ആദ്യഭാഗം മീര വീട്ടിലേക്ക് കയറുമ്പോഴേ മുറ്റത്ത് കാർ കണ്ടതും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. പക്ഷെ അകത്തുള്ളവരുടെ മുഖം കണ്ടപ്പോൾ പന്തികേട് തോന്നി അവൾ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു. അമ്മ ചായയിടുന്നുണ്ടെങ്കിലും മനസ്സ് ഇവിടൊന്നുമല്ലെന്ന് വ്യക്തം. ശ്രുതി ചേച്ചിയെയും കുട്ടൂസനെയും കാണുന്നുമില്ല.മീര പടികൾ കയറി മുകളിലേക്ക് പോയി.തന്റെ മുറിയിൽ ബാഗ് കൊണ്ട് വച്ചിട്ട് ചേച്ചിയുടെ മുറിയിലേക്ക് പോയി. അവൾ കട്ടിലിൽ ഇരിപ്പുണ്ട്.കുഞ്ഞ് അടുത്ത് കിടന്ന് ഉറങ്ങുന്നു. തറയിൽ വച്ചിരിക്കുന്ന ബാഗുകൾ കണ്ടതും അവൾക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി.അവൾ അടുത്തേക്ക് ചെന്ന് തറയിൽ മുട്ട് കുത്തി നിന്ന് ശ്രുതിയുടെ മടിയിലേക്ക് തല ചായ്ച്ചു.പെയ്യാൻ വെമ്പി നിന്ന മേഘത്തിനെ പോലെ അവളുടെ ശിരസ്സിലേക്ക് മുഖം അമർത്തി ശ്രുതി പൊട്ടിക്കരഞ്ഞു.ശബ്ദമില്ലാതെ.. കരഞ്ഞ് മനസ്സിലെ മാറാലകൾ ഒഴിഞ്ഞതും ശ്രുതിയും മീരയും കൈകൾ കോർത്ത് പിടിച്ച് തറയിലേക്ക് ഊർന്ന് ഇരുന്നു. ശ്രുതി പറഞ്ഞു. “നമ്മുടെ അച്ഛനെയും അമ്മയെയും ഓർത്ത് മാക്സിമം ഞാൻ സഹിച്ചു പൊന്നൂ.ഇനിയും സഹിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ്…
Author: Anju Ranjima
ആദ്യഭാഗം സ്കൂളിലേക്ക് പോകും വഴി ദേവിക വിനീഷിന്റെ വീട്ടിലേക്ക് പാളി നോക്കി. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി മീര അവളുടെ കൈത്തണ്ടയിൽ നുള്ളി. “ശ്ശ്.. ന്താടീ കുട്ടി പിശ്ശാശ്ശെ.” “നിന്റെ ഈ വായ്നോട്ടം അത്ര ശരിയല്ല ദേവൂ. ആ തള്ള ഉണ്ടല്ലോ മഹാ എരപ്പാളി ആണ്. വാ തുറന്നാൽ കൊടുങ്ങല്ലൂർ ഭരണി പ്പാട്ടേ വരൂ. അവരുടെ വീട്ടിലോട്ട് തന്നെ ചെന്ന് കേറികൊടുക്കണം.” “നീ ആരോടാ ഈ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നെ?എന്റെ അമ്മയേക്കാൾ വല്യ ഭരണിപാട്ട്കാരി ഇനി ജനിക്കണം. ഇവരൊക്കെ ഇങ്ങനെ അലയ്ക്കുന്നെങ്കിലും നല്ല മനസ്സുള്ളവരാ.. കഷ്ടപ്പെട്ട് അന്നന്നത്തേയ്ക്കുള്ള അന്നത്തിനു വേണ്ടി ജീവിക്കുന്നവർ. എന്റെ വീട്ടുകാരെ പോലെ മറ്റുള്ളോരെ വലിപ്പിച്ച് തിന്ന് ജീവിക്കുവല്ലല്ലോ? ” സ്വന്തം കുടുംബത്തെ കുറിച്ച് എന്ത് നല്ല വിശദീകരണം.” ദേവിക ചുണ്ട് കോട്ടി വീണ്ടും വിനീഷിന്റെ വീട്ടിലേക്ക് നോക്കി.അകത്ത് നിന്ന് അമ്മിണിയമ്മ ഇറങ്ങി വരുന്നത് കണ്ടതും അവൾ കണ്ണ് പിൻവലിച്ചു. കതക് പൂട്ടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അമ്മിണിയമ്മ പെട്ടെന്ന്…
അറിവില്ലാത്ത പ്രായത്തിൽ അറിവുള്ളവർ ഒക്കെയും കൂടി അറിഞ്ഞോണ്ട് ചെയ്തൊരു ചെയ്ത്തായിരുന്നു അവളുടെ കെട്ട്! കീറിയടുക്കി വച്ച വിറകിൻ കെട്ടുകൾ അടുപ്പിലെ കനല് പോലെ വെന്ത് നീറി പുകയുമ്പോൾ ഓരോ നാളുകളും കുറിക്കപ്പെട്ടത് ഓരോ വിഭവങ്ങളുടെ പേരിലാന്ന്.. ചോറും കറിയും പുട്ടും ദോശയും കഞ്ഞിയും പയറുമൊക്കെ ഓരോ ദിനത്തിന്റെയും ഗന്ധം മാത്രമായി മാറി. തുരന്ന് വച്ച തുടയിടുക്കിന്റെ ചോരച്ചുവപ്പിൽ പൊട്ടിയുയർന്ന ദീനവിലാപത്തിനെ അവളല്ലാതെയാരും അത്ര കാര്യമാക്കിയില്ല! കണ്ടിച്ചു വച്ച കോഴിയിറച്ചിക്ക് രാവിലെ കുളി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ കണ്ട പ്രതിബിംബത്തിന്റെ നിറമാണെന്ന് തോന്നിയപ്പോഴാണ് പതിവിൽ കൂടുതൽ കാന്താരി മുളകതിൽ അരച്ചു ചേർത്ത് പിടിപ്പിച്ച് എണ്ണയിൽ പൊരിച്ചെടുത്തത്.. എരിവ് വലിച്ച്, മൂക്കൊലിച്ച് പിറു പിറുത്ത മനുഷ്യരെയെല്ലാം നിസംഗതയോടെ അവൾ നോക്കുന്നുണ്ടായിരുന്നു! ഒക്കത്തും കയ്യിലുമായി ഓരോന്നുണ്ടായപ്പോഴാണ് അവളാ മനുഷ്യനെ സ്നേഹിച്ചു തുടങ്ങിയത്. വരണ്ട് പോയ മരുഭൂമി ചെരുവിൽ വിത്ത് വിതച്ച് നട്ട് നനച്ച് കൊയ്ത്തെടുത്ത നെൽ ക്കതിര് പോലെ സ്വർണനിറമുള്ള പൂമ്പാറ്റക്കൊച്ചുങ്ങൾ! അരച്ചും ചുമച്ചും അടുപ്പിൽ…
ഓർമ്മ നശിച്ചാലും മരിക്കാതെ കിടക്കുന്ന ഞരമ്പുകൾ എന്റെ ശരീരത്തിലുണ്ടെങ്കിൽ ഈ ദേഹത്തിൽ നിന്നും മറ്റുള്ളോർക്ക് ഉതകുന്ന അവയവങ്ങളത്രയും മറ്റൊരു ജീവനിൽ ഉയിർ നൽകാൻ കൊടുക്കണമെന്നും.. കോശങ്ങൾ ഒക്കെയും നശിച്ചാണ് മരിക്കുന്നതെങ്കിൽ ഇനിയൊരു പുതു രോഗം വരാതെ വെട്ടി പഠിക്കാൻ മെഡിക്കൽ കോളേജിന് എന്റെ ശരീരം നൽകണമെന്നും വാക്കുകൾ കൊണ്ടൊരു കരാർ ഒപ്പിട്ടിട്ടുണ്ട് ഞാനെന്റെ നല്ല പാതിയോട്. ജീവിച്ചിരിക്കുമ്പോൾ പ്രയോജനമില്ലെങ്കിലും മരണശേഷമെങ്കിലും പല പേർക്ക് ജീവിതം നൽകാൻ കഴിഞ്ഞാൽ അതിൽ വേറെ എന്ത് പുണ്യം? കണ്ണായും കരളായും സ്പർശനമായും മണമായും നിറമായും ഞാനെന്നും ജീവിക്കുമല്ലോ എന്റെ ഉടയവർക്കൊപ്പം..
ആദ്യഭാഗം പുറത്ത് തകർത്ത് മഴ പെയ്യുകയാണ്. നന്നായി ചേർത്ത് അടയ്ക്കാതിരുന്ന ജനാലകൾ കാറ്റിൽ ശബ്ദമുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് അഞ്ജലി മെല്ലെ എഴുന്നേറ്റ് വന്നത്. എന്തോ ചില ശബ്ദങ്ങളൊക്കെ വല്ലാത്ത അരോചകമാണ്.വയറിനു ചെറുതായി കൈ കൊണ്ട് ബാലൻസ് കൊടുത്ത് അഞ്ജലി ജനലയ്ക്കരികിൽ ചെന്ന് നിന്നു. അടയ്ക്കാനായി കൈ നീട്ടിയപ്പോൾ വിരലുകളിൽ മഴയുടെ നനവ്.കുറച്ച് നേരം വിരലുകൾ നീട്ടിപ്പിടിച്ച് വച്ചു.ഒരു സുഖം. അപ്പോഴേക്ക് അവളുടെ വയർ ഒന്ന് വിറച്ചു.ഉള്ളിൽ കിടക്കുന്ന കുരുന്ന് ചവിട്ടിയതാകും. ഒരു നിർവൃതിയോടെ അവൾ വയറിനു മേൽ നനഞ്ഞ കൈ വച്ചു.വീണ്ടും ഇളകുന്നുണ്ട്. മഴയുടെ സംഗീതം തന്നെപ്പോലെ അവനും അല്ലെങ്കിൽ അവൾക്കും ഇഷ്ടമായിരിക്കും. അത് കൊണ്ടാവും ഇങ്ങനെ സന്തോഷിച്ച് തുള്ളുന്നത്. ജനൽ ചേർത്തടച്ച് അവൾ മുറിയിൽ നിന്ന് ഹാളിലേക്ക് നടന്നു.അമ്മയുടെ മുറിയിൽ വെട്ടമില്ലല്ലോ.നേരത്തെ കിടന്നിട്ടുണ്ടാവും. അല്ലെങ്കിലും തന്റെ ഡേറ്റ് ആയിട്ടില്ലല്ലോ ഇനിയുമുണ്ട് 4 മാസം.അമ്മ ഉറങ്ങട്ടെ. ദേവേട്ടൻ ബിസിനസ്സ് ട്രിപ്പ് നു പോകുമ്പോഴൊക്കെ അമ്മയാണ് ഇവിടത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അല്ലാത്തപ്പോൾ അമ്മയ്ക്ക്…
നിന്നിൽ നിന്ന് കടമെടുത്ത വാക്കുകളിൽ ഇന്ന് ഞാനെന്റെ കവിതകൾക്ക് ശവമടക്ക് നടത്തുന്നു. ഹൃദയം പൊട്ടിയൊലിക്കുന്ന രക്തം കൊണ്ടാവണം മീസാൻ കല്ലുകൾക്ക് മൈലാഞ്ചി ചോപ്പ്!
ആദ്യഭാഗം ഓർമ്മപ്പെയ്ത്ത് വീട്ടിലേക്ക് കയറും മുന്നേ മുറ്റത്തുള്ള മുൻസിപ്പാലിറ്റി പൈപ്പ് തുറന്ന് വിനീഷ് കയ്യും കാലും കഴുകി. പുറം അപ്പടി പൊടിയും മണ്ണുമാണ്.വീട്ടിൽ കേറി ഒരു ചായയും കുടിച്ചിട്ടേ കുളിക്കാൻ പോവുള്ളൂ. കുളിക്കാൻ കേറിയാൽ മണിക്കൂർ ഒന്നാകും തിരിച്ചിറങ്ങാൻ. അത്രയ്ക്ക് പൊടിയിലാണ് ദിവസവും നിന്ന് പണി എടുക്കുന്നത്. അര ഭിത്തിയിലേക്ക് കയറിയിരുന്നിട്ട് കയ്യിലുണ്ടായിരുന്ന കവർ ബെഞ്ചിന് അടിയിലേക്ക് നീക്കി വച്ചപ്പോഴേക്കും അമ്മിണിയമ്മ ചായയുമായി വന്നു. പതിവ് ആയത് കൊണ്ട് ടൈമിംഗ് ആണ് അമ്മിണിയമ്മയ്ക്ക്. ആഫീസിൽ നിന്ന് മാനേജർ അറിയാതെ ഒളിപ്പിച്ച് കൊണ്ട് വരുന്ന പറങ്കിയണ്ടി വീട്ടിലെ കനലിലിട്ട് ചുട്ടത് ഒരു ചെറിയ കിണ്ണത്തിൽ ആക്കി അവന്റെ മുന്നിലേക്ക് നീക്കി വച്ചിട്ട് അമ്മിണിയമ്മ ബെഞ്ചിലേക്ക് ഇരുന്നു. എന്തോ പറയാനുള്ള തയ്യാറെടുപ്പ് ആണെന്ന് വിനീഷിന് മനസ്സിലായി. “എന്റെ പൊന്നമ്മിണി അമ്മച്ചീ..പെണ്ണ് കെട്ടുന്ന കാര്യമാണെങ്കിൽ വേണ്ടാ.എനിക്ക് തീരെ താല്പര്യമില്ല.ഇന്നും ബ്രോക്കർ രാജമ്മയെ കണ്ട് കാണും അല്ലേ?” അവർ മുഖം വീർപ്പിച്ച് ഇരുന്നു.എന്നിട്ട് പറഞ്ഞു. “എടാ..എത്രാന്നും വച്ചാ…
ആകാശത്തിന് ചെംചുവപ്പ്. മുള്ള് പടർന്ന പാറക്കൂട്ടങ്ങൾക്കു മുകളിൽ നിന്ന് കൊണ്ട് ഹരി താഴേക്ക് നോക്കി. അഗാധമായ കൊക്കയാണ്. ഒന്ന് കാല് തെറ്റി വീണാൽ ശവം പോലും കിട്ടില്ല. അത്രയ്ക്ക് താഴ്ച. ചിന്നിച്ചിതറുന്ന മാംസശകലങ്ങൾ ഏതെങ്കിലും നായോ നരിയോ നരിച്ചീറോ തിന്ന് വിശപ്പടക്കുമായിരിക്കും. അവറ്റകൾക്ക് എങ്കിലും തന്റെ ജന്മം കൊണ്ട് ഒരു ഉപയോഗം ഉണ്ടാകും. അമ്മ പറഞ്ഞത് പോലെ ‘ആർക്കും ഉപകാരമില്ലാത്ത,കുലം മുടിക്കാൻ ഉണ്ടായ തന്തക്കാലൻ’ ആവാതെ ഇരിക്കാമല്ലോ മരണം കൊണ്ടെങ്കിലും. താൻ മരിച്ചാൽ അമ്മ കരയുമായിരിക്കുമോ? പെറ്റമ്മ അല്ലേ കരയാതിരിക്കാൻ ആവില്ല. ഇതേ അമ്മ തന്നെയാണ് ഇന്നലെ തലയ്ക്ക് കൈ വച്ച് തന്നെ ശപിച്ചത്. എവിടെങ്കിലും പോയി ചത്തൂടേ എന്ന് അലറി വിളിച്ചത്. പോലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിൽ വന്ന് കേറുംവരെ അവർ പ്രാകുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുകയായിരുന്നു. തെറ്റെല്ലാം തന്റെ ഭാഗത്ത് ആണെന്നുള്ള രീതിയിലാണ് അവർ പോലീസുകാരോടും സംസാരിച്ചത്. നൊന്ത് പെറ്റ മൂത്ത മകന്റെ അവസ്ഥ പോലും മനസ്സിലാക്കാതെ ഇതിലും…
പറഞ്ഞു കേട്ട കഥകളിൽ പതിരുണ്ടാകാം! പക്ഷേ.. ജീവിച്ച ജീവിതം യഥാർത്ഥമാണ്! അനുഭവിച്ച നോവുകൾ നിങ്ങൾക്ക് നടാടെ ആണെങ്കിലും എനിക്കത് പുത്തരിയല്ല! നിങ്ങൾക്ക് അറിയില്ല എന്നത് കൊണ്ട് മാത്രം അത് സത്യമല്ലാതെ ആകുന്നതെങ്ങനെ?
കണ്ടുമുട്ടിയ ആണുങ്ങളിൽ എന്നെ ഏറ്റവും സ്നേഹിച്ചത് അയാളായിരുന്നു! നീ സുന്ദരിയാണെന്ന് അയാൾ ഒരിക്കൽ പോലും പറഞ്ഞില്ല! കൈപിടിച്ച് നെറ്റിയിൽ തന്നൊരു മുത്തത്തിനപ്പുറം അയാളെന്നെ തേടിയില്ല! ഞാനെപ്പോഴും കൂടെയെണ്ടെന്ന് പറഞ്ഞില്ല.. പകരം.. എന്താവശ്യമുണ്ടെങ്കിലും പറയണം എന്നോർമ്മിപ്പിച്ചു! എന്റെ ഓരോ മനുഷ്യരെയും പേരെടുത്ത് ചോദിച്ച് വിശേഷങ്ങൾ തിരക്കി. കാത്ത് നിർത്തിയതിനും ഉറങ്ങിപ്പോയതിനും ക്ഷമ ചോദിച്ചു.. ചുംബനം കൊണ്ട് മുദ്രവയ്ക്കാൻ ശ്രമിക്കാതെ എപ്പോഴുമെന്നെ ചേർത്ത് നിർത്തി ഒരാലിംഗനത്തിൽ സങ്കടങ്ങൾ മറന്നേക്കുവാൻ പഠിപ്പിച്ചു! ഒരുമിച്ച് കവിതകൾ ചൊല്ലിയും പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും സ്വപ്നങ്ങൾ മെനഞ്ഞു! ഒരു തുരുമ്പ് പോലും തിരികെ പ്രതീക്ഷിക്കാതെ അയാളെന്നെ പ്രേമിച്ചു കൊണ്ടിരുന്നു! ഒരുമിച്ച് ജീവിക്കണമെന്നത് ഒരാഗ്രഹമായി ഉള്ളിൽ കിടക്കുമ്പോഴും എനിക്ക് വേണ്ടി അയാളത് മറന്നു! എനിക്ക് പ്രേമമില്ലെന്ന് പറഞ്ഞിട്ടും അയാളെന്നെ സ്നേഹിച്ചു കൊണ്ടിരുന്നു…! തിരികെയൊന്നും പ്രതീക്ഷിക്കാതെ.. സ്നേഹത്തിന് പോലും കടം വയ്ക്കാതെ….!!
