ധവളവർണ്ണത്തിൽ മനോജ്ഞമാം
രൂപഭാവങ്ങളിൽ ചമഞ്ഞു,
വിഭവങ്ങൾക്ക് രുചിയേറ്റിടാനും
നൈവേദ്യമായ് സമർപ്പിച്ചിടാനുമുതകിടുന്നു ക്ഷീരം.
കരുതലോടതു കാത്തിടായ്കിൽ
നേരത്തോട് നേരം കൂടിടുമ്പോൾ
പിരിഞ്ഞിടും വിഷമയമായിടും.
വാക്കുകളുമത് പോലെ,
വിവേകമോടെ മൊഴിഞ്ഞാൽ
മധുരം നിറച്ചിടുമുള്ളിൽ.
സൂക്ഷ്മതയോടെ ഉപയോഗിക്കായ്കിൽ
വിഷലിപ്തമായിടും,
മലിനമാക്കിടും മനുഷ്യമനത്തെ,
കരിച്ചു കളഞ്ഞിടും വേരോടെ.