Author: Ganga Raveendran

👉ഞാൻ ഗംഗ രവീന്ദ്രൻ 👉താമസം തിരുവൈക്കത്തപ്പന്റെ മണ്ണിൽ 👉പഠിച്ചത് : എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ

ഏതൊരു ബന്ധവും ആയിക്കോട്ടെ തമ്മിൽ കണ്ടുമുട്ടലുകൾ ഇല്ലെങ്കിലും  എപ്പോഴും  സംഭാഷണങ്ങൾ ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകളെ എങ്ങനെ മറവിക്ക് വിട്ടു കൊടുക്കാൻ കഴിയുക.  ഒരാൾ മറ്റൊരാളാൽ ഓർമ്മിക്കപെടുക   എന്നത് എത്ര മനോഹരമാണ്… വെറും ഓർമ്മകൾ അല്ല ഒരു പക്ഷെ   എല്ലാം അവസാനിച്ചെന്നു തോന്നുന്നിടത്ത് നിന്ന്  തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയുർത്തിയ  നമ്മെ സ്നേഹിച്ച, പരിഗണിച്ച ചേർത്ത് നിർത്തിയ അത്രയും പ്രിയപ്പെട്ടവരെ കുറിച്ചുള്ള സ്നേഹത്തിൽ ചാലിച്ച ഓർമ്മകളെ എന്നും  ചേർത്ത് നിർത്തുക. അവരുടെ അസാന്നിധ്യത്തിലും അവരെകുറിച്ചുള്ള ഓർമ്മകളിൽ നാം വാചാലനാവുകയും തിരിച്ചും നമ്മെ അവർ ഓർക്കന്നുണ്ടാകുമോ എന്ന് മറുചോദ്യവും അവിടെ അനുഭവപെടാം.. ഓർമ്മകൾ നല്ലാതായാലും മോശമായാലും ഓർമ്മകൾക്ക് മരണമില്ല, കാരണം അത് ഒരു ഘട്ടത്തിൽ ജീവിത യാഥാർഥ്യങ്ങൾ ആയിരുന്നു…

Read More

കേരളത്തിന്റെ കാർഷികമേഖലയുമായി അഭേദ്യമായി ബന്ധമുള്ള ഒരു ആഘോഷമാണ് വിഷു. വിളവെടുപ്പ് ഉത്സവമാണ് വിഷു.  കുഞ്ഞു നാളിലെ ഉള്ള വിഷു ഒക്കെ ഒരു പ്രത്യേക അനുഭൂതി ഉണർത്തുന്നതാണ്. പക്ഷെ ഇപ്പോൾ എനിക്ക് ഒക്കെ  വിഷു, ഓണം, ക്രിസ്മസ് ഒക്കെ  സാധാരണ ദിവസങ്ങൾ പോലെയാണ് തോന്നാറുള്ളത്. നമ്മൾ വളർന്ന് വലുതായി ഒരു പ്രായം എത്തികഴിയുമ്പോൾ കുട്ടി കാലത്തെ ആ ഉത്സാഹം ഉണർവ് ഒക്കെ എവിടെയോ നഷ്ടപെടുന്നു. വീട്ടിൽ വിഷുവിന്റെ   മുറ പോലെയുള്ള ചടങ്ങുകൾ കണി കാണാനും, സദ്യവട്ടങ്ങൾ ഒക്കെ ഉണ്ട് എങ്കിലും എവിടെയോ  കുഞ്ഞു നാളിലെ ഉള്ള നമ്മൾ അല്ലല്ലോ ഇപ്പോൾ എനിക്ക് എവിടെയോ എന്നെ നഷ്ടപ്പെട്ട പോലെ ഒക്കെ തോന്നും. ഒരു കാലമെത്തുമ്പോൾ എല്ലാത്തിൽ നിന്നും നമ്മൾ ചില സമയങ്ങളിൽ പിന്തിരഞ്ഞു നിന്ന് പോകും. ഒരു മൊട്ടു സൂചിയുടെ വേദന പോലും അറിയാത്ത ചെറുപ്പംകാലം അവിടെ എല്ലാം മതിമറന്ന് എല്ലാ ആഘോഷവേളകളിലും പങ്കാളിയാവുകയാണ് നമ്മൾ. കുട്ടികാലത്ത് ഒരു നോവും അറിയാതെ ഒരു…

Read More

പരീക്ഷ ചൂടിനൊപ്പം  സൂര്യന്റെ ചുട്ടു പൊള്ളുന്ന  തീഷ്ണതയെ ശമിപ്പിച്ചുകൊണ്ട്  വേനൽ മഴ വന്നെത്തി.  മനുഷ്യ ജീവിതത്തിന്റെ കാലചക്രത്തിൽ ഓരോ മാറ്റവുമെന്നപോലെയാണ് പ്രകൃതിയിലെ മാറ്റങ്ങൾ.  പകൽ സമയത്തെ സൂര്യന്റെ തപമേറ്റ് പ്രകൃതിയിലെ ജീവജാലങ്ങൾ ഉൾപ്പെടെ എല്ലാം വരണ്ട് ഉണങ്ങുമ്പോൾ   ഭൂമിയെ ആകെ കുളിരുകോരിക്കാൻ  വേനൽ മഴയും.  വെന്തുരുകുന്ന ഭൂമിയെ  തലോടുകയാണ് വേനൽ മഴയും അതിനൊപ്പമെത്തുന്ന ഇടിമിന്നലും കാറ്റും..    വേനലും വർഷവും ശൈത്യവും എന്നും ഒരു അനുഭൂതിയുണർത്തുന്നതാണ്.. പ്രകൃതിയിലെ ഓരോ മാറ്റത്തിനൊപ്പവും  മനുഷ്യനും ജീവജാലങ്ങളും അവരുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നടന്നു നീങ്ങുകയാണ്.   വേനൽകാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട് തന്നെയാണ് വേനൽ മഴയും…  സ്കൂൾ കുട്ടികൾ എല്ലാം തങ്ങളുടെ ഒരു അധ്യായന വർഷം അവസാനിപ്പിച്ചു കൊണ്ട് വേനൽ അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുകയാണ്.  ജീവിതത്തിന്റെ ഒരു സുവർണ്ണ കാലം  സ്കൂൾ കാലഘട്ടമാണ് അതിൽ ഏറ്റവും സന്തോഷ ഉളവാക്കുന്ന ഒന്നുതന്നെയാണ് മധ്യവേനലവധി…. മാവും പ്ലാവും എല്ലാം പൂതുലഞ്ഞു നിൽക്കുന്ന കാലം. മേടപ്പുലരിയെ വരവേൽക്കാൻ ഇനി കുറച്ചു ദിവസങ്ങൾ…

Read More

ബസ്സിന്റെ വിൻഡോ സീറ്റിൽ  ഇരിക്കുമ്പോൾ കാറ്റത്ത് അവളുടെ ശിരോരുഹം പാറികളിക്കുകയായിരുന്നു. അവളുടെ കാതുകൾ ഹെഡ്സെറ്റിലൂടെ സംഗീത ലോകത്തായിരുന്നു. ആ പാട്ടിലെ വരികളിലേ പ്രണയം, വിരഹം, സന്തോഷം, സങ്കടം എന്നിവയെ അവളുടെ  ജീവിതമായി കോർത്തിണക്കികൊണ്ട്. അവളുടെ മനസ്സാവട്ടെ മറ്റൊരിടത്തായിരുന്നു. ബസ്സിലെ ഓരോ കാഴ്ചകൾ മാറുന്നതുപോലെ അവളും അവളുടേത് മാത്രമായ ലോകത്ത് ആയിരുന്നു.  അവളുടെ കണ്ണുകൾ ബസ്സിന്‌ പുറത്തുള്ള കാഴ്ചകളിലേക്കും മിന്നിമറയുക ആയിരുന്നു. യത്രവേളയിൽ എപ്പോഴും വിൻഡോ സീറ്റിൽ ഇരുന്ന് കൊണ്ട്  ഹെഡ്സെറ്റ് വച്ച് പാട്ട് കേൾക്കുന്നത് ഒരു പ്രത്യേക ഫീൽ തന്നെയാണ് .

Read More

കഴിഞ്ഞ ശനിയാഴ്ച ഒക്ടോബർ 12 ന് കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് മിനാർ ക്രൂയ്‌സിൽ ഒരു യാത്ര ചെയ്തിരുന്നു.  സീനിയർ സിറ്റിസൻസിന് വേണ്ടി സംഘടിപിച്ച ഒരു 4 മണിക്കൂർ യാത്രയായിരുന്നു. സീനിയർ സിറ്റിസൻസിൽ മെമ്പർഷിപ്പ് എടുത്തവർക്കും അവരുടെ ഫാമിലിക്കും പോകാൻ പറ്റുന്ന ട്രിപ്പ്‌ ആയിരുന്നു. അച്ഛൻ സീനിയർ സിറ്റിസൺസിന്റെ ഗ്രൂപ്പിൽ  മെമ്പർ ആയിരുന്നു. അങ്ങനെ വീടിന്റെ അടുത്തുള്ള ആളുകളും ബന്ധുക്കളും ചേർന്ന് ഒരു 150 പേര് അടങ്ങുന്ന ഒരു യാത്ര ആയിരുന്നു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു ആ യാത്ര. ആദ്യമായിട്ടാണ് മിനാർ ക്രൂയിസ് ഷിപ്പിൽ ഇങ്ങനെയൊരു ഒരു യാത്ര. ഞങ്ങൾ വീടിന്റെ അവിടെ നിന്ന് രാവിലെ 8.45 പുറപ്പെട്ടു 10.30 മണിയായപ്പോൾ 3 ബസ് അടങ്ങുന്ന യാത്രക്കാർ ചേർന്ന് മറൈൻ ഡ്രൈവിൽ ചെന്നു. പിന്നീട് അവിടെ നിന്നാണ് ആ യാത്ര ആരംഭിക്കുന്നത്. മിനാർ ക്രൂയ്‌സിൽ മുകളിലും താഴെയായിട്ടും സ്പേസ് ഒരുക്കിയിട്ടുണ്ട്. പാട്ടും, മെന്റാലിസവും, ഡി ജെ പാർട്ടിയും ഒക്കെ ചേർന്ന ഒരു…

Read More

മഴ തോരാതെ പെയ്യുന്ന ഒരു ദിവസം പതിവുപോലെ അച്ഛൻ ഇന്നും ക്ഷേത്ര ദർശനത്തിന് പോയി. എന്നും ക്ഷേത്ര ദർശനം കഴിഞ്ഞു 7.00 മണിക്ക് തൊഴുതു മടങ്ങി വരാറുള്ള അച്ഛൻ ആ ദിവസം 8.00 മണി ആയിട്ടും വരാതെ ഇരുന്നപ്പോൾ അമ്മയ്ക്കും മോൾക്കും ഉള്ളൊന്ന് പതറി. ഇരുവരും ദൈവത്തെ മനസ്സുരുകി വിളിച്ചു.. അപ്പോഴേക്കും മകൾ അമ്മയോട് ചോദിച്ചു അച്ഛൻ ഇത്രയും നേരമായിട്ടും വരാത്തതെന്താ, അമ്മേ? അമ്മ മകളോട് പറഞ്ഞു പരിഭ്രമിക്കാതെ ഇരിക്കൂ മോളെ എന്ന്. അമ്മയും മകളും വീടിന്റെ ഗേറ്റിന് സമീപം അച്ഛനെ നോക്കി  കാത്തിരിക്കുകയാണ് . അമ്മ മൊബൈലിൽ അച്ഛനെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കോൾ സ്വീകരിക്കുന്നില്ല. അങ്ങനെ കാത്തിരുന്ന് അമ്മയും മോളും ധർമ്മ സങ്കടത്തിലായി. കാലങ്ങൾക്ക് ശേഷം  രണ്ട് സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയപ്പോൾ  അവർ ഇരുവരും വേറൊരു ലോകത്തായിരുന്നു. അവർക്കിടയിൽ ആ മഴ ഒരു തടസ്സം അല്ലായിരുന്നു. പെട്ടന്ന് ഇരുവരുടെയും വീട്ടുകാര്യങ്ങൾ  സംസാരത്തിനിടെ ഉടക്കിയപ്പോൾ പെട്ടന്ന് അച്ഛന് തന്റെ വീട്ടിലെ…

Read More

മനുഷ്യന് ഏറ്റവും പ്രധാനപെട്ട ഒന്നാണ് ആരോഗ്യകരമായ ജീവിതം. ഒരു കുഞ്ഞു ജനിക്കുമ്പോൾ തൊട്ട് എല്ലാവരും പ്രാർത്ഥിക്കുന്ന ഒന്ന് തന്നെയാണ്, ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്ന്. രോഗങ്ങൾ എന്ത് തന്നെയായാലും, ആശുപത്രിയിൽ കയറി ഇറങ്ങേണ്ട അവസ്ഥ വന്നാൽ ജീവിത നിലവാരത്തിന്റെ ബഡ്ജറ്റ് ആകെ താളം തെറ്റും. എത്ര പാവപെട്ടവനായാലും പണക്കാരനായാലും നമ്മൾ പറയുന്ന ഒരു വാചകമാണ് ആശുപത്രിയിൽ കേറിയാൽ പിന്നെ പൈസ എവിടെ പോയെന്ന് അറിയില്ല. ചെറിയ രോഗങ്ങൾ ആയിട്ട് ചെന്നാൽ പോലും മനുഷ്യരെ കൊന്നു തിന്നുന്ന ആശുപത്രികൾ പോലും ഉള്ള കാലത്താണ് നാം ജീവിക്കുന്നത്. ചെറിയ രോഗം മുതൽ മാരക രോഗങ്ങൾ വരെ മനുഷ്യനെ പിടിവിടാതെ പിന്തുടരുന്നുണ്ട്. രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ മനുഷ്യന് ചുറ്റും വലയം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞു പോയ നിപ്പ, കോവിഡ് പോലെയുള്ള മഹാമാരികൾ. ഇതെല്ലാം മനുഷ്യൻ സ്വയം വരുത്തിവെക്കുന്നതാണോ? ഏതൊരാളുടെയും ഒരു ആയുഷ്കാലത്തെ വിയർപ്പിന്റെ വിലയാണ് സമ്പത്ത്. അത് ആശുപത്രിയിൽ ചിലവാക്കുന്ന…

Read More

കവിത : ചിതറുന്ന മനസ്സ് നോവുന്നു നോവുന്നു പിടയുന്നു പിടയുന്നൊരീ മനസ്സ് മനുഷ്യന്റെ അകത്തളങ്ങളിൽ പിടിയുന്നൊരാ ഇളം മനസ്സ് ജീവിതമാകുന്ന ഈ യാത്രയിൽ വിധിയുടെ   ഉഗ്ര പ്രഹരങ്ങൾ ആഞ്ഞടിക്കുമ്പോൾ, അലതല്ലി ഉലയുന്നോരീ മനസ്സ്. മനസ്സിന്റെ ദുഃഖം ഭാരങ്ങളാൽ കണ്ണീരിറ്റ് തുളുമ്പാതെ, ഹൃദയത്തിൻ അടിത്തട്ടിൽ നീറി നീറി മനസ്സ് നോവുന്ന വേളയിൽ, പുറമെയൊരു പുഞ്ചിരി വിതറി ശാന്തമാകുന്നു. മനസൊന്നു പിടയുമ്പോൾ കണ്ണീരായി അണപ്പൊട്ടി ഒഴുകുന്നോരീമനസ്സ്… ശാന്തമായി മനസ്സിനെ പിടിച്ചുയർത്താൻ മനമാകെ വെല്ലുന്നൊരീ മനസ്സ് നോവുന്നു നോവുന്നു പിടയുന്നു പിടയുന്നോരീമനസ്സ് .

Read More

ജാതി ഭേദമെന്യ മലയാളികൾ എല്ലാവരും തന്നെ ആഘോഷിക്കുന്നതാണ് ഓണം. എന്നാൽ പണ്ടുകാലത്തെ ചൈതന്യവും പകിട്ടും ഇന്നത്തെ ഓണം ആഘോഷ ചടങ്ങുകൾക്കും ആചാരങ്ങൾക്കും ഇല്ലാതെ പോയിരിക്കുന്നു. പണ്ടൊക്കെ അത്തം മുതൽ തിരുവോണം വരെ പത്തു ദിവസവും വീടുകളിൽ പൂക്കളം കാണാമായിരുന്നു. തുമ്പ് പൂവ് ആയിരുന്നു പണ്ടുകാലത്തെ താരം. ഇന്ന്   ആ പൂവ് വീടുകളിൽ കാണാൻ പോലും സാധ്യമല്ല. ഇപ്പോൾ പൂക്കളം ഇടുന്ന വീടുകൾ പോലും ചുരുങ്ങിയിരിക്കുന്നു. ഇപ്പോഴും പഴയ തലമുറയിൽ പെട്ട ആളുകൾ ഉള്ള വീടുകളിൽ ചിട്ടയോടെയുള്ള കാര്യങ്ങൾ കാണുമായിരിക്കാം.  പാടത്തും തൊടിയിലും ഒക്കെ പോയി പൂക്കൾ ശേഖരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥാനത്തേക്ക് റെഡിമൈഡ് പൂക്കളം നിലയുറപ്പിച്ചു കഴിഞ്ഞു. റെഡി മൈഡ് പൂക്കളം ഇപ്പോഴത്തെ ഓണത്തിന്റെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. പണ്ടത്തെ കൂട്ടു കുടുംബങ്ങളിൽ ഓണത്തിന് ഒരുമിച്ച് ചേർന്ന് പാചകം ചെയ്തിരുന്ന വീടുകളിൽ ഇന്നാകട്ടെ കാറ്ററിംഗ്ക്കാരോട് സദ്യക്ക് വേണ്ടിയുള്ള മല്പിടുത്തം. വീടുകളിലെ അടുക്കളകൾ ആഘോഷവേളകളിൽ അനാഥമാകുന്നു. ഇപ്രാവശ്യത്തെ ഓണത്തിന്…

Read More

എന്റെ കാഴ്ചയിൽ ഏറ്റവും പ്രയോജനപെട്ട ഉപകരണം വാഷിംഗ്‌ മെഷീൻ ആണ്. പണ്ടൊക്കെ തുണി അലക്കുക എന്ന് പറഞ്ഞാൽ വലിയൊരു ടാസ്ക് ആണ്. ഇപ്പോൾ ആ ദൗത്യം അലക്കുകല്ലിനെ മറികടന്ന് വാഷിംഗ്‌ മെഷീൻ ഏറ്റെടുത്തു. അലക്കുകല്ല് ഒക്കെ ഒരു പുരാവസ്തു പോലെയായി മാറി.  വാഷിംഗ്‌ മെഷീനിൽ തുണി കൊണ്ട് ഇടേണ്ട താമസം മാത്രമേ ഉള്ളു. ഒരു സ്വിച്ച് അമർത്തിയാൽ തുണികൾ വാഷിംഗ്‌ മെഷീൻ കുതിർത്ത്, കഴുകി, ഉണക്കി തരും. സെമി, ഫുള്ളി ഓട്ടോമാറ്റിക്, ടോപ് ലോഡ് എന്നിങ്ങനെ വിവിധ ഘടനയോട് കൂടി വിവിധ വർണ്ണങ്ങളിൽ എന്ന് വാഷിംഗ്‌ മെഷീൻ വിപണിയിൽ ലഭ്യമാണ്. ക്രമേണ കുറച്ച്  നാളുകൾക്കു ശേഷം വാഷിംഗ്‌ മെഷീൻ പുതിയ ടെക്നോളജിയിലൂടെ ചിലപ്പോൾ തുണികൾ അഴയിൽ വരെ കൊണ്ടിട്ട് തന്നെന്നും വരാം. ശരീര അധ്വാനം ഇല്ല. സമയ ലാഭം എല്ലാം വാഷിംഗ്‌ മെഷീന്റെ ഗുണങ്ങൾ ആണ്. അലക്കുകല്ലിൽ ആവുമ്പോൾ നടുവേദന കൊണ്ട് ബുദ്ധിമുട്ട് ആണ്. സത്യം പറഞ്ഞാൽ ഇപ്പോൾ വാഷിംഗ്‌ മെഷീനും…

Read More