“അഭയാർഥിയായി ഒരു പകൽ കയറിവന്നു…
ഭാഷയോ വേഷമോ ഭക്ഷണമോ ഒന്നും പരിചിതമായിരുന്നില്ല…
പലപ്പോഴും ഏകാകിയായി ഇരുട്ടത്ത് ഒളിച്ചു…
ആദ്യം കരുതിയ പോലെ ദുഷിച്ചവരല്ല, സ്നേഹമുള്ളവരാണ് തനിക്ക് അഭയം നൽകിയതെന്ന് ക്രമേണ തിരിച്ചറിഞ്ഞു….
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കാലചക്രം ഉരുളവെ അവരിലൊരാളായി മാറി…
സുഖത്തിലും ദുഃഖത്തിലും അവരോടൊപ്പം കരഞ്ഞു…
സ്നേഹം കൈമാറാൻ 3 കുഞ്ഞുങ്ങളെയും പകർന്ന് നൽകി…
ഒടുവിൽ അഭയാർത്ഥി എന്നാൽ സ്നേഹം എന്ന തിരിച്ചറിവ് നൽകി മാർജാരപാദം പൂകി…”
നാലുകാലിലെ ജീവിതം എന്ന ബയോഗ്രാഫിയിൽ നിന്ന്.