കൗമാരത്തിന്റെ ഉച്ചയിലെത്തി ആസ്വദിക്കുന്ന ഏതു പെരുന്നാളിലും മൈലാഞ്ചി നിറമുള്ള അത്തറിൻ മണമുള്ള ബാല്യത്തിലെ ഇദോർമ്മകൾ കടന്നു വരാറുണ്ട്.
ഈദോർമകൾക്ക് എന്നും മൈലാഞ്ചിയുടെ വശ്യമായ ഗന്ധമുണ്ട്.
പെരുന്നാളിന് ഒരാഴ്ച മുന്നേ തന്നെ കുഞ്ഞിക്കൈയിൽ ചുവന്ന രാശിപടർത്താനായി ഇക്കാക്കയുടെ പിറകെ നടക്കും. പെരുന്നാൾ അമ്പിളി മാനത്ത് തെളിഞ്ഞാൽ പിന്നെ വീട്ടിൽ ഇരിക്കില്ല. കളിക്കൂട്ടുകാരെയും കൂട്ടി മൈലാഞ്ചി പകർത്താൻ അയൽ വീട്ടിലേക്ക് ഒരു ഓട്ടമാണ്. ഉറക്കം മാടി വിളിച്ചാലും കണ്ണുകൾ വീണ്ടും വീണ്ടും വലിച്ചു തുറന്നു പാതിരാ നിലാവിൽ മൈലാഞ്ചിയണിയും.
പെരുന്നാൾ പുലരിയിൽ കണ്ണ് തുറക്കുന്നത് തന്നെ മൈലാഞ്ചി ചുവപ്പ് എത്രത്തോളം ഉണ്ടെന്ന ആകാംക്ഷയിലാണ്. പിന്നെ അണിഞ്ഞൊരുങ്ങി പുത്തനൊടുപ്പും മൈലാഞ്ചി ചുവപ്പും കാണിക്കാനായി തറവാട്ടിലേക്ക് പോകും. അവിടത്തെ പെരുന്നാൾ പൊലിവിലലിഞ്ഞ് വല്ലിപ്പയും വല്ലിമ്മായും തരുന്ന പെരുന്നാൾ പൈസയുമായി വീരവാദം മുഴക്കി വീട്ടിൽ നടക്കും..
പെരുന്നാൾ മധുരവും ഭക്ഷണവും കഴിച് ഉച്ചമയക്കത്തിന്റെ പാതിയിൽ ഉമ്മ വീട്ടിലേക്ക് യാത്ര തിരിക്കും. പിന്നീട് എല്ലാ ബന്ധങ്ങളും കൂടിയിരുന്ന് പെരുന്നാൾ കളറാക്കും..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഓർമ്മകളെ ധന്യമാക്കുന്നത് എന്നും ബാല്യകാലസ്മരണകളാണ്,കൗമാരത്തിലെ പെരുന്നാളിന് ആസ്വാദനങ്ങളില്ലാഞ്ഞിട്ടല്ല, ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക് തിരിച്ചു പോകാൻ ഒരാഗ്രഹം, അത്രേയൊള്ളൂ….. ❤️
1 Comment
❤👌