കടലാസ്സിന്റെ ഒരു വശത്തിന് ഒരിക്കലും മറുവശം പൂർണ്ണമായ് കാണാൻ സാധിക്കില്ല. ഏതെങ്കിലും ഒരു വശം മടങ്ങിയാൽ അവരിരുവർക്കും പരസ്പരം ഭാഗികമായ്, കാണാൻ സാധിക്കും. മടങ്ങിയാൽ മാത്രം…. പരസ്പരം കാണാതെ, അറിയാതെ ഒരുപാട് സത്യങ്ങൾ ഇരുവശത്തും വിരിയുന്ന കരവേല കൊണ്ട് അവർ ലോകത്തെ അറിയിക്കുന്നു. കീറലുകളിൽ മറുപുറമായ് കൊഴിയുന്നു…… കത്തിയമരുമ്പോഴും, ഇണപിരിയാതെ അവർ പുകമറയിൽ അപ്രത്യക്ഷമാകുന്നു. എങ്കിൽ… പൂർണ്ണമായ് പരസ്പരം കാണാനും മനസ്സിലാക്കാനും സാധിക്കുന്ന മനുഷ്യർക്ക് അഴുകി, ദ്രവിച്ചു പോകുംവരെ ഒരുമിച്ച് ജീവിതത്തിന്റെ പുസ്തകതാളിൽ ഇണപിരിയാതെ ജീവിച്ചുകൂടെ?
Author: Anju Ajish
ടൈംപീസ് നിർത്താതെ അടിച്ചതും, അരോചകമായ ആ ശബ്ദം തിരയടിച്ചു കർണപ്പുടങ്ങളിൽ ആഞ്ഞടിക്കുന്ന കാടോര സൂചികളായ് തുളഞ്ഞുകയറി. “ഈശ്വരാ ഇതൊന്നു നിശബ്ദമായെങ്കിൽ “എന്ന് മനസിലോർത്തതും, അയാളുടെ ഭാര്യയുടെ കൈകൾ അതിൽ പതിഞ്ഞതുകൊണ്ട് ടൈം പീസ് കരച്ചിൽ നിർത്തിയതിനാൽ അയാൾക്ക് വല്ലാത്തൊരാശ്വാസം തോന്നി. പതിവ് പോലെ അയാളുടെ ഭാര്യ മുറിയിലെ പൊടിപിടിച്ച ജനാലകൾ തുറന്നതും ജനലിഴകളിലൂടെ കാപ്പിപ്പൂവിന്റെ സുഗന്ധം അയാൾ തന്റെ നാസഗ്രന്ധികളിലൂടെ ആത്മാവിന്റെ ഉള്ളറകളിലോട്ട് വലിച്ചെടുത്തു . പെട്ടെന്ന് ഇടിമുഴക്കത്തോടെ വന്ന ഒരു വിമാനം അയാളുടെ ഭൂതകാലത്തെയും ഓർമപ്പെടുത്തി കടന്നുപോയി. താൻ ഗൾഫിൽ ജോലി ചെയ്തിരുന്ന കാലം ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ, ഭാര്യ നിസ്സഹായയായ് അയാളെ നോക്കി. ഒരു ദിവസം അവിചാരിതമായ് കടന്നുവന്ന രോഗം തന്റെ പ്രതീക്ഷകളെ ഞ്ഞെരുക്കികൊന്ന നീരാളിയായ് തീർന്നപ്പോൾ, എല്ലാം ഉപേക്ഷിച്ചു മടങ്ങെടിവന്നെങ്കിലും, കടബാധ്യതകൾ ഇല്ലാതെ തന്റെ ഏക മകളുടെ വിവാഹം നടത്താൻ തനിക്ക് സാധിച്ചതിൽ അയാൾ ആശ്വസിച്ചു. മുറ്റത്ത് വീണുകിടക്കുന്ന ചപ്പുകൾ കോരിവൃത്തിയാക്കുകയും, മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകിവിരിക്കുകയും ചെയ്യുന്ന തിരക്കിലാണ്…
മാനത്തിൻ പ്രണയം മഴവില്ലായ് തെളിയുമ്പോൾ എൻ മനസ്സിൽ വിരിയുന്നു നാണത്തിൻ ഏഴ് വർണങ്ങളും.
ചിലർ ഹൃദയമിടിപ്പ് പോലെയാണ്. ഇടിപ്പുള്ളപ്പോൾ വിലയറിയില്ല. ഗതി മാറുകയോ നിലയ്ക്കുകയോ ചെയ്ത് തിരിച്ചറിയുമ്പോൾ, ഒരു പിടി ചാരമായ് അവർ പുകമറയിൽ അപ്രത്യക്ഷമായേക്കാം. നിന്റെ ഓരോ ശ്വാസത്തിലും നിന്നോട് ചേരാൻ അവർ ആഗ്രഹിക്കുമ്പോൾ അവരെ ശ്വാസവായുവായ് തന്നെ സ്നേഹിക്കുക. എങ്കിൽ അത് നിലയ്ക്കും വരെ അവർ നിന്റെ ഓരോ കോശത്തിലും ജീവനായ്, ജീവിതമായ് പറ്റികിടക്കും.. ശുഭദിനം അഞ്ചു അജീഷ്
നഴ്സിംഗ് എന്ന പുണ്യപ്രവർത്തിയുടെ ആഴമോ, ആത്മീയതയോ അറിയാതെ വർഷങ്ങൾക്ക് മുൻപ് ആ പടിവാതിലിൽ അമ്പരന്ന് നിന്ന കൊച്ചു പെൺകുട്ടിയുടെ ചിത്രം കണ്മുൻപിൽ കാണുന്നു. ആ സംരഭം എന്തെന്നറിയാതെ, നഴ്സിംഗ് എന്ന കുത്തൊഴുക്കിൽ അകപ്പെട്ട് ആ കൊച്ചു പെൺകുട്ടി ഒലിച്ചിറങ്ങി എത്തിയത് നഴ്സിംഗ് കോളേജിന്റെ വലിയ മുറ്റത്തായിരുന്നു. ഗ്രാമീണതയുടെ നിശബ്ദതയിൽനിന്നും, തിരക്കുകളുടെയും നിലവിളികളുടെയും ഓരത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പറിച്ച് നടപ്പെട്ട ഒരു ചെടിയായിരുന്നു അവൾ. സൂര്യപ്രകാശവും വെള്ളവും, വളവും ആവോളം ആസ്വദിച്ച് വിശാലമായ മണ്ണിൽ തഴച്ചു വളരാൻ കൊതിച്ച ആ ചെടി, തനിക്ക് ജീവൻ നിലനിർത്താൻ മാത്രം ലഭിക്കുന്നവയിലേയ്ക്ക് ഒതുങ്ങി. ബാൽക്കണിയിലെ മറ്റ് ചെടികളിൽ പല നിറവും മണവുമുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കണ്ടവൾ അതിശയിച്ചു. വളരെ പെട്ടെന്ന് തന്നെ പരിമിതികളുടെ ലോകത്തിൽ അവൾ സംതൃപ്തി കണ്ടെത്തുകയും മറ്റ് ചെടികളോട് അതിവേഗം സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. സൗഹൃദത്തിനുപരി അതൊരു ആത്മബന്ധമായ് വളർന്നു. നഴ്സിംഗ് ആദ്യ അടവുകൾ ഗ്രഹിച്ച് അങ്കത്തട്ടിലോട്ട് പ്രവേശിക്കാനുള്ള സമയമായപ്പോൾ എല്ലാവരിലും…
പതിവ്പോലെ, ജീൻസും ടോപ്പുമണിഞ്ഞ് തോളൊപ്പം വെട്ടിയിട്ട മുടിയിഴകൾ കോതിയൊതുക്കി, നെറ്റിയിൽ തൂങ്ങികിടന്നുകൊണ്ട് ഇടത് കണ്ണിന്റെ കാഴ്ച മങ്ങിച്ച ആ നീളം കുറഞ്ഞ മുടിയിഴകൾ ഊതിമാറ്റി, ഒരു കണ്ണിറുക്കിയടച്ച് കണ്ണാടിയുടെ മുമ്പിൽ അവളുടെ തല വിവിധ വശത്തേക്ക് ചെരിച്ചും പല രീതിയിൽ ചിരിച്ചും സ്വന്തം സൗന്ദര്യം ആസ്വദിച്ച് അവൾ മതി മറന്നു നിന്നു. “മോളെ, ഡാഡി ഇറങ്ങി. വേഗം വരൂ “, അവളുടെ മമ്മി ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോൾ തന്റെ സൗന്ദര്യലോകത്തുനിന്നും ഉറക്കമുണർന്ന് ബാഗുമെടുത്ത്, അവൾ വേഗം പടവുകൾ ഓടി ഇറങ്ങി, ഡാഡിയുടെ വെള്ളകാറിന്റെ മുൻസീറ്റിൽ ഇരുന്നു. ഡാഡിയും മകളും കൊച്ചുവർത്തമാനം പറഞ്ഞ് അവളുടെ കോളേജിലേക്ക് യാത്രയായ്. ഡാഡിയുടെയും മമ്മിയുടെയും ഒരേ ഒരു മകളായ ഡയാനയ്ക്ക്, സൗഭാഗ്യത്തിൽ വീർപ്പുമുട്ടി സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ മുളച്ചിരുന്നെങ്കിലെന്നാഗ്രഹിച്ച കുറെ നിമിഷങ്ങളുണ്ടായിരുന്നു ജീവിതത്തിൽ. പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും, ഡയാനയുടെ ശരീരത്ത് ഒരു മഴതുള്ളിപോലും വീഴാതെ നോക്കുന്നവരാണ് അവളുടെ മാതാപിതാക്കൾ. എത്ര ദിവസമായി പെയ്യുന്ന മഴയാണ്!. പാലത്തിലൂടെ കാർ…
തൂങ്ങിയാടുന്ന ഇരുമ്പ് മണിയിൽ കേശവൻ പീയൂൺ ആഞ്ഞ് രണ്ടടി അടിച്ചു. തേനീച്ചകൂട്ടങ്ങളെ പോലെ കുട്ടികൾ ഓരോ ക്ലാസ്സിൽ നിന്നും പുറത്തേയ്ക്ക് പാഞ്ഞു. കുട്ടികളെ നിയന്ത്രിക്കാൻ ലൈസി ടീച്ചർ പ്രയാസപ്പെട്ടപ്പോൾ നാരായണൻ സാറിന്റെ ചൂരൽ വടിയിൽ കുറേ കുട്ടികൾ അടക്കം പാലിക്കുന്നുണ്ട്. ഉച്ചയൂണ് കഴിഞ്ഞ് കുട്ടികൾ കൈ കഴുകാൻ ടാപ്പിന്റെ മുന്നിലുള്ള നീണ്ട നിരയിൽ തന്നെയാണ്. അന്ന ഐസക് എന്ന മൂന്നാം ക്ലാസുകാരി പിറകിൽ ഉണങ്ങി വരണ്ട പാത്രവുമായ് നിൽക്കുന്നു. എല്ലാ കുട്ടികളും ചോറ് പാത്രം കഴുകിയതിനു ശേഷം അന്ന അവളുടെ ആ കൊച്ചു പാത്രം കഴുകി പിന്നീട് ബാഗിൽ വച്ചതിന് ശേഷം കളിക്കാൻ ഓടി. കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ ഇടയിലേയ്ക്ക് പെട്ടെന്ന് ഒരു ബൈക്ക് വന്ന് നിന്നു. അതിൽ നിന്നും മുപ്പത് വയസ്സ് തോന്നിക്കുന്ന ഇരുണ്ട നിറമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അയാളുടെ കൺകോണുകളിലും ഓരോ ചലനത്തിലും സ്ത്രീത്വത്തിന്റെ ഒരംശം തുളുമ്പി നിന്നു. അയാൾ അന്നയുടെ അടുത്തെത്തി അവളെ വാരിയെടുത്ത് അവളുടെ…
അടർന്ന് വീണ പൂവിതളുകൾ അതിഥികളായ് മണ്ണിലെത്തുമ്പോൾ പൂവായിരുന്നപ്പോളുള്ള സൗഹൃദം, മണ്ണിലലിയും വരെയെങ്കിലും സൂക്ഷിക്കുന്നുണ്ടാകുമോ? അതോ…… പുതിയ ലോകത്തെത്തുമ്പോൾ, മണ്ണിരയോടും, പുഴുവിനോടും, അവളുടെ ചിത്രശലഭങ്ങളോടുള്ള പ്രണയകഥ പറയുന്ന തിരക്കിലായിരിക്കുമോ? സൂര്യകിരണത്തിന്റെ പ്രഭയിൽ, ഇളംകാറ്റിന്റെ കൊഞ്ചലിൽ കാമിനിയായ് പൂമ്പാറ്റകളെ കാത്ത് നിന്ന അവളിലേക്ക് വന്നെത്തിയ കരിവണ്ടിനെ നോക്കി നിസ്സഹായയായ് നിന്നതും കഥകളിലുണ്ടാവുമോ? വിരഹപ്രണയത്തിന്റെ സ്‌മൃതിയിലാണ്ട്, കൊഴിഞ്ഞ ഇതളുകൾ ഒന്നിച്ച് വീണ്ടും പൂവാകാനും ,തേൻ ചുരത്താനും വ്യാമോഹിച്ച് വേനലിലെ പ്രണയ മഴ മൗനിയായ് വീണ്ടും നനയാൻ കൊതിക്കുന്നുണ്ടാകുമോ? ആ മഴപൊട്ടുകളെ മണ്ണിൽ വീണുടയാൻ അനുവദിക്കാതെ, കുറച്ച് നേരമെങ്കിലും പുണരാൻ വെമ്പുന്നുണ്ടാകുമോ? അറിയില്ല………… ചില്ലകളിലെ,വൈകാതെ കൂട്ടിനായ് വരുമെന്നുറപ്പുള്ള മറ്റ് പൂക്കളിലോട്ട് ഒരു കണ്ണിറുക്കിയടച്ച്, ഭൂമിദേവിയുടെ രക്തപ്രവാഹത്തിന്റെ നീണ്ട കുത്തൊഴുക്കിലലിഞ്ഞ് ചേരുമെന്നുള്ളത് മാത്രം, സങ്കല്പത്തിന്റ ചോദ്യചിഹ്നം ഇല്ലാതെ എഴുതി ഉറപ്പിക്കുന്നു. അഞ്ചു അജീഷ്
മനസ്സിലെ വിങ്ങൽ തെല്ലൊന്ന് ഒതുങ്ങിയപ്പോൾ അവൾ തന്റെ ജനാലകൾ തുറക്കാൻ ശ്രമിച്ചു. കണ്ണാടി ചില്ലിൽ മഴപ്പെയ്ത്തിൽ ചിതറി തെറിച്ച കുറെ മഴത്തുള്ളികൾ പറ്റി നിൽക്കുന്നു. ഇരുട്ടിന്റെ മൂടലിൽ അവ മിന്നി തിളങ്ങി. കുറെ നേരം കൗതുകത്തോടെ നോക്കി നിന്നു. “മഴക്കുഞ്ഞുങ്ങളെ നിങ്ങൾക്ക് ഒലിച്ചിറങ്ങണ്ടെ?!” നൊമ്പര മഴ പെയ്തു തോർന്നിട്ടും അവളുടെ മനസിന്റെ ജാലക ചില്ലിൽ വിങ്ങലിന്റെ മഴത്തുള്ളി പൊട്ടുകൾ തങ്ങി നിൽക്കുന്നു. പക്ഷേ ആ വിങ്ങലുകളാകുന്ന തുള്ളികൾക്കും ഉണ്ട് ഒരു ചേല്. പല നോവുകളും മണ്ണിൽഅലിയാൻ ഇഷ്ടപ്പെടുന്നില്ല. ജനൽ പാളികൾ തുറന്നപ്പോൾ ആ മഴത്തുള്ളികൾ പതുക്കെ ഒഴുകി. അവൾക്ക് തന്റെ മനസിന്റെ ജാലകം തുറന്ന് മഴത്തുള്ളികളെ ഒഴുക്കിവിടാൻ തോന്നി. പക്ഷേ ഒലിച്ചു പോകാൻ അവയ്ക്ക് താല്പര്യം ഇല്ല. ചില നോവുകൾ സുഖമുള്ള മഴത്തുള്ളികൾ ആയി മനസ്സിനെ തണുപ്പിക്കുമെങ്കിൽ ചുറ്റുമുള്ളവർക്ക് കൗതുകമാകുമെങ്കിൽ ഇരുട്ടിന്റെ ശുന്യതയിൽ മഴത്തുള്ളി പോലെ മിന്നുമെങ്കിൽ അത് ഒലിച്ചിറങ്ങാതെ അവിടെ തന്നെ ഇരിക്കട്ടെ. Anju Ajish
കാറ്റത്ത് ഊഞ്ഞാലാടികളിക്കുന്ന ശിഖരവും അവളുടെ ഇലകുഞ്ഞുങ്ങളും ജീവിതം ആസ്വദിക്കുമ്പോൾ, ജീവിതചക്രം കറങ്ങിക്കഴിഞ്ഞ കുറെ മുത്തശ്ശിയിലകൾ കുറെനേരം വായുവിലൂടെ പറന്ന് മണ്ണിൽ നിലംപതിക്കുന്നു. പഴുത്ത മഞ്ഞയും ചുമപ്പും ഇലകൾ കൊണ്ട് മെത്ത വിരിച്ച പാതയോരങ്ങളിൽ ഇരുന്ന് പുക പുറത്തേയ്ക്ക് വലിച്ചു വിടുന്ന ഒരു ഏകദേശം അറുപത് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ. ചുക്കിച്ചുളിഞ്ഞ ആ മുഖത്ത് നിർഭയത്തോടെ ആരെയും വെല്ലുന്ന കണ്ണുകൾ, ഒന്നിനെയും ഓർത്തുള്ള ആകുലതകളോ, വേവലാതികളോ ഇല്ലാതെ ഇരിക്കുന്നു. നഷ്ടപ്പെടാൻ ആകെയുള്ളത് മനോബലം മാത്രമാണ്. അത് മരിച്ച് മണ്ണിലടിഞ്ഞാലും താൻ കൂടെ കൊണ്ടുപോകുമെന്ന് വിളിച്ചു പറയുന്ന മുഖം. വഴിയിലൂടെ കടന്ന് പോകുന്ന ഓരോ വാഹനങ്ങളിലേയ്ക്കും അയാൾ അലക്ഷ്യമായ് നോക്കുന്നുണ്ട്. ഞങ്ങൾ മെല്ലെ അദ്ദേഹത്തിന്റെ അടുത്തെത്തി. ഞങ്ങളെ തീരെ ഗൗനിക്കാതെ അദ്ദേഹം ചുണ്ടിലെ സിഗരറ്റ് രണ്ടു വിരലുകൾക്കും ഇടയിലാക്കി പുറത്തേയ്ക്ക് എടുത്തപ്പോൾ ഞങ്ങൾ പരസ്പരം ഒന്ന് നോക്കി. കുറച്ചൊരു മടി തോന്നിയെങ്കിലും ഞാൻ വിളിച്ചു. “അങ്കിൾ ” പെട്ടന്ന് അദ്ദേഹം തന്റെ വിരലുകൾക്കിടയിലെ…