(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്. ഇനി അഥവാ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് തീർച്ചയായും മനപൂർവ്വമാണ്.) അന്നും വൈകുന്നേരം പതിവു പോലെ ഹാജിയാരുടെ തെങ്ങിൻതോപ്പിൽ ആ നാൽവർസംഘം കളിക്കാനെത്തി. കൂട്ടത്തിലെ രജീഷിൻ്റെ മുഖത്തെ പൗർണമി കണ്ടപ്പോൾ തന്നെ ഷിബു ചോദിച്ചു, “ഇന്നു മിക്കവാറും അവൻ്റെ സീത അവനോടെന്തോ പറഞ്ഞ മട്ടുണ്ടല്ലോ?” “അതേടാ അവളെന്നോട് കണക്കിലെ ഒരു സംശയം ചോദിച്ചു. ഞാനത് പറഞ്ഞു കൊടുക്കുകയും ചെയ്തു”. രജീഷിൻ്റെ പ്രണയം പൂത്തു വരുന്നതേ ഉള്ളൂ. പത്താം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടിയാണ് സീത. സീതയെ കണ്ടപ്പോഴേ ഏതോ മുജ്ജന്മ ബന്ധം പോലെ രജീഷിൻ്റെ മനസ്സിൽ പാവം കുടിയേറി ഇരിപ്പാണ് സീത. എന്നലിതുവരെ സീതയോട് ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം അവനു വന്നിട്ടില്ല പാവത്തിന്. അതു കൊണ്ടു തന്നെ കൂട്ടുകാർക്കിടയിൽ നല്ല വാരലും കിട്ടുന്നുണ്ടവന്. കൂട്ടത്തിലാർക്കും ഇതുവരെ പ്രണയം അങ്ങു പച്ചപിടിച്ചു കിട്ടിയിട്ടുമില്ല. അതിൻ്റെ ഒരു ചെറിയ…
Author: Shaheera K V
ഉച്ചത്തിൽ മഴ ചെവികളിൽ സംഗീതം പൊഴിയുന്നു കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. പതിയേ മഴയുടെ സംഗീതം ആസ്വദിച്ചങ്ങനെ കിടന്നു. ഒടുവിൽ മഴയുടെ വിളിക്കുത്തരം നൽകി കിടക്കയിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു വന്നു. അല്ലെങ്കിലും മഴയുടെ വിളിയെ വകവെക്കാതിരിക്കാനാകില്ലല്ലോ. വീട്ടിൽ ഉമ്മറത്തു നിന്നും മുറ്റത്തേക്ക് അതിശക്തമായി വല്ലാത്തൊരു ആർത്തനാദത്തോടെ മഴ പെയ്തൊഴിയുമ്പോൾ അത്ഭുതത്തോടെ എന്നും നോക്കി നിന്നിട്ടുണ്ട്. ശരീരത്തിൽ മുഴുവൻ അരിച്ചിറങ്ങുന്ന തണുപ്പായി മഴ തന്നെ കോൾമയിർ കൊള്ളിച്ചിട്ടുണ്ട്. അന്നൊക്കെ മഴയോളം ശക്തമായതോ സത്യമായതോ വേറൊന്നും തന്നെയില്ല എന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഇന്നു പക്ഷേ ആദ്യമായാണ് ഇത്രയും ഉയരത്തിൽ നിന്നും മഴ കാണുന്നത്. ഏകദേശം നൂറ്റമ്പത് അടിയോളം ഉയരത്തിലാണ് താനിപ്പോൾ നിൽക്കുന്നത്. നഗരത്തിലെ മകൻ്റെ ഫ്ലാറ്റിൽ ഇടക്കൊക്കെ വന്നു നിൽക്കുന്നത് അവൻ്റെ സ്നേഹപൂർവ്വമായ നിർബന്ധത്തിനൊപ്പം ഇടക്കിടെ വന്നു പൊൻകുന്നം വിരുന്നുകാരിൽ നിന്നും സ്ഥിരതാമസമാക്കിയ ശരീരവേദനകളിൽ നിന്നും ഒരു ഒളിച്ചോട്ടത്തിനും കൂടിയാണ്. ഇവിടെ വീട്ടുജോലികളിൽ അവനെ സഹായിക്കാൻ ദിവസവും വരുന്ന ‘ദീദി’ മുറി…
നിൻ പ്രണയം ഒരു കടലാകുന്നു…. എൻ പ്രണയം ഒരു നീരുറവയും… ഓരോ തുള്ളി പ്രണയവും നിന്നിലേക്കു മാത്രം ചേർന്നലിഞ്ഞു ഞാനില്ലാതെയാകുന്നു… എന്നാൽ നിന്നനന്തതയിൽ എൻ പ്രണയം ഒരു തുള്ളി കണക്കേ അലിഞ്ഞലിയുന്നു… ഞാൻ തൊണ്ടവരണ്ടു പിടഞ്ഞുവീണപ്പോഴും എൻ പ്രണയത്തിന്റെ അവസാനതുള്ളിയും നിനക്കായ് ഞാൻ സമര്‍പ്പിച്ചു… അനന്തതയിൽ വിഹരിക്കുമ്പോളൊന്നോർക്കണേ… നിന്നെ നീയാക്കിയ ഈ കണ്ണുനീർത്തുള്ളികളെ….
നുണ പറയുന്നത് ഒരു വലിയ ദുശ്ശീലം തന്നെയാണല്ലോ. കഷ്ടകാലത്തിന് നുണകൾ എന്റേയും ഒരു ദുശ്ശീലം തന്നെയാണ്. അവ മാറ്റിയാലുള്ള സമാധാനം അറിഞ്ഞുവരുന്നതിനാൽ ആ ശീലത്തെ പടിയടച്ചു പിണ്ഡം വയ്ക്കാനുള്ള ശ്രമത്തിലാണ് ഞാനും. തെറ്റു ചെയ്താൽ കിട്ടുന്ന വഴക്കു പേടിച്ച് നുണ പറഞ്ഞുപോകുന്ന എന്റെ കുട്ടികളെ അതിൽ നിന്നും മാറ്റാനേറെ നാളായി ഞാനും പരിശ്രമിക്കുന്നു. തെറ്റായ കാര്യങ്ങൾ ചെയ്താലും സത്യം പറഞ്ഞാലൊരുപക്ഷേ കിട്ടുന്ന ശിക്ഷ കുറയും എന്നാവർത്തിച്ചാവർത്തിച്ച് അവർക്കുറപ്പ് നൽകിയതിനാലാകാം ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കവേ എന്റെ മകൾ എന്നെ വിളിച്ചു. “ഉമ്മാ…അന്ന് നമ്മള് ബാംഗ്ളൂര് പോയിട്ട് മ്മ ന്നോട് സ്പ്രൈറ്റ് കുടിക്കണ്ടാന്ന് പറഞ്ഞില്ലേ?” “ഉം…” “ന്നട്ട് ഞാൻ രാത്രി മൂത്രൊഴിക്കാൻ പോയില്ലേ? അപ്പൊ ഞാൻ മ്മ കാണാണ്ട് കൊറച്ച് അത് കുടിച്ച്… മ്മ പ്ലീസ് ന്നെ ചീത്ത പറയല്ലേ… ചീത്ത പറയോ?” കണ്ണും നിറച്ച് പേടിച്ചു നില്ക്കുന്ന അവളെ ഞാനെങ്ങനെ വഴക്കു പറയും. കോള കുടിച്ചാലുള്ള ദൂഷ്യഫലങ്ങളെ പറ്റി പലയാവര്‍ത്തി പറഞ്ഞതാണെങ്കിലും…
നുണകൾ കൊണ്ടൊരു പളുങ്കുകൊട്ടാരം ഞങ്ങൾ കെട്ടി… അതിന്റെ തിളക്കത്തിൽ ആവേശത്താൽ ഞങ്ങൾ നൃത്തം ചെയ്തു… സത്യമാകുന്ന സൂര്യരശ്മികളിൽ ഞങ്ങളുടെ കൊട്ടാരം തകർന്നു വീണു… അവയുടെ ചീളുകളേറ്റ് ഞങ്ങളുടെ മേനി മുറിഞ്ഞു… ഒടുവിൽ, സ്നേഹമാകുന്ന മരുന്നെടുത്ത് ഞങ്ങൾ പരസ്പരമാമുറിവിൽ പുരട്ടി… വിശ്വാസത്തിന്റെ കാറ്റും കുളിരേകി… ഇന്ന്, സത്യമാകുന്ന തണലിലിരുന്ന് ഞങ്ങൾ സമാധാനത്തിന്റെ തേൻ നുണയുകയാണ്… നുണയുടെ കയ്പൊട്ടുമില്ലാതെ…
എന്നെ അടുത്തറിയുന്നവർക്ക് എൻ്റെ പേരു പോലെ തന്നെ സുപരിചിതമാണ് എൻ്റെ ഉറക്കവും. ഈ ഉറക്കത്തിൻ്റെ പേരിൽ ഇന്നോളം കേട്ടിട്ടുള്ള കളിയാക്കലുകളും വഴക്കുകളും മാത്രം എഴുതിയാൽ ഒരു പുസ്തകം നിറയും. അത്രയ്ക്കുണ്ട് ഉറക്കപുരാണകഥകൾ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കിടന്നും ഇരുന്നും നിന്നും ഉറങ്ങാനുള്ള എൻ്റെ കഴിവിൽ ഞാൻ തന്നെ പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്. കോളേജിൽ യൂണിവേഴ്സിറ്റി എക്സാം എഴുതുന്നതിനിടക്കും ഉറങ്ങിപ്പോയി എക്സാം പേപ്പറിൽ ചൈനീസും കൊറിയനും എഴുതിപ്പോയത് വെട്ടിക്കളഞ്ഞ് വീണ്ടും ആൻസർ എഴുതേണ്ടി വന്ന അനുഭവങ്ങൾ ഒന്നും രണ്ടുമല്ല, പലതാണ്. ഒരിക്കൽ കോളേജിൽ സമരം നടക്കുന്ന സമയം ഫൈനൽ ഇയർസിന് യൂണിവേഴ്സിറ്റി പ്രാക്ടിക്കൽ എക്സാം നടക്കുകയാണ്. കോളേജിൽ വരുന്ന രോഗികൾ എല്ലാവരും തന്നെ മുൻവശത്ത് ചൊറിയും, സോറി കൊടിയും പിടിച്ചിരിക്കുന്ന ഞങ്ങൾ ഫസ്റ്റ് ഇയർസിനെ നോക്കി വഴക്കും പറഞ്ഞ് പോകുന്നുണ്ട്. ഞങ്ങൾ എന്ത് ചെയ്യാൻ? സമരത്തിന് കൊടിയും പിടിച്ച് മുന്നിലിരുന്നില്ലെങ്കിൽ പിന്നീട് കിട്ടിയേക്കാവുന്ന റാഗിംഗ് പേടിച്ചാണ് ഞങ്ങളവിടെ ഇരിക്കുന്നതെന്ന് അവർക്കറിയില്ലല്ലോ.…