ആദ്യഭാഗം ആരോ പുറത്ത് കൂടെ നടക്കുന്ന ശബ്ദം. ഈ വീട്ടിലിപ്പോൾ നാല് സ്ത്രീകൾ മാത്രമേയുള്ളൂ. “ലീന സാറെ, എണീയ്ക്കൂ. ” മെഹർ ലീനയെ വിളിച്ചുണർത്തി ചെവിയിൽ കാര്യം പറഞ്ഞു. ലീനയ്ക്ക് പ്രശ്നത്തിൻ്റെ ഗൗരവം അറിയാമായിരുന്നു. ഈ അറസ്റ്റും ചോദ്യം ചെയ്യലും ഔദ്യോഗികമായിട്ടുള്ളതല്ല. ഇവരിവിടെയുണ്ടെന്ന് പുറത്ത് ആർക്കും അറിയില്ല. ഇവിടെ വച്ച് ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ തൻ്റെയും സലീമിൻ്റേയും തൊപ്പി തെറിക്കും. രാഹുൽ സാറിപ്പോൾ സസ്പെൻഷനിലാണ്, അയാൾക്ക് ആരോടും മറുപടി പറയേണ്ട ആവശ്യമില്ല. ലീന രാഹുലിനേയും സലീമിനേയും മാറി മാറി വിളിച്ചു, രണ്ട് പേരും ഫോണെടുക്കുന്നില്ല. “ഇവരെ രക്ഷിക്കാൻ എന്ത് ചെയ്യണം. ” മെഹർ ലീനയോട് ചോദിച്ചു. “ആ മുറിയുടെ വാതിൽ ഇലക്ട്രിക് ഫെൻസിങ് കൊടുക്കാം. പക്ഷെ ധന്യയും മാലതിയും നമ്മളെ അറ്റാക്ക് ചെയ്യാതെ സൂക്ഷിക്കണം. ” “നമ്മളെ പുറത്തുള്ളവർ ആക്രമിച്ചാൽ. ” “പരമാവധി പിടിച്ച് നിൽക്കണം. നേരം വെളുക്കുനത്…
Author: Nisha Pillai
ആദ്യഭാഗം രാവിലെ ടിവിയിലെ ഫ്ലാഷ് ന്യൂസ് വഴിയാണ് നീലിൻ്റെ അറസ്റ്റ് വിവരം ദേവി അറിയുന്നത്. മാലതിയെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നു, ത്വരിതഗതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും ഇത് വരെ ഒരു തുമ്പും അവർക്ക് ലഭിച്ചില്ല. ദേവിയും നിധിനും അഡ്വക്കേറ്റ് രാഹുലും കൂടി സ്വന്തം രീതിയിൽ മാല@തിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിരുന്നു. ദേവിയെ അത്ഭുതപ്പെടുത്തിയ കാര്യം അമ്മയോടൊപ്പം അമ്മയുടെ കാറും വീട്ടിൽ നിന്നും അപ്രത്യക്ഷമായിരുന്നു എന്നതാണ്. മാലതി ചെറുപ്പത്തിൽ ഡ്രൈവ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ സ്വയം കാറെടുക്കാറില്ല. പിന്നെ ആരാണ് ആ രാത്രിയിൽ ഡ്രൈവ് ചെയ്ത്, അമ്മയെ വീടിന് പുറത്ത് കൊണ്ട് പോയത് ആരാണ്, അമ്മയെ സഹായിച്ചത് ആരാണ് ?സുമതിയെ ചോദ്യം ചെയ്തെങ്കിലും അവർ ഒന്നുമറിയില്ലായെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. മാലതിയെ കാണാതായ വിവരമറിഞ്ഞ് ടീച്ചറമ്മ ദേവിയെ ആശ്വസിപ്പിക്കാനെത്തി. “വിഷമിക്കണ്ട ദേവി മോളെ, അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. നീ ധൈര്യമായിട്ടിരിക്കൂ. ” ഉച്ച…
വിദൂര പഠന കേന്ദ്രത്തിൽ വച്ചാണ് അർജുൻ ആദ്യമായി ഭുവനേശ്വരിയെ കാണുന്നത്. ക്യൂവിൽ നിൽക്കുകയായിരുന്ന പത്തിരുപത് വിദ്യാർത്ഥികളുടെ ഇടയിലേക്ക് അവൾ ഇടിച്ചു കയറി നിന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്ന അർജുൻ ഞെട്ടി, പെട്ടെന്ന് ആൺകുട്ടികൾ നാലുപാടും ചിതറി മാറിയത് ശ്രദ്ധിച്ചു. വിദ്യാർത്ഥികളുടെ പെട്ടെന്നുള്ള നിശബ്ദത ഫീസ് കൗണ്ടറിൽ ഇരുന്ന ചേച്ചിയെ തല ഉയർത്തി നോക്കാൻ പ്രേരിപ്പിച്ചു. “കാര്യം മനസിലായി” എന്ന അർത്ഥത്തിൽ വാ പൊത്തി, തലകുലുക്കി അവർ കുനിഞ്ഞിരുന്നു. സാധാരണ പെൺകുട്ടികളുടെ ആഗമനത്തിൽ ഉണ്ടാകേണ്ട “ദർശന സുഖം സ്പർശന സുഖം” വേണ്ടെന്നു വയ്ക്കാനുള്ള കാരണമാണ് അർജുൻ അന്വേഷിച്ചത്. ഒരു തമിഴ് ലുക്കുള്ള ഇരു നിറത്തിലുള്ള പൊക്കം കുറഞ്ഞ സാമാന്യത്തിലധികം തടിയുള്ളൊരു പെണ്ണ്. കാക്ക എന്ന് വിശേഷിപ്പിക്കാനുള്ള കറുപ്പ് അവൾക്കുണ്ടായിരുന്നില്ല. അവിടെ കൂടി നിന്ന പലരും അവളെക്കാൾ കറുപ്പ് നിറമായിരുന്നു. അല്ലെങ്കിലും നിറം കൊണ്ടൊരാളെ പേരെടുത്തു വിശേഷിപ്പിക്കുന്നത് അർജുൻ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ ശരീര വണ്ണം കൂടുതലായിരുന്നു. “ഗോപുര ശരീരിണി” എന്നൊക്കെ വിശേഷിപ്പിക്കാം. ഒരു…
ആദ്യഭാഗം രാത്രിയിൽ രണ്ട് പോലീസ് ജീപ്പുകൾ, മാത്യുവിൻ്റെ വീടിന് മുന്നിലൂടെ കടന്നു പോയി. ഒരഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും, ഇരുട്ടിൽ, പത്ത് പന്ത്രണ്ട് പോലീസുകാർ മാത്യുവിൻ്റെ വീട് വളഞ്ഞു. വീടിനകത്ത് അനക്കമൊന്നുമില്ല. മുൻ വാതിലിൽ ഒരാൾ മുട്ടി വിളിച്ചു, രണ്ട് പേർ മുകളിലെ ബാൽക്കണിയുടെ പുറത്ത് ഒളിച്ച് നിന്നു. വാതിൽ തുറന്നതും ഒരു രൂപം ഇറങ്ങി ഓടി, പെട്ടെന്നാണ് അയാൾക്ക് പിന്നിൽ നിന്നും തലയ്ക്ക് പ്രഹരമേറ്റത്. മറിഞ്ഞ് വീണയാളെ പോലീസുകാർ ജീപ്പിൽ കയറ്റി, അത് നീലായിരുന്നു. നീലിനെ വിലങ്ങണിയിച്ചു. വാതിൽ തുറന്ന്, തോക്കും പിടിച്ച് മൂന്ന് പോലീസുകാർ അകത്ത് കയറി പരിശോധിച്ചു. താഴത്തെ നില ഒഴിഞ്ഞ് കിടന്നു. മുകളിലത്തെ നിലയിൽ പരിശോധിക്കാൻ കയറവേ, ഒരു യുവാവ് ബാൽക്കണി വാതിൽ തുറന്നു പുറത്തേയ്ക്ക് ചാടാൻ ശ്രമിച്ചു. പെട്ടെന്ന് ഇരുട്ടിൽ പതുങ്ങി നിന്ന പോലീസുകാരിൽ ഒരുവൻ ചാടാൻ ശ്രമിച്ചവനെ തടഞ്ഞ് നിർത്തി, അറസ്റ്റ് ചെയ്തു. നീലും ഡെന്നിയും പോലീസ് കസ്റ്റഡിയിലായി. പിന്നേയും പോലീസ് ജീപ്പുകൾ…
ആദ്യഭാഗം മാലതിയെ ഒരു ബെഡ് റൂമിലേക്ക് മാറ്റി കിടത്തി, ഫാൻ കൂട്ടിയിട്ടു. “സലീമേ കുഴപ്പമായോ? ബ്ലഡ് പ്രഷർ എങ്ങാനും കൂടി കാണുമോ.. ” “പ്രശ്നമൊന്നും കാണില്ല സർ, അവർ കുറച്ച് നേരം ഒന്ന് മയങ്ങട്ടെ, പിന്നെ ശരിയാകും. ” മാലതിയെ മുറിയിൽ തനിച്ചാക്കി സലീമും രാഹുലും ഹാളിൽ വന്നിരുന്നു. മുറിയിലെ ഓണാക്കി വച്ച ക്യാമറാ ദൃശ്യങ്ങൾ അവർക്ക് ഹാളിലിരുന്ന ലാപ്ടോപ്പിൽ കാണാമായിരുന്നു. ഏ സിയുടെ തണുപ്പിൽ അവർ മയങ്ങി കിടന്നു. “സാറേ ആ ധന്യയെ കൂടി പൊക്കണം. പക്ഷേ ഇവിടെ ഇവരെ ഒറ്റയ്ക്കാക്കിയിട്ട് എങ്ങനെ നമ്മൾ? വേറെ ആരും നമ്മുടെ സഹായത്തിനില്ലല്ലോ. ” “വേറെ ആരും വേണ്ട, നമ്മൾ മതി, ആള് കൂടിയാൽ പാമ്പ് ചാകില്ല എന്നറിയില്ലേ. ” രാഹുൽ ഒരു സിഗററ്റിന് തീ കൊളുത്തി, ആഞ്ഞ് വലിച്ചു. സലീം ആലോചനയിൽ മുഴുകി. “രാഹുൽ സാറേ ഇതൊന്ന് നോക്കിയേ. ” …
നഗരത്തിലെ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനാ കേന്ദ്രം. മുറിക്കു മുന്നിൽ പതിച്ചു വച്ചിരിക്കുന്ന നെയിം ബോർഡ്, ഡോക്ടർ: ഓസ്കാർ ജോസഫ് റോഡ്രിഗസ്. വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ സുഷ ഇരുന്നു. അവളുടെ ഊഴമെത്തി. അവളെ മുറിയിലേക്ക് വിളിച്ചു. മുന്നിലിരിക്കുന്ന മിടുക്കനായ ഒരു മധ്യവയസ്‌കൻ, കട്ടി കണ്ണട, ഫ്രഞ്ച് താടി, മനോഹരമായ പുഞ്ചിരി. ഇരിക്കാൻ പറഞ്ഞു. അവളുടെ മുഖത്തെ ആകുലതകൾ ഡോക്ടർ വായിച്ചെടുത്തു. “പറയൂ സുഷാ, എന്താണ് പ്രശ്നം. ഉറക്ക ക്കുറവുണ്ടെന്ന് എഴുതിയിരുന്നു. എല്ലാം തുറന്നു പറയൂ, പരിഹാരം നമുക്കുണ്ടാക്കാം. ” “ഡോക്ടർ ഞാൻ ഒരാളെ ആത്മാർഥമായി സ്നേഹിച്ചിരുന്നു, കഴിഞ്ഞ നാലു വർഷമായി എനിക്കയാളെ ഇഷ്ടമാണ്. അയാൾക്ക് പലരിൽ ഒരാളു മാത്രമാണ് ഞാനെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്, സ്കൂളിൽ വച്ചേ പല പെൺകുട്ടികളുമായി അവനു ബന്ധമുണ്ടായിരുന്നു. അതൊക്കെ അവൻ തുറന്നെന്നോട് പറഞ്ഞിരുന്നു. അതൊക്കെ വളരെ പോസിറ്റീവായി തന്നെ ഞാൻ സ്വീകരിച്ചത്. അതൊക്കെ അവന്റെ കൗമാരത്തിന്റെ ചപലതകൾ മാത്രമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ഈയിടെയായി…
ആദ്യഭാഗം മാലതി അനുസരണയുള്ള കുട്ടിയായി വാഷ് റൂമിൽ നിന്നും മടങ്ങി വന്നു. സലീം നൽകിയ ദോശയും ചമ്മന്തിയും കഴിച്ചു. തിരികെ കസേരയിൽ ഇരുന്നിട്ടും അവരുടെ കൈകാലുകൾ ആരും ബന്ധിച്ചില്ല. തൻ്റെ മുന്നിലിരിക്കുന്ന ക്യാമറ ഓണാക്കിയിരിക്കുന്നത് മാലതി ശ്രദ്ധിച്ചു. ഇനി രക്ഷയില്ല, എല്ലാം തുറന്ന് പറഞ്ഞേ മതിയാകൂ. മാലതി ക്യാമറയിൽ നോക്കി, ശബ്ദം ശരിയാക്കി സംസാരിക്കാൻ തയാറെടുത്തു. “ഞാൻ മാലതി, നിർഭാഗ്യവശാൽ ഞാൻ ചില തെറ്റുകൾ ചെയ്തു. ” “എന്താണ് ആ തെറ്റ്? വിശദമാക്കൂ. ” സലീം ആവശ്യപ്പെട്ടു. “ഞാൻ ഒരാളെ കൊല്ലണമെന്ന് ആഗ്രഹിച്ചു. വേറെയാരെയുമല്ല, എൻ്റെ ആദ്യ ഭർത്താവായ ബ്രഹ്മദത്തനെ. എനിക്കയാളെ പേടിയായിരുന്നു. അയാളെൻ്റെ ജീവിതം നശിപ്പിച്ചു. എൻ്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റി, ദേവി മോളെ എനിക്കിഷ്ടമായിരുന്നു. അവളെ മറ്റൊരാൾ സ്നേഹിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല. ” മാലതി ഒരു കവിൾ വെള്ളം കുടിച്ചു. “അവളെ ഞാൻ എന്നിലേക്ക് അടുപ്പിക്കാൻ ആയി എല്ലാ വേലയും ചെയ്തു. പക്ഷേ അവളൊരു അച്ഛൻ മകളായിരുന്നു. അവൾ…
ആദ്യഭാഗം രാവിലെ രാഹുലിൻ്റെ ഫോണിലേക്ക് ഒരു കാൾ വന്നു. അപരിചിതമായ നമ്പർ ആയിരുന്നു. “സർ പ്രൊഫസർ മാലതിയെ കാണാനില്ല. ” “എപ്പോൾ. ” മറുപടി പറയാതെ ഫോൺ കട്ടായി. ശബ്ദത്തിൻ്റെ ഉടമ അനുപമയാണെന്ന് മനസ്സിലാക്കി. രാഹുൽ ടിവി ഓൺ ചെയ്തു. “നഗരത്തിലെ പ്രശസ്തമായ മഹാരാജാ കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ മാലതി(68) വയസ്സ് ഇന്നലെ രാത്രി മുതൽ കാണാതായി. രാവിലെ ചായയുമായി മുറിയിൽ ചെന്ന ജോലിക്കാരിയാണ് മാലതിയുടെ തിരോധാനം ആദ്യമറിഞ്ഞത്, ഫോൺ മുറിയിലെ മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നു. ” ചാനലുകളിൽ വാർത്ത നിറഞ്ഞു. ദേവിയുടെ കായൽക്കരയിലെ വീട് വാർത്തയിൽ നിറഞ്ഞു. മാലതിയുടെ പഴയ ചിത്രങ്ങൾ ചാനലിൽ പ്രദർശിപ്പിച്ചു. രാഹുൽ വേഷം മാറി പുറത്തിറങ്ങി. സ്റ്റേഷനിലും തട്ടുകടയിലും പരിസരത്തും ഒന്ന് കറങ്ങി. “സലിം സാർ ഇന്ന് വന്നിട്ടില്ല. ” തട്ടു കടക്കാരൻ്റെ സഹായി ചെവിയിൽ പറഞ്ഞു. രാഹുൽ അവനെ തിരിഞ്ഞ് നോക്കി. “നിൻ്റെ മുതലാളി എവിടെ. ” “അച്ചായൻ വാർത്ത കേട്ടപ്പോൾ ബൈക്കുമെടുത്ത്…
ഒരേ ദിവസം ജോലിയിൽ ചേരാൻ വന്നവരാണ്, സ്വസ്തിക അയ്യരും ജീൻ ജോസും. രണ്ടു പേരും നഗരത്തിലെ വ്യത്യസ്ത എൻജിനീയറിങ്ങ് കോളേജിൽ നിന്ന് ടോപ്പേഴ്‌സ് ആയി വിജയിച്ചു, ഒരേ കമ്പനിയിൽ ഒന്നിച്ച് നിയമിതരായവർ. രണ്ടു വ്യത്യസ്തമായ കുടുംബ പശ്ചാത്തലമുള്ളവർ. രണ്ടു വ്യത്യസ്തമായ ഭക്ഷണ രീതി പിന്തുടരുന്നവർ. സ്വസ്തിക പക്കാ വെജിറ്റേറിയനും, ജീനാകട്ടെ മീനും ഇറച്ചിയുമൊന്നുമില്ലാതെ ഭക്ഷണം കഴിക്കാത്തവളുമായിരുന്നു. സ്വസ്തിക അതിരാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ പോയിട്ടേ ഓഫീസിൽ വരാറുള്ളൂ. ജീനാകട്ടെ ഉണർന്നു അര മണിക്കൂറിനുള്ളിൽ ഒരു കാക്കകുളി കഴിഞ്ഞ്, പെട്ടെന്ന് തയാറായി ഓഫീസിലേയ്ക്ക് ഓടുന്നവളും. ജോലിയിൽ പ്രവേശിച്ചത് ഒന്നിച്ചാണെങ്കിലും അവരുടെ ഇടയിൽ ഒരു മത്സരം നിലനിന്നിരുന്നു. ആരാണ് മിടുക്കി എന്നത്, അവരിരുവരും മത്സരബുദ്ധിയോടെ ജോലിയിൽ തെളിയിച്ചു കൊണ്ടേയിരുന്നു. ഈഗോ ക്ലാഷ് കാരണം ഓഫീസിലെ മറ്റുള്ളവരുടെ മുൻപിൽ വച്ച് അവരിരുവരും വഴക്കിടാറുണ്ടായിരുന്നു. അങ്ങനെ പരസ്പരം ശത്രുതയോടെ, എന്നാൽ അവർ ആത്മാർത്ഥതയോടെ ജോലി ചെയ്തു കൊണ്ടേയിരുന്നു. ഒരിക്കൽ ജീനിനെ അത്ഭുതപ്പെടുത്തി…
ആദ്യഭാഗം പെട്ടെന്ന് അവരുടെ മുന്നിൽ നടന്ന ഡെന്നി അപ്രത്യക്ഷമായി. അവനെവിടെ പോയി എന്ന് കണ്ട് പിടിക്കാൻ മുന്നോട്ട് നടന്ന രാഹുലിനെ സലീം തടഞ്ഞു. “വേണ്ട സാർ അത് കെണിയാണ്. ” “തന്നെ പോലെ പരിചയമുള്ള ഒരാൾ കൂടെ ഉണ്ടായത് നന്നായി. ഞാനിപ്പോൾ വല്ല അബദ്ധവും കാട്ടി കൂട്ടിയേനെ. ” “ഇനി ഒരടി മുന്നോട്ടു പോകണ്ട സർ, നമുക്ക് തിരികെ മടങ്ങാം. ” ദൂരെ നിന്നും മാത്യുവിൻ്റെ വീട് കാണാം. വീടിൻ്റെ താഴത്തെ നിലയിൽ വെളിച്ചം കാണുന്നുണ്ട്. മാത്യുവിന്റെ വീടിന്റെ മുന്നിലൂടെ തന്നെ അവർ വളരെ വേഗത്തിൽ സൈക്കിളിൽ പാഞ്ഞു. സലിം കൂടെ ഉണ്ടായത് കൊണ്ട് ഒരു ധൈര്യം തോന്നി. സലീമിനെ വീട്ടിലാക്കി മടങ്ങുമ്പോൾ രാഹുൽ ആകെ നിരാശിതനായി. രാവിലെ തന്നെ ഫോറൻസിക് ലാബിൽ ജോലി ചെയ്യുന്ന സുഹൃത്ത് വഴി രഹസ്യമായി സാമ്പിൾ മുടിയുടെ ഡി എൻ എ പരിശോധിക്കാൻ ഏർപ്പാടാക്കി. റിസൾട്ട് കിട്ടാൻ കാലതാമസമുണ്ട്, അത് വരെ തന്റേതായ രീതിയിൽ അന്വേഷിക്കാൻ…
