ഹോസ്പിറ്റലിന്റെ വിശാലമായ പോർട്ടിക്കോയിൽ കാർ നിർത്തി. മഹി വന്ന് ഡോർ തുറന്നു തന്നു. സീറ്റ് ബെൽറ്റ് അഴിച്ച് പുറത്തേക്കിറങ്ങുമ്പോൾ മഹി കൈ നീട്ടി തന്നെ പിടിച്ചില്ലായിരുന്നെങ്കിൽ താഴെവീണ് പോയേനെ എന്ന് മോഹിനിയ്ക്ക് തോന്നി. തന്റെ ജീവിതം മാറ്റി മറിക്കുന്നത് ഓരോഹോസ്പിറ്റലുകളാണല്ലോ എന്ന് അവർ അദ്ഭുതത്തോടെ ഓർത്തു. നഷ്ടങ്ങൾ രണ്ടും ഇതേആസ്പത്രിയിൽ വെച്ചാണ്: ആദ്യം ദാസ്, ഇപ്പോൾ അക്കുവും..
ആഷു പടിക്കെട്ടുകൾക്ക് മുകളിൽ ചുമരും ചാരി തല കുനിച്ച് നിൽപ്പുണ്ടായിരുന്നു. മഹിയുടെയുംഅരുണിന്റേയും കൈ പിടിച്ചാണ് ആഷുവിന്റെ അടുത്തെത്തിയത്. അവന്റെ തോളത്ത് കൈ വെച്ചതുംവാവിട്ട് കരഞ്ഞു പോയി രണ്ടാളും. “ദീദി അവനെ എന്നെ ഏല്പിച്ചിട്ട് ഞാൻ..” ആഷു ഏങ്ങലടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് തന്നെ മുഖം തുടച്ച് ആഷുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച്മഹിയോടായി പറഞ്ഞു,”എനിയ്ക്കും അരുണിനും എത്രയും പെട്ടെന്ന് ഡോ. യാദവിനെയുംസോഷ്യൽ സർവീസ് ഡോക്ടറെയും കാണണം.”
ആഷു കരച്ചിൽ നിർത്തി ദീദിയുടെ കൈ പിടിച്ച് പറഞ്ഞു,” ദീദി, എന്തിന് സോഷ്യൽ സർവീസ്ഡോക്ടർ ? അവർ എന്തൊക്കെയാണ് പുലമ്പുന്നതെന്ന് ദീദിക്കറിയാമോ? അക്കുവിന്റെ ഓർഗൻസ്ദാനം ചെയ്യാൻ സമ്മതിക്കണം എന്ന്. ഇനിയിപ്പോ കൊടുത്താൽ തന്നെ ആർക്ക് കൊടുക്കുമെന്ന്നമ്മളെ അറിയിക്കില്ല പോലും. നമ്മുടെ അക്കുവിന്റെ ഓർഗൻസ് താഴ്ന്ന ജാതിയിലുള്ളവർക്കൊക്കെകൊടുക്കാൻ അച്ഛൻ ജീവിച്ചിരിയ്ക്കുമ്പോൾ സമ്മതിയ്ക്കില്ല ദീദി.”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
മോഹിനി ആഷുവിന്റെ തോളിൽ വെച്ചിരുന്ന കൈയെടുത്ത് ഒന്ന് പിന്നോക്കം മാറി. അവരുടെമനസ്സിൽ വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ ദാസിന്റെ മുഖം തെളിഞ്ഞു. അന്ന് ഇത് പോലെ ഓർഗൻട്രാൻസ്പ്ലാന്റ് സാധ്യമാവുമായിരുന്നെങ്കിൽ ഒരു പക്ഷെ ദാസ് തങ്ങളുടെ കൂടെ ഉണ്ടായേനെ എന്ന്ഓർത്ത് അവരുടെ നെഞ്ച് പിടഞ്ഞു. “നമ്മൾ ആവശ്യക്കാരായിരുന്നെങ്കിലോ ആഷു? അക്കുവിന്വേണ്ടി ഏതെങ്കിലും ഒരു ഓർഗൻ ആവശ്യമായി വന്നിരുന്നെങ്കിൽ നീ ജാതിയും ഗോത്രവുംനോക്കുമായിരുന്നുവോ ആഷു?”
ഐ സി യു വിന്റെ ഗ്ലാസ്സിലൂടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്ന അക്കുവിനെനോക്കി മോഹിനി ഒരു നിമിഷം നിന്നു. കണ്ണ്നീര് വന്ന് കാഴ്ച മറച്ചു കളഞ്ഞപ്പോൾസാരിത്തുമ്പെടുത്ത് മുഖം മറച്ച് ഐ സി യു വിനകത്തേക്ക് നടന്നു. അരുൺ പിന്നാലെ വന്നു. സാനിറ്റൈസർ കൊണ്ട് കൈ തുടച്ച് അക്കുവിന്റെ അടുത്ത് അവന്റെ കൈ പിടിച്ച് മുഖത്തേയ്ക്ക്നോക്കി. തന്റെ മകൻ, അടുത്ത ആഴ്ച ഒരുമിച്ച് കാണേണ്ട സിനിമ വരെ പ്ലാൻ ചെയ്ത്വെച്ചിരുന്നവൻ, ഇതാ.. പെയ്ത് തോരാത്ത കണ്ണുകളിലെ കണ്ണീരൊഴുക്കിനിടയിലൂടെ മകനെ നോക്കിമോഹിനി എല്ലാം നഷ്ടപ്പെട്ടവളേ പോലെ നിന്നു.
ഡോ. യാദവിന്റെ മുറിയിൽ സോഷ്യൽ സർവീസ് ഡോക്ടർ ഡോ. സംയുക്തയും ഉണ്ടായിരുന്നു. ക്ഷമാപണം നടത്തിയ ഡോക്ടർമാരെ അനുഭാവപൂർവം തടഞ്ഞു കൊണ്ട് അവർ മകന്റെ ഫയൽആവശ്യപ്പെട്ടു. ഇടയ്ക്കിടെ കണ്ണീർ വന്ന് മൂടിയെങ്കിലും അവന്റെ ആദ്യബ്രെയിൻ ടെസ്റ്റും ആറ്മണിക്കൂറിന് ശേഷമുള്ള ടെസ്റ്റും ഒക്കെ നോക്കി അവർ മനസ്സിലാക്കി അരുണിന് കൈ മാറി.
“ഡോ. സംയുക്ത, കൺസെന്റ് ഫോം തരു, ഞാൻ ഒപ്പിട്ട് തരാം.”
മകന്റെ ശ്വാസം നിലയ്ക്കാത്ത ദേഹത്ത് നിന്ന് ജീവനുള്ള അവയവങ്ങൾ എത്രയും വേഗം മാറ്റി മറ്റ്ജീവനുകൾ രക്ഷിക്കാനായുള്ള പേപ്പറുകൾ ആ അമ്മ ഒപ്പിടുമ്പോൾ ഏതൊക്കെയോ അമ്മമാർതങ്ങളുടെ മക്കളുടെ ജീവിതം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പുഞ്ചിരി തൂകി. മറ്റാരുടെയൊക്കെയോ ശരീരത്തിലൂടെ തന്റെ മകൻ ഇനിയും ജീവിയ്ക്കുമെന്ന സമാധാനത്തോടെമോഹിനി ഐ സി യു വിന്റെ പുറത്തെ തണുത്ത കസേരയിൽ മകനെയും കാത്തിരുന്നു.
(അവസാനിച്ചു)
1 Comment
Pingback: വിട പറയാതെ 4 - By Manju Sreekumar - കൂട്ടക്ഷരങ്ങൾ