ഉറക്കം വരാതെ ഗീത പുറത്തേക്കു നോക്കി കിടന്നു. ജനലിനിടയിലൂടെയുള്ള വെളിച്ചത്തിൽ മാവിൻ ഇലകൾ ആടുന്നത് അവൾക്കു കാണാമായിരുന്നു. മഴയുടെ ആരവം കൂടി കൂടി വരുന്നു. ഈയിടെയായി ഉറക്കം കിട്ടാൻ പാടാണ്.. ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ ഉറക്കത്തെയും കാത്തു കാത്തു കിടന്നു. സ്നേഹിച്ചു മതി വരും മുമ്പേ ഗോപുവിനെ ദൈവം തിരിച്ചു വിളിച്ചു. മിനുമോൾക്കന്നു അഞ്ചു വയസ്സ്. ആക്‌സിഡന്റിൽ പെട്ടു ചേട്ടൻ മരിക്കുമ്പോൾ തനിക്കു 28 വയസ്സ്. പെട്ടന്നുള്ള ആഘാതം തന്നെ വല്ലാതെ തളർത്തി. പക്ഷെ അച്ഛനും അമ്മയും കൂടെ നിന്നു. ഒരു കൊല്ലത്തോളം തറവാട് വീട് പൂട്ടിയിട്ടു തന്നോടൊപ്പം നിന്നു. ചേട്ടന്റെ ജോലി തനിക്കു ലോവർ ലെവലിൽ കിട്ടിയത് കൊണ്ട് ഒരു ജോലിയായി. പിന്നിടങ്ങോട്ടു ഒരു പടവെട്ടൽ ആയിരുന്നു. സഹോദരങ്ങൾ അവരുടെ ജീവിതം കരുപിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഒന്നും മുന്നിലുണ്ടായിരുന്നില്ല. കുഞ്ഞിന് ഒരു കുറവും വരാൻ പാടില്ല. അത്യാവശ്യം കുറച്ചു ശമ്പളമുണ്ട്. അത് പിടിച്ചു പിടിച്ചേ ചിലവ് ചെയ്യാറുള്ളു.. താല്പര്യമില്ലാത്ത പ്രേമ…
Author: Sabitha Mohyadeen
പെട്ടെന്ന് ഒരു കുലുക്കോം അലാറം അടിക്കുന്നതും ഒപ്പം അനുഭവപ്പെട്ടപ്പോൾ അഗാധ ഉറക്കത്തിലായിരുന്ന അവൾ ‘റബ്ബേ പ്ലെയിൻ എങ്ങാനും താഴേക്കു വീണോ’ എന്ന് തോന്നലിൽ ആകെ ബേജാറായി കണ്ണ് തുറന്നു. തുറന്നപ്പോൾ കാണുന്നത്, മക്കൾ രണ്ടും കൂടി മത്സരിച്ചു തന്നെ കുലുക്കി വിളിക്കുന്നതാണ് . എന്താ മക്കളെ എന്ന് ചോദിച്ചതും വിശന്നിട്ടു വയ്യാ ഉമ്മ എന്തെങ്കിലും തിന്നാൻ തരീൻ എന്ന് പറഞ്ഞു രണ്ടും കൂടി ചെവി പൊട്ടിക്കുന്ന സ്വരത്തിൽ അലമുറയിട്ടു. ഉറക്കപ്പിച്ചയിൽ ആയതു കൊണ്ട് ഒന്നും അങ്ങട് തിരിഞ്ഞില്ല. ഞാനിപ്പം എവിടെയാണ് എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു. ഗൾഫിൽ നിന്നു നാട്ടിലെത്തിയിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളു . തല വേദനിച്ചിട്ടു വയ്യല്ലോ പടച്ചോനെ. അവൾ വേഗം എഴുന്നേറ്റു മുടി വാരിക്കെട്ടി. മക്കളെ നിങ്ങൾക്ക് ഉറക്കം ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ പറയാണ് ഞങ്ങള് ഫുട്ബോൾ കളി കാണാനായി രാവിലെ തന്നെ എണീറ്റൂ. ഈ ഹലാക്കിന്റെ കളി കാരണം മനസ്സമാധാനമില്ലല്ലോ കുടുംബത്തു എന്നവളോർത്തു. പാതിരാത്രി…
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളാണ് എന്റെ വാപ്പ. ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച ആളും. നാലു മക്കളിൽ നാലാമത്തെയാൾ ആണ് ഞാൻ. എല്ലാവരും തുമ്മുമ്പോൾ എന്റുമ്മ എന്നാണ് പറയാറ് പക്ഷെ എന്റെ വായിൽ നിന്നും എന്റെ വാപ്പ എന്നേ വരികയുള്ളു. അപൂർവ ജീവി എന്നാണെന്റെ നാത്തൂൻ പറയാറ്. പെരുത്ത് ഇഷ്ടമാണെന്റെ വാപ്പാനെ. ഒരു സാധാരണ കുടുംബത്തിലെ മൂത്ത മകൻ ആയിരുന്നു വാപ്പ. അത് കൊണ്ട് തന്നെ തറവാട്ടിലെ കാരണവരും.. സ്വന്തം സഹോദരന്മാർ മാത്രമല്ല, വാപ്പയുടെ കസിൻസും വാപ്പയെ വെല്ലിക്ക എന്നാണ് വിളിച്ചിരുന്നത്. അത്യാവശ്യം ഒരു സുന്ദര കുട്ടപ്പൻ.. നന്നേ ചെറുതായിരുന്ന എന്നെ നഴ്സറിയിൽ കൊണ്ടാക്കുന്ന വാപ്പയെയാണ് എന്റെ ആദ്യത്തെ ഓർമയിൽ ഉളളത്.. വാപ്പയുടെ തറവാട് വീട് പള്ളി നട എന്ന സ്ഥലത്തു നിന്ന് കുറച്ചു പടിഞ്ഞാറോട്ടു പോയാൽ ഉള്ള ഒരു സ്ഥലം ആയിരുന്നു. പച്ചപ്പ് പൊതിഞ്ഞ ഒരു നാട്. വാപ്പയുടെ തറവാട് ഓടിട്ട സാമാന്യം വലിപ്പമുള്ള വീടായിരുന്നു. പന്തലും,…
നിങ്ങളിത് എവിടെ കൊണ്ട് വെച്ചിരി ക്കുകയാണ്, മനുഷ്യന് മനസമാധാനം തരരുത് എന്നുള്ളത് പിന്നെ നിങ്ങളുടെ മനസ്സിലങ്ങനെ ഉറപ്പിച്ചു വെച്ചിരിക്കുകയല്ലേ. എന്തോ ശബ്ദം അവ്യക്തമായി കേൾക്കുന്നുണ്ട്. അയാൾക്ക് ഇത് സ്വപ്നമാണോ അതോ സ്ഥിരം കേൾക്കാറുള്ളത് കൊണ്ട് ഒരു അശരീരി ആണോ എന്ന് മനസ്സിലാകുന്നില്ല. അയാൾ പതുക്കെ തിരിഞ്ഞു കിടന്നു. കണ്ടില്ലേ, എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ പിന്തിരിഞ്ഞു കിടക്കും, പിന്നെ ഒന്നും കേൾക്കണ്ടല്ലോ. അവൾ എന്തെക്കെയോ പിറു പിറത്തു കൊണ്ടേയിരിക്കുന്നു. എന്തോ തിരഞ്ഞു കൊണ്ടിരിക്കുകയാണല്ലോ ദൈവമേ രാവിലെ തന്നെ. ഇവൾ തന്നെ ഉറക്കാനും വിടില്ലലോ. അയാൾ കണ്ണടച്ച് തന്നെ കിടന്നു. കുറച്ച് കഴിഞ്ഞ് അവൾ മുറി വിട്ടു പോകും എന്നയാൾക്കറിയാമായിരുന്നു. വീട്ടിൽ മനസമാധാനം വേണമെങ്കിൽ തന്റെ വായ അടഞ്ഞു തന്നെ ഇരിക്കണം, അല്ലെങ്കിൽ പ്രശ്നമാണ്. കാലങ്ങൾ കഴിയുംതോറും അയാൾ എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ട് പോകും എന്നറിയാതെ കുഴയുകയാണ്. അയാളുടെ ഭാര്യക്ക് പല നേരത്തു പല സ്വഭാവമാണ്. നാട്ടുകാർക്കിടയിൽ രവി ഭാഗ്യവാൻ, നീതു എന്ത്…
യുദ്ധം രംഗബോധം ഇല്ലാത്ത കോമാളിയാണ്. പെട്ടന്ന് തുടങ്ങി സർവ നാശം വിതച്ചു ഒന്നുമറിയാത്ത പോലെ അടങ്ങും. വിജയവും പരാജയവും വിളിച്ചു കൂവി നടക്കുന്ന നേതാക്കളുടെ മുമ്പിൽ പകച്ചു നിൽക്കുന്ന, ജീവനും വസ്തുവകകളും നഷ്ടമായ പാവം ജനത.
ഷെൽഫ് തുറന്നവൾ ഉള്ളതിൽ ഏറ്റവും ഭംഗിയുള്ള സാരിയെടുത്തു. സമയമെടുത്തു തന്നെ അവൾ ഒരുങ്ങി. സാരിഞൊറികൾ മനോഹരമായി സേഫ്റ്റി പിൻ വെച്ച് അടുക്കി പെറുക്കി. സാരിക്കനുസൃതമായി അവൾ മാലയും വളകളും അണിഞ്ഞു. പതിവിനുപരിയായി അവൾ അണിഞ്ഞൊരുങ്ങുന്നത് കണ്ടപ്പോൾ അയാൾക്കിഷ്ടപ്പെട്ടില്ല. “എന്താടി ആരെ കാണിക്കാനാണ് ഈ ഒരുക്കം ഒരുമ്പട്ടോളെ” എന്ന് പതിവ് ശൈലിയിൽ അയാൾ അലറി. തലേന്ന് കുടിച്ച മദ്യത്തിന്റെ ദുർഗന്ധം മൂക്കിലേക്കടിച്ചു കയറുന്നു. പെട്ടന്നവൾക്ക് ഓക്കാനിക്കാൻ വന്നു. മുറിയിലേക്ക് കയറിയവളെ അയാൾ പുറകിൽ നിന്ന് വരിഞ്ഞു മുറുക്കി. “അങ്ങനെ നീ സുഖിക്കാൻ പോണ്ട. എനിക്കുള്ളത് തന്നിട്ട് മതി നിന്റെ സുഖം” എന്ന് പറഞ്ഞവളെ മുറിയിലേക്ക് വലിച്ചിഴച്ചു. “ഇയാക്കിതെന്തിന്റെ കേടാണ്. എന്നെ വിടു” എന്നവൾ കേണപേക്ഷിച്ചു. ഉന്മാദത്തോടെ അയാൾ അവളെ ബെഡിലേക്ക് മറച്ചിട്ടു. കുതറാൻ നോക്കിയ അവളെ അയാൾ വീട്ടില്ല. ഒച്ചയെടുക്കാൻ ശ്രമിച്ച അവളുടെ വായ അടച്ചു പിടിച്ചു ബ്ലൗസ് വലിച്ചു കീറി. പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ച അവളുടെ കവിളത്തു ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും തോളത്താണ്ആ…
ഒന്നു കൂടെ കണ്ണാടിയിൽ സ്വയം ഒന്നു ഇരുത്തി നോക്കി പ്രിയ. മേയ്ക്ക് അപ്പ് ശരിക്കല്ലേ ഇട്ടിരിക്കുന്നത് എന്നവൾ ഉറപ്പു വരുത്തി. ഇനി ലിപ്സ്റ്റിക് കൂടി, കണ്ണിൽ മഷി പരന്നു എന്നാരും പറയരുത്.മേക്ക് അപ്പ് അവളുടെ ഒരു ദൗർബല്യം ആണ്. എപ്പോഴും നല്ല വൃത്തിക്ക് നടക്കണം. വീട്ടിലായാലും പുറത്തായാലും. അത് നിർബന്ധമാണവൾക്ക്.. അതിന് ചെലവാക്കുന്ന കാശ് കുറച്ചൊന്നുമല്ല. ഭർത്താവിൻ്റെ ചങ്ക് പിടക്കുന്നതവൾക്കറിയം. അക്കാര്യത്തിൽ ഒരു മയവും ഇല്ല. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ ഭർത്താവ്, കിരൺ സോഫയിൽ ഇരുന്നു TV കാണുന്നു. അപ്പോഴേ ഞാൻ കിറ്റി പാർട്ടിക്ക് പോകുകയാണ്, ഒരു രണ്ടായിരം രൂപ വേണം. എൻ്റെ ഭഗവാനെ അതിനാണോ പ്രിയ ഇത്രയ്ക്ക് മേക്കപ്പ് ഇട്ട് ഒരുങ്ങിയിരിക്കുന്നത്.. ഒന്നും മിണ്ടിയില്ല, വല്ലതും പറഞാൽ പറയും അല്ലെങ്കിലും നിങ്ങൾക്ക് ഞാനിങ്ങനെ ഒരുങ്ങി നടക്കുന്നത്, ഇഷ്ടമല്ല എന്ന്. പിന്നെ മുറു മുറുപ്പ് തുടങ്ങും. ഇന്നു കിറ്റി പാർട്ടി ആണല്ലേ ഡാർലിങ് എന്ന് പറഞ്ഞു വേഗം പൈസയെടുത്തു കയ്യിൽ…
മതേതരത്വം എന്നാൽ എല്ലാ മതങ്ങളെയും സമമായി കാണുക എന്നതാണ്. ഒരാളെയും അവന്റെ മതത്തിന്റെ പേരിൽ മാറ്റി നിർത്തരുത്. മതവിശ്വാസം ഓരോ വ്യക്തിയുടെയും സ്വകാര്യ കാര്യമാണെന്ന് അംഗീകരിക്കാൻ കഴിയണം.. ഭരണകൂടവും സമൂഹവും ഏതെങ്കിലും ഒരു മതത്തിന്മു ൻഗണന നൽകാതെ എല്ലാവർക്കും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാനതത്വം. നമ്മുടെ നാട് മതേത്വരത്തിൽ ഊന്നിയ രാഷ്ട്രമാണ്. 2018 ൽ കേരളത്തിലുണ്ടായ മഹാ പ്രളയത്തിൽ മതം നോക്കാതെയാണ് നമ്മളോരോത്തരം പരസ്പരം സഹായിച്ചത്.. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം അന്യോന്യം സഹായിച്ചു. ഒത്തൊരുമയോടെ പെരുമാറി. വീട് നഷ്ടപ്പെവരെല്ലാം പൊതുവായ ഒരു സ്ഥലത്ത് പല മതത്തിൽ പെട്ടവർ അടുത്തടുത്ത് താമസിച്ചു . പരസ്പരം സുഖ ദുഖങ്ങൾ പങ്കിട്ടു.. ശക്തമായ മഴയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ മതം നോക്കാതെ ഓരോത്തരും ഓടിയെത്തി സഹായിച്ചു.ഒരാൾ ഭക്ഷണം കൊണ്ടുവന്നു, മറ്റൊരാൾ താമസിക്കാൻ ഇടം ഒരുക്കി. ആളുകൾ കണ്ണീരോടെ പറഞ്ഞു: “ഇതാണ് യഥാർത്ഥ മതം… മനുഷ്യനെ മനുഷ്യനായി കാണുന്നത്.” അന്ന് എല്ലാവരും മനസ്സിലാക്കി— മതേതരത്വം…
”എന്താടി ഉറങ്ങി തീർന്നില്ലേ?” എന്നുള്ള അലർച്ച കേട്ടാണ് അവൾ കണ്ണു തുറന്നത്.രാത്രി കുഞ്ഞിന് തീരെ സുഖമില്ലായിരുന്നു. അത് കാരണം ഉറക്കം രാത്രിയിൽ തീരെ ശരിയായില്ല . ഷഫീഖ് ആണെങ്കിൽ നല്ല ഉറക്കവും ആയിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ അപ്പുറത്തെ മുറിയിൽ പോയി സുഖമായി കിടന്നു. വീട്ടിലെ പണിയും കുഞ്ഞിനെ നോക്കലും കൂടി ആയപ്പോൾ അവൾക്ക് വല്ലാത്ത തളർച്ച വരുന്നു. മോൾക്ക് ഇപ്പോൾ ഒന്നര വയസ്സായിട്ടുണ്ട്. അവൾ പതുക്കെ എഴുന്നേറ്റു കുഞ്ഞിനെ ഒന്ന് തൊട്ടു നോക്കി, ഭാഗ്യം കുഞ്ഞിൻ്റെ പനി വിട്ടിട്ടുണ്ട്. മുടിയെല്ലാം വാരിക്കെട്ടി അവൾ അടുക്കളയിലേക്ക് വലിച്ചു വെച്ച് നടന്നു .. ഉമ്മ എഴുന്നേറ്റു നിസ്ക്കാരം കഴിയുമ്പോഴേക്കും ചായ കിട്ടണം അല്ലെങ്കിൽ അതിനും കേൾക്കും ചീത്ത. ചായ പാത്രം അടുപ്പത്ത് വെച്ചപ്പോഴേക്കും അടുക്കളയിൽ ഉമ്മയെത്തി.. ”ഇനി ആർക്ക് കുടിക്കാനാണ് നീ ഈ ചായ ഉണ്ടാക്കുന്നത്. ഞാനും എൻ്റെ മോനും ചായ കുടിച്ചു. നിന്നെ കാത്തിരുന്നാൽ തൊണ്ട ഉണങ്ങി പോകും.” എന്നവർ…
ഇലക്ഷൻ കാലമായാൽ കോളിംഗ് ബെല്ലിനൊരു വിശ്രമവും ഉണ്ടാകില്ല. വോട്ട് ചോദിക്കുന്നവർ വരുന്നത് ആണേ. ഇടത്, വലത്, വർഗീയ പാർട്ടികൾ, സ്വതന്ത്രർ തുടങ്ങി സകല ആളുകളും വോട്ട് ചോദിച്ചു ഇറങ്ങും. വാഗ്ദാനങ്ങളുടെ ഒരു പെരുമഴക്കാലമാണ് വോട്ട് പിടിക്കുന്ന കാലഘട്ടം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവന്മാരെ പിന്നെ ആ പ്രദേശത്ത് കാണില്ല. ഇലക്ഷൻ ആയാൽ നല്ല പൂരം നടക്കുന്ന പ്രതീതിയാണ് സംസ്ഥാനം ഒട്ടാകെ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി കോടികളാണ് ചിലവഴിക്കുന്നത്. നമ്മളോ ഇവരുടെ കള്ള പ്രചാരണങ്ങളിൽ ആകൃഷ്ടരായി നമ്മുടെ വിലയേറിയ വോട്ട് നഷ്ടപ്പെടുത്തും. നമ്മുടെ വോട്ടിനൊരു വിലയുണ്ട്. അത് മനസ്സിലാക്കി കഴിവുള്ളവർക്കും അർഹതപ്പെട്ടവർക്കും മാത്രമേ വോട്ട് രേഖപ്പെടുത്താവൂ.
