പുതിയ വായന : ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും
രചന :പി.കെ. പാറക്കടവ്
“ശഖാവി ” യെ കുറിച്ച് കേട്ടറിഞ്ഞത് കൊണ്ടുതന്നെ ബുക്ക് കയ്യിൽ കിട്ടുന്നത് വരെ അക്ഷമയോടെയുള്ളൊരു കാത്തിരിപ്പായിരുന്നു.
ഫലസ്തീൻ ജനത പിറന്നമണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തുന്ന ചെറുത്തുനിൽപ്പിന്റെ, മാനസിക സംഘർഷങ്ങളുടെ, നിസ്സഹായവസ്ഥയുടെ, ഒരേടാണ് ഇടിമിന്നലുകളുടെ പ്രണയത്തിൽ കാണാൻ കഴിഞ്ഞത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ഞാൻ നിന്നെ ഏറെ ഏറെ സ്നേഹിക്കുന്നു. പക്ഷേ, ഫലസ്തീനിനെ നിന്നെക്കാൾ സ്നേഹിക്കുന്നു ” എന്നു പറഞ്ഞ ഫർനാസിനോട്
“ഞാനും നിന്നോടൊപ്പമുണ്ട് ” എന്നുപറഞ്ഞ അലാമിയ ആ വാക്കുകളെ ജീവിതം കൊണ്ട് അന്വർത്ഥമാക്കി .
നുസൈറത്തിലെ ക്യാമ്പിൽ കളിക്കുന്നതിനിടയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളായ യാസറും അമ്മാറും അബൂ ഗസലും, മരിച്ച് മിനിറ്റുകൾക്കുള്ളിൽ വയറു കീറി പുറത്തെടുത്ത ഷയ്മയും പോലെ ഫലസ്തീൻ യുദ്ധത്തിന്റെ നേർകാഴ്ചകളിലൂടെ നടന്നു നീങ്ങുമ്പോൾ പലപ്പോഴും കണ്ണുനീർ തുള്ളികൾ വായനയെ തടസ്സപ്പെടുത്തി.
കാലാകാലങ്ങളായുള്ള ഫലസ്തീൻ സന്തതികളുടെ ദുരിതജീവിതം വായനക്കാരിലേക്കെത്തിക്കുവാൻ ഇടിമിന്നലുകളുടെ പ്രണയം എന്ന ഈ ചെറുനോവലിന് കഴിഞ്ഞിട്ടുണ്ട്.
ലോകമേ ഉണരുവിൻ
അന്ധതയുടെ മൂടുപടം മാറ്റുവിൻ
ഗസയിൽ വിരിയുന്ന
ചുവന്നപൂക്കളേ കാണുവിൻ
രൂക്ഷ ഗന്ധം വമിക്കും
മലരുകൾക്കായ്
അവർ വിതച്ചില്ല നനച്ചില്ല
ഉയിർ മാത്രം നൽകുന്നു.
3 Comments
ലോകമേ ഉണരുവിൻ..
കൺ തുറന്നു കാണുവിൻ.. ഒന്നും കാണില്ല, കേൾക്കില്ല അറിയില്ല. അവരുടെ ഹൃദയങ്ങൾക്ക് ആണ് പൂട്ട് ഇട്ടിരിക്കുന്നത്.
നല്ല വായന👌👌
❤️👍