Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

ഇന്ന് അഷ്ടമംഗലം ക്ഷേത്രത്തിലെ മൂന്നാം ദിന ഉത്സവം. വർഷങ്ങൾക്ക് മുൻപ് ഈ ഒരു ദിവസത്തിലാണ് ഞാനാദ്യമായി ആത്മഹത്യയെ കുറിച്ച് ഗൗരവമായി ചിന്തിച്ചത്. ശ്രമിച്ചതും.. വള്ളി പുള്ളി വിടാതെയുള്ള കാരണങ്ങൾ ഓർക്കുന്നില്ല. പക്ഷേ എപ്പോഴോ നഷ്ടപ്പെട്ട് പോയ പ്രതീക്ഷകളും പകരം കൂട്ടിനെത്തിയ നിരാശകളുമാണ് അതിന് കാരണമെന്ന് വ്യക്തം. ഏട്ടനും ബാക്കിയുള്ളോരുമൊക്കെ ഉത്സവത്തിന് പോയിരുന്നു. പോകാൻ ഒരുങ്ങിയിറങ്ങിയ ഞാൻ അമ്മയുടെ ദുർമുഖവും വാക്കുകളും കേട്ട് തിരിച്ച് മുറിയിലേക്ക് തന്നെ പോന്നു. അനുനയിപ്പിച്ച് കൊണ്ട് പോകാൻ ഏട്ടനും അരുണുമൊക്കെ വന്നെങ്കിലും എന്റെ വാശി ജയിച്ചു. അവർ പോയി. മോൾ കുഞ്ഞായിരുന്നത് കൊണ്ട് ആഗ്രഹിച്ച് ഇറങ്ങി വന്നിട്ട് പോകാൻ സാധിക്കാത്ത വിഷമമൊന്നും കുഞ്ഞിനുണ്ടായിരുന്നില്ല. ഏട്ടത്തി കുഞ്ഞിനേയും കൊണ്ട് പോയപ്പോൾ ഞാൻ മുറിയിൽ തനിച്ചായി. എന്തായിരുന്നു അപ്പോഴൊക്കെ മാനസികാവസ്ഥ എന്നൊന്നും ഇപ്പോൾ ശരിക്ക് ഓർത്തെടുക്കാൻ ആവുന്നില്ല. എങ്കിലും എല്ലാ ചിന്തകൾക്കും ഒടുവിൽ ഉത്തരം കിട്ടിയത് ഒന്ന് മാത്രമാണ്. മരണം. എന്റെ മരണത്തിലൂടെ എന്റെ അമ്മയും ഏട്ടന്റെ അമ്മയും ജീവിതകാലം…

Read More

ഞാനായി മാറിയത് എന്തിനെന്നോ? ചിന്തകളിൽ പോലും നീ ഉണ്ടാവാതെ ഇരിക്കാൻ.. കനലുകൾ നീറി ഉള്ളം പുകയാതെ ഇരിക്കാൻ… സ്നേഹം യാചിച്ചു നേടാതെ ഇരിക്കാൻ.. പ്രണയം സമയം നോക്കി വരാതെയിരിക്കാൻ… എന്നെ ഞാൻ വെറുക്കാതെയിരിക്കാൻ.. ഇനിയൊരിക്കലും.. ഞാൻ നീയാവാതെ ഇരിക്കാൻ….

Read More

പിരിഞ്ഞു പോയ പ്രണയത്തിന്റെ നോവോർമ്മകളുടെ പൊള്ളലേറ്റ് ഉരുകിപ്പോയൊരു ഹൃദയമായിരുന്നു! മയിൽപ്പീലി തുമ്പ് കൊണ്ടവയിൽ സ്നേഹത്തിന്റെ തേൻ പുരട്ടുമ്പോൾ ഒരിക്കലും തിരിച്ചൊന്നും പ്രതീക്ഷിച്ചില്ലവൾ.. പ്രതീക്ഷകൾ നശിച്ചില്ലയെങ്കിലും ചില ഓർമകൾ കൊണ്ട് മുറിവേറ്റ് ഒട്ടും സന്തോഷത്തോടെയല്ലാതെ ജീവിതത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും ഓടി തളരാൻ തീരുമാനി- ച്ചെങ്കിലും നിരാശയുടെ ഭാരമൊന്നിറക്കി വയ്ക്കുവാൻ കൊതിച്ചെത്തിയതും അവളുടെ മടിത്തട്ടിൽ.. ഭൂമിയായ് താങ്ങിയവൾ തെന്നലായ് വീശിയവൾ.. എങ്കിലും.. പകരം വന്നവൾ കാഴ്ചക്കാരിയാകും പോലെ ഓരോ നിമിഷങ്ങളിലും വേദന തിന്ന മനസ്സുമായി കണ്ണ് നിറയ്ക്കാൻ വിധിക്കപ്പെട്ടവൾ അവൾ! അഭയമായിരുന്നവൾ.. എങ്കിലും ആരുടെയും നിഴൽപ്പാടുകളിൽ പാദം പതിയാതെ മെല്ലെ നടന്നകലുമ്പോൾ.. വിധി നൽകിയ കരുത്തുമായ്.. തിരിഞ്ഞു നിന്ന് നിറകണ്ണുകളോടവൾ ചോദിക്കുന്നു.. “ഇതിൽ എന്തായിരുന്നെന്റെ സ്ഥാനം..?” ആരായിരുന്നു ഞാൻ നിങ്ങൾക്ക്

Read More

“മാമാ.. എനിക്കും വേണം ആദ്യരാത്രി.” ഏഴു വയസ്സുള്ള പൊന്നൂട്ടി അത് പറഞ്ഞപ്പോൾ കുടിച്ചു കൊണ്ടിരുന്ന ചായ നിറുകയിൽ കയറി ചുമച്ച് ചുമച്ച് അനീഷിന്റെ കണ്ണ് മിഴിഞ്ഞു. “എന്തോന്ന്..? ” മാമാ എനിക്ക് ആദ്യരാത്രി വേണം..” “ഈശ്വരാ…ഈ കുരിപ്പ് എന്തൊക്കെയാ ഈ പറയുന്നേ… ചേച്ചീ…എടി ചേച്ചിയേ..” അടുക്കളയിൽ നിന്ന് അശ്വതി ഓടി വന്നു. “എന്താടാ..? ” നിന്റെ പൊന്നുമോളെ കെട്ടിച്ചു കൊടുക്കാൻ സമയമായി.അവൾക്ക് ആദ്യരാത്രി വേണം പോലും..” “എന്റെ അനിക്കുട്ടാ.. സിനിമയോ സീരിയലോ ഏതാണ്ട് കണ്ടിടം മുതൽ ഇവളിങ്ങനെയാ. ഏത് നേരോം ഇതന്നെ പറച്ചില്.. ആൾക്കാരുടെ മുന്നിലെങ്ങാനും വച്ച് പറയുമോന്നാ ന്റെ പേടി.” അനീഷ് പൊട്ടിച്ചിരിച്ചു.പൊന്നൂട്ടി മുഖവും വീർപ്പിച്ചു തിരിഞ്ഞ് ഒറ്റ പോക്ക്. അത് കണ്ട് അവർ പൊട്ടിച്ചിരിച്ചു. “ചായ മൊത്തം മണ്ടയ്ക്ക് കേറീട്ട് എല്ലാം പോയി. നീ പോയി ഒരു ചായ കൊണ്ട് വാ.” കാലി ഗ്ലാസും മേടിച്ച് അശ്വതി അകത്തേക്ക് പോയി. അശ്വതിയും ഭർത്താവ് ദിനേശനും പൊന്നൂട്ടിയും അടങ്ങുന്ന കൊച്ചു…

Read More

പലരും വരഞ്ഞിട്ട പോറലുകൾ വീണ മനസ്സാണ്! അവളെ സ്നേഹിക്കുമ്പോൾ ഒരുവട്ടം കൂടി ആലോചിക്കുക! അവളെ തഴുകുമ്പോൾ ഒന്നു കൂടി ആലോചിച്ച് നോക്കുക! അതിന് ശേഷം മാത്രം പ്രണയിക്കുക. ഒരിക്കൽക്കൂടി നൊന്താൽ തകർന്ന ജീവിതത്തിനൊപ്പം അവൾ നിന്നേ കൂടി കൊണ്ട് പോയേക്കാം!

Read More

നിന്നയിടം കൂടി കുത്തിയൊലിച്ച് പോകുംതരത്തിൽ കനത്തു പെയ്യുന്ന പെരുമഴ വെള്ളക്കൂത്ത്. പാതി മുറിഞ്ഞു തൂങ്ങാറായ മൺ വെട്ടി പാതയ്ക്ക് മുന്നിൽ കാർ നിർത്തിയിട്ടിട്ട് ഞാൻ ഇറങ്ങി നിന്നു. ഇരു വശത്തുമുള്ള മണ്ണിന്റെ കൂനകൾ ഏത് നിമിഷവും പൊടിഞ്ഞ് താഴേക്ക് ഇറങ്ങിയേക്കാം.അത് മുന്നിലുള്ള പാലത്തെ മുച്ചൂടും മുടിച്ച് കൊണ്ട് വെള്ളത്തിലേക്ക് ഒലിച്ചു പോയേക്കാം. എന്റെ ഈ കാറും ഞാനും അതിന്റെ കൂടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി സഞ്ചരിച്ചേക്കാം. അങ്ങനെ ഒട്ടേറെ ചിന്തകളിലൂടെ മനസ്സ് കൊള്ളിയാൻ പോലെ പാഞ്ഞു കൊണ്ടേ ഇരുന്നു. സർജൻ ആയ എന്റെ മുന്നിൽ വരുന്ന ഓരോ ശവശരീരങ്ങളും കണ്മുന്നിൽ നൃത്തം വയ്ക്കുന്നത് പോലെ. കഴുത്തിൽ കയറു മുറുകി നേർത്ത കശേരുക്കൾ പോലും പൊട്ടി തുറിച്ച കണ്ണുകളും നീണ്ട വിരൽ നഖങ്ങൾ കൊണ്ട് മാന്തി പറിച്ച തുടയും പുറവുമായി ഒരു മാംസ പിണ്ഡം തല കുത്തി മറയുന്നു. അയാൾക്ക് ഹോസ്പിറ്റലിലെ പ്യൂൺ കേശവൻ ചേട്ടന്റെ മുഖം. എന്തിന്റെ പേരിലോ ഒരു…

Read More

മരവിച്ചു പോയ കാലുകൾ നോക്കി പ്രിയ ഇരുന്നു. മരവിച്ചത് മാത്രമല്ല മരിച്ചും പോയി ആ കാലുകൾക്ക് ഉടമ. വിണ്ട് കീറിയ കാല്പാദങ്ങൾ. ഒരിക്കലെങ്കിലും ആ കാലുകൾ താൻ കണ്ടിരുന്നെങ്കിൽ ഒരിക്കലും തന്റെ അച്ഛനു മുന്നിൽ പാരാദൂരങ്ങളുടെയും നഷ്ടങ്ങളുടെയും ഇല്ലായ്മയുടെയും വിഴുപ്പുകൾ ഇറക്കി വയ്ക്കില്ലാരുന്നു. തന്റെ പോളിഷ് ചെയ്തു വച്ച കാൽനഖങ്ങളും അതിൽ പുരട്ടിയ ചായവും ലജ്ജയോടെ അവൾ പാവാടതുരുത്തിലേക്ക് ഒളിപ്പിച്ചു വച്ചു. കോളേജിൽ നിന്ന് കൂടെ പഠിച്ചവരും സാറുന്മാരും ടീച്ചർമാരും വന്നിട്ടുണ്ട്. ചെറിയ ഓടിട്ട വീട്ടിലെ അത്രയും സൗകര്യക്കുറവിൽ നിന്നാണ് പ്രിയ വരുന്നത് എന്ന് തിരിച്ചറിഞ്ഞ ചിലരൊക്കെ അതിശയിച്ചു. അവളുടെ ഉടയാടകളോ നടപ്പും ഭാവവുമോ കണ്ടാൽ അവൾ ഇല്ലായ്മയുടെ കൂട്ടിൽ നിന്നാണ് എത്തുന്നത് എന്ന് ആർക്കും മനസ്സിലാവില്ലാരുന്നു. അതെല്ലാം തന്റെ അച്ഛന്റെ അധ്വാനത്തെ പിഴിഞ്ഞൂറ്റി താൻ വച്ചു കെട്ടിയ മുഖംമൂടിയായിരുന്നു എന്നവൾ മനസ്സിൽ ഉറക്കെ അലറി വിളിച്ചു കൊണ്ടിരുന്നു. തന്നോട് ചെറിയ ഒരിഷ്ടം പുലർത്തി വന്നിരുന്ന വരൂണിന്റെ മുഖം ചുളിയുന്നത് അവൾ…

Read More

താമരയ്ക്കും സൂര്യനും പ്രണയം.. പ്രകൃതിയറിയാതെ പ്രപഞ്ചമറിയാതെ… വല്ലാത്തൊരു പ്രണയം… അവൻ വരുമ്പോൾ മാത്രം കൂമ്പിയുറങ്ങുന്ന മൊട്ടുകളത്രയും വിടർന്നു പരക്കും… ചാരത്തണയുന്ന വണ്ടിനെ താമരപെണ്ണ് ക്രുദ്ധയായി ഓട്ടിച്ച് വിടും.. കത്തുന്ന കണ്ണുകൾ കൊണ്ടർക്കൻ വണ്ടിന്റെ ചിറകുകൾ കരിച്ചു വിടും… ആരാരുമറിയാതെ പ്രഭാത വീചികളിൽ അന്യോന്യം നോക്കി പുഞ്ചിരിച്ചവർ.. നാണത്തോടടയുന്ന കണ്ണുകൾ നോക്കിയവൻ ഒത്തിരി സ്നേഹത്തോടാസ്വദിക്കും… സായന്തനത്തിന്റെ ഒളികൾ പരക്കുമ്പോൾ ആലിംഗനം നൽകിയവൻ പിരിഞ്ഞു പോകും.. ഒത്തിരി ഒത്തിരി മോഹങ്ങളോടവൾ അവനെ നോക്കി മയങ്ങിപ്പോകും… ഒരുനാൾ അവളവനോട് ചോദിച്ചു… “എന്നെങ്കിലും നമ്മളൊരുമിക്കുമോ? വേദനയോടവൻ മറുത്തു ചൊല്ലി… ” ഇല്ലയോമാനെ….ഒരുനാളും ചേരാത്ത ബന്ധമാണ് നീയും ഞാനും.. അതിരുകളില്ലാത്ത ആകാശ താഴ് വരയുടെ അധിപനാണ് ഞാൻ… നക്ഷത്രവും ഗ്രഹങ്ങളും തിരി തെളിയിക്കുന്ന പ്രപഞ്ച സത്യത്തിൻ ആദിനാഥൻ… നീയോ….ദേവീ… ചേറിലെ വെള്ളത്തിൽ നിറങ്ങൾ വരയ്ക്കുന്ന വെറുമൊരു ചിത്രകാരി… മീനും തവളയും ഞണ്ടും മദിക്കുന്ന ചെറുകുളത്തിലെ തമ്പുരാട്ടി..” ഇത് കേട്ടു താമര ചേറ്റു കുളത്തിൻ അഗാധതയിലേക്ക് ഊർന്നിറങ്ങി…പിന്നെ ഒരിക്കലും വിടരാതെ….

Read More

ചെറിയ ചെറിയ പോറലുകൾ കൊണ്ട് ഹൃദയം നിറയെ മുറിവുകളാണ്! ചെറുതായൊന്ന് തട്ടിയാൽ പോലും വല്ലാതെ നോവും! ഓർമകൾ കൊണ്ട് നിറഞ്ഞ ഇടങ്ങളിൽ ഇരിക്കാൻ പോലുമാവാതെ സ്നേഹവും സന്തോഷവും പടിയിറങ്ങി പോയ മനസ്സാണ്! ഇനിയും കുത്തി വേദനിപ്പിക്കരുത്!

Read More

വിശ്വസിച്ചു പോയ ചിലരെ കണ്ടിട്ട് നമ്മളെടുത്ത തീരുമാനങ്ങളാണ് വിഷമങ്ങൾ നൽകുന്നതെങ്കിൽ.. ഇനിയും സമയമുണ്ടെങ്കിൽ അവ തിരുത്താം! ഇല്ലെങ്കിൽ ഹൃദയം കൊടുത്ത് സങ്കടങ്ങളെ വിലയ്ക്ക് വാങ്ങിച്ചുകൊണ്ടേ ഇരിക്കും!!

Read More