Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

“അതേയ്.. അറിഞ്ഞില്ലേ… നിങ്ങളുടെ കൂട്ടുകാരൻ കണ്ണൻ തൂങ്ങി മരിച്ചെന്ന്…” ഞാനും ലക്ഷ്മിയും കൂടെ ബസിറങ്ങി നടന്ന് നിരത്തിലേക്ക് കേറുമ്പോഴായിരുന്നു പിറകെ നിന്ന് മീൻകാരൻ കുഞ്ഞുണ്ണിയേട്ടൻ വിളിച്ചു പറഞ്ഞത്. ഞാൻ ഞെട്ടി അയാളെ നോക്കി… പിന്നെ പെട്ടെന്ന് തിരിഞ്ഞ് ലക്ഷ്മിയെയും. അവളുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ആർക്കും അറിയില്ലെങ്കിലും ലക്ഷ്മി കണ്ണന്റെ കാമുകിയായിരുന്നു എന്ന സത്യം എനിക്ക് മാത്രം അറിയാമായിരുന്നു. “എന്താ പറഞ്ഞത് കുഞ്ഞുണ്ണിയേട്ടാ…?” എന്റെ ശബ്ദം വിറച്ചിരുന്നു. “രാവിലെ കൂടി കണ്ടതാ മോളേ.. മുറിയിലെ ഫാനിൽ തൂങ്ങി…. പാവം ചെക്കൻ…” ബാക്കി പറയാതെ അയാൾ നടന്നുപോയി. ഞാൻ ലക്ഷ്മിയെ നോക്കി. കരയും എന്ന് കരുതിയ മുഖത്ത് കണ്ണുനീർ ഉണ്ടായിരുന്നില്ല. അവൾ വെറുതെ മുന്നോട്ട് നോക്കി നിൽക്കുകയായിരുന്നു. ഒരു മനുഷ്യൻ മരിച്ച വാർത്ത കേൾക്കുമ്പോൾ ഉണ്ടാകുന്ന ഞെട്ടലോ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട വേദനയോ ഒന്നും ആ മുഖത്ത് ഞാൻ കണ്ടില്ല. പക്ഷേ… അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സ്വന്തം ജീവൻ…

Read More

രണ്ട് കയ്യിലും പ്ലാസ്റ്റർ ഇട്ട് വന്ന കുഞ്ഞൂട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി. ഒന്നരവയസേ ഉള്ളെങ്കിലും കുരുത്തക്കേടിൻ്റെ കൂടാണ് ഈ വികൃതിക്കുട്ടി എന്നാണ് അവൻ്റെ അമ്മ സീമ പറഞ്ഞിട്ടുള്ളത്. ഇതിപ്പോൾ മാസത്തിൽ ഒന്നോ രണ്ടോ തവണ അവന് ആശുപത്രിസന്ദർശനം പതിവ് ആയിട്ടുണ്ട്. കരയുന്ന കുഞ്ഞിനെയും എടുത്തോണ്ട് സീമ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു വന്നപ്പോൾ ആദ്യമേ ഒന്ന് ഭയന്നു. കുഞ്ഞിൻ്റെ കൈ കണ്ടപ്പോഴേ പൊട്ടലോ ഒടിവോ ഉണ്ടാകുമെന്ന് ഊഹിച്ചിരുന്നു.xray എടുത്ത് വരാൻ പറഞ്ഞു ഡോക്ടർ അവരെ പറഞ്ഞയച്ചു. ഡോക്ടർ എക്‌സ്-റേ എടുത്ത് വരാൻ പറഞ്ഞതോടെ സീമയുടെ മുഖത്ത് ഭയം കൂടുതൽ തെളിഞ്ഞു. കുഞ്ഞൂട്ടൻ മാത്രം അതൊന്നും അറിയാത്ത പോലെ കരച്ചിലിനിടയിലും ചുറ്റുമുള്ള ആളുകളെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. എക്‌സ്-റേ റിപ്പോർട്ട് കണ്ട ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഭയപ്പെടാനൊന്നുമില്ല. രണ്ട് കൈകളിലും ചെറിയ ഫ്രാക്ചർ ഉണ്ട്. പ്ലാസ്റ്റർ ഇട്ടാൽ ശരിയാകും.” “രണ്ട് കൈയിലുമോ?” സീമയുടെ ശബ്ദം വിറച്ചു. “അതെ. പക്ഷേ കുട്ടികളിൽ എല്ല് വേഗം…

Read More

ഭാഗം : 1 ഭാഗം : 2 അവസാനം!!! മുറിയിലേക്ക് തിരിച്ചെത്തിയ സുജാത ജനകരികിലേക്ക് നീങ്ങി നിന്ന് പുറത്തേക്ക് നോക്കി. ദൂരെ നഗരത്തിന്റെ വിളക്കുകൾ കാണാം. ഫോൺ എടുത്ത് നോക്കി. മക്കളുടെ മെസേജുകളൊന്നുമില്ല. ഭർത്താവിന്റെ ഒരു മിസ്ഡ് കോളോ മെസേജോ പോലും ഇല്ല. അതിൽ അവൾക്ക് സങ്കടം തോന്നിയില്ല. അല്ലെങ്കിൽ… സങ്കടം തോന്നുന്ന ഘട്ടം കഴിഞ്ഞുപോയിരുന്നു. അപ്പോൾ ഫോൺ ബെൽ മുഴങ്ങി. ഹരിയായിരുന്നു. “ഉറങ്ങിയില്ലേ?” “ഇല്ല.” “ഞാനും.” മറുവശത്ത് ചെറിയൊരു നിശ്ശബ്ദത. “സുജാതേ…” ” പറ ഹരിയേട്ടാ..” “ഒരു കാര്യം ചോദിക്കട്ടെ?” “ചോദിക്കൂ.” ഹരി കുറച്ചുനേരം മിണ്ടിയില്ല. പിന്നെ പതുക്കെ ചോദിച്ചു. “നമ്മൾ സന്തോഷം തേടുന്നത് തെറ്റാണോ?” ചോദ്യം കേട്ട് സുജാതയുടെ ഹൃദയം ഒന്ന് പിടഞ്ഞു. കാരണം അതേ ചോദ്യം അവളും വർഷങ്ങളായി തന്നോട് ചോദിക്കുന്നുണ്ടായിരുന്നു. “അറിയില്ല ഹരിയേട്ടാ…” അവൾ മൃദുവായി പറഞ്ഞു. “പക്ഷേ സന്തോഷം തേടാതെ ജീവിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.” വീണ്ടും നിശ്ശബ്ദത. പിന്നെ ഹരി ചെറുതായി ചിരിച്ചു.…

Read More

ഭാഗം : 1 ആദ്യം!! “എൻ്റെ കൂടെ ഒന്ന് യാത്ര ചെയ്യാൻ വരാമോ ഹരിയേട്ടാ?” സുജാതയുടെ പ്രതീക്ഷയോടെയുള്ള ചോദ്യം കേട്ടപ്പോൾ ഹരീന്ദ്രൻ എന്ത് പറയണമെന്ന് അറിയാതെ നിന്നു. സഹപ്രവർത്തകയാണ്. പ്രിൻ്റിംഗ് പ്രസിലെ സൂപ്പർവൈസർ ആണ് ഹരീന്ദ്രൻ. സുജാത അവിടുത്തെ ക്ലർക്കും. പതിനഞ്ച് വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ. എന്നാൽ ആ പതിനഞ്ച് വർഷത്തിനിടയിൽ ജോലി സംബന്ധമായ കാര്യങ്ങൾക്കപ്പുറം അവർ അധികം സംസാരിച്ചിട്ടില്ല. സുജാത എപ്പോഴും ശാന്തയായിരുന്നു. ആരോടും അധികം കൂട്ടുകൂടാതെ, തന്റെ ജോലി തീർത്ത് വീട്ടിലേക്ക് തിരികെ പോകുന്ന ഒരാൾ. അതുകൊണ്ടുതന്നെ അവളുടെ ഈ ചോദ്യം ഹരീന്ദ്രനെ അമ്പരിപ്പിച്ചു. “യാത്രയോ…? എങ്ങോട്ടാണ്…?” അയാൾ മടിച്ചുമടിച്ച് ചോദിച്ചു. സുജാത ചെറുതായി ചിരിച്ചു. “എങ്ങോട്ടാണെന്ന് എനിക്കറിയില്ല ഹരിയേട്ടാ… പക്ഷേ പോകണം. കുറച്ചുദൂരം… ഒരാളോടൊപ്പം.” അവളുടെ ശബ്ദത്തിൽ എന്തോ ഒരു ക്ഷീണം ഉണ്ടായിരുന്നു. വർഷങ്ങളായി ഉള്ളിൽ അടിഞ്ഞുകൂടിയ ഒരു തളർച്ച. ഹരീന്ദ്രൻ അവളെ ശ്രദ്ധിച്ചു നോക്കി. കണ്ണുകൾക്ക് ചുറ്റും ഉറക്കമില്ലായ്മയുടെ കറുപ്പ്. ചിരിയുണ്ടെങ്കിലും…

Read More

“ഡു യൂ ഹാവ് എനി അഫയർ അനൂ ?” രവിയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ എനിക്കൊട്ടും പരിഭ്രാന്തി തോന്നിയില്ല. അയാളെന്നോട് ചോദിക്കണമെന്ന് ആഗ്രഹിച്ച ഒരു ചോദ്യമാണ് ഇന്ന് അയാൾ ചോദിച്ചത്. കയ്യിൽ ഇരുന്ന നോവൽ അടച്ച് വച്ചിട്ട് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. എൻ്റെ ശാന്തത അയാളെ അമ്പരിപ്പിച്ചിട്ടുണ്ടാവണം. വിരക്തി നിറഞ്ഞ ഞങ്ങളുടെ ഉറക്കറ രാത്രികളെ പോലെ അയാളുടെ ആ ചോദ്യത്തെയും ഞാൻ അവഗണിച്ച് പോയേക്കുമെന്ന് അയാൾ ഭയപ്പെട്ടിട്ടുണ്ടാകണം. അയാളുടെ ആ പതർച്ച ആണെൻ്റെ ലക്ഷ്യവും. “ഉണ്ട്…” ഞാൻ വളരെ ശാന്തമായി പറഞ്ഞു. ആ ഒറ്റ വാക്ക് മുറിയിലെ വായുവിനെ പോലും നിശ്ചലമാക്കി. രവിയുടെ കണ്ണുകൾ ഒരു നിമിഷം മിന്നി നിന്നു. അമ്പരപ്പോ… ഭയമോ… അല്ലെങ്കിൽ വർഷങ്ങളായി കേൾക്കാൻ പേടിച്ചിരുന്ന ഒരു സത്യത്തിന്റെ ശബ്ദമോ… എനിക്ക് അറിയില്ല. “ആരാണ്…?” അയാളുടെ ശബ്ദം താഴ്ന്നിരുന്നു. കോപം കൊണ്ടല്ല…തകർന്നുപോകാതിരിക്കാൻ മനുഷ്യർ സംസാരിക്കുന്ന അത്രയും മൃദുവായ ശബ്ദത്തിൽ. ഞാൻ ചിരിച്ചു. വേദന കൊണ്ട് വരണ്ട ഒരു ചിരി.…

Read More

“എനിക്കെൻ്റെ കുഞ്ഞിനെ വേണം മാഡം. എത്ര വൃത്തികെട്ട അമ്മയാണ് ഞാനെന്ന് നാട്ടുകാർ മൊത്തം പറഞ്ഞോട്ടെ… എൻ്റെ മോനെ മാത്രം ബോധിപ്പിച്ചാൽ മതിയെനിക്ക്.” വിവാഹമോചന കേസുകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന പേരുള്ള വക്കീൽ ആയത് കൊണ്ടാവണം അവൾ പ്രത്യേകം എന്നെ തിരക്കി വന്നത്. ഇരുപത്തിനാല് വയസിനിടയ്ക്ക് തന്നെ ഒരു പ്രണയപരാജയവും… ഒരു ചതിയും… അതിന് ശേഷം ഒരു വിവാഹ തകർച്ചയും നേരിട്ട് നിൽക്കുന്നവൾ. പത്ത് വയസുള്ള ഒരു ആൺകുട്ടിയുടെ അമ്മ. കണ്ണിൽ വെള്ളമില്ല. പക്ഷേ വേദന ഉണ്ടായിരുന്നു. തളരാൻ വിസമ്മതിച്ച ഒരാളുടെ ഉറച്ച ശ്വാസം. “ ഞാൻ മോശം ഭാര്യയായിരുന്നേക്കാം… പക്ഷേ മോശം അമ്മയല്ല.. മാഡം. ഒരു അബദ്ധം പറ്റിയതിൻ്റെ പേരിൽ ജീവിതകാലം മുഴുവൻ അതിൻ്റെ ഭാരവും ചുമന്ന് ജീവിക്കാൻ വയ്യ.” അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ, ഞാൻ ; അഡ്വക്കേറ്റ് ദേവിക,ഒരു നിമിഷം പിന്നോട്ട് പോയി. എന്റെ ബാല്യം. വീട്ടുവേല ചെയ്തു എന്നെ പഠിപ്പിച്ച എന്റെ അമ്മ. വൈകുന്നേരങ്ങളിൽ വീട്ടമ്മമാരുടെ ചീത്ത വാക്കുകൾ…

Read More

ആ വീടിന് ഒരു പേര് ഉണ്ടായിരുന്നു. ” മാധവം” പക്ഷേ ആ പേര് ആരും ഉപയോഗിച്ചിരുന്നില്ല. ആ വീട് അറിയപ്പെട്ടത് ഒരേ ഒരു പേരിലാണ് “ അയാളുടെ വീട്.” അയാൾക്ക് ചുറ്റും എപ്പോഴും അയാളെ അനുസരിക്കുന്ന ഭാര്യയും പെൺമക്കളുമുണ്ടായിരുന്നു. എല്ലാം അയാളുടേത് മാത്രമായിരുന്നു. അധികാരവും ഉത്തരവുകളും ഒക്കെയും അയാളുടേത് മാത്രം. അയാൾ വരാന്തയിൽ കസേരയിലിരുന്നു. ചായ കപ്പിന് മുമ്പിൽ പോലും കടുംപിടുത്തം പിടിക്കുന്ന ഒരു മനുഷ്യൻ. പാലിത്ര.. ചായപ്പൊടി ഇത്ര.. മധുരം ഇത്ര.. എന്നിങ്ങനെ ഒരു ചായയിൽ പോലും അളവുകോൽ വയ്ക്കുന്ന, ആരോടും ഒരു പ്രതിബദ്ധതയോ ചായ്‌വോ കാണിക്കാത്ത ആ മനുഷ്യൻ്റെ ഏറ്റവും വലിയ അഹങ്കാരം, വറ്റി വരണ്ട് പിളർന്ന് പോയ തറവാട്ട് മഹിമയും തൻ്റെ രണ്ട് പെൺമക്കളുമായിരുന്നു. കോടതിവിധി പോലെ കടുപ്പമേറിയത് ആയിരുന്നു അയാളുടെ സാരാംശവാക്കുകൾ. “ഈ ലോകത്ത് ജീവിക്കണമെങ്കിൽ തല താഴ്ത്തരുത്. ഞാൻ താഴ്ത്തിയിട്ടില്ല… നിങ്ങളും താഴ്ത്തരുത്.” മീനാക്ഷിയും മാധവിയും. പെൺമക്കൾ ആയതിന്റെ അപമാനം അവർക്കൊരിക്കലും അറിയേണ്ടി വന്നില്ല.  കാരണം അച്ഛൻ…

Read More

നരച്ചു പിഞ്ചാറായ ഷോളിൽ നിന്ന് പിൻ ഊരുമ്പോൾ ചെറുതായി കയ്യിൽ കൊണ്ട് ചോര കിനിഞ്ഞു. ഒരു മുരളലോടെ രജനി വിരൽ ചുണ്ടിൽ വച്ചു. ” ചോരയ്ക്ക് പോലും എന്ത് രുചി!” അപ്പോഴാണ് അവൾക്ക് ഓർമവന്നത്. ഇന്നത്തെ ദിവസം പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. തൊണ്ട വരണ്ട് ദാഹം എന്താണെന്ന് പോലും അറിയാത്തവണ്ണം മരവിച്ച് പോയെന്ന് തോന്നുന്നു. ജോലി തേടി പോയതാണ്. ഒരു തുണിക്കടയിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെ നിന്നാൽ മതി. ശമ്പളം കുറവാണ്. പക്ഷേ ഇനിയും അത് നോക്കി നിന്നാൽ കിടപ്പിലായ ഭർത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും പോറ്റാൻ ആവില്ല. അര പട്ടിണി കിടന്ന് മടുത്തു. രജനിയുടെ കണ്ണുകൾ ഒരു നിമിഷം അടഞ്ഞു. വിശപ്പ് വയറ്റിൽ മാത്രം അല്ല, എല്ലുകളിലേക്കും കയറിയിരിക്കുന്നു. പറയാൻ വാക്കില്ലാത്ത ക്ഷീണം. നിൽക്കാൻ ബലം തീർന്ന കാലുകൾ. എന്നാലും വീണുപോകാൻ വയ്യ. വീട്ടിൽ മൂന്നു കുഞ്ഞുങ്ങൾ. അവരുടെ കുഞ്ഞി കണ്ണുകൾ അമ്മയുടെ…

Read More

വഴിയോരത്ത് കണ്ട ചെറിയ ചായക്കടയിൽ നിന്ന് ചോറും മുളകരച്ച മീൻ കറിയും കഴിച്ചിട്ട് കുറച്ചു നേരം കാറിൽ തന്നെ വിശ്രമിക്കുന്ന നേരത്താണ് അവൻ അവന്റെ ആത്തോലമ്മയെ കുറിച്ച് പറഞ്ഞത്. അവൻ സ്റ്റിയറിംഗിൽ വിരലുകൾ കൊണ്ട് ചെറുതായി തട്ടിക്കൊണ്ടിരുന്നു. പഴയൊരു ഗാനം അവൻ മൂളി കൊണ്ടിരുന്നു. മഴയൊന്ന് തോർന്ന് നിൽക്കുന്ന സമയം. അന്തരീക്ഷത്തിൽ മൂടാപ്പ്. കറുത്ത മേഘങ്ങൾ ഇപ്പോൾ വിതുമ്പിക്കരയും എന്നമട്ടിൽ വെമ്പി നിൽക്കുന്നു. വഴിയോര ചായക്കടയുടെ പിന്നാമ്പുറത്ത് നിന്ന് ഉയരുന്ന വിറകടുപ്പിന്റെ പുകയ്ക്ക് പഴമയുടെ ഗന്ധം. എന്തോ ആലോചിച്ചിരുന്നിട്ട് കുറേ നേരത്തിന് ശേഷം അവൻ പറഞ്ഞു. “എന്റെ ആത്തോലമ്മയെ ആണ് ഞാൻ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ചത്. ഇപ്പോൾ നിന്നെയും.” അവന്റെ ശബ്ദത്തിൽ അല്പം വേദന കലർന്നിരുന്നു. ഞാൻ അവനെ നോക്കി. മഴത്തുള്ളികൾ കാറിന്റെ ഗ്ലാസിൽ പാടു വീഴ്ത്തി ചലിക്കുന്നതുപോലെ, അവന്റെ ഓർമ്മകളാണ് ഇപ്പോൾ മുഖത്ത് നിഴലിക്കുന്നത്. കണ്ണുകളിൽ നീർതിരയിളക്കം. “അവരെന്റെ അമ്മയുടെ അമ്മയായിരുന്നു. ഞങ്ങൾ ആത്തോലമ്മയെന്ന് വിളിക്കും. അമ്മയേക്കാൾ എനിക്ക്…

Read More

അയാളെന്നെ ഏഴാമത്തെ തവണയും തോൽപ്പിച്ചു കളഞ്ഞു. ജയിക്കേണ്ടിയത് ഞാനായിരുന്നു. വിയർപ്പ് മണക്കുന്ന കിടക്കവിരിയിൽ മലർന്ന് കിടന്ന് എന്നെ നോക്കി ചിരിച്ച അയാൾക്ക് വിജയിച്ചവന്റെ ഭാവമായിരുന്നു. പ്രണയം തോൽപ്പിച്ച വികാര തീവ്രതയെ ഒരണു പോലും ഒഴിവാക്കാതെ എന്റെ ഗർഭത്തിലേക്ക് പൂർണമായും നിക്ഷേപിച്ച് പട്ടി അണയ്ക്കുന്ന പോലെ അണയ്ക്കുന്ന അയാളെ നോക്കി ഞാൻ പല്ലിറുമ്മി. എന്റെ തോൽവിയിൽ അയാളുറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. ജയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു. അയാളെ കീഴപ്പെടുത്തി എന്റെ ദേഹത്തിന്റെ ചൂടിൽ പൊള്ളിക്കേണ്ടത് ഞാനായിരുന്നു. വീണ്ടും തോറ്റു. അയാളുടെ കുഞ്ഞിനെ മൂന്നാമതും ഗർഭത്തിൽ ചുമന്ന് ദയ തീരെയുമില്ലാതെ ഉള്ളിൽ വച്ചേ കൊന്ന് കളഞ്ഞ ക്രൂരയും കുടിലയും ചപലയുമായ ഞാൻ പതിവ് പോലെ അയാളുടെ ദേഹത്തേക്ക് പാമ്പായ് ഇഴഞ്ഞു കയറി. വലതു കൈപ്പത്തിയിൽ ആറാമതായി ഉന്തി നിൽക്കുന്ന ചെറു മാംസത്തെ , ആറാം വിരലിനെ ചുംബിച്ചു. തോറ്റ രാത്രികളിലൊക്കെയും ആറാം വിരലിൽ ചുണ്ടുരുമ്മി ഞാനെന്നോട് പിറു പിറുത്തു കൊണ്ടിരുന്നു. മൂന്ന് തവണയും അയാളുടെ കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞ കഥ അയാളോട് പറഞ്ഞില്ല. പറയുമ്പോൾ…

Read More