ശൂന്യതയുടെ അഗാധതയിലേക്ക് മിഴികൾ നട്ട് പകൽക്കിനാക്കളെ വരവേൽക്കാനായിട്ടുള്ളതായിരുന്നു അവളുടെ ഉച്ചയുറക്കസമയങ്ങൾ. നിർബന്ധപൂർവ്വം അവൾ തേടി പോയ ആ കിനാക്കൾക്ക് അവളുടെ വർത്തമാനകാലവുമായി നൂൽബന്ധം പോലും ഉണ്ടായിരുന്നില്ല. ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുമ്പോൾ അവൾക്ക് വിശ്രമമുണ്ടായിരുന്നില്ല. അപ്പോഴെല്ലാം അവൾ അവളുടെ പകൽക്കിനാക്കളിൽ പൂമ്പാറ്റയായും,ബാലികയായും, കാമുകിയായും,യാത്രികയായും രൂപാന്തരപ്പെടുകയായിരുന്നു…