കടന്നുവന്ന വഴികളിൽ പലപ്പോഴും കനലുകളായിരുന്നു. ഓരോ ഘട്ടത്തിലും ആ കനലുകളുടെ ചൂട് കൂടിയതേ ഉള്ളൂ. വരാനിരിക്കുന്നവയെക്കുറിച്ച് എനിയ്ക്ക് അറിവില്ല. എന്നിട്ടും ആ കനലുകളിൽ ചവിട്ടി എനിയ്ക് നിവർന്നു നിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഞാൻ ഒരു യോദ്ധാവു തന്നെ. അവസാന ശ്വാസം വരെ പോരാടുക തന്നെ. അതിജീവിക്കുക, മുന്നേറുക. കാലം നമുക്കു വേണ്ടി കരുതി വെച്ചവ നമ്മിലേയ്ക്കു തന്നെ എത്തിച്ചേരും.
