“ഉമ്മാ ”
എന്ന വിളികേട്ടാണ് ഞെട്ടിയുണർന്നത് . അപ്പോഴായിരുന്നു ആ വിളി പകൽക്കിനാവിൽ ആയിരുന്നെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും മനസ്സിന്റെ ഉള്ളിൽ എന്തോ നീറിപ്പുകയുന്ന പോലെ വല്ലാത്ത അസ്വസ്ഥത.
ഒന്നു പുറത്തിറങ്ങി ഒരു ചായ കുടിച്ചാൽ ശരിയാകും നിന്റെ മൂഡോഫ് എന്നു പറഞ്ഞ കെട്ടിയോനുമായി പുറത്തിറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴിയിൽ ഒരാൾക്കൂട്ടം. വലിയ എന്തോ ആക്സിഡന്റ് ആണെന്നു തോന്നുന്നു എന്നു പറഞ്ഞപ്പോഴേക്കും ആൾക്കൂട്ടത്തിനടുത്തെത്തി. അപ്പോഴാണ് ചോരയിൽ കുളിച്ചുനിൽക്കുന്ന ഏക മകൻ ചുണ്ടിലുള്ള മുറിവിൽ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നു. പെട്ടെന്ന് അടുത്തുള്ള ആശിപത്രിയിൽ എത്തിച്ചെങ്കിലും മുറിവിന്റെ ആഴം കൂടുതലാണെന്നും പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും പറഞ്ഞു തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലേക്കു കുണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. പിന്നെ ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിലുള്ള കാത്തിരിപ്പായിരുന്നു. മുറിവെല്ലാം സർജറി ചെയ്തു കൂട്ടിതുന്നിയെങ്കിലും ചോരയിൽകുളിച്ചു നിൽക്കുന്ന മകന്റെ രൂപം എന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം ഇന്നും മാറിയിട്ടില്ല.
റംസീന നാസർ