Author: Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

സൂസന്ന കാറിൽ നിന്നിറങ്ങുമ്പോൾ കോളേജ് ഗേറ്റിനടുത്തു നിന്ന് ആർപ്പുവിളികളും ആരവങ്ങളുമുയർന്നു. ആരൊക്കെയോ ഓടി വന്ന് കെട്ടിപ്പിടിച്ചു. “ആൻ്റീ നോക്കൂ എങ്ങനെയുണ്ട് ?” ഗേറ്റിനു മുകളിൽ കെട്ടിയിരുന്ന ബാനറിലേക്കും പുറത്തു വെച്ചിരുന്ന വലിയ ഫ്ളക്സിലേക്കും കൈ ചൂണ്ടി ശരത് ചോദിച്ചപ്പോഴാണ് അവളതു കണ്ടത്. ” കൺഗ്രാറ്റ്സ് ടു  സൂസന്ന മാത്യൂസ്” ” വീ ആർ പ്രൗഡ് ഓഫ് യു സൂസന്ന” സൂസന്നയുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞ് കാഴ്ച മങ്ങി. കാർ പാർക്കു ചെയ്തു വന്ന ജോവിൻ അവളുടെ കരം ഗ്രഹിച്ചു. “മമ്മാ ഈ നിമിഷത്തിനായല്ലേ നമ്മൾ കാത്തിരുന്നത്? അയ്യേ കരയുന്നോ? ചിരിക്കൂ മമ്മാ. ഇതു നമ്മുടെ വിജയത്തിൻ്റെ സമയമല്ലേ?” “ഇതെന്താ ആൻ്റീ? വരൂ ഞങ്ങളുടെ വി വി ഐ പി വന്നാലും” ശരതും ഫൈസലും മാലിനിയും ഷെറിനും ജസീനയും ഉൾപ്പെടെയുള്ളവർ ചേർന്ന് അവരെ മുന്നോട്ടു നയിച്ചു. ആഡിറ്റോറിയത്തിൻ്റെ മുൻ നിരയിലിരിക്കുമ്പോൾ സൂസന്നയുടെ മനസ്സിലൂടെ ഓർമ്മകളുടെ വലിയൊരു നിര തന്നെ…

Read More

പച്ചക്കറിയുടെ ബില്ലടിച്ചു കഴിഞ്ഞപ്പോഴാണ് തേങ്ങയുടെ കാര്യമോർത്തത്. ”രമേശാ നല്ല രണ്ടു തേങ്ങ കൂടിയെടുത്തേക്ക്” ”ടീച്ചർ തന്നെനോക്കിയെടുത്തോ” രമേശൻ കുട്ട നീക്കി വെച്ചു . “വലിയ തേങ്ങയാണല്ലോ മുഴുവൻ വെള്ളമായിരിക്കുമോ? അകത്തു കാമ്പു വല്ലതും കാണുമോ?” ”ഇപ്പോൾ വരുന്നതെല്ലാം ഇങ്ങനെയാ. ടീച്ചറിനു ഭാഗ്യമുണ്ടെങ്കിൽ മൂന്നാലു ദിവസത്തേയ്ക്കരയ്ക്കാം” അടുത്തു നിന്ന ഗോപാലേട്ടൻ കളിയാക്കിച്ചിരിച്ചു. കുലുക്കി നോക്കി രണ്ടെണ്ണമെടുത്തു കൊടുത്തു. രമേശൻ തന്ന തുണ്ടിലേക്കു നോക്കി. ”ഇതെന്താ രണ്ടു തേങ്ങയ്ക്കു 138 രൂപയോ? വല്ലാത്ത കാലം തന്നെ” ഓട്ടോയിലിരിക്കുമ്പോൾ അവളുടെ ഓർമ്മകൾ ഓട്ടോയേക്കാൾ വേഗത്തിൽ പിന്നോട്ടു പോയി. രണ്ടു മാസം കൂടുമ്പോഴാണ് കുട്ടൻ മൂപ്പർ തേങ്ങയടർത്താൻ വരുന്നത്. അമ്മ കാണാതെ കുറെ കരിയ്ക്കിടീക്കും. വെള്ളവും കുടിച്ച് കരിക്കു പൂളി ശർക്കര കൂട്ടിത്തിന്നു കഴിയുമ്പോൾ തേങ്ങ പെറുക്കിക്കൂട്ടാൻ പറമ്പു മുഴുവൻ നടന്നതിൻ്റെ ക്ഷീണമെല്ലാം പമ്പകടക്കും. എത്രയെടുത്താലും തീരാത്ത പോലെ പത്തായപ്പുരയിൽ തേങ്ങകൾ കുന്നു കൂടിക്കിടക്കും. അവധിക്കാലത്താണ് തേങ്ങ ആട്ടി വെളിച്ചെണ്ണയെടുക്കുന്നത്. ആട്ടാനുള്ള തേങ്ങ പൊട്ടിക്കുന്ന ദിവസം ഒരുത്സവമാണ്. കിളിർപ്പു വന്ന…

Read More

“ലളിതേ ലളിതേ ഇവളെന്തിനാ ഏതു നേരവും ഈ ഗേറ്റടച്ചു കുറ്റിയിടുന്നത്?” അക്ഷമയോടെ സരസുച്ചേച്ചി അകത്തേക്കു നോക്കി. ചന്തയിൽ നിന്നു മീനും വാങ്ങി വരുന്ന വഴിയാണവർ.  ലളിത ഓടി വന്നു ഗേറ്റു തുറന്നു.  “പിരിവുകാരേക്കൊണ്ടൊരു നിവൃത്തിയുമില്ലെൻ്റെ ചേച്ചീ. അതു കൊണ്ടല്ലേ ഗേറ്റു തുറന്നിടാത്തത്. കേറി വാ ചായകുടിച്ചിട്ടു പോകാം” ”വേണ്ട സരളേ നീയൊരു കാര്യമറിഞ്ഞോ?” അവർ ശബ്ദം താഴ്ത്തി.  “നമ്മുടെ അനസൂയ ആസ്പത്രീലാ. കുറച്ചു പ്രശ്നമാണെന്നാ കേട്ടത്. ” ”അയ്യോ കഴിഞ്ഞാഴ്ചയും അമ്പലത്തിൽ വെച്ചു കണ്ടതാണല്ലോ എന്തു പറ്റി?” ലളിത തലയിൽ കൈവെച്ചു.  “എന്താണെന്നൊന്നും അറിയില്ല. ഐ. സി. യു വിലാണെന്നോ പിന്നെ ദേഹത്തു മൊത്തം ട്യൂബിട്ടു കിടക്കുന്നതെവിടാ ? ആ….. വെൻ്റിലേറ്റർ അതിലാണെന്നോ ഒക്കെപ്പറയുന്നു. രാജേഷും പിള്ളേരും കഞ്ഞീം വെള്ളോം കുടിക്കാതെ ആസ്പത്രീത്തന്നെയാ. എന്നാലും വല്ലാത്തൊരു സംഭവമായിപ്പോയി.  എല്ലാം മോളിലിരിക്കുന്നവൻ തീരുമാനിക്കുന്നതല്ലേ. നമുക്കെന്തു ചെയ്യാൻ പറ്റും. ഞാൻ പോകട്ടെ സരളേ. മീൻ കറി വെച്ചിട്ടു വേണം അങ്ങേർക്കു ചോറു കൊടുക്കാൻ” ഒരു…

Read More

”ഈ അമ്മയ്ക്ക് എന്തിൻ്റെ കേടായിരുന്നു? ഇന്നുതന്നെ അമ്പലത്തിൽ വന്നില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ ? എത്രനേരമായി നിൽക്കുന്നു” ക്യൂവിൽ നിന്നു മടുത്ത മോൻ്റെ പരിഭവങ്ങൾക്കു ചെവി കൊടുക്കാതെ ജയ മുന്നോട്ടു തന്നെ നോക്കി നിന്നു. ”ജയേ ജയേ” ആരോ വിളിക്കുന്ന പോലെ. തിരിഞ്ഞു നോക്കിയിട്ട് ആരെയും കാണുന്നില്ല. ”അമ്മേ അമ്മയേയാണു വിളിക്കുന്നത്. അതാ ആ മാമൻ “ മോൻ വലതു വശത്തേക്കു വിരൽ ചുണ്ടി. “ആഹാ ബാബു” ബാബു അടുത്തേക്കു വന്നു. കൂടെ ഭാര്യയും മോളുമുണ്ട്. ”ഞങ്ങൾ തൊഴുതിറങ്ങിയതാണ്. അങ്ങോട്ടുനിൽക്കാം. തൊഴുതിട്ടു വാ” അവർ നടന്നുനീങ്ങുന്നതു നോക്കി നിന്നപ്പോൾ മനസ്സിൽ ഒട്ടേറെ ഓർമ്മകൾ വന്നു നിറഞ്ഞു. അന്നൊരു വ്യാഴാഴ്ചയായിരുന്നു. നാലാമത്തെ പീരീഡ് ഓർഗാനിക് കെമിസ്ട്രിയാണ്. ഷീബ മിസ്സ് ബോർഡിൽ എന്തൊക്കെയോ എഴുതി വിശദീകരിക്കുന്നുണ്ട്. വിശന്നിട്ട് ഒന്നും തലയിൽ കയറുന്നില്ല. “ഒരു ഗ്ലാസ് പാലെങ്കിലും കുടിച്ചിട്ടു പോടീ” അമ്മയുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി. അമ്മ അരിശം പൂണ്ടു പറഞ്ഞിട്ടും കേൾക്കാഞ്ഞത് അബദ്ധമായിപ്പോയി. ചുററുമൊന്നു നോക്കിയപ്പോൾ മിക്കവരും കോട്ടുവായിട്ടും…

Read More

പിതൃദിനത്തിൽ അച്ഛനേക്കുറിച്ചെന്തെങ്കിലും എഴുതിയാലോ എന്ന ചിന്തയിലാണ് അവൾ വേഗം ജോലികൾ തീർത്ത് ടാബുമായി സോഫയിലേക്കിരുന്നത്. അമ്മയുടെ ഉള്ളിൽ താനൊരു പൂമൊട്ടായി വിരിഞ്ഞ നാൾ മുതൽ അച്ഛനും തൻ്റെ ഹൃദയത്തിൽ പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടെയും ഒരു പൂന്തോപ്പു തന്നെ പണിതീർത്തു കാണില്ലേ. അച്ഛനേക്കുറിച്ച് ഓർത്തെടുക്കുമ്പോൾ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഓളപ്പാച്ചിലിൽ അവൾക്കു വാക്കുകൾ കൈമോശം വന്നു. അവൾ  ചാരിയിരുന്ന് കണ്ണുകളടച്ചു. വർഷങ്ങൾ പിന്നിലേക്കോടി മാറിയപ്പോൾ അവളൊരു അഞ്ചാം ക്ലാസുകാരിയായി. അന്നത്തെ ദിവസം സ്ക്കൂളിൽ നിന്നു തിരിച്ചു വരുമ്പോൾ അച്ഛൻ എത്തിക്കാണുമോ എന്ന ചിന്തയിലായിരുന്നു അവൾ. എന്നത്തെയും പോലെ വഴിവക്കിലെ പുല്ലിനോടും പൂക്കളോടും കിളികളോടും കിന്നാരം പറയാൻ നിൽക്കാതെ ഒറ്റയോട്ടത്തിന് അണ്ണനോടൊപ്പമെത്തി. അച്ഛൻ അതിരാവിലെ കോട്ടയത്തിനു പോയതാണ്. സ്ക്കൂൾ ലൈബ്രറിയിലേക്കു വേണ്ട പുസ്തകങ്ങൾ ഏർപ്പാടു ചെയ്യാൻ എൻ . ബി. എസിൽ പോയതാണെന്നാണ് അമ്മ പറഞ്ഞത്. വൈകിട്ടേ വരൂ എന്നറിയാമെങ്കിലും ഇടയ്ക്ക് സ്റ്റാഫ്‌റൂമിനടുത്തു കൂടി കറങ്ങിനടന്ന് അകത്തേക്കൊന്നെത്തിനോക്കാൻ മറന്നില്ല. അച്ഛൻ വരുമ്പോൾ പുതിയ ബുക്കെന്തെങ്കിലും കൊണ്ടുവരാതിരിക്കില്ല. പുതിയ സമ്മാനപ്പെട്ടി…

Read More

വായനയുടെ വിശാലമായ ലോകത്തേക്ക് എത്തിയ നാൾ മുതലിന്നു വരെ എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ട്. ചിത്രകഥകളിൽ തുടങ്ങി ബാലസാഹിത്യങ്ങളും പൈങ്കിളി നോവലുകളും ഡിറ്റക്ടീവു നോവലുകളും ക്ലാസിക് പുസ്തകങ്ങളും പ്രണയ കഥകളും വിവർത്തനങ്ങളും യാത്രാവിവരണങ്ങളും തുടർക്കഥകളും എന്നു വേണ്ട കൈയിൽ കിട്ടുന്നതെന്തും വായിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അവയിൽത്തന്നെ മനസ്സിൽ കയറി കൂടുകൂട്ടിയ എത്രയെത്ര പുസ്തകങ്ങൾ…. കഥാപാത്രങ്ങൾ. പുതിയ പുസ്തകങ്ങളേക്കാൾ പ്രിയപ്പെട്ടത് പണ്ടു വായിച്ചവ തന്നെയാണ്. അങ്ങനെ വായിച്ചുവായിച്ചു ജീവിതത്തിൻ്റെ ഭാഗമായിത്തന്നെ മാറിയൊരു പുസ്തകമാണ് ‘ഒരു ദേശത്തിൻ്റെ കഥ’. മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന വിഖ്യാത എഴുത്തുകാരിലൊരാളാണ് ശ്രീ .എസ് .കെ പൊറ്റക്കാട് എന്ന ശങ്കരൻകുട്ടി പൊറ്റക്കാട്. ഒരു ദേശത്തിൻ്റെയും അവിടെ ജീവിച്ച നൂറുകണക്കിനു മനുഷ്യരുടെയും കഥ തൻ്റെ പ്രതിഭ കൊണ്ട് ഒരു ഇതിഹാസകാവ്യമാക്കി മാറ്റിയ സാഹിത്യനായകനാണ് ശ്രീ പൊറ്റക്കാട്. അതിരാണിപ്പാടം എന്ന കോഴിക്കോടൻ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലെഴുതിയ ‘ഒരു ദേശത്തിൻ്റെ കഥ’ 1972 ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.1973 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1980 ൽ ജ്ഞാനപീഠ പുരസ്ക്കാരവും നേടിയ ഈ…

Read More

“വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണം?” പരമേശ്വരൻ സാർ ഒരു പുഞ്ചിരിയോടെ ഞങ്ങളുടെ മുന്നിലങ്ങനെ നിന്നു. അവസാനത്തെ പീരീഡാണ്. ബല്ലടിക്കുമ്പോൾ ആരാദ്യമോടിയിറങ്ങും എന്ന ചിന്തയിലിരുന്ന ഞങ്ങൾ അന്യോന്യം നോക്കി. ഒന്നാമത്തെ ബഞ്ചിലിരുന്ന എൻ്റെ നേരെ സാറിൻ്റെ നോട്ടമെത്തിയതും ഞാൻ പതിയെ എഴുന്നേററു. ”എനിക്കു ഡാൻസുകാരിയാവണം ങേ …. സാർ ചെവി കൂർപ്പിച്ചു. “എനിക്ക് അമ്പിളി അരവിന്ദിനേപ്പോലെയുള്ള ഡാൻസുകാരിയായാൽ മതി” നാണം കൊണ്ട് എൻ്റെ മുഖം തുടുത്തു. ഞങ്ങളുടെ നാട്ടുകാരിയായ അമ്പിളി അരവിന്ദ് നൃത്തം ചെയ്യുന്ന മനോഹര ചിത്രങ്ങൾ പത്രങ്ങളിലും അവരുടെ അച്ഛൻ്റെ തുണിക്കടയിലെ ഭിത്തികളിലും കണ്ട് ആവേശം പൂണ്ട ഒരെട്ടു വയസ്സുകാരിയുടെ വ്യാമോഹമായിരുന്നു അത്. ഡാൻസു പഠിക്കാൻ വിടാത്ത അച്ഛനോടുള്ള പിണക്കവും അതിൻ്റെ കൂടെയുണ്ട്. സാറെന്തെങ്കിലും പറയുന്നതിനുമുമ്പേ ഓമനക്കുട്ടൻ ചാടിയെഴുന്നേറ്റു. “സാറേ വലുതാകുമ്പോൾ എനിക്കു ഭാർഗ്ഗവിച്ചേച്ചിയായാൽ മതി. ഇഷ്ടം പോലെ ഉപ്പുമാവു തിന്നാമല്ലോ” സ്ക്കൂളിൽ ഉപ്പുമാവുണ്ടാക്കുന്നത് ഭാർഗ്ഗവിച്ചേച്ചിയാണ്. ഡസ്ക്കില്ലാത്തതുകൊണ്ട് തുടയിലടിച്ച് ഞങ്ങൾ ആർത്തുചിരിച്ചു. കാലം കടന്നുപോയി. അഞ്ചാം ക്ലാസു മുതലുള്ള വലിയ സ്കൂളിലായി. ”എടീ വലുതാകുമ്പോൾ നിനക്കാരാകാനാ…

Read More

രാത്രി തുടങ്ങിയ മഴയാണ്. തുള്ളി തോരാതെ ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു. ചായക്കപ്പു മാറ്റി വെച്ച് ഭദ്ര എഴുന്നേറ്റു ജനലഴികളിൽപ്പിടിച്ച് പുറത്തേക്കു നോക്കി. ബേസിനുകളെല്ലാം നിറഞ്ഞൊഴുകി താഴെ അസോളയുടെ വലയം തീർത്തിട്ടുണ്ട്. നനഞ്ഞു കൂമ്പിയ ആമ്പൽ മൊട്ടുകൾക്കു ചുററും കൊഴിഞ്ഞ ഇതളുകളുടെ കൂമ്പാരം. കാറ്റടിച്ച് മഴത്തുള്ളികൾ മുഖത്തേക്കു തെറിച്ചു വീണു. ആ കുളിരിൽ ഭദ്ര ഓർമ്മകളിലൂടെ പിന്നോട്ടൊഴുകി. ഇടവമാസത്തിലെ നിർത്താതെ പെയ്യുന്ന മഴയിൽ അച്ഛമ്മയുടെ കരിമ്പടത്തിനു കീഴിൽ ചുരുണ്ടു കൂടിക്കിടന്നുറങ്ങുന്ന കുഞ്ഞു ഭദ്രയായി. “ഭദ്രേ എഴുന്നേൽക്കുന്നില്ലേ? നേരം വെളുത്തതൊന്നും പെണ്ണറിഞ്ഞിട്ടില്ല” അമ്മയുടെ ഒച്ച കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. അണ്ണൻ എഴുന്നേറ്റു പോയിരിക്കുന്നു. “ആട്ടിൻകുട്ടികളുടെ കഥയും പറഞ്ഞ് രാത്രി വൈകിയല്ലേ ഉറങ്ങിയത്. അവളവിടെ കിടന്നോട്ടെ പത്മേ “ അച്ഛമ്മയാണ് . ആട്ടിൻകുട്ടികൾ …… അവൾ ചാടിയെഴുന്നേറ്റു നേരെ തൊഴുത്തിലേക്കോടി. മഴ ഒന്നു തോർന്നിരിക്കുന്നു . “മുറ്റം നിറയെ വഴുക്കലുണ്ട്. തെന്നി വീഴല്ലേ മോളേ “ അച്ഛമ്മയുടെ ശാസന കേട്ട് ഭദ്ര ശ്രദ്ധിച്ചു നടക്കാൻ തുടങ്ങി.…

Read More

ഫോൺ നിർത്താതെ ബല്ലടിച്ചപ്പോഴാണ് അനൂപ് അകത്തേക്കു വന്നത്. മുംബൈയിലുള്ള മോൻ്റെ വീട്ടിലേക്കു വന്നിട്ട് ഒരു മാസമായി. എവിടെയായാലും രാവിലത്തെ നടത്തവും എക്സർസൈസുകളും മുടക്കാറില്ല.  ഓ പപ്പനാണല്ലോ. രാവിലെ എന്തു വിശേഷമാണാവോ.  ”എന്താടോ രാവിലെ തന്നെ?” ”ഇന്നലെ രാത്രി നമ്മുടെ ശ്രീനി സാറിൻ്റെ ഭാര്യ ഷൈലച്ചേച്ചി മരിച്ചു പോയി. അടക്കം നാളെയാണ്. നിനക്കു വരാൻ പറ്റില്ലെന്നറിയാം. എന്നാലും….” അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.  ”പാവം ശ്രീനി സാർ. ഇളയമകളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ഇനിയെല്ലാം ഒറ്റയ്ക്കു വേണ്ടേ? എത്രവർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവരാണ്. ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ ആയിരുന്നു. ഞങ്ങളുടെയെല്ലാം റോൾമോഡലുകളായിരുന്നു സാറും ചേച്ചിയും “ ഒന്നും മനസ്സിലേക്കു കടന്നില്ല.  ശ്രീനി സാറിൻ്റെ വാക്കുകളാണ് ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നത്.  “സ്നേഹവും പ്രണയവും ഒന്നല്ല അനൂപേ. ചിലർ ജീവിതത്തിലേക്കു കടന്നു വരുമ്പോൾ നമ്മൾ പെട്ടു പോകുമെന്നു കേട്ടിട്ടുണ്ട്. ഞാനിപ്പോൾ അതനുഭവിക്കുകയാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന ഒരവസ്ഥയിലാണു ഞാൻ.  ചിലരിൽ…

Read More

അയ്യോ ഏഴുമണി കഴിഞ്ഞല്ലോ അമ്മേ എന്നെ ആറു മണിക്കു വിളിക്കണമെന്നറിയില്ലേ? ഇന്നു ലേറ്റാകുമല്ലോ ദൈവമേ അമ്മേ ഇന്നെന്താ ബെഡ് കോഫിയൊന്നുമില്ലേ? രാവിലെ പലഹാരമെന്താ അമ്മേ? ദോശയാണെങ്കിൽ തനിയെ തിന്നാൽ മതി എനിക്കു വേണ്ട. എൻ്റെ പാൻ്റും ഷർട്ടും തേച്ചു വെച്ചേക്കണേ ഞാൻ കുളിച്ചിട്ടു ദാ വന്നു എൻ്റെ ഷൂ പോളിഷ് ചെയ്തു വെച്ചിട്ടില്ലെങ്കിൽ നോക്കിക്കോ . ഇന്നു ലേറ്റായാൽ മാനേജരുടെ ചീത്ത പത്തിരട്ടിയായി അമ്മയ്ക്കു തരും കേട്ടോ ഈ അമ്മ ഇതെവിടെപ്പോയിക്കിടക്കുന്നു ? അമ്മേ……. അമ്മേ…… അയാൾ അടുക്കളയിലേക്കു ചെന്നു . അമ്മയുടെ വരവു കാത്തു മടുത്ത അടുക്കള പരിഭ്രാന്തിയോടെ അയാളെ തുറിച്ചു നോക്കി. തണുത്തുറഞ്ഞു കിടക്കുന്ന സ്റ്റൗവ് ഉറക്കം വിടാത്ത മിഴികളോടെ പകച്ചു നോക്കുന്നതു കണ്ട് അയാൾ തിരിഞ്ഞു നടന്നു. പാതി ചാരിയ വാതിലിനു പിന്നിൽ ഒരു നിമിഷം നിന്നു. ശബ്ദമുണ്ടാക്കാതെ കതകുകൾ വശങ്ങളിലേക്കു മാറി. അയാളുടെ കൈകൾ വിറച്ചു . നെഞ്ചിൽ പെരുമ്പറ കൊട്ടി. വേച്ചു പോകുന്ന കാലുകളുമായി…

Read More