങ്ങിയ മുഖത്തോടെ അവൾ ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ ഞാൻ കരുതിയില്ല. അവൾക്കെല്ലാം, ഇത്ര പെട്ടെന്ന് ക്ഷമിക്കാനും മറക്കാനും കഴിയുമെന്ന്. ” ബ്രിട്ടോ പറഞ്ഞു. …

Read More

ഒഴിവ് സമയങ്ങളിൽ കവിതയെഴുത്ത് അയാൾക്കൊരു ശീലമായി. ഓഫീസ് ഗ്രൂപ്പിൽ കവിത, ചർച്ചാ വിഷയം ആയപ്പോളാണ് സഹപ്രവർത്തകയായ സതിഭായ് “രചനാ ലോകം” എന്ന് ഫേസ്ബുക്ക് കൂട്ടായ്മയെക്കുറിച്ച് പറഞ്ഞത്. താമസിയാതെ അതിൽ അംഗമാകുകയും ചെയ്തു. കഥകൾക്ക് പ്രാധാന്യം കൊടുക്കുന്ന ഗ്രൂപ്പായതിനാൽ അയാളുടെ കവിതകൾക്ക് അത്ര ആരാധകരുണ്ടായില്ല.എന്നാലും ആഴ്ചയിൽ ഒരിക്കൽ അയാൾ കവിതകൾ പോസ്റ്റ് ചെയ്യുന്നത് പതിവാക്കി.അപ്പോഴാണ് അവളുടെ കമൻ്റുകൾ അയാൾ ശ്രദ്ധിച്ച് തുടങ്ങിയത്. നല്ലൊരു കവിതാ നിരൂപകയായിരുന്നു അവൾ. കവിതയുടെ വിഷയവും പ്രാസഭംഗിയും അവളുടെ പുകഴ്ത്തലിന് വിധേയമായി. അയാളുടെ കവിതകളെ കീറി മുറിച്ച് ഇഴ പിരിച്ച് പരിശോധിക്കും. ആദ്യം തോന്നിയ ദേഷ്യം പിന്നെ ഒരു രസമായി മാറി. അവളുടെ കമൻ്റുകൾ അയാൾ കാത്തിരിക്കാൻ തുടങ്ങി. ആയിടയ്ക്കാണ് എഴുത്ത് ഗ്രൂപ്പിൻ്റെ കൂട്ടായ്മ തീരുമാനിക്കപ്പെട്ടത്.  അഡ്മിൻ അയച്ചു തന്ന ജോയിൻ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക് വഴി ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്തു.പ്രഗൽഭരായ പല കവികളേയും കഥാകൃത്തുക്കളേയും ഗ്രൂപ്പിൽ കണ്ടു. നഗരത്തിലെ പ്രമുഖ ആഡിറ്റോറിയത്തിൽ നടത്താനിരുന്ന രചനാ കൂട്ടായ്മയിൽ…

Read More

1986-ൽ വ്യഭിചാരക്കുറ്റം ചുമത്തി കല്ലെറിഞ്ഞ് കൊല്ലാൻ വിധിക്കപ്പെട്ട ഇറാനിയൻ വനിത സൊരായ മനുച്ചെഹ്‌രിയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കി 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ സ്റ്റോണിംഗ് ഓഫ് സൊരായ”. ഫ്രീഡൗൺ സാഹേബ്ജത്തിൻ്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇറാനിലെ ക്രൂരമായ കല്ലേറ് സമ്പ്രദായത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടു വന്ന സിനിമയാണിത്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകളും അനീതിയും ക്രൂരതയും, അവയെ അഭിമുഖീകരിക്കാൻ ആർജ്ജിക്കേണ്ട, ധൈര്യത്തിൻ്റെയും ശക്തിയുടെയും ആവശ്യകതയും ഈ കഥ ഉയർത്തിക്കാട്ടുന്നു. സൊരായയായി വേഷമിട്ട “മൊഴാൻ നവാബി” ഒരു അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ്. ബ്ലാക്ക്‌ലിസ്റ്റ്, ഹൗസ് ഓഫ് കാർഡ്സ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ അറിയപ്പെടുന്നു. ഫ്രഞ്ച്-ഇറാനിയൻ പത്രപ്രവർത്തകനും യുദ്ധ ലേഖകനുമായ ഫ്രീഡൂൺ സാഹെബ്ജം ഇറാനിലൂടെ യാത്ര ചെയ്യവേ, സൊരായ മനുച്ചെഹ്‌രിയുടെ ഗ്രാമത്തിൽ എത്തി. അവിടെ നിന്ന് സൊരായയെക്കുറിച്ചും അവളുടെ ക്രൂരമായ വിധിയെക്കുറിച്ചും അവളുടെ അമ്മായിയിൽ നിന്ന് മനസ്സിലാക്കി. 1990-ൽ പുറത്തിറങ്ങിയ ഫ്രീഡൗണിൻ്റെ പുസ്തകമായ ലാ ഫെമ്മെ ലാപിഡി, 1994-ൽ ഇംഗ്ലീഷിലേക്ക്…

Read More

ചെറുപ്പത്തിന്റെ ആവേശത്തിന് ഇറങ്ങി പോരാൻ പറഞ്ഞതായിരുന്നു. പൊന്നുപോലെ നോക്കുമെന്നു വെല്ലു വിളിച്ചതായിരുന്നു. അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുൻപിൽ വച്ച് ” നീ എന്റെ പെണ്ണാണെന്നും, നീ എനിക്ക് വേണ്ടി ജനിച്ചതാണെന്നും ” ഒക്കെ വെല്ലുവിളിച്ചപ്പോൾ ഒരിക്കലും ഓർത്തില്ല തീരെ നിസഹായനായി നിൽക്കുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന്. സമ്പന്നമായ ചുറ്റുപാടിൽ വളർന്ന അവളെ തന്റെ വീട്ടിലെ ദാരിദ്ര്യത്തിലേയ്ക്ക് കൊണ്ട് പോകാനിഷ്ടപ്പെട്ടില്ല. സമ്പത്തിലുള്ള അന്തരങ്ങൾ, ജാതീയമായ വൈവിധ്യം അതൊക്കെ അവളുടെ വീട്ടുകാരുടെ എതിർപ്പിന് കാരണമായി. അന്നൊക്കെ വാശിയായിരുന്നു സ്നേഹിച്ച പെണ്ണിനെ രാജകുമാരിയെ പോലെ സംരക്ഷിക്കണമെന്ന്, അല്ലലറിയാതെ പോറ്റണമെന്നു. ഒരു പരിധി വരെ അതിലൊക്കെ അവൻ വിജയിച്ചിട്ടുമുണ്ട്.  രജിസ്റ്റർ മാരിയേജ് കഴിഞ്ഞു ഒന്നിച്ചു വാടക വീട്ടിലേയ്ക്കു മാറിയതാണ് ആദ്യ വിജയം. അവളെ പി എസ്സി കോച്ചിങ്ങിനു വിട്ടു. ഒരു പ്രൈവറ്റ് ബാങ്കിലെ ജോലിക്കാരന്റെ ശമ്പളം അത്ര മികച്ചതായിരുന്നില്ല. അവളുടെ ആവശ്യങ്ങൾ ഇപ്പോഴും വലുതായിരുന്നു. ഒരാളുടെ ശമ്പളം കൊണ്ട് വീട്ടു വാടക, കോച്ചിങ് ഫീസ്,…

Read More

കുടുംബത്തിലെ ആദ്യത്തെ കൺമണിയായി പിറന്ന് വീണതൊരു പെൺകുട്ടി, അച്ഛനും കൊച്ചച്ചൻമാരും അവളുടെ ജനനം ആഘോഷമാക്കി. നാടും വീടും അവളുടെ ജനനമറിഞ്ഞു. തുമ്പപൂവിൻ്റെ നൈർമല്യമുള്ള മുഖം, എല്ലാവർക്കുമവൾ പ്രിയങ്കരിയായി മാറി. പേരിടൽ ചടങ്ങുകൾക്കിടയിൽ മുറുമുറുപ്പ്. അച്ഛന് സീതയെന്ന പേര് വിളിക്കണം, അമ്മയ്ക്ക് കമലയെന്നും കൊച്ചച്ചൻമാർക്ക് മധുബാലയെന്നും. മുത്തശ്ശിമാത്രം അഭിപ്രായമൊന്നും പറഞ്ഞില്ല, പേരൊക്കെ നിങ്ങളുടെ ഇഷ്ടമെന്ന് ചൊല്ലി.ഒ ടുവിൽ അച്ഛൻ സീതയെന്ന് വിളിച്ചപ്പോൾ അച്ഛമ്മയുടെ മുഖം മങ്ങി. അകന്ന ബന്ധത്തിലുള്ള ഒരു അമ്മായി ഇഷ്ടക്കേട് തുറന്നു പറഞ്ഞു. “വേണ്ടിയിരുന്നില്ല മോഹനാ ആ പേര്.” അച്ഛൻ ഗൗരവത്തിലായി. “എന്താ ആ പേരിന് കുഴപ്പം. സീത ഭാഗ്യവതിയല്ലേ? ഭർത്തൃമതിയല്ലേ, രാജകുമാരി. സുന്ദരി, സ്വയംവരത്തിന് ഭാഗ്യം കിട്ടിയവൾ.” “എന്ത് ഭാഗ്യം, ദുഃഖപുത്രി, രാവണൻ തട്ടിക്കൊണ്ട് പോയവൾ, ഭർത്താവ് സംശയത്താൽ ഉപേക്ഷിച്ചവൾ. ജനിച്ചപ്പോൾ മാതാവ് ഉപേക്ഷിച്ചു. വളർന്നത് വളർത്തച്ഛൻ്റെ കൊട്ടാരത്തിൽ.” “എന്നാലും രാജകുമാരി ആയി അല്ലേ സീത കൊട്ടാരത്തിൽ വളർന്നത്. അതൊക്കെ പഴംകഥ. അമ്മായി അത് വിടൂ. എന്റെ മകളും…

Read More

മാനം കാർമേഘത്താൽ കറുത്തിരുണ്ടു, അന്തരീക്ഷത്തിൽ ബാഷ്പകണങ്ങൾ നിറഞ്ഞതിനാൽ കൊമ്പൻ വിയർത്തൊഴുകി. എത്രയും പെട്ടെന്ന് ആറ് കടന്നു വീട്ടിലെത്തണം. കയ്യിലിരുന്ന അരിയും കപ്പയും നിറഞ്ഞ ചണ ചാക്ക് കൊമ്പൻ നെഞ്ചോടു ചേർത്ത് പിടിച്ചു. ഒക്കെ നനയാതെ വീട്ടിലെത്തിയ്ക്കണം. കുടിയിൽ അരി തീർന്നെന്നു നഞ്ചിയമ്മ പറഞ്ഞിട്ട് മൂന്ന് നാല് ദിവസമായി, ഇന്നാണ് ഒരു ജോലി ഒത്തു കിട്ടിയത്. എല്ലാ ദിവസവും രാവിലെ ജോലി തേടി അടിവാരത്തെ പട്ടണത്തിൽ പോകും. ചുമട്ടു തൊഴിലാണ് കിട്ടിയാൽ കിട്ടിയെന്ന് പറഞ്ഞാൽ മതി. ഇന്ന് തമിഴ്നാട്ടിൽ നിന്നും ഒരു അരി ലോറി വന്നത് കൊണ്ട് കീശ നിറയെ കാശും കിട്ടി. വൈകുന്നേരമായപ്പോൾ കൊമ്പൻ സന്തോഷത്തോടെ അരിയും കപ്പയും പിന്നെ പളനിച്ചാമിയുടെ കയ്യിൽ നിന്നും റാക്കും വാങ്ങി ആറ് കടന്നു മറുകരയെത്തി മല കയറി തുടങ്ങിയതാണ്. രണ്ടു മണിക്കൂർ മുകളിലേയ്ക്ക് നടക്കണം. ചാക്ക് സഞ്ചി നിലത്തു വച്ച്, കൊമ്പൻ ഉടുത്തിരുന്ന ലുങ്കി നല്ലത് പോലെ മുറുക്കി കുത്തി. മദ്യക്കുപ്പി അരഭാഗത്തു താഴ്ത്തി…

Read More

ആദ്യഭാഗം  ധന്യ അകത്ത് കയറി ഔട്ട് ഹൗസിന്റെ വാതിലടച്ചു .അകത്ത് നിന്നും ഒരു പുരുഷ സ്വരം കേട്ടു.രണ്ട് പേരും തമ്മിൽ എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുന്നു.പിന്നീട് ശബ്ദം ഇല്ലാതെയായി.തികഞ്ഞ നിശബ്ദത.ഒറ്റയ്ക്ക് അവിടെ നിൽക്കാൻ മധു ബാലയ്ക്ക് പേടി തോന്നി. അവൾ ചുറ്റും നോക്കി.ഇല്ല ആരുമില്ല, അവൾക്ക് ചുറ്റും നല്ല ഇരുട്ട്.അകത്ത് നിന്നും ചെറിയ ഞെരക്കം കേട്ടു,അടക്കിപ്പിടിച്ച ചിരി,ശരീരങ്ങൾ ഒന്ന് ചേരുന്ന ശീൽക്കാര ശബ്ദങ്ങൾ .മധുബാല ഞെട്ടിപ്പോയി. “അകത്താരാണ് ധന്യയോടൊപ്പം?” എപ്പോഴും മൂകയായി നടന്ന് എല്ലാവരേയും സങ്കടത്തിലാക്കിയ അവൾക്കെങ്ങനെ പൊട്ടിച്ചിരിയ്ക്കാൻ കഴിയുന്നു.അവൾക്കെങ്ങനെ ഒരു പുരുഷനുമായി ശാരീരിക ബന്ധതിന് കഴിയുന്നു. മധുബാല പെട്ടെന്ന് ഔട്ട് ഹൗസിന്റെ വരാന്തയിൽ നിന്നുമിറങ്ങി വീടിൻ്റെ ഭാഗത്തേയ്ക്ക് നടന്നു.ഇതിൻ്റെ സത്യമറിയണം.പക്ഷേ അവർ ഇവിടെ തന്നെ കണ്ടാൽ അപകടമാണ്. ധന്യ ഒരു പുരുഷന്റെ കരവലയത്തിലമർന്ന് പുറത്തേക്ക് വന്നു.ഇരുട്ടായതിനാൽ അയാളുടെ മുഖം വ്യക്തമല്ല.ആജാനബാഹുവായ അയാൾ ഒരു തൊപ്പിയും കോട്ടും ധരിച്ചിരുന്നു. മധുബാല ശബ്ദമുണ്ടാക്കാതെ മുറിയിൽ കടന്ന് ഉറക്കം നടിച്ചു.നിമിഷങ്ങൾക്കകം ധന്യ മടങ്ങി വന്നു അമ്മയുടെ…

Read More

ആദ്യഭാഗം  കെവിനും സംഘവും പൊലീസിന് കീഴടങ്ങുന്നതിനു മുൻപ് നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി.കേസിനെക്കുറിച്ച് പഠിക്കുക, തെളിവുകൾ ശേഖരിക്കുക അങ്ങനെ എല്ലാ വിധത്തിലുള്ള മുൻകരുതലുമെടുത്തിരുന്നു. വെങ്കിടേഷിന്റെയും സമീറിനെയും ആനന്ദിന്റെയും മരണ ദൃശ്യങ്ങൾ,അവരുടെ ഫോണിലെ കാൾ ലിസ്റ്റ് ,ഹാർഡ് ഡിസ്‌കിൽ കണ്ട പണമിടപാട് രേഖകൾ തുടങ്ങിയവയുടെ ഹാർഡ് കോപ്പികൾ പോലീസിനും മാധ്യമ പ്രവർത്തകർക്കും,പൊതുപ്രവർത്തകർക്കും എന്നിങ്ങനെ അവിടെ കൂടിയ എല്ലാവർക്കും വിതരണം ചെയ്യപ്പെട്ടു. ഈ കേസിലകപ്പെട്ട ആരും രക്ഷപ്പെടാൻ പാടില്ല എന്നതായിരുന്നു കെവിൻ്റെ ഉദ്ദേശം. വെങ്കിടേഷിന്റെ ശരീരാവശിഷ്ടങ്ങൾ പോലീസ് പുഴയിൽ നിന്നും കണ്ടെത്തി,ഡി എൻ എ ടെസ്റ്റിനയച്ചു,അത് വെങ്കിടേഷിന്റെതാണെന്നു പിന്നീട് തെളിയിക്കപ്പെട്ടു. സൂരജിനെ വധിയ്ക്കാൻ താൻ പ്ലാനിട്ടെന്നും തന്നെ സഹായിച്ചത് ധ്രുവനാണെന്നും , രാജ്യത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സൂരജിനെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നുവെന്നും കെവിൻ ലോകത്തോട് വിളിച്ച് പറഞ്ഞു. കെവിനും സോണിയും തങ്ങളുടെ തെറ്റുകൾ ഏറ്റു പറഞ്ഞു.പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ശരവണൻ കോടതിയിൽ ഹാജരായി. സ്വന്തം സഹോദരിയുടെ മരണം മൂലമുണ്ടായ മാനസിക ആഘാതം,മാതാപിതാക്കൻമാരുടെ അപ്പോഴത്തെ…

Read More

ആദ്യഭാഗം  ആരൊക്കെയോ അവരുടെ മുന്നിലൂടെ അകത്തേക്ക് കടന്നു പോയി.ധ്രുവനും മധുബാലയും ഇരുട്ടിൽ പതുങ്ങി നിന്നു.എവിടെ നിന്നോ ടോർച്ചിൻ്റെ തീവ്രമായ പ്രകാശം ധ്രുവൻ്റെ മുഖത്ത് പതിച്ചു.മധുവിൻ്റെ നിലവിളി ശബ്ദം,ധ്രുവൻ തൻ്റെ ഇടത് വശത്ത് നോക്കി,ഇല്ല മധു അവിടെയില്ല.പെട്ടെന്നാരോ പുറകിൽ നിന്നും അവനെ ക്രൂരമായി മർദ്ദിച്ചു അവിചാരിതമായി കിട്ടിയ അടിയിൽ ധ്രുവൻ നിലത്ത് മറിഞ്ഞു വീണു.ഇനി സോണിയുടെ പീച്ചാംകുഴലാണ് രക്ഷ ,പക്ഷെ അത് അവൻ്റെ ബാഗിലാണ്.അതവരുടെ കയ്യിൽ കിട്ടിയാൽ അപകടമാണ്.തോക്ക് അവൻ കിടന്നിരുന്ന ചാക്കിനടിയിൽ ഒളിപ്പിച്ചു വച്ചിരുന്നു.ഇപ്പോൾ ധ്രുവൻ നിരായുധനാണ്‌,നിസ്സഹായനാണ്.വലതു കാൽ പൊക്കി ടോർച്ചിനെ ലക്ഷ്യമാക്കി ഒരു ചവിട്ടു കൊടുത്തു.പെട്ടെന്ന് ടോർച്ച് തെറിച്ച് പോയി,വെളിച്ചം അപ്രത്യക്ഷമായി.അവൻ്റെ മുന്നിൽ നിന്നവർ ചിതറി മാറി.അവർ നാലഞ്ചു പേര് കാണും,ആരും യൂണിഫോമിലല്ല.അപ്പോൾ അവർ പോലീസുകാർ ആയിരിക്കില്ല എന്ന് തോന്നുന്നു. അടുത്ത മുറിയിൽ നിന്നും മധുവിന്റെ നേരിയ കരച്ചിൽ.ആരോ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് പോലെ.ആരാണവളെ ഉപദ്രവിക്കുന്നത്.അവളെ ഉപദ്രവിക്കാൻ വിട്ടു കൊടുത്തിട്ട് ,പിന്നെ താനെന്തിനാണ് ആണെന്നും പറഞ്ഞു ജീവിച്ചിരിക്കുന്നത് ?അവളുടെ അടുത്തേയ്ക്കു…

Read More

ആദ്യഭാഗം  ട്രെയിനിൽ കയറുമ്പോൾ നേരം നല്ലത് പോലെ വെളുത്തിരുന്നു.പാസഞ്ചർ ട്രെയിനിലായിരുന്നു മടക്കയാത്ര.ട്രെയിനിൽ അധികം തിരക്കില്ല,രണ്ട് പേരും മുകളിലെ ബർത്തിൽ കയറി കിടന്നു.ട്രെയിൻ ഇറങ്ങുമ്പോൾ സൂരജിന്റെ മരണം ഫ്ലാഷ് ന്യൂസ് ആയി റയിൽവേ സ്റ്റേഷനിലെ വലിയ സ്ക്രീനിൽ സ്ക്രോൾ ചെയ്തു കാണിയ്ക്കുന്നു. അനാമികയ്ക്ക് ബോധം വീണപ്പോൾ,അവളെല്ലാം പോലീസിൽ അറിയിച്ചു കാണും.രണ്ടുപേരുടെയും മേക്ക് ഓവർ ദൃശ്യങ്ങൾ ടി വി യിലൂടെ കാണിയ്ക്കുന്നു.റെയിൽവേ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ കയറി മുണ്ടും ഷർട്ടും അണിഞ്ഞിറങ്ങുമ്പോൾ ധ്രുവന് എത്രയും പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നും രക്ഷപെട്ടു , എങ്ങോട്ടെങ്കിലും ഒളിക്കണമെന്ന ആഗ്രഹം കലശലായി.ഈ പകലിനി എവിടെയൊളിക്കും.സ്‌കൂട്ടറിലേ യാത്ര ഇനി അപകടമാണ്. “മധു ,നമ്മൾ പോലീസിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടാനുള്ള സാധ്യത വെറും പത്തു ശതമാനം പോലുമില്ല.എല്ലായിടത്തും നമ്മുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപെടും.സൂരജ് നിസാരക്കാരനല്ലാത്തതു കൊണ്ട് അന്വേഷണം ഊർജ്ജിതമായി നടത്തും.എല്ലായിടത്തും പോലീസ് ചെക്കിങ് കാണും.” “നമ്മൾ ഇനി എന്ത് ചെയ്യും ധ്രുവൻ?” “ഇനി അത്രയും ദൂരം മടക്കയാത്ര ചെയ്തു എസ്റ്റേറ്റിലേയ്ക്ക് പോകുന്നത് റിസ്കാണ്.അവിടം ഇപ്പോൾ…

Read More