ചോപ്പും മഞ്ഞയും വെള്ളയും ചെമ്പകപൂക്കൾ വിരിയുന്ന നടു മുറ്റമുള്ളൊരു കുഞ്ഞ് വീട്..! മേഘം പൊട്ടിപ്പെയ്യുന്ന മഴ കാണാനും ഇരുന്ന് കൈ നീട്ടി തൊടാനും പാകത്തിന് നീണ്ട ഒരു ഇറായം..! പെട്ടെന്നുള്ളൊരു ഇടിയിലും മിന്നലിലും ഭയന്ന് ഷർട്ടിനുള്ളിലെ ചെറു രോമം കുത്തുന്ന നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഒളിച്ചിരിക്കാൻ അരികിൽ ങ്ങളും !!! സ്വന്തമാക്കാതെ മുറ്റത്ത് കാക്കയും പൂച്ച കുഞ്ഞുങ്ങളും കുരുവിക്കൂട്ടങ്ങളും വിരുന്ന് വന്നോട്ടെ.. അവയുടെ കലപില ശബ്ദത്തിൽ നമുക്കൊരുമിച്ച് ഒരുപാട് സംസാരിക്കണം.. ലോകത്തിലെ ഏത് പ്രതിബന്ധങ്ങളിലും ഇനി തോൽക്കാത്തവണ്ണം പൊട്ടി പൊട്ടി ചിരിക്കണം…! ആവി പറക്കുന്ന ചൂട് ചായ കുടിച്ചു കൊണ്ട് മൗനത്തെ പറക്കാൻ വിട്ട് നമ്മുടെ കുട്ടിക്കാലങ്ങളെ ഓർത്തെടുക്കണം!! വീടിനകത്തെ പുസ്തകമുറിയിൽ തനിച്ചിരുന്ന് പുസ്തകത്താളുകൾ മറിക്കുമ്പോൾ.. അനങ്ങാതെ പിറകിൽ വന്നെന്നെ കെട്ടിപ്പിടിക്കണം. ഞെട്ടി ത്തിരിയുമ്പോൾ പിടഞ്ഞ കണ്ണുകളിലുമ്മ വച്ചെന്നെ ദേഹത്തോട് ചേർത്ത്… ബാക്കിയാക്കിയ പുസ്തക വരികളെ ഒരുമിച്ച് വായിക്കാം…! പെരുമഴക്കാലത്ത്.. തണുപ്പ് പാകിയ നീളനി- ടനാഴിയിൽ നിന്റെ കണ്ണുകളിൽ പതിഞ്ഞ എന്നെയും…
Author: Anju Ranjima
കടന്ന് വന്ന മനുഷ്യരൊക്കെ കാരണം പറയാതെ ഇറങ്ങി പോകുന്നതാണെനിക്കിഷ്ടം!! കാരണമറിഞ്ഞാലും ഞാനെന്നെ മാറ്റാനൊന്നും പോകുന്നില്ല… കയറി വന്നപ്പോൾ സ്വാഗതം പറയാത്തത് പോലെ തന്നെ ഇറങ്ങിപ്പോകുമ്പോഴും വിട പറയില്ല ഞാൻ! കൗതുകം തീർന്ന കുഞ്ഞുങ്ങൾ കളിപ്പന്ത് ചവറിലിട്ടിട്ട് പോകുന്നത് മുതിർന്നത് കൊണ്ടാണെന്ന് പറയേണ്ടതില്ല ല്ലോ !!!
കാലം തെറ്റിപെയ്ത മഴ പോലെ ചില മനുഷ്യര് നമ്മിലേക്ക് പെയ്തിറങ്ങാറുണ്ട്! എവിടെ? എങ്ങനെ? എന്നറിയില്ലെങ്കിൽ പോലും ഒരു മന്ത്രം പോലെ ഉള്ളിൽ പുതച്ച് വച്ച് സൂക്ഷിക്കാനായി ചിലർ തന്നിട്ട് പോകുന്ന ഓർമകൾ! ലക്ഷ്യങ്ങൾ..മാർഗങ്ങൾ! എപ്പോഴും കൂടെയുണ്ടാകുമെന്ന ഓർമ്മപ്പെടുത്തലുകളുമായി അവരെപ്പോഴും ചുറ്റിനുമുണ്ടാവും! സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വച്ച മനുഷ്യരൊക്കെ മിണ്ടി മിണ്ടിയും കണ്ട് കണ്ടും മറന്ന് പോകുന്നതിനും ഇറങ്ങി പോകുന്നതിനും സാക്ഷിയായിട്ടുള്ള ഹൃദയം വീണ്ടും വീണ്ടും ഓരോരുത്തരെയും വിശ്വസിക്കും! അത് ഹൃദയത്തിന്റെ മേന്മ ആണെന്ന് കരുതി മതിപ്പ് ഭാവിക്കാറേ ഉള്ളൂ… ഏറ്റവും വലിയ പരാജയം അതാണെങ്കിലും.. ബന്ധങ്ങൾ മടുക്കും വരെയും ബന്ധനങ്ങൾ മരിക്കുംവരെയും എന്നാവും ജാതകവിധി!! എന്നെ സ്വീകരിക്കുന്ന ഓരോ മനുഷ്യരിലും ഞാൻ എന്നെത്തന്നെയാണ് കാണുന്നത്! അയോധ്യയല്ല… രാവണകോട്ടയിൽ തടവിലാക്കപ്പെടാനായിരുന്നു ഈ സീതയ്ക്കിഷ്ടം! സ്നേഹം കൊണ്ടും പരിഗണന കൊണ്ട് കെട്ടിപ്പൊക്കിയ കോട്ടയായിരുന്നു അവൾക്കിഷ്ടം! മുൻവിധികളില്ലാതെ..ഉപാധികളില്ലാതെ സ്നേഹമെന്ന സങ്കടദ്വീപിലെ തടവുകാരി ആയി മാറുമ്പോഴും അവളിലേക്ക് എത്തിച്ചേരുന്ന ഓരോ മനുഷ്യരിലും അവൾ തന്നെത്തന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു!!!…
” അകത്തേക്ക് വാ..” അയാൾ എന്നെ വീടിന് അകത്തേക്ക് ക്ഷണിച്ചു. തേയ്ക്കാത്ത ചുമരുള്ള വിഷാദവും തണുപ്പും മുറ്റി നിൽക്കുന്ന ഒറ്റമുറിയും അടുക്കള ചുമരുമുള്ള ഒരു കുഞ്ഞു വീടിന്റെ അസ്ഥിപഞ്ജരം. അയാളെ ഞാൻ ആദ്യം കാണുകയല്ല എങ്കിലും ആദ്യസമാഗമം പോലെന്റെ ഹൃദയം ഉലഞ്ഞു . വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടത്തിൽ സാരിത്തുമ്പ് കൊണ്ട് അമർത്തി തുടച്ചു. “സീത ഇരിക്ക്, ഞാൻ കാപ്പി എടുത്തോണ്ട് വരാം.” അയാൾ ചുമരിന് അപ്പുറത്തേക്ക് പോയി. എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി. കണ്ണുകൾ ഇറുക്കെ അടച്ച് പിറകിലോട്ട് ചാഞ്ഞിരുന്നു. ആദ്യമായി അയാളെ കണ്ടത് എന്നാണ്? കൃത്യമായി ഓർത്ത് എടുക്കാൻ ആവുന്നില്ല. താൻ ജനിച്ചപ്പോൾ മുതൽ അയാൾ തന്റെ കൂടെ ഉണ്ടായിരുന്നുവോ? കുഞ്ഞ് സീതയെ കൈകളിലെടുത്ത് കൊഞ്ചിച്ചിരിക്കണം. ” മോളെ..” എന്ന് വിളിച്ച് നെറ്റിയിൽ ഉമ്മ വച്ചിരിക്കണം. എനിക്ക് കരച്ചിൽ വന്ന് നെഞ്ചിൻ കുഴിയിൽ തട്ടി നിന്നു. വെള്ളം തിളയ്ക്കുന്ന ശബ്ദം. തേയിലയുടെയും ഇഞ്ചിയുടെയും ഗന്ധം. രണ്ട് കുപ്പി ഗ്ലാസുകളിൽ കട്ടൻ പകർന്ന്…
ഇരുൾ കനക്കുന്ന വഴികൾ! ചിതറി വീഴുന്ന നോട്ടങ്ങളിൽ മൗനമെങ്കിലും നൊമ്പരചുറ്റുകൾ! അഴിച്ചിട്ടും അഴിച്ചിട്ടും കുരുക്കഴിയാ ബന്ധബന്ധനങ്ങൾ! അറിവില്ലായ്മയുടെ ഭ്രമണത്തിൽ ഭ്രമം തോന്നിയത് തെറ്റിദ്ധരിച്ച് ഉയിരാഴങ്ങളിൽ തളച്ചിട്ട മനസിന്റെ അലറിക്കരച്ചിലുകൾ! എരിഞ്ഞു തീരുന്ന പുകയിലച്ചുറ്റിനുമപ്പുറത്തെ കറുപ്പ് വീണ ചുണ്ടിൽ അമർത്തി നൽകുന്ന ചൂടുള്ള ചുംബനങ്ങൾക്ക് വയറെറിഞ്ഞു കത്തിപ്പിടിക്കുന്ന കുടൽമാലകളുടെ പ്രാധാന്യം പോലുമില്ലെന്ന്.. വിശപ്പും ദാഹവും വെയിൽക്കുത്ത് വീഴാത്ത മേൽക്കൂര ചരിവുകളും അറിവും ആരോഗ്യവും മരിച്ചത് പോലെയുള്ള നിദ്രയ്ക്കും നൽകാനാവാത്ത ഒന്നുമൊന്നുമീ പ്രേമത്തിനും സ്നേഹത്തിനും കാമത്തിനും മോഹത്തിനും നൽകാനില്ലെന്ന്… ആശയ്ക്ക് വിശപ്പറിയില്ല.. വിശപ്പിന് പ്രേമവുമില്ല! തഴമ്പ് വീണ കൈത്തലങ്ങളിലെ തഴുകലിൽ പോറൽ വീണ വരകൾ! ചുന ചവർക്കുന്ന വാക്കുകളിൽ കരിഞ്ഞു പോകുന്ന ഹൃദയമന്ത്രങ്ങൾ! അർക്കൻ എരിച്ച താമരത്തണ്ടിന്റെ വേരിൽ കിളിർത്ത മുകുളമൊന്നിൽ പുതുമഴയുടെ നേർത്ത ചാറ്റൽ! ഞാനും പിന്നെ ഞാനും മാത്രമാണീ വേനൽ തുരുത്തിൽ! അലഞ്ഞുതിരിഞ്ഞു വട്ടംക്കറങ്ങി എന്നിലേക്ക് തന്നെ തിരിച്ചെത്തിയ വേദനയുടെ കൈവഴികൾ.. വ്യഥയുടെ കനൽചൂര്! എഴുതുന്നതത്രയും നുണകൾ ഹൃദയം ചുട്ട് പഴുക്കുമ്പോഴും…
പിഞ്ചിയ ഉടുപ്പും നിക്കറുമിട്ട രണ്ട് കൊച്ചു പയ്യന്മാരെ ഇരുവശത്തും ചുവന്ന റിബനിട്ട് ഉച്ചിക്കെട്ടിയ ഒരു കൊച്ചു പെൺകുട്ടിയെ ഒക്കത്തും ഇരുത്തി കണ്ണമ്മ പടി കയറി വരുമ്പോഴാണ് ഓണം ഇങ്ങെത്താറായി എന്ന് ഞാൻ ഓർക്കുന്നത്. അവര് വന്നുകഴിഞ്ഞു കൃത്യം ഒരു ആഴ്ച കഴിയുമ്പോൾ ഉത്രാടം ആയിരിക്കും. ഞങ്ങളുടെ വീട്ടിൽ നിന്നും അടുത്തുള്ള വീട്ടിൽ നിന്നും അരിയോ മറ്റ് സാധനങ്ങളോ പണമോ വസ്ത്രമോ ഒക്കെ ചോദിച്ചു വാങ്ങാനുള്ള വരവാണ്. വടക്കുള്ള ഒരു ആശാരി ചെറുക്കനുമൊത്ത് നാട് വിട്ടതാണ്. മൂന്ന് കുഞ്ഞുങ്ങളെയും കൊടുത്തിട്ട് ഒരു മഞ്ഞപ്പിത്ത പനിയിൽ അവനങ്ങ് പോയി. എപ്പോഴോ അമ്മയോട് പറഞ്ഞ ജീവിതകഥയാണ്. അന്ന് കേട്ടിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ട് കണ്ണമ്മ എന്റെ മുടിയിൽ തഴുകി പറഞ്ഞു. ” ഒന്നും താങ്ങാത്ത മനസ്സാ കുഞ്ഞിന്റെ. എപ്പോഴും ഇങ്ങനെ ആവരുത് കേട്ടോ.” ആ ഉപദേശം ഞാനിത് വരെ കേട്ടിട്ടില്ല. അന്ന് കണ്ണമ്മ വന്നപ്പോൾ അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു. ” കയ്യിൽ പാള…
“ഡീ.. ന്തേലും ചില്ലറയുണ്ടാവോ കയ്യില്..?” ചെറുതായി നര കയറിയ കുഞ്ഞു താടിയിലും നെറ്റിയിലും വിയർപ്പ് പൊടിഞ്ഞ് മുന്നിൽ വന്ന് നിന്ന് അവനെന്നോട് ചോദിച്ചപ്പോൾ പതിവ് പോലെ ഞാൻ കൂർത്ത നോട്ടം കൊണ്ട് മറു ചോദ്യം ചോദിച്ചു. ” എത്രാ വേണ്ടേ..?” ” നമ്മുടെ ബജറ്റ് അറിയില്ലേ മോളെ.. 500.. അതിൽ കൂടുതൽ നിന്റെ കയ്യിലും കാണില്ല. ഞാനൊട്ട് ചോദിക്കാറും ഇല്ലല്ലോ?” ക്ഷീണിച്ച ഇരുണ്ട മുഖത്ത് വരണ്ട ചിരി തെളിഞ്ഞു. വിധി ആവോളം തോൽപ്പിക്കാൻ ശ്രമിച്ചിട്ടും തോൽക്കില്ലെന്ന വാശിയോടെ പൊരുതുന്നവന്റെ ആത്മവിശ്വാസത്തിന്റെ നേർത്ത ചിരി. അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അവന്റെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവൻ ഒന്നൂടി വിളറി. ” ഇത്രേം വേണ്ട ടീ.. തിരിച്ചു തരാൻ പറ്റിയെന്ന് വരില്ല.” എളിക്ക് കൈ കുത്തി നിന്ന് അവനെ നോക്കി ഞാൻ പുച്ഛിച്ചു. ” അല്ലെങ്കിൽ തന്നെ നീ എന്നാ എനിക്ക് തിരിച്ചു തന്നിട്ടുള്ളത്. പറ്റ് എഴുതി എഴുതി എന്റെ 200 പേജിന്റെ നോട്ട് ബുക്ക്…
പള്ളിയുടെ പടവുകളിലേക്ക് വെയിൽ ഒരു അഗ്നിസ്തംഭം പോലെ ഇറങ്ങി വന്നു. ജെസബൽ വെയിലിലേക്ക് മുഖം നീട്ടി. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു. അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തു കൊള്ളട്ടെ. പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെ തന്നെ കഴിഞ്ഞു കൊള്ളട്ടെ. നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ. അസത്യത്തെ സ്നേഹിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്. ആകയാൽ, സൂര്യനെ അണിഞ്ഞു കഴിഞ്ഞ സ്ത്രീ ഇനി ഒരിക്കലും വിലപിക്കുകയില്ല. കബീർ മുഹമ്മദും ജോർജ് മരക്കാരനും ജെറോമും അവിനാശും സന്ദീപും നന്ദഗോപനും ബാലഗോപാലും സെബിനും ഭരിക്കുന്ന ഭൂമിയുടെ നീതി. ആണുങ്ങളുടെ വിചിന്തനത്തിന് മേൽ പ്രാണനും ജീവിതവും കൊണ്ട് കഥകൾ മെനയാൻ ശ്രമിച്ച് സ്വയം തോറ്റു അഴുകിയ പാഴ്മരം പോലെ മണ്ണിൽ അലിഞ്ഞു തുടങ്ങിയിട്ടും നേർത്ത സൂര്യരശ്മികളെ വലിച്ച് പിടിച്ച് ആവാഹിച്ച് കാലുകൾക്ക് ബലം കൊടുത്ത് എഴുന്നേറ്റ് നിന്ന ഒരുവൾ. അവളിനി വീഴരുത്. തട്ടി തടഞ്ഞു, വീണ് മൂക്കിൽ മണ്ണ് പറ്റരുത്. കാലം…
2018 ലെ പ്രളയം നമുക്ക് കാണിച്ചു തന്നത് നന്മയുള്ള കുറേ മനുഷ്യരെ കൂടിയാണ്. അന്ന് എല്ലാം നഷ്ടപ്പെട്ട മനുഷ്യരൊക്കെ സ്വരുക്കൂട്ടി വച്ചതും പ്രിയപ്പെട്ടവരെയും മലവെള്ളപാച്ചിൽ കൊണ്ട് പോകുന്നത് കണ്ട് നെഞ്ച് തകർന്ന് നിന്നത് കണ്മുന്നിൽ നിന്ന് മാഞ്ഞിട്ടില്ല. അവരൊക്കെ ഒരു തരത്തിൽ കരകയറി വരികയാണെന്നേ പറയാൻ പറ്റൂ. ഇപ്പോൾ മുണ്ടക്കൈ നടന്ന ദുരന്തത്തിന് മുന്നിലും അതേ നിസഹായതയോടെയാണ് നിൽക്കുന്നത്. 2019 നവംബർ 19 ന് ഞങ്ങളുടെ വീടിരുന്ന സ്ഥലത്തേക്ക് വെള്ളം ഇരച്ചു കയറി വന്നതും മുറ്റം വെള്ളം കയറിയിട്ടും അത് വലിഞ്ഞു പൊയ്ക്കോളും എന്ന് ചിന്തിച്ച് സിറ്റൗട്ടിലെ നനഞ്ഞ തറയിൽ വെള്ളത്തിലൂടെ പോകുന്ന ഇഴജന്തുക്കളെയും നോക്കി ഇരുന്നത് ഓർമയുണ്ട്. പടികളിൽ കൂടി വെള്ളം മുകളിലോട്ട് കയറിയപ്പോഴാണ് ആപത്താണെന്ന് മനസിലായി കുടുംബവീട്ടിലേക്ക് മാറാൻ വേണ്ടി ശ്രമിക്കുന്നത്. മുറ്റത്തെ വെള്ളത്തിലൂടെ നടക്കുമ്പോൾ നേരെത്തെ കണ്ട ഇഴജന്തുക്കൾ ആയിരുന്നു മനസ്സിൽ. ദൈവത്തെ വിളിച്ച് വഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് നെഞ്ചൊപ്പം വെള്ളമുണ്ടായിരുന്നെന്ന് മനസിലാകുന്നത്. ഉടുത്തിരുന്ന തുണി മാത്രം മിച്ചം…
എന്നെയൊന്ന് ചേർത്ത് പിടിക്കാനാണ് ഞാനാവശ്യപ്പെട്ടത്.. അയാൾ ഉള്ളം കയ്യോട് ചേർത്ത് വച്ചെന്നെ പുതപ്പിച്ചു! നെറുകയിലൊരു മഞ്ഞു കണം പോലൊരു ചുംബനം മാത്രമേ വേണ്ടിയിരുന്നുള്ളൂ.. മേലാസകലം മഞ്ഞുകാലമൊരുക്കി അയാളെന്നിൽ വസന്തമൊരുക്കി! വാടിത്തളർന്ന ചെഞ്ചീര തണ്ടിന് ഇടയ്ക്കിടെ വെള്ളം തളിച്ച് പൊലിമയേകുമ്പോലെ നേരം തെറ്റും നേരങ്ങളിൽ അവസ്ഥാന്തരങ്ങൾ പലവിധം ചിത്രങ്ങൾ വരയ്ക്കുന്ന എന്റെ ചിന്തകളെ പ്രേമം കൊണ്ട് ആഞ്ഞു പുൽകി അയാളെന്നിൽ പച്ച നിറച്ചു. അയാൾക്കെന്നോട് പ്രേമമായിരുന്നത്രേ! ചെന്നിറങ്ങളിൽ പൂക്കൾ വിരിക്കുന്ന കിടക്ക വിരിയിലെ ചുളിവ് നിവർത്താതെ അലങ്കോലമായി തിരിയുമ്പോൾ ആവി പറക്കുന്ന ചായക്കപ്പിനുമപ്പുറം ഞാനയാളെ കണി കണ്ടിരുന്നു! ആ വിരലുകൾ കൊണ്ട് കുത്തി വലിക്കുന്ന വേദനയുള്ള വയറുഭാഗങ്ങളിൽ അമർത്തി തടവി തല പിളരും പോലെ തോന്നുന്ന വേദനയിൽ നിശബ്ദമായി തഴുകി തലോടി അയാളെന്റെ ദിനങ്ങൾക്ക് കൂട്ടിരുന്നു! അപ്പോഴും അയാൾക്കെന്നോട് പ്രണയമായിരുന്നെന്ന്! കറുപ്പും വെളുപ്പും നിറഞ്ഞ പകൽ – രാത്രികളെ പിങ്കും പീച്ചും മഞ്ഞയും നീലയും നിറഞ്ഞ വിവിധ ഇളം ഷേഡുകളിൽ ക്യാൻവാസിൽ വർണങ്ങൾ…
