കൊണ്ടും കൊടുത്തും സ്നേഹിച്ചു ഏറെ കലഹിച്ചുമൊന്നായി നാം ഈ യാത്ര തുടരുമ്പോൾ, ഓർമ്മിപ്പതുണ്ടോ നീ ഒടുവിൽ ഒരുനാൾ നമ്മിൽ ഒരാൾ മരണതീരം കടക്കവെ ഓർമ്മകൾ മാത്രമീ മണ്ണിതിൽ ബാക്കിയായ്
ഇനിയൊരിക്കലും തിരികെ വരില്ലെന്ന മരണ സത്യത്തിനപ്പുറം വ്യധിത മോഹങ്ങൾ തൻ ശവമഞ്ചമേറി വീണ്ടും ഒരുമിക്കുവാൻ നാം വൃഥാ കൊതിക്കും
ഇനിയൊരു ജന്മം ഇല്ലെന്നിരിക്കലും വെറുതെ ഒരു പുനർജനി കാത്തിരിക്കും
ഹൃദയത്തിൽ നട്ടു നനച്ചൊരാ ആയിരം മോഹവല്ലരികളിൽ പൂത്തൊരാപ്പൂവുകൾ ഈറൻനിലാവിൽ മിഴി പൂട്ടി നിൽക്കും
പറയുവാൻ ആരുമില്ലെതിരിടാൻ ആരുമില്ല ഒരു ശൂന്യത മാത്രം കൂട്ടിനു ബാക്കിയാവും.
ജൂല വി ഗോപാൽ