“ഇത് നിങ്ങൾക്ക് ഒരു വെറുമൊരു പുസ്തകമായിരിക്കും. പക്ഷേ എനിക്കിത് എന്റെ ജീവിതമാണ്. എന്റെ കണ്ണുനീരിന്റെ ഉപ്പ് പതിഞ്ഞ മഷിത്തണ്ട് കൊണ്ട് കോറിയിട്ടതാണ് അതിലെ വരികളത്രയും. ” സ്റ്റേജിലെ മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ തുളുമ്പി വരുന്ന കണ്ണുകൾ കയ്യിലുള്ള തൂവാല കൊണ്ടൊപ്പി രോഷ്നി പറഞ്ഞു. സദസ്സിലെ സംസ്കാരിക നായകന്മാർക്കും സിനിമാ-സീരിയൽ അഭിനേതാക്കൾക്കും പൊതുപ്രവർത്തകർക്കും സാധാരണക്കാരായ കാണികൾക്കും അവളുടെ ആ സ്വരത്തിലെ ഇടർച്ചയും പതർച്ചയും മനസ്സിലായില്ലെന്ന് വരാം. കാരണം ബെന്യാമിൻ പറഞ്ഞ പോലെ “അറിയാത്തതും അനുഭവിക്കാത്തതുമായ കഥകൾ മറ്റു പലർക്കും കെട്ടു കഥകൾ ആകാം. ” എനിക്ക് രോഷ്നിയെ അറിയാവുന്നത് പോലെ, അവളെ ഞാൻ മനസ്സിലാക്കിയത് പോലെ മറ്റാരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷെ അവളുടെ ജനനത്തോടെ മരിച്ചുപോയ അവളുടെ അമ്മ ഉണ്ടായിരുന്നെങ്കിൽ മനസ്സിലാക്കിയേനെ. എങ്കിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നോക്കാൻ എന്ന കാരണം കാട്ടി ഭാര്യ മരിച്ച് പതിനാറ് തികയും മുന്നേ ഇഷ്ടക്കാരിയെ വീട്ടിലേക്ക് കൊണ്ട് വരുമായിരുന്നില്ലല്ലോ അവളുടെ അച്ഛൻ. രണ്ടാനമ്മയുടെ ക്രൂരതയ്ക്കൊടുവിൽ രോഷ്നിയുടെ എട്ടു വയസ്സുകാരൻ…
Author: Anju Ranjima
മനുഷ്യരാണ്.. ജീവിതമാണ്.. പലരെയും രക്തബന്ധം കൊണ്ടും സ്നേഹബന്ധം കൊണ്ടും സൗഹൃദം കൊണ്ടും പരിചയം കൊണ്ടും ജീവിതത്തിൽ കൂടെ കൂട്ടേണ്ടി വരും! ചിലരെയൊക്കെ അവരുടെ സ്വഭാവം മനസ്സിലായി കഴിഞ്ഞിട്ട് പോലും മാറ്റി നിർത്താൻ പറ്റില്ല. നമ്മുടെ ലൈഫിൽ ഇവരുടെ നിഴൽ വെട്ടം പോലും വീഴരുതേ എന്ന് ആഗ്രഹിച്ചാൽ പോലും മാറ്റി നിർത്താൻ പറ്റാത്ത ചിലരുണ്ട്. അവരെ സ്വന്തക്കാരെന്ന് പറയും! രക്തബന്ധത്തിലൂടെയും ബന്ധനത്തിലൂടെയും കിട്ടിയത്. ഓരോ ഘട്ടങ്ങളിലും നമ്മുക്ക് താല്പര്യമില്ലെങ്കിൽ പോലും കുടുംബത്തിലെ സമാധാനത്തിനു വേണ്ടി മിണ്ടാതെ സഹിക്കേണ്ടി വരും ഇത്തരത്തിൽ ഉള്ളവരെ! പിന്നെ സൗഹൃദമാണ്. സൗഹൃദത്തിലാണ് ഏറ്റവും വലിയ ചൂഷണം നടക്കുന്നത്! നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും സഹായിക്കുന്നെണ്ടെന്നും ആശ്വസിപ്പിക്കുന്നുണ്ടെന്നും നമ്മൾ കരുതും! ശരിക്കും നമ്മളെ മുൻനിർത്തി അവർ അവർക്കുള്ള ലോകം പണിയുകയായിരിക്കും! അത്രയധികം കഴിവുണ്ടായിട്ടും ജീവിതത്തിൽ എവിടെയും എത്തപ്പെടാൻ കഴിയാതെ പോയ ഒരാൾ ആശങ്കകൾ പങ്ക് വയ്ക്കുമ്പോൾ ചിലർ ” അങ്ങനെയല്ല, നിനക്ക് കഴിവുണ്ട്..നീ ഇന്നതൊക്കെ ചെയ്യുന്നില്ലേ? നിനക്ക് അതില്ലേ? ഇതില്ലേ? എന്നൊക്കെ പറഞ്ഞു…
“നമ്മളിനി എന്താണ് ചെയ്യേണ്ടത്?” ” അറിയില്ല.. തൃപ്തി അഭിനയിക്കുക. മനസ്സിനെ പറ്റിക്കാൻ വേണ്ടിയെങ്കിലും..” ” സ്നേഹത്തെ കോരി കുടിച്ചു നോക്കുക..” ” ആവോ! പറ്റുമോ?” ” ഞാൻ വേദനിപ്പിക്കുന്നുണ്ടോ?” “ഒട്ടുമില്ല.. ഞാൻ എന്റെ പ്രിതിബിംബത്തോട് സംസാരിക്കുന്നത് പോലെത്തന്നെയുണ്ട്..” “തൃപ്തി ഇല്ലാതെ അഭിനയിക്കാൻ സാധ്യമാണോ? ശരിക്കും വേണ്ടേ?” “തോന്നണ്ടേ?” ” വേണം ന്ന് ആഗ്രഹിക്കുന്നുണ്ടോ?” ” വേണമല്ലോ! നമ്മളൊക്കെ അത് ആഗ്രഹിക്കുന്നവരല്ലേ?” ” എനിക്കും വേണം. എന്തേ നമുക്ക് അത് കിട്ടാത്തത്?” ” അതിനാണ് ഉത്തരം കിട്ടത്തത്. നമുക്ക് insecurities കൂടുതലാണ്. ആരെയും വിശ്വസിക്കുക നമുക്ക് സാധ്യമല്ല!” ” നമ്മൾ അത് തേടണോ? അതോ തേടൽ നിർത്തണോ? നമ്മൾ എന്താണ് ചെയ്യേണ്ടത്?” ” ഉത്തരം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..” ” എന്നെ ഞാൻ കാറ്റ് നിറഞ്ഞ ഒന്ന് പോലെ കനം കുറഞ്ഞതാക്കി മാറ്റുന്നു..” ” പറന്ന് പോവ്വോ?” ” അറിയില്ല… എനിക്ക് വയ്യ..” ” കണ്ണടച്ച് കിടന്നാലോ? വേദനകളും ആകുലതകളും മാറുമോ? “…
ആദ്യഭാഗം ഇന്ന് ഹരിയുടെ സിനിമ ‘ആകാശപ്പറവകൾ ‘ റിലീസ് ആണ്. ഒട്ടേറെ പ്രതിബന്ധങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് പുറത്തിറങ്ങുന്ന സിനിമ. അതിനു പിന്നിലെ എത്രയെത്ര ആളുകളുടെ കഠിന അധ്വാനവും വിയർപ്പും രക്തവുമാണ് രണ്ട് മണിക്കൂർ കൊണ്ട് നമ്മൾ കണ്ടു തീർക്കുന്ന സിനിമ എന്നറിഞ്ഞപ്പോൾ ഹരിക്ക് അവരോടൊക്കെ നിറയെ ബഹുമാനം തോന്നി. അതിലൊരു ഭാഗമാവാൻ കഴിഞ്ഞതിൽ അവൻ നന്ദിയോടെ എല്ലാവരെയും സ്മരിച്ചു. തരക്കേടില്ലാത്ത ഒരു വേഷത്തിൽ അഭിനയിച്ച് വിനീഷും ക്രൂവിലുള്ള എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഈ സിനിമ വിജയിച്ചാൽ അത് പലരുടെയും തലവര തന്നെ മാറ്റാൻ കഴിവുള്ള വിധിയാണെന്ന് സംവിധായകൻ പറഞ്ഞത് കുറച്ചൊന്നും അല്ല അവരെ സന്തോഷിപ്പിച്ചത്. കേരളത്തിലെ 12 ഇടങ്ങളായി ഒരേ പോലെ റിലീസ് ആണ്. പുതുമുഖ നടന്മാരും സൂപ്പർസ്റ്റാറുകളും അഭിനയിക്കുന്ന ചിത്രത്തിന് റീച്ച് നൽകാനായി ഓൺലൈൻ മാധ്യമങ്ങളും നാട്ടുകാരും ഒക്കെ ആശ്രാന്തം പണി എടുത്തിരുന്നു. ഹരിയുടെ ഭൂതകാലമൊക്കെ ഇടയ്ക്കിടെ ആരൊക്കെയോ കുത്തിപ്പൊക്കിയെങ്കിലും സാധാരണ കണ്ട് വരുന്നത് പോലെ അതും ആറും മുന്നേ…
ആദ്യഭാഗം മനു എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചിരുന്നു. എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു എന്ന് കരുതി ഇരുന്നപ്പോഴാണ് ഇങ്ങനൊരു കഷ്ടകാലം. ശ്രുതിയുടെ സങ്കടം അറിയാഞ്ഞിട്ടല്ല.വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കണ്ട എന്ന് കരുതിയാണ് മിണ്ടാതെ ഇരുന്നത്. തന്റെ നിശബ്ദത ആകുമോ ഇത്രയും വല്യ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ആഗ്രഹിച്ച് സ്വന്തമാക്കിയവൾ ആണ്. സ്നേഹിച്ച് കൊതി തീർന്നിട്ടില്ല.കുഞ്ഞിനെ ഓർത്തപ്പോൾ അവന് അതിലും സങ്കടം വന്നു. അച്ഛനും അമ്മയും ഒരു വശത്ത്.കെട്ടിയ പെണ്ണും കുഞ്ഞും മറ്റു വശത്ത്.ആരുടെ കൂടെ നിൽക്കും?ആരെ കൊള്ളും? ആരെ തള്ളും? ഒരുമിച്ച് ജീവിക്കുമ്പോഴെങ്കിലും ഇരുവരുടെയും വൈരാഗ്യം തീരുമെന്ന് കരുതി.അത് ദിനംപ്രതി കൂടുന്നതേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞ് ജനിച്ചപ്പോഴെങ്കിലും അമ്മ ശരിയാകുമെന്ന് കരുതി.അതും നടന്നില്ല. അല്ലെങ്കിൽ തന്നെ എത്രയെന്നു വച്ചാണ് അവൾ സഹിക്കുന്നത്?തനിക്ക് വേണ്ടി എന്ത് മാത്രം കണ്ണീർ കുടിച്ചു? എന്ത് മാത്രം തകർന്നിട്ടാവും തന്നോട് പോലും ചോദിക്കാതെ അവൾ അച്ഛനൊപ്പം പോയത്. അവൻ ശ്രുതിയുടെ ഫോണിൽ വിളിച്ചു.സ്വിച്ച്ഓഫ്.മനഃപൂർവം ഓഫ് ആക്കിയതാകും. താൻ അവളെ വിളിക്കുമെന്ന്…
ആദ്യഭാഗം മീര വീട്ടിലേക്ക് കയറുമ്പോഴേ മുറ്റത്ത് കാർ കണ്ടതും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. പക്ഷെ അകത്തുള്ളവരുടെ മുഖം കണ്ടപ്പോൾ പന്തികേട് തോന്നി അവൾ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു. അമ്മ ചായയിടുന്നുണ്ടെങ്കിലും മനസ്സ് ഇവിടൊന്നുമല്ലെന്ന് വ്യക്തം. ശ്രുതി ചേച്ചിയെയും കുട്ടൂസനെയും കാണുന്നുമില്ല.മീര പടികൾ കയറി മുകളിലേക്ക് പോയി.തന്റെ മുറിയിൽ ബാഗ് കൊണ്ട് വച്ചിട്ട് ചേച്ചിയുടെ മുറിയിലേക്ക് പോയി. അവൾ കട്ടിലിൽ ഇരിപ്പുണ്ട്.കുഞ്ഞ് അടുത്ത് കിടന്ന് ഉറങ്ങുന്നു. തറയിൽ വച്ചിരിക്കുന്ന ബാഗുകൾ കണ്ടതും അവൾക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി.അവൾ അടുത്തേക്ക് ചെന്ന് തറയിൽ മുട്ട് കുത്തി നിന്ന് ശ്രുതിയുടെ മടിയിലേക്ക് തല ചായ്ച്ചു.പെയ്യാൻ വെമ്പി നിന്ന മേഘത്തിനെ പോലെ അവളുടെ ശിരസ്സിലേക്ക് മുഖം അമർത്തി ശ്രുതി പൊട്ടിക്കരഞ്ഞു.ശബ്ദമില്ലാതെ.. കരഞ്ഞ് മനസ്സിലെ മാറാലകൾ ഒഴിഞ്ഞതും ശ്രുതിയും മീരയും കൈകൾ കോർത്ത് പിടിച്ച് തറയിലേക്ക് ഊർന്ന് ഇരുന്നു. ശ്രുതി പറഞ്ഞു. “നമ്മുടെ അച്ഛനെയും അമ്മയെയും ഓർത്ത് മാക്സിമം ഞാൻ സഹിച്ചു പൊന്നൂ.ഇനിയും സഹിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ്…
ആദ്യഭാഗം സ്കൂളിലേക്ക് പോകും വഴി ദേവിക വിനീഷിന്റെ വീട്ടിലേക്ക് പാളി നോക്കി. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി മീര അവളുടെ കൈത്തണ്ടയിൽ നുള്ളി. “ശ്ശ്.. ന്താടീ കുട്ടി പിശ്ശാശ്ശെ.” “നിന്റെ ഈ വായ്നോട്ടം അത്ര ശരിയല്ല ദേവൂ. ആ തള്ള ഉണ്ടല്ലോ മഹാ എരപ്പാളി ആണ്. വാ തുറന്നാൽ കൊടുങ്ങല്ലൂർ ഭരണി പ്പാട്ടേ വരൂ. അവരുടെ വീട്ടിലോട്ട് തന്നെ ചെന്ന് കേറികൊടുക്കണം.” “നീ ആരോടാ ഈ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നെ?എന്റെ അമ്മയേക്കാൾ വല്യ ഭരണിപാട്ട്കാരി ഇനി ജനിക്കണം. ഇവരൊക്കെ ഇങ്ങനെ അലയ്ക്കുന്നെങ്കിലും നല്ല മനസ്സുള്ളവരാ.. കഷ്ടപ്പെട്ട് അന്നന്നത്തേയ്ക്കുള്ള അന്നത്തിനു വേണ്ടി ജീവിക്കുന്നവർ. എന്റെ വീട്ടുകാരെ പോലെ മറ്റുള്ളോരെ വലിപ്പിച്ച് തിന്ന് ജീവിക്കുവല്ലല്ലോ? ” സ്വന്തം കുടുംബത്തെ കുറിച്ച് എന്ത് നല്ല വിശദീകരണം.” ദേവിക ചുണ്ട് കോട്ടി വീണ്ടും വിനീഷിന്റെ വീട്ടിലേക്ക് നോക്കി.അകത്ത് നിന്ന് അമ്മിണിയമ്മ ഇറങ്ങി വരുന്നത് കണ്ടതും അവൾ കണ്ണ് പിൻവലിച്ചു. കതക് പൂട്ടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അമ്മിണിയമ്മ പെട്ടെന്ന്…
അറിവില്ലാത്ത പ്രായത്തിൽ അറിവുള്ളവർ ഒക്കെയും കൂടി അറിഞ്ഞോണ്ട് ചെയ്തൊരു ചെയ്ത്തായിരുന്നു അവളുടെ കെട്ട്! കീറിയടുക്കി വച്ച വിറകിൻ കെട്ടുകൾ അടുപ്പിലെ കനല് പോലെ വെന്ത് നീറി പുകയുമ്പോൾ ഓരോ നാളുകളും കുറിക്കപ്പെട്ടത് ഓരോ വിഭവങ്ങളുടെ പേരിലാന്ന്.. ചോറും കറിയും പുട്ടും ദോശയും കഞ്ഞിയും പയറുമൊക്കെ ഓരോ ദിനത്തിന്റെയും ഗന്ധം മാത്രമായി മാറി. തുരന്ന് വച്ച തുടയിടുക്കിന്റെ ചോരച്ചുവപ്പിൽ പൊട്ടിയുയർന്ന ദീനവിലാപത്തിനെ അവളല്ലാതെയാരും അത്ര കാര്യമാക്കിയില്ല! കണ്ടിച്ചു വച്ച കോഴിയിറച്ചിക്ക് രാവിലെ കുളി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ കണ്ട പ്രതിബിംബത്തിന്റെ നിറമാണെന്ന് തോന്നിയപ്പോഴാണ് പതിവിൽ കൂടുതൽ കാന്താരി മുളകതിൽ അരച്ചു ചേർത്ത് പിടിപ്പിച്ച് എണ്ണയിൽ പൊരിച്ചെടുത്തത്.. എരിവ് വലിച്ച്, മൂക്കൊലിച്ച് പിറു പിറുത്ത മനുഷ്യരെയെല്ലാം നിസംഗതയോടെ അവൾ നോക്കുന്നുണ്ടായിരുന്നു! ഒക്കത്തും കയ്യിലുമായി ഓരോന്നുണ്ടായപ്പോഴാണ് അവളാ മനുഷ്യനെ സ്നേഹിച്ചു തുടങ്ങിയത്. വരണ്ട് പോയ മരുഭൂമി ചെരുവിൽ വിത്ത് വിതച്ച് നട്ട് നനച്ച് കൊയ്ത്തെടുത്ത നെൽ ക്കതിര് പോലെ സ്വർണനിറമുള്ള പൂമ്പാറ്റക്കൊച്ചുങ്ങൾ! അരച്ചും ചുമച്ചും അടുപ്പിൽ…
ഓർമ്മ നശിച്ചാലും മരിക്കാതെ കിടക്കുന്ന ഞരമ്പുകൾ എന്റെ ശരീരത്തിലുണ്ടെങ്കിൽ ഈ ദേഹത്തിൽ നിന്നും മറ്റുള്ളോർക്ക് ഉതകുന്ന അവയവങ്ങളത്രയും മറ്റൊരു ജീവനിൽ ഉയിർ നൽകാൻ കൊടുക്കണമെന്നും.. കോശങ്ങൾ ഒക്കെയും നശിച്ചാണ് മരിക്കുന്നതെങ്കിൽ ഇനിയൊരു പുതു രോഗം വരാതെ വെട്ടി പഠിക്കാൻ മെഡിക്കൽ കോളേജിന് എന്റെ ശരീരം നൽകണമെന്നും വാക്കുകൾ കൊണ്ടൊരു കരാർ ഒപ്പിട്ടിട്ടുണ്ട് ഞാനെന്റെ നല്ല പാതിയോട്. ജീവിച്ചിരിക്കുമ്പോൾ പ്രയോജനമില്ലെങ്കിലും മരണശേഷമെങ്കിലും പല പേർക്ക് ജീവിതം നൽകാൻ കഴിഞ്ഞാൽ അതിൽ വേറെ എന്ത് പുണ്യം? കണ്ണായും കരളായും സ്പർശനമായും മണമായും നിറമായും ഞാനെന്നും ജീവിക്കുമല്ലോ എന്റെ ഉടയവർക്കൊപ്പം..
ആദ്യഭാഗം പുറത്ത് തകർത്ത് മഴ പെയ്യുകയാണ്. നന്നായി ചേർത്ത് അടയ്ക്കാതിരുന്ന ജനാലകൾ കാറ്റിൽ ശബ്ദമുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് അഞ്ജലി മെല്ലെ എഴുന്നേറ്റ് വന്നത്. എന്തോ ചില ശബ്ദങ്ങളൊക്കെ വല്ലാത്ത അരോചകമാണ്.വയറിനു ചെറുതായി കൈ കൊണ്ട് ബാലൻസ് കൊടുത്ത് അഞ്ജലി ജനലയ്ക്കരികിൽ ചെന്ന് നിന്നു. അടയ്ക്കാനായി കൈ നീട്ടിയപ്പോൾ വിരലുകളിൽ മഴയുടെ നനവ്.കുറച്ച് നേരം വിരലുകൾ നീട്ടിപ്പിടിച്ച് വച്ചു.ഒരു സുഖം. അപ്പോഴേക്ക് അവളുടെ വയർ ഒന്ന് വിറച്ചു.ഉള്ളിൽ കിടക്കുന്ന കുരുന്ന് ചവിട്ടിയതാകും. ഒരു നിർവൃതിയോടെ അവൾ വയറിനു മേൽ നനഞ്ഞ കൈ വച്ചു.വീണ്ടും ഇളകുന്നുണ്ട്. മഴയുടെ സംഗീതം തന്നെപ്പോലെ അവനും അല്ലെങ്കിൽ അവൾക്കും ഇഷ്ടമായിരിക്കും. അത് കൊണ്ടാവും ഇങ്ങനെ സന്തോഷിച്ച് തുള്ളുന്നത്. ജനൽ ചേർത്തടച്ച് അവൾ മുറിയിൽ നിന്ന് ഹാളിലേക്ക് നടന്നു.അമ്മയുടെ മുറിയിൽ വെട്ടമില്ലല്ലോ.നേരത്തെ കിടന്നിട്ടുണ്ടാവും. അല്ലെങ്കിലും തന്റെ ഡേറ്റ് ആയിട്ടില്ലല്ലോ ഇനിയുമുണ്ട് 4 മാസം.അമ്മ ഉറങ്ങട്ടെ. ദേവേട്ടൻ ബിസിനസ്സ് ട്രിപ്പ് നു പോകുമ്പോഴൊക്കെ അമ്മയാണ് ഇവിടത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അല്ലാത്തപ്പോൾ അമ്മയ്ക്ക്…
