നഗരത്തിലെ മുന്തിയ ഹോട്ടലുകളിലൊന്നിലെ എസി റൂമിന്റെ ബാൽക്കണിയിൽ നിന്ന് ഞാൻ പുറത്തേക്കുള്ള കാഴ്ചകളിൽ കണ്ണുടക്കിനിന്നു. ഡോർ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ബാൽക്കണിയുടെ ഗ്ലാസ് ഡോർ അടച്ച് കർട്ടനും വലിച്ചിട്ടു. സാരിയുടെ മുന്താണി മുന്നിലേക്ക് ഒന്ന് വലിച്ചുപിടിച്ചുകൊണ്ട് ഞാൻ അയാളോട് ചോദിച്ചു. “Do you want a coffee?” അയാൾ എന്നെ ഒരു നിമിഷം മിണ്ടാതെ നോക്കി. എന്നെ സാരിയിൽ കാണുന്നത് അയാൾക്ക് എന്നും ഇഷ്ടമായിരുന്നു. അയാൾക്ക് വേണ്ടി മാത്രം, അയാൾ കാണാൻ വേണ്ടി മാത്രം ഞാൻ പലപ്പോഴും സാരി ഉടുത്തിരുന്നു. അത്തരം ദിവസങ്ങളിൽ, വാതിൽ അടയുന്നതിന് മുമ്പേ അയാൾ എന്നെ ചേർത്ത് നിർത്തും. ആലിംഗനത്തിനിടയിൽ കവിളിലോ ചുണ്ടിലോ ഒരു മുത്തം ചാർത്തി, കണ്ണുകളിലേക്ക് നോക്കി പതിയെ പറയും… “You are looking stunning…” അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ എപ്പോഴും ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. എന്നെ ആദ്യമായി കാണുന്ന ഒരാളുടെ അത്ഭുതവും, സ്വന്തമാക്കിയിട്ടും വീണ്ടും വീണ്ടും പ്രണയിക്കുന്ന ഒരാളുടെ ആരാധനയും.…
Author: Anju Ranjima
പ്രണയ മൽഹാർ : 35 പ്രണയാതുര ചെറുകഥകൾ അത്രയും തന്നെ വ്യതസ്ത കാമുകീ കാമുകന്മാരും വിവിധ പ്രണയങ്ങളും… പ്രണയം പടരുകയാണ്.. മഷിയിലൂടെ.. അവരുടെ മുപ്പത്തഞ്ച് പ്രതിഭാധനരായ എഴുത്തുകാരിലൂടെ…. കഥകളിലൂടെ… 1. നിഴൽ കൂത്ത് : പ്രീജ അഖിൽ ബാധ്യത നൽകാതെ പരസ്പരമൊരു ബന്ധവുമില്ലാത്ത ബന്ധമായി അന്യോന്യം തുടരാൻ തീരുമാനിച്ചവരിൽ ഒരാളുടെ വിയോഗം തകർത്ത് കളഞ്ഞ മറ്റൊരാളുടെ മൗനനൊമ്പരങ്ങളുടെ ശേഷക്രിയയാണ് നിഴൽക്കൂത്ത്.. അവളുടെ അവസാന ശ്വാസം പോലുമവനിൽ വേദന ഉണ്ടാക്കാതിരിക്കാൻ സ്വയം ഒളിഞ്ഞിരുന്നവളുടെ ആത്മനൊമ്പരവും! 2. വൈറ്റ് റോസസ് : സജ്ന പണിക്കർ മരണം കൊണ്ട് പോയിട്ടും അവളുടെ ഓർമകളിലൂടെ അവൾക്കൊപ്പം സഞ്ചരിക്കുന്ന പ്രണയത്തിൻ്റെ മുഖമുള്ളവൻ്റെ , അവളുടെ ഓർമകളിൽ എപ്പോഴും പുഞ്ചിരിക്കുന്നവൻ്റെ വെള്ള നിറമുള്ള റോസാ പുഷ്പങ്ങളുടെ ക്യാൻവാസ്! 3. ഉമാ മഹേശ്വരം: ദിവ്യ മധു പകർന്ന് നൽകാതെയും ചേർത്ത് നിർത്താതെയും സ്നേഹം അനാഥമാകുമ്പോൾ വഴിവക്കിൽ പൊലിഞ്ഞു പോയൊരു പാവം ഹൃദയത്തിൻ്റെ താളം നിലയ്ക്കും വരെ സ്വയംഉരുകി ഒരുവളെ തീവ്രമായി പ്രണയിച്ചവൻ്റെ നഷ്ടബോധത്തിൻ്റെ…
സോഷ്യൽ മീഡിയയിൽ ഗർഭകാല വീഡിയോകൾ കാണുമ്പോൾ ഞാൻ അധികം ശ്രദ്ധിക്കാറില്ല. അസൂയ കൊണ്ടോ കൊതി കൊണ്ടോ അല്ല… ഗതികെട്ട ഒരു ഗർഭകാലത്തിന്റെ ഓർമ്മകൾ ഉള്ളിൽ വീണ്ടും ഉണരുന്നത് കൊണ്ടാണ്. ഇരുപത്തൊന്ന് വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി… അവളെക്കാൾ വലിയൊരു വയറും താങ്ങി, കരിപ്പുക കയറിയ അടുക്കളയുടെ പിന്നാമ്പുറത്ത് ആരുമില്ലാതെ നിൽക്കുന്ന ആ അവ്യക്തചിത്രം ഇന്നും കൂരമ്പുപോലെ ഉള്ളിലേക്ക് തുളച്ച് കയറുന്നു. അതുകൊണ്ടാണ്… മറ്റുള്ളവരുടെ മനോഹരമായ ഗർഭകാല നിമിഷങ്ങൾ കാണുമ്പോൾ, എന്റെ കണ്ണുകൾ സ്ക്രീനിൽ നിൽക്കാതെ, ഓർമ്മകളിലേക്ക് വഴുതിവീഴുന്നത്. ഒരു കുഞ്ഞ് നാമ്പ് എന്റെ ജീവൻ്റെ ഭാഗമായി ഉള്ളിൽ കുരുത്തുതുടങ്ങിയെന്ന കാര്യം ഞാൻ അറിഞ്ഞത് പോലും രണ്ട് മാസം പിന്നിട്ട ശേഷമാണ്. അതുവരെ ക്ഷീണവും തലകറക്കവും ശരീരത്തിന്റെ തളർച്ചയുമെല്ലാം വെറും സ്ട്രെസ് ആണെന്നാണ് കരുതിയത്. അടുക്കളയിലെ പുകക്കിടയിലും, വീടിന് പിന്നിലെ അലക്കുകല്ലിന് മുന്നിലും, മുകളിലത്തെ നിലയിലേക്കുള്ള പടികൾ എണ്ണമില്ലാതെ കയറിയിറങ്ങിയും ദിവസങ്ങൾ കടന്നുപോയി. എന്റെ ഉള്ളിൽ മറ്റൊരു ജീവൻ പതിയെ വളരുന്നുണ്ടെന്ന് അറിയാതെയായിരുന്നു…
“എനിക്ക് മനസിന് നല്ല സുഖമില്ല… എൻ്റെടുത്തൊന്ന് ഇരിക്കോ കിച്ചേട്ടാ…. എൻ്റെ നെറ്റിയിൽ…നെറ്റിയിലൊരുമ്മ തരോ?” മടിയോടെയാണ് ദേവി അവൻ്റെ മുഖത്ത് നോക്കി ചോദിച്ചത്. കെഞ്ചുന്നത് പോലെയുള്ള ആ മുഖഭാവം കണ്ടിട്ടും ദയയില്ലാതെ അവൻ പറഞ്ഞു. ” നിനക്ക് എന്തിൻ്റെ സൂക്കേടാണ് ദേവി.. ഇത്രയും പ്രായമായില്ലേ.. ഒരു കുഞ്ഞിനെ പ്രസവിച്ചിട്ട് അധികമായിട്ടുമില്ല. അതിൻ്റെ കാര്യമൊന്നും നോക്കാതെ നിനക്ക് ഈ ഒരു ചിന്തയേ ഉള്ളോ.. മനസിന് സുഖമില്ലെങ്കിൽ ഭ്രാന്തിൻ്റെ ഡോക്ടറിനെ കാണണം.. എൻ്റെ മേത്തോട്ട് കേറുവല്ല വേണ്ടത്…” ദേവി സ്തബ്ധയായി. ഇത്രയും നീചമായ വാക്കുകൾ അവൾ അവനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദേവിയുടെ വിരലുകൾ പതിയെ മടിയിലേക്ക് ചുരുണ്ടു. ഒരു നിമിഷം മുമ്പ് വരെ അവന്റെ നെഞ്ചിൽ തലചായ്ച്ച് ഒരു നിമിഷത്തെ ആശ്വാസം തേടിയിരുന്ന മനസ്സ്, ആ വാക്കുകളുടെ ഭാരം താങ്ങാനാകാതെ തകർന്നുവീണു. അവൾ ഒന്നും പറഞ്ഞില്ല. പക്ഷേ, കണ്ണുകൾ നിറഞ്ഞു. വിശ്വസിച്ച ഒരാളിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ അപമാനത്തിന്റെ നിശ്ശബ്ദമായ സാക്ഷ്യം മാത്രമായിരുന്നു ആ കണ്ണീർ.…
ഉടലാകെ ഞെട്ടി വിറയ്ക്കുന്നു. കൈകാലുകൾക്ക് തളർച്ച പോലെ. തല പൊട്ടി പൊളിയുന്ന വേദന. രേഖ മെല്ലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. പക്ഷേ നല്ല ദാഹം. അല്പം വെള്ളം കുടിച്ചില്ലെങ്കിൽ തൊണ്ട പൊട്ടി മരിച്ചു പോയേക്കും. വേദന സഹിച്ച് അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് നീങ്ങി. ചുവരിൽ കൈ താങ്ങി ഓരോ ചുവടും വയ്ക്കുമ്പോൾ മുറി മുഴുവൻ കറങ്ങുന്നതുപോലെ തോന്നി. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒഴുകി. തൊണ്ട വരണ്ടുണങ്ങി കല്ലുപോലെ കട്ടിയായി. അടുക്കളയിലെ മൺകുടം കണ്ടപ്പോൾ അവൾക്ക് ഒരാശ്വാസം തോന്നി. വിറയ്ക്കുന്ന കൈകൊണ്ട് ഗ്ലാസിലേക്ക് വെള്ളമൊഴിക്കാൻ ശ്രമിച്ചു. പകുതി വെള്ളം നിലത്തേക്ക് ചിതറിപ്പോയി. ശേഷിച്ചത് ഒരുവിധം വായിലേക്ക് ചേർത്തു. തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. “ദൈവമേ…” ഒരു നെടുവീർപ്പ് അവളുടെ നെഞ്ചിൽ നിന്ന് പുറത്തുവന്നു. പക്ഷേ ആശ്വാസം അധികനേരം നീണ്ടില്ല. അപ്രതീക്ഷിതമായി നെഞ്ചിനുള്ളിൽ ഒരു കല്ല് വച്ചതുപോലെ ഭാരം തോന്നി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. കൈകൾ വീണ്ടും വിറയ്ക്കുന്നു.…
“അതേയ്.. അറിഞ്ഞില്ലേ… നിങ്ങളുടെ കൂട്ടുകാരൻ കണ്ണൻ തൂങ്ങി മരിച്ചെന്ന്…” ഞാനും ലക്ഷ്മിയും കൂടെ ബസിറങ്ങി നടന്ന് നിരത്തിലേക്ക് കേറുമ്പോഴായിരുന്നു പിറകെ നിന്ന് മീൻകാരൻ കുഞ്ഞുണ്ണിയേട്ടൻ വിളിച്ചു പറഞ്ഞത്. ഞാൻ ഞെട്ടി അയാളെ നോക്കി… പിന്നെ പെട്ടെന്ന് തിരിഞ്ഞ് ലക്ഷ്മിയെയും. അവളുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ആർക്കും അറിയില്ലെങ്കിലും ലക്ഷ്മി കണ്ണന്റെ കാമുകിയായിരുന്നു എന്ന സത്യം എനിക്ക് മാത്രം അറിയാമായിരുന്നു. “എന്താ പറഞ്ഞത് കുഞ്ഞുണ്ണിയേട്ടാ…?” എന്റെ ശബ്ദം വിറച്ചിരുന്നു. “രാവിലെ കൂടി കണ്ടതാ മോളേ.. മുറിയിലെ ഫാനിൽ തൂങ്ങി…. പാവം ചെക്കൻ…” ബാക്കി പറയാതെ അയാൾ നടന്നുപോയി. ഞാൻ ലക്ഷ്മിയെ നോക്കി. കരയും എന്ന് കരുതിയ മുഖത്ത് കണ്ണുനീർ ഉണ്ടായിരുന്നില്ല. അവൾ വെറുതെ മുന്നോട്ട് നോക്കി നിൽക്കുകയായിരുന്നു. ഒരു മനുഷ്യൻ മരിച്ച വാർത്ത കേൾക്കുമ്പോൾ ഉണ്ടാകുന്ന ഞെട്ടലോ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട വേദനയോ ഒന്നും ആ മുഖത്ത് ഞാൻ കണ്ടില്ല. പക്ഷേ… അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സ്വന്തം ജീവൻ…
രണ്ട് കയ്യിലും പ്ലാസ്റ്റർ ഇട്ട് വന്ന കുഞ്ഞൂട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി. ഒന്നരവയസേ ഉള്ളെങ്കിലും കുരുത്തക്കേടിൻ്റെ കൂടാണ് ഈ വികൃതിക്കുട്ടി എന്നാണ് അവൻ്റെ അമ്മ സീമ പറഞ്ഞിട്ടുള്ളത്. ഇതിപ്പോൾ മാസത്തിൽ ഒന്നോ രണ്ടോ തവണ അവന് ആശുപത്രിസന്ദർശനം പതിവ് ആയിട്ടുണ്ട്. കരയുന്ന കുഞ്ഞിനെയും എടുത്തോണ്ട് സീമ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു വന്നപ്പോൾ ആദ്യമേ ഒന്ന് ഭയന്നു. കുഞ്ഞിൻ്റെ കൈ കണ്ടപ്പോഴേ പൊട്ടലോ ഒടിവോ ഉണ്ടാകുമെന്ന് ഊഹിച്ചിരുന്നു.xray എടുത്ത് വരാൻ പറഞ്ഞു ഡോക്ടർ അവരെ പറഞ്ഞയച്ചു. ഡോക്ടർ എക്‌സ്-റേ എടുത്ത് വരാൻ പറഞ്ഞതോടെ സീമയുടെ മുഖത്ത് ഭയം കൂടുതൽ തെളിഞ്ഞു. കുഞ്ഞൂട്ടൻ മാത്രം അതൊന്നും അറിയാത്ത പോലെ കരച്ചിലിനിടയിലും ചുറ്റുമുള്ള ആളുകളെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. എക്‌സ്-റേ റിപ്പോർട്ട് കണ്ട ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഭയപ്പെടാനൊന്നുമില്ല. രണ്ട് കൈകളിലും ചെറിയ ഫ്രാക്ചർ ഉണ്ട്. പ്ലാസ്റ്റർ ഇട്ടാൽ ശരിയാകും.” “രണ്ട് കൈയിലുമോ?” സീമയുടെ ശബ്ദം വിറച്ചു. “അതെ. പക്ഷേ കുട്ടികളിൽ എല്ല് വേഗം…
ഭാഗം : 1 ഭാഗം : 2 അവസാനം!!! മുറിയിലേക്ക് തിരിച്ചെത്തിയ സുജാത ജനകരികിലേക്ക് നീങ്ങി നിന്ന് പുറത്തേക്ക് നോക്കി. ദൂരെ നഗരത്തിന്റെ വിളക്കുകൾ കാണാം. ഫോൺ എടുത്ത് നോക്കി. മക്കളുടെ മെസേജുകളൊന്നുമില്ല. ഭർത്താവിന്റെ ഒരു മിസ്ഡ് കോളോ മെസേജോ പോലും ഇല്ല. അതിൽ അവൾക്ക് സങ്കടം തോന്നിയില്ല. അല്ലെങ്കിൽ… സങ്കടം തോന്നുന്ന ഘട്ടം കഴിഞ്ഞുപോയിരുന്നു. അപ്പോൾ ഫോൺ ബെൽ മുഴങ്ങി. ഹരിയായിരുന്നു. “ഉറങ്ങിയില്ലേ?” “ഇല്ല.” “ഞാനും.” മറുവശത്ത് ചെറിയൊരു നിശ്ശബ്ദത. “സുജാതേ…” ” പറ ഹരിയേട്ടാ..” “ഒരു കാര്യം ചോദിക്കട്ടെ?” “ചോദിക്കൂ.” ഹരി കുറച്ചുനേരം മിണ്ടിയില്ല. പിന്നെ പതുക്കെ ചോദിച്ചു. “നമ്മൾ സന്തോഷം തേടുന്നത് തെറ്റാണോ?” ചോദ്യം കേട്ട് സുജാതയുടെ ഹൃദയം ഒന്ന് പിടഞ്ഞു. കാരണം അതേ ചോദ്യം അവളും വർഷങ്ങളായി തന്നോട് ചോദിക്കുന്നുണ്ടായിരുന്നു. “അറിയില്ല ഹരിയേട്ടാ…” അവൾ മൃദുവായി പറഞ്ഞു. “പക്ഷേ സന്തോഷം തേടാതെ ജീവിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.” വീണ്ടും നിശ്ശബ്ദത. പിന്നെ ഹരി ചെറുതായി ചിരിച്ചു.…
ഭാഗം : 1 ആദ്യം!! “എൻ്റെ കൂടെ ഒന്ന് യാത്ര ചെയ്യാൻ വരാമോ ഹരിയേട്ടാ?” സുജാതയുടെ പ്രതീക്ഷയോടെയുള്ള ചോദ്യം കേട്ടപ്പോൾ ഹരീന്ദ്രൻ എന്ത് പറയണമെന്ന് അറിയാതെ നിന്നു. സഹപ്രവർത്തകയാണ്. പ്രിൻ്റിംഗ് പ്രസിലെ സൂപ്പർവൈസർ ആണ് ഹരീന്ദ്രൻ. സുജാത അവിടുത്തെ ക്ലർക്കും. പതിനഞ്ച് വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ. എന്നാൽ ആ പതിനഞ്ച് വർഷത്തിനിടയിൽ ജോലി സംബന്ധമായ കാര്യങ്ങൾക്കപ്പുറം അവർ അധികം സംസാരിച്ചിട്ടില്ല. സുജാത എപ്പോഴും ശാന്തയായിരുന്നു. ആരോടും അധികം കൂട്ടുകൂടാതെ, തന്റെ ജോലി തീർത്ത് വീട്ടിലേക്ക് തിരികെ പോകുന്ന ഒരാൾ. അതുകൊണ്ടുതന്നെ അവളുടെ ഈ ചോദ്യം ഹരീന്ദ്രനെ അമ്പരിപ്പിച്ചു. “യാത്രയോ…? എങ്ങോട്ടാണ്…?” അയാൾ മടിച്ചുമടിച്ച് ചോദിച്ചു. സുജാത ചെറുതായി ചിരിച്ചു. “എങ്ങോട്ടാണെന്ന് എനിക്കറിയില്ല ഹരിയേട്ടാ… പക്ഷേ പോകണം. കുറച്ചുദൂരം… ഒരാളോടൊപ്പം.” അവളുടെ ശബ്ദത്തിൽ എന്തോ ഒരു ക്ഷീണം ഉണ്ടായിരുന്നു. വർഷങ്ങളായി ഉള്ളിൽ അടിഞ്ഞുകൂടിയ ഒരു തളർച്ച. ഹരീന്ദ്രൻ അവളെ ശ്രദ്ധിച്ചു നോക്കി. കണ്ണുകൾക്ക് ചുറ്റും ഉറക്കമില്ലായ്മയുടെ കറുപ്പ്. ചിരിയുണ്ടെങ്കിലും…
“ഡു യൂ ഹാവ് എനി അഫയർ അനൂ ?” രവിയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ എനിക്കൊട്ടും പരിഭ്രാന്തി തോന്നിയില്ല. അയാളെന്നോട് ചോദിക്കണമെന്ന് ആഗ്രഹിച്ച ഒരു ചോദ്യമാണ് ഇന്ന് അയാൾ ചോദിച്ചത്. കയ്യിൽ ഇരുന്ന നോവൽ അടച്ച് വച്ചിട്ട് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. എൻ്റെ ശാന്തത അയാളെ അമ്പരിപ്പിച്ചിട്ടുണ്ടാവണം. വിരക്തി നിറഞ്ഞ ഞങ്ങളുടെ ഉറക്കറ രാത്രികളെ പോലെ അയാളുടെ ആ ചോദ്യത്തെയും ഞാൻ അവഗണിച്ച് പോയേക്കുമെന്ന് അയാൾ ഭയപ്പെട്ടിട്ടുണ്ടാകണം. അയാളുടെ ആ പതർച്ച ആണെൻ്റെ ലക്ഷ്യവും. “ഉണ്ട്…” ഞാൻ വളരെ ശാന്തമായി പറഞ്ഞു. ആ ഒറ്റ വാക്ക് മുറിയിലെ വായുവിനെ പോലും നിശ്ചലമാക്കി. രവിയുടെ കണ്ണുകൾ ഒരു നിമിഷം മിന്നി നിന്നു. അമ്പരപ്പോ… ഭയമോ… അല്ലെങ്കിൽ വർഷങ്ങളായി കേൾക്കാൻ പേടിച്ചിരുന്ന ഒരു സത്യത്തിന്റെ ശബ്ദമോ… എനിക്ക് അറിയില്ല. “ആരാണ്…?” അയാളുടെ ശബ്ദം താഴ്ന്നിരുന്നു. കോപം കൊണ്ടല്ല…തകർന്നുപോകാതിരിക്കാൻ മനുഷ്യർ സംസാരിക്കുന്ന അത്രയും മൃദുവായ ശബ്ദത്തിൽ. ഞാൻ ചിരിച്ചു. വേദന കൊണ്ട് വരണ്ട ഒരു ചിരി.…
