ശിവ ശിവ !നാണിത്തള്ള ഓടിവന്നു മൂക്കത്തു വിരൽവെച്ചു പറഞ്ഞു . “അറിഞ്ഞോ നമ്മുടെ വാടക വീട്ടിലെ പുതിയ താമസക്കാർ ഭാര്യയും ഭർത്താവുമല്ല പോലും “. ഇതു കേട്ടുവന്ന മാളുക്കുട്ടിയമ്മ “സത്യമാണോ നാണിയെ വെറുതെ ആൾക്കാരെ കുറിച്ചു വേണ്ടാതീനം പറയണ്ട. ഇല്ലാത്തതു പറഞ്ഞാൽ ഈ വേലിക്കിപ്പുറം ഞാൻ കേറ്റില്ല നിന്നെ. മാനം മര്യാദക്കും ജീവിക്കുന്ന ഒരു ടീച്ചറും മാഷുമാണ് അവിടെ താമസിക്കുന്നത്.” നാണിത്തള്ളയുടെ കൊതിയും നുണയും പറച്ചിൽ മാളുക്കുട്ടിയമ്മക്കു ഒട്ടും ഇഷ്ടമല്ല. “ന്റെ മാളുക്കുട്ടിയമ്മേ ങ്ങളോടു ഞാൻ നുണപറയോ ” ഉമ്മറത്തെ സംസാരം കേട്ടുകൊണ്ടാണു മാളുക്കുട്ടിയമ്മയുടെ ന്യൂജനറേഷൻ പേരക്കുട്ടി അങ്ങോട്ടു കടന്നുവന്നത് . “കേട്ടോ ഉണ്ണിയെ നമ്മുടെ ടീച്ചറും മാഷും കല്യാണം കഴിച്ചിട്ടില്ല പോലും. ഓരെ കണ്ടാൽ പറയോ? ആ പോക്കും വരവുമൊക്കെ കണ്ടാൽ അസ്സൽ കുടുംബത്തിൽ പിറന്നവർ. കയ്യിലിരിപ്പോ?? കലികാലം അല്ലാണ്ടെന്താ പറയാ ഈ നീച പ്രവൃത്തിക്കൊക്കെ “. മാളുക്കുട്ടിയമ്മയുടെ കാഴ്ചപ്പാടിലും ജീവിച്ചു വളർന്ന സംസക്കാരത്തിനും ഒട്ടും ചേരാത്ത പ്രവർത്തിയാണു വാടകക്കാരുടെ.…
Author: ramzeena nasar
മാന്യതയുടെ മുഖാവരണമണിഞ്ഞു നടക്കുന്ന പലരുടെയും മുഖമൂടി അഴിഞ്ഞു വീഴുന്നത് പലപ്പോഴും അവരുടെ ഇൻബോക്സുകളിലായിരിക്കും. ഇൻബോക്സിൽ ശുഷ്ക്കാന്തിയോടെ കാര്യങ്ങൾ അന്വേഷിക്കുന്ന ഇൻബോക്സ് ആങ്ങളമാരും ചേച്ചിമാരും കാമുകന്മാരും കാണിക്കുന്ന ആത്മാർത്ഥ സ്വന്തം കുടുംബത്തോടു കാണിച്ചിരുന്നെങ്കിൽ കുടുംബ പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചേനെ. റംസീന നാസർ
പ്രിയ :”നന്ദൻ “… നന്ദൻ :”മ്മ് “.. പ്രിയ : “ഇനിയും ജീവൻ തുടിക്കുന്ന ഈ ജഡത്തിനു കാവൽ നിൽക്കാതെ പുതിയൊരു ജീവിതം തിരഞ്ഞെടുത്തു ജീവിക്കാൻ ശ്രമിക്കടാ”. നന്ദൻ : പ്രിയാ നിന്റെ നെഞ്ചിൽ തലചേർത്തു വെക്കുമ്പോൾ എന്റെ ചെവിയിൽ കേൾക്കുന്ന ഹൃദയമിടിപ്പിന്റെ താളമില്ലേ അതുമാത്രം മതിയെനിക്ക് എന്റെ ജീവിതം സന്തോഷപൂർവ്വം മുന്നോട്ടു പോകാൻ. ആ താളം നിലച്ചാൽ ഞാനും ഇല്ലാതാകും “. പ്രിയ :”നന്ദൻ എത്ര വർഷമായെടോ പ്രതീക്ഷകളില്ലാത്ത ഈ ജീവനെ താങ്ങിയുള്ള നിന്റെ നടപ്പ് “. നന്ദൻ :”പ്രിയാ, നീ നിർത്തുന്നുണ്ടോ”. വേദനയും ശാസനയും നിറഞ്ഞ അവന്റെ വാക്കുകൾ പ്രിയയിലും നൊമ്പരമുയർത്തി. നന്ദന്റെ തോളിൽ തലചായ്ച്ചു കിടന്ന പ്രിയ വളരെ ആയാസപ്പെട്ടു അവന്റെ മുഖത്തേക്കു നോക്കി. കണ്ണുനീരിന്റെ സാഗരംതന്നെ അവിടെ രൂപപ്പെട്ടിട്ടുണ്ട്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവ ഏറ്റുവാങ്ങി അവളുടെ സിരയും റേഡിയേഷന്റെ ഫലമായി കൊഴിഞ്ഞു തീർന്നു ബാക്കിയായ മുടികളും നനഞ്ഞുകുതിർന്നു. ഏതോ നിമിഷത്തിൽ അവനോടുള്ള സ്നേഹക്കൂടുതൽ…
പ്രണയം അതൊരു അനുഭൂതിയാണു. നമ്മെ മാസ്മരിക ലോകത്തെത്തിക്കുന്ന വികാരം. ആ മാന്ത്രിക ലോകത്തിൽ എത്താത്തവർ വിരളമാകാം. ഓരോ മനുഷ്യാത്മാവിലും പ്രണയമുണ്ട്. സത്യത്തിൽ പ്രണയമുള്ളരല്ലെ യഥാർത്ഥ മനുഷ്യർ. പ്രണയിക്കപ്പെടുക എന്നതാണു പ്രണയത്തിന്റെ സുന്ദരമായ ഭാവം. ഒരാളുടെ ചിന്തകൾക്കും ഓർമ്മകൾക്കും സ്വപ്നങ്ങൾക്കും സുഗന്ധം പകരുവാൻ സാധ്യമാകുക എന്നതും പ്രണയത്തിന്റെ നല്ലമുഖം തന്നെ. എന്നാൽ പ്രണയം ബലഹീനതയായി കൊണ്ടു നടക്കുന്നവരെ തിരിച്ചറിയുക. അത്തരം ബലഹീനരുടെ പിടിയിൽ അകപ്പെടാതെ സ്വയരെക്ഷാർത്ഥം, അത്തരം പ്രണയങ്ങൾ മുളയിലേ നുള്ളിക്കളയുക. റംസീന നാസർ
പ്രണയമെ നിന്റെ കുളിരിൽ അലിയാൻ കൊതിക്കാത്ത മാനസമുണ്ടോ . മിടിക്കാൻ കൊതിക്കാത്ത ഹൃദയങ്ങളുണ്ടോ . നിന്റെ അഗ്നിച്ചിറകിലേറി പറക്കാൻ കൊതിക്കാത്ത ചിറകുകളുണ്ടോ . നിന്റെ മൃദു സ്പർശനത്താൽ തളിരിടാത്ത പൂക്കളുണ്ടോ . നിന്റെ ആലിംഗനത്താൽ മൃദുലമാകാത്ത വികാരങ്ങളുണ്ടോ . നിന്റെ തിരസ്‌ക്കരണയിൽ ഉന്മാദമാവാത്ത സിരകളുണ്ടോ . നിന്റെ പൂർണ്ണതക്കായ് അർപ്പിച്ചിടാത്ത ജീവനുണ്ടോ . റംസീന നാസർ
ഈശ്വരാ മണി പന്ത്രണ്ടാകാറായി ഒരു പണിയും തീർന്നിട്ടില്ല. ചോറാണേൽ അടുപ്പിൽ കിടന്നു തിളക്കുന്നുള്ളു. അപ്രതീക്ഷിതമായി പെയ്ത മഴകാരണം വിറകെല്ലാം നനഞ്ഞു കിളിർത്തു കത്തിപ്പിടിക്കാനും സമയമെടുക്കുന്നു. കൃത്യം ഒരുമണിക്ക് എത്തുമെന്ന് വിളിച്ചു പറഞ്ഞ കൂട്ടുകാർക്ക് എന്തു വിളമ്പുമെന്ന ആശങ്കയിൽ നിൽക്കുമ്പോൾ കെട്ടിയോന്റെ ഫോൺ . “ആ ചെക്കന്റെ കയ്യിൽ കുറച്ചു പുഴമത്സ്യം കൊടുത്തിട്ടുണ്ട് അതും കൂടി വറുത്തേക്കു” ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥയിൽ ക്ലോക്കിലെ സൂചികളെ നോക്കി നീരസത്തോടെ പറഞ്ഞു നിങ്ങൾക്കൊക്കെ കൃത്യ സമയത്തു ചലിച്ചാൽമതിയല്ലോ അതിനൊപ്പം ചലിക്കാൻ പറ്റാത്ത എന്നെപ്പോലുള്ള വീട്ടമ്മമാരെ കുറിച്ചൊന്നും ഓർക്കണ്ടല്ലോ 😏😏.. റംസീന നാസർ
സ്കൂൾ വരാന്തയിൽ ആദ്യദർശനത്തിൽ തന്നെ അവളോടു തോന്നിയ ആകർഷണം, അവനിലൊരു കാമുകൻ ജനിക്കുകയായിരുന്നു. അതുവരെയില്ലാത്ത വികാര വിക്ഷോഭങ്ങളിലൂടെ അവന്റെ മനസ്സു കടന്നു പോയി. അന്നുമുതൽ അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുതുടങ്ങി. അവളോടൊത്തുള്ള വിവാഹവും അവൾ തന്റെ കുഞ്ഞിനു ജന്മം കൊടുക്കുന്നതുവരെ അവൻ സ്വപ്നം കണ്ടു. പിന്നീടുള്ള അവന്റെ ദിനങ്ങൾ അവളെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവിൽ അവളോടുള്ള തന്റെ ഇഷ്ടം ഉള്ളുതുറന്നു പറഞ്ഞ ദിനം നിഷേധിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതിരുന്നപ്പോൾ, അവളുടെ വ്യക്തിതാല്പര്യത്തെ ബഹുമാനിച്ചു അവൾക്കായി കാത്തിരുന്നു. കാലവും കോലവും മാറി കാമുകന്മാരും മാറി. ആസിഡ് ഒഴിച്ചു വികൃതമാക്കുന്നതും പെട്രോൾ ഒഴിച്ചു കത്തിക്കുന്നതും പ്രണയം നിഷേധിച്ചതിന്റെ പേരിൽ കുത്തികൊലപ്പെടുത്തുന്നതും ആധുനിക കാമുകന്മാരുടെ വിനോദങ്ങളായി മാറി . പ്രണയത്തെ അമൃതായും പ്രണയിനിയെ ദേവതയായും അവൾക്കായി സ്വന്തം രക്തത്തിൽ ചാലിച്ചെഴുതിയ പ്രണയലേഖനങ്ങളും പ്രണയ സാഫല്യത്തിനായി ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചിരുന്ന കാമുകന്മാരും ഇന്നു അന്യമായി. റംസീന നാസർ
സ്വന്തമെന്നു കരുതിയവരും ഹൃദയത്തോടു ചേർത്തുനിർത്തിയവരും മുഖം തിരിച്ചു നടന്നകന്നു ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ. പണത്തിനും പദവികൾക്കും ബന്ധങ്ങൾക്കുമപ്പുറം ഒരു ലോകമുണ്ട്. നമുക്കു സ്വന്തമായി നമ്മൾ മാത്രമുള്ളുവെന്ന തിരിച്ചറിവിന്റെ ലോകം. ബാക്കിയെല്ലാം താൽക്കാലിക നേട്ടങ്ങൾക്കായി കാണിച്ചിടുന്ന പ്രഹസനങ്ങൾ മാത്രം . റംസീന നാസർ
നീയും ഞാനും ഒന്നിച്ചു പണിതുയർത്തിയ സ്നേഹത്തിന്റെ പളുങ്കുകൊട്ടാരമായിരുന്നു നിന്റെയും എന്റെയുമെന്ന വാക്കിനാൽ തകർന്നു വീണത് . അന്നുമുതൽ അറ്റു പോയതു നമ്മൾ പരസ്പരം നെയ്തെടുത്ത വിശ്വാസത്തിന്റെ നൂലിഴകളായിരുന്നു . റംസീന നാസർ
പ്രഭാത പ്രാർത്ഥന കഴിഞ്ഞു ഉമ്മറത്തെ തിണ്ണയിൽ പഠിക്കാനിരിക്കുന്ന എനിക്കെന്നും ശകുനം വെല്ലുപ്പയായിരുന്നു. അതിനൊരു പ്രത്യേക ഐശ്വര്യവുമുണ്ടായിരുന്നു. പള്ളിയിൽ പോയി പ്രഭാത പ്രാർത്ഥനയും കഴിഞ്ഞു അടുത്തുള്ള ചായപ്പീടികയിൽ കയറി ഒരു ചായകൂടി കുടിച്ചാലേ വെല്ലുപ്പാടെ പ്രഭാതം ശുഭമാകു. ഒറ്റമുണ്ടും തോളിലിട്ടു ഇടവഴിയിലൂടെ നടന്നുവരുന്ന വെല്ലുപ്പയെ കാണുന്നമാത്രയിൽ ഞാൻ അടുത്തേക്കോടും. അരയിലെ പച്ചനിറത്തിൽ വീതിയുള്ള അരപ്പട്ടയിൽ എനിക്കുള്ള വിഹിതമുണ്ടാകും അതിനു വേണ്ടിയുള്ള പാച്ചിലാണ് ഞാൻ. കയ്യിൽകിട്ടിയത് അപ്പാടെ വായിലിട്ട് വെല്ലുപ്പാടെ കയ്യിൽ തൂങ്ങി വീട്ടിലേക്കു നടക്കുമ്പോൾ എന്നും ഒരു ഉപദേശമുണ്ട്. ”നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി ജയിക്കണം എന്റെ മോൾ. വെല്ലുപ്പാക്ക് ആയ കാലത്തു പഠിക്കാനും എഴുതാനുമൊന്നും പറ്റിയില്ല കുഞ്ഞുനാളിൽ തന്നെ കുടുംബപ്രാരാബ്ദം തലയിലായതല്ലേ പഠിക്കാനും എഴുതാനുമൊക്കെ ഒരു യോഗം വേണം”. നിറയെ നഷ്ടബോധമായിരുന്നു വെല്ലുപ്പടെ വാക്കുകളിൽ. അതെ വെല്ലുപ്പ പ്രായം തൊണ്ണൂർ കടന്നെങ്കിലും അതിന്റെ ക്ഷീണമോ അവശതയോ ഇല്ലായിരുന്നു ആ മുഖത്ത്. രക്തസമ്മർദ്ദമോ ഷുഗറോ വല്ലുപ്പയെ എത്തിനോക്കിയിരുന്നില്ല. പണ്ടത്തെ വിഷമടിക്കാത്ത ഭക്ഷണത്തിന്റെ…