Author: Sabitha Mohyadeen

യുദ്ധം രംഗബോധം ഇല്ലാത്ത കോമാളിയാണ്. പെട്ടന്ന് തുടങ്ങി സർവ നാശം വിതച്ചു ഒന്നുമറിയാത്ത പോലെ അടങ്ങും. വിജയവും പരാജയവും വിളിച്ചു കൂവി നടക്കുന്ന നേതാക്കളുടെ മുമ്പിൽ പകച്ചു നിൽക്കുന്ന, ജീവനും വസ്തുവകകളും നഷ്ടമായ പാവം ജനത.

Read More

ഷെൽഫ് തുറന്നവൾ ഉള്ളതിൽ ഏറ്റവും ഭംഗിയുള്ള സാരിയെടുത്തു. സമയമെടുത്തു തന്നെ അവൾ ഒരുങ്ങി. സാരിഞൊറികൾ മനോഹരമായി സേഫ്റ്റി പിൻ വെച്ച് അടുക്കി പെറുക്കി. സാരിക്കനുസൃതമായി അവൾ മാലയും വളകളും അണിഞ്ഞു. പതിവിനുപരിയായി അവൾ അണിഞ്ഞൊരുങ്ങുന്നത് കണ്ടപ്പോൾ അയാൾക്കിഷ്ടപ്പെട്ടില്ല. “എന്താടി ആരെ കാണിക്കാനാണ് ഈ ഒരുക്കം ഒരുമ്പട്ടോളെ” എന്ന് പതിവ് ശൈലിയിൽ അയാൾ അലറി. തലേന്ന് കുടിച്ച മദ്യത്തിന്റെ ദുർഗന്ധം മൂക്കിലേക്കടിച്ചു കയറുന്നു. പെട്ടന്നവൾക്ക് ഓക്കാനിക്കാൻ വന്നു. മുറിയിലേക്ക് കയറിയവളെ അയാൾ പുറകിൽ നിന്ന് വരിഞ്ഞു മുറുക്കി. “അങ്ങനെ നീ സുഖിക്കാൻ പോണ്ട. എനിക്കുള്ളത് തന്നിട്ട് മതി നിന്റെ സുഖം” എന്ന് പറഞ്ഞവളെ മുറിയിലേക്ക് വലിച്ചിഴച്ചു. “ഇയാക്കിതെന്തിന്റെ കേടാണ്. എന്നെ വിടു” എന്നവൾ കേണപേക്ഷിച്ചു. ഉന്മാദത്തോടെ അയാൾ അവളെ ബെഡിലേക്ക് മറച്ചിട്ടു. കുതറാൻ നോക്കിയ അവളെ അയാൾ വീട്ടില്ല. ഒച്ചയെടുക്കാൻ ശ്രമിച്ച അവളുടെ വായ അടച്ചു പിടിച്ചു ബ്ലൗസ് വലിച്ചു കീറി. പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ച അവളുടെ കവിളത്തു ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും തോളത്താണ്ആ…

Read More

ഒന്നു കൂടെ കണ്ണാടിയിൽ സ്വയം  ഒന്നു ഇരുത്തി  നോക്കി  പ്രിയ. മേയ്ക്ക് അപ്പ് ശരിക്കല്ലേ ഇട്ടിരിക്കുന്നത് എന്നവൾ ഉറപ്പു വരുത്തി. ഇനി ലിപ്സ്റ്റിക് കൂടി, കണ്ണിൽ മഷി പരന്നു എന്നാരും പറയരുത്.മേക്ക് അപ്പ് അവളുടെ ഒരു  ദൗർബല്യം ആണ്. എപ്പോഴും നല്ല വൃത്തിക്ക് നടക്കണം. വീട്ടിലായാലും പുറത്തായാലും. അത് നിർബന്ധമാണവൾക്ക്.. അതിന് ചെലവാക്കുന്ന കാശ് കുറച്ചൊന്നുമല്ല. ഭർത്താവിൻ്റെ  ചങ്ക് പിടക്കുന്നതവൾക്കറിയം. അക്കാര്യത്തിൽ ഒരു മയവും ഇല്ല. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ  ഭർത്താവ്, കിരൺ സോഫയിൽ ഇരുന്നു TV കാണുന്നു. അപ്പോഴേ ഞാൻ കിറ്റി പാർട്ടിക്ക് പോകുകയാണ്, ഒരു  രണ്ടായിരം രൂപ വേണം. എൻ്റെ ഭഗവാനെ അതിനാണോ  പ്രിയ  ഇത്രയ്ക്ക് മേക്കപ്പ് ഇട്ട് ഒരുങ്ങിയിരിക്കുന്നത്.. ഒന്നും മിണ്ടിയില്ല, വല്ലതും പറഞാൽ പറയും അല്ലെങ്കിലും നിങ്ങൾക്ക് ഞാനിങ്ങനെ ഒരുങ്ങി നടക്കുന്നത്, ഇഷ്ടമല്ല എന്ന്. പിന്നെ മുറു മുറുപ്പ് തുടങ്ങും. ഇന്നു കിറ്റി പാർട്ടി  ആണല്ലേ   ഡാർലിങ് എന്ന് പറഞ്ഞു  വേഗം പൈസയെടുത്തു കയ്യിൽ…

Read More

മതേതരത്വം എന്നാൽ എല്ലാ മതങ്ങളെയും സമമായി കാണുക എന്നതാണ്. ഒരാളെയും അവന്റെ മതത്തിന്റെ പേരിൽ മാറ്റി നിർത്തരുത്. മതവിശ്വാസം  ഓരോ വ്യക്തിയുടെയും സ്വകാര്യ കാര്യമാണെന്ന്  അംഗീകരിക്കാൻ കഴിയണം.. ഭരണകൂടവും സമൂഹവും ഏതെങ്കിലും ഒരു മതത്തിന്മു ൻഗണന നൽകാതെ എല്ലാവർക്കും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാനതത്വം. നമ്മുടെ നാട് മതേത്വരത്തിൽ ഊന്നിയ രാഷ്ട്രമാണ്. 2018 ൽ കേരളത്തിലുണ്ടായ മഹാ പ്രളയത്തിൽ   മതം നോക്കാതെയാണ് നമ്മളോരോത്തരം പരസ്പരം സഹായിച്ചത്.. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം അന്യോന്യം സഹായിച്ചു. ഒത്തൊരുമയോടെ പെരുമാറി. വീട് നഷ്ടപ്പെവരെല്ലാം  പൊതുവായ ഒരു സ്ഥലത്ത്   പല മതത്തിൽ പെട്ടവർ       അടുത്തടുത്ത്  താമസിച്ചു . പരസ്പരം  സുഖ ദുഖങ്ങൾ പങ്കിട്ടു.. ശക്തമായ മഴയിൽ വീട്ടിൽ  വെള്ളം കയറിയപ്പോൾ മതം നോക്കാതെ ഓരോത്തരും ഓടിയെത്തി സഹായിച്ചു.ഒരാൾ ഭക്ഷണം കൊണ്ടുവന്നു, മറ്റൊരാൾ  താമസിക്കാൻ ഇടം ഒരുക്കി. ആളുകൾ  കണ്ണീരോടെ പറഞ്ഞു: “ഇതാണ് യഥാർത്ഥ മതം… മനുഷ്യനെ മനുഷ്യനായി കാണുന്നത്.” അന്ന് എല്ലാവരും മനസ്സിലാക്കി— മതേതരത്വം…

Read More

”എന്താടി ഉറങ്ങി തീർന്നില്ലേ?” എന്നുള്ള അലർച്ച കേട്ടാണ് അവൾ കണ്ണു തുറന്നത്.രാത്രി കുഞ്ഞിന് തീരെ സുഖമില്ലായിരുന്നു. അത് കാരണം ഉറക്കം രാത്രിയിൽ  തീരെ ശരിയായില്ല . ഷഫീഖ് ആണെങ്കിൽ  നല്ല ഉറക്കവും ആയിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ അപ്പുറത്തെ മുറിയിൽ പോയി സുഖമായി  കിടന്നു. വീട്ടിലെ പണിയും കുഞ്ഞിനെ നോക്കലും  കൂടി ആയപ്പോൾ അവൾക്ക് വല്ലാത്ത തളർച്ച വരുന്നു. മോൾക്ക് ഇപ്പോൾ  ഒന്നര  വയസ്സായിട്ടുണ്ട്. അവൾ പതുക്കെ  എഴുന്നേറ്റു കുഞ്ഞിനെ ഒന്ന് തൊട്ടു നോക്കി, ഭാഗ്യം  കുഞ്ഞിൻ്റെ പനി  വിട്ടിട്ടുണ്ട്. മുടിയെല്ലാം വാരിക്കെട്ടി അവൾ അടുക്കളയിലേക്ക് വലിച്ചു വെച്ച് നടന്നു  .. ഉമ്മ എഴുന്നേറ്റു നിസ്ക്കാരം കഴിയുമ്പോഴേക്കും ചായ കിട്ടണം അല്ലെങ്കിൽ അതിനും കേൾക്കും ചീത്ത. ചായ പാത്രം അടുപ്പത്ത് വെച്ചപ്പോഴേക്കും അടുക്കളയിൽ ഉമ്മയെത്തി.. ”ഇനി ആർക്ക് കുടിക്കാനാണ് നീ   ഈ ചായ ഉണ്ടാക്കുന്നത്.  ഞാനും എൻ്റെ മോനും ചായ കുടിച്ചു. നിന്നെ കാത്തിരുന്നാൽ തൊണ്ട ഉണങ്ങി പോകും.” എന്നവർ…

Read More

ഇലക്ഷൻ കാലമായാൽ കോളിംഗ് ബെല്ലിനൊരു വിശ്രമവും ഉണ്ടാകില്ല. വോട്ട് ചോദിക്കുന്നവർ വരുന്നത് ആണേ. ഇടത്, വലത്, വർഗീയ പാർട്ടികൾ, സ്വതന്ത്രർ തുടങ്ങി സകല ആളുകളും വോട്ട് ചോദിച്ചു ഇറങ്ങും. വാഗ്ദാനങ്ങളുടെ ഒരു പെരുമഴക്കാലമാണ് വോട്ട് പിടിക്കുന്ന കാലഘട്ടം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവന്മാരെ പിന്നെ ആ പ്രദേശത്ത് കാണില്ല. ഇലക്ഷൻ ആയാൽ നല്ല പൂരം നടക്കുന്ന പ്രതീതിയാണ് സംസ്ഥാനം ഒട്ടാകെ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി കോടികളാണ് ചിലവഴിക്കുന്നത്. നമ്മളോ ഇവരുടെ കള്ള പ്രചാരണങ്ങളിൽ ആകൃഷ്ടരായി നമ്മുടെ വിലയേറിയ വോട്ട് നഷ്ടപ്പെടുത്തും. നമ്മുടെ വോട്ടിനൊരു വിലയുണ്ട്. അത് മനസ്സിലാക്കി കഴിവുള്ളവർക്കും അർഹതപ്പെട്ടവർക്കും മാത്രമേ വോട്ട് രേഖപ്പെടുത്താവൂ.

Read More

ശമ്പളം കിട്ടിയ ദിവസം ആണ്. കുറച്ചു പണം  മാറ്റിവെക്കണം. ബാക്കിയുള്ളത് കൊണ്ട് വേണം വീട്ടിലെ കാര്യങ്ങൾ നടത്താൻ. രണ്ടറ്റം കൂട്ടി എത്തിക്കാൻ പെടാ പാടാണ്.. ഒരു  സെക്യൂരിറ്റികാരന്  എന്തു ശമ്പളം ഉണ്ടാകാനാണ്.. രാത്രിയിലും രാവിലെയും മാറി മാറിയുള്ള ഡ്യൂട്ടി. അതും ഒരു സ്വർണക്കടയിൽ. എത്ര ആളുകൾ വരുന്ന സ്ഥലമാണ്. മിനുക്കമുള്ള മഞ്ഞ ലോഹത്തിന് വേണ്ടിയുള്ള പരക്കം പായൽ കാണേണ്ടത് തന്നെ. പല തരത്തിലുള്ള ആളുകൾ വരുന്ന സ്ഥലം. കണ്ണാടിക്കൂടിൽ പല മോഡലിൽ മിനുങ്ങി കിടക്കുന്ന സ്വർണാഭരണങ്ങൾ ഇഷ്ടപ്പെട്ടു  വാങ്ങി പോകുന്ന ആളുകളുടെ ചിരിക്ക്  സ്വർണത്തേക്കാൾ  മിനുക്കം. ചിലർ പൈസ എണ്ണി കൊടുത്ത ദുഃഖത്തിൽ വിഷമിച്ചു പോകുന്നു. കല്യാണം, ആഘോഷങ്ങൾ, ഇതിനെല്ലാം സമ്മാനമായി കൊടുക്കുന്നത് ഈ മഞ്ഞ ലോഹം കൊണ്ടുള്ള ആഭരണങ്ങൾ തന്നെയല്ലേ. വിലയാണെങ്കിൽ കുതിച്ചു കയറുന്നു. ആകെ ഒരു മോൾ ഉള്ളൂ. ഭാര്യയുടെ സ്വർണം എല്ലാം പണയത്തിൽ ആണ്. കോളേജിൽ പഠിക്കുന്ന മോൾടെ പഠനത്തിന് വേണ്ടി വെച്ചതാണ്. മോൾടെ  ഒഴിഞ്ഞ കഴുത്ത്…

Read More

വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്.. എന്തൊരു ഉറക്കമാണ്, കുറെ നാളായി ഇങ്ങിനെ രാവിലെ  ഉറങ്ങിയിട്ട്.. ജോലിയും ജീവിതവും കൂട്ടിക്കുഴച്ച തിരക്കിട്ട ജീവിതം അല്ലായിരുന്നോ തൻ്റേത്.. അവിടെ ഉറങ്ങാനും വിശ്രമിക്കാനും എവിടെ നേരം. ഓടി ഓടി ഇപ്പോൾ തളർന്നു തുടങ്ങി. ചിലപ്പോൾ തോന്നും എന്തിനിങ്ങനെ മരിച്ചു പണിയെടുക്കുന്നത്. ആർക്ക് വേണ്ടി. പെട്ടന്ന്  അവൾക്ക് തൻ്റെ അച്ചനെ ഓർമ വന്നു. എപ്പോഴും നീതിക്ക് വേണ്ടി പൊരുതാനും അന്യായത്തെ എതിർക്കാനും പഠിപ്പിച്ചത് അച്ചയാണ്.. രണ്ട് വയസ്സിൻ്റെ വ്യത്യാസം മാത്രമേ ഏട്ടനും താനും ഉണ്ടായിരുന്നുള്ളൂ. അമ്മക്ക് എന്നും മോനോടാണ്  കൂടുതൽ പ്രിയം  എന്ന് തോന്നിക്കുന്ന ഒരു  പെരുമാറ്റമായിരുന്നു. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി വീട്ടിൽ കഴിയണം ആൺമക്കൾ പണിയെടുത്തു വീട് സംരക്ഷിക്കണം അങ്ങനെയുള്ള ഒരു തനി നാടൻ ചിന്താഗതിയായിരുന്നു അമ്മയുടേത്..  വീട്ടിൽ മീൻ പൊരിച്ചാൽ ഏറ്റവും നല്ല കഷ്ണം ഏട്ടനും, ചെറിയത് തനിക്കും.. കാണുമ്പോഴേ കരച്ചിൽ തുടങ്ങും. അത് തിന്നാനുള്ള കൊതി കൊണ്ടല്ല. അത് ഒരു അന്യായം…

Read More

കേൾക്കുമ്പോഴും കാണുമ്പോഴും ഇമ്പമുള്ളത് ആയിരിക്കണം  കുടുംബം. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും പേരക്കുട്ടികളും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇമ്പമുള്ള വീടായിരുന്നു  കുടുംബം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ. കൂട്ടുകുടുംബമായിരുന്നു അന്നെല്ലാം. അവിടെ സന്തോഷമുണ്ടാകാം,വേദനയുണ്ടാകാം പരിമിതികളും നെടുവീർപ്പുകളും തർക്കങ്ങളും  എല്ലാം ഉണ്ടാകാം. പക്ഷെ എല്ലാത്തിനും ഒരു പരിഹാരവും ഉണ്ടായിരുന്നു. ഒരു കെട്ടോറപ്പുള്ള  ഇമ്പമുള്ള   ബന്ധമായിരുന്നു അക്കാലത്തെ  കുടുംബ ബന്ധം. കളിക്കാൻ തൊടികൾ, കുളിക്കാൻ കുളങ്ങൾ, ചുറ്റിലും ഫലങ്ങൾ നിറഞ്ഞ മരങ്ങൾ കൂട്ടുകാർ ധാരാളം, ചെറിയ ചെറിയ ആഘോഷങ്ങൾ, അങ്ങിനെ സമാധാനത്തോടെ ആസ്വദിച്ചു ജീവിതം  കഴിയുമായിരുന്നു. വിഷം കലരാത്ത വീട്ടിലുണ്ടാക്കിയ ധാന്യങ്ങളും പച്ചക്കറികളും വീട്ടിലെ പശുവിൻ്റെ അകിടിൽ നിന്നുള്ള പാലും വെണ്ണയും തൈരും   ബാക്കി സാധനങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ആഹാരപദാർത്ഥങ്ങൾ രുചി മാത്രമല്ല  കൂടുതൽ ആരോഗ്യവും തന്നിരുന്നു.. അമ്മ, അച്ഛൻ, മുത്തച്ഛൻ, മുത്തശ്ശി, ഏട്ടനും ഏടത്തി, അനിയൻ, അനിയത്തി, അമ്മായി, അമ്മാവൻ, ചെറിയച്ചൻ, ചെറിയമ്മ, വല്യമ്മ, വലിയമ്മയി ഈ പദങ്ങൾ എല്ലാം ഇമ്പമുള്ള  അതിലേറെ ശക്തിയായ ബന്ധങ്ങൾ…

Read More

ഉണ്ണി കാത്തിരിക്കുകയാണ് അമ്മ വരുന്നതും നോക്കി. ഉണ്ണിയെ എന്ന് വിളിച്ചു അമ്മാമ്മ പുറത്ത് വന്നപ്പോൾ അകലേക്ക് കണ്ണു നട്ടിരിക്കുന്നു മോൻ. ജാനു വന്നാലേ അവന് സമാധാനാവൂ. അടുത്തൊരു വീട്ടിൽ അവള് പണിക്ക് പോകുന്നത് കൊണ്ട് ഇവിടത്തെ കാര്യങ്ങൾ നടന്നു പോകുന്നു. സങ്കടം തോന്നും  മോൻ്റെ ഭാര്യയുടെയും മോനെയും കാര്യമോർക്കുമ്പോൾ. അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കാരണം ആണ് ഈ വീട് രക്ഷപ്പെട്ടത്. അവൻ നാട്ടിൽ വരുമ്പോൾ പലഹാര പൊതികളുമായി പെങ്ങന്മാരും ചേടത്തിമാരും അവനിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാൻ മത്സരമായിരുന്നു. ഒട്ടടയും, എള്ളുണ്ടയും, അച്ചപ്പവും, അങ്ങിനെ എണ്ണിയാൽ തീരാത്ത പലഹാരങ്ങൾ ഉണ്ടാക്കികൊണ്ട് വരും.അവൻ്റെ കല്യാണം കഴിഞ്ഞു ജാനു വന്നിട്ടും സഹോദരിമാർ മത്സരമായിരുന്നു. പെങ്ങന്മാർക്ക് നന്നായി  പണം അയച്ചു കൊടുക്കുമായിരുന്നു.പാവം ഗൾഫിലെ കടക്കെണിയിൽ പെട്ടു  നാട്ടിലേക്ക് വരാൻ പറ്റാതായിട്ട് നാളുകളേറെയായി. അവനയച്ചു കൊടുക്കാറുള്ള പണം കിട്ടാതായപ്പോൾ സഹോദരിമാരുടെ വരവും പലഹാരപ്പൊതിയും നിന്നു. ഇന്ന് ജീവിത ചെലവ് നടത്താനായി അവള് പാട് പെടുകയാണ്. അടുത്ത്…

Read More