കരഞ്ഞു തീരുമീ പുഴയരികിൽ ഇനിയും ഇതൾ പൊഴിയും വിഷാദ സന്ധ്യകളിൽ കരയിലടിയും കടലിൻ സമൃതികളും ഉടലിൽ അടിയും കണ്ണീരിൻ ഉപ്പുരസവും ഹൃദയം എരിഞ്ഞു തീരും മുൻപേ മഴയിൽ ഒഴിയും നാട്ടുവഴികളിൽ നാമൊന്നുചേർന്നു ഓടിത്തളർന്നൊരു കൊന്നചുവട്ടിൽ കൊക്കുരുമ്മിയിരുന്നതും മറക്കുമാ നേരത്തു ചിതയിലെരിയും എന്നെ കാണാതെ കാണുന്ന നീ അറിയുന്നുവോ എന്റെ ഹൃദയം എരിഞ്ഞും കരിഞ്ഞും അത് മണ്ണിലലിഞ്ഞും മഴയിൽ കുതിർന്നും പുൽക്കൊടിയായി ഉയർന്നു വന്നു നിന്നെ പുണരാൻ കൊതിക്കുന്നുവെന്നു..
Author: Santhosh Kumar Vilambil
മൗനം മറന്നേ പോയിരുന്നു ഞാൻ, നിൻ മിഴികൾ എന്നെ പുണർന്നപ്പോൾ പാടാത്ത പാട്ടുകൾ, ചൊല്ലാത്ത കഥകൾ, ഓരോന്നായി ഞാനിന്ന് പാടി തുടങ്ങുകയായി പള്ളിക്കൂടത്തിലാദ്യം, പിന്നെ ആ പള്ളിമുറ്റത്തും മൗനമാം നോട്ടത്തിൽ നീയെന്നെ പ്രണയിച്ചു മൗനം വെടിഞ്ഞു മഴവില്ലായി വിരിഞ്ഞു, മനംകുളിരും മിഴിയഴകുമായി വാ ഇനിയെന്നും മൂളാം നിനക്കായി മാത്രം എൻ ഹൃദയം വീണ്ടും മൗനമാകും വരെ.. സന്തോഷ് കുമാർ വിളമ്പിൽ