Author: Nisha Pillai

  രാവിലെ റെയിൽവേ സ്റ്റേഷനിൽ, അപ്പു ചെറിയച്ഛനെ കാത്ത് നിന്നു മുഷിഞ്ഞപ്പോഴാണ് ശ്രീനാഥ് ഫോണെടുത്ത് നോക്കിയത്. അപ്പോഴാണ് മീന ചെറിയമ്മയുടെ ഒരു വോയ്സ് മെസേജ് കണ്ടത്.  “ശ്രീക്കുട്ടാ, മോനെ ഞാൻ നിന്നെ കുറെ വിളിച്ചു കിട്ടിയില്ല. യാത്രയുടെ ക്ഷീണം കാരണം മോൻ ഉറങ്ങി പോയിരിക്കും. ഞങ്ങളുടെ അടുത്ത ഫ്ലാറ്റിലെ ശോഭന ഇന്നലെ രാത്രിയിൽ കുഴഞ്ഞ് വീണു. അവളൊറ്റയ്ക്കാണ്, അവളുടെ മകനും കുടുംബവും ടൂറിന് പോയിരിക്കുന്നു. അവർ മടങ്ങി വരുന്നത് വരെ അവളുടെ സഹായത്തിന്, ചെറിയമ്മയ്ക്ക് ആശുപത്രിയിൽ നിൽക്കേണ്ടി വരും. 4 A യിലെ ശാരി മോളുടെ കയ്യിൽ നമ്മുടെ ഫ്ലാറ്റിൻ്റെ താക്കോൽ കൊടുത്തിട്ടുണ്ട്, മോൻ പോയി വാങ്ങണേ. മോൻ കുളിച്ചു ഫ്രഷാവുമ്പോഴേക്കും ചെറിയച്ഛൻ ഇവിടുന്ന് മടങ്ങി വരും. ” ശ്രീനാഥ് ഒരു ഊബർ ടാക്സി വിളിച്ച് ഫ്ലാറ്റിലേക്ക് പോയി. ആദ്യമായാണ് ചെറിയമ്മയുടെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് പോകുന്നത്. സാധാരണ ചെറിയമ്മയും കുടുംബവും ചെന്നൈയില് തൻ്റെ വീട്ടിൽ കൂടുന്നതാണ് പതിവ്.  ചെറിയമ്മ പറഞ്ഞ 4…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം “നമുക്കിനി കുറച്ച് ഉറങ്ങിയാലോ, ഗബ്രിയേലെ. ” “പെരേര ഉറങ്ങി കൊള്ളൂ. ഞാൻ കാവലിരിക്കാം. എനിക്ക് പേടിയുണ്ട്. അവരുടെ ദേഹത്ത് ഒരു തുള്ളി മണ്ണ് പോലും വീഴരുത്. ” പെരേര കൂർക്കം വലിച്ച് ഉറങ്ങുന്നതും നോക്കി ഗബ്രിയേലിരുന്നു. അവൻ്റെ നോട്ടം ചൂരൽമലയിലേക്കായിരുന്നു. പെരേരയെ ഉണർത്താതെ അവൻ മാമായിയുടെ മുറിയിലേയ്ക്ക് നടന്നു. അവരുടെ കട്ടിലിന് അടിയിൽ സൂക്ഷിച്ചു വച്ചിരുന്ന പഴയ പെട്ടിയെടുത്തു. തുറക്കാൻ തുടങ്ങിയതും പിറകിൽ ഒരു ഒച്ച കേട്ടു.  “വേണ്ട ഗബ്രിയേൽ. ” ഗബ്രിയേൽ തിരിഞ്ഞു നോക്കി.  “അതിലൊന്നും തൊടരുത്. അവരുടെ എല്ലാ വസ്തുക്കളും അവരുടെ നിയന്ത്രണത്തിലാണ്. അതിൽ നമ്മൾ തൊട്ടാൽ… നമ്മളും അവരുടെ നിയന്ത്രണത്തിലാകും. ” “അതെങ്ങനെ. ” “ഇപ്പോഴത്തെ പിള്ളേരുടെ ഇൻ്റർനെറ്റ് ലോകത്തേത് പോലെ. ഇൻ്റർനെറ്റിൽ അവർക്ക് കയറണമെങ്കിൽ കയ്യിൽ അതിനുള്ള ഡിവൈസ് വേണം. ആ ഡിവൈസ് അഞ്ജാതനായ ഒരാൾക്ക് വേണമെങ്കിൽ, ദൂരെയിരുന്ന് നിയന്ത്രിക്കാൻ കഴിയും. എന്താ അതിന് പറയുന്നത്, ഹാക്കിംഗ് എന്നോ മറ്റോ അല്ലേ.…

Read More

  ഫ്ലാറ്റിൻ്റെ വാതിലിൽ തുഷാർ ശക്തമായി മുട്ടി. മിഥുൻ വാതിൽ തുറന്നു തുഷാറിനെ വലിച്ചു അകത്ത് കയറ്റി. ചെറിയൊരു കിതപ്പോടെ തുഷാർ സോഫയിൽ ഇരുന്നു. തൻ്റെ മുന്നിൽ ഭയചകിതരായി നിൽക്കുന്ന മിഥുനും അശ്വിനും, തുഷാർ അത്ഭുതപ്പെട്ടു.    “എന്താടാ അത്യാവശ്യമായി വരാൻ പറഞ്ഞത്. ലാബ് കട്ട് ചെയ്തു ഓടി വന്നതാണ് ഞാൻ, എന്താ പ്രശ്നം. ”   രണ്ട് പേരും മറുപടി പറയാതെ പരസ്പരം നോക്കി.    “അല്ല നിങ്ങൾ രണ്ടാൾക്കും ഇന്ന് കോളേജിൽ പോകണ്ടായിരുന്നോ. ”   മറുപടി ഇല്ല.    “എന്താടാ രണ്ടിൻ്റേം നാവിറങ്ങി പോയോ. ”   നഗരത്തിലെ മൂന്ന് വ്യത്യസ്ത എഞ്ചിനീയറിംഗ് കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥികളാണ് അശ്വിനും മിഥുനും തുഷാറും, അവർ ഒരേ നാട്ടുകാരായിരുന്നു. അച്ഛൻ്റെ പണത്തിൻ്റെ പവറിൽ നഗരത്തിലെ ഒരു ഫ്ലാറ്റിൽ അശ്വിൻ ഒറ്റയ്ക്ക് താമസമായി. പിന്നീടവൻ കൂട്ടുകാരേയും അങ്ങോട്ട് കൂട്ടി കൊണ്ട് വന്നു.    തുഷാർ ദേഷ്യം കൊണ്ട് നിലത്ത് ചവിട്ടി. അപ്പോഴാണ്…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഡാനിയേലയുടെ ദേഷ്യവും സങ്കടവും നിമിഷ നേരം കൊണ്ട് സന്തോഷമായി പരിണമിക്കുന്നതിന് ഗബ്രിയേൽ സാക്ഷിയായി.  “എന്താ അവർക്ക് കഴിക്കാൻ കൊടുക്കുന്നത്?” “ഒന്നും വേണ്ട, എല്ലാവർക്കും വേണ്ട ഭക്ഷണം അവർ കൊണ്ട് വരും. നീ ഇത് വരെ മസാല ദോശ കഴിച്ചിട്ടില്ലല്ലോ. എന്ത് രുചിയാണ് എന്നറിയുമോ. പിന്നെ അമ്മായി കൊടുത്തു വിടുന്ന കുമ്പിളപ്പം, ജാൻസി ചേച്ചിയുടെ വക കരിമീൻ ഫ്രൈ, എല്ലാം കൊണ്ട് വരും. ഞാനാ പറഞ്ഞത് നിനക്ക് മീൻ വല്യ ഇഷ്ടമാണെന്ന്.” മല മുകളിൽ പോയ മാമായി ഇരുട്ടിൽ അപ്രത്യക്ഷമായി. ഗബ്രിയേൽ കോഴിയെ മുഴുവനായി ചുട്ടെടുത്തു. ഡാനിയേലയാകട്ടെ ഉള്ളതിൽ വച്ച് നല്ലൊരു ഫ്രോക്കും ധരിച്ച് അതിഥികളെ കാത്തിരിപ്പായി.  “ഗബ്രിയേലെ നീ ചൂരൽ മലയിൽ കയറിയിട്ടുണ്ടോ. മാമായി മുകളിൽ നിന്നും നോക്കിയാൽ നമ്മളെ കാണാൻ കഴിയുമോ?.” “ഞാൻ പോയിട്ടില്ല. അല്ലേലും അവിടങ്ങനെ ആരും പോകാറില്ല. പെരേര പോയിട്ടുണ്ട്, ഒരു ഇടിഞ്ഞ് പൊളിഞ്ഞ പള്ളിയും, വെള്ള മാർബിൾ പതിപ്പിച്ച് മനോഹരമാക്കിയ വലിയൊരു…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം പെരേരയും കണ്ണപ്പനും മടങ്ങി പോയപ്പോൾ ഡാനിയേല ഓടി വന്ന് ഗബ്രിയേലിനെ കെട്ടിപ്പിടിച്ചു. അവിടെ നിന്നും പോയത് മുതൽ മടങ്ങിയെത്തിയത് വരെയുള്ള കാര്യങ്ങൾ അവൾ അവനോട് പറഞ്ഞു. ഡാനിയേലയുടെ മുറിഞ്ഞ കൈമുട്ടുകൾ ഗബ്രിയേൽ പരിശോധിച്ചു. “ഇത് എന്താണ് ഡാനിയേല, ഈ മുറിവ് മാമായി കണ്ടാൽ. ” “ഗബ്രിയേലേ, ആ പൊക്കമുള്ള രൂപത്തെ ഞാൻ കണ്ടതാണ്. അത് ഞങ്ങളുടെ ബൈക്കിന് പിറകിൽ ഉണ്ടായിരുന്നു, ഞങ്ങൾ പേടിച്ചു പോയി. ” “ആരായിരിക്കും അത്. ” “മാർട്ടിൻ അച്ചനായിരിക്കും, അന്ന് പെരേര പറഞ്ഞതല്ലേ. ” “മ് മം ആയിരിക്കില്ല, ഏഴെട്ടടി പൊക്കമെന്നല്ലേ പറഞ്ഞത്. ” ഗബ്രിയേൽ പതിയെ പറഞ്ഞു. “നീ മാമായിക്ക് സംശയം തോന്നാത്ത രീതിയിൽ വേണം പെരുമാറാൻ. നാളെ രാവിലെ കാണാം, ഉറങ്ങി കൊള്ളൂ. ” ഗബ്രിയേൽ ഉറങ്ങാനായി പോയി. ആ രാത്രിയിൽ ഡാനിയേലയ്ക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. തൻ്റെ വിവാഹം കഴിഞ്ഞിരിക്കുന്നു. തൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസം…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം      പെരേരയും കണ്ണപ്പനും മടങ്ങി പോയപ്പോൾ ഡാനിയേല ഓടി വന്ന് ഗബ്രിയേലിനെ കെട്ടിപ്പിടിച്ചു. അവിടെ നിന്നും പോയത് മുതൽ മടങ്ങിയെത്തിയത് വരെയുള്ള കാര്യങ്ങൾ അവൾ അവനോട് പറഞ്ഞു. ഡാനിയേലയുടെ മുറിഞ്ഞ കൈമുട്ടുകൾ ഗബ്രിയേൽ പരിശോധിച്ചു.    “ഇത് എന്താണ് ഡാനിയേല, ഈ മുറിവ് മാമായി കണ്ടാൽ. ”   “ഗബ്രിയേലേ, ആ പൊക്കമുള്ള രൂപത്തെ ഞാൻ കണ്ടതാണ്. അത് ഞങ്ങളുടെ ബൈക്കിന് പിറകിൽ ഉണ്ടായിരുന്നു, ഞങ്ങൾ പേടിച്ചു പോയി. ”   “ആരായിരിക്കും അത്. ”   “മാർട്ടിൻ അച്ചനായിരിക്കും, അന്ന് പെരേര പറഞ്ഞതല്ലേ. ”   “മ് മം ആയിരിക്കില്ല, ഏഴെട്ടടി പൊക്കമെന്നല്ലേ പറഞ്ഞത്. ”   ഗബ്രിയേൽ പതിയെ പറഞ്ഞു.    “നീ മാമായിക്ക് സംശയം തോന്നാത്ത രീതിയിൽ വേണം പെരുമാറാൻ. നാളെ രാവിലെ കാണാം, ഉറങ്ങി കൊള്ളൂ. ”   ഗബ്രിയേൽ ഉറങ്ങാനായി പോയി. ആ രാത്രിയിൽ ഡാനിയേലയ്ക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല.…

Read More

കഫേയുടെ ഗ്ലാസ് ജനലുകളിൽ മഴത്തുള്ളികൾ പതിയ്ക്കുന്ന ശബ്ദം വാണി കണ്ണടച്ച് കേട്ടു കൊണ്ടിരുന്നു. കഫേയുടെ ഉള്ളിലെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ, മൃദുവായ സംഗീതം ആസ്വദിച്ച് അവൾ അഭിരാമിനെ കാത്തിരുന്നു. കാപ്പിയുടെ മണം കോളേജിൻ്റെ മുന്നിലെ ബ്രൂഫ് കഫേയിൽ തുടങ്ങിയ അവരുടെ പ്രണയദിനങ്ങൾ അവളെ ഓർമ്മിപ്പിച്ചു. ഇന്നെങ്കിലും വിവാഹത്തിനെക്കുറിച്ച് അവനോട് തുറന്ന് സംസാരിക്കണം, അവൾ തീരുമാനമെടുത്തു.  എതിരെയുള്ള സീറ്റിൽ സുന്ദരനായ ഒരു പുരുഷൻ തന്റെ പ്രണയിനിയ്ക്കൊപ്പം ഇരിക്കുന്നുണ്ടായിരുന്നു. അയാൾ അവളോട് സ്നേഹത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു, അവളെ നോക്കി മൃദുവായി ചിരിയ്ക്കുന്നുണ്ടായിരുന്നു. അവളെ സന്തോഷവതിയാക്കാൻ അയാൾ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരുന്നു, കാമുകിയാകട്ടെ ദേഷ്യത്തോടെയാണ് അയാളോട് പ്രതികരിച്ചത്. അയാളുടെ കണ്ണുകളിൽ എന്തോ സങ്കടം ഒളിപ്പിച്ചു വച്ചിരുന്നു. അയാൾ സന്തോഷം അന്വേഷിക്കുന്നതുപോലെ ചുറ്റും നോക്കിക്കൊണ്ടിരുന്നു.  ആ സമയത്ത്, വാണിക്ക് അയാളൊരു സമയം കൊല്ലാനുള്ള ഉപകരണമായി മാറി. അയാളുടെ മുഖത്തെ വിവിധ ഭാവങ്ങൾ അവൾ ഫോൺ ക്യാമറയിൽ പകർത്തി. ഇത് അഭിരാമിനെ കാണിയ്ക്കണം. അവന് ലേശം അസൂയ വരാൻ സാദ്ധ്യതയുണ്ട്. …

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം     ഗബ്രിയേൽ വീട്ടിൽ മടങ്ങി ചെല്ലുമ്പോൾ ഡാനിയേല സന്തോഷവതിയായിരുന്നു.   “ഞാൻ പറഞ്ഞില്ലേ, നീ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകുമെന്ന്.”  “ഏയ് അതൊന്നുമല്ല, മാമായി എന്തൊക്കെയോ മന്ത്രം ചൊല്ലി പ്രാർത്ഥിച്ചപ്പോഴാണ് എൻ്റെ തല വേദന മാറിയത്.”   ഗബ്രിയേൽ കുളി കഴിഞ്ഞ് വന്ന് ഡാനിയേലയോടൊപ്പം ഇരുന്നു.    “ആ കഴുത്തിൽ കിടക്കുന്ന മാല ഊരി താഴെയിടൂ.”   “വേണ്ട ഗബ്രിയേൽ, മാമായി എൻ്റെ കഴുത്തിൽ ഇട്ട് തന്നതാണ്. എൻ്റെ രക്ഷയ്ക്ക് എന്നാണ് പറഞ്ഞത്.”   “ഈ മാലയുടെ അവകാശിയാണ് നിന്നെ ഭയപ്പെടുത്താൻ ഇന്നലെ രാത്രി വന്നത്.”   “എന്താ ഇപ്പോൾ ചെയ്യുക.”   ഗബ്രിയേൽ മറുപടി ഒന്നും പറഞ്ഞില്ല.    ഇന്ന് ഡാനിയേലയുടെ കൂടെ തന്നെയുണ്ടാകണമെന്ന് ജാൻസിയും പെരേരയും പറഞ്ഞിട്ടുണ്ട്.    “നീ കടയിൽ പോകുന്നില്ലേ.”   “ഓഹ് ഇന്നിനി വയ്യ. ഇന്ന് ഞാൻ നിൻ്റെ കൂടെ തന്നെ കാണും.”   ഗബ്രിയേൽ മാമായിക്കൊപ്പം അത്താഴം തയാറാക്കി. മാമായിക്കുള്ള പ്ലേറ്റിൽ…

Read More

 ക്യാബിൻ പൂട്ടിയിറങ്ങുമ്പോൾ റോഷിൻ, ഓഫീസ് മാനേജർ നന്ദനയെ നോക്കി പറഞ്ഞു.    “ഞാൻ ഇന്ന് പത്ത് മിനിറ്റ് നേരത്തെ ഇറങ്ങുന്നു. ഇന്ന് നമ്മുടെ പഴയ ബോസിൻ്റെ മകൻ്റെ ബർത്ത്ഡേ ആണ്. അവന് പതിനൊന്ന് വയസ്സ്, നല്ലൊരു ഗിഫ്റ്റ് സജസ്റ്റ് ചെയ്യാമോ. ”   “സർ പോകുവാണോ. റിസപ്ഷനിൽ ഒരു സ്ത്രീ സാറിനെ കാണാൻ വെയിറ്റ് ചെയ്യുന്നു. അഞ്ച് മണിയാകട്ടെ എന്ന് പറഞ്ഞ് ഞാൻ അവരെ അവിടെ ഇരുത്തി. ”   റോഷിൻ നന്ദനയുടെ ടേബിളിൽ ഇരുന്ന മോണിറ്റർ പരിശോധിച്ചു. വളരെ വെപ്രാളത്തോടെ കൈവിരലുകൾ ഞൊടിച്ച് ഒരു സ്ത്രീ സോഫയിൽ ഇരിക്കുന്നു.    “ദൈവമേ താര. എന്താണ് അവളെ എൻ്റെ ക്യാബിനിലേക്ക് കടത്തി വിടാഞ്ഞത്. ”   “സാർ വിയർത്തു കുളിച്ചു അവർ കയറി വന്നപ്പോൾ ജോലിക്കോ പണത്തിനോ വേണ്ടി വന്നൊരാൾ ആയി എനിക്ക് തോന്നി. സാറിൻ്റെ സഹാനുഭൂതി ഈ നാട്ടിൽ പാട്ടാണ്. എല്ലാവരും അത് ദുരുപയോഗം ചെയ്യും. ”   “ഇതെൻ്റെ…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ ബൈക്ക് നിർത്തി ചാടിയിറങ്ങി. ഫ്രാൻസിസ്ക കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. “നീയെന്താ ഈ നേരത്ത്?” “മാമായി…. ഡാനിയേല എവിടെ.” “അവൾ ഉറങ്ങുന്നു.” “ഈ സമയത്ത് ഉറക്കമോ?” ഗബ്രിയേൽ മുറിയിൽ കയറി ചെല്ലുമ്പോൾ ഡാനിയേല മയക്കത്തിൽ ആണ്. ഡാനിയേലയെ അവൻ വിളിച്ചുണർത്തി. “എന്താ ഡാനിയേല നിനക്ക് സംഭവിച്ചത്.” ഗബ്രിയേലിനെ കണ്ട് ഡാനിയേല കട്ടിലിൽ എഴുന്നേറ്റിരുന്നു. അവളുടെ കണ്ണുകൾ ഫ്രാൻസിസ്കയെ പരതി. “പേടിക്കണ്ട, മാമായി കുളിക്കാൻ പോയി.” “ഗബ്രിയേൽ ഇന്നലെ രാത്രി ഞാൻ ഒറ്റയ്ക്ക് വരാന്തയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എനിക്ക് കണ്ണപ്പൻ്റെ ഓർമ്മ വന്നു. ഞാൻ ഒറ്റയ്ക്ക് വഴിയിലേക്ക് ഇറങ്ങി നടന്നു. കണ്ണപ്പൻ നമ്മളെ അന്വേഷിച്ചു വന്നിട്ടുണ്ടോ എന്നറിയാനാണ് ഞാൻ ശ്രമിച്ചത്.” “എന്നിട്ട്.” “എനിക്ക് തോന്നി വഴിയിൽ ആരോ നിൽക്കുന്നുവെന്ന്. ബൈക്ക് കണ്ടില്ല, ഞാൻ അങ്ങോട്ട് നടന്നു. നമ്മൾ പതിവായി കണ്ണപ്പനെ കാണുന്ന സ്ഥലത്തേയ്ക്ക് ഞാൻ നടന്നു. അവിടെ ഇരുട്ടിൽ ആളനക്കം ഉണ്ടായിരുന്നു. ഞാനവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല. എന്റെ പിന്നിലൂടെ…

Read More