പിരിഞ്ഞു പോയ പ്രണയത്തിന്റെ
നോവോർമ്മകളുടെ പൊള്ളലേറ്റ്
ഉരുകിപ്പോയൊരു ഹൃദയമായിരുന്നു!
മയിൽപ്പീലി തുമ്പ് കൊണ്ടവയിൽ
സ്നേഹത്തിന്റെ തേൻ പുരട്ടുമ്പോൾ
ഒരിക്കലും തിരിച്ചൊന്നും പ്രതീക്ഷിച്ചില്ലവൾ..
പ്രതീക്ഷകൾ നശിച്ചില്ലയെങ്കിലും
ചില ഓർമകൾ കൊണ്ട് മുറിവേറ്റ്
ഒട്ടും സന്തോഷത്തോടെയല്ലാതെ
ജീവിതത്തിന്റെ അങ്ങേയറ്റവും
ഇങ്ങേയറ്റവും ഓടി തളരാൻ തീരുമാനി-
ച്ചെങ്കിലും നിരാശയുടെ
ഭാരമൊന്നിറക്കി വയ്ക്കുവാൻ കൊതിച്ചെത്തിയതും അവളുടെ മടിത്തട്ടിൽ..
ഭൂമിയായ് താങ്ങിയവൾ
തെന്നലായ് വീശിയവൾ..
എങ്കിലും..
പകരം വന്നവൾ കാഴ്ചക്കാരിയാകും പോലെ
ഓരോ നിമിഷങ്ങളിലും
വേദന തിന്ന മനസ്സുമായി കണ്ണ് നിറയ്ക്കാൻ
വിധിക്കപ്പെട്ടവൾ അവൾ!
അഭയമായിരുന്നവൾ..
എങ്കിലും
ആരുടെയും നിഴൽപ്പാടുകളിൽ
പാദം പതിയാതെ മെല്ലെ നടന്നകലുമ്പോൾ..
വിധി നൽകിയ കരുത്തുമായ്..
തിരിഞ്ഞു നിന്ന് നിറകണ്ണുകളോടവൾ
ചോദിക്കുന്നു..
“ഇതിൽ എന്തായിരുന്നെന്റെ സ്ഥാനം..?”
ആരായിരുന്നു ഞാൻ നിങ്ങൾക്ക്