Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

എനിക്കൊരു മഴയാവണം… വിയർത്ത് കുളിച്ച് അവൻ വരുമ്പോൾ, കുളിരണിഞ്ഞ് വിയർപ്പാറ്റാൻ…. എനിക്കൊരു കാറ്റാവണം… വെയിലേറ്റ് പൊള്ളിയ കരുവാളിപ്പിൻ മേൽ തണൽ പോലെ ആഞ്ഞ് വീശാൻ…. പൂന്തോട്ടമാകണം… ഇടയ്ക്കൊന്ന് മഴച്ചാറ്റലേറ്റ് മയങ്ങി കിടക്കുവാൻ… ഇനിയൊരു നക്ഷത്രമാവണം… എങ്ങോട്ടെന്നറിയാതെ ഇരുളിൽ നീ നിൽക്കുമ്പോൾ കൈവിരൽ തുമ്പിൽ പിടിച്ച് വെളിച്ചമായ് മാറുവാൻ… കല്ലുകൾ പാകിയ ഇടവരമ്പിൽ തട്ടി കാലുകൾ നോവാതെയിരിക്കൻ നീ പോകും വഴിയെല്ലാം പടരുന്ന പുൽനാമ്പുകളാവണം… മറ്റൊരു ജന്മമുണ്ടെങ്കിൽ എനിക്ക് അവനാവണം… അവനെ ഞാനെങ്ങനെ സ്നേഹിച്ചെന്ന് തിരിച്ചറിയാൻ വേണ്ടി മാത്രം… 😊

Read More

വായിച്ചു പകുതിയാക്കിയ ‘ മഞ്ഞ വെയിൽ മരണങ്ങ’ളുടെ ശേഷിപ്പിൽ ഒരു കടലാസ് വച്ച് അടയാളമിട്ട് മേശപ്പുറത്തേക്ക് ഒതുക്കി വച്ച ശേഷം ഹേമ മെല്ലെ എഴുന്നേറ്റ് ജനലിനരുകിലേക്ക് നടന്നു. പുറത്ത് ഇരുട്ട്. മനസ്സിലും ഇരുട്ട്. ഇടയ്ക്കിടെ തെളിഞ്ഞും മറഞ്ഞും വീഴുന്ന വെട്ടം പോലെ ഇരുവശവും ശാന്തം. വായിച്ച കഥാപാത്രങ്ങൾ മുന്നിൽ വന്ന് നിൽക്കുന്നു. ” നീ എന്ത് നേടി? നീ ആരാണ്?” എന്നൊക്കെ അലമുറയിടുന്നു. ആരോടെന്നില്ലാതെ ഹേമ മെല്ലെ പിറുപിറുത്തു ” അറിയില്ല, എന്തിനോ ജനിച്ച്, എങ്ങനെയോ ജീവിച്ച് അങ്ങനെ തന്നെ തീരാൻ പോകുന്നു., ഇതിൽ കൂടുതൽ ഞാൻ എന്നെ എങ്ങനെ അടയാളപ്പെടുത്താൻ? ” പറഞ്ഞുതീർന്നതും കരച്ചിൽ വന്നു. കുറേ നാളായി അങ്ങനെയാണ്. ഓരോന്ന് ആലോചിച്ചു കൂട്ടി, ഹൃദയവും തലച്ചോറും തകരാറിലാക്കും. സ്വയം ‘ നശിച്ചവളെന്നും ശാപം കിട്ടിയവളെന്നും കഥകൾ മെനഞ്ഞു സ്വയം വേദനിപ്പിക്കും. മരിക്കാൻ പേടിയായത് കൊണ്ട് മാത്രമാണ് തനിപ്പോഴും ആത്മഹത്യ ചെയ്യാതെ ഇരിക്കുന്നതെന്ന് ഹേമ ഓർത്തു. പുറത്ത് നിന്ന് നോക്കുന്നവർക്ക്…

Read More

എപ്പോഴോ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത് ഇട്ടിരുന്ന വളവും മണ്ണും പച്ചക്കറി ചെടിയും അടങ്ങുന്ന കിറ്റ് വാങ്ങാനാണ് കൃഷിഭവനിലേക്ക് പോയത്. നല്ല മഴ പെയ്തു തുടങ്ങിയിരുന്നു സാധനം വാങ്ങി ഇറങ്ങുമ്പോൾ. കിറ്റും ഞാനും നനയാതെ ഇരിക്കാൻ കൃഷിഭവന്റെ നീളൻ വരാന്തയിൽ ഒരു ഓരത്ത് ഒതുങ്ങി നിന്നു. ആരെയോ ഓട്ടം കൊണ്ട് വന്ന ഓട്ടോയിൽ നിന്ന് രഘുവേട്ടൻ “മോളെ…” ന്ന് വിളിച്ച് അടുത്തേക്ക് ഓടി വന്നു. അയാളെ കണ്ടിട്ട് വർഷങ്ങൾ ആയിരുന്നു. എങ്കിലും അയാൾ എന്നെയും ഞാൻ അയാളെയും തിരിച്ചറിഞ്ഞു. കയ്യിലെ സിഗരറ്റ് തറയിലിട്ട് ചവിട്ടി കെടുത്തി, വിശേഷങ്ങൾ ചോദിക്കുന്നതിനൊപ്പം അയാൾ ചോദിച്ചു ” നിന്റെ ചേച്ചിയുടെ ഭർത്താവിന് എങ്ങനുണ്ട്?” ചേച്ചിയുടെ ഭർത്താവ് rcc യിലാണ്. “കുഴപ്പമില്ല രഘുവേട്ടാ. നേരത്തെ അറിഞ്ഞത് കൊണ്ട് രോഗം ഭേദം ആക്കാമെന്ന് ഡോക്ടർസ് പറഞ്ഞു. ആഗസ്റ്റ് മാസം ഓപ്പറേഷൻ വച്ചിട്ടുണ്ട്. പാവം ചേച്ചി., വീടും ഹോസ്പിറ്റലുമായി ഓടി നടന്ന് തളർന്നു.” വേദനയോടുള്ള എന്റെ ശബ്ദം കേട്ടിട്ടും അലിവില്ലാതെ അയാൾ…

Read More

കിടന്നതേ ഓർമയുള്ളൂ.. ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ ചുറ്റിനും ഇരുട്ട്. സന്ധ്യ മയങ്ങി കൂരിരുൾ കേറി വന്നത് പോലും അറിയാതെ ബോധം കെട്ടുറങ്ങി പോയോ? ഇരുട്ടത്ത് കുറേനേരം ഇരുന്നു. പിന്നെ എഴുന്നേറ്റ് വരാന്തയിലെയും ഹാളിലെയും റൂമിലെയും ലൈറ്റ് ഇട്ടു. ഓർമകൾ വേരറ്റ് സ്തംഭിച്ചു നിൽക്കുന്നു. എന്തിനായിരുന്നു ഒഴിഞ്ഞു പോന്നത് എന്ന് പോലും ഓർമ കിട്ടുന്നില്ല. വർഷങ്ങൾ നീണ്ട ഒരു ദാമ്പത്യത്തിന് തിരശീല ഇട്ടുകൊണ്ട് രാജിക്കത്ത് എഴുതി കൊടുത്തിട്ട് ഇറങ്ങി വന്നതാണ്. ഒറ്റയ്ക്ക് ഇനി എങ്ങനെ എന്നറിയില്ല. “വേണ്ട, നിനക്ക് ഞാൻ ഇല്ലാതെ ജീവിക്കാനറിയില്ല.” എന്ന് അയാൾ പറഞ്ഞത് ഓർമ വരുന്നു. ശരിയാണ്. ഒരിടത്തും ഒറ്റയ്ക്ക് പോയിട്ടില്ല.ഒരു സാധനം മേടിക്കാൻ പോലും ഒറ്റയ്ക്ക് പോകേണ്ടി വന്നിട്ടില്ല. അമ്മ എല്ലാവരോടും പറഞ്ഞു നടന്നു ” എന്റെ മോളെ മരുമോൻ കൈവെള്ളയിൽ കൊണ്ട് നടക്കുമ്പോലെ ആണ് നോക്കുന്നത്.” ഇടയ്ക്കിടെ ഞെരിഞ്ഞ് ശ്വാസം മുട്ടുന്നത് മോൾ പറയുന്നത് അവർ അപ്പാടെ അവഗണിച്ചു. ഒറ്റയ്ക്ക് ഇനി പാടായിരിക്കുമോ? സാമ്പത്തിക ശേഷിയില്ലാത്ത…

Read More

“അച്ചൂ.. ” “യെസ്, പറയൂ സാർ.. ” “ഓഹോ.. മാഡത്തിന് സംസാരിക്കാൻ സമയമുണ്ടാവ്വോ? അതോ അപ്പോയ്ന്റ്മെന്റ് എടുക്കണോ? ” നോ സാർ.. ഐ ആം ആൽവേസ് അവൈലബിൾ. മറ്റുള്ളോർ അവൈലബിൾ അല്ലാത്തത് എനിക്ക് മാത്രമാണ്.. ” “ഓ.. അത് ശരി.. ” ഇൻഫോപാർക്ക് ഐ ടി മേഖലയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന അർച്ചന, വിശ്വജിത്ത് എന്നിവരുടെ ഇന്നത്തെ സംഭാഷണമാണ് മേല്പറഞ്ഞത്. ചില ദിവസങ്ങളിൽ പൈങ്കിളിക്കഥകളിൽ പോലും കാണാത്തത്ര പ്രണയ സല്ലാപങ്ങൾ നടക്കാറുണ്ട്. മറ്റ് ചിലപ്പോൾ രാജമൌലി ചിത്രങ്ങളിൽ പോലും കാണാൻ പറ്റാത്ത ഫൈറ്റ് രംഗങ്ങളും. എന്തൊക്കെ ആയാലും കുറച്ച് ദിവസങ്ങളായി അടൂരിന്റെ ചിത്രമാണ് അവിടെ ഓടി കൊണ്ടിരിക്കുന്നത്. മൗനം കൊണ്ട് മതിലുകൾ പണിത് പണിത് അവസാനം ഗതി കെട്ടിട്ടാണ് വിശ്വ അച്ചുവിന്റെ ഫ്ലാറ്റിലെത്തിയത്. “നിനക്ക് എന്തേലും പറയാനുണ്ടോ അച്ചൂ?” അർച്ചന തല കുടഞ്ഞു. “എനിക്കൊന്നും പറയാനില്ല. പറയാൻ ഉണ്ടായിരുന്നു. അപ്പോൾ കേൾക്കാൻ ആളില്ലാരുന്നു. ” വിശ്വജിത്തിന് തല പെരുത്തു. എത്രനാൾ കൊണ്ട്…

Read More

ഇന്ന് അഷ്ടമംഗലം ക്ഷേത്രത്തിലെ മൂന്നാം ദിന ഉത്സവം. വർഷങ്ങൾക്ക് മുൻപ് ഈ ഒരു ദിവസത്തിലാണ് ഞാനാദ്യമായി ആത്മഹത്യയെ കുറിച്ച് ഗൗരവമായി ചിന്തിച്ചത്. ശ്രമിച്ചതും.. വള്ളി പുള്ളി വിടാതെയുള്ള കാരണങ്ങൾ ഓർക്കുന്നില്ല. പക്ഷേ എപ്പോഴോ നഷ്ടപ്പെട്ട് പോയ പ്രതീക്ഷകളും പകരം കൂട്ടിനെത്തിയ നിരാശകളുമാണ് അതിന് കാരണമെന്ന് വ്യക്തം. ഏട്ടനും ബാക്കിയുള്ളോരുമൊക്കെ ഉത്സവത്തിന് പോയിരുന്നു. പോകാൻ ഒരുങ്ങിയിറങ്ങിയ ഞാൻ അമ്മയുടെ ദുർമുഖവും വാക്കുകളും കേട്ട് തിരിച്ച് മുറിയിലേക്ക് തന്നെ പോന്നു. അനുനയിപ്പിച്ച് കൊണ്ട് പോകാൻ ഏട്ടനും അരുണുമൊക്കെ വന്നെങ്കിലും എന്റെ വാശി ജയിച്ചു. അവർ പോയി. മോൾ കുഞ്ഞായിരുന്നത് കൊണ്ട് ആഗ്രഹിച്ച് ഇറങ്ങി വന്നിട്ട് പോകാൻ സാധിക്കാത്ത വിഷമമൊന്നും കുഞ്ഞിനുണ്ടായിരുന്നില്ല. ഏട്ടത്തി കുഞ്ഞിനേയും കൊണ്ട് പോയപ്പോൾ ഞാൻ മുറിയിൽ തനിച്ചായി. എന്തായിരുന്നു അപ്പോഴൊക്കെ മാനസികാവസ്ഥ എന്നൊന്നും ഇപ്പോൾ ശരിക്ക് ഓർത്തെടുക്കാൻ ആവുന്നില്ല. എങ്കിലും എല്ലാ ചിന്തകൾക്കും ഒടുവിൽ ഉത്തരം കിട്ടിയത് ഒന്ന് മാത്രമാണ്. മരണം. എന്റെ മരണത്തിലൂടെ എന്റെ അമ്മയും ഏട്ടന്റെ അമ്മയും ജീവിതകാലം…

Read More

ഞാനായി മാറിയത് എന്തിനെന്നോ? ചിന്തകളിൽ പോലും നീ ഉണ്ടാവാതെ ഇരിക്കാൻ.. കനലുകൾ നീറി ഉള്ളം പുകയാതെ ഇരിക്കാൻ… സ്നേഹം യാചിച്ചു നേടാതെ ഇരിക്കാൻ.. പ്രണയം സമയം നോക്കി വരാതെയിരിക്കാൻ… എന്നെ ഞാൻ വെറുക്കാതെയിരിക്കാൻ.. ഇനിയൊരിക്കലും.. ഞാൻ നീയാവാതെ ഇരിക്കാൻ….

Read More

പിരിഞ്ഞു പോയ പ്രണയത്തിന്റെ നോവോർമ്മകളുടെ പൊള്ളലേറ്റ് ഉരുകിപ്പോയൊരു ഹൃദയമായിരുന്നു! മയിൽപ്പീലി തുമ്പ് കൊണ്ടവയിൽ സ്നേഹത്തിന്റെ തേൻ പുരട്ടുമ്പോൾ ഒരിക്കലും തിരിച്ചൊന്നും പ്രതീക്ഷിച്ചില്ലവൾ.. പ്രതീക്ഷകൾ നശിച്ചില്ലയെങ്കിലും ചില ഓർമകൾ കൊണ്ട് മുറിവേറ്റ് ഒട്ടും സന്തോഷത്തോടെയല്ലാതെ ജീവിതത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും ഓടി തളരാൻ തീരുമാനി- ച്ചെങ്കിലും നിരാശയുടെ ഭാരമൊന്നിറക്കി വയ്ക്കുവാൻ കൊതിച്ചെത്തിയതും അവളുടെ മടിത്തട്ടിൽ.. ഭൂമിയായ് താങ്ങിയവൾ തെന്നലായ് വീശിയവൾ.. എങ്കിലും.. പകരം വന്നവൾ കാഴ്ചക്കാരിയാകും പോലെ ഓരോ നിമിഷങ്ങളിലും വേദന തിന്ന മനസ്സുമായി കണ്ണ് നിറയ്ക്കാൻ വിധിക്കപ്പെട്ടവൾ അവൾ! അഭയമായിരുന്നവൾ.. എങ്കിലും ആരുടെയും നിഴൽപ്പാടുകളിൽ പാദം പതിയാതെ മെല്ലെ നടന്നകലുമ്പോൾ.. വിധി നൽകിയ കരുത്തുമായ്.. തിരിഞ്ഞു നിന്ന് നിറകണ്ണുകളോടവൾ ചോദിക്കുന്നു.. “ഇതിൽ എന്തായിരുന്നെന്റെ സ്ഥാനം..?” ആരായിരുന്നു ഞാൻ നിങ്ങൾക്ക്

Read More

“മാമാ.. എനിക്കും വേണം ആദ്യരാത്രി.” ഏഴു വയസ്സുള്ള പൊന്നൂട്ടി അത് പറഞ്ഞപ്പോൾ കുടിച്ചു കൊണ്ടിരുന്ന ചായ നിറുകയിൽ കയറി ചുമച്ച് ചുമച്ച് അനീഷിന്റെ കണ്ണ് മിഴിഞ്ഞു. “എന്തോന്ന്..? ” മാമാ എനിക്ക് ആദ്യരാത്രി വേണം..” “ഈശ്വരാ…ഈ കുരിപ്പ് എന്തൊക്കെയാ ഈ പറയുന്നേ… ചേച്ചീ…എടി ചേച്ചിയേ..” അടുക്കളയിൽ നിന്ന് അശ്വതി ഓടി വന്നു. “എന്താടാ..? ” നിന്റെ പൊന്നുമോളെ കെട്ടിച്ചു കൊടുക്കാൻ സമയമായി.അവൾക്ക് ആദ്യരാത്രി വേണം പോലും..” “എന്റെ അനിക്കുട്ടാ.. സിനിമയോ സീരിയലോ ഏതാണ്ട് കണ്ടിടം മുതൽ ഇവളിങ്ങനെയാ. ഏത് നേരോം ഇതന്നെ പറച്ചില്.. ആൾക്കാരുടെ മുന്നിലെങ്ങാനും വച്ച് പറയുമോന്നാ ന്റെ പേടി.” അനീഷ് പൊട്ടിച്ചിരിച്ചു.പൊന്നൂട്ടി മുഖവും വീർപ്പിച്ചു തിരിഞ്ഞ് ഒറ്റ പോക്ക്. അത് കണ്ട് അവർ പൊട്ടിച്ചിരിച്ചു. “ചായ മൊത്തം മണ്ടയ്ക്ക് കേറീട്ട് എല്ലാം പോയി. നീ പോയി ഒരു ചായ കൊണ്ട് വാ.” കാലി ഗ്ലാസും മേടിച്ച് അശ്വതി അകത്തേക്ക് പോയി. അശ്വതിയും ഭർത്താവ് ദിനേശനും പൊന്നൂട്ടിയും അടങ്ങുന്ന കൊച്ചു…

Read More

പലരും വരഞ്ഞിട്ട പോറലുകൾ വീണ മനസ്സാണ്! അവളെ സ്നേഹിക്കുമ്പോൾ ഒരുവട്ടം കൂടി ആലോചിക്കുക! അവളെ തഴുകുമ്പോൾ ഒന്നു കൂടി ആലോചിച്ച് നോക്കുക! അതിന് ശേഷം മാത്രം പ്രണയിക്കുക. ഒരിക്കൽക്കൂടി നൊന്താൽ തകർന്ന ജീവിതത്തിനൊപ്പം അവൾ നിന്നേ കൂടി കൊണ്ട് പോയേക്കാം!

Read More