ആ വിദ്യ മാത്രം അവൾക്ക് വശമുണ്ടായിരുന്നില്ല. ചിരിച്ചും ഒലിപ്പിച്ചും ഭർത്താവിന്റെ ബന്ധുക്കളെ കയ്യിലെടുക്കുന്ന വിദ്യ.
അവൾ നേരെ സംസാരിച്ചു…
നേരെ ചിന്തിച്ചു…
നേരെ പ്രവർത്തിച്ചു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളിക്കളയുന്ന വിദ്യയും അവളുടെ കൈവശമില്ലായിരുന്നു.
ആരോപണങ്ങൾക്കുമേൽ വന്ന ആരോപണങ്ങളിൽ അവൾ പൊള്ളിയടരുകയും നെഞ്ചിൽ തറച്ച
അമ്പുകളേറ്റ് രക്തം വാർന്നൊഴുകി ദിവസേനെ മരിക്കുകയും ചെയ്തപ്പോഴെല്ലാം അവൾ ചിന്തിച്ചത് അവൾക്കറിയാത്ത ആ വിദ്യകൾ എങ്ങനെ സ്വായത്തമാക്കുമെന്നാണ്. എത്ര ചിന്തിച്ചിട്ടും ശ്രമിച്ചിട്ടും ദിനം പ്രതിയുള്ള മരണത്തെ ജയിക്കാനുള്ള വിദ്യനേടുന്നതിലും അവൾ തോറ്റുകൊണ്ടിരുന്നു.