Author: Rema Unnikrishnan

I am a lady staying at Thrissur. Interested in reading and writes short stories.

സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം എന്തു വേണമെന്നറിയാതെ തരിച്ചിരിക്കുമ്പോഴാണ് സുഹൃത്തുക്കളെ കാണാൻ ഇറങ്ങിയാലോ എന്നൊരാലോചന. കുട്ടിക്കാലം മുതൽ ഒന്നിച്ചു പഠിച്ചു വളർന്ന കൂട്ടു കാരനെ തന്നെയാവാം ആദ്യ സന്ദർശനം എന്നു കരുതി പുറപ്പെട്ടു. പടി കടന്ന് ചെന്നപ്പോൾ ആശാൻ ഒരു പുസ്തകവുമായി ചാരുകസേരയിലിരുപ്പാണ്. ” വരൂ, വരൂ” എന്ന വിളി സൗഹൃദത്തിന്റെ നാളുകളെ ഓർമ്മിപ്പിച്ചു. കസേരയിലിരുന്ന് ലോഗ്യം പറച്ചിലായി. ” എടോ, പുസ്തക വായന ശീലമാക്കു, അതിലും നല്ല വഴി വേറെയില്ല, ഈ വിശ്രമ വേളയിൽ” . പണ്ടു മുതലേ വായനയോട് വലിയ പ്രിയമില്ലാത്ത അയാളെ ഒരു വായനക്കാരനാക്കാൻ തുനിഞ്ഞ ചങ്ങാതിയെ ഒന്നു നോക്കി തല കുലുക്കി. പുള്ളിക്കാരൻ കസാരയിൽ നിന്നെഴുന്നേറ്റ് അകത്തു പോയി ഒരു പുസ്തകമെടുത്തു വന്നു. “ഇത് പേൾ എസ് ബക്ക് എഴുതിയ പഴയ ഒരു നോവൽ. ” Good earth” . ജീവിതത്തിന്റെ നിലനില്പിനും ഉയർച്ചയ്‌ക്കുമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കർഷക കുടുംബത്തിന്റെ കാലാതീതമായ…

Read More

കൊച്ചുമകളെ കോളേജ് ബസ്സിൽ കയറ്റി വിട്ട് സരോജിനി തിരിച്ച് വീട്ടിലെത്തി. ഇന്നു തന്നെ പട്ടണത്തിൽ പോയാലോ എന്നാലോചിച്ചു. കഴിഞ്ഞാഴ്ച പാലക്കാട് പോയി വന്ന ശേഷം നടു വേദന ഇത്തിരി അധികമാണ്. എന്നാലും പാലക്കാട്ടെ തറവാട് വീടും പുരയിടവും എല്ലാവരും ഒത്തുകൂടി ചർച്ചയിലൂടെ സമവായത്തിലെത്തി വില്ക്കാൻ സാധിച്ചത് വലിയ കാര്യമാണ്.  ഇരുപതിലധികം പേരാണ് അവകാശികളായി ഉള്ളത്. ഏകദേശം ഒരു വർഷമായി സഭകൂടലും സംസാരവുമായി ഒടുവിൽ ഒരു ധാരണയിലെത്തിയത് ഇപ്പോഴാണ്. ഒരാഴ്ച കാരണവന്മാരെല്ലാം കൂടി തറവാട്ടുവീട്ടിൽ താമസിച്ചു. സരോജിനി കൊച്ചുമോളെ അയൽവക്കത്തെ വേണു മാഷിനേയും സുമടീച്ചറിനേയും ഏല്പിച്ച് ഒരു പോക്കങ്ങു പോയി. തന്റെ ആകയുള്ള ഒരു കൊച്ചാണ്. മലമ്പനി വന്ന് ജാനു മരിക്കുമ്പോൾ ഒരു വയസ്സേ ഉള്ളൂ. അധികം താമസിയാതെ മറ്റൊരു പെണ്ണിനെ കെട്ടി വേലായുധൻ ഒരു പോക്കങ്ങു പോയി. പിന്നെ സരോജിനി ” കണ്ണേ പൊന്നേ” എന്നു വളർത്തിയതാണ്. ഇപ്പോൾ കോളേജ് പഠിത്തം കഴിയാറായി. പെണ്ണ് വളർന്നു, ഒരു സുന്ദരിക്കുട്ടിയായി.  മക്കളില്ലാത്ത സുമടീച്ചർക്കും…

Read More

ഉണ്ണി ആലോചിക്കുകയായിരുന്നു. ക്ലാസ്സിലെ ടീച്ചറുടെ ചോദ്യം അവനെ ഇരുത്തി ചിന്തിപ്പിച്ചു. “വലുതാകുമ്പോൾ ആരാകണം” എന്നായിരുന്നു ചോദ്യം. ഓരോരുത്തരായി ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. ഉണ്ണി യുടെ അവസരമായപ്പോൾ ഉണ്ണി ഒന്നും മിണ്ടിയില്ല. എല്ലാവരും കളിയാക്കി ചിരിക്കുന്നതുനിടയിൽ അവൻ ഉറക്കെ പറഞ്ഞു “എനിക്കു വലുതാകണ്ട”. ഏവരും ചിരി പെട്ടെന്ന് നിർത്തി. ഒരു നിമിഷത്തിനുശേഷം ടീച്ചർ കയ്യടിച്ചു. കൂടെ എല്ലാ കുട്ടികളും. നിർത്താതെ കയ്യടി. അവന് നാണമായി. പെട്ടെന്ന് ശശിയേട്ടന്റെ ബെല്ലടി കേട്ട് ” താങ്ക്യൂ ടീച്ചർ ” എന്നു താളത്തിൽ ചൊല്ലി എല്ലാവരും ഇറങ്ങിയോടാൻ തുടങ്ങി. ഉണ്ണിയും പതുക്കെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അധികം കൂട്ടുകാരൊന്നുമില്ലാത്ത അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അവന്റെ.  പെട്ടെന്ന് തന്നെ മുട്ടിയുരുമ്മി കടന്നുപോയ വൃദ്ധനെ അവൻ ശ്രദ്ധിച്ചു. ഒരു പാവം അപ്പൂപ്പൻ. ഒരു മുണ്ടും ചുറ്റി തോളിൽ ഒരു തോർത്തും തലയിൽ വലിയ ഒരു ചാക്കുമേറ്റി പതുക്കെ പതുക്കെ നടക്കുന്നു. എവിടേയ്ക്കോ കൊണ്ടു പോവുകയാണ്. പാവം അപ്പൂപ്പൻ എന്ന് കരുതി ഉണ്ണി.…

Read More

ഓർമ്മകൾക്കു മരണമില്ല. കൗമാരം കഴിഞ്ഞ് യൗവനയുക്തയായപ്പോൾ വിഭിന്നങ്ങളായ അഥവാ വർണ്ണശബളമായ ജീവിതം കാത്തിരിക്കാനൊന്നും സമയം ലഭിച്ചില്ല. അതിനു മുന്നെ കൈപിടിക്കാൻ ഒരാളെത്തി. ചെറുപ്പത്തിന്റെ തിളക്കത്തിൽ മറ്റൊന്നുമൊർത്തില്ല, കൈപിടിച്ചു കൂടെ നടന്നു. ഇതളുകൾ കൂമ്പി മഞ്ഞു തുള്ളികൾ ഇറ്റു വീഴുന്ന പൂൂമൊട്ടിലെ ഇതളുകൾ പോലെ വിരിയാനായി കാത്തിരുന്നു. പടിപടിയായി ജീവിതത്തിലേക്ക് കയറിയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. വലിയ വലിയ മോഹങ്ങളൊന്നുമില്ലാതെ ഗതിയനുസരിച്ച് തുഴഞ്ഞ് തുഴഞ്ഞ് ഒരു കരയിലെത്തുകയും ചെയ്തു. ജീവിതമെന്തെന്ന് അറിയാത്ത അഥവാ പ്രതിബന്ധങ്ങളെ കുറിച്ചോർക്കാത്ത തനിക്ക് എന്തെല്ലാം നേരിൽ കാണാൻ സാധിച്ചു. എന്നാൽ “താനിക്ക് ഞാനുണ്ട്” എന്ന് പറയാതെ പറഞ്ഞ് തോളത്ത് ഒരു തട്ടും തട്ടി, കണ്ണുകളിൽ വാത്സല്യമോ സ്നേഹമോ എന്തൊക്കേയോ കുത്തിനിറച്ച് ഒരു നോട്ടമുണ്ട്. അതുമതി, ജീവിതവിജയത്തിന്. സ്നേഹത്തിന്റെ തണലിലേക്ക് രണ്ടു പേരെ കൂടി ചേർത്തു നിർത്തിയപ്പോൾ അമ്മ എന്ന വാക്കിന്റെ അർത്ഥം മനസ്സിലായി. ജീവിതചര്യകൾ മാറ്റാൻ ഇഷ്ടമല്ലാത്ത ഒന്നിനും കീഴ്പ്പെടാത്ത ആ വ്യക്തിത്വം തന്നിലും മാറ്റങ്ങൾ വരുത്തികൊണ്ടേയിരുന്നു.…

Read More

ഈലോകത്ത് ഏറ്റവുമധികം കളവു ചെയ്യുകയും നുണ പറയുകയും ചെയ്യുന്ന വ്യക്തി ഒരമ്മയാണ്. ആരും അത്ഭുതപ്പെടേണ്ട. കുഞ്ഞായിരിക്കുമ്പോൾ മാറോടമർത്തി ഉറക്കിയ കുഞ്ഞിനെ പതുക്കെ കിടക്കയിൽ കിടത്തി തുടയിൽ താളമടിച്ച് തലയിണ അമ്മയാണെന്ന് തോന്നത്തക്ക വിധത്തിൽ കുഞ്ഞിനോട് ചേർത്തുവച്ച് നെറ്റിക്കൊരുമ്മയും കൊടുത്ത് പതുക്കെ തന്റെ തീരാത്ത മറ്റു ചുമതലകളിലേക്ക് നീങ്ങുന്നു. അവിടെ തുടങ്ങുന്നു അമ്മയുടെ കളവുകൾ. മാറോടടുക്കിപ്പിടിച്ച് കൃത്രിമ പ്പാൽ കൊടുക്കുന്ന അമ്മയും കളവാണ് ചെയ്യുന്നത്. എണ്ണ, കുഞ്ഞു ദേഹത്ത് പുരട്ടി നന്നായി ഉഴിഞ്ഞ് കുളിപ്പിക്കുമ്പോൾ ” കുഞ്ഞിക്കാലു വളര് വളര് വളര് ” എന്നു പാടുമ്പോൾ അമ്മക്കറിയാം കുഞ്ഞു വളരുമ്പോഴേ കാലും വളരൂ എന്ന്. രാത്രി അടുത്തു കിടത്തി അവനോട് പറയുന്നൂ ” അമ്മ ബടെ ണ്ട് ട്ടോ” എന്ന്. കുഞ്ഞുറങ്ങിയാൽ പതുക്കെ എഴുന്നേറ്റ് അടുക്കളയിലെത്തും ആ അമ്മ. കുളിപ്പിച്ച് പൊട്ടുതൊട്ട് കണ്ണുതട്ടാതിരിക്കാൻ കവിളത്ത് കരിയും കുത്തി അമ്മ പറയുന്നൂ “ന്റെ കുഞ്ഞാണ് ലോകത്തിലെ ഏറ്റവും സുന്ദരീ ” ന്ന്. അത് തന്റെ…

Read More

പ്രിയപ്പെട്ട അമ്മേ, ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരേ ഒരു മകളെ മറന്ന് പരലോകം പ്രാപിക്കാൻ എങ്ങിനെ അമ്മക്ക് തോന്നി? ഓരോ അണുവിലും ഒട്ടിചേർന്ന് സ്നേഹ പരിലാളനങ്ങളാൽ വരിഞ്ഞുമുറുക്കി ജീവിച്ചവർ വേർപിരിയുക സംഭാവ്യമല്ല. എനിക്കാരുമില്ലാതായി എന്ന് അമ്മക്കറിയില്ലേ? ഈശ്വരന് ഒരു പിഴ പറ്റിയതാണോ? പിഴ മാപ്പാക്കാൻ മറ്റൊരു ദൈവമുണ്ടോ? അതോ ഓമനിച്ചു വളർത്തിയ ഒരേ ഒരു പൊന്നുമോളെ തന്നെയാക്കി സ്വർഗ്ഗത്തിലേക്ക് പിതൃക്കൾ വിളിച്ചതാണോ? സ്നേഹിച്ച് കൊതി തീരാത്ത ഒരേ ഒരു പൊന്നോമനയ്ക്ക് ശൂന്യത മാത്രം നല്കി പിതൃക്കളുടെ കൈ പിടിച്ച് പോയതാണോ? ഒന്നും മനസ്സിലാവുന്നില്ല. ശൂന്യതയിലേക്ക് കണ്ണും നട്ട് ആരുമാരുമില്ലാത്ത ഈ മകളെ കൂടി പിതൃക്കൾ കൂടെ കൂട്ടാത്തതെന്തേ? ഇത് അനീതിയാണ്. പിതൃക്കളും ഈശ്വരനും ഒന്നിച്ച് ഭൂമിയിൽ അവശേഷിച്ചവരെ ശിക്ഷിക്കുകയാണോ? ഏകമകളുടെ സന്തോഷം മാത്രം ലക്ഷ്യമാക്കി ജീവിച്ചിരുന്ന എന്റെ അമ്മ എന്തിനാണ് എന്നെ വിട്ടു പോയത്? സന്തോഷത്തിന്റെ പാരമ്യത്തിലിരുന്നിരുന്ന എന്റെ അമ്മയോട് പിതൃക്കൾക്ക് അസൂയയായിരുന്നോ? ഇവിടെ കിട്ടാത്ത എന്താണ് അവിടെയുള്ളത്? ആത്മാവിന്റെ ഒരു അംശത്തെ…

Read More

മകൻ ആ ചാരു കസേരക്ക് മുന്നിൽ തല കുനിച്ചു നിന്നു. അത് ഒരു സാധാരണ കസേരയല്ലെന്ന് അയാൾക്ക് ആദ്യമായി തോന്നാൻ തുടങ്ങി. അത് വിശ്രമത്തിന്റെ ഓർമ്മകളുടെ അഥവാ നിശസബ്ദതയുടെ ചിഹ്നമാണ്. അച്ഛന്റെ ജീവസ്പന്ദനം.. താനത് ശ്രദ്ധിച്ചിട്ടേ ഇല്ല. ഒരു മൂലയിൽ പാഴ്വസ്തുപോലെ എന്തോ ഒന്ന്. കുറച്ചു വർഷങ്ങളായി അതിൽ കൂനിക്കൂടിയിരിക്കുന്ന അച്ഛനെന്ന ആ മനുഷ്യനെ ഒന്നു നോക്കിയാൽ ആയി. അത്ര മാത്രം. പലപ്പോഴും ചാരുകസേരയിൽ ഇരുന്ന് ആ അച്ഛൻ ജീവിതം മുഴുവൻ ഓർമ്മകളായി തിരിച്ചു കൊണ്ടു വന്നിട്ടുണ്ടാവാം. അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത് ആ ചാരുകസേര മാത്രമാണ്. അത് മൃദുവായി ആടുമ്പോൾ, കാലത്തിന്റെ ഓർമ്മകളും ഒപ്പമാടുന്നുണ്ടാവും. മകന്റെ ജോലിത്തിരക്കോ കുഞ്ഞുങ്ങളുടെ കലപില കൂടലോ ഒന്നും അച്ഛനെ തളർത്തിയില്ല. ചിലപ്പോൾ പഴയ ഓർമ്മകൾ കണ്ണിന് മുന്നിൽ തെളിയും — മകന്റെ ചെറുപ്പത്തിലെ കളികളും ഭാര്യയുടെ ചിരിയും.. എല്ലാംകൂടി അയ്യാൾ കസേരയിൽ സന്തുഷ്ഠനായിരുന്നു. ഒരു ദിവസം ആ വരാന്തയിൽ കസേര മാത്രം ആടിക്കൊണ്ടിരിക്കും എന്നും മകൻ…

Read More