ഒരുമിച്ചു വാഴുവാൻ ഒന്നായ് പണിതുയർത്തിയ ഭൂമിയിൽ കല്ലും മണ്ണും കൂട്ടിക്കുഴച്ചു സ്വയമതിരുകൾ പണിത് അതിനുമുകളിൽ സൂര്യചന്ദ്ര നക്ഷത്രാദികളെ അവയുടെ ഭ്രമണപഥത്തില്‍ നിന്നും കീറിമുറിച്ചൊട്ടിച്ചുണ്ടാക്കിയ ‘മതം’കൊണ്ടു മദമിളക്കി മനുഷ്യനെ തമ്മിലടിപ്പിച്ചു, മനുഷ്യന്റെ കണ്ണുകളിൽ തിമിരം വിതറുന്ന ആ വിഷബീജങ്ങളെ കൂട്ടിയിട്ടു വിൽക്കുന്ന മൊത്തക്കച്ചവടക്കാർ- ക്കിടയിൽ നിന്നും കാലമേ, നീ കടം തരിക… മതമെന്ന മാലിന്യം കേവലം മനുഷ്യന്റെയുള്ളിലെ വിശ്വാസങ്ങളുടെ വികാരങ്ങൾ മാത്രമാണെന്നും എന്റെയും നിന്റെയും ഞരമ്പുകളിൽ തിളച്ചുമറിയുന്ന ചുടുചോരയുടെ നിറവും ഗന്ധവും ഒന്നെന്നുമറിയുന്ന ഒരുപിടി മാനവ ഹൃദയങ്ങളെ..! © ശ്രുതി സൗപർണിക