Author: Uma Narayanan

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു

മരുമക്കത്തായമനുനുസരിച്ചുണ്ടായിരുന്ന കൈമാറി കൈമാറി കിട്ടിയ തറവാട് കാലപ്പഴക്കം കാരണം ഇടിഞ്ഞു വീഴാറായപ്പോൾ ആ തറവാട് പൊളിച്ചു കളഞ്ഞു പുതിയ വീട് വച്ചിട്ട് കുറച്ചു വർഷങ്ങൾ ആയുള്ളൂ എല്ലാ സൗകര്യങ്ങളും ഉള്ള പുതിയ അത്യാധുനിക രീതിയിൽ ഉള്ള വീട്. വീടിന്റെ മുൻവശത്തുതന്നെ പഴമയുടെ സ്മൃതി ഉറങ്ങുന്ന സർപ്പക്കാവ്… കുറച്ചു അപ്പുറം മുത്തശ്ശനും മുത്തശ്ശിയു ഉറങ്ങുന്ന സമാധി. അതിനും കുറച്ചു അപ്പുറം തന്നെ ദീപ്തിയുടെ അച്ഛന്റെയും അസ്ഥിത്തറ പഴയ കാലത്തിന്റെ അവശേഷിപ്പ്…. ദീപ്തിയുടെ ഭർത്താവ് വിദേശത്ത് ആണ് പ്രായമായ അമ്മയും ബികോം ലാസ്റ്റ് ഇയർ വിദ്യാർത്ഥിയായ മകൻ വിവേകും മാത്രം. വീട്ടിൽ.. അന്ന് വൈകുന്നേരം ആയപ്പോൾ അമ്മ അന്നും പതിവ് പോലെ സർപ്പകാവിലും തുളസിത്തറയിലും അസ്ഥിത്തറയിലും വിളക്ക് വച്ചു. പുതിയ വീട്ടിൽ ആണെങ്കിലും അമ്മ പഴയ ആചാരങ്ങൾക്കൊപ്പം തന്നെ ആണ്. അമ്മ വിളക്കെല്ലാം വച്ചു നാമം ചൊല്ലി ഏഴ്മണി സീരിയലിന്റെ മുന്നിൽ ഇരുപ്പായി, ഇനിയിപ്പോ രാത്രി പത്തിന്റെ സീരിയൽ കൂടി കഴിഞ്ഞേ എഴുന്നേൽക്കു.. അടുക്കളയിൽ…

Read More

ടക്ക്.. ടക്ക്.. ടക്ക്… വാതിലിൽ മുട്ട് കേട്ടാണ് നീലിമ കണ്ണു തുറന്നത് ഒരു നിമിഷം താൻ എവിടെ കിടക്കുന്നു എന്നൊർമ്മ കിട്ടിയില്ല കണ്ണ് കൊണ്ടു ചുറ്റും പരതി നോക്കി.   ഹോസ്പിറ്റൽ റൂം..   ഹോ ഇതു ഹോസ്പിറ്റൽ ആണല്ലോ.. സിറ്റിയിലെ പ്രശസ്ത സൂപ്പർ സ്പെഷ്യലിറ്റിഹോസ്പിറ്റലായ നിർമ്മലഹോസ്പിറ്റൽ..   അവൾ സോഫയിൽ നിന്ന് എണിറ്റു അടുത്ത് ഉള്ള ബെഡിലേക്ക് നോക്കി ഇരുപത്തിരണ്ടുവയസുള്ള മൂത്ത മോൻ വിഷ്ണു ട്രിപ്പ്‌ ഇട്ട കൈ നെഞ്ചിൽ വച്ചു സുഖമായി ഉറങ്ങുന്നു.   അവന് പനിയായി ഇന്ന് രാവിലെയാണ് ഇവിടെ അഡ്മിറ്റാക്കിയത്..   അവൾ എഴുന്നേറ്റു റൂമിന്റെ വാതിൽ തുറന്നു . പുറത്തു വിശാലമായ കോറിഡോറിൽ ആരുമില്ല. ആരാണ് മുട്ടിയത്. നഴ്‌സ് ആകുമോ ഇനിയിപ്പോൾ വാതിൽ തുറക്കാൻ വൈകിയത് കൊണ്ടു തിരിച്ചു പോയോ..   തിരിഞ്ഞു വാതിൽ അടക്കാതെ തന്നെ സോഫയിൽ വന്നു കിടന്നു. ഏതായാലും ഉറക്കം പോയി സമയം ഉച്ചകഴിഞ്ഞു മൂന്നര മണിയോടെ അടുക്കുന്നു. ഉച്ചയുറക്കമെന്നും…

Read More

ബാല്യകാലം.. ഏറ്റവും മനോഹരമായ ജീവിതകാലം.. തിരിച്ചു കിട്ടാത്ത ആ പഴയ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി ഓര്‍മ്മകള്‍ പുതുക്കണം. ഓര്‍മയുടെ താളുകള്‍ പിന്നിലേക്ക് മറിക്കുമ്പോള്‍ ആ പഴയ കുട്ടിക്കാലം മനസ്സില്‍ തെളിയുന്നു. അത് ഇവിടെ പങ്കു വെക്കുന്നു. മഴ തോര്‍ന്നു കഴിയുമ്പോള്‍ കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യം. അന്ന് ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു സ്കൂളിൽ പോകുന്നത്, പാടത്തിനു നടുവിൽ കൂടെ ആണ് പോകുക ഒരു കിലോമീറ്റർ ദൂരം പാടം ആണ് വെള്ളം തെറിപ്പിച്ചു കാറ്റത്ത് കുട പറപ്പിച്ചു ഒഴുകി മറിയുന്ന തോട്ടിൽ കടലാസ് തോണി ഇട്ട് ഒഴുക്കിനൊപ്പം വരമ്പത്തുകൂടെ ഓടി. ആരുടെ തോണി ആണ് ആദ്യം എത്തുക എന്നു നോക്കാനായി കൂടെ എല്ലാം മറന്നു ഒരു ഓട്ടമാണ് തോടിനു നടുവിൽ റോഡ് പോകുന്ന പാലം എത്തുമ്പോൾ തോണി എല്ലാം ഒന്നിച്ചു അപ്പുറം ഒരു വീഴ്ച ആണ് അതോടെ ഓട്ടം നില്കും പിന്നെ ചെളി തെറിപ്പിച്ചു കുത്തിമറിഞ്ഞു ആകെ നനഞ്ഞു ചെളിയും…

Read More

  പ്രശാന്തിയിലെ അടുക്കളയിൽ രാവിലെ തന്നെ മാളുമോൾ വഴക്കാണ്   “അമ്മേ എനിച്ചു വെറുംപാല് വേണ്ട ഓർലിക്‌സ് വേണം”   “അമ്മടെ പൊന്നു ചക്കരകുട്ടിയല്ലേ വൈകുന്നേരം വരുമ്പോളെക്ക് അമ്മ കൊണ്ടുവരാം ട്ടോ”   “അമ്മേ രണ്ടു ദിവസം ആയില്ലേ ഇങ്ങനെ പറയുന്നു ഇന്നലേം ഇങ്ങനെ പറഞ്ഞു അമ്മ വാങ്ങില്ല പറഞ്ഞു പറ്റിക്കുകയാ”   “അമ്മ ഇന്ന് എന്തായാലും കൊണ്ടു വരും ഉറപ്പ്”   സുജിത അവളെ ഒരുവിധം ആശ്വസിപ്പിച്ചു   “മോളെ മീനു എവിടെ”   “മീനുചേച്ചി കുളിക്ക്യാ”   രാവിലത്തേ തിരക്ക് പിടിച്ച പണികളിലാണ് സുജിത അവൾ ആലോചിച്ചു, എന്നാണ് ഈ കഷ്ടപ്പാട് ഒന്ന് തീരുക തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളം വേണം എല്ലാത്തിനും. ഗോപിയേട്ടൻ എന്നാണ് നന്നാവുക? ഒരുപാട് ആയി പ്രാർത്ഥിക്കുന്നു ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ മുഴുവൻ കുടിച്ചു വന്ന പിന്നെ എങ്ങനെ കാര്യങ്ങൾ നടക്കും.. അവൾ അമ്മക്ക് കുളിക്കാൻ ഉള്ള വെള്ളം അടുപ്പിൽ വച്ചു കട്ടൻ…

Read More

അന്നും അടുക്കളയിൽ നിന്ന് ആയിശുമ്മയുടെ ഒച്ച പൊന്തിച്ചുള്ള സംസാരം കേട്ടാണ് ബഷീറുണർന്നത്.   ഇന്നും ഉമ്മയും മരുമോളും തമ്മിൽ വഴക്കാണ്.   പതിവുപോലെ തനിക്കുണരാനുള്ള അലാറം അടിച്ചിരിക്കുന്നു.   ബഷീർ തലവഴി പുതപ്പെടുത്തു മൂടിപുതച്ച്‌.ഒന്നുകൂടി ചുരുണ്ടു കൂടി കിടന്നു. ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ.   ആയിസുമ്മയുടെ ഒച്ച വീണ്ടും പൊന്തി.   “നിന്നോടല്ലെടി പറഞ്ഞത് കുറച്ചു ചായേന്റെ വെള്ളം അനത്തി തരാൻ. ഞാനെത്ര നേരായി ഇവിടെ വന്നിരിക്കണ് ”   “ഉമ്മാ. ഇങ്ങളിങ്ങനെ തൊള്ള തുറക്കാതെ. ദാ ഇപ്പോ ഉണ്ടാക്കി തരാന്ന് പറഞ്ഞില്ലേ ഞാന്.  എനിക്ക് പത്തു കയ്യൊന്നുല്ല്യ.  പോരാത്തതിന് മാസം തികഞ്ഞു നിൽക്കുവാ ഞാൻ, അതറിയില്ലെ ”   “ഓഹ്. ഇതൊക്കെ എന്ത്. നിന്റെ ഈ പ്രായത്തിൽ ഞാനും മൂന്നു പെറ്റതാ. ഒറ്റക്കാ വീട്ടിലെ എല്ലാ പണീം ചെയ്തേ.പെറുന്നെനു അന്നൂടി പത്തിരുപതു കൊട്ട വെള്ളം കോരിയിരുന്നു ”   “അതു ഉമ്മാടെ കാലം. അതല്ല. ഇപ്പൊ ഇങ്ങക്ക് എപ്പഴുങ്ങനെ പഴമ്പുരാണോം പറഞ്ഞോണ്ടിരുന്ന മതിലോ…

Read More

വിജയവാഡ നിന്നു കക്കിനടയിലേക്കുള്ള യാത്രയിലാണ് അഭി എന്ന അഭിജിത് നായർ.. താഴെ ഉള്ള ബർത്തിൽ പാതി മയക്കത്തിൽ കിടന്നു ട്രെയിൻ ഏതോ ഏതോ സ്റ്റേഷനിൽ ചൂളം വിളിച്ചു നിന്നതു അവനറിഞ്ഞു. പിന്നെ കേറാനും ഇറങ്ങാനുമുള്ള ബഹളം അതിനിടയിൽ ഉറക്കം നഷ്ടപ്പെട്ട അവൻ വീണ്ടും കണ്ണുകൾ മുറുക്കി അടച്ചു കിടന്നു ആളുകളുടെ കലപില ശബ്ദത്തിനിടയിലാണ്… “സാറേ സാറേ.. കണ്ണുകൾ വലിച്ചു തുറന്നു നോക്കി മുന്നിൽ എട്ട് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കുട്ടയിൽ പേരക്കയുമായി നില്കുന്നു. “എന്താ..” കണ്ണുകൾ കൊണ്ടു അവൻ ആംഗ്യം കാണിച്ചു.. “നല്ല പേരക്കയാണ് ആറു എണ്ണത്തിന് പതിനഞ്ചു രൂപ ഉള്ളു എടുക്കട്ടേ സാറേ ” ട്രെയിനിന്റെ കുലുക്കം അനുസരിച്ചുള്ള തളത്തിനൊത്തു ഒന്ന് മയങ്ങിയതാണ് അപ്പോഴാണ് സർ വിളി.. ഉറക്കം പോയ ദേഷ്യം കാരണം തന്നെ വേണ്ട എന്നുതന്നെ കൈകൊണ്ടു കാണിച്ചു “സർ പ്ലീസ് പതിനഞ്ചു രൂപ ഉള്ളു പ്ലീസ് സർ ” അവൾ വിടാൻ ഭാവമില്ല “വേണ്ട പറഞ്ഞില്ലേ.…

Read More

ഫിബ്രവരി പതിനാല് വാലെന്റൈസ് ഡേ, ലോകപ്രശസ്‌ത പ്രണയദിനം. പ്രണയിക്കുന്നവരുടെ, പ്രണയിച്ചു കൊണ്ടു ഇരിക്കുന്നവരുടെ, പ്രണയിക്കാൻ പോകുന്നവരുടെ പ്രണയത്തിൽ കുതിർന്ന പ്രണയദിനം… അവൻ രാവിലെ എണീറ്റപ്പോൾ തന്നെ കാമുകിമാരുടെ മെസ്സേജ് കൊണ്ട്  ഇൻബൊക്സ് നിറഞ്ഞിരിക്കുന്നു. മറുപടിയായി  ഫോണിൽ കൂടി കാമുകിമാർക്ക് ചുംബനങ്ങൾ  കൊടുത്തും വാങ്ങിയും അവൻ  മാറിമാറി മെസ്സേജ് ഇട്ടു കൊണ്ടിരിരുന്നു. അവനൊരുപാട് കാമുകിമാർ ഉണ്ടായിരുന്നു, അഭിനവകൃഷ്ണൻ. അവനിടയിൽ രാധയും മേരിയും ആയിഷയും ഉണ്ടായിരുന്നു.. ആയിഷക്കു ഉമ്മ  കൊടുത്തപ്പോൾ, അപ്പുറം മേരി അവനുള്ള ഉമ്മകൾ ടൈപ് ചെയ്യുകയാണ്. അതിനിടയിൽ രാധയുടെ പ്രണയമൊഴുകും വരികൾ അവനെ തേടിയെത്തി  പെട്ടന്ന് അവന്റെ വാട്സാപ്പ്ൽ മിസ് കൾ അടിച്ചു. ഭാര്യയാണ്.. അവനെ മാത്രം സ്‌നേഹിക്കാൻ അറിയുന്ന തനി നാട്ടിൻപുറത്തുകാരി പെണ്ണ്…. “ചേട്ടാ, സ്‌നേഹത്തോടെ പ്രണയ ആശംസകൾ ” അവനതിനു മറുപടി ആയി ഒരു പ്രണയത്തിന്റെ പോസ്റ്റ്ർ ഗൂഗിൾ നിന്ന് എടുത്തു അയച്ചു.. “ചേട്ടാ, എന്താ മിണ്ടാതെ ” “തിരക്ക് ആണ് ഇപ്പോൾ ” എണിറ്റു ഉള്ളു ഞാൻ…

Read More

അരുന്ധതി മേനോൻ പതിയെ ഉറക്കത്തിൽ നിന്നുണർന്നു. സമയം വൈകുന്നേരം ആറുമണിയാവുന്നേയുള്ളു.   വണ്ടിയുടെ കുലുക്കം നിന്നു. ആളുകളുടെ ശബ്ദം. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയ ബഹളമാണ്. ആളുകൾ കൂട്ടത്തോടെ അകത്തേയ്ക്ക് കയറി സീറ്റുകൾ പിടിച്ചു കൊണ്ടിരുന്നു.   പുറത്ത് നോക്കുമ്പോൾ കണ്ടു. മംഗലാപുരം സ്റ്റേഷനാണ്.   മൂകാംബിക ദർശനത്തിന് പോയിവരുന്ന തിരക്കാണ് സ്റ്റേഷനിൽ കൂടുതൽ.    ഒന്നും ശ്രദ്ധിക്കാതെ സാരി തലപ്പ് ഒന്നുകൂടി വലിച്ചു പുതച്ചു വീണ്ടും സൈഡ് സീറ്റിലേക്ക് ചാരി മയക്കത്തിലേക്ക്‌ വീഴാനായി തിരിഞ്ഞു.   ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല. ചെറിയ കുട്ടികളുടെ കലപില ശബ്ദം ട്രെയിനിന്റെ ചൂളം വിളിയിൽ അലിഞ്ഞു.   മുന്നിലുള്ള സീറ്റിൽ ഒരു കുടുംബം ഇരിക്കുന്നു.   തന്റെ അടുത്തിരിയ്ക്കാനാരാണ് വരികയെന്നറിയില്ല.    അങ്ങിനെയോരോന്നാലോചിച്ചു കണ്ണടച്ചിരുന്നു..   എല്ലാ മൂന്നു മാസം കൂടുമ്പോഴും നാട്ടിലേക്കൊരു യാത്ര പതിവാണ്.    നാട്ടിലെ തങ്ങളുടെ വീട്. തൊട്ടടുത്തുള്ള ഒരാളെ നോക്കാനേൽപ്പിച്ച്‌ മകന്റെ കൂടെ മുംബൈ ചേക്കേറിയതാണ്.. അരുന്ധതി. അമ്മ നാട്ടിൽ തനിയെ താമസിക്കരുതെന്ന മകന്റെ നിർബന്ധം…

Read More

ദേവൂ… അവളിതു വരെ സ്കൂൾ വിട്ടു വന്നില്ലല്ലോ. ”   ഉമ്മറത്തെ ചാരുകസാരയിൽ ഇരുന്നു കേശവനുണ്ണി അകത്തേക്കു നീട്ടി വിളിച്ചു   “ഇല്ല കേശുവേട്ട അവൾ വരാൻ സമയം ആവുന്നല്ലേ ഉള്ളു ”   “അവളൊന്നു വരാൻ വൈകിയാ മനസിൽ തീയാണ്”   പറഞ്ഞു എടുത്തതും പടിക്കൽ സ്കൂട്ടിയുടെ ശബ്‌ദം എത്തി. കാർത്തു വണ്ടി മുറ്റത്തു നിർത്തി ഇറങ്ങി. അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണവൾ   “ദേവൂ, അവളു വന്നു. എന്റെ കാത്തുട്ടിക്ക് നൂറായുസ്സാ ”   കേശവനുണ്ണി ചാരുകസാരയിൽ തപ്പി തടഞ്ഞു എണീച്ചു മുറ്റത്തേക്കിറങ്ങി കൂടെ ദേവൂവമ്മയും. അതു കണ്ടു കാർത്തു ഹെൽമെറ്റ്‌ ഊരി അവരുടെ അടുത്ത് വന്നു.   “എങ്ങോട്ടാ കിളവിയും കിളവനും തപ്പിതടഞ്ഞു ഞാൻ അങ്ങോട്ട്‌ വരില്ലേ ”   “ന്റെ കാത്തുട്ടി പോയ പിന്നെ വൈകുന്നേരം വരണവരെ കേശുവേട്ടൻ ഒരേ ഇരിപ്പ് ആണ് ഉമ്മറത്തു ”   “എന്റെ മുത്തശ്ശാ ഞാൻ ജോലിക്ക് അല്ലെ പോണേ,…

Read More

വിയ്യൂർ ജയിലിന്റെ ഗെയിറ്റിനു പുറത്ത് ഗാഥയെയും കാത്തു നിൽക്കുകയാണ് അരുൺ.. അല്പം കഴിഞ്ഞപ്പോൾ പാറിപറക്കുന്ന മുടി ഒതുക്കി വച്ചു ഒരു പ്ലാസ്റ്റിക്ക് കവറും പിടിച്ചു ഗാഥ ഇറങ്ങി വന്നു. അവളെ കണ്ടു അരുണൊന്നു പുഞ്ചിരിച്ചു, പതിയെ അവളും ചിരിച്ചു. “വാ പോകാമല്ലേ. ” “പോകാം..” അരുൺ വന്ന ഓട്ടോ അവരെ കാത്തു കിടക്കുന്നുണ്ട്. അവർ അതിൽ കയറി. “റെയിൽവേ സ്റ്റേഷൻ ‘” അരുൺ പറഞ്ഞു. തൃശ്ശൂർ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനിൽ അവർ കയറി.. ട്രെയിനിന്റ കുലുക്കത്തിനു അനുസരിച്ചു ബർത്തിൽ അരുണിന്റെ മടിയിൽ തല വച്ചു ഒട്ടൊരു പകപ്പോടെ ചുരുണ്ടു കിടക്കുകയാണ് ഗാഥ…. ഇങ്ങനെ ഒരു യാത്ര ഒട്ടും പ്രതീക്ഷിച്ചതല്ല. അവളുടെ ഓർമ്മകൾ തനിന്ന് എത്തിയ വഴികളിലൂടെ നീങ്ങി. എന്ത് സന്തോഷമായിരുന്നു തന്റെ കുട്ടികാലത്തെ ജീവിതം, പെട്ടന്നാണ് എല്ലാം അസ്തമിച്ചത്. അമ്മയും അച്ഛനും ഒത്തു സന്തോഷം നിറഞ്ഞ ജീവിതത്തിൽ കരിനിഴൽ വീണത്. ലോറി ഡ്രൈവറായ രാഘവനെന്ന അച്ഛനെ പ്രണയിച്ചു ഇറങ്ങി പോന്നതാണ് തന്റെ…

Read More