അമ്മയെന്ന വാത്സല്യവും അച്ഛനെന്ന വികാരവുമാണ് ഞാനെന്ന സത്യം.
നേട്ടങ്ങൾ തെല്ലുമേ തിരികെ മോഹിക്കാത്ത ആത്മാർത്ഥ സ്നേഹത്തിൻ ഒരേയൊരു ഉറവിടം.
തെറ്റുകളെത്ര ആവർത്തിച്ചാലും മാപ്പരുളീടുന്ന ഒരേയൊരു കോടതി.
നൊമ്പരങ്ങളേറെ സഹിച്ചിടുമ്പോൾ ഓടിയെത്തുന്ന ദൈവത്തിൻ സന്നിദ്ധി.
ചോരവിയർപ്പാക്കി ഊട്ടിയുറക്കി പേനും ഉറുമ്പും അരിച്ചിടാതെ.
എന്റെ രോഗങ്ങളിൽ ഇമചിമമിടാതെ കാവലിരിക്കും പടയാളികൾ.
അവരില്ലാത്ത ഈ ലോകം ഇരുൾമൂടി അർത്ഥശൂന്യമാകും.
കണ്ണുള്ള കാലം കാഴ്ച്ചതൻ വിലയറിയില്ല എന്നപോലെ.
സ്നേഹിച്ചീടുക കൂടെയുള്ള കാലം പശ്ചാതാപത്തിൻ വഴികൊടുക്കാതെ.
കാരണം അവരാണ് നമ്മുടെ പാപവും പുണ്യവും.
അവരല്ലോ നമ്മുടെ സ്വർഗ്ഗവും നരകവും.
റംസീന നാസർ