നെഞ്ചിലേറ്റ അമ്പിൻ മുനയാൽ മുറിവേറ്റ്,
ജീവന്റെ മണമുള്ള എൻ നിണമേറെ വാർന്നൊഴുകിയിട്ടും,
മരിക്കാതിരുന്ന ഞാൻ!
കൂരമ്പ് തൊടുത്തൊരാ വില്ലുമേന്തി ലക്ഷ്യപ്രാപ്തി തൻ തൃപ്തിയോടെ ക്രൂരമായ് ചിരിക്കുന്ന നിന്നെ കണ്ടതും,
ആഴത്തിൽ മുറിവേറ്റ പക്ഷിയാം എൻ നെഞ്ചമൊന്നു പിടഞ്ഞു,
ക്ഷീണിത നേത്രങ്ങൾ അടയ്ക്കാൻ പോലും നേരം തികയാതെ
ഞാൻ മരിച്ചു!
(>സുജാത നായർ<)