മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണല്ലോ ലോകം മാതൃദിനമായി ആചരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ട ദിനമായിരിക്കണം അന്ന്.
പ്രതിഫലം ഇച്ഛിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മമാരുടെ ജന്മം ആദരണീയമാണ്. പല രാജ്യങ്ങളിലും അമ്മദിനം പല ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും.
ഇനി മാതൃത്വത്തിന്റെ മഹനീയ ഭാവമായ അമ്മ എന്ന വാക്കിന്റെ മഹത്വം വിളിച്ചോതുന്ന ദിനത്തിന്റെ ഉത്ഭവത്തിലേക്ക് ഒന്ന് എത്തിനോക്കാം.
പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. എന്നാല്‍ അമ്മദിനം ആഘോഷിക്കുന്നതിന്റെ തുടക്കത്തെക്കുറിച്ച് പല കഥകളുണ്ട്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതെന്ന് കരുതപ്പെടുന്നുണ്ട്.
1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് ആഘോഷിച്ചു വരുന്നുവെന്നല്ലാതെ ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ അറിവില്ല.
അമേരിക്കയില്‍ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച അമ്മദിനമായി ആഘോഷിക്കുന്നുണ്ട് അതുപ്പോലെ ബ്രിട്ടനില്‍ കുടുംബത്തില്‍ നിന്നും മാറിക്കഴിഞ്ഞിരുന്ന കുട്ടികള്‍ അമ്മയോടൊപ്പം ഒത്തുചേരാന്‍ വരുന്ന ദിനമായിരുന്നു അത്.
പാശ്ഛാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റത്തില്‍ നിന്നാണ് ഇന്ത്യയിലേക്കും ഈ ആചാരം വന്നത്. 1908 വരെ അമേരിക്കയില്‍ ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്രീസിലെപ്പോലെ റിയ ദേവതയെ ആരാധിക്കുന്ന ചടങ്ങുമാത്രമായിരുന്നു അന്നൊക്കെ.
1908 ല്‍ വെസ്റ്റ് വെര്‍ജീനിയക്കാരിയായ അനാ ജാര്‍വിസ് ആണ് നാഷണല്‍ മദേഴ്സ് ഡേ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയുടെ നാടായ വെസ്റ്റ് വെര്‍ജിനിലെ ഗ്രാഫ്റ്റണില്‍ പള്ളിയില്‍ അവരുടെ ചരമദിനത്തിനാണ് മാതൃദിനാചരണം തുടങ്ങി വയ്ക്കാന്‍ അവര്‍ക്ക് പ്രേരണയായി. അമ്മയുടെ മരണവാര്‍ഷികം മദേഴ്സ് ഡേയായി 1908 മേയ് പത്തു മുതല്‍ ആചരിച്ചു.
മദേഴ്സ് ഡേ ഒരു ദേശീയ ആഘോഷമാക്കുന്നതിനായി അനാജാര്‍വിസ് പരിശ്രമിച്ചു. 1914 ല്‍ പ്രസിഡന്റ് വുഡ്ഗോവില്സന് മദേഴ്സ് ഡേ ദേശീയ ഉത്സവമായി പ്രഖ്യാപിക്കുകയും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മമാരുടെ ദിനമാക്കുകയും ചെയ്തു.
അമേരിക്കയെ പോലെ മിക്ക രാജ്യങ്ങളും മദേഴ്സ് ഡേ വര്‍ഷം തോറും ആഘോഷിക്കുന്നു. പക്ഷെ മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും മദേഴ്സ് ഡേ ആഘോഷം വാണിജ്യവത്ക്കരിക്കപ്പെട്ടു.
അമ്മ അത് വെറും രണ്ടക്ഷരം മാത്രമല്ല/ആ രണ്ടക്ഷരത്തിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ്/അമ്മയുടെ സ്നേഹവും വാത്സല്യവും മരണം വരെ നമുക്കൊപ്പമുണ്ടാകണമെന്ന് നാം ഓരോരുത്തരും കരുതണം.
പത്തുമാസം നൊന്ത് പ്രസവിച്ച് നമ്മളെയൊക്കെ ഇത്രത്തോളം വളര്‍ത്തി വലുതാക്കിയ അമ്മയെ ഓര്‍ക്കാന്‍ നമുക്കൊരു പ്രത്യേക ദിനത്തിന്റെ ആവശ്യമൊന്നും ഇല്ലയെങ്കിലും അതൊക്കെ മറക്കുന്ന പുതു തലമുറയ്ക്ക് ഇങ്ങിനൊരു ദിനം ആവശ്യമാണ്.
ലോകത്തിലുള്ള എല്ലാ അമ്മമാര്‍ക്കും മക്കളുടെ സ്നേഹവും മനസമാധാനവും ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം എല്ലാ അമ്മമാർക്കും “ഹാപ്പി മാതൃദിനം”
-ശുഭം-
1 Comment
😘😘😘