Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

“എനിക്കെൻ്റെ കുഞ്ഞിനെ വേണം മാഡം. എത്ര വൃത്തികെട്ട അമ്മയാണ് ഞാനെന്ന് നാട്ടുകാർ മൊത്തം പറഞ്ഞോട്ടെ… എൻ്റെ മോനെ മാത്രം ബോധിപ്പിച്ചാൽ മതിയെനിക്ക്.” വിവാഹമോചന കേസുകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന പേരുള്ള വക്കീൽ ആയത് കൊണ്ടാവണം അവൾ പ്രത്യേകം എന്നെ തിരക്കി വന്നത്. ഇരുപത്തിനാല് വയസിനിടയ്ക്ക് തന്നെ ഒരു പ്രണയപരാജയവും… ഒരു ചതിയും… അതിന് ശേഷം ഒരു വിവാഹ തകർച്ചയും നേരിട്ട് നിൽക്കുന്നവൾ. പത്ത് വയസുള്ള ഒരു ആൺകുട്ടിയുടെ അമ്മ. കണ്ണിൽ വെള്ളമില്ല. പക്ഷേ വേദന ഉണ്ടായിരുന്നു. തളരാൻ വിസമ്മതിച്ച ഒരാളുടെ ഉറച്ച ശ്വാസം. “ ഞാൻ മോശം ഭാര്യയായിരുന്നേക്കാം… പക്ഷേ മോശം അമ്മയല്ല.. മാഡം. ഒരു അബദ്ധം പറ്റിയതിൻ്റെ പേരിൽ ജീവിതകാലം മുഴുവൻ അതിൻ്റെ ഭാരവും ചുമന്ന് ജീവിക്കാൻ വയ്യ.” അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ, ഞാൻ ; അഡ്വക്കേറ്റ് ദേവിക,ഒരു നിമിഷം പിന്നോട്ട് പോയി. എന്റെ ബാല്യം. വീട്ടുവേല ചെയ്തു എന്നെ പഠിപ്പിച്ച എന്റെ അമ്മ. വൈകുന്നേരങ്ങളിൽ വീട്ടമ്മമാരുടെ ചീത്ത വാക്കുകൾ…

Read More

ആ വീടിന് ഒരു പേര് ഉണ്ടായിരുന്നു. ” മാധവം” പക്ഷേ ആ പേര് ആരും ഉപയോഗിച്ചിരുന്നില്ല. ആ വീട് അറിയപ്പെട്ടത് ഒരേ ഒരു പേരിലാണ് “ അയാളുടെ വീട്.” അയാൾക്ക് ചുറ്റും എപ്പോഴും അയാളെ അനുസരിക്കുന്ന ഭാര്യയും പെൺമക്കളുമുണ്ടായിരുന്നു. എല്ലാം അയാളുടേത് മാത്രമായിരുന്നു. അധികാരവും ഉത്തരവുകളും ഒക്കെയും അയാളുടേത് മാത്രം. അയാൾ വരാന്തയിൽ കസേരയിലിരുന്നു. ചായ കപ്പിന് മുമ്പിൽ പോലും കടുംപിടുത്തം പിടിക്കുന്ന ഒരു മനുഷ്യൻ. പാലിത്ര.. ചായപ്പൊടി ഇത്ര.. മധുരം ഇത്ര.. എന്നിങ്ങനെ ഒരു ചായയിൽ പോലും അളവുകോൽ വയ്ക്കുന്ന, ആരോടും ഒരു പ്രതിബദ്ധതയോ ചായ്‌വോ കാണിക്കാത്ത ആ മനുഷ്യൻ്റെ ഏറ്റവും വലിയ അഹങ്കാരം, വറ്റി വരണ്ട് പിളർന്ന് പോയ തറവാട്ട് മഹിമയും തൻ്റെ രണ്ട് പെൺമക്കളുമായിരുന്നു. കോടതിവിധി പോലെ കടുപ്പമേറിയത് ആയിരുന്നു അയാളുടെ സാരാംശവാക്കുകൾ. “ഈ ലോകത്ത് ജീവിക്കണമെങ്കിൽ തല താഴ്ത്തരുത്. ഞാൻ താഴ്ത്തിയിട്ടില്ല… നിങ്ങളും താഴ്ത്തരുത്.” മീനാക്ഷിയും മാധവിയും. പെൺമക്കൾ ആയതിന്റെ അപമാനം അവർക്കൊരിക്കലും അറിയേണ്ടി വന്നില്ല.  കാരണം അച്ഛൻ…

Read More

നരച്ചു പിഞ്ചാറായ ഷോളിൽ നിന്ന് പിൻ ഊരുമ്പോൾ ചെറുതായി കയ്യിൽ കൊണ്ട് ചോര കിനിഞ്ഞു. ഒരു മുരളലോടെ രജനി വിരൽ ചുണ്ടിൽ വച്ചു. ” ചോരയ്ക്ക് പോലും എന്ത് രുചി!” അപ്പോഴാണ് അവൾക്ക് ഓർമവന്നത്. ഇന്നത്തെ ദിവസം പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. തൊണ്ട വരണ്ട് ദാഹം എന്താണെന്ന് പോലും അറിയാത്തവണ്ണം മരവിച്ച് പോയെന്ന് തോന്നുന്നു. ജോലി തേടി പോയതാണ്. ഒരു തുണിക്കടയിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെ നിന്നാൽ മതി. ശമ്പളം കുറവാണ്. പക്ഷേ ഇനിയും അത് നോക്കി നിന്നാൽ കിടപ്പിലായ ഭർത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും പോറ്റാൻ ആവില്ല. അര പട്ടിണി കിടന്ന് മടുത്തു. രജനിയുടെ കണ്ണുകൾ ഒരു നിമിഷം അടഞ്ഞു. വിശപ്പ് വയറ്റിൽ മാത്രം അല്ല, എല്ലുകളിലേക്കും കയറിയിരിക്കുന്നു. പറയാൻ വാക്കില്ലാത്ത ക്ഷീണം. നിൽക്കാൻ ബലം തീർന്ന കാലുകൾ. എന്നാലും വീണുപോകാൻ വയ്യ. വീട്ടിൽ മൂന്നു കുഞ്ഞുങ്ങൾ. അവരുടെ കുഞ്ഞി കണ്ണുകൾ അമ്മയുടെ…

Read More

വഴിയോരത്ത് കണ്ട ചെറിയ ചായക്കടയിൽ നിന്ന് ചോറും മുളകരച്ച മീൻ കറിയും കഴിച്ചിട്ട് കുറച്ചു നേരം കാറിൽ തന്നെ വിശ്രമിക്കുന്ന നേരത്താണ് അവൻ അവന്റെ ആത്തോലമ്മയെ കുറിച്ച് പറഞ്ഞത്. അവൻ സ്റ്റിയറിംഗിൽ വിരലുകൾ കൊണ്ട് ചെറുതായി തട്ടിക്കൊണ്ടിരുന്നു. പഴയൊരു ഗാനം അവൻ മൂളി കൊണ്ടിരുന്നു. മഴയൊന്ന് തോർന്ന് നിൽക്കുന്ന സമയം. അന്തരീക്ഷത്തിൽ മൂടാപ്പ്. കറുത്ത മേഘങ്ങൾ ഇപ്പോൾ വിതുമ്പിക്കരയും എന്നമട്ടിൽ വെമ്പി നിൽക്കുന്നു. വഴിയോര ചായക്കടയുടെ പിന്നാമ്പുറത്ത് നിന്ന് ഉയരുന്ന വിറകടുപ്പിന്റെ പുകയ്ക്ക് പഴമയുടെ ഗന്ധം. എന്തോ ആലോചിച്ചിരുന്നിട്ട് കുറേ നേരത്തിന് ശേഷം അവൻ പറഞ്ഞു. “എന്റെ ആത്തോലമ്മയെ ആണ് ഞാൻ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ചത്. ഇപ്പോൾ നിന്നെയും.” അവന്റെ ശബ്ദത്തിൽ അല്പം വേദന കലർന്നിരുന്നു. ഞാൻ അവനെ നോക്കി. മഴത്തുള്ളികൾ കാറിന്റെ ഗ്ലാസിൽ പാടു വീഴ്ത്തി ചലിക്കുന്നതുപോലെ, അവന്റെ ഓർമ്മകളാണ് ഇപ്പോൾ മുഖത്ത് നിഴലിക്കുന്നത്. കണ്ണുകളിൽ നീർതിരയിളക്കം. “അവരെന്റെ അമ്മയുടെ അമ്മയായിരുന്നു. ഞങ്ങൾ ആത്തോലമ്മയെന്ന് വിളിക്കും. അമ്മയേക്കാൾ എനിക്ക്…

Read More

അയാളെന്നെ ഏഴാമത്തെ തവണയും തോൽപ്പിച്ചു കളഞ്ഞു. ജയിക്കേണ്ടിയത് ഞാനായിരുന്നു. വിയർപ്പ് മണക്കുന്ന കിടക്കവിരിയിൽ മലർന്ന് കിടന്ന് എന്നെ നോക്കി ചിരിച്ച അയാൾക്ക് വിജയിച്ചവന്റെ ഭാവമായിരുന്നു. പ്രണയം തോൽപ്പിച്ച വികാര തീവ്രതയെ ഒരണു പോലും ഒഴിവാക്കാതെ എന്റെ ഗർഭത്തിലേക്ക് പൂർണമായും നിക്ഷേപിച്ച് പട്ടി അണയ്ക്കുന്ന പോലെ അണയ്ക്കുന്ന അയാളെ നോക്കി ഞാൻ പല്ലിറുമ്മി. എന്റെ തോൽവിയിൽ അയാളുറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. ജയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു. അയാളെ കീഴപ്പെടുത്തി എന്റെ ദേഹത്തിന്റെ ചൂടിൽ പൊള്ളിക്കേണ്ടത് ഞാനായിരുന്നു. വീണ്ടും തോറ്റു. അയാളുടെ കുഞ്ഞിനെ മൂന്നാമതും ഗർഭത്തിൽ ചുമന്ന് ദയ തീരെയുമില്ലാതെ ഉള്ളിൽ വച്ചേ കൊന്ന് കളഞ്ഞ ക്രൂരയും കുടിലയും ചപലയുമായ ഞാൻ പതിവ് പോലെ അയാളുടെ ദേഹത്തേക്ക് പാമ്പായ് ഇഴഞ്ഞു കയറി. വലതു കൈപ്പത്തിയിൽ ആറാമതായി ഉന്തി നിൽക്കുന്ന ചെറു മാംസത്തെ , ആറാം വിരലിനെ ചുംബിച്ചു. തോറ്റ രാത്രികളിലൊക്കെയും ആറാം വിരലിൽ ചുണ്ടുരുമ്മി ഞാനെന്നോട് പിറു പിറുത്തു കൊണ്ടിരുന്നു. മൂന്ന് തവണയും അയാളുടെ കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞ കഥ അയാളോട് പറഞ്ഞില്ല. പറയുമ്പോൾ…

Read More

“എന്റെ കുഞ്ഞിന് അവളുടെ അമ്മയെ വേണം, മേഘാ…” കുറ്റബോധത്തിൽ കുനിഞ്ഞ മുഖത്തോടെ അനി പറഞ്ഞു. “അച്ഛനും അമ്മയും ഒരുമിച്ച് അവളെ വളർത്തണം എന്ന്.. അല്ലേ , അനിയേട്ടാ?” മേഘയുടെ കണ്ണുകളിലൊളിച്ച വേദനയേയും സങ്കടത്തെയും അറിഞ്ഞെങ്കിലും  അയാൾ ഒന്നും മറുപടി പറഞ്ഞില്ല. കാരണം, അതാണ് സത്യം. തമ്മിൽ പിരിഞ്ഞ് നിന്ന ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതം സ്വന്തം കുഞ്ഞിന് വേണ്ടി ഒരുമിക്കേണ്ട സ്ഥിതി വന്നപ്പോൾ ഇത്രയും നാൾ തന്റെ കൂടെ തന്റെ വിഷമങ്ങളിൽ താങ്ങായും തണലായും നിന്ന ഒരുവളോട് മാപ്പ് പറയാനും അയാളുടെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള അനുവാദം ചോദിക്കാനുമാണ് അയാൾ വന്നത് അത്ര മാത്രം… അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ മേഘയ്ക്ക് വെറുപ്പോ പിണക്കമോ അല്ല തോന്നുന്നത്. ഭീതിയാണ്.. ഒരു ശൂന്യതയാണ്! അനിയുടെ മുഖത്തു വേദനയുടെ നിഴലിലും തെളിയുന്ന പുഞ്ചിരിയില്ല, മറിച്ച് നിസംഗതയാണ്. എല്ലാം വിധിക്ക് വിട്ട് കൊടുത്തവന്റെ നിസഹായതയാണ്. ആഗ്രഹങ്ങളും മോഹങ്ങളും മണ്ണിലടിഞ്ഞു പോയവന്റെ നോട്ടമാണത്. മേഘയ്ക്ക് ഉള്ളം നൊന്തു. ” എനിക്ക്…

Read More

തൈലത്തിന്റെ മണമുള്ള ഉറുവാടി ഏടത്തിയെ അറിയോ? പ്രണയത്തിൻ വേണ്ടി ജീവിതം പോലും ഉഴിഞ്ഞു വച്ച അതീവസുന്ദരിയായ സ്ത്രീയെ? വല്യോറുമായിട്ടുള്ള പ്രണയത്തിനു ജീവിതം തന്നെ പ്രതിഫലമായി നൽകി അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോ മുക്കിലും മൂലയിലും മനുഷ്യരിലും തന്റെ സാന്നിധ്യം അറിയിച്ചുക്കൊണ്ടിരുന്ന ആ സ്ത്രീ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ്.. ലൈലയെയും കാഞ്ചനമാലയെയും വാഴ്ത്തിപാടിയ നമുക്കൊക്കെ അറിഞ്ഞും എത്രയോ പ്രണയിനികൾ ഇങ്ങനെ ഇവിടെ ജീവിച്ചിരുന്നു. ഇങ്ങനെ കുറേ മനുഷ്യരുടെ.. ജീവിച്ചിരുന്നതും ഭാവനയിൽ നിന്ന് ഉൾക്കൊണ്ടതുമായ ജീവൻ തുടിക്കുന്ന കുറെയേറെ കഥാപാത്രങ്ങളുടെ ഈറ്റില്ലമാണ് ” ഉറുവാടി” എന്ന പുസ്തകം. വിമിത’ എന്ന പെണ്ണ് കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കുറെയേറെ കാര്യങ്ങൾ സരസമായി.., ലളിതമായി..,അവരുടെ തന്നെ ഭാഷയിൽ പകർത്തി വച്ചിരിക്കുകയാണ്! പതിനാറ് കഥകൾ ഉൾപ്പെടുന്ന ഈ കുഞ്ഞിപ്പുസ്തകത്തിൽ നിറയെ നാട്ടിൻപുറത്തെ നന്മകളും കുശുമ്പും പ്രേമവും ജീവിതവും നല്ലതും കെട്ടതുമായ അനുഭവങ്ങളൊക്കെ ചേർന്ന് ജീവിതാഗന്ധമുള്ള കുറേ മനുഷ്യര് പുനർജനിക്കുകയാണ്.. ജീവിക്കുകയാണ്. പ്രണയവും സ്നേഹവും വിധേയത്വവും ചതിയും മരണവും…

Read More

ഞാനൊരിക്കൽ എന്ത് സുന്ദരിയായിരുന്നു! പ്രണയത്തിന്റെ കണ്ണുകളിലൂടെ അവനെന്നെ നോക്കുമ്പോഴൊക്കെയും ഞാൻ ലോകത്തേറ്റവും സുന്ദരിയും ഭാഗ്യമുള്ളവളുമായി അനുഭവപ്പെട്ടിരുന്നു! ആരോ പകർന്ന് വച്ച ശൂന്യത നികത്താൻ മാത്രമാണ് ഞാനെന്ന് മനസിലായത് ഒരുപാട് വൈകിയാണ്! തനിച്ചായതിന്റെ വേദനയും വിരഹവും ആഞ്ഞു കത്തുന്ന വികാരവും അമർത്തിയുടയ്ക്കാൻ മാത്രമുള്ളൊരു വസ്തുവായിരുന്നു ഞാനെന്ന് മനസിലായപ്പോഴാണ് എന്റെ ദേഹത്ത് ആദ്യത്തെ ചുളിവ് വീണത്! എത്ര സംസാരിച്ചാലും മതിവരാതെ എന്നെ കേൾക്കുന്ന മനുഷ്യരെയൊക്കെയും തഴഞ്ഞിട്ട്.. ആവശ്യങ്ങൾക്ക് മാത്രം നമ്മളെ തേടുന്നവനെ ചുറ്റി കാലം കഴിച്ചതിനെയോർത്തപ്പോ ഴാണ് തലമുടികളിലൊക്കെയും നര വീണത്! നമ്മുടെ ലോകമവനാണെന്ന് കരുതി സ്വയം സ്നേഹിച്ച് സ്നേഹിക്കപ്പെടുന്നതിന്റെ രസമവനും പകർന്ന് നൽകിയിട്ടും മറ്റുള്ളവർക്കൊക്കെ മുൻഗണനയുടെ പാനപാത്രം നല്കി പരിഗണന പോലും നൽകാതെ ഒഴിവാക്കലിന്റെ മുൾമുനയിലെന്നെ നിർത്തിയപ്പോഴാണ് നടുവൊടിഞ്ഞ്.. ദേഹം തളർന്ന് എഴുന്നേൽക്കാൻ വയ്യാതെ നിലത്ത് വീണ് പോയതും ഉരുകിയ ഹൃദയം ഒഴുകിപ്പരന്ന് ഘനീഭവിച്ച് വേരുറച്ച് പോയതും… ശ്വാസം നിലച്ച് മരിച്ചു പോയതും…..!

Read More

എന്റെ ഓരോ വരികളും ഓരോ പുസ്തകമാണ്! പക്ഷേ ഹൃദയം തുറക്കുന്നവർക്ക് മാത്രം വായിക്കാനാവുന്ന പോലെ… തുടർന്ന് പോയൊരു കഥകളിലൊക്കെയും നീയും ഞാനും മാത്രമായിരിക്കും അക്ഷരങ്ങൾ മാറും, കാലങ്ങൾ തീരും, പക്ഷേ ആ കഥയിലെ ഓരോ കാഴ്ചകളും നിന്റെയുമെന്റെയും നിഴലുകൾ ഒപ്പിയെടുക്കും! പിറവി പിറവികളിൽപോലും, ആ കഥ വീണ്ടും നീയും ഞാനും തന്നെയാകും! ഞാനും നീയുമുള്ള നിശബ്ദതയിൽ പോലും നമ്മുടെ ഹൃദയങ്ങൾ ഉറക്കെ സംസാരിച്ചിരുന്നെന്ന്.. നമ്മളെ പോലെ പ്രണയം അറിയുന്നവർ ഒരുമിച്ചിരിക്കും.. വരികളിൽ… വാക്കുകളിൽ… മിണ്ടാതായെങ്കിലും! നിന്റെ വാക്കുകൾ എന്റെ ആത്മാവായി മാറുന്നു….! ഇതൊരു സ്വപ്നമല്ല.. ഒരു നേരത്തെ തോന്നലുമല്ല.. ഒരിക്കലും തീരാത്ത കഥയുടെ തുടർച്ച മാത്രമാണ്…..! ഇനിയീ യാത്രയ്ക്ക് തിരിച്ചു പോകാൻ പാതകളില്ലെന്ന്.. കാലങ്ങൾ പടരട്ടെ മഴത്തുള്ളികൾ വീഴട്ടെ.. ഇനിയീ യാത്രയും..കഥയും നമ്മുടേത് മാത്രമായി കഴിഞ്ഞു!! നിന്റെ പ്രണയവരികൾ മിണ്ടാതെയുള്ള പ്രണയചുംബനം പോലെ തോന്നുന്നു… ഹൃദയത്തിനകത്തേക്ക് ചുരുണ്ട് കയറിയത് പോലെ… നെഞ്ചിലൊരു വിങ്ങൽ പോലെ നീ എന്നിൽ നിറഞ്ഞു കഴിഞ്ഞു…! നീ…

Read More

നീലമേഘങ്ങൾ വിരുന്നെത്തുന്ന സ്വർണനിറത്തിലെ മണ്ണുള്ള കുന്നടിവാരത്ത് ഒരു കുഞ്ഞ് വീട് വയ്ക്കണം. ഒറ്റമുറിയും ആ മുറിക്കുള്ളിൽ പരമ്പ് കൊണ്ട് തിരിച്ച കുഞ്ഞൊരു അടുക്കളയും മാത്രം! ആവശ്യത്തിന് മാത്രം പാത്രങ്ങളും സൗകര്യങ്ങളും.. മുറ്റത്തെ ഒരാൾ പൊക്കം വലിപ്പമുള്ള കുഞ്ഞ് കിണറ്റിലെ ശുദ്ധമായ തണുത്ത വെള്ളം നിറച്ച മൺകുടം.. വീട്ടുമുറ്റത്ത് കൃഷിചെയ്ത പച്ചക്കറികളും…! നീളൻ വരാന്തയിൽ ഒരു ചാരുകസേര. നമ്മുടെ സ്നേഹം പോലെ തിമിർത്ത് പെയ്യുന്നത് കണ്ടോണ്ട്… ചൂടുള്ള കട്ടനും കുടിച്ച് കസേരയിൽ നീയും വരാന്തയിൽ നിന്ന് മുറ്റത്തേക്ക് കാല് നീട്ടി മഴ കൊള്ളുന്ന ഞാനും….! മുറ്റത്ത് നമ്മൾ മത്സരിച്ചു നട്ട പൂച്ചെടികളും പച്ചക്കറികളും മഴ നനഞ്ഞു സന്തോഷിക്കട്ടെ.. ചോരാത്ത മേൽക്കൂരയിൽ തകൃതിയായി പെയ്തു താളമിടുന്ന ശബ്ദം എന്ത് മനോഹരമായാണ് നമ്മളെ തമ്മിലൊന്ന് ചേർക്കുന്നത്.!! പുതുമഴയുടെ ഗന്ധം നുകർന്ന് കുറേ സ്വപ്നങ്ങൾ കാണണം.. വർത്താനം പറയണം.. മണ്ണിന്റെ മണമുള്ള..പവിഴമല്ലി പൂക്കൾ കൊഴിഞ്ഞ് കിടക്കുന്ന നീണ്ട മുറ്റത്തിന്റെ കോണിൽ കുട വിരിച്ചു നിൽക്കുന്ന തണൽ മരത്തിന്റെ…

Read More