Author: Mahalekshmy Manoj

Medical Secretary by Profession. Loves to read and write. Author of a book named "Peythozhinja Varshangal" published by Kairali books in 2022.

സോനാപൂരിലെ എംബാമിങ് സെന്ററിലേക്കുള്ള വഴികളിൽ മുഴുവനും നിറഞ്ഞു നിന്നിരുന്ന ഗന്ധം മനം മടുപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായിരുന്നു. പണ്ടെങ്ങോ കണ്ടു മറന്ന, പിന്നീട് ഒരുപാട് നാളുകൾ എന്റെ ഉറക്കത്തെത്തന്നെ കെടുത്തിയിരുന്ന ഒരു സ്വപ്നത്തിനും ഇതേ ഗന്ധമായിരുന്നു, പ്രിയപ്പെട്ടവരുടെ മരണത്തിന്റെ ഗന്ധം. അടുത്തറിയുന്ന ആരെങ്കിലും മരണപ്പെട്ടു എന്ന വാർത്ത കേൾക്കുമ്പോൾ ഈ ഗന്ധമാണ് ചുറ്റിനും നിറയുന്നത്, എവിടേക്ക് മാറിയകന്നാലും കുറച്ചധികനേരത്തേക്ക് അത് വിട്ടു പോകാതെ എന്നെത്തന്നെ ചുറ്റിപ്പറ്റി നിൽക്കും. പ്രവാസിയായതിനു ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് സോനാപൂരിലെ എംബാമിങ് സെന്ററിലേക്ക് ഞാൻ പോകുന്നത്. അതിനു ശേഷം ഇത് വഴിയേ പോകേണ്ടിയിരുന്ന യാത്രകൾ പലതും ഒഴിവാക്കാനോ മറ്റു വഴികൾ തിരഞ്ഞെടുക്കാനോ ശ്രദ്ധിച്ചിട്ടുണ്ട്, അത്രമേൽ വിമ്മിഷ്ടപെടുത്തുന്ന അനുഭവമാണ് അവിടേക്കുള്ള ആദ്യയാത്ര എനിക്ക് സമ്മാനിച്ചത്. പോകാൻ തീരെ ഇഷ്ടമില്ലെങ്കിലും ഇന്നെനിക്കങ്ങോട്ട് പോയെ തീരൂ, എന്നെ ഏറെ പ്രിയമോടെ സ്നേഹിച്ചിരുന്നൊരാൾ, ഞാൻ വരുമെന്ന് പ്രതീക്ഷിച്ചു എംബാമിങ് സെന്ററിലെ തണുപ്പിൽ, നിത്യനിദ്രയിൽ കിടക്കുന്നുണ്ട്…. ദിലീപേട്ടൻ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രസന്നതയുള്ള മുഖത്തിനുടമ,…

Read More

നിങ്ങളെവിടെയാണ്? എത്ര നാളുകളായി എന്നറിയുമോ നിങ്ങളെ കാണാതെയായിട്ട് ?, നിങ്ങൾക്കെന്താണ് സംഭവിച്ചത്? എട്ടാം മാസത്തെ ഗർഭകാലത്തിന്റെ ആലസ്യത്തിലിരുന്ന ഒരു പുലരിയിലാണ് നിങ്ങളെ കാണാതെയായി എന്ന് ഞാനറിയുന്നത്, അത് കേട്ടയുടനെ അടിവയറ്റിലുണ്ടായ കൊളുത്തിപിടിത്തം എന്റെ ദേഹമാസകാലം പടർന്നു, നിങ്ങളുടെ തിരോധാനത്തെക്കുറിച്ചോർത്തു, എന്താണ് നിങ്ങൾക്ക് സംഭവിച്ചത് എന്ന് ആകുലപ്പെട്ടു ഞാൻ വിറച്ചു കൊണ്ടിരുന്നു. അറിയുമോ നിങ്ങളെ കാണാതെയായതിനു ശേഷം ഈ ലോകത്ത് എന്തെല്ലാമാണ് സംഭവിച്ചത് എന്ന്?. 2014 ഇന്ത്യയിൽ നരേന്ദ്ര മോദി വിജയിച്ചു. ഒരു പാവപ്പെട്ട ചായ വിൽപനക്കാരന്റെ മകനായ നരേന്ദ്ര മോദി, ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) മെയ് മാസത്തിൽ നടന്ന ഇന്ത്യയുടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയത്തിലേക്ക് നയിച്ചു, മുപ്പത് വർഷത്തിനിടെ കേവല ഭൂരിപക്ഷം സീറ്റുകൾ നേടുന്ന ആദ്യ പാർട്ടിയായി. ഐസ് ബക്കറ്റ് ചലഞ്ചിനു രൂപം കൊണ്ടു, 2014 മധ്യത്തിൽ ALS ബോധവൽക്കരണത്തിനും ഗവേഷണത്തിനുമായി 115 മില്യൺ ഡോളറിലധികം അതിലൂടെ സമാഹരിച്ചു. കുട്ടികളെയും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെയും അടിച്ചമർത്തുന്നതിനെതിരെ ബോധവൽക്കരണം നടത്തിയതിന്…

Read More

“വൈഷു, നിക്കെടാ അവിടെ. പമ്മിപ്പതുങ്ങി അകത്തേക്ക് പോയാൽ ഞാൻ കാണില്ല എന്ന് നീ കരുതിയോ? സ്കൂൾ ബസ് വരുന്നത് നാല് മണിക്ക്, മണി അഞ്ചരയായി, നീയിത്രയും നേരം എവിടെയായിരുന്നു? കണ്ടിടത്തൊന്നും അലഞ്ഞു നടക്കരുതെന്നു എത്ര പറഞ്ഞാലും നീ കേക്കത്തില്ല അല്ലെ? അതെങ്ങനാ? അച്ഛന്റെ അതെ സ്വഭാവമല്ലേ കിട്ടിയിരിക്കുന്നത്? എന്നും ഞാൻ പറയുന്നതല്ലേ ഇത്? എപ്പോഴെങ്കിലും, എന്നെങ്കിലും നീ കേൾക്കാറുണ്ടോ? പറഞ്ഞു പറഞ്ഞു മടുത്തു എനിക്ക്. എന്നെ കഷ്ടപ്പെടുത്താനും, വിഷമിപ്പിക്കാനും വേണ്ടി ഉണ്ടായതാണോ നീ? ഇരിക്കുന്ന കണ്ടില്ലേ? ക്ഷീണിച്ചു, എല്ലും ഉന്തി, കൊണ്ട് പോകുന്ന ഭക്ഷണം പോലും കഴിക്കില്ല, അതും ആർക്കെങ്കിലുമോ, അല്ലെങ്കിൽ ഏതെങ്കിലും പട്ടിക്കോ പൂച്ചക്കോ കൊടുക്കും, നോക്കിക്കോ ഇനി മുതൽ നിനക്ക് ഞാൻ ആഹാരം തന്നു വിടില്ല. എന്ത് പറഞ്ഞാലെന്താ ഒരക്ഷരം മിണ്ടാതെ കുനിഞ്ഞു നിന്നോളും, ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അറിയാം അപ്പൊ.” “ഞാൻ ചെയ്യുന്നത് ശരിയാ അമ്മ.” വൈഷ്ണവ് അവന്റെ അമ്മയുടെ ആക്രോശങ്ങൾക്ക് സൗമ്യതയോടെ മറുപടി പറഞ്ഞു. “ശരിയോ? എന്ത്…

Read More