നാട്ടിൻ പുറത്തെ നാലും കൂടിയ കവലയുടെ ഒരു മൂലയിലായി ഒരു പെൺകുട്ടി പൂക്കച്ചവടം നടത്തുന്നുണ്ട്. മുല്ലപ്പൂ മാത്രമേ അവൾ വിൽക്കാറുണ്ടായിരുന്നുള്ളു. നല്ല ഭംഗിയിൽ കോർത്ത മുല്ലപ്പൂക്കൾ വാങ്ങാൻ എപ്പോഴും ആളുണ്ടാവും. രാവിലെ നിർമ്മാല്യം തൊഴാൻ പോകുന്നവർ മുതൽ സ്കൂൾ കുട്ടികൾ വരെ. ഉച്ചക്ക് മുൻപേ പൂക്കൾ തീരും. വൈകിട്ടും അവൾ കൊണ്ടു വരുന്നതു കൂടുതലായും തീരാറുണ്ട്. രാധ, മുല്ലമുട്ട് പോലെ അഴകുള്ളവൾ, നീണ്ട മുടിയികൾ ഭംഗിയായി പിന്നിയിട്ടിട്ടുണ്ടാവും. പക്ഷേ ഒരിക്കലും അവൾ പൂ ചൂടി കണ്ടിട്ടിട്ടില്ല. അല്ല എവിടുന്നായിരിക്കും എല്ലാ ദിവസവും മാല കെട്ടാനുള്ള പൂക്കൾ കിട്ടുന്നത്?ആരായിരിക്കും ഇവൾക്ക് മുല്ലപ്പൂ എത്തിച്ചു കൊടുക്കുന്നത്? അങ്ങനെയുള്ള എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തന്നത് പെട്ടിക്കടയിലെ കണാരൻ ചേട്ടനാണ്. ഇരുപതിയൊന്നു വയസുണ്ട് ആ കുട്ടിക്ക്, ഇളയത് രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. അച്ഛനുമമ്മയും വള്ളം മറിഞ്ഞു മരിച്ചു. മുല്ലപ്പൂ മാല എപ്പോഴും മുടിയിൽ ചൂടിയിരുന്ന അവൾക്കായി അച്ഛൻ കുറച്ചു മുല്ലച്ചെടികൾ മുറ്റത്തു നട്ടിരുന്നു. അയാൾ തന്നെയാണ്…