Author: Sabitha Mohyadeen

ഫോൺ ബെൽ റിങ് ചെയുന്നത് കേട്ടാണ് അവൾ ഉറക്കമുണർന്നത്. ഉച്ചക്കൊരു ഉറക്കം പതിവുള്ളതാണ്. മറുതലക്കൽ നൗഷാദ് ആണ്. പതിവ് പോലെ കുശലനന്വേഷണങ്ങൾക്കിടയിൽ തന്നോട് അവൻ നാളെ ഫ്രീ ആണോ എന്ന് ചോദിച്ചു. പറ്റുമെങ്കിൽ ഒരിടം വരാമോ എന്ന് ചോദിച്ചു. പിന്നെന്താ വരാം എന്ന് പറഞ്ഞു. അപ്പോളാണ് മനസ്സിലായത് അതൊരു ആശുപത്രി വിസിറ്റ് ആണെന്ന്. പണിയെടുക്കുന്ന MNC ഓഫീസിലെ അക്കൗണ്ട് സെക്ഷനിൽ പിടിപ്പത് ജോലിയുള്ളത് കൊണ്ട് അധികമൊന്നും ലീവ് എടുക്കാറില്ല. വീട്ടിലും ആവശ്യത്തിന് പണിയുമുണ്ട്. സമയം കിട്ടിയാൽ തന്നെ അത് ഉറങ്ങി തീർക്കും. സോഷ്യൽ വർക്കിൽ താൽപ്പര്യം ഉള്ള ആളാണ് നൗഷാദ്.. തന്റെ കൂടെ ജോലി ചെയ്യുന്ന  സൗമ്യനായ ചെറുപ്പക്കാരൻ.. ഒരു സഹോദരിയെ പോലെയാണ് തന്നെ കണക്കാക്കുന്നത്. പലപ്പോഴും അത്യാവശ്യ സന്ദർഭങ്ങളിൽ തന്നെ സഹായിച്ചിട്ടും ഉണ്ട്. അവൻ നാട്ടിലെ തന്റെ വീട്ടിൽ വന്നിട്ടുണ്ട്. അവന്റെ വീട്ടുകാരെ തനിക്കും അറിയാം. ഏതോ സംഘടനയുടെ അംഗമാണ് അവൻ, അതിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പല നല്ല കാര്യങ്ങളിലും…

Read More

പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം വിവാദമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അധ്യാപകൻ കുട്ടിയെ ശാസിച്ചാലും ശാസിച്ചില്ലെങ്കിലും കുറ്റം; മാതാപിതാക്കൾക്ക് പോലും മക്കളെ നേർവഴിക്കു നടത്താൻ ബുദ്ധിമുട്ട്. സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം വാക്കും നോട്ടവും പെരുമാറ്റവും ചിരിയും വരെ വിവാദമാകുന്നു. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും സിനിമാപ്രവർത്തകരും പലപ്പോഴും ഇതിന്റെ ഇരകളാകുന്നു. പ്രത്യേകിച്ച് ടെലിവിഷൻ ചർച്ചകളിൽ റേറ്റിങ്ങിനായി സത്യാസത്യങ്ങൾ പരിശോധിക്കാതെ വിവാദങ്ങൾ ആഘോഷമാക്കുന്നു. നിമിഷങ്ങൾക്കകം അവ സമൂഹത്തിൽ വ്യാപിക്കുകയും, ബന്ധപ്പെട്ട വ്യക്തിയുടെയും കുടുംബത്തിന്റെയും മനഃസമാധാനം തകർക്കുകയും ചെയ്യുന്നു. സത്യം തെളിയുമ്പോഴേക്കും സ്വത്തും പദവിയും അന്തസ്സും നഷ്ടപ്പെടുന്നവരുണ്ട്; ചിലർ മാനസികമായി തകരുകയും കുടുംബബന്ധങ്ങൾ ശിഥിലമാകുകയും ചെയ്യുന്നു. വിവാദങ്ങൾ രാഷ്ട്രീയമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ ഉണ്ടാകാം. എന്നാൽ എടുത്തുചാടി ഒന്നും വിശ്വസിക്കാതെ സത്യം പരിശോധിക്കണം. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തർക്കങ്ങൾ ഒഴിവാക്കി പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ഈ ജനാധിപത്യ രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തിന് വിലയുണ്ട്. മറ്റുള്ളവർക്ക് ഭീഷണിയല്ലാത്തിടത്തോളം ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്വന്തം…

Read More

കേരളത്തിന്റെ പ്രകൃതിയിലും സംസ്കാരത്തിലും നാളികേരത്തിന് പ്രധാന സ്ഥാനമുണ്ട്. പച്ചപ്പ്‌ പൊതിഞ്ഞു നിൽക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്നത്‌ കേരവൃക്ഷങ്ങൾ ആണ്. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും തെങ്ങ് വളരാൻ അനുയോജ്യമാണ്. നാളികേരത്തിൽ നിന്ന്, കരിക്കിൻ വെള്ളം,വെളിച്ചെണ്ണ, തേങ്ങാപ്പാൽ, ചിരട്ട, കയർ തുടങ്ങിയ പല ഉൽപ്പന്നങ്ങളും ലഭിക്കുന്നു.  “തേങ്ങയുടെ നാട്” എന്നും വിളിക്കാറുണ്ട്. വിളഞ്ഞ തേങ്ങ നല്ല കൊഴുപ്പും ഊർജവും നൽകുന്നു. ഫൈബർ ഉള്ളതിനാൽ ദഹനത്തിന് സഹായിക്കും. മാംഗനീസ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ ലഭിക്കും.ഭക്ഷണത്തിൽ രുചിയും തൃപ്തിയും കൂട്ടും. കലോറിയും  ഫാറ്റും കൂടുതലായതിനാൽ അധികം കഴിച്ചാൽ ഭാരം കൂടാനും കൊളസ്ട്രോൾ ഉയരാനും സാധ്യതയുണ്ട്.ഹൃദ്രോഗം/ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ അളവ് നിയന്ത്രിക്കുന്നത് നല്ലതാണ്. കൊട്ട തേങ്ങയിൽ നിന്ന് ലഭിക്കുന്ന എണ്ണ ഉപയോഗിക്കുമ്പോഴും അളവ് ശ്രദ്ധിക്കണം. ഒരു തേങ്ങ നട്ടാൽ ഒരു തെങ്ങ് മാത്രമല്ല; വർഷങ്ങളോളം കായ്കൾ നൽകുന്ന ഒരു സമ്പത്താണ് കിട്ടുക. നല്ല കാലത്ത് ഒരു കർഷകൻ പത്ത് തേങ്ങ വിത്തായി നട്ടാൽ, അവ വളർന്ന് വർഷങ്ങളോളം…

Read More

ആകെ വിയർത്തു കുളിച്ചിരിക്കുന്ന അവളെ നോക്കി അയാളിരുന്നു. ഈ ICU വിന്റെ മുമ്പിൽ ഇങ്ങിനെ ഇരിക്കേണ്ടി വരും എന്ന് രണ്ടാളും ഒരിക്കലും ഓർത്തിട്ടില്ല. വടക്കേ ഇന്ത്യയിലെ ഒരു നഗരത്തിലെ പ്രശ്‌സ്തരായ രണ്ട് ഡോക്ടർമാർ. പ്രൊഫഷനലിൽ വിജയിച്ച അവർ ജീവിതത്തിൽ പരാജയപ്പെട്ടോ? ആകെയുള്ള ഒരു മോളെ മനസ്സിലാക്കാൻ കഴിയാത്ത തങ്ങൾ വെറും ഒരു പരാജയം തന്നെ. അവളുടെ കൈത്തലത്തിൽ പതുക്കെ അവൻ പിടിച്ചു. രണ്ട് പേരും വെറുതെ പരസ്പരം നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മോൾ ICU ഇൽ  ആയിട്ട് മണിക്കൂർ പത്തു കഴിഞ്ഞു. Sleeping pills ഓവർഡോസിൽ കഴിച്ചത് കൊണ്ട് അവളുടെ ബോധം പോയി ആണ് ഈ അവസ്ഥയിൽ ആയതു. ഉറങ്ങാൻ തങ്ങൾ രണ്ടാളും പിൽസ് ഉപയോഗിക്കാറുണ്ട്.. ഈ കുട്ടി വീട്ടിൽ ഇതുണ്ടെന്നു എങ്ങിനെ കണ്ട്‌ പിടിച്ചു? ഭാഗ്യത്തിന് മോളെ നീതു കണ്ടത്‌ കൊണ്ട് ആശുപത്രിയിൽ കൊണ്ട് പോകാൻ കഴിഞ്ഞു. സ്വന്തം ഹോസ്പിറ്റൽ ആയതു കൊണ്ട് കേസും മറ്റും ആയില്ല. ICU …

Read More

മാർഗരറ്റ് മാഡത്തിന്റെ ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ അവൾ ജസ്‌പ്രീതുമായി കാന്റീനിലേക്ക് ഓടി. അടുത്ത ട്യൂട്ടർ വന്നിട്ടില്ല. അത് കൊണ്ട് ഫ്രീ പീരിയഡ് ആണ്. ക്ലാസിൽ ഇരിക്കണം എന്ന് നിർബന്ധമില്ല. വിശന്നിട്ടു ആണെങ്കിൽ വയ്യാ. അവിടെ നല്ല തിരക്ക് ആവുന്നതിനു മുമ്പ് എത്തണം. അവിടെ ചെന്ന് ഒരു ഫ്രൈഡ് റൈസും നൂഡിയ്ൽസും ഓർഡർ ചെയ്ത് ഒരു ടേബിളിൽ സ്ഥലം പിടിച്ചു. കുറച്ചു നേരം അവർ വരാനിരിക്കുന്ന ആർട്സ് ഫെസ്റ്റിവിലിനെക്കുറിച്ചു സംസാരിച്ചു. ശനിയും ഞായറും തിങ്കളും അവധിയാണ്. അവിടത്തെ ഏതോ ഒരു ഫെസ്റ്റിവൽ അവധി. വേണമെങ്കിൽ വീട്ടിൽ പോകാം. നീണ്ട ഈ ആഴ്ച്ചയിൽ എന്ത് ചെയ്യണം എന്നുള്ള ചർച്ചയായി പിന്നെ. രണ്ട് പേരും ഫോണിലെ സന്ദേശങ്ങൾ നോക്കാൻ തുടങ്ങി. ഈ നഗരത്തിൽ അവൾ എത്തിയിട്ട് അധികം ആയില്ല. ജസ്പ്രീത് വളർന്നത് ഇവിടെയായത് കൊണ്ട് അവൾക്കു എല്ലായിടവും അറിയാം. അവളുടെ പേരെന്റ്സ് ജോലി ട്രാൻസ്ഫർ മൂലം ചണ്ഡിഗറിലേക്ക് തിരിച്ചു പോയത് കൊണ്ടാണ് അവൾ പുറത്തുള്ള ഹോസ്റ്റലിൽ…

Read More

കുളത്തിന്റെ പടവിലിരുന്നു അയാൾ മഴ നോക്കിയിരുന്നു. തുള്ളികളായി വീഴുന്ന മഴ പോലെയായോ തന്റെ ജീവിതവും. എല്ലാം പതുക്കെയാണ്. ഒന്നും ഓർമ്മി ച്ചെടുക്കാൻ കഴിയുന്നില്ല. ഇതിലെ മീനുകൾ എന്ത് ചെയ്യുകയാകും വെള്ളത്തിനടിയിൽ ഊളിയിട്ടു അവ നീന്തി നടക്കുന്നുണ്ടാകും. എത്ര നാളായി ഇതിൽ ഒന്ന് മുങ്ങി കുളിച്ചിട്ടു. നല്ല താഴ്ചയാണ് ഉണ്ണി ഇതിലൊന്നും ഇനി കുളിക്കേണ്ട എന്ന് പറഞ്ഞു അച്ഛൻ വിലക്കും. ചെറുപ്പത്തിൽ എത്ര മുങ്ങാകുഴിയിട്ടുണ്ട്. അച്ഛൻ നീന്തൽ പഠിപ്പിച്ചത് ഇപ്പോളും ഓർക്കുന്നു. ഓരോ മക്കളെയും അച്ഛൻ തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. തന്റെ കുഞ്ഞുങ്ങളെയും അച്ഛൻ തന്നെ പഠിപ്പിച്ചു. എത്ര രസായിരുന്നു ആ കാലം. എത്ര നാളായി എല്ലാവരും കൂടി ഒത്തൊരുമിച്ചു നിന്നിട്ട്. “ഉണ്ണിയേട്ടാ എന്താ ഇവിടെ ഇരിക്കുകയാണോ, എത്ര നേരായി ഞാൻ അന്വേഷിച്ച് തൊടിയിൽ നടക്കണ്. അച്ഛൻ വിഷമിച്ചിരിക്കണുണ്ട്. ” “ഒന്നൂല്യ ഞാൻ പണ്ടത്തെ കാര്യങ്ങൾ ഇങ്ങിനെ ആലോചിക്കായിരുന്നു. നീയും ഈ കുളത്തിൽ നിന്നല്ലേ നീന്താൻ പഠിച്ചത്?” അവൾ തലയാട്ടി. “അച്ഛൻ ഭക്ഷണം കഴിച്ചോ?”…

Read More

ഉറക്കം വരാതെ ഗീത പുറത്തേക്കു നോക്കി കിടന്നു. ജനലിനിടയിലൂടെയുള്ള വെളിച്ചത്തിൽ മാവിൻ ഇലകൾ ആടുന്നത് അവൾക്കു കാണാമായിരുന്നു. മഴയുടെ ആരവം കൂടി കൂടി വരുന്നു. ഈയിടെയായി ഉറക്കം കിട്ടാൻ പാടാണ്.. ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ ഉറക്കത്തെയും കാത്തു കാത്തു കിടന്നു. സ്നേഹിച്ചു മതി വരും മുമ്പേ ഗോപുവിനെ ദൈവം തിരിച്ചു വിളിച്ചു. മിനുമോൾക്കന്നു അഞ്ചു വയസ്സ്. ആക്‌സിഡന്റിൽ പെട്ടു ചേട്ടൻ മരിക്കുമ്പോൾ തനിക്കു 28 വയസ്സ്. പെട്ടന്നുള്ള ആഘാതം തന്നെ വല്ലാതെ തളർത്തി. പക്ഷെ അച്ഛനും അമ്മയും കൂടെ നിന്നു. ഒരു കൊല്ലത്തോളം തറവാട് വീട് പൂട്ടിയിട്ടു തന്നോടൊപ്പം നിന്നു. ചേട്ടന്റെ ജോലി തനിക്കു ലോവർ ലെവലിൽ കിട്ടിയത് കൊണ്ട് ഒരു ജോലിയായി. പിന്നിടങ്ങോട്ടു ഒരു പടവെട്ടൽ ആയിരുന്നു. സഹോദരങ്ങൾ അവരുടെ ജീവിതം കരുപിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഒന്നും മുന്നിലുണ്ടായിരുന്നില്ല. കുഞ്ഞിന് ഒരു കുറവും വരാൻ പാടില്ല. അത്യാവശ്യം കുറച്ചു ശമ്പളമുണ്ട്. അത് പിടിച്ചു പിടിച്ചേ ചിലവ് ചെയ്യാറുള്ളു.. താല്പര്യമില്ലാത്ത പ്രേമ…

Read More

പെട്ടെന്ന് ഒരു കുലുക്കോം അലാറം അടിക്കുന്നതും ഒപ്പം അനുഭവപ്പെട്ടപ്പോൾ അഗാധ ഉറക്കത്തിലായിരുന്ന അവൾ ‘റബ്ബേ പ്ലെയിൻ എങ്ങാനും താഴേക്കു വീണോ’ എന്ന് തോന്നലിൽ ആകെ ബേജാറായി കണ്ണ് തുറന്നു. തുറന്നപ്പോൾ കാണുന്നത്, മക്കൾ രണ്ടും കൂടി മത്സരിച്ചു തന്നെ കുലുക്കി വിളിക്കുന്നതാണ് . എന്താ മക്കളെ എന്ന് ചോദിച്ചതും വിശന്നിട്ടു വയ്യാ ഉമ്മ എന്തെങ്കിലും തിന്നാൻ തരീൻ എന്ന് പറഞ്ഞു രണ്ടും കൂടി ചെവി പൊട്ടിക്കുന്ന സ്വരത്തിൽ അലമുറയിട്ടു. ഉറക്കപ്പിച്ചയിൽ ആയതു കൊണ്ട് ഒന്നും അങ്ങട് തിരിഞ്ഞില്ല. ഞാനിപ്പം എവിടെയാണ് എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു. ഗൾഫിൽ നിന്നു നാട്ടിലെത്തിയിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളു . തല വേദനിച്ചിട്ടു വയ്യല്ലോ പടച്ചോനെ. അവൾ വേഗം എഴുന്നേറ്റു മുടി വാരിക്കെട്ടി. മക്കളെ നിങ്ങൾക്ക് ഉറക്കം ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ പറയാണ് ഞങ്ങള് ഫുട്ബോൾ കളി കാണാനായി രാവിലെ തന്നെ എണീറ്റൂ. ഈ ഹലാക്കിന്റെ കളി കാരണം മനസ്സമാധാനമില്ലല്ലോ കുടുംബത്തു എന്നവളോർത്തു. പാതിരാത്രി…

Read More

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളാണ്‌ എന്റെ വാപ്പ. ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച ആളും. നാലു മക്കളിൽ നാലാമത്തെയാൾ ആണ് ഞാൻ. എല്ലാവരും തുമ്മുമ്പോൾ എന്റുമ്മ എന്നാണ് പറയാറ് പക്ഷെ എന്റെ വായിൽ നിന്നും എന്റെ വാപ്പ എന്നേ വരികയുള്ളു. അപൂർവ ജീവി എന്നാണെന്റെ നാത്തൂൻ പറയാറ്. പെരുത്ത് ഇഷ്ടമാണെന്റെ വാപ്പാനെ. ഒരു സാധാരണ കുടുംബത്തിലെ മൂത്ത മകൻ ആയിരുന്നു വാപ്പ. അത് കൊണ്ട് തന്നെ തറവാട്ടിലെ കാരണവരും.. സ്വന്തം സഹോദരന്മാർ മാത്രമല്ല, വാപ്പയുടെ കസിൻസും വാപ്പയെ വെല്ലിക്ക എന്നാണ് വിളിച്ചിരുന്നത്. അത്യാവശ്യം ഒരു സുന്ദര കുട്ടപ്പൻ.. നന്നേ ചെറുതായിരുന്ന എന്നെ നഴ്സറിയിൽ കൊണ്ടാക്കുന്ന വാപ്പയെയാണ് എന്റെ ആദ്യത്തെ ഓർമയിൽ ഉളളത്.. വാപ്പയുടെ തറവാട് വീട് പള്ളി നട എന്ന സ്ഥലത്തു നിന്ന് കുറച്ചു പടിഞ്ഞാറോട്ടു പോയാൽ ഉള്ള ഒരു സ്ഥലം ആയിരുന്നു. പച്ചപ്പ് പൊതിഞ്ഞ ഒരു നാട്. വാപ്പയുടെ തറവാട് ഓടിട്ട സാമാന്യം വലിപ്പമുള്ള വീടായിരുന്നു. പന്തലും,…

Read More

നിങ്ങളിത് എവിടെ കൊണ്ട് വെച്ചിരി ക്കുകയാണ്, മനുഷ്യന് മനസമാധാനം തരരുത് എന്നുള്ളത് പിന്നെ നിങ്ങളുടെ മനസ്സിലങ്ങനെ ഉറപ്പിച്ചു വെച്ചിരിക്കുകയല്ലേ. എന്തോ ശബ്ദം അവ്യക്തമായി കേൾക്കുന്നുണ്ട്. അയാൾക്ക്‌ ഇത് സ്വപ്നമാണോ അതോ സ്ഥിരം കേൾക്കാറുള്ളത് കൊണ്ട് ഒരു അശരീരി ആണോ എന്ന് മനസ്സിലാകുന്നില്ല. അയാൾ പതുക്കെ തിരിഞ്ഞു കിടന്നു. കണ്ടില്ലേ, എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ പിന്തിരിഞ്ഞു കിടക്കും, പിന്നെ ഒന്നും കേൾക്കണ്ടല്ലോ. അവൾ എന്തെക്കെയോ പിറു പിറത്തു കൊണ്ടേയിരിക്കുന്നു. എന്തോ തിരഞ്ഞു കൊണ്ടിരിക്കുകയാണല്ലോ ദൈവമേ രാവിലെ തന്നെ. ഇവൾ തന്നെ ഉറക്കാനും വിടില്ലലോ. അയാൾ കണ്ണടച്ച് തന്നെ കിടന്നു. കുറച്ച് കഴിഞ്ഞ് അവൾ മുറി വിട്ടു പോകും എന്നയാൾക്കറിയാമായിരുന്നു. വീട്ടിൽ മനസമാധാനം വേണമെങ്കിൽ തന്റെ വായ അടഞ്ഞു തന്നെ ഇരിക്കണം, അല്ലെങ്കിൽ പ്രശ്നമാണ്. കാലങ്ങൾ കഴിയുംതോറും അയാൾ എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ട് പോകും എന്നറിയാതെ കുഴയുകയാണ്. അയാളുടെ ഭാര്യക്ക് പല നേരത്തു പല സ്വഭാവമാണ്. നാട്ടുകാർക്കിടയിൽ രവി ഭാഗ്യവാൻ, നീതു എന്ത്…

Read More