Author: Nima S

വായിക്കാനും വായിക്കപ്പെടാനും ഇഷ്ടമുള്ള ഒരുവൾ . വെർച്വൽ ലോകത്തിന് ജീവൻ കൊടുക്കുന്നവൾ. An animator by profession. അയ്‌നാണ് 😁 കണ്ണൂരുകാരി. ഭർത്താവിനും ഒരേ ഒരു മകൾക്കും ഒപ്പം ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നു .

കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഒരു വായനാ ഗ്രൂപ്പിൽ ആണ് അനിത ശ്രീജിത്തിന്റെ ‘പെൺസുന്നത്ത്‌’ എന്ന ഈ പുസ്തകത്തിന്റെ ഒരു ആസ്വാദനം വായിക്കുന്നത്. പേരും, അതിന്റെ ഉള്ളടക്കവും കണ്ടപ്പോൾ interesting ആയി തോന്നി. അന്നേ വരെ അങ്ങനെ ഒരു എഴുത്തുകാരിയെക്കുറിച്ചോ, ഇങ്ങനെ ഒരു പുസ്തകത്തെക്കുറിച്ചോ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. സോഷ്യൽ മീഡിയയിൽ പോലും ഈ പുസ്തകത്തേപ്പറ്റി വേറെ ആരും എഴുതിയും പറഞ്ഞും കണ്ടിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ഇന്നീ കുറിപ്പ് എഴുതുന്നത്. എല്ലാവരാലും വായിക്കപ്പെടേണ്ടേതും ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു പുസ്തകമാണ് ‘പെൺസുന്നത്ത്’’. എന്നെ സംബന്ധിച്ച്, കഥാ വായന എന്നാൽ നമ്മൾ കാണാത്ത നമുക്കറിയാത്ത ഒരു ലോകത്തേക്കുള്ള ഒരു യാത്ര കൂടെയാണ്. എവിടെയൊക്കെയോ നാമറിയാതെ കിടക്കുന്ന ഇരുണ്ട ജീവിതങ്ങളിലേക്ക്, നമുക്ക് മുന്നിൽ തുറക്കുന്ന വാതിൽ ആവണം ഒരു നല്ല കഥ. അങ്ങനെ ഒരു വായനാനുഭവമാണ് അനിത ശ്രീജിത്തിന്റെ മനോഹരമായ ആഖ്യാനത്തിലൂടെ പെൺസുന്നത്ത്‌ എനിക്ക് നൽകിയത്. FGM (Female Genital Mutilation) എന്ന പൈശാചികവും ക്രൂരവും മനുഷ്യത്വ…

Read More

വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, എവിടെ നിന്നെന്നറിയാതെ രണ്ട് പാരാ ഗ്ലൈഡിങ് പൈലറ്റ്‌സ് പാരച്യുട്ടിന്റെ വല്യ ഭാണ്ഡക്കെട്ടുകളുമായി വണ്ടിയുടെ പുറകിൽ ചാടിക്കയറി നിൽപ്പായി. ഏത് കാട്ടിലേക്കാണാവോ ഇയാൾ ഞങ്ങളെയും കൊണ്ട് പോവുന്നത് എന്നും മനസ്സിൽ ഓർത്ത് കുലുങ്ങി കുലുങ്ങി ഞങ്ങൾ യാത്ര ആരംഭിച്ചു. കുറച്ചു ദൂരം കയറിയപ്പോൾ വഴിയിൽ കുഞ്ഞു കുഞ്ഞു വീടുകൾ ഒക്കെ കാണാൻ തുടങ്ങി. ഇതൊക്കെ ആൾ താമസം ഉള്ള വഴിയാണെന്നു കണ്ടപ്പോൾ നേരിയ ആശ്വാസവും തോന്നി. ഇടയ്ക്കിടെ കുട്ടികളെ ഫോണ് ചെയ്തപ്പോ, രണ്ടു പേരും കൂടെ സന്തോഷത്തോടെ യൂട്യൂബ് കണ്ടോണ്ടിരിക്കുന്നു. യാത്ര മുന്നോട്ട് നീങ്ങിയതോടെ ഒന്നാമതേ ദുർബലമായ റോഡിന്റെ അവസ്‌ഥ അതിലും ശോചനീയമായിത്തുടങ്ങി. വീടുകൾ പോയിട്ട് റോഡു പോലും മുന്നിൽ ഇല്ലാത്ത അവസ്ഥ ആയി. കഷ്ടി ഒരു ജീപ്പിനു മാത്രം പോവാൻ വീതിയുള്ള, റോഡെന്നു വിളിക്കാമോ എന്നു പോലും അറിയാത്ത വഴി. ആദ്യമാദ്യം എല്ലാവരും വലിയ സന്തോഷത്തിലും സംസാരത്തിലും ഒക്കെ ആയിരുന്നു. മെല്ലെ മെല്ലെ എല്ലാവരും സംസാരം നിർത്തി…

Read More

അന്നൊരിക്കൽ, കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ ഇരുപത്തി ഒൻപതാം തീയതി ആണ് ഈ കഥ നടക്കുന്നത്. കഥ എന്ന് പറഞ്ഞാൽ, ഇത് കഥയൊന്നും അല്ല. എന്റെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത പച്ചയായ അനുഭവം ആണ്. ഡർ കേ ആഗേ ജീത് ഹേ മാഡം! ഞങ്ങൾ, ഓഫീസിലെ അഞ്ച് കൂട്ടുകാരും ഞങ്ങളിൽ രണ്ടെണ്ണത്തിന്റെ അന്നത്തെ ഏഴു വയസ്സുകാരികളായ രണ്ട് സന്താനങ്ങളും കൂടെ ഒരു ഡൽഹി, മനാലി ട്രിപ്പ് അടിക്കുന്നു. വർഷങ്ങളായി ഞങ്ങൾ പ്ലാനിങ് നടത്തി നടത്തി നടപ്പിലാക്കിയ അത്രമേൽ പ്രിയപ്പെട്ട ആദ്യത്തെ ട്രിപ്പ്. ട്രിപ്പെന്ന് പറഞ്ഞാൽ, ഒരു ഒന്നൊന്നര ട്രിപ്പായിരുന്നു അത്. അർമാദം അറ്റ് ഇറ്റ്സ് പീക്.. രണ്ട് ഏഴു വയസ്സുകാരികളാണോ പിള്ളേര് അതോ ഈ ഞങ്ങളാണോ പിള്ളേര് എന്നറിയാത്തത്രയും അർമാദം. ഈ സംഭവം നടക്കുന്നതിന്റെ തലേ ദിവസം, ഹംടാ പാസിലെ മഞ്ഞു മലയിൽ ആരും കയറാത്തത്രയും ഉയരെ വലിഞ്ഞു കേറി, ഭക്ഷണം പോലും ഇല്ലാതെ ഒരു പകൽ മുഴുവൻ മഞ്ഞിൽ കളിച്ചു…

Read More

Netflix ൽ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന നാല് എപ്പിസോഡുകൾ മാത്രമുള്ള ലിമിറ്റഡ് സീരീസ് ആണ് Adolescence. Philip Barantini ആണ് ഡയറക്ടർ. Jack Thorne യും Stephen Graham ഉം ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്. 13 വയസ്സുകാരൻ ജെയ്മി ഒരു കൊലപാതകത്തിന് പിടിയിലാവുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ എപ്പിസോഡുകളും നമ്മളെ കഥയിലേക്ക് ആഴത്തിൽ പിടിച്ചിരുത്തും. ജയ്മിയുടെ അച്ഛനും അമ്മയും ചേച്ചിയും വിശ്വസിക്കുന്നത് പോലെ, അവൻ കുഞ്ഞല്ലേ, അവൻ ഒരിക്കലും അത് ചെയ്യില്ലെന്നും നമ്മളും വിശ്വസിക്കും. പിന്നീടങ്ങോട്ട്, നമ്മുടെ ജനറേഷന് ഒരിക്കലും മനസ്സിലാവാത്ത ഇന്റർനെറ്റിന്റെ, സോഷ്യൽ മീഡിയയുടെ കാണാപ്പുറങ്ങൾ ആണ് വെളിച്ചത്തിൽ വരുന്നത്. എങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ സൈബർ ബുള്ളിയിങ് നമ്മുടെ കുട്ടികളെ ബാധിക്കുന്നത്, എങ്ങനെയാണ് ടോക്സിക് masculinity ആൺ കുട്ടികളിലേക്ക് ഇന്ജെക്ട് ചെയ്യപ്പെടുന്നത് എന്നൊക്കെ ഒരു ഞെട്ടലോടെയല്ലാതെ കണ്ടിരിക്കാൻ പറ്റില്ല. കൂടാതെ, കൗമാര പ്രായക്കാരുടെ മാനസികാരോഗ്യവും ചർച്ച ചെയ്യപ്പെടുന്നു. ഓരോ എപ്പിസോഡുകളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ഈ ഒരു സംഭവം…

Read More

ഞാൻ ആദ്യമായി ആ വീട്ടിൽ ചെല്ലുമ്പോൾ, അവൾ ചുമരിലേക്കു കണ്ണുനട്ട് ഒരു പ്രതിമ കണക്കെ ഇരിക്കുകയായിരുന്നു. ഞങ്ങളുടെ വരവ് അവളറിഞ്ഞിട്ടേയില്ല. മുടി പറ്റെ വെട്ടി, മുഖത്തും കൈകാലുകളിലും മുറിവുണങ്ങിയ വടുക്കളുമായി നിർജ്ജീവമായ കണ്ണുകളുമായി ഒരു പെൺകുട്ടി. അവളെ, ‘സാറാ’ എന്ന പേരിലവർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. പേരു വിളിച്ചിട്ടും ഒന്നനങ്ങുകയോ, ആ നോട്ടം ഒരുനിമിഷത്തേക്കുപോലും മാറ്റുകയോ അവൾ ചെയ്തില്ല. ദേഹം മുഴുവൻ അടിയേറ്റുതിണർത്ത പാടുകളുമായി ആ പെൺകുട്ടിയെ ആ വീട്ടിലെത്തിച്ചത് ഏതോ ഒരു നല്ല മനുഷ്യനായിരുന്നു. ഒരു പത്തു പതിനാറു വയസ്സുവരുന്ന ഒരു കുട്ടി. ഏതോ ഒരു ബസ്സ്റ്റാൻഡിൽ ആരോരുമില്ലാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അവൾ പേടിയോടെ കൂനിക്കൂടിയിരുന്നിരുന്നു. ദേഹം മുഴുവൻ പൊട്ടി ചോരയൊലിപ്പിച്ച്, ഒന്നു കരയാൻ പോലുമറിയാതെ, അവൾ ലോകത്തെ തുറിച്ചുനോക്കി. പലരും അവളെ അറപ്പോടെ നോക്കി കടന്നു പോയി. ചിലർ അങ്ങനെ ഒരു ജന്മം അവിടെ ഇരിപ്പുണ്ടെന്നുപോലും കണക്കാക്കാതെ അവരവരുടെ ലോകത്തിൽ മുഴുകി. മറ്റു ചിലർ അവളുടെ വളർന്ന ശരീരത്തെ കണ്ട്…

Read More

പണ്ട് സ്കൂളിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന പ്രായമാണ്. വീട്ടിൽ ഹിന്ദി പാട്ടുകളൊക്കെ ദൂരദര്ശനിലോ, റേഡിയോയിലോ, അച്ഛൻ വാങ്ങിക്കുന്ന ഓഡിയോ കേസെറ്റുകളിലോ മാത്രം കാണുകയും കേൾക്കുകയും ചെയ്യുന്ന സമയം. ആ സമയത്തിറങ്ങിയ രണ്ട് ഹിന്ദി പാട്ടുകൾ എന്നെ ഹഠാദാകർഷിച്ചു. ഒന്ന് ‘ചോളി കേ പീച്ചേ ക്യാ ഹേ’ എന്ന പാട്ടും അതിന് തൊട്ടടുത്ത വർഷം ഇറങ്ങിയ “തു ചീസ് ബഡീ ഹേ മസ്ത് മസ്ത്” എന്ന പാട്ടും. എല്ലാവരുടെ നാവിൻ തുമ്പിലും ഒരു ചെറിയ നാണത്തോടെ ഈ പാട്ടുകൾ തന്നെ തത്തിക്കളിച്ചു. അന്നത്തെ സുഗമ ഹിന്ദിയിലൊക്കെ സ്കൂളിൽ ഫസ്റ്റ് വാങ്ങിച്ചിരുന്ന പഠിപ്പിയും ബുദ്ധിജീവിയും ഒക്കെ ആയിരുന്ന ഈ എനിക്ക് എത്ര ആലോചിച്ചിട്ടും ആ രണ്ട് പാട്ടുകളുടെയും അർത്ഥം അത്ര കലങ്ങുന്നില്ല. “ചോളി കെ പീച്ചേ ക്യാ ഹേ” അർത്ഥം ആലോചിച്ച് തല പുകഞ്ഞ് നിർത്തിയപ്പോഴാണ് മറ്റേ പാട്ടിറങ്ങുന്നത്. അത് അതിലും വലുത്. ‘തൂ’ എന്ന് പറഞ്ഞാൽ ‘നീ’.. മസ്ത് എന്ന് പറഞ്ഞാൽ ‘മത്ത്’…

Read More

മുൻ ടി വി ആങ്കറും, എഴുത്തുകാരിയുമായ ആൻ പാലിയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘അഗാപ്പെ’. സാരംഗ് എന്ന കഥാനായകന്റെ കോർപറേറ്റ് ജീവിതത്തിൽ നിന്ന് കഥ തുടങ്ങിയപ്പോൾ, വായന കുറച്ചു പതുക്കെ ആയിരുന്നു. ഇതെനിക്ക് പറ്റിയ പുസ്തമാണോ എന്ന് ഞാൻ ഒന്ന് സംശയിച്ചു. ആൻ പാലി എന്ന നമുക്കറിയുന്ന എഴുത്തുകാരിയുടെ ശൈലിയേ ആയിരുന്നില്ല തുടക്കത്തിന്. എന്നാൽ എന്റെ പ്രതീക്ഷകളെ എല്ലാം തെറ്റിച്ചു കൊണ്ട്, എത്ര പെട്ടെന്നാണ് കഥ മാറി മറിഞ്ഞത്. മനസ്സിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഞാൻ ഇപ്പോഴും ക്യാംപസ് കഥകളുടെ ഒരു ആരാധികയാണ്. അതുപോലെ തന്നെയാണ്, നമ്മൾ കാണാത്ത, അനുഭവിക്കാത്ത സ്ഥലങ്ങളിൽ നടക്കുന്ന കഥകളും. ഇതു രണ്ടും കൂടിച്ചേർന്നപ്പോൾ അഗാപ്പെ മനോഹരമായ ഒരു വായനയാണ് നൽകിയത്. സാരംഗിന്റെയും മെർലിന്റെയും പോയിന്റ് ഓഫ് വ്യൂയിലൂടെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥ പിന്നീട് നമുക്ക് എത്ര എത്ര കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ശക്തമായ നിലപാടുകൾ പറയുന്ന, രാഷ്ട്രീയം പറയുന്ന, നമ്മൾ എവിടെയൊക്കെയോ കണ്ടു മറന്നെന്ന്…

Read More

ബാല്യത്തിന്റെ ഓർമ്മകളിൽ ഏറിയ പങ്കും ചുറ്റു പിണഞ്ഞു കിടക്കുന്നത് തൊടീക്കളം എന്ന ഗ്രാമത്തിന്റെ ഈ പച്ചപ്പിലും ഈ കുളത്തിലുമാണ്. (നോക്കൂ, ഇപ്പോഴും എന്ത് മനോഹരമാണ് ഞങ്ങളുടെ ഗ്രാമം!) കുഞ്ഞായിരുന്നപ്പോൾ ഓരോ ഓണം വെക്കേഷനും, ഞങ്ങൾ താമസിച്ചിരുന്ന ടൗണിൽ നിന്നും ഓടിയെത്താൻ മനസ്സ് കൊതിച്ചിരുന്ന ഇടം. അന്നൊക്കെ, തൊടീക്കളത്ത് ആദ്യത്തെ മഴ പെയ്യുമ്പോൾ നിറഞ്ഞിരുന്നത് ഞങ്ങൾ കുട്ടികളുടെ മനസ്സായിരുന്നു. ഈ വർഷം നല്ല മഴ കിട്ടി എത്രയും പെട്ടെന്ന് കുളം നിറഞ്ഞൊഴുകണേ എന്നായിരുന്നു അന്നത്തെ പ്രാർത്ഥന. എന്നിട്ട് വേണം വെക്കേഷന് ഓടിയെത്തി കുളത്തിൽ ചാടാൻ.  അഞ്ചാറ് വയസ്സാവുമ്പോഴേയ്ക്കും നീന്താൻ പഠിക്കുക എന്നുള്ളത് ഞങ്ങളുടെ തറവാട്ടിൽ പണ്ട് മുതലേ തുടർന്ന് വന്നിരുന്ന, ഇന്നും നില നിൽക്കുന്ന ഒരേ ഒരു ആചാരമാണ്. അന്നൊക്കെ, സ്‌കൂളിൽ പഠിക്കുമ്പോൾ പല കുട്ടികൾക്കും നീന്തൽ അറിയില്ല എന്ന് പറയുമ്പോൾ, ഞങ്ങളുടെ നാട്ടിലെ കുളത്തിനെപ്പറ്റിയും അതിലുള്ള അഭ്യാസങ്ങളെപ്പറ്റിയും തള്ളുക എന്നുള്ളത് അന്നത്തെ അഭിമാനം ആയിരുന്നു. ഇന്നും അതിന് ഒട്ടും കുറവില്ല. വെക്കേഷന്…

Read More

“ഒമ്പതാം നിലയിലെ ഈ ഫ്ലാറ്റ് തന്നെ നമുക്കുവേണ്ടി ഞാൻ മേടിച്ചത് എന്തിനാണെന്ന് നിനക്കറിയാമോ പെണ്ണേ?” “മ്ഹും..” അലന്റെ കണ്ണുകളിലേക്ക് നോക്കി, ഇല്ലെന്ന് മീര തലയാട്ടി. “എന്നാപ്പിന്നെ ഞാൻ തന്നെ പറഞ്ഞേക്കാം. നിന്നോടൊപ്പം ഇതേപോലെ ഈ ബാൽക്കണിയിൽ ഇരുന്ന് മഴ കാണാൻ. ഭൂമി തൊടുംമുന്നേ, വേറാരും കാണുംമുന്നേ, നമ്മൾക്കുവേണ്ടി മാത്രം പെയ്യുന്ന മഴയെ നമുക്കാസ്വദിക്കാൻ. നോക്ക്, ഇവിടെയിരുന്ന് കാണുമ്പോ മഴയ്ക്ക് വേറൊരു മുഖമല്ലേ? നമ്മൾ ഇത്ര നാളും കണ്ടതിൽനിന്നും വേറിട്ടൊരു മുഖം! നിലത്തുവീണ് പൊട്ടിച്ചിതറാനാണ് തന്റെ വിധി എന്നറിയാതെ, സന്തോഷത്തോടെ പെയ്തിറങ്ങുന്ന…” “ഒന്ന് നിർത്തുവോ അലൻ?” മീര അസ്വസ്ഥയായി. “എനിക്ക് മഴ ഇഷ്ടമല്ല ! മഴ കാണാനോ ആസ്വദിക്കാനോ മഴയെപ്പറ്റി ചിന്തിക്കാനോ പോലും ഇഷ്ടമല്ല!” “അതെന്തേ! മഴ ഇഷ്ടമല്ലാത്ത ആളുകളും ഉണ്ടോ ഈ ലോകത്ത്! പ്രത്യേകിച്ചും നിന്നെപ്പോലെ എഴുത്തും വായനയുമുള്ള, കാല്പനിക ലോകത്ത് ജീവിക്കുന്ന ഒരു പെൺകുട്ടി..” അലൻ അവിശ്വാസത്തോടെ മീരയുടെ താടിയിൽ തട്ടി. “ഉണ്ട് അലൻ, ഈ ഞാനുണ്ട്. എന്നെപ്പോലെ ഇനി…

Read More

കുഞ്ഞിനെ ഡേ കെയറിൽ ആക്കി, അമേലി ഓടിപ്പാഞ്ഞ് ഓഫീസിൽ എത്തുമ്പോഴേയ്ക്കും, ഡെയിലി സ്റ്റാൻഡ് അപ്പ് മീറ്റിംഗ് പാതി വഴിയിൽ എത്തിയിരുന്നു. ഇന്ന് കുഞ്ഞിന് ചെറിയ പനിക്കോളുണ്ട്. ഇന്ന് വാവയ്ക്ക് അമ്മേനെ കെട്ടിപ്പിടിച്ച് കിടക്കണം എന്നവൾ പറഞ്ഞപ്പോൾ, അമേലിയുടെ ഹൃദയം പൊടിഞ്ഞു. അല്ലെങ്കിൽ സന്തോഷത്തോടെ ഡേ കെയറിൽ പോവുന്ന കുട്ടിയാണ്. അവൾക്കത് കുഞ്ഞു നാൾ മുതലേ ശീലം ആണല്ലോ. ഇന്ന് ലീവ് എടുക്കാൻ യാതൊരു നിർവാഹവും ഇല്ല. കഴിഞ്ഞയാഴ്‌ച അമേലി ഒന്ന് ബാത്റൂമിൽ വീണ് കാലുളുക്കി മൂന്ന് ദിവസം ലീവെടുത്തതിന്റെ പണിയാണ് ബാക്ക് ലോഗ് ആയി ഇന്നും തീർക്കാൻ പറ്റാതെ ചെയ്തു കൊണ്ടിരിക്കുന്നത്. അമ്മ ഇന്ന് പെട്ടെന്ന് വന്ന് കുഞ്ഞിനെ കൂട്ടീട്ട് മാളിൽ കൊണ്ടു പോവാം ന്നും അവിടെ പ്ലെ ഏരിയയിൽ കളിപ്പിക്കാം എന്നുമൊക്കെയുള്ള വ്യർഥ വാഗ്ദാനങ്ങളിൽ പാവം കുഞ്ഞു വീണുപോയി. ഇന്ന് ഒരു കാരണവശാലും നേരത്തെ ഇറങ്ങാൻ പറ്റില്ലെന്ന് അമേലിക്ക് ഉറപ്പായിരുന്നു. രണ്ട് ദിവസങ്ങൾ കഴിഞ്ഞാൽ പ്രോഡക്ട് റിലീസ് ഉണ്ട്. ഡേ…

Read More