മരണവും പ്രണയവും പരസ്പരം അലിഞ്ഞു ചേർന്ന അതിമനോഹരമായ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രം. ഒരു പ്രണയ കവിത പോലെ മനോഹരമായ ചിത്രം. മാജിക് ഷോ സമയത്ത്, സ്റ്റേജിൽ വച്ചുണ്ടായ ദാരുണമായ അപകടത്തെത്തുടർന്ന്, ശരീരം പൂർണ്ണമായും തളർന്നുപോയ, മാന്ത്രികനായിരുന്ന ഈഥൻ മസ്‌കാരൻഹാസിന്റെ കഥ പറയുന്ന നാടകീയ ചിത്രം. ഈഥൻ മസ്കാരൻഹാസ് എന്ന മജീഷ്യൻ തന്റെ വിരൽത്തുമ്പിലെ മാന്ത്രികത കൊണ്ട്, ഒരു കാലത്ത് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചിരുന്ന ഒരാളായിരുന്നു. ഈ സിനിമയിൽ ചിത്രീകരിക്കുന്നത് ഈഥൻ്റേയും സോഫിയയുടേയും തീവ്രമായ പ്രണയത്തെയാണ്. അതൊരു ശരീരാത്മകമായ പ്രണയമല്ല, മറിച്ച് ജീവച്ഛവമായി മാറിയ ഒരു മാന്ത്രികന്റെയും അയാളുടെ ശ്വാസമായി മാറിയ ഒരു നേഴ്സിന്റെയും ആത്മബന്ധമാണ്. 14 വർഷത്തെ ചലനമില്ലായ്മയാണ് അപകടം ഈഥന് സമ്മാനിച്ചത്. ഈഥൻ ഒരു റേഡിയോ അവതാരകനായും എഴുത്തുകാരനായും വിജയം കണ്ടെത്തിയ ആളാണ്. യുത്താൻസിയ എന്ന് അറിയപ്പെടുന്ന ദയാവധത്തിനായി ഈഥൻ കോടതിയിൽ അപ്പീൽ നൽകുന്നു. അയാളുടെ ജീവിതത്തിലെ യഥാർത്ഥ ധാർമ്മിക പ്രതിസന്ധി അവിടെയാണ് തുടങ്ങുന്നത്. അന്തസ്സോടെ മരിക്കാനുള്ള…
Author: Nisha Pillai
കോളേജിൽ, വൈകുന്നേരത്തെ അവസാന ബെൽ അടിച്ചപ്പോൾ വിദ്യാർത്ഥികൾ പുറത്തേക്ക് ബഹളം വച്ച് ഒഴുകിയിറങ്ങി. മന്യ ടീച്ചർ സ്റ്റാഫ് റൂമിൽ ഇരുന്നു വായന തുടർന്നു. അവളുടെ കണ്ണുകൾ മാത്രമായിരുന്നു ആ പുസ്തകത്തിൽ, മനസ്സ് വളരെ അകലെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പേര് അവളുടെ ചിന്തകളിൽ തെളിഞ്ഞു വന്നിരുന്നു, മഹാദേവൻ, ദേവിയുടെ അച്ഛൻ, ഒരു വിഭാര്യൻ. ശാന്തനായ ഒരു മനുഷ്യൻ. എന്തിനാണ് അയാളുടെ മുഖം എപ്പോഴും തൻ്റെ ചിന്തകളിൽ തെളിയുന്നത്. അയാളെ ആദ്യമായി കണ്ട ദിവസം അവൾക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. അഡ്മിഷൻ സമയത്ത് അയാൾ വളരെ വിനയത്തോടെ ക്ലാസ് കൗൺസിലറായ മന്യയോട് പറഞ്ഞു: “ടീച്ചർ, ദേവി എപ്പോഴും മൗനത്തിലാണ് അമ്മയുടെ മരണശേഷം ഒന്നിലും അവൾക്ക് ഒരു ശ്രദ്ധയുമില്ല. എന്നെക്കാൾ അടുപ്പം അവൾക്ക് അമ്മയോട് ആയിരുന്നു. ” ആ വാക്ക് കേട്ടപ്പോൾ മന്യയുടെ ഹൃദയം ചെറുതായി വേദനിച്ചു. കാരണം അവൾക്കും ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ടാലുള്ള വേദന…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ മല്ലികയെ അമ്മയെന്ന് വിളിച്ചു കൊണ്ട് തറവാട്ടിൽ വളർന്നു. തിറ കെട്ടി മടങ്ങിയ കണാരനൊപ്പം ഗബ്രിയേൽ മാമായിയെ കാണാൻ മടങ്ങിയില്ല. “പ്രസവം കഴിയുന്നത് വരെ അവൻ തറവാട്ടിൽ മല്ലികയ്ക്കൊപ്പം കഴിയട്ടെ. ” എന്ന് കണാരൻ പറഞ്ഞപ്പോൾ ഫ്രാൻസിസ്ക അങ്ങനെ സമാധാനിച്ചു. ഡാനിയേലയെ പ്രസവിച്ചിട്ട് വർഷം ഒന്നരയായി, എന്നിട്ടും കണാരൻ ഗബ്രിയേലിനെ കൂട്ടി കൊണ്ട് പോയില്ല. തൻ്റെ കുടുംബത്തോടൊപ്പം ആ നാടിൻ്റെ ഹൃദയമിടിപ്പ് അറിഞ്ഞ് ഗബ്രിയേൽ വളരണമെന്ന് കണാരൻ്റെ മാതാവ് ആഗ്രഹിച്ചു. തനിക്ക് ശേഷം തിറ കെട്ടാൻ ഗബ്രിയേലിനെ പര്യാപ്തനാക്കണമെന്നായിരുന്നു കണാരൻ്റെ ആഗ്രഹം. കണാരൻ്റെ മറ്റൊരു സഹോദരിയായ മാലതിയുടെ ഭർത്താവ് കളരി ഗുരുക്കളായിരുന്നു. മാലതിയുടെ ഏക മകനായ കണ്ണപ്പൻ മൂന്നാം വയസ്സ് മുതൽ കളരി അഭ്യസിച്ചു തുടങ്ങിയിരുന്നു. കണ്ണപ്പൻ്റെ സമപ്രായമായിരുന്നു ഗബ്രിയേലിന്, രണ്ട് പേരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. തൻ്റെ മകനെ എല്ലാവരും തന്നിൽ നിന്നും അകറ്റുകയാണെന്ന് ഫ്രാൻസിസ്ക മനസ്സിലാക്കി. അവനെ…
സുരേഷ്, ഗ്രാമത്തിൽ എല്ലാവരും അറിയപ്പെടുന്ന ഒരു കോൺട്രാക്ടറായിരുന്നു. ഭാര്യ മായയും രണ്ട് കുട്ടികളും, നന്ദനയും നവനീതും. രണ്ട് പേരും പഠിക്കാൻ മിടുക്കരായിരുന്നു. സുരേഷ് വളരെ കർക്കശക്കാരനായ അച്ഛനായിരുന്നു. ഭാര്യയും കുട്ടികളും സുരേഷിനെ ഭയപ്പെട്ടിരുന്നു. സുരേഷ് കുട്ടികളുടെ ഫീസ്, അവർക്ക് വേണ്ടുന്ന പഠനോപകരണങ്ങൾ, ആവശ്യമായ ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ എല്ലാം കൃത്യമായി ചെയ്തിരുന്നു. പക്ഷേ കുട്ടികൾ ആഗ്രഹിക്കുന്ന പോലെ ഒരു പിറന്നാൽ സമ്മാനമോ, ഒരു ഐസ്ക്രീമോ ഒന്നും അയാൾ വാങ്ങി നൽകിയില്ല. എല്ലാവരും ഒന്നിച്ചൊരു ഔട്ടിംഗിന് പോകാൻ കുട്ടികൾ കൊതിച്ചു. “കുട്ടികൾക്ക് നല്ല വിഷമമുണ്ട്, അവരെ പുറത്ത് കൊണ്ട് പോയി ഒരു സിനിമ കാണിക്കാത്തത് കൊണ്ട്. എത്ര നാളായി നമ്മൾ ഒന്നിച്ച് പുറത്ത് പോയിട്ട്. ” “അതിലൊന്നും കാര്യമില്ല, അവർ വളർന്നു വരുമ്പോൾ ഇതൊക്കെ മറക്കും. എൻ്റെ അച്ഛനും എന്നെ ഇങ്ങനെ തന്നെയാണ് വളർത്തിയത്. എനിക്ക് നല്ലൊരു അച്ഛനായാൽ മതി. അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ ഞാനെല്ലാം സമ്പാദിച്ചു…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം അടുത്ത ദിവസം ഡാനിയേലയെ കാണാനെത്തിയ റീത്ത സമ്മാനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. “ഇതെവിടുന്നാ ഗബ്രിയേലെ ഇതൊക്കെ, നിനക്കെവിടുന്നാണ് ഇത്രയും പണം. പത്ത് ദിവസം ഇറച്ചി വെട്ടിയാൽ ഇത്രയും പണമൊക്കെ കിട്ടുമോ?” “റീത്ത നീ ഇതാരോടും പറയണ്ട. ഇതൊക്കെ എനിക്ക് വാങ്ങി തന്നത് ജാൻസി ചേച്ചിയാണ്. പതിയെ ജോലി ചെയ്ത് കടം വീട്ടിയാൽ മതിയെന്നവർ പറഞ്ഞു. പൗലോ മാപ്ലയും സൈമൺ ചേട്ടനും അറിയാതെയാണ് ഇതൊക്കെ വാങ്ങി തന്നത്. ” “ഞാൻ ഇതാരോടും പറയില്ല. എന്നാലും ജാൻസി ചേച്ചിക്കെന്താ നിന്നോടിത്ര സ്നേഹം. നിന്നെ ഇപ്പോഴല്ലേ പരിചയപ്പെടുന്നത്. ” “അതൊന്നും എനിക്കറിയില്ല. തയ്യൽ ക്ലാസ്സിൽ പോയിട്ട് എന്നും കട വഴിയാണ് ചേച്ചി മടങ്ങി പോകുന്നത്. ഞാനാദ്യം ചേച്ചിയെ കാണുമ്പോൾ എംബ്രോയിഡറി ചെയ്ത തൂവെള്ള സാരിയാണ് ചേച്ചി ഉടുത്തിരുന്നത്, ഞാൻ കരുതി ഇറച്ചി കടയിലേക്ക് ഒരു മാലാഖ കയറി വരുവാണെന്ന്. എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് സന്തോഷമായി. എന്ത്…
പുലിമടയിലേക്കുള്ള അവസാന ബസ് എട്ടു മണിക്കാണ്. അത് വരാൻ ഇനിയും പത്ത് പതിനഞ്ചു മിനിറ്റ് ഉണ്ട്. പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം. അങ്ങോട്ട് പോകാൻ അധികമാളുകൾ ഉണ്ടാകാറില്ല. എന്നാലും ഒരു നേർച്ച പോലെ മുടങ്ങാതെ പുലിമടയിലേക്കുള്ള ബസ്, രാത്രി എട്ടു മണിക്ക് കവലയിൽ എത്തും. ഒരു ഡ്രൈവറും കണ്ടക്ടറും മാത്രമേ ഉണ്ടാകൂ. അവർ പുലിമടനിവാസികൾ ആയിരുന്നില്ല. അവിടെയെത്തിയിട്ട് അവർ ബസുമായി അടുത്തുള്ള ഗ്രാമത്തിൽ അമ്പല മുറ്റത്തു വണ്ടി പാർക്ക് ചെയ്യും. അവിടെയവർക്കു സുരക്ഷിതമായി ഉറങ്ങാം. പുലിയെയും പ്രേതങ്ങളെയും പേടിക്കണ്ട. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അവർ പുലിമടയിൽ രാത്രി തങ്ങാറില്ല. ഒരു പ്രത്യേക സ്ഥലം,കൂടുതലും കുറ്റവാളികളും വരുത്തന്മാരും തങ്ങുന്ന സ്ഥലം. അജയൻ മീരയെയും കൂട്ടി കവലയിലെ അഷ്‌റഫിന്റെ ഹോട്ടലിലേക്ക് കടന്നു. നല്ല തിരക്ക്. അജയനെ കണ്ട അഷ്‌റഫ് കൗണ്ടറിൽ നിന്നും ഇറങ്ങി വന്നു രണ്ട് സീറ്റ് ഒപ്പിച്ചു കൊടുത്തു. ” പെട്ടെന്ന് വേണം. പൊറോട്ടയും കോഴിക്കറിയും. ബസ് വരാറായി. ” “ദാ ഇപ്പോൾ എടുക്കാം.…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം കോഴി കുഞ്ഞുങ്ങളെ കൂട്ടിലാക്കിയിട്ട് ഡാനിയേല തിരിഞ്ഞ് നോക്കുമ്പോൾ മലഞ്ചെരുവിലൂടെ ഗബ്രിയേൽ ഒരു പെണ്ണിൻ്റെ കൈയും പിടിച്ചു വരുന്നു. “ആരാ ഗബ്രിയേലെ ഇത്. ” അവർ നടന്ന് അടുത്തെത്തിയപ്പോൾ ഡാനിയേല ചോദിച്ചു. സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ ഡാനിയേലയ്ക്ക് പുറം ലോകത്തെക്കുറിച്ച് ഒന്നും അറിയില്ല. അവളുടെ ലോകം ഇത് വരെ മാമായിയും ഗബ്രിയേലും മാത്രമാണ്, പിന്നെ അകാലത്തിൽ മരിച്ച അപ്പൻ കണാരനും. ഡാനിയേലയെ കണ്ടപ്പോൾ ഗബ്രിയേൽ കൈ വീശി കാണിച്ചു. “ഡാനിയേല ഇത് റീത്ത. നിനക്ക് വേണ്ടി കോഴിക്കുഞ്ഞുങ്ങളെ തന്നത് ഈ റീത്തയുടെ അമ്മയാണ്. ” റീത്ത ഡാനിയേലയുടെ കൈ പിടിച്ച് അടുക്കളയിൽ കയറി. ചെറുതായി അരിഞ്ഞ ആടിൻ്റെ കരൾ, റീത്ത എണ്ണയിൽ വറുത്തെടുത്തു. കപ്പ ചെറിയ കഷണങ്ങളാക്കി വേവിച്ച് എടുത്തു. ഡാനിയേലയും ഗബ്രിയേലും റീത്ത യുടെ വേഗതയാർന്ന കര ചലനങ്ങൾ നോക്കി നിന്നു. ചെറുതായി അരിഞ്ഞ ചെറിയ…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ കിളിവാതിലിലൂടെ നേരെ നോക്കി. “അതേ, ചേട്ടായി, നിങ്ങളവളുടെ വായിൽ ചെന്ന് പെടണ്ട. അവളുടെ വാക്കുകളുടെ ചൂര് പോകാൻ ആറ്റിൽ പോയി ഏഴ് പ്രാവശ്യം മുങ്ങി കുളിക്കേണ്ടി വരും. ഓർത്തോ” “നിനക്കെന്താ അവളോട് ഒരിത്. ” “എനിക്കൊരിതും ഇല്ല. അവൾ മൂന്നാമത്തെ കാമുകനെ കാത്താണ് ആ സർവ്വേക്കല്ലിൽ ഇരിക്കുന്നത്. ” സൈമൺ വീണ്ടും റീത്തയെ നോക്കി. റീത്ത ലാസ്യഭാവത്തിൽ റോഡിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്. കണങ്കാൽ വരെയെത്തുന്ന വെളുത്ത ഞൊറിയുള്ള പാവാടയും ചുവപ്പിൽ കറുത്ത പൂമ്പാറ്റകൾ ഉള്ള ക്രോപ്പ് ടോപ്പുമാണ് അവളുടെ വേഷം. കറുത്തിരുണ്ട ചുരുണ്ട മുടിയിഴകൾ കാറ്റത്ത് പാറി കളിക്കുന്നു. ദൂരെ നിന്നും പാഞ്ഞ് വരുന്ന ഒരു ബൈക്കിൽ ചെമ്പൻ മുടിയും, നീല കൂളിംഗ് ഗ്ലാസും വച്ച് ഒരുത്തൻ ഇരിക്കുന്നു. ഒരു ചെവിയിൽ നീളൻ വെള്ളി കമ്മൽ തൂക്കിയിട്ടിരുന്നു. അവൻ ബൈക്ക് റീത്തയുടെ അരികിൽ നിർത്തി, നാലുപാടും നോക്കി. ഇട്ടിരുന്ന ഓവർക്കോട്ട് ഊരി ബൈക്കിന് മുകളിലേക്ക് എറിഞ്ഞു.…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഫ്രാൻസിസ്കയെ കാണാതായിട്ട് നാല് ദിവസം കഴിഞ്ഞു. മാമായിയോടൊപ്പം ഒരു മുറിയിൽ ഉറങ്ങാൻ കിടന്നതാണ് ഗബ്രിയേലും ഡാനിയേലയും. രാവിലെ ഉണർന്നപ്പോൾ മാമായിയെ കാണാനില്ല. ഉച്ചവരെ കാത്തിരുന്നു. വൈകുന്നേരം വരെ ഗബ്രിയേൽ അടുത്തുള്ള മലകളിലൊക്കെ തെരഞ്ഞു നടന്നു. മുട്ട് വേദന കാരണം കൂടുതൽ ദൂരം മാമായിക്ക് നടക്കാൻ സാധിക്കില്ലായെന്നറിയാം. പക്ഷേ മക്കൾക്ക് ഒരു സൂചന പോലും ബാക്കി വയ്ക്കാതെ ഫ്രാൻസിസ്ക അപ്രത്യക്ഷമായി. രണ്ടാം ദിവസം പട്ടിണി ആയിരുന്നു. വിശന്നപ്പോൾ ഗബ്രിയേൽ അടുക്കളയിൽ കയറി. അവന് വിശന്നാൽ ഭ്രാന്ത് പിടിക്കും. ലേശം കറുത്ത പൂപ്പൽ കയറിയ ബ്രഡ് ഗബ്രിയേൽ കണ്ട് പിടിച്ചു. പകുത്ത് ഡാനിയേലയ്ക്ക് നൽകി. അവൾ കഴിച്ചില്ല, വെള്ളം മാത്രം കുടിച്ച് വിശപ്പ് മാറ്റി. പൂപ്പൽ ഇളക്കി മാറ്റി അവളുടെ ഭാഗം കൂടി ഗബ്രിയേൽ കഴിച്ചു. ഒന്നര മണിക്കൂർ സമയം കഴിഞ്ഞ് കാണും, വയറിനകത്തൊരു പെരുമ്പറ കൊട്ടി, നാലഞ്ച് പ്രാവശ്യം നടന്ന് കക്കൂസിൽ പോയി. പിന്നെ ഒന്നും ഓർമ്മയില്ല, ഇടയ്ക്ക്…
നെല്ലിക്കൽ തറവാടിൻ്റെ പടി കടന്ന് തുളസി ചെല്ലുമ്പോൾ വല്യമ്മായി മുറുക്കാൻ ചെല്ലം അടുത്ത് വച്ച്, ചാരു കസേരയിൽ കിടക്കുകയായിരുന്നു. വല്യകിടക്കുകയായിരുന്നു. വല്യമ്മാൻമ്മാൻ മരിച്ചതിന് ശേഷം വല്യമ്മായി തറവാട്ട് കാരണവരെ പോലെയാണ്. വല്യമ്മായിയുടെ അഹമ്മതി വല്ലാതെ കൂടിയിട്ടുണ്ട്. “അമ്മായി ഹരിയേട്ടൻ കോളേജിൽ നിന്നും വന്നില്ലേ, ഈ പോസ്റ്റ് ഒന്നേൽപ്പിക്കാൻ പോസ്റ്റ് മാൻ തന്ന് വിട്ടു, എന്തോ ഉദ്യോഗക്കാര്യമാണ്. ഞാൻ സ്കൂളീന്ന് വരുന്ന വഴി ഇങ്ങോട്ട് കയറി. ഹരിയേട്ടനെ കണ്ട് കുറെക്കാലമായി. ” “നീ അവിടെ വച്ചിട്ട് പൊയ്ക്കോ, ഞാനവന് കൊടുത്തേക്കണ്. ” “പിന്നെ എന്തുണ്ട് വിശേഷം, രേഖ ഇവിടില്ലേ. ” “ഈടെ ഒര് വിശേഷവുമില്ല, നീ പോയേന്ന്, എൻ്റെ ചെക്കനെ കണ്ണും കവിളും കാട്ടി വശീകരിക്കാതെ. ” നിറഞ്ഞ കണ്ണുകൾ മറച്ച് തുളസി ഇറയത്ത് നിന്നും എഴുന്നേറ്റു. അവിടെ ഭിത്തിയിൽ മാലയിട്ട് നിരത്തി വച്ചിരിക്കുന്ന പിതൃക്കളുടെ ഛായാചിത്രങ്ങൾ തനിക്കൊപ്പം കരയുന്നത് പോലെ അവൾക്ക് തോന്നി. അവൾ തിരിഞ്ഞ് നിന്ന് കണ്ണീർ തുടച്ച് കൊണ്ട്…
