ചില ഓർമകളെയും ചില മനുഷ്യരെയും വീണ്ടും മനസ്സിൽ ചുമന്ന് നടക്കരുത്! കഴുത്തിൽ ചുറ്റിയ പാമ്പ് പോലെ അവ നമ്മളെയും വരിഞ്ഞു മുറുക്കി ശ്വാസം വിടാൻ പോലും കഴിയാതെ കൊന്നു കളയും!
Author: Anju Ranjima
പലരുടെയും നേരംപോക്ക് ആയിരുന്നു ഞാൻ. പലർക്കും പൊട്ടിപ്പോയ ഹൃദയം ചേർത്ത് വച്ച് കൊടുക്കുന്ന തിരക്കിൽ സ്വന്തം ഹൃദയം ശരിയാക്കാൻ മറന്ന് പോയി.
വരികളിൽ സ്നേഹം പുരട്ടി നീ പ്രണയം പറഞ്ഞപ്പോൾ മനസ് നിറഞ്ഞ് ഞാൻ ചിരിച്ചു. വിരലുകളിൽ രാഗം മീട്ടി എന്റെ മേനിയിൽ തഴുകി പ്രണയിച്ചപ്പോൾ മനസറിഞ്ഞു ഞാൻ വീണ്ടും ചിരിച്ചു. ചുണ്ടിൽ അമൃതം പുരട്ടി നീ ചുംബിച്ചപ്പോൾ ഹൃദയം കവിഞ്ഞൊഴുകിയ സ്നേഹം കൊണ്ട് ഞാൻ ചിരിച്ചു. ഓരോ നിമിഷവും പ്രണയമാണിതെന്ന് വിശ്വസിച്ചു കൊണ്ട് ഞാൻ പൊട്ടിപ്പൊട്ടി ചിരിച്ചു. ഇന്നും ചിരിക്കുന്നുണ്ട്..! പക്ഷേ.. ചിരിക്കൊടുവിൽ കണ്ണുകൾ നിറയുന്നതെന്തിനാവോ? മനസ് വിങ്ങുന്നതെന്തിനോ?
ഉള്ളിലെത്ര കനലെരിഞ്ഞാലും പുറമേ പുഞ്ചിരിക്കുന്ന ചില മനുഷ്യരുണ്ട്! വെറുതെ ഒന്ന് ചേർത്ത് നിർത്തി താലോടിയാൽ പോലും അലതല്ലി കരയാൻ പാകത്തിന് സങ്കടക്കടലുണ്ടാവും അവരുടെ ഉള്ളില്…!
ഓർമ്മകൾ ഒരുപാട് കൂട്ടിനുള്ളവർക്കാണ് രാത്രി കൂട്ടിനിരിക്കുന്നതത്രേ!
ജീവിതത്തിന്റെ ഒരു പകുതിയിൽ ഇരുട്ട് കാണുമ്പോൾ അവിടം വെളിച്ചമാക്കാൻ ശ്രമിക്കുമ്പോഴാണ് പലരും പരാജയപ്പെട്ട് പോകുന്നത്. മറുപകുതിയിൽ നമുക്ക് വേണ്ട വെളിച്ചം നിറച്ച് സന്തോഷം കണ്ടെത്തി നോക്കിയാൽ ജീവിതം ബാലൻസ് ആയി മുന്നോട്ട് പോകും!
ഒരുവനിലെ നന്മ കണ്ട് മാത്രമല്ല അവന്റെ ഉള്ളിലെ തിന്മ കൂടി മനസിലാക്കി അതിനെ ഇല്ലായ്മ ചെയ്ത് കൂടെ നിൽക്കുമ്പോഴാണ് ശരിക്കും ആ മനുഷ്യനെ നിങ്ങൾ സ്നേഹിക്കുന്നത്!
തളർന്നിരുന്നപ്പോൾ ആശ്വസിപ്പിക്കാനെത്തിയവർ തന്നെയാണ് പൂർണമായും അവളെ തകർത്ത് കളഞ്ഞത്!
എനിക്ക് മാത്രമെന്താ ഇങ്ങനെ? മണിക്കൂറുകൾ ക്യൂ നിന്ന് അടുത്തെത്തുമ്പോഴേക്കും സാധനം തീർന്ന് പോകും.. കുട കൊണ്ട് പോയാൽ മഴ പെയ്യില്ല.. കൊണ്ട് പോകാത്ത അന്ന് തകർത്ത് പെയ്ത് പെരുമഴ. സ്റ്റേഷനിൽ നേരെത്തെ ചെന്നിരുന്നാൽ ട്രെയിൻ ലേറ്റ്.. താമസിച്ചു പോയാൽ അന്ന് വണ്ടി നേരത്തെ പോകും! എല്ലാവർക്കും വേണ്ടപ്പോൾ ഞാൻ ഉണ്ടാകും. എനിക്ക് വേണ്ടപ്പോ ആരുമില്ല. തനിച്ചിരിക്കുമ്പോൾ ആരുമുണ്ടാവില്ല.. ഒറ്റയ്ക്ക് ആകുമ്പോൾ ഒരു മനുഷ്യര് പോലുമില്ല.. സ്നേഹം..സമയം..പരിഗണന എല്ലാം തോന്നിയ പോലെ തോന്ന്യ വഴിക്ക് പോയി. മോങ്ങനിരുന്ന നായുടെ തലയിൽ തേങ്ങ വീഴുംപോലെ ഒരു ജീവിതം!
ഇരുട്ട്… പകലുകളെ പേടിയാണ്. ഓരോ ദിനങ്ങളും നല്ലതിനൊപ്പം തരുന്ന ചീത്ത അനുഭവങ്ങളെയും ഓർക്കുമ്പോൾ ഉള്ളിൽ പിടപ്പാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദുസ്വപ്‌നങ്ങൾ കാണരുതേ എന്ന് പ്രാർത്ഥിച്ചിട്ട് കിടന്നാൽ പോലും ചിലപ്പോഴൊക്കെ ശരീരവും മനസും വേദനിക്കും വിധം ചില സ്വപ്‌നങ്ങൾ ഉള്ളം കീറി മുറിച്ച് കടന്ന് പോകും. “നിനക്ക് എന്തിന്റെ കുറവാണ് ഇവിടെ? എല്ലാമുണ്ടല്ലോ” എന്ന് ചോദിക്കുന്നവരോട് പറയാൻ ഉത്തരമില്ല. ശരിയാണ്.. എല്ലാമുണ്ട്. സന്തോഷം.. സ്നേഹം.. പരിഗണന.. കുടുംബം. എല്ലാമുണ്ട്. ഇല്ലാതെ ഉള്ളത് ഞാൻ മാത്രം ആണ്. എങ്ങനെ ആകണമെന്ന് കുഞ്ഞിലേ മുതലേ ആഗ്രഹിച്ചിരുന്ന ഒരു ‘ഞാൻ’. പലതരം അനുഭവങ്ങളിലൂടെ കടന്ന് വന്നവളാണ്. മറ്റുള്ളവർ പറയുന്ന എല്ലാ ട്രോമകളിലൂടെയും കടന്ന് വന്നവൾ. മാനസികമായി മുറിവേറ്റിട്ടുണ്ട്.. പലതവണ.. പലപ്പോഴായി. എന്നിട്ടും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല.. അതൊന്നും ഇല്ലാഞ്ഞിട്ടല്ല.. പറ്റാഞ്ഞിട്ടണ് അതിനുള്ള മന ധൈര്യമോ സാഹചര്യമോ ആരും പഠിപ്പിച്ചിട്ടുമില്ല, ഉണ്ടാക്കി തന്നിട്ടുമില്ല. വളർന്ന സാഹചര്യം.. കുടുംബത്തിൽ പിറന്നവൾ.. അടക്കവും ഒതുക്കവുമുള്ളവൾ ബഹുമതികൾ നിറയെ വാരി കൂട്ടി.…
