മീനാക്ഷിയമ്മ തുളസിത്തറയിൽ തിരി കൊളുത്തി ഉമ്മറത്തെ വാതിലടച്ചു. ശീവോതിക്കൂടിനു മുന്നിലിരുന്ന് നാമം ജപിക്കാൻ തുടങ്ങി. ഒരൊഴുക്കെന്നപോലെ വർഷങ്ങളായി ചൊല്ലിയിരുന്ന ശ്ലോകങ്ങൾ തെറ്റില്ലാതെ ചൊല്ലിതീർത്തു. പെട്ടെന്ന് താൻ തുളസിത്തറയിൽ വിളക്കു കത്തിച്ചുവോ എന്ന് സംശയമായി. ഉടനെ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്കു നോക്കി. മുനിഞ്ഞു കത്തുന്നുണ്ട്. ഈയ്യിടെയായി മറവി ഇത്തിരി കൂടുതലാണെന്ന് തനിക്കു തന്നെ തോന്നാറുണ്ട്. പട്ടണത്തിൽ നിന്ന് എല്ലാ ആഴ്ചയും എത്തുന്ന അപ്പു അതു പറഞ്ഞ് കളിയാക്കാറുണ്ടുതാനും. വാതിലടച്ച് വീണ്ടും ഭഗവാനു മുന്നിലിരുന്ന് നാമം ചൊല്ലി. താൻ മുൻപ് ചൊല്ലിയോ എന്നോർത്തു നോക്കി. പിടുത്തം കിട്ടുന്നില്ല. തുളസിത്തറയിലെ വിളക്ക് ജാനുവാണ് ഈയ്യിടെ കത്തിക്കാറ് എന്നത് വിസ്മൃതിയിലാണ്. രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്കുള്ള വഴിയറിയാതെ തപ്പുന്ന മീനാക്ഷിയമ്മയെ എതിരേറ്റത് പട്ടണത്തിൽ നിന്ന് എല്ലാ ആഴ്ചയും വരുന്ന അപ്പുവാണ്. “അമ്മമ്മേ” എന്ന വിളിയോടെ അപ്പു കൈ പിടിച്ചു. “അമ്മമ്മ കുളിച്ചോ” എന്ന ചോദ്യത്തിന് ഉവ്വെന്ന് തലയാട്ടി. പക്ഷെ അത് വെറുതെയാണെന്ന് അപ്പുവിന് മനസ്സിലായി. കുറച്ചു നാളായി…
Author: Rema Unnikrishnan
“മൊഞ്ചത്തി പ്പെണ്ണേ കുശുമ്പത്തി നിനക്കഞ്ചെട്ടു വാക്കു പറഞ്ഞൂടെ” ഷാഹിനയുടെ കുസൃതിക്കു മുന്നിൽ മുട്ടു കുത്തി സുനീറ. ഇവളെപ്പഴും ഇങ്ങിനെയാണ്. നിക്കാഹ്കഴിഞ്ഞ് ഏഴാം ദിവസം കടലു കടന്നു ഇക്ക. ഈ കിലുക്കാംപെട്ടിയുടെ കൂടെ ആറേഴുമാസം കഴിഞ്ഞു. പെരുനാളാവാറായി. പെരുനാളിന് വന്ന് തന്നേയും കൊണ്ടേ സ്ഥലം വിടൂ എന്ന ഇക്കാന്റെ വാക്കുകളെ മനസ്സിലിട്ട് താലോലിക്കുമ്പോഴാണ് പെണ്ണിന്റെ ഒരു തോണ്ടല്. പെരുനാള് കഴിഞ്ഞാൽ അവളേയും ഉമ്മ കെട്ടിച്ചു വിടും. ഉപ്പ പോയശേഷം ഉമ്മാന്റെ വരുതിയിലാണെല്ലാം എന്ന് ഇക്ക പറയാറുണ്ട്. അതിനാൽ ” ഉമ്മയെ സോപ്പിട്ടോടി മോളേ ” എന്നും പറഞ്ഞ് ഉമ്മാടെ അടുത്തേക്ക് ഒരു തള്ളു തള്ളും. ” നീ പോടാ, അവള് മിടുക്കിയാ, നിന്നെ കുരുക്കിടാൻ അവൾക്കേ പറ്റൂ ” എന്ന് പറഞ്ഞ് ഉമ്മ തന്നെ കെട്ടിപിടിക്കും. അപ്പോഴേക്കും ചൊറിഞ്ഞോണ്ട് ഷാഹിനയും എത്തും. “ന്റെ ഉമ്മാനെ നിക്ക് വേണം ” എന്നാവും അവൾ. തികച്ചും ചങ്ങാതിമാരെ പ്പൊലെയാണ് എല്ലാരും. പടച്ചോന്റെ കൃപ കൊണ്ട് ഇങ്ങിനെ ഒരു…
മഴ തോർന്ന സന്ധ്യ. പഴയ വീട്ടിന്റെ മുറ്റത്ത് വെള്ളത്തുള്ളികൾ ഇലകളിൽ പിടിച്ചുനിന്നു. കാറിൽ നിന്നിറങ്ങി, കാറിൽ ചാരിനിന്ന് മീര തന്റെ വീടും പരിസരവും ആർത്തിയോടെ നോക്കിനിന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവൾ അവിടെ എത്തുകയായിരുന്നു. പഴയ നാട്ടുവീട്ടിൽ കാലുകുത്തിയപ്പോൾ, മുറ്റത്തെ നിലാവും, തറവാടിന്റെ മണവും, എല്ലാം അവളെ കുട്ടിക്കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോയി. നഗരജീവിതത്തിന്റെ തിരക്കിൽ മറന്നുപോയിരുന്ന തന്റെ “സ്വരം” അവിടെ എവിടെയോ ഒളിച്ചിരുന്നു. ഒന്നു കാണണമെന്ന അമ്മയുടെ തേങ്ങൽ ഇപ്പോഴും ചെവിയിൽ അലയടിക്കുന്നു. അന്നൊന്നും ജോലിക്കിടയിൽ വാശിയുടെ ഉന്മാദത്തിൽ അതൊന്നും കാര്യമായി ഓർത്തില്ല. അമ്മയുടെ ജീവനറ്റ ശരീരം കാണാനായിപ്പോലും വന്നില്ല. സുകുവേട്ടൻ തന്നെ ഇട്ടെറിഞ്ഞ് പോയത് തന്റെ സ്വഭാവം കൊണ്ടാണെന്ന് ഏവരും കരുതി. അമ്മ പോലും തന്നെയാണ് കുറ്റപ്പെടുത്തിയത്. പിന്നങ്ങോട്ട് വാശിയായിരുന്നു. ആരേയും ഓർത്തില്ല. താനും മോനും മാത്രമുള്ള ലോകത്തിൽ കഴിഞ്ഞുവന്ന തനിക്ക് അമ്മയുടെ ഓർമ്മദിനം പോലും മറന്നു പോയി. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം വീട്ടിനുള്ളിൽ കയറുമ്പോൾ അവളുടെ കണ്ണ് നേരെ…
“ഞാനും എന്റെ അച്ഛനും” എന്നതിനുപരിയായി ഞാനും എന്റെ നിയോഗം കൊണ്ടും ഭഗവാനുഗ്രഹത്താലും എനിക്ക് ലഭിച്ച അച്ഛൻ, ജന്മം തന്ന് എന്നെ ഞാനാക്കിയ എന്റെ അച്ഛൻ, അങ്ങിനെ രണ്ടുപേർ എനിക്ക് അച്ഛന്മാരായുണ്ട്. എനിക്ക് കർമ്മം കൊണ്ട് കിട്ടിയ അച്ഛൻ, അവസാനനാളുകളിൽ മരുമകൾ എന്ന സ്ഥാനം ഉപേക്ഷിച്ച് ചോറു വാരികൊടുത്തും കിടത്തിഉറക്കിയും പിടിച്ചു നടത്തിയും ഒരു പോറ്റമ്മയുടെ വാത്സല്യവും അച്ഛനെന്ന സ്ഥാനത്തിന് ബഹുമാനവും ആദരവും നല്കി ഞാൻ ശുശ്രൂഷിച്ച അവരിലൊരാൾ എനിക്കെന്നും പ്രിയപ്പെട്ട ഞാനെന്നും ആദരിക്കുന്ന ഒരാളായിരുന്നു. കളങ്കമില്ലാത്ത കറകളഞ്ഞ സ്നേഹം മൗനമായി പകർന്നു തന്നിരുന്ന ആ അച്ഛന്റെ മകളായി ആ കുടുംബത്തിൽ കയറാൻ കഴിഞ്ഞ ഞാൻ പുണ്യവതി തന്നെ. മരുമകളല്ലാതെ മകളെന്ന സ്ഥാനം ആ മനസ്സിൽ എന്നും എനിക്ക് തന്നിരുന്ന ആ അച്ഛൻ എന്നെ ജീവിതത്തിൽ പലതും പഠിപ്പിച്ചു. ചിലപ്പോൾ തനിക്കു പിറന്ന മകനെക്കാൾ വന്നുകയറിയ മകളെ താൻ സ്നേഹിക്കുന്നുണ്ടോ എന്നു പോലും സംശയിക്കുന്നതായി ആ നോട്ടത്തിലൂടെ എന്നോട് പറഞ്ഞു. ഇനി ജന്മം…
സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം എന്തു വേണമെന്നറിയാതെ തരിച്ചിരിക്കുമ്പോഴാണ് സുഹൃത്തുക്കളെ കാണാൻ ഇറങ്ങിയാലോ എന്നൊരാലോചന. കുട്ടിക്കാലം മുതൽ ഒന്നിച്ചു പഠിച്ചു വളർന്ന കൂട്ടു കാരനെ തന്നെയാവാം ആദ്യ സന്ദർശനം എന്നു കരുതി പുറപ്പെട്ടു. പടി കടന്ന് ചെന്നപ്പോൾ ആശാൻ ഒരു പുസ്തകവുമായി ചാരുകസേരയിലിരുപ്പാണ്. ” വരൂ, വരൂ” എന്ന വിളി സൗഹൃദത്തിന്റെ നാളുകളെ ഓർമ്മിപ്പിച്ചു. കസേരയിലിരുന്ന് ലോഗ്യം പറച്ചിലായി. ” എടോ, പുസ്തക വായന ശീലമാക്കു, അതിലും നല്ല വഴി വേറെയില്ല, ഈ വിശ്രമ വേളയിൽ” . പണ്ടു മുതലേ വായനയോട് വലിയ പ്രിയമില്ലാത്ത അയാളെ ഒരു വായനക്കാരനാക്കാൻ തുനിഞ്ഞ ചങ്ങാതിയെ ഒന്നു നോക്കി തല കുലുക്കി. പുള്ളിക്കാരൻ കസാരയിൽ നിന്നെഴുന്നേറ്റ് അകത്തു പോയി ഒരു പുസ്തകമെടുത്തു വന്നു. “ഇത് പേൾ എസ് ബക്ക് എഴുതിയ പഴയ ഒരു നോവൽ. ” Good earth” . ജീവിതത്തിന്റെ നിലനില്പിനും ഉയർച്ചയ്‌ക്കുമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കർഷക കുടുംബത്തിന്റെ കാലാതീതമായ…
കൊച്ചുമകളെ കോളേജ് ബസ്സിൽ കയറ്റി വിട്ട് സരോജിനി തിരിച്ച് വീട്ടിലെത്തി. ഇന്നു തന്നെ പട്ടണത്തിൽ പോയാലോ എന്നാലോചിച്ചു. കഴിഞ്ഞാഴ്ച പാലക്കാട് പോയി വന്ന ശേഷം നടു വേദന ഇത്തിരി അധികമാണ്. എന്നാലും പാലക്കാട്ടെ തറവാട് വീടും പുരയിടവും എല്ലാവരും ഒത്തുകൂടി ചർച്ചയിലൂടെ സമവായത്തിലെത്തി വില്ക്കാൻ സാധിച്ചത് വലിയ കാര്യമാണ്. ഇരുപതിലധികം പേരാണ് അവകാശികളായി ഉള്ളത്. ഏകദേശം ഒരു വർഷമായി സഭകൂടലും സംസാരവുമായി ഒടുവിൽ ഒരു ധാരണയിലെത്തിയത് ഇപ്പോഴാണ്. ഒരാഴ്ച കാരണവന്മാരെല്ലാം കൂടി തറവാട്ടുവീട്ടിൽ താമസിച്ചു. സരോജിനി കൊച്ചുമോളെ അയൽവക്കത്തെ വേണു മാഷിനേയും സുമടീച്ചറിനേയും ഏല്പിച്ച് ഒരു പോക്കങ്ങു പോയി. തന്റെ ആകയുള്ള ഒരു കൊച്ചാണ്. മലമ്പനി വന്ന് ജാനു മരിക്കുമ്പോൾ ഒരു വയസ്സേ ഉള്ളൂ. അധികം താമസിയാതെ മറ്റൊരു പെണ്ണിനെ കെട്ടി വേലായുധൻ ഒരു പോക്കങ്ങു പോയി. പിന്നെ സരോജിനി ” കണ്ണേ പൊന്നേ” എന്നു വളർത്തിയതാണ്. ഇപ്പോൾ കോളേജ് പഠിത്തം കഴിയാറായി. പെണ്ണ് വളർന്നു, ഒരു സുന്ദരിക്കുട്ടിയായി. മക്കളില്ലാത്ത സുമടീച്ചർക്കും…
ഉണ്ണി ആലോചിക്കുകയായിരുന്നു. ക്ലാസ്സിലെ ടീച്ചറുടെ ചോദ്യം അവനെ ഇരുത്തി ചിന്തിപ്പിച്ചു. “വലുതാകുമ്പോൾ ആരാകണം” എന്നായിരുന്നു ചോദ്യം. ഓരോരുത്തരായി ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. ഉണ്ണി യുടെ അവസരമായപ്പോൾ ഉണ്ണി ഒന്നും മിണ്ടിയില്ല. എല്ലാവരും കളിയാക്കി ചിരിക്കുന്നതുനിടയിൽ അവൻ ഉറക്കെ പറഞ്ഞു “എനിക്കു വലുതാകണ്ട”. ഏവരും ചിരി പെട്ടെന്ന് നിർത്തി. ഒരു നിമിഷത്തിനുശേഷം ടീച്ചർ കയ്യടിച്ചു. കൂടെ എല്ലാ കുട്ടികളും. നിർത്താതെ കയ്യടി. അവന് നാണമായി. പെട്ടെന്ന് ശശിയേട്ടന്റെ ബെല്ലടി കേട്ട് ” താങ്ക്യൂ ടീച്ചർ ” എന്നു താളത്തിൽ ചൊല്ലി എല്ലാവരും ഇറങ്ങിയോടാൻ തുടങ്ങി. ഉണ്ണിയും പതുക്കെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അധികം കൂട്ടുകാരൊന്നുമില്ലാത്ത അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അവന്റെ. പെട്ടെന്ന് തന്നെ മുട്ടിയുരുമ്മി കടന്നുപോയ വൃദ്ധനെ അവൻ ശ്രദ്ധിച്ചു. ഒരു പാവം അപ്പൂപ്പൻ. ഒരു മുണ്ടും ചുറ്റി തോളിൽ ഒരു തോർത്തും തലയിൽ വലിയ ഒരു ചാക്കുമേറ്റി പതുക്കെ പതുക്കെ നടക്കുന്നു. എവിടേയ്ക്കോ കൊണ്ടു പോവുകയാണ്. പാവം അപ്പൂപ്പൻ എന്ന് കരുതി ഉണ്ണി.…
ഓർമ്മകൾക്കു മരണമില്ല. കൗമാരം കഴിഞ്ഞ് യൗവനയുക്തയായപ്പോൾ വിഭിന്നങ്ങളായ അഥവാ വർണ്ണശബളമായ ജീവിതം കാത്തിരിക്കാനൊന്നും സമയം ലഭിച്ചില്ല. അതിനു മുന്നെ കൈപിടിക്കാൻ ഒരാളെത്തി. ചെറുപ്പത്തിന്റെ തിളക്കത്തിൽ മറ്റൊന്നുമൊർത്തില്ല, കൈപിടിച്ചു കൂടെ നടന്നു. ഇതളുകൾ കൂമ്പി മഞ്ഞു തുള്ളികൾ ഇറ്റു വീഴുന്ന പൂൂമൊട്ടിലെ ഇതളുകൾ പോലെ വിരിയാനായി കാത്തിരുന്നു. പടിപടിയായി ജീവിതത്തിലേക്ക് കയറിയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. വലിയ വലിയ മോഹങ്ങളൊന്നുമില്ലാതെ ഗതിയനുസരിച്ച് തുഴഞ്ഞ് തുഴഞ്ഞ് ഒരു കരയിലെത്തുകയും ചെയ്തു. ജീവിതമെന്തെന്ന് അറിയാത്ത അഥവാ പ്രതിബന്ധങ്ങളെ കുറിച്ചോർക്കാത്ത തനിക്ക് എന്തെല്ലാം നേരിൽ കാണാൻ സാധിച്ചു. എന്നാൽ “താനിക്ക് ഞാനുണ്ട്” എന്ന് പറയാതെ പറഞ്ഞ് തോളത്ത് ഒരു തട്ടും തട്ടി, കണ്ണുകളിൽ വാത്സല്യമോ സ്നേഹമോ എന്തൊക്കേയോ കുത്തിനിറച്ച് ഒരു നോട്ടമുണ്ട്. അതുമതി, ജീവിതവിജയത്തിന്. സ്നേഹത്തിന്റെ തണലിലേക്ക് രണ്ടു പേരെ കൂടി ചേർത്തു നിർത്തിയപ്പോൾ അമ്മ എന്ന വാക്കിന്റെ അർത്ഥം മനസ്സിലായി. ജീവിതചര്യകൾ മാറ്റാൻ ഇഷ്ടമല്ലാത്ത ഒന്നിനും കീഴ്പ്പെടാത്ത ആ വ്യക്തിത്വം തന്നിലും മാറ്റങ്ങൾ വരുത്തികൊണ്ടേയിരുന്നു.…
ഈലോകത്ത് ഏറ്റവുമധികം കളവു ചെയ്യുകയും നുണ പറയുകയും ചെയ്യുന്ന വ്യക്തി ഒരമ്മയാണ്. ആരും അത്ഭുതപ്പെടേണ്ട. കുഞ്ഞായിരിക്കുമ്പോൾ മാറോടമർത്തി ഉറക്കിയ കുഞ്ഞിനെ പതുക്കെ കിടക്കയിൽ കിടത്തി തുടയിൽ താളമടിച്ച് തലയിണ അമ്മയാണെന്ന് തോന്നത്തക്ക വിധത്തിൽ കുഞ്ഞിനോട് ചേർത്തുവച്ച് നെറ്റിക്കൊരുമ്മയും കൊടുത്ത് പതുക്കെ തന്റെ തീരാത്ത മറ്റു ചുമതലകളിലേക്ക് നീങ്ങുന്നു. അവിടെ തുടങ്ങുന്നു അമ്മയുടെ കളവുകൾ. മാറോടടുക്കിപ്പിടിച്ച് കൃത്രിമ പ്പാൽ കൊടുക്കുന്ന അമ്മയും കളവാണ് ചെയ്യുന്നത്. എണ്ണ, കുഞ്ഞു ദേഹത്ത് പുരട്ടി നന്നായി ഉഴിഞ്ഞ് കുളിപ്പിക്കുമ്പോൾ ” കുഞ്ഞിക്കാലു വളര് വളര് വളര് ” എന്നു പാടുമ്പോൾ അമ്മക്കറിയാം കുഞ്ഞു വളരുമ്പോഴേ കാലും വളരൂ എന്ന്. രാത്രി അടുത്തു കിടത്തി അവനോട് പറയുന്നൂ ” അമ്മ ബടെ ണ്ട് ട്ടോ” എന്ന്. കുഞ്ഞുറങ്ങിയാൽ പതുക്കെ എഴുന്നേറ്റ് അടുക്കളയിലെത്തും ആ അമ്മ. കുളിപ്പിച്ച് പൊട്ടുതൊട്ട് കണ്ണുതട്ടാതിരിക്കാൻ കവിളത്ത് കരിയും കുത്തി അമ്മ പറയുന്നൂ “ന്റെ കുഞ്ഞാണ് ലോകത്തിലെ ഏറ്റവും സുന്ദരീ ” ന്ന്. അത് തന്റെ…
പ്രിയപ്പെട്ട അമ്മേ, ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരേ ഒരു മകളെ മറന്ന് പരലോകം പ്രാപിക്കാൻ എങ്ങിനെ അമ്മക്ക് തോന്നി? ഓരോ അണുവിലും ഒട്ടിചേർന്ന് സ്നേഹ പരിലാളനങ്ങളാൽ വരിഞ്ഞുമുറുക്കി ജീവിച്ചവർ വേർപിരിയുക സംഭാവ്യമല്ല. എനിക്കാരുമില്ലാതായി എന്ന് അമ്മക്കറിയില്ലേ? ഈശ്വരന് ഒരു പിഴ പറ്റിയതാണോ? പിഴ മാപ്പാക്കാൻ മറ്റൊരു ദൈവമുണ്ടോ? അതോ ഓമനിച്ചു വളർത്തിയ ഒരേ ഒരു പൊന്നുമോളെ തന്നെയാക്കി സ്വർഗ്ഗത്തിലേക്ക് പിതൃക്കൾ വിളിച്ചതാണോ? സ്നേഹിച്ച് കൊതി തീരാത്ത ഒരേ ഒരു പൊന്നോമനയ്ക്ക് ശൂന്യത മാത്രം നല്കി പിതൃക്കളുടെ കൈ പിടിച്ച് പോയതാണോ? ഒന്നും മനസ്സിലാവുന്നില്ല. ശൂന്യതയിലേക്ക് കണ്ണും നട്ട് ആരുമാരുമില്ലാത്ത ഈ മകളെ കൂടി പിതൃക്കൾ കൂടെ കൂട്ടാത്തതെന്തേ? ഇത് അനീതിയാണ്. പിതൃക്കളും ഈശ്വരനും ഒന്നിച്ച് ഭൂമിയിൽ അവശേഷിച്ചവരെ ശിക്ഷിക്കുകയാണോ? ഏകമകളുടെ സന്തോഷം മാത്രം ലക്ഷ്യമാക്കി ജീവിച്ചിരുന്ന എന്റെ അമ്മ എന്തിനാണ് എന്നെ വിട്ടു പോയത്? സന്തോഷത്തിന്റെ പാരമ്യത്തിലിരുന്നിരുന്ന എന്റെ അമ്മയോട് പിതൃക്കൾക്ക് അസൂയയായിരുന്നോ? ഇവിടെ കിട്ടാത്ത എന്താണ് അവിടെയുള്ളത്? ആത്മാവിന്റെ ഒരു അംശത്തെ…
