വിദേശത്തു ജോലി ചെയ്യുന്ന കാലം. ഓരോ ദിനവും ജീവിതമാകുന്ന പുസ്തകത്തിലെ ഓരോ താളുകളാകുമ്പോൾ, ആ പുസ്തകത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു പേജ് നിങ്ങളുമായ് പങ്കുവയ്ക്കുന്നു. ഒരു ക്ലിനിക്കിൽ ആയിരുന്നു ഞാൻ ജോലി ചെയ്‌തിരുന്നത്. തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. ബഹളങ്ങളുടെയും വർണ്ണങ്ങളുടെയും ലോകത്തിൽ നീന്തി തുടിക്കാൻ ഇഷ്ട്ടപ്പെട്ടിരുന്ന എനിക്ക് മരുഭൂമിയിലെ മണൽത്തരികളോട് പ്രണയം തോന്നി തുടങ്ങിയ സമയം. പ്രാർത്ഥനകളും പ്രായശ്ചിത്തവുമായ് നോമ്പ് നോക്കി റമദാൻ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്ന കാലം. ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിൽ നിന്നും ഒരാൾ ഉൾപ്രദേശത്തെ ക്ലിനിക്കിൽ സഹായിക്കുവാൻ പോകണം. രണ്ടു സ്റ്റാഫിൽ ഒരാൾ അവധിക്ക് പോയതിനാൽ ഒരു നേഴ്സ് മാത്രമുള്ള അവസ്ഥയാണവിടെ. ഏതായാലും നറുക്ക് എനിക്ക് തന്നെ വീണു. ഒരു സന്ധ്യാ സമയത്താണ് ഡ്രൈവർ എന്നെ കൊണ്ടുപോകാൻ എത്തിയത്. വിജനമായ മണൽ കൂമ്പാരങ്ങളുടെ അനന്തതയിലൂടെ വണ്ടി അങ്ങനെ പായുമ്പോൾ ഞാൻ ആ കാഴ്ച കണ്ടു, ഡ്രൈവർ ഇരുന്ന് ഉറക്കം തൂങ്ങുന്നു. അറിയാവുന്ന അറബിയിൽ ഞാൻ ഡ്രൈവറുടെ…
Author: Anju Ajish
സൂര്യൻ കത്തിജ്വലിക്കുന്നതിന്റെ ചൂടും, പുറത്ത് കാക്കകളുടെ കരച്ചിലും, കൂടെ വിശപ്പിന്റെ കനത്തിൽ വയറിന്റെ വളവ് നികത്താൻ തന്നെ നോക്കി നിൽക്കുന്ന അഞ്ച് മുഖങ്ങളും. അമ്മിണി തിളച്ച് മറിയുന്ന ചോറ്കലത്തിന്റെ അടപ്പ് തൊട്ടടുത്ത് കരി പിടിച്ചിരിക്കുന്ന പച്ച തുണി കൊണ്ട് എടുത്ത് മാറ്റി, ചിരട്ട തവികൊണ്ട് അതിൽ പരതി നോക്കിയപ്പോൾ, അവളുടെ മനസ്സിൽ ഒരു തുള്ളിച്ചാട്ടം. ഇന്നെങ്കിലും അവൾക്കും അവളുടെ അഞ്ച് മക്കൾക്കും വയറ് നിറയ്ക്കാം. അമ്മേ എന്നൊരു വിളി പുറത്ത് നിന്ന് കേട്ടതും അവൾ പുറത്തേയ്ക്ക് വന്നു. “വല്ലതും ഇരിപ്പുണ്ടോ? എനിക്ക് ഇന്നലെ ഒന്നും കിട്ടിയില്ല. രാവിലേയും ഒന്നും കഴിച്ചില്ല. ” അവൾക്ക് അതൊരു അശരീരി പോലെ തോന്നി. ആ ശരീരത്തിൽ എല്ലുകൾ മാത്രം. കറയും ചെളിയും പടർന്ന വസ്ത്രങ്ങൾ, ഈ പൊള്ളുന്ന ചൂടത്തും ഇയാൾ ചെരുപ്പ് ധരിക്കാതെ എങ്ങനെ ഈ വഴി വന്നു? വിശപ്പടക്കാൻ ജാലവിദ്യ ഉണ്ടായിരുന്നെങ്കിൽ പാവത്തിന് ഒരു വാതിലും മുട്ടേണ്ടി വരില്ലായിരുന്നു. പണ്ട് അമ്മിണിയുടെ അച്ഛന്റെ കൂടെ…
പാദസ്വരത്തിന്റെ മണികിലുക്കം അന്തരീക്ഷത്തിലൂടെ പാറിച്ചു നടന്നകാലം തൊട്ടെ അവൾക്ക് പാലപ്പൂക്കളോടും അവിടെ വിരുന്ന് വരുന്ന യക്ഷികളോടും വലിയ കൗതുകമായിരുന്നു. മുത്തശ്ശിയുടെ കഥകളിലെ യക്ഷികൾക്ക് എന്തൊരു ചേലാണ്!. വെറ്റില മുറുക്കിയ ചുണ്ടിന്റെ തുടുത്ത ചുമപ്പിൽ അവർ വശ്യസുന്ദരികളായിരുന്നു. മുടികളുടെ കട്ടിയും നീളവും വർണ്ണനാതീതമാകുമ്പോൾ, അവരുടെ വെളുത്ത സാരിയിലേയ്ക്ക് മനസ്സിൽ ചോദ്യശരം അയക്കാറുണ്ട്. മരിക്കുമ്പോൾ മുത്തശ്ശിയുടെ കഥകളിലെ സ്ത്രീകൾ ചുമപ്പ് കലർന്ന പാവാടയും, പച്ചനിറത്തിലുള്ള സാരിയും അണിഞ്ഞിരുന്നെങ്കിൽ, പാലകളിൽ എത്തുമ്പോൾ വെള്ള വസ്ത്രം ആരായിരിക്കാം അവരെ അണിയിക്കുന്നത്? തലമുടിക്ക് നീളം കുറവായതിനാൽ പരാതി പറഞ്ഞു നടന്നിരുന്ന നാരായണി ഏടത്തി യക്ഷിയായി ഭർത്താവിനെ പേടിപ്പിച്ചപ്പോൾ അവർക്ക് മുട്ടോളം മുടി ഉണ്ടായിരുന്നുവെന്നാണ് അയാൾ പറഞ്ഞ് നടന്നിരുന്നത്. ഒരിക്കലും വെള്ള വസ്ത്രം ധരിക്കാൻ ഇഷ്ടപെടാതിരുന്ന സുമതിയും മരണശേഷം മുത്തശ്ശിയുടെ സ്വപ്നത്തിൽ വന്നപ്പോൾ വെള്ള സാരിയായിരുന്നു വേഷം. മരണം നിറങ്ങൾ ഇല്ലാത്ത ലോകത്തേക്കാവുമോ കൂട്ടികൊണ്ടുപോകുക? ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിലും അവൾ എന്നും കഥകൾക്കായി കാത്തിരുന്നിരുന്നു. യക്ഷിയെ വർണിക്കുമ്പോൾ മുത്തശ്ശിയുടെ കണ്ണിലെ…
വരണ്ട നെൽപ്പാടത്തിന്റെ വരമ്പിലൂടെ നടന്ന് നീങ്ങുമ്പോൾ അവളുടെ മനസ്സ് അപ്പൂപ്പൻ താടിയായ് പറന്ന് ആ നാടാകെ ചുറ്റി. നടത്തതിന്റെ വേഗതയിൽ, അവളുടെ ഇടത്തെ കൈയിലെ വളകൾ കിലുങ്ങിയപ്പോൾ കണ്ണുകളിൽ തെളിഞ്ഞ നാണം ചുണ്ടിൽ വ്യാപിച്ചു. ഇന്നലെ ഉൽസവത്തിന്, ആരും കാണാതെ അതണിയാൻ രാജു നന്നേ പണിപ്പെട്ടു. ആകെ ആറ് വളകൾ കൈയിൽ ഇട്ടപ്പോൾ കൂട്ടുകാരി വിളിച്ചതിനാൽ അവൾ ഓടിയകന്നു. “കുറച്ചുകൂടി വണ്ണം കൂടിയ കൈകൾക്ക് ചേരുന്ന വളകളാണിത്. വാങ്ങിയപ്പോൾ, അളവ് നോക്കാൻ താനില്ലായിരുന്നല്ലോ രാജുവിനരികിൽ! എന്തായാലും വളകൾ തനിക്ക് ഇണങ്ങുന്നുണ്ട് “. അവൾ കൈയിലുള്ള പാൽകുപ്പി താഴെ വീഴാതെ മുറുകെ പിടിച്ച് വേഗത്തിൽ നടന്നു. കുപ്പിവള വാങ്ങാൻ അച്ഛൻ തന്ന പണം പെട്ടിയിൽ വച്ചിട്ട് ഇത് താൻ വാങ്ങിയതെന്ന ഒരു കള്ളം പറഞ്ഞു. ഭാഗ്യത്തിന് മറ്റ് ചോദ്യങ്ങളൊന്നും തന്നെ നേരിടേണ്ടി വന്നില്ല. തന്റെ അച്ഛൻ ഒരു സാധുവാണല്ലോ എന്നോർത്തപ്പോൾ അവൾക്ക് സങ്കടം തോന്നി. അമ്മയെന്ന സ്ത്രീ തന്നെ പ്രസവിച്ച ശേഷം ആരുടെ കൂടെയോ ഇറങ്ങി…
അമ്മായി വെള്ളസാരി ഉടുക്കാറുള്ളു. ഉത്സവത്തിനും നൂലുകെട്ടിനും അമ്മായി വന്നിരുന്നില്ല. വിധവ പെൻഷനും ജോലിയും നേടിയ അമ്മായിയെ വർഷങ്ങൾ കഴിഞ്ഞ് കണ്ടപ്പോഴും സാരിയിൽ വർണ്ണങ്ങൾ ചാലിച്ചിരുന്നില്ല. സഞ്ചിയിൽ നിറഞ്ഞ പലഹാരങ്ങൾക്ക് മക്കൾ നൽകി വെള്ളസാരിക്കൊരുമ്മ. അവളുടെ പട്ടുസാരി നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലുമതിന്റെ തിളക്കത്തെ അമ്മായി ഭയപ്പെട്ടിരുന്നു. അവൾ തിരികെ വീട്ടിലെത്തി. അടുക്കളയിലെ അഴുക്ക് പാത്രങ്ങൾ അവളെ നോക്കി പരസ്പരം പറഞ്ഞു. “ഈ വിധവയെന്താണ് പട്ടു സാരിയിൽ?” പുളിച്ചു വന്ന ദോശമാവും കലത്തിൽ നിന്നൊലിച്ചിറങ്ങിയൊപ്പം കൂടി. ദേഷ്യത്തിൽ മുറ്റത്തിറങ്ങിയപ്പോൾ അനുവാദമില്ലാതെ വളർന്ന പുൽച്ചെടികളും വെള്ളത്തിൽ ശ്വാസം കിട്ടാതെ കിടക്കുന്ന തുണികളുമവളെ നോക്കി പരിഹസിച്ചു. “ഭർത്താവില്ലാത്തവൾക്ക് ആടയാഭരണങ്ങളോ?” കുപിതയായവൾ തുണികളെ രക്ഷിക്കാതെ ദോശമാവിന് തക്ക ശിക്ഷ നൽകി ചൂടിൽ വേവിച്ച് മേശയിൽ പ്രതിഷ്ഠിച്ചു. കുട്ടികളുമച്ഛനെ തിരഞ്ഞപ്പോൾ ഫോണിൽ അയാളുടെ കുടുംബചിത്രം സ്റ്റാറ്റസ് കണ്ടവൾ കിറി കോടിച്ചു. അതായെത്തിയല്ലോ അച്ഛൻ. പൊള്ളി നീറിയ ദോശയും അവളുടെ ഭർത്താവിനെ കണ്ട് അവനിൽ മരണമടഞ്ഞു. അയാളുടെ വിരലുകൾ സാമ്പാറിലൂർന്നപ്പോൾ പാത്രവും അയാളുടെ സാമിപ്യം തിരിച്ചറിഞ്ഞു.…
രാത്രിയുടെ ഇരുട്ടിൽ, നിശബ്ദതയുടെ ഏകാന്തതയിൽ, തനിച്ചായില്ലെന്നു തോന്നിപ്പിക്കാൻ മിന്നിമായുന്ന മിന്നാമിനുങ്ങുകൾ. ആകാശത്തിലെ നക്ഷത്രങ്ങൾക്ക് പകരമാകാൻ കഴി യില്ലെന്നറിഞ്ഞിട്ടും അന്തരീക്ഷത്തിലും ചില കരിനിഴൽ ബാധിച്ച ജീവിതങ്ങളിലും ചെറിയ നിമിഷത്തേക്കെങ്കിലും വെളിച്ചം പകരാൻ പറക്കുന്ന മിന്നാമിന്നികൾ. മിന്നാമിന്നികളെ എണ്ണി തീരും മുമ്പ് ഫോൺ ബെല്ലടിച്ചു.ധൃതിയിൽ അവൾ ഫോണെടുത്ത് ചെവിയിൽ വച്ചു. ” ഹലോ ഇതാരാ ജീവയാണോ? ” “ഇത് പോലീസ് സ്റ്റേഷനിൽ നിന്നാ. നിങ്ങളുടെ അഡ്രസ്സിൽ ഒരു കുട്ടിയെ കാണ്മാനില്ലായെന്ന പരാതി കിട്ടിയിട്ടുണ്ടല്ലോ.” അയാളുടെ കനത്ത ശബ്ദത്തിൽ മുത്തിയമ്മക്ക് പേടിതോന്നിയെങ്കിലും അവൾ കൗതുകത്തോടെ ചോദിച്ചു. ” അവളെ കുറിച്ച് വല്ല വിവരവും……..? “കിട്ടി, പക്ഷേ നിങ്ങൾ സ്റ്റേഷൻ വരെ വരേണ്ടിവരും.” “ഈ രാത്രിയിലോ? മക്കളാരുമിപ്പോൾ ഇവിടെ ഇല്ല. ഞാൻ തനിച്ചെങ്ങനെ …….” മുത്തിയമ്മ മുഴുവിക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു. “ഞാൻ വണ്ടി അയക്കാം. പരാതിയിൽ പറയുന്ന അഡ്രസ്സിലാണോ ഇപ്പോൾ?” അവൾ മൂളി ഉം….. പോലീസ് വണ്ടി കാത്തിരിക്കും നേരം ഒരു കുന്നോളം ചിന്തകൾ മുത്തിയമ്മയിൽ…
എന്തൊരു ഇരുട്ട്, കാലുകളൊക്കെ നന്നായ് വേദനിക്കുന്നു. കിടക്കാൻ സ്ഥലം മതിയാകില്ലായെന്ന് പരാതിപറഞ്ഞപ്പോൾ, ദേ കുട്ടയ്ക്ക് വീതി കൂടി. ഇപ്പോൾ എനിക്ക് കാലുകൾ ഇളക്കി ചെരിഞ്ഞ് കിടക്കാം. ഇപ്പോൾ വിശപ്പ് കുറച്ച് കൂടിയോ ? അതോ ലഭിക്കുന്ന ആഹാരം കുറഞ്ഞോ? പതിവ് പോലെ കുട്ടയുടെ അരിക് ചേർന്ന് കാലുകളും കൈകളും ഇളക്കി അങ്ങനെ കിടക്കുമ്പോൾ ദേ വരുന്നു, ഞാൻ ആഗ്രഹിച്ചപോലെ മധുരം. ആവോളം രുചിച്ച് മത്ത് പിടിച്ച്, നല്ല നേർത്ത ചൂട് വെള്ളത്തിന്റെ ഈർപ്പത്തിൽ ഞാൻ രസിച്ച് ഉറങ്ങി. ഒരേ രാഗം കാതുകൾക്ക് ഇമ്പമാകുന്നതിനൊപ്പം ഒരു താരാട്ട് പോലെ എപ്പോഴും എന്നെ തഴുകുന്നുണ്ട്. അങ്ങനെ സുഖജീവിതം നയിച്ചു കൊണ്ടിരുന്നപ്പോൾ ഞാനത് ശ്രദ്ധിച്ചു. എന്റെ കുട്ടയിൽ എന്റെ ഭക്ഷണം പറ്റി ഒരാളുകൂടി കഴിയുന്നു. കിട്ടുന്ന ഭക്ഷണത്തിന് ഞാൻ അവനുമായ് എന്നും വഴക്കിട്ടിരുന്നെങ്കിലും അവൻ പൊതുവെ ശാന്തനായിരുന്നു. പുറത്തുള്ള വിചിത്ര ശബ്ദങ്ങൾ എന്നെ പേടിപ്പെടുത്തുമ്പോൾ അവനതൊന്നും കാര്യമാക്കിയിരുന്നില്ല. ഭക്ഷണം കഴിച്ച് വളർന്നതുകൊണ്ട് ഞങ്ങൾക്ക് കിടക്കാൻ കുട്ടയിലെ…
വേഗത്തിൽ അടുക്കളയിലെ ജോലി ചെയ്തു തീർത്ത് അവൾ നേഴ്സ് യൂണിഫോം എടുത്തണിഞ്ഞു. പണ്ടൊക്കെ ജോലിയ്ക്ക് പോകുമ്പോൾ മക്കൾ അമ്മയ്‌ക്കൊപ്പം ജോലിയ്ക്ക് പോകാനും സൂചി കൊണ്ട് എല്ലാവർക്കും മരുന്നുകൾ നൽകാനും കരഞ്ഞു വാശി പിടിച്ചിരുന്നു. അമ്മയെ മിസ്സ് ചെയ്യാൻ അവർ തയ്യാറല്ലായിരുന്നു. മക്കൾ ഉണ്ടായതിന് ശേഷം രാത്രിയാണ് ജോലിയ്ക്ക് പോയിരുന്നത്. രാവിലെ താൻ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ, ഉണർന്ന് ജനൽ വഴി ആദ്യം സന്തോഷം പ്രകടിപ്പിച്ചതിന് ശേഷം കസേര വലിച്ചിട്ട് വാതിൽ തുറന്ന് തന്നിരുന്നതും അവരാണ്. എന്നാലിന്ന് അമ്മ ജോലിയ്ക്ക് പോകുന്നതുപോലും അറിയാതെ അവരുടെ ശരീരവും മനസ്സും വളർന്നുകൊണ്ടിരിക്കുന്നു. വളരും തോറും അവർ തന്നിൽ നിന്നും അകന്ന് കൊണ്ടിരിക്കുന്നു. അതല്ലേ ശരിക്കും വേണ്ടതും. ഇത്തിൾ ആക്കാനല്ല, സ്വയം വേരുറപ്പിച്ചു പടരാനാണ് അവരെ താൻ വളർത്തുന്നത്. എന്നാലും അവർ ഒരുപാട് വളരേണ്ടിയിരുന്നില്ലായെന്ന് ഓർത്തുകൊണ്ട് അവൾ ഭർത്താവിനെ തിരഞ്ഞു. ജോലിക്കിടയിൽ കഴിക്കാൻ ഭക്ഷണം നിറയ്ക്കുമ്പോൾ, വീട്ടിലെ ജോലികൾ തീർത്തതിന്റെ സംതൃപ്തിയുണ്ടെങ്കിലും, വാർഡിലെ രോഗികൾക്ക് നല്ല…
എന്തോ ലക്ഷ്യമാക്കിയവൾ വേഗത്തിലോടി. വഴിയിൽ കണ്ട ഒന്നും ഗൗനിക്കാതെ തിരക്കിട്ട് ഓടിയ അവളെ കണ്ടതും, പാഞ്ഞ് വന്ന മിനിമോൾ ഒന്ന് വേഗത കുറച്ച ശേഷം അവളുടെ മുൻപിൽ നിന്നു. അവൾ മിനിമോളുടെ പടികൾ വേഗത്തിൽകയറി സ്ഥിരം സീറ്റ് കരസ്ഥമാക്കി. ബസ്സിന്റെ പിന്നിൽ ജനാലകമ്പികളുടെ അടുത്തിരുന്ന് കാണുന്ന ഓരോ മനോഹരമായ കാഴ്ചകളും അതികസമയം കണ്ണിൽ തങ്ങിനിൽക്കാതെ ഒഴുകിയകന്നു. അവളുടെ പകൽ കിനാവുകൾ ഉടലെടുക്കുന്ന ഒരേയൊരു സ്ഥലമാണ് മിനിമോൾ ബസ്സിലെ ജനാലക്കരികിലെ ഈ ഇരിപ്പിടം. ഇവിടെ ഇരുന്ന് കാണുന്ന കാഴ്ച്ചകളും , ബസ്സിലെ മനംകുളിർക്കും പാട്ടുകളും, പിന്നെ മനസ്സിലോട്ട് ഓടിവരുന്ന നടക്കാത്ത കുറെ സ്വപ്നങ്ങളും……. വെറുതെയാണോ, നാട്ടുകാർ സ്വപ്നസുന്ദരിയെന്ന് വിളിക്കുന്നത്? എന്തായാലും ഒരു സുന്ദരി എന്നാണല്ലോ! അത് സ്വപ്നസുന്ദരി ആയാലും എന്താ? അവൾ മറ്റാരെയും നോക്കാതെ നിറമുള്ള ലോകത്തിലോട്ട് തലകുത്തിവീഴാനൊരുങ്ങി. തൊട്ടാൽ വാടും തൊട്ടാവാടിയും, മഞ്ഞളിൽ മുങ്ങിയ മുക്കുറ്റിയും, വെൺതൂവലിക്കിളിയാക്കിയ മുല്ലപ്പൂവും വാവലുകൾ വിരുന്നുവരും പേരമരവും കുരുന്നുകൾ കൊതിയോടെ നോക്കുന്ന തേൻമാവിൻകൊമ്പും കാട്ടരുവിയുടെ തീരത്തെ…
നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അയാൾ ആ വലിയ മതിൽക്കെട്ടുകളോട് യാത്ര പറഞ്ഞു. പോയ വർഷങ്ങളിൽ കാറ്റിനുപോലും സ്ഥിരതയില്ലാത്ത ഈ വായുവിൽ അയാളും ചെളിപിടിച്ച മതിൽക്കെട്ടുകളും തീർത്ത സൗഹൃദം വലുതായിരുന്നു. അയാളുടെ നിശ്വാസം ഏൽക്കാത്ത പകലുകളാ മതിൽക്കെട്ടുകൾക്കില്ലായിരുന്നു. അയാളുടെ കുമ്പസാരം കേൾക്കാൻ അവ എന്നും തയ്യാറാകുമ്പോൾ, ഉപദേശിക്കാനാകാതെ വെയിലത്തും മഴയിലും ആ മതിൽ അയാൾക്ക് കൂട്ടുണ്ടായിരുന്നു. സെല്ലുകളുടെ ഇഴകളിൽ സർവ്വത്ര ഭൂതകാലവും അമരുമ്പോൾ അതിനിടയിലൂടെ മാനം പോലും അയാൾക്ക് സന്ദർശകനാകാറില്ലായിരുന്നു. മുറ്റത്തെ കളകൾ നീക്കുന്ന നേരം, സൂര്യകിരണങ്ങൾ യാതൊരു ദയയുമില്ലാതെ അവനെ പഴുപ്പിക്കുമ്പോൾ, അവൻ മതിലുകളെയൊന്നു നോക്കും. അവയുടെ കുറ്റമെന്താണെന്ന് ആലോചിക്കുമ്പോൾ ഉത്തരമില്ലാത്ത ആ ശൂന്യകടലാസ്സിൽ അയാൾ എഴുതും ‘നിരപരാധി ‘. കുറ്റക്കാരുടെ ഇടയിലെ നിരപരാധികളും മതിലിനെ പോലെ ആ സെല്ലുകൾക്കിടയിൽ കാലം കഴിക്കുന്നുണ്ടാവില്ലേ! അയാൾ തന്റെ ഓർമ്മകളെല്ലാം ആ മതിലിൽ തളച്ച് ആണി അടിച്ചു. തിരക്കേറിയ റോഡരുകിൽ എവിടേയ്ക്ക് കാലുകൾ തിരിക്കണമെന്നറിയാതെ, മനസ്സ് മാത്രം എവിടെയൊക്കെയോ ചലിച്ചുകൊണ്ടിരുന്നു. കയ്യിൽ കരുതിയ…
