Pankaj Udhas (1951-2024 ).
ഇന്ന് പങ്കജ് ഉദാസിന്റെ മരണ വാർത്ത കേട്ടപ്പോൾ തലക്കകത്തു ഒരു തരം മരവിപ്പായിരുന്നു.
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആരംഭവും ഞങ്ങളുടെ കൗമാരത്തിൽ നാട്ടിൽ ഒരു പങ്കജ് ഉദാസ് തരംഗമായിരുന്നു.
പിതൃ സഹോദര പുത്രനായ ജേഷ്ഠനാണ് ഗൾഫിൽ നിന്നും ആദ്യ ഓഡിയോ കാസറ്റു മായി പിള്ളക്കാട് വരുന്നത്. കോട്ടപ്പടി രാഗി ഇലക്ട്രോണിക്സിൽ ഒരു പക്ഷെ കൂടുതൽ റീ റെക്കോർഡ് ചെയ്ത കാസറ്റും ഈ ഗസ ലുകലായിരിക്കാം.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
‘നിഖ് ലോന ബേനഖാബ് സമാന ഖരാബ് ഹേ…’
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മുഖവരണം എടുക്കുവാനും ലോകം നാശ മായിരിക്കു ന്നുവെന്ന മുന്നറിയിപ്പും വർഷങ്ങൾക്കു മുമ്പ് താക്കീതു നൽകിയ ഒരു ഗാനം.
(മുംതാസ് റാശിദ്.1985).
‘ദിൽ ദടക്ക് നീക്കി സ ബബ് യാദ് ആയ ഹം ബഹുത് റോയി…..’
മനസ്സ് പിടഞ്ഞതും അപ്പോൾ കാരണങ്ങൾ ഓർമ്മ വന്ന തും ഞാൻ ഏറെ നേരം കരഞ്ഞതും പാടു മ്പോൾ അനുവാചകനും ആ കരച്ചിൽ ഏറ്റെ ടുത്തിരുന്നു.
‘ഏക് തറഫ് ഉസ്ക ഘർ ഏക് തറഫ് മേഖധ മേ കിദർ ജാ ഉം ഹോത്ത നഹി ഫൈസലാ….’
ഒരു ഭാഗത്ത് അവളുടെ വീടും മറു ഭാഗത്തു മദ്യ ശാലയും കണ്ടു എങ്ങോട്ടാണ് പോകേ ണ്ടതെന്നു തീരുമാനമെടുക്കാൻ കഴിയാത്ത കുടിയന്റെ മാനസികാവസ്ഥയും വളരെ സു ന്ദരമാ യി തന്നെയാ ണ് പാടിയത്.
( കവിത : സഫർ ഖൊരാഖ്പുർ ).
‘ചിട്ടി ആയി ഹേ….’
(സിനിമ : നാം 1986 )
എന്ന കത്ത് പാട്ടു ദേശവും ഭാഷയും കടന്നു ലോക മെറ്റെടുത്ത പാട്ടായിരുന്നു.
‘തോടി തോടി പിയ കരൊ
പീയോ ലേക്കിൻ രക്കോ ഹിസാബ്.’
കുറേ ശ്ശെ കുറേ ശ്ശെ യായി കുടിക്കാനും കുടിക്കുന്നതിനു കണക്ക് വെക്കാൻ പറഞ്ഞ തും അന്നത്തെ മദ്യ പാനികൾ ഏറ്റെടുത്ത പാട്ടായിരുന്നു
‘ചാന്ദി ജൈസെ രങ്ക് ഹേ തേരാ സോനെ ജൈസെ ബാൽ….
ഏക് തുഹി ധന് വാൻ ഹേ ഖോരി ബാക്കി സ്വബ് കങ്കാല് …..’
ചന്ദ്ര ന്റെ നിറവും സ്വർണ്ണം പോലുള്ള മുടിയുമുള്ള നിന്റെ സൗന്ദര്യത്തിൽ വൈരങ്ങളും അഥവാ വജ്രം പോലും കരിക്കട്ടയാകും എന്ന ഒരു വരി കേൾക്കുമ്പോഴുണ്ടാകുന്ന ശ്രോതാക്കളുടെ സദസ്സിലെ ആരവം അക്കാലത്തെ വേറിട്ട കാഴ്ച്ച യായിരുന്നു.
ഉറക്കം വരാത്ത രാത്രികളിലും ഏറെ നേരം വൈകിയ ഏകാന്ത യാത്രകളിലും ഗസലി ന്റെ മാസ്മരികത തന്ന പ്രിയ പാട്ടുകാരന് വേദനയോടെ വിട!
-ശംസ് വീട്ടിൽ –
3 Comments
പ്രവാസാരംഭത്തിൽ പ്രഥമ ശമ്പളം കൊണ്ട് സ്വന്തമാക്കിയ വാക്ക്മാനിൽ കേട്ടു തുടങ്ങിയ നാദമാണ്, ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലുകളിൽ സാന്ത്വനമായിരുന്നു ആ നാദമഴ! അതിങ്ങനെ തോരാതെ പെയ്തു കൊണ്ടേയിരുന്നു….
ഗസലിനെ ജനകീയമാക്കിയതിൽ ഏറെ പങ്കു വഹിച്ച അദ്ദേഹത്തിന്റെ വേർപ്പാട് ഒരു നീറ്റലായി അവശേഷിക്കുന്നു. ആസ്വാദനത്തിലേക്ക് പിന്നീട് ജഗജിത് സിംഗും ഗുലാം അലിയും മെഹ്ദി ഹസ്സനും കയറി കൂടിയെങ്കിലും പ്രവാസം തുടങ്ങിയിട്ട് മുപ്പത് വർഷങ്ങൾ ആയിട്ടിപ്പോഴും “ആജാ ഉമർ ബഹുത് ഹെ ചോട്ടി…. അപ്നെ ഗർമേ ഭി ഹെ റൊട്ടി” എന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഉള്ളിലൊരു കൊളുത്തിട്ട് ആരോ വലിക്കും… ഒന്ന് കണ്ഠമിടറും.. അറിയാതെ കണ്ണുകൾ നിറയും…
പങ്കജ് ഉദാസ് എന്ന പേര് കേൾക്കുമ്പോൾ എനിക്കോർമ്മ വരിക ചിട്ടി ആയി ഹേ എന്ന പാട്ടാണ്.എന്റെ വിവാഹം കഴിഞ്ഞ ആദ്യ പത്തു മാസം ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ടും ഇതായിരിക്കും.
കത്തെഴുത്തു എന്താണെന്ന് അറിഞ്ഞിരുന്ന ഒരു തലമുറക്ക് അത് പെട്ടെന്ന്റി ലേറ്റ് ചെയ്യാൻ കഴിയും. നന്ദി… 🙏