Author: Soumya Muhammad

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

സാധാരണ പോലെയുള്ള ഒരു പ്രവൃത്തി ദിവസത്തിന്റെ സായാഹ്നത്തിലാണ് കെ ആർ മീരയുടെ ആരാച്ചാർ എന്റെ കയ്യിൽ കിട്ടുന്നത്. വായിച്ചു മടക്കിയ പല പുസ്തകങ്ങളിൽ നിന്നും എന്റെ കൂടെ ഇറങ്ങി വന്ന് ദിവസങ്ങളോളം ഊണിലും ഉറക്കത്തിലും എന്നോടൊപ്പം ജീവിച്ച് എന്റെ ദിനചര്യകളെ ആകെ അലങ്കോലപ്പെടുത്തുന്ന കഥാപാത്രങ്ങൾ എന്റെ കുടുംബജീവിതത്തേയും അല്പമൊക്കെ ബാധിച്ചു തുടങ്ങിയത് കൊണ്ട് ജോലി കഴിഞ്ഞ് എന്നോടൊപ്പം കൊണ്ടു വന്ന പുസ്തകം ഞാൻ ബാഗിൽ നിന്നും എടുക്കുവാൻ തെല്ലു ഭയന്നു.  അതേ നിമിഷം തന്നെ ആഗ്രഹിക്കുന്ന നേരത്ത് ആർത്തിയോടെ മറ്റൊന്നിനെ കുറിച്ചും ബേജാറാകാതെ അതൊന്നു കയ്യിൽ എടുക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള പെണ്ണിന്റെ നിസ്സഹായാവസ്ഥയിൽ എനിക്ക് എന്റെ പെരുവിരലിൽ നിന്നും അമർഷം പതഞ്ഞു പൊങ്ങി. എന്തുമാത്രം അദൃശ്യമായ കുരുക്കുകളാൽ ബന്ധിതയാണ് ഓരോ സ്ത്രീയും എന്നു നെടുവീർപ്പിട്ടു കൊണ്ട് ദേഷ്യവും സങ്കടവും കടിച്ചമർത്തി ഞാൻ തിളക്കുന്ന വെള്ളത്തിലേക്ക് തേയില ചേർത്തു.  അത്താഴത്തിനുള്ള പണികൾ ഒതുക്കി ഇളയമോളുടെ ഹോം വർക്ക്‌ തുടങ്ങുന്നതിന് മുന്നേയുള്ള ഇത്തിരി…

Read More

രണ്ടു മൂന്ന് ആഴ്ചയായുള്ള നീണ്ട തിരക്കുകൾക്കൊടുവിൽ ഇന്നാണ് എനിക്കല്പം വിശ്രമിക്കാൻ കഴിഞ്ഞത്. മോനും മരുമകളും കുഞ്ഞും മൂന്നാഴ്ചയിലെ അവധി ആഘോഷം കഴിഞ്ഞ് വിദേശത്തേക്ക് തിരികെ പോയിരിക്കുന്നു. അനിയനോടൊപ്പം ഒരാഴ്ച നിൽക്കാൻ വന്ന മോളേയും മക്കളെയും മരുമകൻ ഇന്നലെ രാത്രിയോടെ വന്ന് വിളിച്ചു കൊണ്ടു പോയി. ഇളയമകൻ കോളേജിലേക്കും ഭർത്താവ് പുറത്തേക്കും പോയിട്ടുള്ള ഇത്തിരി നേരത്തിന്റെ ആലസ്യത്തിൽ  ഞാനെന്റെ നീരു വന്ന കാലുകൾ  ഉയർത്തി വച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു. ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്ത് ലോക്ക് തുറന്നു. വേഗം വാട്സ്ആപ്പ് മെസ്സേജിലേക്ക് കടന്നു. ആകെയുള്ളത് വാട്സ്ആപ്പ് മാത്രമാണ്. യൂ ട്യൂബും ഫേസ് ബുക്കും അദ്ദേഹത്തിന്റെ ഫോണിൽ കാണും. നേരത്തെ മോൻ ഉപയോഗിച്ചു കൊണ്ടിരുന്ന പഴയ സെറ്റ് ആണിത്. ഇതിൽ അധികമൊന്നും ഇൻസ്റ്റാൾ ചെയ്യാൻ പറ്റത്തില്ല, ഹാങ്ങ്‌ ആകും. പ്രാർത്ഥനാ ഗ്രൂപ്പിൽ ഒരുപാട് സന്ദേശങ്ങൾ വന്നു കിടക്കുന്നുണ്ടായിരുന്നു. പ്രാർഥനാ മുറി പോലെ അവിടെയെപ്പോഴുമൊരു ശാന്തത നിറഞ്ഞു നിൽക്കുന്ന പോലെ എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. കോളേജ്…

Read More

‘നിന്റെ കണ്ണും മുഖവും എന്താണ് ഇങ്ങനെ ചീർത്തിരിക്കുന്നത്… എന്തേ സുഖമില്ലേ?” ഒരു ചട്ടി നിറച്ച് മത്തിയും നന്നാക്കിയിരിക്കുന്ന അപ്പുറത്തെ വീട്ടിലെ സിമിയുടെ  നേരെ നോക്കി ഞാൻ ചോദിച്ചു. “നല്ല തലവേദന. ഇന്നലെ രാത്രി ഉറങ്ങാനേ പറ്റിയിട്ടില്ല. ചെറിയ പനിയും മേലു വേദനയും ഉണ്ട് “. “എന്നിട്ടാണോ ഈ വെള്ളത്തിൽ പണിതു കൊണ്ടിരിക്കുന്നത്? കുറച്ചു നേരം എവിടേലും കിടന്നു കൂടെ?” ഞാൻ അലിവോടെ ചോദിച്ചു. “ഓ! എങ്ങനെ കിടക്കാനാണ് ചേച്ചി. ഞാൻ കിടന്നാൽ ഇവിടുത്തെ ഒരു കാര്യവും ശരിയാകില്ല ” “പിന്നേയ്… അതൊക്കെ നിന്റെ വെറും തോന്നൽ ആണ്‌ ” ഞാൻ മുഖവുരയേതുമില്ലാതെ അവളോട്‌ തുറന്നു പറഞ്ഞു. എന്നെ നോക്കി നിൽക്കുന്ന സിമിയോട് ഞാൻ ഒരു ചെറു ചിരിയോടെ വീണ്ടും പറഞ്ഞു. കാരണം വളരെ ഏറെ നാളുകളായി ഞാനും ഈ ട്രാപ്പിൽ പെട്ടു കിടക്കുകയായിരുന്നു. നീ ഇല്ലെങ്കിൽ എങ്ങനെ ശരിയാകും. നീയില്ലാതെ അത് പറ്റില്ല. നീ പോയാൽ പിന്നെ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരു…

Read More

പൊന്മാൻ നീലയിൽ പിങ്ക് കസവുള്ള നേർത്ത പട്ടു സാരി വളരെ സമയമെടുത്ത് നന്നായി ഞൊറിയിട്ട് ഉടുത്താണ് ഞാൻ എന്റെ വകയിലൊരു അമ്മായിയുടെ മോളുടെ കല്യാണത്തിന് പോകാനായി ഒരുങ്ങിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസം കൊണ്ട് വരണ്ടു പൊട്ടി തുടങ്ങിയ തലമുടിയിൽ ചെമ്പരത്തി താളി അരച്ചു ചേർത്ത് നന്നായി കഴുകി. അതും പോരാഞ്ഞ് മുട്ടവെള്ള തലയിൽ ചേർത്ത് മുടിക്ക് നന്നായി തിളക്കം വെപ്പിച്ചിട്ടുണ്ട്. മുഖത്ത് തക്കാളി നീരും തേനും കൂടി ചേർത്ത് മസാജ് ചെയ്ത് ഒരു മാതിരി ചുളിവൊക്കെ നിവർത്തിയെടുത്തു. കൈത്തലങ്ങളിലും വിരലുകളിലും ചെറുനാരങ്ങാതൊലി  പലവട്ടം ഉരസി മാർദ്ദവം വരുത്തി. “അനൂ… നീ ഇത് ആരെ കാണിക്കാനാണ് ഇതു മാതിരി ഒരുങ്ങിക്കെട്ടുന്നത്? ആകെ ഒരു മണിക്കൂർ നേരത്തെ  ഫംങ്‌ഷനു വേണ്ടി ഒരാഴ്ചയായല്ലോ നീ ഒരുക്കം തുടങ്ങീട്ട്. അല്ലാത്തപ്പോഴാണേൽ കുളീമില്ല നനേം ഇല്ല ” കെട്യോന് തല ചീകാൻ ഒരിത്തിരി ഗ്യാപ് കൊടുക്കാതെ ചാഞ്ഞും ചെരിഞ്ഞും കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന എന്റെ പിന്നിൽ നിന്നും…

Read More

“മറ്റന്നാൾ ആണ് കല്യാണം, രാവിലേ പുറപ്പെടണം” രാജീവൻ അത് പറയുമ്പോൾ സുമ പ്രാതലിനു ചമ്മന്തി കടുക് താളിക്കുകയായിരുന്നു. “ആരുടെ കല്യാണം?” അവൾ എണ്ണയിലേക്ക് വേപ്പില ഇറുത്തിട്ടു കൊണ്ട് ചോദിച്ചു. “അപ്പൊ കഴിഞ്ഞ ആഴ്ച ഇളയച്ഛൻ വന്ന് ക്ഷണിച്ചത് നീ മറന്നോ?” “എന്നെയാരും ക്ഷണിച്ചിട്ടില്ല” വളരെ ശാന്തമായി മിക്സിയുടെ ജാർ കഴുകി കൊണ്ടവൾ പറഞ്ഞു. “ഓ… ഇനി നിന്നെ പ്രത്യേകം കൊട്ടും കുരവയുമായി വന്ന് ക്ഷണിക്കണമായിരുന്നോ? ” രാജീവൻ ദേഷ്യം കൊണ്ട് വിറച്ചു. “അതിനെന്തിനാണ് നിങ്ങൾ ഇത്രയും വിറക്കുന്നത്? എന്നെ ക്ഷണിച്ചിട്ടില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ?” “നിന്നോട് പറയാൻ നീ ആരാണ്? നീ എവിടുത്തെ കെട്ടിലമ്മയാണ്?” “അതെ! അത് തന്നെയാണ് ഇതിലെ കാര്യം എന്നോട് പറയാൻ ഞാൻ ആരാണ്?” സുമ രാജീവന് നേരെ തിരിഞ്ഞു. അവളുടെ കണ്ണിലെ ഭാവം കണ്ട് അയാൾ സ്വരം അല്പമൊന്നു മയപ്പെടുത്തി. “കഴിഞ്ഞ എട്ടു പത്തു വർഷമായിട്ട് നിന്നെ പ്രത്യേകം ക്ഷണിച്ച കല്യാണങ്ങൾക്കാണോ നീ പോയിട്ടുള്ളത്. കുടുംബത്തിൽ വന്ന്…

Read More

അലമാര തുറന്ന് ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ എന്ന് ഒരു വട്ടം കൂടി പരതുമ്പോഴാണ്  വെള്ളയിൽ കടും നീല പൂക്കൾ നിറഞ്ഞ കിടക്കവിരി താഴെ തട്ടിലിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. കയ്യിലെടുത്ത് നേർമ്മയോടെ ഞാനതിൽ തലോടുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എട്ടു കൊല്ലം മുന്നേ ഞങ്ങളുടെ ആദ്യ രാവിൽ വിരിച്ചിരുന്ന ആ ബെഡ് ഷീറ്റ് ഞാൻ വെറുതെ എന്റെ മുഖത്തേക്കമർത്തി. മുല്ലപ്പൂവിന്റെയും അത്തറിന്റെയും കൂടിക്കുഴഞ്ഞ അന്നത്തെ ആ ഗന്ധം അതിലിപ്പോഴും ഉണ്ടെന്നുള്ള തോന്നലിൽ വിരിപ്പിനു മുകളിൽ കട്ടിലിലേക്ക് ഞാൻ അത്‌ കുടഞ്ഞു വിരിച്ചു. ഞങ്ങൾ ഒന്നായി തീർന്ന ആ ആദ്യരാവിന് ശേഷം പിന്നെയും എത്രയോ രാവുകളിൽ ഞാൻ ഈ വിരിപ്പിൽ അദ്ദേഹത്തിന്റെ കീഴിൽ അനുഭൂതിയോടെ കിടന്നിരിക്കുന്നു. എത്രയോ വേനൽ രാവുകളിൽ ജനാലകൾ തുറന്നിട്ട് നിലാവിനെ സാക്ഷി നിർത്തി അദ്ദേഹം എന്നെ ചുംബിച്ചിരിക്കുന്നു. മഴ പെയ്തു തോർന്ന എത്രയെത്ര രാവുകളാണ് അദ്ദേഹം എന്നെ ഉറങ്ങാൻ പോലും അനുവദിക്കാതെ  കൊഞ്ചിച്ചും താലോലിച്ചും അനുഭവിച്ചും രാവ് വെളുപ്പിച്ചിട്ടുള്ളത്.…

Read More

പ്രധാന പാതയും പിന്നിട്ട് തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാർ തിരിഞ്ഞ് അര കിലോമീറ്റർ കഴിഞ്ഞ് വലത്തു നിന്നും മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടി സ്ലോ ചെയ്ത് ഭർത്താവ് എന്നെ നോക്കി. “ഇതാണോ വീട്?” ഇതു തന്നെയാണെന്ന് തോന്നുന്നു… ഞാൻ പുറത്തേക്കു നോക്കി. തണൽ ചാഞ്ഞുറങ്ങുന്ന വെള്ളാരം കല്ലുകൾ പാകിയ മുറ്റത്തിന്റെ ഓരത്തുള്ള പൂവരശിയുടെ ചോട്ടിലേക്ക് ശ്രദ്ധയോടെ വാഹനം പാർക്കു ചെയ്ത് അദ്ദേഹം കാറിൽ നിന്നുമിറങ്ങി ചുറ്റുപാടും വീക്ഷിച്ചു. കറുപ്പിൽ മെറൂൺ ബോർഡറുള്ള നേരിയ കോട്ടൺ സാരിയുടെ ഞൊറിവുകൾ കൈകൊണ്ടൊതുക്കി മുന്താണി അരക്കു ചുറ്റി മുന്നോട്ടെടുത്തുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ പിറകിലായി വലതു ഭാഗത്തേക്ക്‌ ചേർന്നു നിന്നു. ഞാൻ എപ്പോഴും അങ്ങനെയാണ്. നടക്കുമ്പോൾ അല്പം പോലും അദ്ദേഹത്തിന്റെ മുന്നിലാകാതെ ശ്രദ്ധിക്കും. ഇരിക്കുമ്പോൾ കാലുകൾ കൂട്ടി യോജിപ്പിച്ച് ഭവ്യതയോടെ ഒരു അടിമയുടെ വിധേയത്വത്തോടെ ഒതുങ്ങിയിരിക്കും. ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹം കഴിച്ചെന്ന്‌ ഉറപ്പു വരുത്തും. കുളിക്കാൻ പോകുമ്പോഴോ മറ്റെന്തെങ്കിലും കാര്യത്തിനായി അല്പ നേരം മാറിയിരിക്കുന്നതിനു മുൻപോ അദ്ദേഹത്തിന്…

Read More

അശേഷം ഉറങ്ങാൻ സാധിക്കാതിരുന്ന ഒരു നീണ്ട രാത്രിക്ക് ശേഷം ഞാൻ അത്യന്തം വിങ്ങുന്ന നെഞ്ചോടെ പുറത്തെ സൂര്യോദയത്തിലേക്ക്‌ ജനാലകൾ തുറന്നിട്ടു. ഇതിനു മുൻപ് എന്നാണ് ഞാൻ ഉറങ്ങാതിരുന്നത്? ഘനം തിങ്ങിയ  ശിരസ്സ് കൈ വെള്ളയിലേക്ക് അമർത്തി ഞാൻ വെറുതെ ഒന്നോർത്തു നോക്കി. കാലങ്ങൾക്ക് മുന്നേ അതായത് പതിനേഴു കൊല്ലങ്ങൾക്കും മുന്നേ മനസ്സിലെ ഇഷ്ടം അദ്ദേഹം എന്നോട് തുറന്നു പറഞ്ഞ ആ പകലിനൊടുവിലെ രാത്രി എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങനേ കഴിഞ്ഞില്ല. നിലാവ് പെയ്തു കിടക്കുന്ന മുറ്റത്തെ കുടമുല്ല പൂക്കൾ വിരിയുന്നതും നോക്കി ഏറെ നേരമിരുന്നു ആകാശത്ത് അന്ന് പൂർണ്ണ ചന്ദ്രൻ ആയിരുന്നു… എന്റെ മനസ്സിലും. നോക്കുന്നിടത്തെല്ലാം എന്ത് ചന്തം! ഈ രാത്രിക്ക്‌ പോലും എത്ര ചാരുത! ഇരുളിൽ നിറയെ ചെമ്പകം പൂത്ത ഗന്ധം.എന്റെ കനവിൽ നിറയെ തങ്ക കിനാക്കളുടെ തേരോട്ടം. രാവ് പുലർന്നപ്പോൾ മനസ്സിലായി ലോകം തന്നെ മാറിയിരിക്കുന്നു. കാണുന്നിടത്തെല്ലാം സൗന്ദര്യം… ആ രാത്രിയിലെ സ്വപ്നങ്ങളോടെ ചെന്നു കയറിയത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കാണ്.…

Read More

പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി. ഒരൊറ്റ രാവ് കൊണ്ട് ഞാൻ ഇത്രമേൽ വൃദ്ധനായതെങ്ങനെയെന്നു ഞാൻ ഒരു വേള അതിശയപ്പെട്ടു. തലേന്നത്തെ പുത്തൻ ഖബറിനു മുകളിലെ മണ്ണ് ഇപ്പോഴും നനവാർന്നു കിടക്കുന്നു. കയ്യിലിരുന്ന മൈലാഞ്ചി കൊമ്പ് സുഹറയുടെ ഖബറിനോടു ചേർത്ത് കുഴിച്ചിടുമ്പോൾ  ഞാൻ അകപ്പെട്ടിരിക്കുന്ന ശൂന്യതയുടെ ശ്വാസം മുട്ടലിനുമേൽ ഞാൻ തീർത്തും നിസ്സഹായനായി. ഇന്നലെ നട്ടുച്ചയോടെയാണ് അടുക്കളയിൽ തല കറങ്ങി വീണ അവളുടെ മരണം ഡോക്ടർ സ്ഥിരീകരിച്ചത്. ഒന്നും പറയാതെ അവൾ പോയി… അല്ലെങ്കിലും പറച്ചിലും പരാതിയും എന്നും കുറവായിരുന്നല്ലോ! സ്നേഹമായിരുന്നു മുഴുവനും.. ! പലപ്പോഴും തോന്നിയിട്ടുണ്ട് കടപ്പാടിന്റെ പേരിലാണോ അർഹിക്കാത്ത സ്നേഹം മുഴുവൻ ഇവൾ എനിക്കായി വച്ചുനീട്ടുന്നത് എന്ന്‌. കാരണം കണ്ണിലെ കിനാക്കളെല്ലാം നിറം മങ്ങി  പ്രതീക്ഷകൾ ഒന്നുമില്ലാതെ മൗനത്തിന്റെ വലിയൊരു കരിമ്പടം പുതച്ച് യതീം ഖാനയിലെ ഇരുണ്ട ഇടനാഴിയിൽ നിന്നും മൈലാഞ്ചി മണം നിറഞ്ഞ…

Read More

“ഓ..പേടിച്ചു പോയല്ലോ! നീ എന്താണ് ഈ രാവിലെ തന്നെ മുഖത്ത് വാരി പൊത്തിയേക്കുന്നത്?” ഒരു ഗ്ലാസ്സ് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് കയറി  വന്ന ഭർത്താവ് എന്നെ തുറിച്ചു നോക്കി. “ഇത്തിരി കസ്തൂരി മഞ്ഞളും രക്തചന്ദനവും കൂടി ചാലിച്ചത് ” അദ്ദേഹത്തിന്റെ തുറിച്ചു നോട്ടം കണ്ടില്ലെന്നു നടിച്ച് ഞാൻ  അലസമായി പറഞ്ഞു. എന്റെ കൈ കൊണ്ട് ഞാൻ അരച്ച് എന്റെ മുഖത്ത് ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാൻ തേച്ചു പിടിപ്പിച്ചിരിക്കുന്ന  അരപ്പ് കണ്ട് ഇങ്ങേർക്കെന്തിന് ഹാലിളകുന്നു? ഞാൻ ഉണങ്ങിയ മൈലാഞ്ചി പൊടിച്ചതിലേക്ക്  കടുപ്പത്തിലുള്ള കട്ടൻ ചായ ഒഴിച്ചു. “ഉമ്മിക്ക് കയ്യിൽ മൈലാഞ്ചിയിടാൻ ഇന്നലെ നേരം കിട്ടി. ഞാനെന്റെ സൽവാറൊന്നു ഹാൻഡ് വാഷ് ചെയ്തു തരാൻ പറഞ്ഞിട്ട് അതിന് പറ്റൂല്ല, സമയോം ഇല്ല ” അലക്കു കല്ലിനരികിലേക്ക്  നടക്കും വഴി മോളെന്നെ അടിമുടി നോക്കി. “ഈ പത്തമ്പത് വയസ്സാകാറായപ്പോൾ നിനക്ക്  നാണമാകില്ലേ മൈലാഞ്ചിയൊക്കെ ഇട്ടോണ്ട് നടക്കാൻ… കഷ്ടം!'” ആകെ ചൊറിഞ്ഞു നിൽക്കുന്ന കെട്ട്യോൻ…

Read More