“ചാരൂ…, എന്താ നിൻ്റെ മുഖം വല്ലാതിരിക്കുന്നത്.” ചാരുലത ജോണിൻ്റെ കാറിൽ ചാരി നിന്നു. അവൾ വലത്തേ കൈ ജോണിനെ ഉയർത്തി കാണിച്ചു. “അയാൾ, ആ ആനന്ദൻ എൻ്റെ കയ്യിൽ പിടിച്ചു.” ജോണിൻ്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു. “നീ പൊയ്ക്കോ.” “ജോൺ, നീ അയാളോട് വഴക്കിനൊന്നും പോകല്ലേ.” “നീ ജോൺ മാത്തൻ്റെ പെണ്ണാണ്.” ചാരുലത ജോണിൻ്റെ കയ്യിൽ പിടിച്ചു. ജോൺ കാറിൻ്റെ ഡോർ അടച്ച് അവളോട് വീട്ടിൽ പോകാൻ ആംഗ്യം കാട്ടി. അയാൾ തിരികെ ഓഫീസിലേക്ക് പോകുന്നത് അവൾ നോക്കി നിന്നു. അവൾ നിസഹായതയോടെ സ്കൂട്ടർ സ്റ്റാർട്ടാക്കി. വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മച്ചിയുടെ മുഖം ചുവന്ന് വീർത്തിട്ടുണ്ട്. “നേരം ഇരുട്ടിയിട്ടും വീട്ടിൽ കയറണമെന്ന തോന്നലില്ല, എൻ്റെ ജോമോൻ ജീവിച്ചിരുന്നെങ്കിൽ… ഇവിടെ ഇതൊന്നും നടക്കത്തില്ല.” ഇനി ഇന്ന് മുഴുവൻ അവർ സദാചാര പ്രസംഗം നടത്തും. തള്ളയുടെ ഈ നാക്ക്…
Author: Nisha Pillai
രവിശങ്കറിൻ്റെ ഹൃദയത്തില്‍ കുട്ടിക്കാലം മുതലേ പതിഞ്ഞ് പോയൊരു പേരാണ് റീമ, ഓർമ്മ വച്ച നാൾ മുതല്‍ ഈ നിമിഷം വരെ അവൻ്റെ മനസ്സിൽ അവളുണ്ട്. ഗ്രാമത്തിലെ ചെറിയ വീട്ടിൽ നിന്നും നഗരത്തിന്റെ തിരക്കുള്ള തെരുവിലെ മുറിയിൽ വരെ അവൾ അവനെ പിന്തുടർന്നു. പുതിയ നഗരത്തിലേക്ക് വന്നപ്പോൾ ആരും അവനെ തിരിച്ചറിഞ്ഞില്ല. അവനൊരു മദ്ധ്യവയസ്കനായി മാറിയിരുന്നു. ദാരിദ്ര്യം മൂലം ചെലവ് ചുരുങ്ങിയ ജീവിതമായിരുന്നു അവൻ്റേതെങ്കിലും സന്തോഷം നിറഞ്ഞതായിരുന്നു. എന്നിട്ടും രാത്രികളിൽ അവൻ സഞ്ചരിക്കുന്ന വഴികളിലൊക്കെ അവനവളെ തേടി, അവൻ്റെ റീമയെ. ഹോട്ടലുകളിലും, തെരുവിലെ തമിഴ് വീടുകളിലും അവന്‍ ആവളെ തേടി അലഞ്ഞു. റീമ എന്ന പേരിലുള്ള എല്ലാ പെൺകുട്ടികളേയും അവൻ നോട്ടമിട്ടിരുന്നു. അതിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളും കോളേജ് കുമാരികളും വീട്ടമ്മമാരും ഉണ്ടായിരുന്നു. എവിടെയെങ്കിലും റീമ എന്ന പേര് കേൾക്കുമ്പോഴൊക്കെ അവന്റെ സപ്ത നാഡികളും തളർന്നുപോകും, പിന്നെ അവരുടെ പിന്നാലെ പോകും. “റീമ എൻ്റേതാണ്. ” നഗരത്തിൽ,…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം നാണത്തോടെ ഡാനിയേല നഖം കടിച്ചു. “ഇനി കണ്ണപ്പൻ വരുമ്പോൾ, അവനെ കാണാൻ എന്നേം കൂടി കൊണ്ട് പോകുമോ ഗബ്രിയേൽ. ” “വേണ്ട വേണ്ട നീ മാമായിയോട് എല്ലാം പറഞ്ഞ് കൊടുക്കില്ലേ. ” “ഇല്ല സത്യമായും പറയില്ല. ” “ഉറപ്പാണോ. വ്യാഴാഴ്ച അവൻ വരും. മാമായി പ്രാർത്ഥിക്കുന്ന സമയത്ത്. ” “അത് രാത്രി ഏഴ് മണിക്കല്ലേ. ” “എന്താ പേടിയുണ്ടോ?ആ ഒരു മണിക്കൂർ സമയത്ത് ബോംബ് പൊട്ടിയാൽ പോലും. മാമായി അറിയില്ലല്ലോ. ” “കണ്ണപ്പന് മാമായിയെ പേടിയില്ലേ. ” “മാമായിയെ കുറെ ദിവസമായി കാണാനില്ലായെന്ന് കണ്ണപ്പൻ അറിഞ്ഞിരുന്നു, അതാണ് എന്നെ കാണാൻ വന്നത്. പക്ഷേ ഈ മല ചവിട്ടാൻ അവനിപ്പോഴും പേടിയാണ്. കണ്ണപ്പനും റീത്തയും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. റീത്ത പറഞ്ഞിട്ട് അവൻ ഈ മല ചവിട്ടാതെ അരുവിയുടെ അടുത്ത് എന്നെ കാണാൻ വന്നു…
ആ കോളേജ് ക്യാമ്പസിൽ കിരണിനെ അറിയാത്തവർ ആരുമില്ല, ക്ലാസ്സിൽ ഒന്നാമൻ. കളിക്കളത്തിലും കലോൽസവ വേദിയിലും അവനെ കാണാം. വളരെ ഊർജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു കിരൺ. അതേ ക്ലാസ്സിൽ കിരണിനൊരു എതിരാളി ഉണ്ടായിരുന്നു, ലക്ഷ്മി. അധികം ആരോടും മിണ്ടാത്ത പ്രകൃതം, നൃത്തമായിരുന്നു അവളുടെ ജീവൻ. വലിയ വീട്ടിലെ പെണ്ണായത് കൊണ്ട് മറ്റുള്ളവരോട് അവൾക്ക് പുച്ഛമായിരുന്നു. കലോത്സവത്തിൻ്റെ പ്രാക്ടീസ് ഹാളിൽ കിരൺ വലിയ ശബ്ദത്തിൽ പാട്ട് വെച്ചു. അടുത്ത മുറിയിൽ പ്രാക്ടീസ് ചെയ്ത് കൊണ്ട് നിന്നിരുന്ന ലക്ഷ്മിയുടെ താളം തെറ്റി, ചുവടുകൾ പിഴച്ചു. അവൾ പതുക്കെ തിരിഞ്ഞു. “ശബ്ദം ലേശം കുറയ്ക്കാമോ. ” കിരൺ ലക്ഷ്മിയെ കളിയാക്കി. “ഇത് ലൈബ്രറി അല്ല, യൂത്ത് ഫെസ്റ്റിവൽ നടക്കുകയാണെന്നറിയില്ലേ. നല്ലൊരു കലാകാരിക്ക് ഏകാഗ്രത മുഖ്യമായും വേണം. ” എല്ലാവരും ചിരിച്ചു. മറ്റുള്ളവരുടെ മുന്നിൽ വച്ച് തന്നെ അപമാനിച്ച കിരണിനോട് ലക്ഷമിയ്ക്ക് പക തോന്നി. ഒരു മുറിയിൽ കോളേജ് ഡേ പരിപാടികളുടെ, പ്രാക്ടീസ്…
മരണവും പ്രണയവും പരസ്പരം അലിഞ്ഞു ചേർന്ന അതിമനോഹരമായ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രം. ഒരു പ്രണയ കവിത പോലെ മനോഹരമായ ചിത്രം. മാജിക് ഷോ സമയത്ത്, സ്റ്റേജിൽ വച്ചുണ്ടായ ദാരുണമായ അപകടത്തെത്തുടർന്ന്, ശരീരം പൂർണ്ണമായും തളർന്നുപോയ, മാന്ത്രികനായിരുന്ന ഈഥൻ മസ്‌കാരൻഹാസിന്റെ കഥ പറയുന്ന നാടകീയ ചിത്രം. ഈഥൻ മസ്കാരൻഹാസ് എന്ന മജീഷ്യൻ തന്റെ വിരൽത്തുമ്പിലെ മാന്ത്രികത കൊണ്ട്, ഒരു കാലത്ത് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചിരുന്ന ഒരാളായിരുന്നു. ഈ സിനിമയിൽ ചിത്രീകരിക്കുന്നത് ഈഥൻ്റേയും സോഫിയയുടേയും തീവ്രമായ പ്രണയത്തെയാണ്. അതൊരു ശരീരാത്മകമായ പ്രണയമല്ല, മറിച്ച് ജീവച്ഛവമായി മാറിയ ഒരു മാന്ത്രികന്റെയും അയാളുടെ ശ്വാസമായി മാറിയ ഒരു നേഴ്സിന്റെയും ആത്മബന്ധമാണ്. 14 വർഷത്തെ ചലനമില്ലായ്മയാണ് അപകടം ഈഥന് സമ്മാനിച്ചത്. ഈഥൻ ഒരു റേഡിയോ അവതാരകനായും എഴുത്തുകാരനായും വിജയം കണ്ടെത്തിയ ആളാണ്. യുത്താൻസിയ എന്ന് അറിയപ്പെടുന്ന ദയാവധത്തിനായി ഈഥൻ കോടതിയിൽ അപ്പീൽ നൽകുന്നു. അയാളുടെ ജീവിതത്തിലെ യഥാർത്ഥ ധാർമ്മിക പ്രതിസന്ധി അവിടെയാണ് തുടങ്ങുന്നത്. അന്തസ്സോടെ മരിക്കാനുള്ള…
കോളേജിൽ, വൈകുന്നേരത്തെ അവസാന ബെൽ അടിച്ചപ്പോൾ വിദ്യാർത്ഥികൾ പുറത്തേക്ക് ബഹളം വച്ച് ഒഴുകിയിറങ്ങി. മന്യ ടീച്ചർ സ്റ്റാഫ് റൂമിൽ ഇരുന്നു വായന തുടർന്നു. അവളുടെ കണ്ണുകൾ മാത്രമായിരുന്നു ആ പുസ്തകത്തിൽ, മനസ്സ് വളരെ അകലെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പേര് അവളുടെ ചിന്തകളിൽ തെളിഞ്ഞു വന്നിരുന്നു, മഹാദേവൻ, ദേവിയുടെ അച്ഛൻ, ഒരു വിഭാര്യൻ. ശാന്തനായ ഒരു മനുഷ്യൻ. എന്തിനാണ് അയാളുടെ മുഖം എപ്പോഴും തൻ്റെ ചിന്തകളിൽ തെളിയുന്നത്. അയാളെ ആദ്യമായി കണ്ട ദിവസം അവൾക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. അഡ്മിഷൻ സമയത്ത് അയാൾ വളരെ വിനയത്തോടെ ക്ലാസ് കൗൺസിലറായ മന്യയോട് പറഞ്ഞു: “ടീച്ചർ, ദേവി എപ്പോഴും മൗനത്തിലാണ് അമ്മയുടെ മരണശേഷം ഒന്നിലും അവൾക്ക് ഒരു ശ്രദ്ധയുമില്ല. എന്നെക്കാൾ അടുപ്പം അവൾക്ക് അമ്മയോട് ആയിരുന്നു. ” ആ വാക്ക് കേട്ടപ്പോൾ മന്യയുടെ ഹൃദയം ചെറുതായി വേദനിച്ചു. കാരണം അവൾക്കും ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ടാലുള്ള വേദന…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ മല്ലികയെ അമ്മയെന്ന് വിളിച്ചു കൊണ്ട് തറവാട്ടിൽ വളർന്നു. തിറ കെട്ടി മടങ്ങിയ കണാരനൊപ്പം ഗബ്രിയേൽ മാമായിയെ കാണാൻ മടങ്ങിയില്ല. “പ്രസവം കഴിയുന്നത് വരെ അവൻ തറവാട്ടിൽ മല്ലികയ്ക്കൊപ്പം കഴിയട്ടെ. ” എന്ന് കണാരൻ പറഞ്ഞപ്പോൾ ഫ്രാൻസിസ്ക അങ്ങനെ സമാധാനിച്ചു. ഡാനിയേലയെ പ്രസവിച്ചിട്ട് വർഷം ഒന്നരയായി, എന്നിട്ടും കണാരൻ ഗബ്രിയേലിനെ കൂട്ടി കൊണ്ട് പോയില്ല. തൻ്റെ കുടുംബത്തോടൊപ്പം ആ നാടിൻ്റെ ഹൃദയമിടിപ്പ് അറിഞ്ഞ് ഗബ്രിയേൽ വളരണമെന്ന് കണാരൻ്റെ മാതാവ് ആഗ്രഹിച്ചു. തനിക്ക് ശേഷം തിറ കെട്ടാൻ ഗബ്രിയേലിനെ പര്യാപ്തനാക്കണമെന്നായിരുന്നു കണാരൻ്റെ ആഗ്രഹം. കണാരൻ്റെ മറ്റൊരു സഹോദരിയായ മാലതിയുടെ ഭർത്താവ് കളരി ഗുരുക്കളായിരുന്നു. മാലതിയുടെ ഏക മകനായ കണ്ണപ്പൻ മൂന്നാം വയസ്സ് മുതൽ കളരി അഭ്യസിച്ചു തുടങ്ങിയിരുന്നു. കണ്ണപ്പൻ്റെ സമപ്രായമായിരുന്നു ഗബ്രിയേലിന്, രണ്ട് പേരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. തൻ്റെ മകനെ എല്ലാവരും തന്നിൽ നിന്നും അകറ്റുകയാണെന്ന് ഫ്രാൻസിസ്ക മനസ്സിലാക്കി. അവനെ…
സുരേഷ്, ഗ്രാമത്തിൽ എല്ലാവരും അറിയപ്പെടുന്ന ഒരു കോൺട്രാക്ടറായിരുന്നു. ഭാര്യ മായയും രണ്ട് കുട്ടികളും, നന്ദനയും നവനീതും. രണ്ട് പേരും പഠിക്കാൻ മിടുക്കരായിരുന്നു. സുരേഷ് വളരെ കർക്കശക്കാരനായ അച്ഛനായിരുന്നു. ഭാര്യയും കുട്ടികളും സുരേഷിനെ ഭയപ്പെട്ടിരുന്നു. സുരേഷ് കുട്ടികളുടെ ഫീസ്, അവർക്ക് വേണ്ടുന്ന പഠനോപകരണങ്ങൾ, ആവശ്യമായ ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ എല്ലാം കൃത്യമായി ചെയ്തിരുന്നു. പക്ഷേ കുട്ടികൾ ആഗ്രഹിക്കുന്ന പോലെ ഒരു പിറന്നാൽ സമ്മാനമോ, ഒരു ഐസ്ക്രീമോ ഒന്നും അയാൾ വാങ്ങി നൽകിയില്ല. എല്ലാവരും ഒന്നിച്ചൊരു ഔട്ടിംഗിന് പോകാൻ കുട്ടികൾ കൊതിച്ചു. “കുട്ടികൾക്ക് നല്ല വിഷമമുണ്ട്, അവരെ പുറത്ത് കൊണ്ട് പോയി ഒരു സിനിമ കാണിക്കാത്തത് കൊണ്ട്. എത്ര നാളായി നമ്മൾ ഒന്നിച്ച് പുറത്ത് പോയിട്ട്. ” “അതിലൊന്നും കാര്യമില്ല, അവർ വളർന്നു വരുമ്പോൾ ഇതൊക്കെ മറക്കും. എൻ്റെ അച്ഛനും എന്നെ ഇങ്ങനെ തന്നെയാണ് വളർത്തിയത്. എനിക്ക് നല്ലൊരു അച്ഛനായാൽ മതി. അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ ഞാനെല്ലാം സമ്പാദിച്ചു…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം അടുത്ത ദിവസം ഡാനിയേലയെ കാണാനെത്തിയ റീത്ത സമ്മാനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. “ഇതെവിടുന്നാ ഗബ്രിയേലെ ഇതൊക്കെ, നിനക്കെവിടുന്നാണ് ഇത്രയും പണം. പത്ത് ദിവസം ഇറച്ചി വെട്ടിയാൽ ഇത്രയും പണമൊക്കെ കിട്ടുമോ?” “റീത്ത നീ ഇതാരോടും പറയണ്ട. ഇതൊക്കെ എനിക്ക് വാങ്ങി തന്നത് ജാൻസി ചേച്ചിയാണ്. പതിയെ ജോലി ചെയ്ത് കടം വീട്ടിയാൽ മതിയെന്നവർ പറഞ്ഞു. പൗലോ മാപ്ലയും സൈമൺ ചേട്ടനും അറിയാതെയാണ് ഇതൊക്കെ വാങ്ങി തന്നത്. ” “ഞാൻ ഇതാരോടും പറയില്ല. എന്നാലും ജാൻസി ചേച്ചിക്കെന്താ നിന്നോടിത്ര സ്നേഹം. നിന്നെ ഇപ്പോഴല്ലേ പരിചയപ്പെടുന്നത്. ” “അതൊന്നും എനിക്കറിയില്ല. തയ്യൽ ക്ലാസ്സിൽ പോയിട്ട് എന്നും കട വഴിയാണ് ചേച്ചി മടങ്ങി പോകുന്നത്. ഞാനാദ്യം ചേച്ചിയെ കാണുമ്പോൾ എംബ്രോയിഡറി ചെയ്ത തൂവെള്ള സാരിയാണ് ചേച്ചി ഉടുത്തിരുന്നത്, ഞാൻ കരുതി ഇറച്ചി കടയിലേക്ക് ഒരു മാലാഖ കയറി വരുവാണെന്ന്. എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് സന്തോഷമായി. എന്ത്…
പുലിമടയിലേക്കുള്ള അവസാന ബസ് എട്ടു മണിക്കാണ്. അത് വരാൻ ഇനിയും പത്ത് പതിനഞ്ചു മിനിറ്റ് ഉണ്ട്. പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം. അങ്ങോട്ട് പോകാൻ അധികമാളുകൾ ഉണ്ടാകാറില്ല. എന്നാലും ഒരു നേർച്ച പോലെ മുടങ്ങാതെ പുലിമടയിലേക്കുള്ള ബസ്, രാത്രി എട്ടു മണിക്ക് കവലയിൽ എത്തും. ഒരു ഡ്രൈവറും കണ്ടക്ടറും മാത്രമേ ഉണ്ടാകൂ. അവർ പുലിമടനിവാസികൾ ആയിരുന്നില്ല. അവിടെയെത്തിയിട്ട് അവർ ബസുമായി അടുത്തുള്ള ഗ്രാമത്തിൽ അമ്പല മുറ്റത്തു വണ്ടി പാർക്ക് ചെയ്യും. അവിടെയവർക്കു സുരക്ഷിതമായി ഉറങ്ങാം. പുലിയെയും പ്രേതങ്ങളെയും പേടിക്കണ്ട. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അവർ പുലിമടയിൽ രാത്രി തങ്ങാറില്ല. ഒരു പ്രത്യേക സ്ഥലം,കൂടുതലും കുറ്റവാളികളും വരുത്തന്മാരും തങ്ങുന്ന സ്ഥലം. അജയൻ മീരയെയും കൂട്ടി കവലയിലെ അഷ്‌റഫിന്റെ ഹോട്ടലിലേക്ക് കടന്നു. നല്ല തിരക്ക്. അജയനെ കണ്ട അഷ്‌റഫ് കൗണ്ടറിൽ നിന്നും ഇറങ്ങി വന്നു രണ്ട് സീറ്റ് ഒപ്പിച്ചു കൊടുത്തു. ” പെട്ടെന്ന് വേണം. പൊറോട്ടയും കോഴിക്കറിയും. ബസ് വരാറായി. ” “ദാ ഇപ്പോൾ എടുക്കാം.…
