“അച്ഛാ… നമുക്കൊന്ന് പുറത്ത് പോയാലോ…?” അഞ്ചു വയസ്സുകാരി അനന്യയുടെ ചോദ്യം കേട്ട് പ്രശാന്ത് മൊബൈലിൽ നിന്ന് കണ്ണുകളുയർത്തി അവളെ നോക്കി. “പിന്നെന്താ… അച്ഛേടെ മോൾക്ക് എവിടെയാ പോകേണ്ടത്?” അനന്യ കുറച്ചു നേരം ആലോചിച്ചു നിന്നു. പിന്നെ പതിയെ പറഞ്ഞു. “നമുക്ക് അമ്മയെയും കൂട്ടി പോയാലോ…” പ്രശാന്തിന്റെ മുഖത്തെ ചിരി മാഞ്ഞു. “ഒരുപാട് ദൂരത്തേക്കൊന്നും വേണ്ട…” അവൾ വീണ്ടും പറഞ്ഞു. “കല്ലൂന്റെ അമ്മയും അച്ചനും അവളും കൂടി ബൈക്കിൽ പോയിട്ട് ചായ കുടിച്ചിട്ട് വരുന്നത് പോലെ… നമുക്കും പോയിട്ട് വന്നാൽ മതി.” പ്രശാന്തിന് ഒന്നും പറയാനായില്ല. അഞ്ചു വയസ്സുകാരിയുടെ ആഗ്രഹത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന വലിയൊരു ചോദ്യത്തിന് മുന്നിൽ അയാൾ വാക്കുകളില്ലാതെ ഇരുന്നു. അവൾക്ക് അറിയില്ലായിരുന്നു… അവളുടെ അമ്മയും അച്ഛനും പിരിഞ്ഞാണ് കഴിയുന്നതെന്ന്. വിവാഹമോചനം നടന്നിട്ടില്ലെങ്കിലും ഇപ്പോൾ അവർ രണ്ട് ഇടങ്ങളിലാണ്. അവൾക്ക് വേണ്ടിയാണ് മാത്രം ആ ബന്ധം ഇപ്പോഴും…
Author: Anju Ranjima
ആകാശം നിറയെ വെളിച്ചം പടർന്നുകിടന്നു. വേദിക്ക് മുന്നിൽ ആളുകളുടെ കടൽ ഇളകിമറിയുകയായിരുന്നു. ഓരോ പാട്ട് തുടങ്ങുമ്പോഴും ആയിരക്കണക്കിന് കൈകൾ ഒരുമിച്ച് ഉയർന്നു. ചിരികളും ആർപ്പുവിളികളും വിസിലുകളും ചേർന്ന് വായുവിനെ പോലും വിറപ്പിച്ചു. അനഘയും കൂട്ടുകാരും ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്നു. അവളുടെ ബോയ്‌ഫ്രണ്ട് ആദി, തന്റെ സുഹൃത്തുക്കളോടൊപ്പം കുറച്ചുമുന്നിലായിരുന്നു. ഇടയിൽ നൂറുകണക്കിന് ആളുകൾ. അനഘയുടെ അടുത്ത് നിന്നിരുന്നത് ആദിയുടെ സുഹൃത്തായ അഖിലായിരുന്നു. “നിനക്ക് കാണാൻ പറ്റുന്നുണ്ടോ?” അഖിൽ അവളുടെ ചെവിക്കരികിലേക്ക് ചാഞ്ഞ് ചോദിച്ചു. അനഘ ഒരു ചെറിയ പുഞ്ചിരിയോടെ തലയാട്ടി. അപ്പോഴായിരുന്നു ചുറ്റുമുണ്ടായിരുന്ന ആളുകൾ ഒരുമിച്ച് മുന്നോട്ട് തള്ളിയത്. അവളുടെ ശരീരം അറിയാതെ രണ്ടടി മുന്നിലേക്ക് നീങ്ങി. പിന്നിൽ നിന്ന് വീണ്ടും ഒരു തള്ളൽ. ശ്വാസം എടുക്കാൻ നെഞ്ച് പൊരുതാൻ തുടങ്ങി. “ആദി…” അവൾ കണ്ണുകൾ കൊണ്ട് അവനെ തിരഞ്ഞു. അവൻ ദൂരെയായിരുന്നു. ചുറ്റുമുള്ളവരോടൊപ്പം ആർപ്പുവിളിച്ചും പാട്ടിനൊപ്പം ചുവടുവെച്ചും ആഘോഷത്തിൽ മുഴുകി നിൽക്കുകയായിരുന്നു. അവളെ ശ്രദ്ധിക്കുന്നതുപോലുമില്ല. പെട്ടെന്ന് ചുറ്റുമുള്ള ശബ്ദങ്ങൾ എല്ലാം മാറി. പാട്ട്…
വേലിക്കരികിൽ പൂത്ത് നിൽക്കുന്ന ചെമ്പരത്തിച്ചെടിയിൽ നിന്ന് ഇളംകുരുന്ന് ഇലകളും പൂക്കളും മൊട്ടുകളും പൊട്ടിച്ചെടുക്കുകയായിരുന്നു കുഞ്ഞിപ്പെണ്ണ്. അതുവഴി വന്ന കാർത്യായനി ഒന്ന് നിന്നു. “കുഞ്ഞിപ്പെണ്ണേ… ആ ഇല പൊട്ടിക്കുന്നതെന്തിനാ?” കെട്ടിയുറപ്പിക്കാത്ത അതിരിൽ കാലുറപ്പിച്ച്, വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊണ്ട് കുഞ്ഞി അവരെ നോക്കി ചിരിച്ചു. “അമ്മമച്ചിക്കാ, അമ്മൂമ്മേ… തലയിൽ തേച്ചു കുളിക്കാനാ.” “നോക്കി നിൽക്ക് മക്കളേ… വീണുപോകല്ലേ.” കുഞ്ഞി തലയാട്ടി വീണ്ടും ഇലകൾ പൊട്ടിച്ചെടുക്കാൻ തുടങ്ങി. നടന്നുപോകുന്നതിനിടെ ആരോടെന്നില്ലാതെ കാർത്യായനി പിറുപിറുത്തു. “ഇത്തിരിപ്പോന്ന കുഞ്ഞിനെക്കൊണ്ടാ ഇലയും പൂവും കായുമൊക്കെ പൊട്ടിക്കുന്നത്. തള്ളച്ചിക്ക് താളി തേച്ച് കുളിക്കാൻ. അവരുടെ മുടിയൊക്കെ അങ്ങ് പനങ്കുല പോലെ നീണ്ടുകിടക്കുവല്ലേ… ആ കുഞ്ഞിന്റെയും അതിന്റെ അമ്മയുടെയും കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ… അല്ലെങ്കിൽ ആ മറുതേടേം കുടിയൻ മോന്റേം വീട്ടിലേക്ക് ഇവര് വന്നുകേറേണ്ട ഒരു ഗതിയുണ്ടായിരുന്നോ?” കാർത്യായനിയുടെ രൂപം കണ്ണിൽ നിന്ന് മറയുന്നതുവരെ കുഞ്ഞി നോക്കി…
നീണ്ട ഒമ്പത് വർഷങ്ങൾ… അവളുടെ സ്വപ്നങ്ങൾക്ക് മുകളിൽ മറ്റൊരാളുടെയും അയാളുടെ കുടുംബത്തിന്റെയും ആഗ്രഹങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒമ്പത് വർഷങ്ങൾ. പുലർച്ചെ കണ്ണുതുറക്കുന്നതു മുതൽ രാത്രി കിടക്കുന്നതു വരെ ഒരു യന്ത്രം പോലെ ജീവിക്കുകയായിരുന്നു അവൾ. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനിടയിൽ, തനിക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കാൻ പോലും ഞാൻ മറന്നുപോയി. “ഇനി എങ്കിലും എനിക്കൊന്ന് വിശ്രമിക്കണ്ടേ…?” ആ ചോദ്യം കുറേ നാളുകളായി മീരയുടെ ഉള്ളിൽ അലഞ്ഞുനടക്കുകയായിരുന്നു. മനസ്സിലെ ആശങ്കകളെ ഓരോന്നായി പെറുക്കിക്കൂട്ടി, ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെച്ച് അവൾ ഒരു ദീർഘനിശ്വാസമെടുത്തു. ജനലഴികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, ആകാശം പോലും സ്വാതന്ത്ര്യത്തിന്റെ നിറം പൂശിയതുപോലെ അവൾക്ക് തോന്നി. ഡിഗ്രി കഴിഞ്ഞ് അധികം വൈകാതെയായിരുന്നു വിവാഹം. അന്യജാതിയിൽപ്പെട്ട ഒരാളെ പ്രണയിച്ച് വിവാഹം കഴിച്ച മൂത്ത സഹോദരി വീട്ടുകാർക്ക് ഇന്നും മറക്കാനാകാത്തൊരു മുറിവായിരുന്നു. ആ ചരിത്രം ആവർത്തിക്കരുതെന്ന ഭയത്തിൽ, മകളുടെ നല്ല ഭാവി എന്ന പേരിൽ അവർ മീരയുടെ ജീവിതം സ്വന്തം കൈകളിൽ എടുത്തു. അങ്ങനെ, സ്വന്തം ഇഷ്ടങ്ങൾക്കും…
പേരൂർക്കട സർക്കാർ മാനസികാരോഗ്യകേന്ദ്രം എന്ന വലിയ ബോർഡ് കണ്ണിൽ പതിഞ്ഞിട്ടും എന്റെ ഇമ പോലും അനങ്ങിയില്ല. അത് ശ്രദ്ധിച്ച് നോക്കി കൊണ്ടിരുന്ന അനിയൻ അപ്പു എന്റെ കൈയിൽ മുറുകെ പിടിച്ചു.ഞാൻ അവൻ്റെ കയ്യിലും മുറുകെ പിടിച്ചു. ഒരു അപകടമായിരുന്നു എല്ലാത്തിന്റെയും തുടക്കം. എതിരെ വന്ന ഒരു വൃദ്ധനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതാണ്. പക്ഷേ, ആ നിമിഷം തന്നെ എതിരെ വന്ന ഒരു കാർ ബൈക്കിൽ ഇടിച്ചു. പിന്നെ ഓർമ്മയുള്ളത് ഇരുട്ട് മാത്രം. ”ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്,” എന്ന് അമ്മ പലതവണ പറഞ്ഞിട്ടുണ്ട്. ഒരാഴ്ച ഐ.സി.യുവിൽ ബോധമില്ലാതെ കിടന്നു. പിന്നീട് വാർഡിലേക്ക് മാറ്റി. ഒന്നര മാസം കിടക്കയിൽ തന്നെയായിരുന്നു ജീവിതം. പതിയെ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോഴാണ് വിധി മറ്റൊരു പ്രഹരം കൂടി തന്നത്. വാർഡിലെ പല രോഗികളുമായി നല്ല അടുപ്പമായിരുന്നു. തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന ഒരു വയോധികനെ ശ്വാസംമുട്ടലിനെ തുടർന്നാണ് പ്രവേശിപ്പിച്ചത്. രാത്രികളിൽ അയാളുടെ ഈങ്ങി വലിച്ചുള്ള ശ്വാസത്തിന്റെ ശബ്ദം…
നഗരത്തിലെ മുന്തിയ ഹോട്ടലുകളിലൊന്നിലെ എസി റൂമിന്റെ ബാൽക്കണിയിൽ നിന്ന് ഞാൻ പുറത്തേക്കുള്ള കാഴ്ചകളിൽ കണ്ണുടക്കിനിന്നു. ഡോർ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ബാൽക്കണിയുടെ ഗ്ലാസ് ഡോർ അടച്ച് കർട്ടനും വലിച്ചിട്ടു. സാരിയുടെ മുന്താണി മുന്നിലേക്ക് ഒന്ന് വലിച്ചുപിടിച്ചുകൊണ്ട് ഞാൻ അയാളോട് ചോദിച്ചു. “Do you want a coffee?” അയാൾ എന്നെ ഒരു നിമിഷം മിണ്ടാതെ നോക്കി. എന്നെ സാരിയിൽ കാണുന്നത് അയാൾക്ക് എന്നും ഇഷ്ടമായിരുന്നു. അയാൾക്ക് വേണ്ടി മാത്രം, അയാൾ കാണാൻ വേണ്ടി മാത്രം ഞാൻ പലപ്പോഴും സാരി ഉടുത്തിരുന്നു. അത്തരം ദിവസങ്ങളിൽ, വാതിൽ അടയുന്നതിന് മുമ്പേ അയാൾ എന്നെ ചേർത്ത് നിർത്തും. ആലിംഗനത്തിനിടയിൽ കവിളിലോ ചുണ്ടിലോ ഒരു മുത്തം ചാർത്തി, കണ്ണുകളിലേക്ക് നോക്കി പതിയെ പറയും… “You are looking stunning…” അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ എപ്പോഴും ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. എന്നെ ആദ്യമായി കാണുന്ന ഒരാളുടെ അത്ഭുതവും, സ്വന്തമാക്കിയിട്ടും വീണ്ടും വീണ്ടും പ്രണയിക്കുന്ന ഒരാളുടെ ആരാധനയും.…
പ്രണയ മൽഹാർ : 35 പ്രണയാതുര ചെറുകഥകൾ അത്രയും തന്നെ വ്യതസ്ത കാമുകീ കാമുകന്മാരും വിവിധ പ്രണയങ്ങളും… പ്രണയം പടരുകയാണ്.. മഷിയിലൂടെ.. അവരുടെ മുപ്പത്തഞ്ച് പ്രതിഭാധനരായ എഴുത്തുകാരിലൂടെ…. കഥകളിലൂടെ… 1. നിഴൽ കൂത്ത് : പ്രീജ അഖിൽ ബാധ്യത നൽകാതെ പരസ്പരമൊരു ബന്ധവുമില്ലാത്ത ബന്ധമായി അന്യോന്യം തുടരാൻ തീരുമാനിച്ചവരിൽ ഒരാളുടെ വിയോഗം തകർത്ത് കളഞ്ഞ മറ്റൊരാളുടെ മൗനനൊമ്പരങ്ങളുടെ ശേഷക്രിയയാണ് നിഴൽക്കൂത്ത്.. അവളുടെ അവസാന ശ്വാസം പോലുമവനിൽ വേദന ഉണ്ടാക്കാതിരിക്കാൻ സ്വയം ഒളിഞ്ഞിരുന്നവളുടെ ആത്മനൊമ്പരവും! 2. വൈറ്റ് റോസസ് : സജ്ന പണിക്കർ മരണം കൊണ്ട് പോയിട്ടും അവളുടെ ഓർമകളിലൂടെ അവൾക്കൊപ്പം സഞ്ചരിക്കുന്ന പ്രണയത്തിൻ്റെ മുഖമുള്ളവൻ്റെ , അവളുടെ ഓർമകളിൽ എപ്പോഴും പുഞ്ചിരിക്കുന്നവൻ്റെ വെള്ള നിറമുള്ള റോസാ പുഷ്പങ്ങളുടെ ക്യാൻവാസ്! 3. ഉമാ മഹേശ്വരം: ദിവ്യ മധു പകർന്ന് നൽകാതെയും ചേർത്ത് നിർത്താതെയും സ്നേഹം അനാഥമാകുമ്പോൾ വഴിവക്കിൽ പൊലിഞ്ഞു പോയൊരു പാവം ഹൃദയത്തിൻ്റെ താളം നിലയ്ക്കും വരെ സ്വയംഉരുകി ഒരുവളെ തീവ്രമായി പ്രണയിച്ചവൻ്റെ നഷ്ടബോധത്തിൻ്റെ…
സോഷ്യൽ മീഡിയയിൽ ഗർഭകാല വീഡിയോകൾ കാണുമ്പോൾ ഞാൻ അധികം ശ്രദ്ധിക്കാറില്ല. അസൂയ കൊണ്ടോ കൊതി കൊണ്ടോ അല്ല… ഗതികെട്ട ഒരു ഗർഭകാലത്തിന്റെ ഓർമ്മകൾ ഉള്ളിൽ വീണ്ടും ഉണരുന്നത് കൊണ്ടാണ്. ഇരുപത്തൊന്ന് വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി… അവളെക്കാൾ വലിയൊരു വയറും താങ്ങി, കരിപ്പുക കയറിയ അടുക്കളയുടെ പിന്നാമ്പുറത്ത് ആരുമില്ലാതെ നിൽക്കുന്ന ആ അവ്യക്തചിത്രം ഇന്നും കൂരമ്പുപോലെ ഉള്ളിലേക്ക് തുളച്ച് കയറുന്നു. അതുകൊണ്ടാണ്… മറ്റുള്ളവരുടെ മനോഹരമായ ഗർഭകാല നിമിഷങ്ങൾ കാണുമ്പോൾ, എന്റെ കണ്ണുകൾ സ്ക്രീനിൽ നിൽക്കാതെ, ഓർമ്മകളിലേക്ക് വഴുതിവീഴുന്നത്. ഒരു കുഞ്ഞ് നാമ്പ് എന്റെ ജീവൻ്റെ ഭാഗമായി ഉള്ളിൽ കുരുത്തുതുടങ്ങിയെന്ന കാര്യം ഞാൻ അറിഞ്ഞത് പോലും രണ്ട് മാസം പിന്നിട്ട ശേഷമാണ്. അതുവരെ ക്ഷീണവും തലകറക്കവും ശരീരത്തിന്റെ തളർച്ചയുമെല്ലാം വെറും സ്ട്രെസ് ആണെന്നാണ് കരുതിയത്. അടുക്കളയിലെ പുകക്കിടയിലും, വീടിന് പിന്നിലെ അലക്കുകല്ലിന് മുന്നിലും, മുകളിലത്തെ നിലയിലേക്കുള്ള പടികൾ എണ്ണമില്ലാതെ കയറിയിറങ്ങിയും ദിവസങ്ങൾ കടന്നുപോയി. എന്റെ ഉള്ളിൽ മറ്റൊരു ജീവൻ പതിയെ വളരുന്നുണ്ടെന്ന് അറിയാതെയായിരുന്നു…
“എനിക്ക് മനസിന് നല്ല സുഖമില്ല… എൻ്റെടുത്തൊന്ന് ഇരിക്കോ കിച്ചേട്ടാ…. എൻ്റെ നെറ്റിയിൽ…നെറ്റിയിലൊരുമ്മ തരോ?” മടിയോടെയാണ് ദേവി അവൻ്റെ മുഖത്ത് നോക്കി ചോദിച്ചത്. കെഞ്ചുന്നത് പോലെയുള്ള ആ മുഖഭാവം കണ്ടിട്ടും ദയയില്ലാതെ അവൻ പറഞ്ഞു. ” നിനക്ക് എന്തിൻ്റെ സൂക്കേടാണ് ദേവി.. ഇത്രയും പ്രായമായില്ലേ.. ഒരു കുഞ്ഞിനെ പ്രസവിച്ചിട്ട് അധികമായിട്ടുമില്ല. അതിൻ്റെ കാര്യമൊന്നും നോക്കാതെ നിനക്ക് ഈ ഒരു ചിന്തയേ ഉള്ളോ.. മനസിന് സുഖമില്ലെങ്കിൽ ഭ്രാന്തിൻ്റെ ഡോക്ടറിനെ കാണണം.. എൻ്റെ മേത്തോട്ട് കേറുവല്ല വേണ്ടത്…” ദേവി സ്തബ്ധയായി. ഇത്രയും നീചമായ വാക്കുകൾ അവൾ അവനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദേവിയുടെ വിരലുകൾ പതിയെ മടിയിലേക്ക് ചുരുണ്ടു. ഒരു നിമിഷം മുമ്പ് വരെ അവന്റെ നെഞ്ചിൽ തലചായ്ച്ച് ഒരു നിമിഷത്തെ ആശ്വാസം തേടിയിരുന്ന മനസ്സ്, ആ വാക്കുകളുടെ ഭാരം താങ്ങാനാകാതെ തകർന്നുവീണു. അവൾ ഒന്നും പറഞ്ഞില്ല. പക്ഷേ, കണ്ണുകൾ നിറഞ്ഞു. വിശ്വസിച്ച ഒരാളിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ അപമാനത്തിന്റെ നിശ്ശബ്ദമായ സാക്ഷ്യം മാത്രമായിരുന്നു ആ കണ്ണീർ.…
ഉടലാകെ ഞെട്ടി വിറയ്ക്കുന്നു. കൈകാലുകൾക്ക് തളർച്ച പോലെ. തല പൊട്ടി പൊളിയുന്ന വേദന. രേഖ മെല്ലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. പക്ഷേ നല്ല ദാഹം. അല്പം വെള്ളം കുടിച്ചില്ലെങ്കിൽ തൊണ്ട പൊട്ടി മരിച്ചു പോയേക്കും. വേദന സഹിച്ച് അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് നീങ്ങി. ചുവരിൽ കൈ താങ്ങി ഓരോ ചുവടും വയ്ക്കുമ്പോൾ മുറി മുഴുവൻ കറങ്ങുന്നതുപോലെ തോന്നി. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒഴുകി. തൊണ്ട വരണ്ടുണങ്ങി കല്ലുപോലെ കട്ടിയായി. അടുക്കളയിലെ മൺകുടം കണ്ടപ്പോൾ അവൾക്ക് ഒരാശ്വാസം തോന്നി. വിറയ്ക്കുന്ന കൈകൊണ്ട് ഗ്ലാസിലേക്ക് വെള്ളമൊഴിക്കാൻ ശ്രമിച്ചു. പകുതി വെള്ളം നിലത്തേക്ക് ചിതറിപ്പോയി. ശേഷിച്ചത് ഒരുവിധം വായിലേക്ക് ചേർത്തു. തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. “ദൈവമേ…” ഒരു നെടുവീർപ്പ് അവളുടെ നെഞ്ചിൽ നിന്ന് പുറത്തുവന്നു. പക്ഷേ ആശ്വാസം അധികനേരം നീണ്ടില്ല. അപ്രതീക്ഷിതമായി നെഞ്ചിനുള്ളിൽ ഒരു കല്ല് വച്ചതുപോലെ ഭാരം തോന്നി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. കൈകൾ വീണ്ടും വിറയ്ക്കുന്നു.…
