ചുട്ട് പൊള്ളുന്ന സൂര്യന്റെ തീഷ്ണതക്ക് അറുതി വരുത്തി വേനൽ മഴ വന്നെത്തി.
ആ വേനൽ മഴ മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ആശ്വാസം പകർന്നുകൊണ്ട് സൂര്യന്റെ ജ്വാലയെ കുളിരണിയിക്കുന്നു.
പതിയെ പതിയെ വേനൽ മഴ ഇപ്പോൾ പോയ്മറഞ്ഞു കൊണ്ട് കറുത്തിരുണ്ട മേഘവും ആഞ്ഞുവീശുന്ന കാറ്റും അത്യധികം പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടുള്ള ഇടിമിന്നലും തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ വരവറിയിക്കുന്നു. തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് ഇരുണ്ട് മൂടി വരുന്ന മഴക്കാർ.
മഴക്കാറിന്റെ ചെറിയ ലാഞ്ചന കണ്ടാൽ പോലും ഏതൊരു വീട്ടിലും പിന്നെ ഓട്ടപാച്ചിലായിരിക്കും. അമ്മ മുകളിൽ കിടക്കുന്ന തുണികൾ ഒക്കെ ഓടി പോയി എടുക്കും. പിന്നീട് തൊടിയിലെ കന്നുകാലികളെ കൂട്ടിൽ കയറ്റണം. വീട്ടിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എല്ലാം ഇടിമിന്നലിന്റെ പ്രകമ്പനത്തിൽ രക്ഷ നേടാൻ ഓഫ് ആക്കിയിടണം. അങ്ങനെ ഒറ്റ മഴക്കാറിന് മുമ്പിൽ എത്രയെത്ര കാര്യങ്ങൾ ഒരു വീട്ടിൽ ചെയ്ത് കൂട്ടനുണ്ടാകും.
വേനൽ ചൂടിനെ മടക്കി അയച്ചുകൊണ്ട് കാലാവർഷം എത്തുമ്പോൾ അത് മറ്റൊരു മാറ്റത്തിന്റെ തുടക്കമാണ്. വറ്റി വരണ്ട ഭൂമിയെ തഴുകി കൊണ്ട് ദാഹജലം ഒരുക്കുകയാണ് വർഷകാലം.. രാവിലെ തൊട്ടുള്ള മൂടി കെട്ടിയുള്ള അന്തരീക്ഷം ഇടവപാതിക്ക് മുന്നോടിയായുള്ള സുചന നൽകുകയാണ്.
പുതിയൊരു അധ്യാനവർഷത്തിന്റെ തുടക്കം കാലാവർഷത്തിനോടപ്പമാണ്. സ്കൂൾ കുട്ടികളുടെ പല വർണ്ണത്തിലും രൂപത്തിലുമുള്ള കുടകൾ മഴകാലത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നത്തോടെ ഇടവപ്പാതിയുടെ മാറ്റ് കൂട്ടുകയാണ്. കാർഷിക മേഖലക്ക് പുതിയൊരു ഊർജവും ലഭികും. കൂടാതെ വാർത്തകളിലും പത്രങ്ങളിലും എങ്ങും പിന്നെ വ്യത്യസ്ത തലകെട്ടുകളിൽ വർഷകാല വാർത്തകളാണ് നിറയുന്നത്. കലി തുള്ളി കാലാവർഷം, ദുരിത പെയ്ത്ത് അങ്ങനെ തലകെട്ടുകൾ പത്രമാധ്യമങ്ങളിൽ ഒക്കെ നിറഞ്ഞു നിൽക്കും. ഈ കാലാവർഷം തന്നെയാണ് 2018 ലെ പ്രളയവും, 2024 ലെ വയനാട്
-മുണ്ടക്കൈ ദുരന്തങ്ങൾക്ക് ഒക്കെ സാക്ഷ്യംവഹിച്ചത്. പ്രളയവും മണ്ണിടിച്ചിലും മലവെള്ളപാച്ചിൽ ഈ അപകടങ്ങൾ എല്ലാം കാലാവർഷാകെടുത്തിയായി മാറി. എത്ര ജീവനുകൾ പൊലിയുന്നു. ഇത് എല്ലാം വർഷവർഷങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇതിനെതിരെ എല്ലായിപ്പോഴും ജാഗ്രതയോട് കൂടി ഇരിക്കണമെന്നുള്ളതാണ്. പ്രകൃതിയുടെ ഉഗ്രമായ പ്രഹരത്തെ നിയന്ത്രിക്കാൻ മനുഷ്യർക്ക് ആവില്ല. എല്ലാം ഒരു അതീജീവനത്തിലൂടെ സധൈര്യം നേരിടുക എന്നതാണ്. ഋതുഭേദങ്ങൾ മാറികൊണ്ടിരിക്കുംമ്പോൾ മനുഷ്യയുസ്സ് ഓരോ ദിവസവും ചുരുങ്ങികൊണ്ടിരിക്കും

