മുൻഭാഗങ്ങൾ
മാതംഗി -1
മാതംഗി 4
മാതംഗി-5
കാവുംഭാഗത്തെ കോലക്കാരൊക്കെ വണ്ണാത്തി മലയോടു ചേർന്നാണ് താമസം.ഇപ്പൊ കോലംകെട്ടുന്നത്മലയക്കൂട്ടരിലെ വീരനാണ്.അദ്ദേഹത്തിന്റെ കുടുംബക്കാരാണ് പണ്ടുമുതലേ ഭഗവതിയാവണെ.ദേവിനേരിട്ട് വന്ന്സ്വപ്ന ദർശനം കൊടുക്കത്രെ ഇവർക്ക് അങ്ങനെ അനുഗ്രഹം കിട്ടുന്നൊരാണാവർ.
പണ്ട് അമ്മമ്മ പറയാറുള്ള കഥകൾ മുഴുവനും കളിയാട്ടത്തെക്കുറിച്ചായിരുന്നു. അറിയോ ഈതെയ്യത്തിന്നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഒരു നാടിന്റെ കഥയും ചരിത്രവും ഐതിഹ്യങ്ങളും വെളിപ്പെടുന്നത്അവിടത്തെഅനുഷ്ഠാന കലാരൂപങ്ങളിലൂടെയാണ്.
ഈ അനുഷ്ഠാന കല വീടുകളിലും കാവുകളിലും, വയലുകളിലും അരങ്ങേറും. വണ്ണാന്‍, മലയന്‍, മാവിലന്, പാണന്, വേലന്‍, തുടങ്ങിയ അവര്‍ണ്ണ സമുദായത്തിലെ പുരുഷന്മാരാണ് കോലം കെട്ടിയാടുന്നത്. കരിമ്പാലരുംമലയാളരും തോറ്റം പാടുന്നു.പക്ഷേ അമ്മമ്മ പറയാറ് അവരെല്ലാം ഭഗവതിയുടെ ആളോളെന്നുഅവരാണത്രേയഥാർത്ഥ സവർണ്ണർ !!
തെയ്യം കെട്ടുന്ന കാണുന്നത് തന്നെയൊരത്ഭുതമാണ് !!
അതുപോലെ തന്നെ ശരീരാലങ്കാരത്തില് മുഖത്തെഴുത്തും മേക്കേഴുത്തും ഉണ്ട്. മഞ്ഞള്‍, അരിച്ചാന്ത്, മനയോല, ചായില്യം, കരിമഷി, ചെങ്കല്ല് എന്നിവയുടെ കൂട്ട് വെളിച്ചെണ്ണയില്‍ ചാലിച്ചെടുക്കും. തലയില്‍ മുടി വെയ്ക്കുന്നു. അരയില്‍ ഉടയാടയായി കഞ്ഞി മുക്കിയ തുണികളും കുരുത്തോലയുമാണ് അണിയുന്നത്. താടികറുത്തതുംവെളുത്തതുമുണ്ട്. മാര്‍മാല, കുണ്ഡലം, വള, കാതില തുടങ്ങിയ അണിയലങ്ങളുമുണ്ട്. വാള്, അമ്പ്, വില്ല്, പരിച, കത്തി, ശൂലം തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാറുണ്ട്.
വീരരസ പ്രധാനങ്ങളായ കഥകള്‍, നിറം, ശൈലി എന്നിവയുടെ തീക്ഷ്ണതയുളള ദൈവിക രൂപങ്ങള്‍, മുഖത്തെഴുത്തുകളുടെ സൂക്ഷ്മത, കിരീടങ്ങളുടെ വൈചിത്ര്യവും വലിപ്പവും എന്നിങ്ങനെസവിശേഷങ്ങളായആരാധനാ രൂപങ്ങളുടെ നൃത്തത്തിനും വെളിപാടുകള്‍ക്കും അകമ്പടിയേകുന്നത് രൗദ്രരസപ്രധാനങ്ങളായചെണ്ടയും വീക്കനും കുറുംകുഴലും, ഇലത്താളവുമാണ്. രൗദ്ര, രോഷ പ്രകടനങ്ങളോടെ ഭക്തരില്ഭീതിയുണര്ത്തിവണക്കം വാങ്ങി ഉറപ്പിക്കുന്ന രൂപങ്ങളാണ് മിക്ക തെയ്യക്കോലങ്ങളും. ഓരോ തെയ്യംകോലക്കാരനും കളിയാട്ടദിവസം അത്ഭുത ശക്തിയുള്ള ദൈവിക രൂപങ്ങളായി മാറുകയാണ്. ഒരു മാസംവരെയുള്ള തീവ്ര പരിശീലനം, വ്രതം എന്നിവയ്ക്കു ശേഷമാണ് ഇവര്‍ തെയ്യക്കോലമണിയാന്‍ എത്തുക.
കാവുംഭാഗത്തെ ഭഗവതിയുടെ രൂപം ഉള്ളിൽ ഭീതിയും അത്ഭുതവും ആദരവും ഉണർത്തും.ഞൊടിനേരത്തിൽകളിയാട്ടക്കാരൻ ഗ്രാമദേവതയായി മാറും…
അപ്പൊ ഭഗവതിയെ കണ്ട് പ്രണയിച്ച ഓപ്പയെ തെറ്റ് പറയാൻ പറ്റില്ല …അത്ര ഗംഭീരമാണെ !!
എങ്ങനെയാവും അദ്ദേഹം മരിച്ചത് ഓപ്പയെന്തേ പിന്നെ ഇരുളിൽ ഒളിച്ചു..?എന്തു കൊണ്ടാവുംമാതുവിനെകുറിച്ചങ്ങനെ പറഞ്ഞത് ?ചോദ്യങ്ങൾ മാത്രം ഉള്ളിലൂടെ മിന്നൽ പിണരുകളായി…
“ഉത്തരമില്ലാത്ത ചോദ്യങ്ങളാണല്ലോ ചിലപ്പോഴൊക്കെ പലതിന്റെയും വഴിതുറക്ക.”
കുന്നത്ത്കാവിലെ ഗന്ധർവ്വൻമാത്രമല്ല യക്ഷിയും,മറുതയും,മാടനും,നാഗരുമൊക്കെയുണ്ട്.ഗന്ധർവ്വൻകാവിന്റെകിഴക്കുമാറിയാണാ വലിയകുളം.
അത് നൂറ്റാണ്ടുകളായി ഇവിടെഉണ്ടായിരുന്നത്രെ. അതുനിർമ്മിച്ചിരിക്കുന്നതു പ്രത്യേകതരംകരിങ്കല്ലുകൾകൊണ്ടാണ്. കണ്ടാൽഭയമാകുന്നരീതിയിലാണതിന്റെ നിർമ്മിതി.കുളത്തിലേക്ക്തൂങ്ങിയാടുന്നവള്ളികളും വളർന്നുപടർന്നവള്ളിച്ചെടികളും കൽപ്പടവുകൾ പകുതിതകർത് തആലുമൊക്കെഉള്ളിൽഭീതിയുടെ വിത്തുകൾപാകും.
കാവിലെഗന്ധർവ്വന്റെ പൂജകൾമുടങ്ങിയിട്ട് കുറേയേറെ വർഷങ്ങളായി ;
അതിനൊരു കഥയുണ്ട്.
കുന്നത്ത് കോവിലകത്തെ അതായത് നൂറോ ഇരുന്നൂറോ വർഷങ്ങൾക്ക് മുന്നേ നടന്ന കഥ.ഒരുതമ്പുരാട്ടികുട്ടിയുടെ കഥ !!!
നായിക തമ്പുരാട്ടിയെങ്കിൽ വില്ലൻ ഗന്ധർവ്വൻ.
കുന്നത്തെ വല്യകാർന്നോരുടെ ഒരേയൊരു മകളായിരുന്നവൾ . കുന്നത്തുകാരായിരുന്നു ആസമയത്തെനാടുവാഴികൾ. ചെറിയമ്പ്രാട്ടിയായിരുന്നു ആ ദേശത്തെ തന്നെ അഴകി.വെണ്ണ പോലെ തുടുത്തശരീരവുംഉയർന്ന നാസികയും ചുരുക്കി പറഞ്ഞാൽ ലക്ഷണമൊത്ത സ്ത്രീ !!
ഈ ഭാനുമതി തൃക്കാവ് കോവിലകത്തെ ദത്തനുമായി അടുത്തു ,പക്ഷേ ആ വിവരംഅതീവരഹസ്യാമായിരുന്നുഇരുവർക്കുമിടയിൽ.കാരണം കുന്നത്തെ ശത്രു പക്ഷത്തായിരുന്നു തൃക്കാവിലെനരേന്ദ്രവർമ്മ.ദേശങ്ങൾതമ്മിലുള്ള തർക്കങ്ങൾ പതിവായിരുന്നു.ആ കാരണങ്ങൾ കൊണ്ടുതന്നെ അവരുടെപ്രണയം അവരിൽ ഒതുങ്ങിനിന്നു.
അന്നൊരു തൃക്കാർത്തികയായിരുന്നു . വൃശ്ചികത്തിലെ കാർത്തികയിലാണ് കുന്നത്ത്കാവിലെഉത്സവം.വൃശ്ചികമാസത്തെ തണുത്ത കാറ്റിൽ കുളിരു കോരി നിന്നന്തരീക്ഷം.ചുറ്റിനുംമൺചിരാതുകളിൽവിളക്കുകൾ തെളിഞ്ഞു.തറവാട്ടിലെ കന്യകയാണ് ഗന്ധർവ്വൻ കാവിലെ വിളക്ക് കൊളുത്താ…
സുന്ദരിയായി ഒരുങ്ങിയ കന്യകയിൽ തൃപ്തനായ ഗന്ധർവ്വൻ അനുഗ്രഹിക്കുമെന്നായിരുന്നത്രേ വിശ്വാസം.
അന്നത്തെ കാവിലെ ഉത്സവത്തിന് ദത്തനമുണ്ടായിരുന്നു.കോവിലകത്തെ എല്ലാവരുംഉത്സവത്തിൽമുഴുകിയിരിക്കുമ്പോൾ അവർക്ക് അവരുടെ സ്വകാര്യതയിൽ അല്പനേരമെന്ന ആഗ്രഹത്തിലാണ്ദത്തന്റെ വരവ്.
ചുവന്ന പട്ടുവസ്ത്രത്തിൽ അതീവസുന്ദരിയായിയവൾ.കാവിൽ വന്നവരുടെയെല്ലാം കണ്ണുകൾഅവളിലേക്ക്പതിച്ചു.അവളുടെ കണ്ണുകൾ കിടാവിളക്കിനേക്കാൾ തിളങ്ങി.എല്ലാവരും അവളിൽനിന്ന്കണ്ണെടുക്കാതെയിരുന്നപ്പോൾ അവളുടെ കണ്ണുകൾ അവനെ തിരയുകയായിരുന്നു.
ഭാനുമതി കാവിലേക്ക് പ്രവേശിച്ചതും പാലപൂക്കൾ സ്വയമേ അവളിൽ വർഷിക്കപ്പെട്ടു.അവിടെ വീശിയകാറ്റിനുപോലും ഗന്ധർവ്വന്റെ ഗന്ധമായിരുന്നു.കുന്നത്ത് കാവിലെ ഗന്ധർവ്വൻ സദാഗന്ധർവ്വനായിരുന്നില്ല,മറിച്ച്നാഗഗന്ധർവ്വനായിരുന്നു…
“നാഗഗന്ധർവ്വൻ” നാഗത്തിന്റെ ഉടലും മനുഷ്യശരീരവും ,മരതകവർണ്ണത്തിൽ തിളങ്ങുന്നകണ്ണുകളും,കാട്ടിയാർന്ന പുരികക്കൊടിയും തലയിൽ മരതകകീരീടവും പച്ച പട്ടുവസ്ത്രവുമത്രെ വേഷം. ഉപാസകർക്ക് വളരെപെട്ടെന്ന് അനുഭവസ്ഥരാണ് നാഗഗന്ധർവ്വന്മാർ. രാവിന്റെ രണ്ടാം യാമത്തിൽ ചില വിശിഷ്ടസുഗന്ധത്തിന്റെഅതായത് ഇലഞ്ഞിപ്പൂ, അരളിപ്പൂ, യക്ഷിപ്പാല, കദംബം, ഗോരോചനം കലക്കിയ ചന്ദനംഎന്നിവയുടെഅകമ്പടിയോടെയാണ് ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിയപ്പെടുന്നത്.
ഗന്ധർവ്വ വിഗ്രഹത്തിൽ പാലപ്പൂകൊണ്ടുള്ള ഹാരമണിയിച്ചു,ശേഷമവൾ മുന്നിലെ കാൽവിളക്കിൽഅഗ്നിപകർന്നു.ചുറ്റിനുമുള്ള ഗന്ധർവ്വ മന്ത്രോച്ഛാരണങ്ങൾളോടെയും പുഷ്പ വൃഷ്ടിയോടെയും ആചടങ്ങുകൾഅവസാനിച്ചു. തിരുമേനി ഗന്ധർവ്വ പൂജയ്ക്കുള്ള കളത്തിന്റെ മുന്നിലിരുന്നു.
“ആകാശമാർഗ്ഗമേ വായുവശ്ശാലൊരു തേര് വരുന്നത് കണ്ടുകൊണ്ടേ..”എന്ന ഗന്ധർവ്വൻ പാട്ട് കേട്ടുകൊണ്ടിരുന്നു. ഈ പാട്ടിന്റെയും പൂജയുടെയും അവസാനത്തിൽ ഗന്ധർവ്വന്റെ കോലം കെട്ടി പുറപ്പെടും. ഗന്ധർവ്വൻപ്രവേശിക്കുമ്പോൾ അണിഞ്ഞൊരുങ്ങിയ മംഗലസ്ത്രീകൾ കളത്തിലിറങ്ങി അവിടെയിരിക്കുന്നസ്ത്രീക്ക്പൂക്കുലകൾ കൊടുക്കും.ആ സ്ത്രീ ബാധയിളകി വിറയ്ക്കുന്നു. യോഗി പ്രവേശിച്ച് ആടുന്നതാണ്അടുത്ത ചടങ്ങ്. യോഗി പുറപ്പെട്ടു വന്നാൽ രുദ്രാക്ഷം, ശംഖ്, ഭസ്മം മുതലായവയുടെ മാഹാത്മ്യങ്ങൾ പാടും. ഗന്ധർവ്വൻ കോലംമുടിയെടുക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കും. മദ്ദളം, ചെണ്ട, ഇലത്താളം എന്നിവയാണ്വാദ്യങ്ങൾ. പ്രഭാതത്തിലാരംഭിച്ചാൽ അടുത്ത പ്രഭാതം വരെ ചടങ്ങുകൾ നീണ്ടുനിൽക്കും. പന്തലിട്ട്അരങ്ങായിഗന്ധർവ്വന്മാരുടെ രൂപം പഞ്ചവർണ്ണപ്പൊടികൊണ്ട് ചിത്രീകരിക്കുന്നതാണ് കളം. കളത്തിൽ ദീപവുംനിറനാഴിയുംമുതിർച്ചയും വച്ചിരിക്കും. കമ്പിളിയും വെള്ളപ്പുടവയും വിരിച്ചിട്ടുണ്ടായിരിക്കും. നിലവിളക്കുംതൂക്കുവിളക്കുമാണ്ദീപിവിധാനങ്ങൾ. മുഖത്ത് ചുവപ്പുനിറവും തലയിൽ മുടിയും, അരയിൽ ചിറകടുപ്പ്എന്നിവയാണ്വേഷവിധാനങ്ങൾ…
എല്ലാവരും പൂജകളിൽ മുഴുകിയപ്പോൾ വസ്ത്രം മാറി വരാമെന്നുള്ള വ്യാജേന ഭാനുമതിദത്തന്റെയരുകിലേക്കുപോയി… അവർ കുളക്കടവിലിരുന്നു.കാണാതെ കണ്ടത് കൊണ്ടാവണമവൾ അവനെവാരിപുണർന്നത്…
അവളുടെ പിൻകഴുത്തിലെ മറുകിൽ അവന്റെ ചുണ്ടുകളമയരുമ്പോൾ അവളുടെ കൈനഖങ്ങൾഅവന്റെകഴുത്തിലമർന്നു…അവന്റെ പ്രണയത്തിരയിൽ അവൾ തന്നെതന്നെ മറന്നു.
അവരുടെ കാലുകൾ പരസ്പരം ഉടക്കി.അവന്റെ കൈകൾ അവളുടെ അരയിൽ ചുറ്റി,അവർതമ്മിലെയകലംഒരുനിശ്വാസമകലെ മാത്രമായി…
അവൾ ദത്തനെ മോഹിക്കുമ്പോൾ അവളറിഞ്ഞിരുന്നില്ല ഗന്ധർവ്വൻ അവളെ മോഹിക്കുന്നുവെന്ന്…അവരുടെപ്രണയ ലീലകളിൽ ഗന്ധർവ്വൻ ക്രുദ്ധനായി.
കാറ്റാഞ്ഞടിച്ചു കാവിലെ മരങ്ങൾ കടപുഴകാൻ തുടങ്ങി ഗന്ധർവ്വ കളത്തിലെ പൊടികൾ പാറിപറന്നു.എന്തൊഅനിഷ്ടം നടന്നിരിക്കുന്നു തിരുമേനി …!!
ഭാനുമതി പെട്ടെന്നുണ്ടായ അന്തരീക്ഷത്തിന്റെ മാറ്റത്തിൽ ഭയന്ന് കോവിലകത്തേക്ക് ഓടി ദത്തൻതൃകാവിലേക്കുംമടങ്ങി…
അവരിരുന്ന കൽപ്പടവുകൾ കുളത്തിലേക്ക് ഇടിഞ്ഞു താണു.കുളത്തിനുള്ളിൽ തിരയിളക്കമുണ്ടായിചുഴികൾരൂപപെട്ടു ..!!
ഗന്ധർവ്വ വിഗ്രഹത്തിലെ കണ്ണുകൾ തീക്ഷ്ണമായി തിളങ്ങി.
ഭാനുമതിയുടെ പ്രണയം മൂലം കുന്നത്തെ കാവിലെ ഉത്സവം മുടങ്ങി ..
അതൊരു ചർച്ചയായി ഗന്ധർവ്വ കോപത്തെക്കുറിച്ചു തൊന്നിയ കഥകളൊക്കെയും പലരും പ്രചരിപ്പിച്ചു.
എങ്കിലും ദത്തനും ഭാനുവും കാണാതിരുന്നില്ല .അവർ ഒളിഞ്ഞും മറഞ്ഞും കണ്ടുകൊണ്ടിരുന്നു…
അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു,രാത്രിയിൽ കാവിലെത്തുമെന്നുള്ള ദത്തന്റെ കത്ത് വാര്യത്തെകുട്ടിഭാനുവിനെ ഏല്പിച്ചിരുന്നു.വെള്ളിയാഴ്ച്ച കോവിലകത്തെ സ്ത്രീകൾക്ക് ഒരിക്കലാണ് അതുകൊണ്ടുതന്നെഅവരെല്ലാം നേരത്തെ ഉറങ്ങും…
കൈയ്യിൽ തൂക്കുവിളക്കുമായി ഭാനു കാവിലെക്കു നടന്നു കയറി.ദത്തനെ പ്രതീക്ഷിച്ചവൾകല്പടവിൽകാത്തിരുന്നു.നേരമേറെ വൈകിയിട്ടും അവൻ എത്തിയില്ല.പുലരുന്നതിനു മൂന്നരനാഴികബാക്കി..അവൾക്ക്ഭയമായി തുടങ്ങി ചുറ്റിനും ഇരുൾ…!!
അവൾ പോകാൻ തയ്യാറാക്കവേ പിന്നിൽ നിന്നൊരു വിളി..
കാത്തിരുന്നു മടുത്തോ ?
ദത്തന്റെ ശബ്ദം കേട്ടവൾ തിരിഞ്ഞു.
ഇന്നേറെ വൈകി,അവളുടെ മുഖത്തെ പരിഭവം കണ്ടവൻ ചിരിച്ചു.പരിഭവിക്കുമ്പോൾ എന്റെ പെണ്ണിന് ഏഴഴകാ!!
“മ്മ്“.. മതി പുന്നാരം.
ഇന്നിപ്പോ നല്ല ചന്തക്കാരിയായിരിക്കുന്നു.ഏത് ഗന്ധർവ്വനും മോഹിക്കും.
ഉവ്വോ … എങ്കിൽ മോഹിക്കട്ടെ.അതാകും വന്നപ്പോൾ ഒരു പാലപ്പു ഗന്ധം.
“ഹഹഹ” അതെയതെ;
ഗന്ധർവ്വൻ മോഹിച്ചാൽ പെണ്ണ് ഗന്ധർവ്വന്റെ അടിമയാണ് എല്ലാ അർത്ഥത്തിലും .
ഹാ അടിമയാക്കട്ടെ !!
എങ്കിൽ പിന്നെ ഈ പെണ്ണിനെ ഈ ഗന്ധർവ്വൻ അടിമയാക്കാം എന്താ??
“അതിപ്പൊ എന്നോ അടിമയായല്ലോ …”
അവൻ അവളെ തന്നിലേക്കടുപ്പിച്ചു.
ഒരു പുരുഷൻ പൂർണ്ണനാവുന്നതെപ്പോഴെന്നറിയോ ??
“ഇല്ല“..
“അവന്റെ പെണ്ണിനെ അറിയുന്ന നിമിഷം മുതൽ…”
അതിനെന്താ ഇപ്പൊ ?
ആ പൂർണ്ണത നേടാനുള്ള സമയമീ “ഗന്ധർവ്വയാമമാണ് “…
ഈ രാത്രിയുടെ രണ്ടാംയാമത്തിൽ നിന്നിലെ സ്ത്രീയുടെ ഗന്ധം ഞാനറിയട്ടെ !!
തിരിച്ചൊന്നും പറയാനാകാതെ അവന്റെ കണ്ണിലെ പ്രണയത്തിൽ അവൾ കുടുങ്ങിയിരുന്നു…
മഴയുടെ ആർത്തനാദം അവരുടെ പ്രണയത്തിനാക്കം കൂട്ടി.അവളുടെ മേലാകെ പുതുമണ്ണിന്റെ ഗന്ധം പടർന്നു..
പ്രണയസ്വർഗ്ഗത്തിന്റെ ഉന്മാദത്തിൽ അവന്റെ നെഞ്ചിലവളുറങ്ങുമ്പോൾ അറിഞ്ഞിരുന്നില്ലയാ പാവം പെണ്ണ് അവളെ മൂടിയ കൊടുംചതി.
അവളറിയാതെ അവിടെയൊരു ആൾമാറാട്ടം നടന്നിരുന്നു .ഗന്ധർവ്വൻ ദത്തനായി അവളുടെശരീരമറിയുമ്പോൾതന്റെ പ്രിയപ്പെട്ടവൻ കുളത്തിലെ ചുഴിയിൽ ശ്വാസം കിട്ടാതെ പിടയുന്നതവളറിഞ്ഞില്ല…
തൃക്കാവ് കോവിലകത്തെ ദത്തന്റെ തിരോധാനമറിഞ്ഞാണ് നേരം പുലർന്നത് …വാർത്തകുന്നത്തുംഭാനുവിലുമെത്തി.കാണുന്നില്ല എന്ന് കേട്ടവൾ നടുങ്ങി ഈ കഴിഞ്ഞ രാത്രിയിൽ യാത്ര പറഞ്ഞുപിരിയുമ്പോൾപതിവില്ലാത്ത പോലെയവൻ അവളെ അമർത്തി ചുംബിച്ചിരുന്നു !!
ഉറക്കെ ഒന്ന് കരയാൻ പോലുമാകാതെ കോവിലകത്തിനുള്ളിൽ ഹൃദയം വിങ്ങിയവളിരുന്നു…
മൂന്നാം ദിവസം അഴുകിയ ജഡത്തിന്റെ ഗന്ധം കാവിലെ കുളത്തിൽ നിന്ന് വമിച്ചപ്പോഴാണ് അത്ദത്തനെന്നഅറിഞ്ഞത് . അവന്റെ ശരീരം കുളത്തിലെ ചെളിയിൽ പൂഴ്ന്നിരുന്നു.ആരൊ ബലമായി വള്ളികളാൽബന്ധിച്ചപോലെ അവന്റെ ശരീരമാകെ കാട്ടുവള്ളികളാൽ ചുറ്റിയിരുന്നു.. ദത്തന്റെ മണമറിഞ്ഞു ഭാനുകാവിലേക്ക്ഭ്രാന്തിയെ പോലെ ഓടി.
അഴുകിയ ദത്തന്റെ ശരീരത്തിലേക്ക് ഭാനു പാഞ്ഞടുത്തപ്പോൾ അവളെ എല്ലാവരും തടുത്തുമാറ്റി.കുന്നത്തെഭാനുവും തൃക്കാവിലെ ദത്തനും തമ്മിലുള്ള പ്രണയമാണ് ദത്തന്റെ മരണമെന്ന് ദേശമൊട്ടാകെ അടക്കം പറഞ്ഞു… അവരുടെ പ്രണയമറിഞ്ഞ കുന്നത്തുകാരുടെ പകപോക്കലിന്റെ കഥകൾ പൊടിപ്പും തൊങ്ങലുംവച്ചെല്ലാവരുംഏറ്റെടുത്തു .
ആരൊക്കെയോ ചേർന്ന് അവന്റെ ശരീരം പായയിൽ ചുറ്റി തൃക്കാവിലേക്ക് എടുത്തു…
ഭാനുവോ പൊട്ടിയ ചില്ല് പാത്രം കണക്കെ മനസ്സ് തകർന്ന് ഒരു മുറിയിൽ തന്നെയിരിപ്പായി.
അവനെ അവസാനമായി കണ്ട കാവായി പിന്നെയവളുടെ ലോകം.മനസ്സിന്റെ താളം തെറ്റിയത് കൊണ്ട്രാത്രിയോപകലോ എന്നില്ലാതെ കാവിൽ ചുറ്റിത്തിരിഞ്ഞു…
പിന്നെയെപ്പൊഴോ അവൾ ഇരുളിൽ ഒളിച്ചു,ദത്തൻ സമ്മാനിച്ച പാദസരത്തിന്റെ സ്ഥാനത്ത്ചങ്ങലയായി;പിന്നെകരഞ്ഞുകരഞ്ഞൊടുങ്ങി … ഭാനുവിന്റെ മരണത്തോടെ കുന്നത്തെ കാവിലെ വിളക്കുംഉത്സവവുമെല്ലാംഓർമ്മയായി !!
ഭാനുമതിയുടെ മരണത്തോടെ അനിഷ്ട സംഭവങ്ങൾ ഒരുപാട് കാവിലരങ്ങേറി.
എങ്ങനെ?
ഭാനുമതി നെഞ്ച് നീറി മരിച്ചത് മൂലം അവളുടെയുള്ളിൽ പകയായി അവൾ യക്ഷിയായി എന്നാപറയുന്നെ…പിന്നെഎന്നും കുന്നത്ത് ദുരിതമായിരുന്നു.
അല്ല , അപ്പൊ ഈ ഗന്ധർവ്വനാ ദത്തന്റെ മരണത്തിനുകാരണമെന്നെങ്ങനെ പുറംലോകമറിഞ്ഞു..?
ദേവ പ്രശ്നം വച്ചത്രേ …നിനക്കറിയോ ആളൂർബ്രഹ്മദത്തൻ ?
ഹാ ഇപ്പൊ ഉള്ളതിൽ ഏറ്റവും മികച്ച മാന്ത്രികൻ,
അതന്നെ !!അയാളുടെ പൂർവ്വികരാ അന്നെല്ലാത്തത്തിനും മുൻകൈയെടുത്തത്.ഗന്ധർവ്വ പൂജ ചെയ്ത ശേഷം യക്ഷിയായി മാറിയ ഭാനുമതിയെ ഉപദേവതയാക്കി പാലയിൽ കുടിയിരുത്തി !!
ആ ഏഴിലംപാലയിലൊ ?
അതെ…
ഒന്നുകൂടിയുണ്ട് ..
എന്ത്?
ഈ ഗന്ധർവ്വനെ വകവരുത്തൻ അവൾ പുനർജ്ജനിക്കുനുമെന്നാ അവളുടെ ശപഥം .
എന്നിട്ടോ ?
ഇനി അവളെങ്ങാനും പുനർജ്ജനിച്ചതാണോ ന്റെയോപ്പാ ;
ചിലപ്പോൾ നിന്റെ മാതുവാകും.നീ ഒന്ന് സൂക്ഷിച്ചിനി കുന്നത്ത് കാവിൽ പോയാമാതി നീയെങ്ങാനുമാണെലോഗാന്ധർവ്വന്റെ അടുത്തയിര.
പോടാ അവിടുന്ന് അതിന് കുന്നത്തെ ഭഗവതി കനിയണ്ടേ ?
എന്തോന്നാ ?
അവളിഷ്ടം പറഞ്ഞാലല്ലേ ഗന്ധർവ്വൻ കൊല്ലാൻ വരൂ അതീജന്മം നടക്കുമോ ആവോ !!
എന്നാലും നിന്റെ ഒപ്പയ്ക്കെങ്ങനെ ഭ്രാന്തായി;അയാളെങ്ങനെ മരിച്ചു ഇതെല്ലാം ഉള്ളിലിങ്ങനെ ഉത്തരമില്ലാത്തചോദ്യങ്ങൾ പോലെ ..
വാടാ പോകാം നേരം വൈകി..
നീ നടന്നോ ഞാനിപ്പം വരാം .എന്താടാ എങ്ങോട്ടാടാ ;
ഞാൻ പോക്കൊള്ളാം നാളെ ബാക്കി;
അവനോട് യാത്ര പറഞ്ഞു പിരിയുമ്പോൾ ഉള്ളിൽ ആ കാവും കല്പടവുകളും മാത്രമായിരുന്നു.ആ ഗന്ധർവന്റെ കഥകൂടുതലറിയാൻ മനസ്സുവെമ്പി !! ഇരുൾ പടർന്നിട്ടും വകവെയ്ക്കാതെ ഞാൻ കാവിലെക്കു നടന്നു കയറി…ദ്രവിച്ചപച്ചപട്ടിൽ ഗന്ധർവ്വരൂപം തെളിഞ്ഞു നിന്നു.ഞാൻ പതുക്കെ ആ തട്ടിൽ കയറിനിന്നു ;
എന്തിനാ ഹേ അവരെ കൊന്നുകളഞ്ഞത് നിങ്ങൾക്ക് മാത്രമേ പ്രണയം പാടുള്ളോ ?എന്റെ ഓപ്പപാവായിരുന്നില്യേ!!
ദേവന്റെ ഓരോ ചോദ്യങ്ങളും കേട്ടുകൊണ്ട് ഒരു വള്ളിയിൽ സർപ്പരൂപത്തിൽ ചുറ്റിപിണഞ്ഞു കിടപ്പുണ്ടായിരുന്നു“ഗന്ധർവ്വൻ “.
തുടരും …
©️ആതിരസേതു🦋
1 Comment
ആതിയുടെ കഥ വായിക്കുമ്പോൾ മണിച്ചിത്ര താഴിലെ ശോഭനയെ കുറിച്ച് മോഹൻ ലാൽ പറഞ്ഞതാണ് ഓർമ വരുന്നത്.മുത്തശ്ശിയുടെ മടിയിൽ കിടന്ന് ഒരുപാട് ഗന്ധർവ കഥകളും, മന്ത്രവാദ കഥകളും കേട്ടിട്ടുണ്ട് ലെ. അടിപൊളിയാവുന്നുണ്ട്. ഈ തെയ്യം, യക്ഷി, ഗന്ധർവ്വൻ ഇതിനെ കുറിച്ചൊക്കെ റിസർച്ച് ചെയ്യുന്നുണ്ടോ😶.. എന്തായാലും സൂപ്പർ