Author: Soumya Muhammad

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

അടിക്കുമ്പോഴും തുടക്കുമ്പോഴും അലക്കുമ്പോഴും അരക്കുമ്പോഴും ആലോചിച്ചാലോചിച്ചാണ് ഒടുവിലവളൊരു കഥ മെനഞ്ഞുകെട്ടിയത്. കഥക്കൊടുവിൽ മേൽവിലാസമെഴുതുമ്പോൾ വീട്ടുപേരെഴുതുന്ന നേരം അവൾക്കാകെ സംശയം! രണ്ടുണ്ട് വീട്ടുപേര്… അച്ഛന്റെയും ഭർത്താവിന്റെയും… അച്ഛന്റെ വീട്ടുപേരോർത്തതേ ആങ്ങളമാരും മക്കളും കൂടിയതു പകുത്തെടുത്ത നട്ടുച്ച പകൽ നേരമോർത്തവൾക്കു പൊള്ളി. ഭർതൃ വീട്ടു പേരെഴുതാനൊരുങ്ങവേ “വന്നുകയറിയവൾ “എന്നൊരു നീട്ടി തുപ്പൽ ചാറ്റലിൽ അറപ്പോടെ, അമർഷത്തോടെ അവളാ കഥയെടുത്ത് ഉച്ചക്കഞ്ഞി തിളയ്ക്കുന്ന അടുപ്പിലേക്കു പൂഴ്ത്തി, പിന്നെ അലക്കിപ്പിഴിഞ്ഞ തുണികൾ വിരിക്കാനായി കത്തുന്ന വെയിലിലേക്കിറങ്ങിപോയി….

Read More

തിരക്കു പിടിച്ച ഒരു ദിവസത്തിന്റെ സന്ധ്യയോടടുത്ത നേരത്താണ്  ഞാൻ കുഞ്ഞാമിനത്തയെ  കണ്ടത്. എന്റെ വീടിന്റെ മുൻ റോഡിലൂടെ പതിവ് സായാഹ്ന നടത്തത്തിനിറങ്ങിയതാണ് അവർ. “കുറച്ചു ദിവസമായല്ലോ കണ്ടിട്ട്?” എന്നൊരു കുശലം എന്റെ നാവിൻ തുമ്പിൽ വന്നെങ്കിലും ഞാൻ ശ്രമപ്പെട്ട് ഒരു ചിരിയിൽ ആ ചോദ്യം തളച്ചു. കാരണം കുറച്ചു ദിവസങ്ങളായി ആ വീട്ടിൽ നടന്ന കാര്യങ്ങൾ അല്പസ്വല്പം അറിയാവുന്ന ഞാൻ അങ്ങനൊരു ചോദ്യം അവരോട് ചോദിച്ചാൽ അതൊരു നെറികേട് ആകുമെന്ന് എനിക്ക് തോന്നി. “ഇന്ന് ഇത്തിരി വൈകി പോയല്ലോ?” എന്നു മാത്രം ചോദിച്ച് മറുപടിക്ക് കാത്തു നിൽക്കാതെ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ്  കുഞ്ഞാമിനത്തയുടെ മകന്റെ രണ്ടു മക്കൾ വളവു കഴിഞ്ഞ് ഉമ്മയുടെ അടുത്തേക്ക് ഓടി വരുന്നത് ഞാൻ കണ്ടത്. രണ്ടു ചിത്ര ശലഭങ്ങളെ പോലെ മനോഹരമായ കുഞ്ഞുങ്ങൾ അങ്ങനെയാണ് ഞാൻ എന്നും  അവരെ കാണുമ്പോൾ ഓർക്കാറുള്ളത്. “അപ്പോൾ ഇവർ?” ചോദിക്കാൻ വന്നത് ഞാൻ പാതിയിൽ നിർത്തി. “ഇവരെ അവള് കൊണ്ടു പോയില്ല!”…

Read More

“ഈ പത്താം തീയതി വരുമ്പോൾ കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസം തികയും. എന്താ പെണ്ണേ നിന്റെ ഡേറ്റിൽ ഇനിയും മാറ്റമൊന്നും വന്നിട്ടില്ലേ?” മാസത്തിലെ ലാസ്റ്റ് വീക്കെന്റിൽ എന്റെ സ്വന്തം വീട്ടിൽ നിൽക്കാൻ വന്ന എന്നോട് എന്റെ ഉമ്മി ചോദിച്ചത് കേട്ട് ഞാൻ അവരുടെ നേരെ നോക്കി. നെറ്റ് ഫ്ലിക്സിൽ പുതുതായി റിലീസ് ചെയ്ത ഫാമിലി മൂവിയിൽ മുഴുകിയിരുന്ന ഞാൻ ഒന്നും മിണ്ടാതെ വീണ്ടും ഫിലിം കാണാൻ തുടങ്ങി. “നീയെന്താണ് ഒന്നും മിണ്ടാത്തത്?” എതിർ കസേരയിലേക്ക് ഉമ്മി ഇരിക്കുന്നത് കണ്ട് അവർ എന്നെ വെറുതെ വിടാൻ ഭാവമില്ലെന്ന് മനസ്സിലാക്കി ഞാൻ പോസ് ബട്ടൺ അമർത്തി ഉമ്മിക്ക് മുഖം കൊടുത്ത് നിവർന്നിരുന്നു. വെറും അഞ്ചു മാസത്തിനുള്ളിൽ അൻപതു വട്ടം “വിശേഷമൊന്നും ആയില്ലേ? “എന്നുള്ള ആളുകളുടെയും കുടുംബക്കാരുടെയും ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയല്ലോ എന്നോർത്ത് എനിക്ക് ചിരി വന്നു. ഞാൻ ചിരിയോടെ തന്നെ ഉമ്മിയോട് പറഞ്ഞു. “കുറച്ചു കഴിയട്ടെ ” “എന്തിന്? എന്തിനിത് വൈകിപ്പിക്കണം? ഇങ്ങനെ…

Read More

“ഇതിൽ ആരാണ് ഈ കുട്ടിയുടെ ഭർത്താവ്?” ഡോ.അരുന്ധതി അമർഷം നിറഞ്ഞ മുഖത്തോടെ ചുറ്റിനും നോക്കി. “അവൻ വന്നിട്ടില്ല…” നിസ്സംഗതയോടെ തലയിലെ തട്ടം തെരുപ്പിടിച്ചു കൊണ്ട് കൂടെയുള്ള സ്ത്രീ പറഞ്ഞു. “ഓക്കേ… ഞാനിത് പോലീസിൽ ഇൻഫോം ചെയ്യാൻ പോകുകയാണ്. വളരെ ക്രൂരമായ രീതിയിൽ അയാൾ ഈ കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നു” “നിങ്ങളെന്തു വർത്താനമാണ് ഡോക്ടറെ ഈ പറയുന്നത്? അവള് അവന്റെ കെട്ട്യോളാണ്. മിനിഞ്ഞാന്ന് ആയിരുന്നു അവരുടെ കല്യാണം” കൂട്ടത്തിലുള്ള  തല മുതിർന്ന കാർന്നോര് തോളത്തു കിടക്കുന്ന തോർത്തെടുത്ത് കനത്തിൽ ഒന്നു കുടഞ്ഞതിനു ശേഷം ഡോക്ടർ അരുന്ധതിയോട് കയർത്തു. എന്നിട്ട് വീണ്ടും തുടർന്നു “കല്യാണം കഴിച്ച പെണ്ണിനെ കെട്ട്യോൻ പ്രാപിച്ചു എന്നു കരുതി ലോകത്ത് ആരെങ്കിലും കേസ് കൊടുക്കുമോ? അല്ലാ… അതിനൊക്കെ ആരെങ്കിലും കേസ് എടുക്കുമോ? ഇതു നല്ല കൂത്ത്!” കാൽ വിരലുകളിൽ നിന്നും ഒരു തരിപ്പ് തന്റെ ഉടലാകെ അരിച്ചു കയറുന്നത് അരുന്ധതി അറിയുന്നുണ്ടായിരുന്നു. മനസ്സിൽ തോന്നിയ അമർഷം അപ്പാടെ അങ്ങേരുടെ മുഖത്തേക്ക് കാർപ്പിച്ചു…

Read More

സാധാരണ പോലെയുള്ള ഒരു പ്രവൃത്തി ദിവസത്തിന്റെ സായാഹ്നത്തിലാണ് കെ ആർ മീരയുടെ ആരാച്ചാർ എന്റെ കയ്യിൽ കിട്ടുന്നത്. വായിച്ചു മടക്കിയ പല പുസ്തകങ്ങളിൽ നിന്നും എന്റെ കൂടെ ഇറങ്ങി വന്ന് ദിവസങ്ങളോളം ഊണിലും ഉറക്കത്തിലും എന്നോടൊപ്പം ജീവിച്ച് എന്റെ ദിനചര്യകളെ ആകെ അലങ്കോലപ്പെടുത്തുന്ന കഥാപാത്രങ്ങൾ എന്റെ കുടുംബജീവിതത്തേയും അല്പമൊക്കെ ബാധിച്ചു തുടങ്ങിയത് കൊണ്ട് ജോലി കഴിഞ്ഞ് എന്നോടൊപ്പം കൊണ്ടു വന്ന പുസ്തകം ഞാൻ ബാഗിൽ നിന്നും എടുക്കുവാൻ തെല്ലു ഭയന്നു.  അതേ നിമിഷം തന്നെ ആഗ്രഹിക്കുന്ന നേരത്ത് ആർത്തിയോടെ മറ്റൊന്നിനെ കുറിച്ചും ബേജാറാകാതെ അതൊന്നു കയ്യിൽ എടുക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള പെണ്ണിന്റെ നിസ്സഹായാവസ്ഥയിൽ എനിക്ക് എന്റെ പെരുവിരലിൽ നിന്നും അമർഷം പതഞ്ഞു പൊങ്ങി. എന്തുമാത്രം അദൃശ്യമായ കുരുക്കുകളാൽ ബന്ധിതയാണ് ഓരോ സ്ത്രീയും എന്നു നെടുവീർപ്പിട്ടു കൊണ്ട് ദേഷ്യവും സങ്കടവും കടിച്ചമർത്തി ഞാൻ തിളക്കുന്ന വെള്ളത്തിലേക്ക് തേയില ചേർത്തു.  അത്താഴത്തിനുള്ള പണികൾ ഒതുക്കി ഇളയമോളുടെ ഹോം വർക്ക്‌ തുടങ്ങുന്നതിന് മുന്നേയുള്ള ഇത്തിരി…

Read More

രണ്ടു മൂന്ന് ആഴ്ചയായുള്ള നീണ്ട തിരക്കുകൾക്കൊടുവിൽ ഇന്നാണ് എനിക്കല്പം വിശ്രമിക്കാൻ കഴിഞ്ഞത്. മോനും മരുമകളും കുഞ്ഞും മൂന്നാഴ്ചയിലെ അവധി ആഘോഷം കഴിഞ്ഞ് വിദേശത്തേക്ക് തിരികെ പോയിരിക്കുന്നു. അനിയനോടൊപ്പം ഒരാഴ്ച നിൽക്കാൻ വന്ന മോളേയും മക്കളെയും മരുമകൻ ഇന്നലെ രാത്രിയോടെ വന്ന് വിളിച്ചു കൊണ്ടു പോയി. ഇളയമകൻ കോളേജിലേക്കും ഭർത്താവ് പുറത്തേക്കും പോയിട്ടുള്ള ഇത്തിരി നേരത്തിന്റെ ആലസ്യത്തിൽ  ഞാനെന്റെ നീരു വന്ന കാലുകൾ  ഉയർത്തി വച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു. ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്ത് ലോക്ക് തുറന്നു. വേഗം വാട്സ്ആപ്പ് മെസ്സേജിലേക്ക് കടന്നു. ആകെയുള്ളത് വാട്സ്ആപ്പ് മാത്രമാണ്. യൂ ട്യൂബും ഫേസ് ബുക്കും അദ്ദേഹത്തിന്റെ ഫോണിൽ കാണും. നേരത്തെ മോൻ ഉപയോഗിച്ചു കൊണ്ടിരുന്ന പഴയ സെറ്റ് ആണിത്. ഇതിൽ അധികമൊന്നും ഇൻസ്റ്റാൾ ചെയ്യാൻ പറ്റത്തില്ല, ഹാങ്ങ്‌ ആകും. പ്രാർത്ഥനാ ഗ്രൂപ്പിൽ ഒരുപാട് സന്ദേശങ്ങൾ വന്നു കിടക്കുന്നുണ്ടായിരുന്നു. പ്രാർഥനാ മുറി പോലെ അവിടെയെപ്പോഴുമൊരു ശാന്തത നിറഞ്ഞു നിൽക്കുന്ന പോലെ എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. കോളേജ്…

Read More

‘നിന്റെ കണ്ണും മുഖവും എന്താണ് ഇങ്ങനെ ചീർത്തിരിക്കുന്നത്… എന്തേ സുഖമില്ലേ?” ഒരു ചട്ടി നിറച്ച് മത്തിയും നന്നാക്കിയിരിക്കുന്ന അപ്പുറത്തെ വീട്ടിലെ സിമിയുടെ  നേരെ നോക്കി ഞാൻ ചോദിച്ചു. “നല്ല തലവേദന. ഇന്നലെ രാത്രി ഉറങ്ങാനേ പറ്റിയിട്ടില്ല. ചെറിയ പനിയും മേലു വേദനയും ഉണ്ട് “. “എന്നിട്ടാണോ ഈ വെള്ളത്തിൽ പണിതു കൊണ്ടിരിക്കുന്നത്? കുറച്ചു നേരം എവിടേലും കിടന്നു കൂടെ?” ഞാൻ അലിവോടെ ചോദിച്ചു. “ഓ! എങ്ങനെ കിടക്കാനാണ് ചേച്ചി. ഞാൻ കിടന്നാൽ ഇവിടുത്തെ ഒരു കാര്യവും ശരിയാകില്ല ” “പിന്നേയ്… അതൊക്കെ നിന്റെ വെറും തോന്നൽ ആണ്‌ ” ഞാൻ മുഖവുരയേതുമില്ലാതെ അവളോട്‌ തുറന്നു പറഞ്ഞു. എന്നെ നോക്കി നിൽക്കുന്ന സിമിയോട് ഞാൻ ഒരു ചെറു ചിരിയോടെ വീണ്ടും പറഞ്ഞു. കാരണം വളരെ ഏറെ നാളുകളായി ഞാനും ഈ ട്രാപ്പിൽ പെട്ടു കിടക്കുകയായിരുന്നു. നീ ഇല്ലെങ്കിൽ എങ്ങനെ ശരിയാകും. നീയില്ലാതെ അത് പറ്റില്ല. നീ പോയാൽ പിന്നെ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരു…

Read More

പൊന്മാൻ നീലയിൽ പിങ്ക് കസവുള്ള നേർത്ത പട്ടു സാരി വളരെ സമയമെടുത്ത് നന്നായി ഞൊറിയിട്ട് ഉടുത്താണ് ഞാൻ എന്റെ വകയിലൊരു അമ്മായിയുടെ മോളുടെ കല്യാണത്തിന് പോകാനായി ഒരുങ്ങിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസം കൊണ്ട് വരണ്ടു പൊട്ടി തുടങ്ങിയ തലമുടിയിൽ ചെമ്പരത്തി താളി അരച്ചു ചേർത്ത് നന്നായി കഴുകി. അതും പോരാഞ്ഞ് മുട്ടവെള്ള തലയിൽ ചേർത്ത് മുടിക്ക് നന്നായി തിളക്കം വെപ്പിച്ചിട്ടുണ്ട്. മുഖത്ത് തക്കാളി നീരും തേനും കൂടി ചേർത്ത് മസാജ് ചെയ്ത് ഒരു മാതിരി ചുളിവൊക്കെ നിവർത്തിയെടുത്തു. കൈത്തലങ്ങളിലും വിരലുകളിലും ചെറുനാരങ്ങാതൊലി  പലവട്ടം ഉരസി മാർദ്ദവം വരുത്തി. “അനൂ… നീ ഇത് ആരെ കാണിക്കാനാണ് ഇതു മാതിരി ഒരുങ്ങിക്കെട്ടുന്നത്? ആകെ ഒരു മണിക്കൂർ നേരത്തെ  ഫംങ്‌ഷനു വേണ്ടി ഒരാഴ്ചയായല്ലോ നീ ഒരുക്കം തുടങ്ങീട്ട്. അല്ലാത്തപ്പോഴാണേൽ കുളീമില്ല നനേം ഇല്ല ” കെട്യോന് തല ചീകാൻ ഒരിത്തിരി ഗ്യാപ് കൊടുക്കാതെ ചാഞ്ഞും ചെരിഞ്ഞും കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന എന്റെ പിന്നിൽ നിന്നും…

Read More

“മറ്റന്നാൾ ആണ് കല്യാണം, രാവിലേ പുറപ്പെടണം” രാജീവൻ അത് പറയുമ്പോൾ സുമ പ്രാതലിനു ചമ്മന്തി കടുക് താളിക്കുകയായിരുന്നു. “ആരുടെ കല്യാണം?” അവൾ എണ്ണയിലേക്ക് വേപ്പില ഇറുത്തിട്ടു കൊണ്ട് ചോദിച്ചു. “അപ്പൊ കഴിഞ്ഞ ആഴ്ച ഇളയച്ഛൻ വന്ന് ക്ഷണിച്ചത് നീ മറന്നോ?” “എന്നെയാരും ക്ഷണിച്ചിട്ടില്ല” വളരെ ശാന്തമായി മിക്സിയുടെ ജാർ കഴുകി കൊണ്ടവൾ പറഞ്ഞു. “ഓ… ഇനി നിന്നെ പ്രത്യേകം കൊട്ടും കുരവയുമായി വന്ന് ക്ഷണിക്കണമായിരുന്നോ? ” രാജീവൻ ദേഷ്യം കൊണ്ട് വിറച്ചു. “അതിനെന്തിനാണ് നിങ്ങൾ ഇത്രയും വിറക്കുന്നത്? എന്നെ ക്ഷണിച്ചിട്ടില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ?” “നിന്നോട് പറയാൻ നീ ആരാണ്? നീ എവിടുത്തെ കെട്ടിലമ്മയാണ്?” “അതെ! അത് തന്നെയാണ് ഇതിലെ കാര്യം എന്നോട് പറയാൻ ഞാൻ ആരാണ്?” സുമ രാജീവന് നേരെ തിരിഞ്ഞു. അവളുടെ കണ്ണിലെ ഭാവം കണ്ട് അയാൾ സ്വരം അല്പമൊന്നു മയപ്പെടുത്തി. “കഴിഞ്ഞ എട്ടു പത്തു വർഷമായിട്ട് നിന്നെ പ്രത്യേകം ക്ഷണിച്ച കല്യാണങ്ങൾക്കാണോ നീ പോയിട്ടുള്ളത്. കുടുംബത്തിൽ വന്ന്…

Read More

അലമാര തുറന്ന് ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ എന്ന് ഒരു വട്ടം കൂടി പരതുമ്പോഴാണ്  വെള്ളയിൽ കടും നീല പൂക്കൾ നിറഞ്ഞ കിടക്കവിരി താഴെ തട്ടിലിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. കയ്യിലെടുത്ത് നേർമ്മയോടെ ഞാനതിൽ തലോടുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എട്ടു കൊല്ലം മുന്നേ ഞങ്ങളുടെ ആദ്യ രാവിൽ വിരിച്ചിരുന്ന ആ ബെഡ് ഷീറ്റ് ഞാൻ വെറുതെ എന്റെ മുഖത്തേക്കമർത്തി. മുല്ലപ്പൂവിന്റെയും അത്തറിന്റെയും കൂടിക്കുഴഞ്ഞ അന്നത്തെ ആ ഗന്ധം അതിലിപ്പോഴും ഉണ്ടെന്നുള്ള തോന്നലിൽ വിരിപ്പിനു മുകളിൽ കട്ടിലിലേക്ക് ഞാൻ അത്‌ കുടഞ്ഞു വിരിച്ചു. ഞങ്ങൾ ഒന്നായി തീർന്ന ആ ആദ്യരാവിന് ശേഷം പിന്നെയും എത്രയോ രാവുകളിൽ ഞാൻ ഈ വിരിപ്പിൽ അദ്ദേഹത്തിന്റെ കീഴിൽ അനുഭൂതിയോടെ കിടന്നിരിക്കുന്നു. എത്രയോ വേനൽ രാവുകളിൽ ജനാലകൾ തുറന്നിട്ട് നിലാവിനെ സാക്ഷി നിർത്തി അദ്ദേഹം എന്നെ ചുംബിച്ചിരിക്കുന്നു. മഴ പെയ്തു തോർന്ന എത്രയെത്ര രാവുകളാണ് അദ്ദേഹം എന്നെ ഉറങ്ങാൻ പോലും അനുവദിക്കാതെ  കൊഞ്ചിച്ചും താലോലിച്ചും അനുഭവിച്ചും രാവ് വെളുപ്പിച്ചിട്ടുള്ളത്.…

Read More