Author: മന്ന മെരീസ

വായന ഏറെ ഇഷ്ടം

എന്തെങ്കിലും എഴുതണമെന്ന് ഓർത്തപ്പോൾ എൻറെ പഴയ അവധിക്കാല ഓർമ്മകളെ അയവിറക്കാമെന്ന് വച്ചു. വേണോങ്കി നിങ്ങളും കൂടിക്കോളൂ….. ജീവിതത്തിൻ്റെ മധ്യ വയസ്സിൽ എത്തിനിൽക്കുമ്പോൾ, പഴയകാല ഓർമയുടെ താളുകൾ പിന്നിലേക്ക് മറിക്കുമ്പോൾ, എൻ്റെ അവധിക്കാല ഓർമ്മകളെ അയവിറക്കാൻ എനിക്ക് ഏറെ കൗതുകം തോന്നുന്നു. മാർച്ച് മാസം അവസാനം പരീക്ഷകൾ തീരുന്നതോടെ തുടങ്ങുന്ന മധ്യവേനലവധി കുട്ടികളുടെ വസന്തകാലമാണ്. അവസാന പരീക്ഷ കഴിയുന്ന ദിവസം ഞങ്ങൾ കൂട്ടുകാരെല്ലാം ഒരുമിച്ചുകൂടി ശങ്കരാടി ചേട്ടൻ്റെ മാടക്കടയിൽ നിന്ന് തേൻ മുഠായി വാങ്ങി തിന്നു സന്തോഷം പങ്കുവെക്കുമായിരുന്നു. പിന്നീടുള്ള ചർച്ചകളെല്ലാം ഇനിയുള്ള ദിവസങ്ങൾ എങ്ങനെ ആഘോഷമാക്കാം? എന്തെല്ലാം കളികൾ കളിക്കാം? എന്നതിനെക്കുറിച്ചായിരിക്കും. കാരണം സ്കൂൾ പഠനം ആരംഭിക്കുന്ന കാലം മുതൽ തുടങ്ങുന്ന ഹോംവർക്കിൻ്റെയും ട്യൂഷൻ്റെയും പരീക്ഷകളിൽ മാർക്ക് കുറഞ്ഞാൽ കിട്ടുന്ന അധ്യാപകരുടെ അടിച്ചുടിൽനിന്നുമെല്ലാം ഒരു മോചനം ആഗ്രഹിക്കുന്ന കുഞ്ഞു മനസ്സുകൾ ആണല്ലോ ഞങ്ങളെല്ലാം. അതുകൊണ്ടുതന്നെ പരീക്ഷ കഴിഞ്ഞ് പാഠപുസ്തകങ്ങളെ, രണ്ടുമാസം കാണേണ്ട,എന്ന സന്തോഷത്തോടെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അതിരുകളും നിയന്ത്രണങ്ങളുമില്ലാത്ത കളിയുടെയും…

Read More

ഉറക്കമുണർന്നപ്പോൾ ജനൽ പാളിയിലെ വിടവിലൂടെ ആദ്യം പുറത്തേക്കാണ് നോക്കിയത് ഇരുട്ടകന്നിട്ടില്ല. കുറച്ചു കൂടിനേരം ഉറങ്ങാമായിരുന്നുന്ന് തോന്നി. അതെങ്ങനെ; കുറച്ചുനാളായി കാണുന്ന ആ സ്വപ്നം ഇതുപോലെ മുഴുവൻ കാണും മുൻപേ ഞെട്ടി ഉണർത്തുകയല്ലേ പതിവ്. അങ്ങകലെ കിഴക്ക് മാനത്ത് സൂര്യൻ വാരി വിതറിയ വർണ്ണവിതാനങ്ങൾ ജനൽ പാളിയിലൂടെ അരിച്ചിറങ്ങുന്നത് നോക്കി അൽപ്പം നേരം കൂടി വെറുതെ കിടന്നു. പിന്നെ എപ്പോഴോ അവധിക്ക് വന്നുപോയ അനന്തരവൻ വിദേശത്തുനിന്നും വന്നപ്പോൾ കൊണ്ടുവന്ന നല്ല കുഞ്ഞു പൂക്കളുടെ ചിത്രങ്ങൾ ഉള്ള പുതപ്പ് നീക്കി പതുക്കെ എഴുന്നേറ്റു. റേഡിയോയുടെ ബട്ടൻ അമർത്തി അതിൽ നിന്നും ഒഴുകിയെത്തുന്ന പ്രഭാത കീർത്തനം കേട്ടുകൊണ്ട് മുൻവശത്തെ വാതിൽ തുറന്നു. ഈയടെയായി മുട്ടിനു വേദന ഇത്തിരി കലശലായെന്നു തോന്നുന്നു. കഴിഞ്ഞതവണ ഡോക്ടറെ കണ്ട് പടികൾ കയറിയതിൻ്റെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ; ”സാർ, വാർദ്ധക്യമായില്ലേ…? എല്ലുകൾക്ക് തേയ്മാനം ഉണ്ട്. ചെറുപ്പക്കാരുടെ പോലെ മുട്ടുന്നൊമല്ല പ്രായമായവരുടെ. അതുകൊണ്ട് പടികൾ കയറിയിറങ്ങുന്നത് സാർ സൂക്ഷിക്കണം.” ആ ഒരു വാചകം തന്നെ…

Read More

പലവട്ടം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും എന്നാൽ എത്ര എഴുതിയിട്ടും ഒരു മാറ്റവുമില്ലാത്ത വിഷയമായതുകൊണ്ട് ഇത് എഴുതണോ വേണ്ടയോയെന്ന് പലവട്ടം ചിന്തിച്ചു. അത് ചിലപ്പോൾ എഴുതുന്നവനും പ്രതികരിക്കുന്നതുമായവർ ക്രുശിക്കപ്പെടുന്നത് കൊണ്ടാകാം. വാളിൽ പോസ്റ്റിട്ടാൽ കമാന്നൊരക്ഷരം ഉരിയാടാത്ത നെർവസ് സിസ്റ്റത്തിലെ നട്‌സിന് തകരാർ സംഭവിച്ച കുറച്ച് സുഹൃത്തുക്കളുടെ, നമ്മുടെ ഓൺലൈനിൽ പച്ചവെളിച്ചം തെളിഞ്ഞെന്ന് കണ്ടാൽ ഇൻബോക്സിൽ മെസ്സേജിന്റെ പൂരം കൂടുതലായാതിനാലാണ് ഒടുവിൽ എഴുതണമെന്ന് തീരുമാനിച്ചത്. ഓഫീസിൽ നിന്നും വന്നുകഴിഞ്ഞ് എടിപിടീന്ന് രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കി വീട്ടിൽ ഉള്ളവർക്ക് കൊടുത്ത്, കുളിയും തേവാരവും കഴിഞ്ഞ്, എന്തെങ്കിലും കഴിച്ചെന്നു വരുത്തി, അടുക്കള ക്ലീനാക്കി അവസാനത്തെ മിനുക്കുപണിയായ പല്ലുതേപ്പും കഴിഞ്ഞ് ഇനി കൂട്ടക്ഷരങ്ങൾ ഓപ്പൺ ചെയ്തൊരു കഥ വായിക്കാമെന്ന് കരുതി. തന്നെയുമല്ലാ; കഴിഞ്ഞദിവസം ഞാനിട്ട പോസ്റ്റിന് കമന്റിയവർക്ക് മറുപടി കൊടുക്കണം എന്നൊക്കെ വിചാരിച്ചെന്റെ FB ഓപ്പൺ ചെയ്തതും എവിടുന്നൊക്കെയോ കിളികൾ ചിലച്ചു കൊണ്ട് പറന്നു വരുന്നു… കോഴികൾ നല്ല ശബ്ദത്തോടെ കൂവുന്നു. ആദ്യത്തെ ഒന്നുരണ്ട് പരിചയമില്ലാത്ത ‘ഹായ്’ ഒരു…

Read More

ജോലി രാജിവെച്ച് വർഷങ്ങളോളം ഒപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകർക്ക് ഹൃദ്യമായൊരു പുഞ്ചിരിയും നൽകി, നിവേദ ആ സ്ഥാപനത്തിൻറെ പടികൾ ഇറങ്ങി. കുറെ നാളത്തെ നീണ്ട ആലോചനയിൽ ഒടുവിലെടുത്ത തീരുമാനമായിരുന്നു, വർഷങ്ങൾ ഇടതടവില്ലാതെ, നല്ല ആത്മാർത്ഥമായി ജോലി ചെയ്ത, നീണ്ടകാലം ചിലവിട്ട ഓഫീസിൻറെ പടിയിറങ്ങി, നമ്മൾ ഏറെ സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് ആവശ്യസമയത്ത് അവരുടെ കൂടെ ചിലവഴിക്കുയെന്നത്. അല്പം മഞ്ഞും തണുപ്പുമുള്ള അന്നത്തെ സായാന്തനത്തിൽ, തന്റെ ഫ്ലാറ്റിന്റെ കൊച്ചു ബാൽക്കണിയിൽ നിന്ന് അവൾ താഴേക്ക് നോക്കി നിന്നു. അപ്പോൾ വൈദ്യുത വിളക്കുകളുടെ പ്രഭയിൽ, ഡൽഹി നഗരം സർവ്വാഭരണ വിഭൂഷിതയായി വിളങ്ങി നിൽക്കുന്നതായി തോന്നി. അങ്ങനെ നിൽക്കവേ, പഴയകാല ഓർമ്മകൾ ഓരോന്നായി മനസ്സിൽ മിന്നിത്തെളിഞ്ഞു. നന്മകളും നാട്ടുഭംഗിയുമുള്ള, നിഷ്കളങ്കത നിറഞ്ഞ മനുഷ്യരുടെ ഗ്രാമത്തിൽ ആയിരുന്നു ജനനം. സാധാരണപോലെ അല്ലലും അലച്ചിലും കുടുംബഭാരവും നിറഞ്ഞ, പഴയ പ്രതാപമുള്ള കുടുംബാന്തരീക്ഷം. അച്ഛനമ്മയ്ക്കും ഞങ്ങൾ നാലു പെൺമക്കൾ. അച്ഛന് നെല്ല് കുത്തുന്ന മില്ലാണ്. സാധാരണ രാവിലെ തുടങ്ങുന്ന നെല്ല്…

Read More

ഞായറാഴ്ച രാവിലത്തെ കുർബാനയും വേദോപദേശ ക്ലാസും കഴിഞ്ഞ് വീട്ടിലെത്തി ഊണൊക്കെ കഴിഞ്ഞ് പതിവുപോലെ കളികളിൽ ഏർപ്പെടുന്ന എൻറെ ബാല്യം. കബഡി കളി മത്സരിച്ച് മുന്നേറുമ്പോഴാണ് മമ്മിയുടെ നീട്ടിയ വിളി. “എടാ…. മക്കളെ മേൽ കഴുകി വേഗം വരീ,സിനിമ തുടങ്ങാറായി” ശ്ശോ! കളിയിൽ മുഴുകിയിരുന്നതിനാൽ സൂര്യൻ പതിയെ കൂടണയാൻ തുടങ്ങിയതൊന്നും അറിഞ്ഞില്ല. ഒരാഴ്ചത്തെ ഞങ്ങളുടെ കാത്തിരിപ്പാണ്, നല്ല ഈണത്തിൽ അമ്പിളിക്കല കറങ്ങുന്നതും പിന്നീട് സ്ക്രീനിൽ തെളിയുന്ന ഞായറാഴ്ച സിനിമ. (ഇതിനുവേണ്ടി മമ്മി പറഞ്ഞ പാഠഭാഗങ്ങൾ കുത്തിയിരുന്നു പഠിച്ചു തീർത്തിരിക്കുകയാണെന്ന് ഓർക്കണം) അന്ന് ഞങ്ങളുടെ നാട്ടിൻ പുറത്ത് ടിവി ഉള്ള വീടുകൾ കുറവാ. ഞങ്ങളെല്ലാവരും (എന്ന് വെച്ചാൽ വീടിൻറെ അടുത്തുള്ള കുറെയേറെ വീട്ടിലെ പിള്ളേരും അമ്മച്ചിമാരും ഒക്കെയായിട്ട്) മമ്പലത്തെ പേരമ്മയുടെ ടിവിയിലായിരുന്ന്അ ന്നത്തെ ഞായറാഴ്ച സിനിമാ കാഴ്ചകൾ. അന്നൊന്നും ഏതാ സിനിമയെന്ന് നേരത്തെ അറിയാൻ പോലും പറ്റില്ല. ഇനി അത് അറിയണമെന്നുണ്ടെങ്കിൽ ശനിയാഴ്ചത്തെ ‘തിരനോട്ടം’ മുഴുവൻ ഇരുന്ന് കാണണം. ഞാൻ സിനിമയുടെ മധുരം ആദ്യമായി…

Read More

“ചേച്ചിയേ, ദേ നല്ല ഒന്നാന്തരം ഞാലിപ്പൂവൻ! മ്മ്ടെ താഴ്ചയിലെ പറമ്പീന്ന് കിട്ടിയതാ. അടിപടല പഴുത്തു. എന്താലും ഉണക്കില കൊണ്ട് പൊതിഞ്ഞതിനാൽ പഴമൊന്നും അണ്ണാനും കാക്കയും തിന്നോണ്ട് പോയില്ല. അല്ലേൽ ഈ പക്ഷികളും വവ്വാലും തിന്നതിന്റെ ബാക്കിയേ നമുക്ക് വല്ലോം കിട്ടൂ.” “അതാണല്ലോ രസം.. ദൈവം തമ്പുരാനീ ഭൂമിയിൽ ജീവികൾക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു. ഈ പഴങ്ങളുൾപ്പടെ ഭൂമിയിലെ ഉൽപ്പന്നങ്ങളുടെയെല്ലാം അവകാശികൾ ഇവറ്റകളല്ലേ? എന്ത് സുഖം? വെറുതെ വന്നു തിന്നിട്ട് പോയാൽ മതി.” “ചേച്ചി, ഇതെന്നാ അവറാൻ്റെ കടയിൽ കൊടുക്കട്ടെ? നല്ല വില കിട്ടും. ഞാലിപ്പൂവനൊക്കെ ഇപ്പോ ന്താ വില? ഹും, കൈ പൊള്ളും മേടിക്കാൻ ചെന്നാൽ.” “ഓ.. വേണ്ടടാ. രാവിലെ മ്മക്ക് പ്രാതലിന് പുട്ടുണ്ടാക്കാം. അതാ നല്ലത്.” വെളുപ്പിനെ പള്ളികുർബാന കണ്ട്, കാണുന്നവരോടെക്കെ നാട്ടുവിശേഷം പറഞ്ഞ് കേറിവന്ന അമ്മേടെ അഭിപ്രായമായിരുന്നത്. ങ്ങേ… ഇന്നും പുട്ടോ? അമ്മയ്ക്ക് എന്താ ഞങ്ങൾ മക്കളെക്കാൾ സ്നേഹം ഈ പുട്ടിനോടാന്നോ? വേറെന്തെങ്കിലും മാറ്റിപ്പിടിച്ചാൽ അമ്മയോടെന്താ ഈ പുട്ട് പരിഭവിക്കുമോ?…

Read More

കുടുംബശ്രീയുടെ ആഴ്ച തോറുമുള്ള മീറ്റിങ്ങിന്റെ ഭാഗമായി ജാനകിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയ ഒരു വൈകുന്നേരം. അവിടെ തിരക്കിട്ട് ചർച്ച നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ വെപ്രാളത്തോടെ വഴിയരികിലേക്ക് കണ്ണുപായിക്കുന്നു. ” പെണ്ണേ.. നീയാരെയാ നോക്കുന്നത്?” “ൻ്റെ ചേച്ചി, എപ്പോഴാ മൂക്കറ്റം മദ്യപിച്ച് അങ്ങേര് വരുന്നതെന്ന് അറിയില്ല… വന്നാലത്തെ പുകിലെ ഞാൻ പറയണോ?” ഇതും പറഞ്ഞതും, ദേ പ്രസാദ് ആടിയാടി വാതിൽക്കൽ എത്തി. ” ആഹാ.. നീയിവിടെ നാട്ടുകാരെ വിളിച്ചുകൂട്ടി സോറ പറഞ്ഞിരിക്കുവാല്ലേ? പോയി ചായ എടുക്കെടി?”, അങ്ങേരലറി “അല്ല ചേട്ടാ.. ഇത് കുടുംബശ്രീയുടെ യോഗമാണ്. ഇതൊന്നു കഴിഞ്ഞോട്ടെ.” ” പിന്നെ.. അവളുടെ ഒരു കുടുംബശ്രീ. നാട്ടിലുള്ളവരുടെയൊക്കെ കുറ്റം പറഞ്ഞ് രസിക്കുന്ന അവളുടെ യൊരു കോപ്പിലെ പരിപാടി.” “യ്യോ അങ്ങനെ പറയല്ലേ ചേട്ടാ… ഇത് പാവപ്പെട്ട എന്നെപ്പോലുള്ള സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും സ്വയം പര്യാപ്തത നേടാനും കരുത്തും ഊർജ്ജവും പകർന്നു തരുന്ന പരിപാടിയെ കുറിച്ചുള്ള ചർച്ചയാ നടക്കുന്നത്.” ഇത്തിരി നേരത്തെ കാര്യമല്ലേ ഉള്ളൂ. ഒന്ന്…

Read More

സമയം രാത്രിയായി. പതിവുപോലെ അത്താഴം കഴിച്ചു ലിവിംഗ് റൂമിലെ പതിവ് ഇരിപ്പിടങ്ങളിൽ എല്ലാവരും സ്ഥാനം പിടിച്ചു. പുറത്തു നല്ല മഴ… ശക്തമായിട്ട് കാറ്റും വീശുന്നു. സിയാന, അവിടെ സോഫയിലെ വിരിപ്പൊക്കെ കുടഞ്ഞുവിരിച്ച് തലയിണയൊക്കെ സെറ്റ് ചെയ്തു ടിവിയിലെ ഹൊറർ മൂവിയായ ‘സസ്പെൻസ്’ കാണാൻ ജനാലുകളുടെ രണ്ടു പാളി തുറന്നിട്ട് ചാരിയിരുന്നു. ആഹാ! കാറ്റിനൊപ്പം മഴത്തുള്ളികൾ ജനലിൽ തട്ടി മുഖത്തോട്ട് പതിക്കുന്നതുകൊണ്ട് വല്ലാത്ത കുളിരു തോന്നുന്നു. അങ്ങനെ രസം പിടിച്ചു, കൗതുകത്തോടെ സിനിമയിൽ ലയിച്ചിരിക്കുമ്പോൾ (ഹൊറർ മൂവി ആയതുകൊണ്ട് സ്വല്പം പേടിയുണ്ട് ട്ടോ) എവിടുന്നോ മൂളിപ്പാട്ട് കേൾക്കുന്നു. ഞൊടിയിടയിൽ എന്റെ തലയിലെ ബൾബ് മിന്നി കത്തി. അതെ.. അവൻ തന്നെ! ഈ കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കാൻ വന്നപ്പോൾ തൊട്ട് എൻറെ പുറകെ കൂടിയവൻ. അവൻറെ മനോഹരമായ ഗാനങ്ങൾ ഇപ്പോൾ എൻറെ കാതുകൾക്ക് പരിചിതമായല്ലോ! ഹും… ഇത്തവണയും എൻറെ സുന്ദരമായ മുഖം ലക്ഷ്യമിട്ടാണെന്ന് തോന്നുന്നു, എൻ്റെ രക്തത്തിൻറെ മണമടിച്ചു ഈ കോരിച്ചൊരിയുന്ന മഴയെത്തും എന്നെ…

Read More

സഹൃദയ ഹോസ്പിറ്റലിന്റെ ചവിട്ടുപടിയിൽ കാലു വച്ചപ്പോൾ തന്നെ മനസ്സിലാവുന്നു, ഇത്തിരി പോലും പൊടി കാണാൻ സാധിക്കാത്ത വിധത്തിൽ അവിടുത്തെ ഭംഗിയുള്ള മാർബിൾ നിലങ്ങൾ തുടച്ച് വൃത്തിയാക്കി കഴിഞ്ഞു. എങ്ങും നേർമ്മയേറിയ സുഗന്ധം പരക്കുന്നു. രാവിലത്തെ ഷിഫ്റ്റിലേക്കുള്ള നേഴ്സുമാരും ഡോക്ടർമാരും വെള്ളക്കോട്ടണിഞ്ഞ് ചുണ്ടിൽ ഒരു ചെറു മന്ദസ്മിതത്തോടെ പ്രഭാതത്തിന്റെ പ്രസരിപ്പുമായി ആശുപത്രിയിലേക്ക് എത്തിത്തുടങ്ങി. ഡോ. സപ്ന… ഏറ്റവും അധികം സൽപ്പേരുള്ള, ലാഭേച്ഛ കൂടാതെ ആതുരസേവനം നടത്തുന്ന, രോഗികളോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന ഗൈനക്കോളജിസ്റ്റാണ്. ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലേക്ക് നടക്കുമ്പോൾ എന്താണെന്നറിയില്ല; ഹൃദയ താളം വല്ലാണ്ട് വേഗത്തിൽ മിടിക്കുന്നതുപോലെ. കല്യാണം കഴിഞ്ഞ്, പി സി ഒ ഡി, തൈറോയ്ഡ് ഒക്കെ ഉള്ളതുകൊണ്ട് ഏറെ നാളത്തെ ചികിത്സയിലൂടെയാണ് ആദ്യത്തെ ഇരട്ട പെൺകുട്ടികൾ ജനിച്ചത്. വീണ്ടും വലിയ ഇടവേളയില്ലാതെതന്നെ അടുത്ത കുട്ടിക്കും ജന്മം നൽകി. ആ രണ്ടുപ്രാവശ്യവും ലേബർ റൂമിൽ നിന്ന് ജീവൻ തിരിച്ചുകിട്ടി ഇറങ്ങിയത് ഈശ്വരാധീനം ആണെന്ന് ഡോക്ടർ അന്നേ പറഞ്ഞതാ. എൻറെ ആരോഗ്യസ്ഥിതി…

Read More

വിവാഹ വാർഷിക ദിനമായതുകൊണ്ട് വൈകുന്നേരം തിരക്കൊഴിഞ്ഞ സമയം നോക്കി മാതാവിൻറെ പള്ളി പോയി പ്രാർത്ഥിക്കാമെന്ന് കരുതി. അവിടെ ചെന്നപ്പോഴുണ്ട്, കുറച്ച് പ്രായമായവരൊക്കെ പ്രാർത്ഥിക്കാൻ വന്നിരിപ്പുണ്ട്. പ്രത്യക്ഷത്തിൽ മറ്റുള്ളവരുടെ കണ്ണിൽ സന്താനഭാഗ്യം കൈവരിക്കാത്തതുകൊണ്ട്, ദൈവാനുഗ്രഹം ഇല്ലാത്ത സ്ത്രീ എന്ന് മറ്റുള്ളവർക്ക് എന്നെക്കുറിച്ച് തോന്നുമെങ്കിലും ശരിക്കും പറഞ്ഞാൽ അനുഗ്രഹങ്ങൾ നിറഞ്ഞ ഒരു ജീവിതം ആണ് ദൈവം എനിക്ക് തന്നിട്ടുള്ളത്. അങ്ങനെ ആ ജീവിതമോർത്ത് നന്ദി പറയാൻ എല്ലാവർഷവും ഞങ്ങളെ ഒന്നിപ്പിച്ച തിരുസന്നിധിയിൽ ഞങ്ങൾ എത്തുക പതിവാണ്. “മോളേ അന്ന, ഒന്ന് നിന്നേ… ചോദിക്കട്ടെ. എങ്ങോട്ടാ ധൃതിയിൽ?” ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. എനിക്ക് നേരിയ പരിചയമുള്ളൊരു ആന്റി ആണ്. പല പരിപാടിക്കും ഞാൻ കണ്ടിട്ടുണ്ട്. ”എന്താന്റി?” ”അതെ മോളേ, വീട്ടിൽ അപ്പച്ചനും അമ്മച്ചിക്കും സുഖമല്ലേ? പിന്നെ മോളെ കാണുമ്പോഴൊക്കെ എപ്പോഴും ചോദിക്കണമെന്ന് വിചാരിക്കും. ഇതുവരെ കുട്ടികളൊന്നും…” ഞാൻ വെറുതെ അവരെ നോക്കി ഒന്ന് ചിരിച്ചു. ഇനി അവിടെ നിന്നാൽ പൊതുവേ സംസാരപ്രിയയായ അവർക്ക് സംസാരിക്കാനുള്ള…

Read More