Author: Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

“മക്കളെ കൂട്ടാതെ ട്രിപ്പ് പോകാനൊന്നും എനിക്കും അച്ചാച്ചനും ഇഷ്ടല്ലടാ. എന്തിന്, എന്തെങ്കിലും അത്യാവശ്യം വന്ന് ഞങ്ങൾ രണ്ടുപേരും മാത്രമായി പുറത്തുപോകേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ പോലും മക്കൾക്ക് കൊടുക്കാതെ ഒരു ചായ പോലും ഞങ്ങൾ അങ്ങനെ കുടിക്കാറില്ല. അങ്ങനെ കുടിച്ചാലും ഞങ്ങൾക്ക് തൊണ്ടയിൽ നിന്ന് ഇറങ്ങില്ല. പിന്നെയല്ലേ ഞങ്ങൾ മാത്രമായി ട്രിപ്പ് പോകുന്നത്. കഴിഞ്ഞ പ്രാവശ്യം നിങ്ങൾ നാട്ടിൽ വന്നപ്പോൾ നീയും സ്റ്റിവിൻ ചേട്ടനും മോനെ കൂട്ടാതെ വയനാട് പോയിരുന്നില്ലേ? അന്ന് നിങ്ങടെ ട്രിപ്പിന്റ വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ ഞാൻ അച്ചാച്ചന് കാണിച്ചു കൊടുത്തപ്പോൾ അച്ചാച്ചൻ ചോദിച്ചു _”എങ്ങനെയാ അവർക്ക് കുഞ്ഞിനെ കൂട്ടാതെ ട്രിപ്പൊക്കെ പോകാൻ തോന്നിയതെന്ന്?. അതിൽ എന്ത് എൻജോയ്മെന്റ് ആണുള്ളതെന്ന് “. ഞാനും വിചാരിച്ചിരുന്നൂട്ടോ അത്. എന്തായാലും മക്കളെ കൂട്ടാതെ ഞങ്ങൾക്ക് അങ്ങനെയൊന്നും പറ്റില്ല മോളെ. മക്കൾ കൂടെ ഇല്ലാതെ ഞങ്ങൾക്ക് മാത്രമായി ഒരു സന്തോഷവും ഇല്ല . മക്കൾക്ക് വേണ്ടിയല്ലേ നമ്മൾ ജീവിക്കുന്നത് പോലും…” മക്കളോടുള്ള സ്നേഹത്തെപ്പറ്റി…

Read More

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുമുള്ള, പതിമൂന്നുവയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ മുപ്പത്തിരണ്ട് നരാധമന്മാർ ചേർന്ന് ഹോട്ടൽമുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത് അഞ്ചുദിവസങ്ങളോളമാണ്. കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് തിരികെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രദേശത്തുള്ള ഓട്ടോഡ്രൈവർ തട്ടിക്കൊണ്ടുപോയി ഒരു ഹോട്ടലുടമയ്ക്ക് കൈമാറി. തുടർന്നുള്ള അഞ്ചുദിവസങ്ങളിൽ മേൽപ്പറഞ്ഞ ഹോട്ടലുടമ ഉൾപ്പെടെ മുപ്പത്തിരണ്ടുപേർ കുട്ടിയെ തുടർച്ചയായി ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹോട്ടൽ റെയ്ഡ് ചെയ്ത് ജൂൺ 24-ന് കുട്ടിയെ കണ്ടെത്തിയപ്പോൾ മൃതപ്രായമായ അവസ്ഥയിലായിരുന്നു. അനുഭവിച്ച ദുരിതങ്ങളോർത്ത് ICU-വിൽ കിടന്നു പേടിച്ചുനിലവിളിക്കുന്ന പെൺകുട്ടിയുടെ വീഡിയോകൾ പലരും സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ആ കുഞ്ഞിന്റെ ഭയം നിറഞ്ഞ മുഖവും, പേടിച്ചരണ്ട ശബ്ദവും മനസ്സിൽ നിന്നും മായുന്നില്ല. ആ കുട്ടി അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യ… പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, ഏതെങ്കിലും പുരുഷന്മാരെ സ്ത്രീകൾ ഉപദ്രവിച്ചു എന്ന വാർത്ത വരുന്ന സെക്കൻഡിൽ “സ്ത്രീകൾ മൊത്തത്തിൽ വിശ്വസിക്കാൻ…

Read More

ആറ്റുകാലിൽ വാടകവീട്ടിൽ ജീവനൊടുക്കിയ ആരതിയുടേത് ആത്മഹത്യയല്ല. മാനസികമായും ശാരീരികമായും പീഡിപ്പിച്ചുള്ള കൊലപാതകമാണ്. ആരതിയെ ഭർത്താവ് അതുൽ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്നുണ്ട് എന്നറിഞ്ഞിരുന്നിട്ടും മൗനം പാലിച്ച ആരതിയുടെ വീട്ടുകാർക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട്. എന്റെ വാക്കുകൾ ഒരുപക്ഷേ ക്രൂരമായിപ്പോയി എന്ന് തോന്നാം. എന്നാൽ മകൾ, ഭർതൃവീട്ടിൽ താൻ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാതെ മകളുടെ വായടപ്പിക്കാൻ മത്സരിച്ച മാതാപിതാക്കളെക്കുറിച്ച് വേറെന്താണ് പറയേണ്ടത്? തങ്ങൾക്ക് മകൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു എന്ന് ആരതിയുടെ മാതാപിതാക്കൾ വ്യക്തമാക്കുന്നുണ്ട്. ഒന്നര വർഷം മുൻപായിരുന്നു ആരതിയും അതുലും തമ്മിലുള്ള വിവാഹം. വാഹനങ്ങളുടെ സിസി പണം പിരിക്കുന്ന ജോലിയുള്ള അതുൽ, ബാങ്ക് മാനേജരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആരതിയുമായുള്ള വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ അതുൽ ശാരീരികമായും മാനസികമായും ആരതിയെ പീഡിപ്പിക്കാൻ തുടങ്ങി. മരിക്കുമ്പോൾ പതിമൂന്ന് മുറിവുകൾ ആരതിയുടെ ദേഹത്തുണ്ടായിരുന്നു. കൂടാതെ, മുൻപുണ്ടായ മുറിവുകൾ കരിഞ്ഞുണങ്ങിയ പാടുകളും ആരതിയുടെ ശരീരത്തിലുണ്ടായിരുന്നു. ആരതിയെ അതുൽ ഉപദ്രവിച്ചതിന്റെ ഫോട്ടോകളും മറ്റു തെളിവുകളും…

Read More

“അവർ കിണറ്റിൽ ചാടാൻ പറഞ്ഞാൽ നിങ്ങൾ പോയി കിണറ്റിൽ ചാടുമോ? അവരുടെ ജോലിയുടെ ഭാഗമായിട്ടാണ് അവർ വിവിധ സ്കിൻ കെയർ പ്രോഡക്റ്റ്സ് പ്രൊമോട്ട് ചെയ്യുന്നത്. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അവർ പ്രൊമോട്ട് ചെയ്യുന്ന പ്രോഡക്റ്റ്സ് വാങ്ങുക. വാങ്ങാൻ താൽപര്യമില്ലെങ്കിൽ / അവരുടെ വീഡിയോസ് കാണാൻ താൽപര്യമില്ലെങ്കിൽ ജസ്റ്റ് സ്ക്രോൾ ചെയ്ത് വിടുക. അതിനുള്ള ഓപ്ഷൻ സോഷ്യൽമീഡിയയിൽ ഉണ്ടല്ലോ. അല്ലാതെ അവരെ ഇങ്ങനെ കടന്നാക്രമിക്കേണ്ട കാര്യമൊന്നുമില്ല. അത്രയ്ക്ക് വലിയ തെറ്റൊന്നും അവർ ചെയ്തിട്ടില്ല. പിന്നെ എല്ലാവരും പൈസക്ക് വേണ്ടിത്തന്നെയാണല്ലോ ജോലി ചെയ്യുന്നത്. എന്തിന് മമ്മൂട്ടിയും മോഹൻലാലും ധോണിയും വരെ പരസ്യങ്ങളിൽ അഭിനയിക്കുന്നു. അവരൊക്കെ അഭിനയിക്കുന്ന പരസ്യങ്ങളിലെ പ്രോഡക്ട്സ് എല്ലാം അവർ ഡെയിലി യൂസ് ചെയ്യുന്നുണ്ടാകും എന്നാണോ നിങ്ങൾ കരുതുന്നത്…?” വെളുക്കാനും, മുഖത്തെ കറുത്തപാടുകളും കുരുക്കളും മാറാനും, ശരീരം മെലിയാനും, മുടി വളരാനും തുടങ്ങി തൊലിപ്പുറത്തുണ്ടാകുന്ന സകല പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്ന ഒരു ബ്യൂട്ടിവ്ലോഗർ ചേച്ചിക്കുട്ടിയുടെ ഇരട്ടത്താപ്പിനെതിരെ രണ്ടാഴ്ച മുൻപ് ഞാനൊരു ആർട്ടിക്കിൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.…

Read More

“ഹണിമൂണെന്നും പറഞ്ഞ് ഇതെങ്ങോട്ടേയ്ക്കാ അലക്സ്‌ എന്നെ കൊണ്ടു പോകുന്നത്. മണിക്കൂറുകൾ കുറേയായല്ലോ വണ്ടി ഓടുന്നു. സന്ധ്യയാകാറായി. തണുപ്പിന്റെ പുകച്ചുരുളകൾ ഉയരുന്നത് മൂലം ചുറ്റുമുള്ളതൊന്നും കാണാനാകുന്നുമില്ല. അലക്സ്‌ എങ്ങനെ ഡ്രൈവ് ചെയ്യുന്നു ഇതിനിടയിലൂടെ.. ”  അലക്സിന്റെ തോളിലേക്ക് പ്രണയപൂർവ്വം ചായ്ഞ്ഞു കൊണ്ട് അപർണ്ണ ചോദിച്ചു.. “താനൊന്നു അടങ്ങിയിരിക്ക്. ദാ നമ്മൾ എത്തി… ” അതും പറഞ്ഞ് അലക്സ്‌ വണ്ടിയൊരു പഴയ വലിയ ഇരുമ്പു ഗെയിറ്റിന്റെ മുന്നിൽ കൊണ്ടു നിർത്തി.. വെളുത്തു മെലിഞ്ഞൊരു മനുഷ്യൻ വന്ന് അലക്സിനോട് തമിഴിൽ എന്തൊക്കെയോ ചോദിച്ച ശേഷം പോയി ഗേറ്റ് തുറന്നു.. അലക്സ്‌ വണ്ടി എടുത്തു. മനോഹരമായ ചുവപ്പും മഞ്ഞയും ഇടകലർന്ന പൂമരം പോലെ ഭംഗിയുള്ള ചെടികൾ റോഡിനു ഇരുവശവും നിറഞ്ഞു നിന്നു. അതിൽ നിന്നും വീണ പൂക്കളായിരുന്നു റോഡ് നിറയെ. ശരിക്കും അവരെ വരവേൽക്കാൻ എന്നപോലെ ഒരു പുഷ്പപാത.. അലക്സിനെ കൊണ്ടു വണ്ടി നിർത്തിച്ച ശേഷം  പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഇട്ടിരുന്ന വസ്ത്രങ്ങൾക്കിടയിലൂടെ തണുപ്പ് അരിച്ചവളുടെ ദേഹമാകെ കുളിർന്നു..…

Read More

കുറച്ച് മുൻപാണ് നടനായ ബാലയുടെയും, ഗായികയായ അമൃതയുടെയും മകളായ പന്ത്രണ്ടുവയസ്സുകാരി അവന്തിക യൂട്യൂബിൽ പങ്കുവച്ചൊരു വീഡിയോ ശ്രദ്ധയിൽപ്പെടുന്നത്. ആ കുട്ടിക്ക് രണ്ടോ രണ്ടരയോ വയസ്സുള്ളപ്പോൾ വേർപിരിഞ്ഞതാണ് അമൃതയും ബാലയും. പിന്നീട് കുട്ടി അമ്മയായ അമൃതയുടെ സംരക്ഷണയിലാണ്. സെലിബ്രിറ്റീസ് ആയതുകൊണ്ടു തന്നെ ബാലയുടെയും അമൃതയുടെയും പ്രണയവും, വിവാഹവും, വിവാഹമോചനവും, വേർപിരിയലിന് ശേഷമുള്ള ജീവിതവുമൊക്കെ സോഷ്യൽമീഡിയയിൽ ചൂടുള്ള വാർത്തകൾ ആയിരുന്നു. സ്വാഭാവികമായുള്ള അന്തിച്ചർച്ചകൾക്കപ്പുറം ബാലയും അമൃതയും സോഷ്യൽമീഡിയയിലൂടെ പരസ്പരം ചെളിവാരി എറിയുന്നത് നിത്യസംഭവം ആയതുകൊണ്ട് തന്നെ, സോഷ്യൽമീഡിയയും രണ്ടുചേരിയായി തിരിഞ്ഞ് രണ്ടുപേർക്കും വേണ്ടി യുദ്ധം ചെയ്യുന്നതും പതിവാണ്. മിക്കവാറും പ്രശ്നങ്ങൾ തുടങ്ങിവക്കുന്നത് ബാലയാണ്. അയാൾ ഏതെങ്കിലും ഇന്റർവ്യൂവിൽ അമൃതക്കെതിരെ സംസാരിക്കും. അമൃത അതിന് മറുപടിയായിട്ട് എത്തും. സോഷ്യൽമീഡിയ അതേറ്റെടുക്കും. സൈബർ ആക്രമണം തുടങ്ങും. മിക്കവാറും സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതും അമൃതയും കുടുംബവും ആയിരിക്കും. വേർപിരിഞ്ഞു പത്തുവർഷങ്ങൾക്ക് ശേഷം ബാല വീണ്ടും വിവാഹിതനായി. പിന്നീട് അമൃതയും പ്രശസ്തനായൊരു സംഗീതസംവിധായകനൊപ്പം ജീവിതവും തുടങ്ങി. ബാല പുനർവിവാഹിതനായ ശേഷമാണ്…

Read More

ചുറ്റുമുള്ള മനുഷ്യർ നന്നായി ജീവിക്കുന്നതും, സന്തോഷമായിട്ടിരിക്കുന്നതുമൊക്കെ കാണുമ്പോൾ ഒരുതരത്തിലും സഹിക്കാൻ സാധിക്കാതെ അസൂയയും കണ്ണുകടിയുമൊക്കെയായി ഫ്രസ്ട്രേറ്റഡ് ആയി നടക്കുന്നൊരു വലിയകൂട്ടം മനുഷ്യർ നമുക്ക്‌ ചുറ്റുമുണ്ട് എന്ന് പലപ്പോഴും തിരിച്ചറിയുന്നത് പല സോഷ്യൽമീഡിയ പോസ്റ്റുകളുടെയും കമന്റ്ബോക്സ് കാണുമ്പോഴാണ്. ഒളിച്ചുംപാത്തും കുളക്കടവിലും, കലിങ്കിന്റെ മുകളിലും തുടങ്ങി ഫോൺകോളുകളിലൂടെ വരെ ഗോസിപ്പും ഏഷണിയുമൊക്കെ പറഞ്ഞു മനസുഖം കണ്ടെത്തിയിരുന്നവരിൽ കുറേപ്പേർ സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതുപോലെയാണ് നടിയായ മീരാനന്ദന്റെ വിവാഹവാർത്തയുടെ സോഷ്യൽമീഡിയ കമന്റ്ബോക്സുകൾ കണ്ടപ്പോൾ തോന്നിയത്. മീരാനന്ദന്റെ മാത്രമല്ല ഏത് സെലിബ്രിറ്റി വിവാഹത്തിന്റെ വീഡിയോ വന്നാലും അതിന്റെ ചുവട്ടിൽ ഇതുപോലുള്ള വിഷംതുപ്പികളെ കാണാം. തന്നെക്കാൾ പ്രായക്കുറവുള്ള സ്ത്രീയെ ചെമ്പൻ വിനോദ് വിവാഹം കഴിച്ചപ്പോഴും, ശരീരം അല്പം തടിച്ച സുരേഷ്ഗോപിയുടെ മകൾ വിവാഹിത ആയപ്പോഴും, കറുത്തനിറമുള്ള തമിഴ് സംവിധായകൻ അറ്റ്ലീ വെളുത്തനിറമുള്ള സ്ത്രീയെ വിവാഹം ചെയ്തപ്പോഴും തുടങ്ങി സെലിബ്രിറ്റികളുടെ വീടുകളിൽ സംഭവിക്കുന്ന മരണങ്ങൾ വരെ കഴുകൻ സ്വഭാവത്തോടെ കീറിമുറിച്ച് കേട്ടാൽ അറക്കുന്ന കമന്റുകൾ ഇടുന്ന മനോരോഗികൾ ഒരുപാടുണ്ട്. ഉദാഹരണമാണല്ലോ പ്രിയനടൻ സിദ്ധിക്കിന്റെ…

Read More

“ഞങ്ങൾ സാധാരണക്കാരാണ്. മകൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. ജോലിയുമുണ്ട്. സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞു എന്റെ മോൾക്കൊരു പ്രശ്നം വരരുത്.” എന്ന് പറഞ്ഞ എം. ടെക് വരെ പഠിച്ച ഉദ്യോഗസ്ഥയായ പെൺകുട്ടിയുടെ അച്ഛനോട് ജർമ്മനിയിൽ എഞ്ചിനീയർ ആയ പയ്യനും വീട്ടുകാരും പറഞ്ഞത്, “പൊന്നും പണവും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത് പെൺകുട്ടിയെയാണ്,” എന്നായിരുന്നു. എന്നാൽ അവരുടെ വാക്കുകൾ വിശ്വസിച്ചു മകളുടെ വിവാഹം നടത്തിയ അച്ഛനമ്മമാരേയും, ശുഭപ്രതീക്ഷകളോടെ നല്ലൊരു വിവാഹജീവിതം സ്വപ്നം കണ്ടു വിവാഹജീവിതത്തിലേക്ക് കടന്ന ആ പെൺകുട്ടിയെയും കാത്തിരുന്നത് ഒട്ടും ശുഭമല്ലാത്തൊരു ജീവിതമായിരുന്നു. “സ്ത്രീധനം തീരെ കുറഞ്ഞുപോയി. ഞങ്ങളുടെ മകന് ഇതിലും അധികം സ്ത്രീധനം കിട്ടിയേനെ,” എന്നുപറഞ്ഞു പയ്യന്റെ അമ്മയും പെങ്ങളും കൂടി വിവാഹപ്പിറ്റേന്ന് മുതൽ പെൺകുട്ടിയോട് അടുക്കളയിൽ തുടങ്ങിയ കുത്തുവാക്കുകൾ ചെന്നെത്തിയത് വിവാഹം കഴിഞ്ഞതിന്റെ ആറാംനാൾ ഭർത്താവ് എന്ന വ്യക്തി ആ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നിടത്തേക്കാണ്.   “അയാൾ പെൺകുട്ടിയുടെ ഫോൺ…

Read More

ഭാരമോ ബാധ്യതയോ ആയിക്കണ്ട് ജനിപ്പിച്ചവർ തന്നെ ചോരക്കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന ഏതൊരു വാർത്തയും എന്റെ മനസ്സിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നൊരിടമുണ്ട്… എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഇടവും, അന്ന് കണ്ട കാഴ്ചയും എന്റെ മനസ്സിൽ ഇരട്ടി ശക്തിയോടെ വന്നിങ്ങനെ തെളിഞ്ഞു നിൽക്കും. മനസ്സുലയ്ക്കുന്ന ഇതുപോലുള്ള ഓരോ സംഭവങ്ങളും, അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞങ്ങൾ താമസിച്ചിരുന്ന ഉത്തർപ്രദേശിലുൾപ്പെട്ട മീററ്റിലെ “റോട്ടാ റോഡ് -Rohta road” എന്ന ചെറിയ പ്രദേശത്തെ ചൊവ്വാഴ്ച മാർക്കറ്റിന്റെ ഒരറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരത്തിന് മുന്നിൽ കാണേണ്ടി വന്ന നശിച്ച ഒരു കാഴ്ചക്കു മുന്നിലേക്ക് കൊണ്ടുചെന്നെന്നെ നിർത്തും. ജനിപ്പിച്ചവർക്ക് വേണ്ടാത്തത് കൊണ്ടുപേക്ഷിക്കപ്പെട്ട, ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമായ ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട് സ്ഥലകാലബോധം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ നിന്ന അതേ അവസ്ഥയിലേക്ക് മനസ്സ് വീണ്ടുപോകും. പേടിയോ, സങ്കടമോ, ഉയർന്ന രക്തസമ്മർദ്ദമോ മൂലം തലവേദനിച്ചു ശർദ്ദിച്ചു ഉറങ്ങാതെ കിടന്ന അന്നത്തെ ആ രാത്രി ആവർത്തിക്കപ്പെടും… “വീണ്ടും ഒരു കുഞ്ഞുകൂടി… വേണ്ടാത്തവർ എന്തിന് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നു…

Read More

ബാ.. നമുക്ക് പോസ്റ്റുപാർട്ടം ഡിപ്രെഷനെ പുച്ഛിക്കാൻ ഒരവസരം വന്നിട്ടുണ്ട്… കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്നും റോഡിലേക്ക് ഇരുപത്തിമൂന്നുകാരിയായ അമ്മ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മരണവാർത്ത കേട്ടത് ഏറെ വേദനയോടെയാണ്… എന്തിന്റെ പേരിലാണെങ്കിലും ആ പെൺകുട്ടി ചെയ്തത് ന്യായീകരിക്കാൻ സാധിക്കാത്ത കാര്യം തന്നെയാണ്… വാർത്ത പുറത്തുവന്നപ്പോൾ തന്നെ ആ പെൺകുട്ടിക്ക് എതിരായ പ്രതിഷേധം സോഷ്യൽമീഡിയയിൽ ആളിക്കത്തിത്തുടങ്ങി… കുഞ്ഞിനെ കൊന്നത് പോലെ തന്നെ ആ പെൺകുട്ടിയെയും കൊല്ലണം എന്നും, ഡിപ്രെഷൻ ആണെന്ന് ന്യായീകരിക്കരുത് എന്നുമൊക്കെ ഒരുപാട് കമന്റ്സ് കണ്ടു… പക്ഷേ ആ കുഞ്ഞിനെ പ്രസവിച്ച പെൺകുട്ടിയെ അധിക്ഷേപിക്കുന്നവരിൽ ആരുംതന്നെ ആ കുഞ്ഞിന്റെ പിതൃത്വം അന്വേഷിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് കണ്ടില്ല… അതെന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല… ആ പെൺകുട്ടി ഗർഭിണി ആകണം എങ്കിൽ അതിനൊരു ഉത്തരവാദി വേണം… സൃഷ്ട്ടിച്ച കുഞ്ഞിനെ സംരക്ഷിക്കേണ്ടത് കുഞ്ഞിന്റെ ജനനത്തിൽ പങ്കാളികൾ ആയ രണ്ടുപേരുടെയും കൂട്ടുത്തരവാദിത്തം ആണ്…അതുകൊണ്ട് തന്നെ ഇങ്ങനൊരു ക്രൂരത സംഭവിച്ചതിന്റെ ഉത്തരവാദിത്തവും രണ്ടുപേർക്കുമുണ്ട്… പെൺകുട്ടി അഴിഞ്ഞാടി നടന്നിട്ടല്ലേ,…

Read More