Author: മെൽവിൻ പോൾ താഞ്ചൻ

2004 എനിക്ക് വയസ്സ് ഇരുപതും ചില്ലറയും. അവൾക്ക് ഇരുപതിന്റെ ചില്ലറയിൽ എന്നേക്കാൾ ഒരെട്ടു ദിവസം കൂടുതൽ. ഞങ്ങളുടെ ചുറ്റിക്കളി തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. അവളെന്നെപ്പോലെ തൃശ്ശൂർ സ്വദേശി തന്നെയാണെങ്കിലും, താമസിച്ച് പഠിച്ചിരുന്നത് എറണാകുളത്ത്. തൃക്കാക്കര Model Engg. College വിദ്യാർത്ഥിനി. ഞാൻ തൃശ്ശൂരിൽ തന്നെ അല്ലറ ചില്ലറ ജോലികളുമായി നടക്കുന്നു അക്കാലത്ത്. ചില്ലറ ജോലികളെന്നു പറയുമ്പോൾ അറിയാമല്ലോ, വരായ്ക കഷ്ടിയാണ്. 200 രൂപയിൽ കൂടുതൽ കൈയ്യിൽത്തടഞ്ഞാൽ ഉടനെ അപ്പന്റെ സ്കൂട്ടറുമെടുത്ത് നേരെ ഇടപ്പള്ളിക്ക് വെച്ചു പിടിക്കും. അവിടെ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുക. പ്രവൃത്തി ദിവസങ്ങളിലേ അത് നടക്കൂ! അവധി ദിവസങ്ങളിൽ അവൾ താമസിക്കുന്നയിടത്തു നിന്നും, അതായത് അവളുടെ ചെറിയച്ഛന്റെ വീട്ടിൽ നിന്നും പുറത്തു ചാടാൻ വലിയ ബുദ്ധിമുട്ടാണ്. അങ്ങനെ ഒരു ദിവസം ഞാൻ ഇടപ്പള്ളിയിലെത്തി. അവളെയും കൂട്ടി നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക്. ഒരുപാടായി വിചാരിക്കുന്നു അവിടേയ്ക്കൊന്നു പോകണമെന്ന്. അവിടെയെത്തിയ ഞങ്ങളിരുവരും പാലസിനകവും പുറവുമെല്ലാം ചുറ്റിനടന്നു കണ്ടു. സന്ദർശകരായി അധികം പേരൊന്നുമില്ല.…

Read More

കടൽത്തിരകളിലല്ല, ആഹ്ലാദത്തിലാണ് അവർ ആറാടുന്നത്. അയാളിലെ മനുഷ്യനും പുരുഷനും അന്നോളം അറിയാതിരുന്ന മൃദുലവും തീവ്രവുമായ അനുഭൂതികൾ ജയകൃഷ്ണൻ്റെ ഹൃദയത്തിൽ അലയടിച്ചാർക്കുന്നു, ഹൃദയം പാടുന്നു! ഓരോ തവണ കേൾക്കുമ്പോഴും എൻ്റെ മനസ്സിന് അത്യാഹ്ലാദം പകർന്നു നൽകുന്ന പ്രിയചലച്ചിത്രഗാനങ്ങളുടെ കൂട്ടത്തിലെ ഒന്നാണ് ‘തൂവാനത്തുമ്പിക’ളിലെ ‘മേഘം പൂത്തു തുടങ്ങി…’ എന്ന ഗാനം. യേശുദാസിൻ്റെ ആലാപനം. മുഖവുരകൾ ആവശ്യമില്ലാത്ത, മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജയകൃഷ്ണൻ്റെ ഹൃദയത്തുടിപ്പുകളുടെ ആവേഗം താളമായി പകർന്ന് സംഗീതം നല്കിയ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്ന പ്രതിഭ ഈ ഗാനത്തെ മറ്റൊരു തലത്തിലേക്കുയർത്തി. ഈ മനോഹരഗാനത്തിന് ഒരു എളിയ ആസ്വാദനം ചുവടെക്കുറിയ്ക്കുന്നു. ——————————————– “മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി, മേദിനി കേട്ടൂ നെഞ്ചിൽ പുതിയൊരു താളം!” പ്രണയമേഘപ്പൂക്കളാകുന്ന മഴത്തുള്ളികൾ പെയ്തു തുടങ്ങിയിരിക്കുന്നു. അയാളുടെ ജീവിതമാകുന്ന ഭൂവിൻ്റെ നെഞ്ചിൽ പുത്തൻ തുടിപ്പുകളുടെ താളം. ‘മേദിനി’ എന്ന പദം ആദ്യമായും, അവസാനമായും ഒരു ചലച്ചിത്രഗാനത്തിൽ ഞാൻ കേൾക്കുന്നത് ഇവിടെയാണ്; അർത്ഥം…

Read More

പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ വ്യാഖ്യാനം / ആസ്വാദനം ഏണിപ്പടികൾ (1973) രചന: ഇരയിമ്മൻ തമ്പി (‘ഓമനത്തിങ്കൾ കിടാവോ’ Fame) സംഗീതം: ജി. ദേവരാജൻ ആലാപനം: പി. മാധുരി മറയില്ലാത്ത രതിവർണ്ണന. വായനക്കാർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കുക. വായിച്ചതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള മന:പ്രയാസം ആർക്കെങ്കിലും നേരിട്ടാൽ വ്യാഖ്യാതാവ് / ആസ്വാദകൻ (അതായത്, ഈ കുറിപ്പെഴുതുന്ന ഞാൻ) കൂടാതെ koottaksharangal.com – ന്റെ ഭാരവാഹികൾ എന്നിവർ ഉത്തരവാദികളായിരിക്കുന്നതല്ല. പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ… എന്റെ പ്രാണനാഥൻ എനിക്കു പകർന്നു നൽകിയ പരമാനന്ദ സുഖം വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാവുന്നത്ര നിസ്സാരമല്ല, അത് അനുഭവിച്ച് തന്നെ അറിയണം. എങ്കിലും ഞാനതൊന്ന് വർണ്ണിക്കാം… അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര- പങ്കജം കൊണ്ടവന്‍ തലോടി പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്ന് കൊണ്ടാടി ഗാഢം പുണര്‍ന്നും അങ്കുരിതപുളകം കലര്‍ന്നെഴു- മെന്‍ കപോലമതിങ്കലന്‍പൊടു തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും പലവേല തുടര്‍ന്നൂ… തന്റെ മടിത്തട്ടിലിരുത്തി, വിടർന്ന താമരപ്പൂവിന്റെ ആകൃതിയിലാക്കിയ അവന്റെ കൈകളാൽ എന്റെ രണ്ടു മുലകളെയും മൃദുവായി പൊതിഞ്ഞ്, അവയെ…

Read More

കാതലൻ (1994) രചന: വാലി സംഗീതം: ഏ. ആർ. റഹ്മാൻ ആലാപനം: മനോ, സ്വർണ്ണലത ———————————————- മുക്കാലാ… മുക്കാബുല… ലൈല, ഓ ലൈല… മുക്കാബുലാ സെക്കാമലാ ലൈല, ഓ ലൈല! ലവ്വുക്ക് കാവലാ?!! ബതിൽ നീ സൊല്ല് കാതലാ! പൊല്ലാത കാവലാ, സെന്തൂരപ്പൂവിലാ… വില്ലൻകളെ വീഴ്ത്തും, വെണ്ണിലാ! പ്രശ്നമൊണ്ട് ലൈലേ, വെല്ലുവിളികളൊണ്ട്! പക്ഷെ, അതൊന്നും നമ്മക്ക് പുത്തരിയല്ലല്ലോ 😎 ഈ പ്രേമിക്കുന്നോരെ എന്നാത്തിനാ തടഞ്ഞ് വെച്ചിരിക്കുന്നേ? നീ അവർക്കിട്ട് നല്ല മറുപടി കൊടുക്കണം കുട്ടാ… പൂ പോലത്തെ എന്നെ അവന്മാര് തടഞ്ഞ് വെച്ചിരിക്കുവാന്നേ! ഇതൊക്കെ എന്നതാ?! ഈ  ഊള വില്ലൻമാരെയൊക്കെ ഈ ഇച്ചായൻ വീഴ്ത്തിയിരിക്കും അമ്പിളി മോളേ, വീഴ്ത്തിയിരിക്കും!! 🔫 ———————————————- ജുറാസ്സിക് പാർക്കിൽ ഇൻട്ര് സുകമാന ജോടികൾ  ജാസ്സ് മ്യൂസിക് പാടി വരുത്… പിക്കാസ്സോ ഓവിയം താൻ പിരിയാമൽ എന്നുടൻ ടെക്സാസ്സിൽ ആടി വരുത്! ഇന്ന് നമ്മള് ഹാപ്പിയായ ജോടികളായേച്ചും ജുറാസ്സിക് പാർക്കേല് ജാസ്സ് പാട്ടും പാടി നടക്ക്ന്നത് ഈ നാട്ട്കാര്…

Read More

കുമാരസംഭവം. അതാണ് സംഗതി. ഒരു ദശകത്തിലേറെയായി ഈ എളിയവൻ്റെ ചിന്തകൾക്ക് ചിന്തേരിട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമാപ്പാട്ടാണ് ‘ശാലിനി എൻ്റെ കൂട്ടുകാരി (1980)’ -യിലെ ‘ഹിമശൈലസൈകത ഭൂമിയിൽ’. കവി M. D. രാജേന്ദ്രൻ രചിച്ച ഈ പാട്ട് ഒരുപാട് ശ്രമിച്ചിട്ടും വ്യാഖ്യാനത്തിന് വഴങ്ങാതെ എന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ഇന്ന്, പെട്ടെന്നൊരു വെളിപാട് പോലെയാണ് ഒരിക്കൽക്കൂടി വ്യാഖ്യാനത്തിന് ശ്രമിയ്ക്കാൻ എൻ്റെ മനസ്സെന്നോട് പറഞ്ഞത്. G. ദേവരാജൻ ഈണമിട്ട്, P. മാധുരി പാടിയ ഈ പാട്ടിൻ്റെ വരികളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ‘പ്രഥമോദബിന്ദു’ എന്ന വാക്ക് തന്നെ. ഇഴപിരിയ്ക്കാൻ തുടങ്ങുന്നത് ആ വാക്കിൽ നിന്ന് തന്നെയാകാം എന്നുറപ്പിച്ചു. മഹാകവി കാളിദാസൻ്റെ ‘കുമാരസംഭവം’ എന്ന സംസ്കൃത മഹാകാവ്യത്തിലാണ് ‘പ്രഥമോദബിന്ദു’ എന്ന പ്രയോഗമുള്ളത്. ‘മഴയുടെ ആദ്യത്തെ തുള്ളി’ എന്ന് പ്രഥമോദബിന്ദുവിനർത്ഥം. ‘ “സ്ഥിതാഃ ക്ഷണം പക്ഷ്‌മസു താഡിതാധരാഃ പയോധരോത്സേധ നിപാത ചൂർണിതാഃ വലീഷു തസ്യാഃ സ്ഖലിതാഃ പ്രപേദിരേ ചിരേണ നാഭിം പ്രഥമോദബിന്ദവഃ” (മഴയുടെ ആദ്യത്തെ തുള്ളികൾ, അല്പനേരം മാത്രം…

Read More

നിങ്ങളെല്ലാവരും ഒന്നൊഴിയാതെ, ഏകമനസ്സോടെ ശരിവെയ്ക്കാൻ പോകുന്ന ഒരു വസ്തുത ഞാൻ പറയാം. കറുമ്പികൾക്കും വെളുമ്പികൾക്കും ഇത് രണ്ടിനുമിടയിൽ തൊലിനിറമുള്ള എല്ലാ പെണ്ണുങ്ങൾക്കും ഒരുപോലെ ചേരുന്ന നെയ്ൽ പോളിഷ് – ക്യൂട്ടെക്സ് – ന് ഒരു നിറമാണ്. കറുപ്പ്.

Read More

ദുഷ്ടരെ നിങ്ങൾ ഭയക്കേണ്ടതില്ല. കാരണം, അവർ ദുഷ്ടരാണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ യഥാർത്ഥത്തിൽ ഭയക്കേണ്ടത് നല്ലവരെയാണ്. അവർക്ക് ദുഷ്ടരാവാൻ ഇനിയും അവസരങ്ങളുണ്ട്.

Read More

#MyHeartWillGoOn വിവർത്തനം / ആസ്വാദനം #Titanic (1997) രചന: James Horner / Will Jennings സംഗീതം: James Horner ആലാപനം: Celine Dion ——————————————– Every night in my dreams I see you, I feel you That is how I know you go on Far across the distance And spaces between us You have come to show you go on Near, far, wherever you are I believe that the heart does go on (നീയെന്റെയരികിൽ നിന്നും പോയതിൽപ്പിന്നെയും, എല്ലാ രാവുകളിലും എന്റെ സ്വപ്നങ്ങളിൽ നീയെന്നരികിലെത്തുന്നു, നിന്നെ ഞാൻ കാണുന്നു, അറിയുന്നു, തഴുകുന്നു! അങ്ങനെ ഞാനറിയുന്നു, നീയും നമ്മുടെ പ്രണയവും ഇപ്പോഴും അനവരതം തുടരുന്നുവെന്ന്. നമുക്കിടയിലുള്ള സ്ഥല-കാലങ്ങളുടെ ദൂരം കടന്ന്, ആ ദൂരത്തെ അപ്രസക്തമാക്കിക്കൊണ്ട് നീ വരുന്നു, എനിക്കായ് നീ തുടരുന്നുവെന്ന്…

Read More

മട്ടാഞ്ചേരീലെ കൊങ്ങിണികളുടെ അമ്പലത്തിന്റെ പരിസരത്ത് ക്യാമറയും പൊക്കിപ്പിടിച്ച് ഒരു frame-നായി അലഞ്ഞു തിരിയുന്ന ഞാൻ. കുട്ടി സൗസറും ഇട്ട് ആഢ്യത്തത്തോടെ ഒരു മദാമ്മ ആടിയുലഞ്ഞ് വരുന്നത് കണ്ടപ്പോൾ ചർക്കോ പർക്കോന്ന് ഒരു frame ശരിയാക്കി shutter release button-ൽ വിരലമർത്തി, viewfinder-ൽ മിഴിയമർത്തി, ശ്വാസം പിടിച്ച്, നിവർന്നമർന്ന് ഞാൻ നിന്നു. മദാമ്മയറിയാതെ മദാമ്മയെ candid ആയി frame-ൽ കേറ്റണം, അതാണ് ഉദ്ദേശം. കടന്നു വരേണ്ട സമയം കഴിഞ്ഞിട്ടും ആ പെണ്ണുമ്പിള്ളയെ കണ്ടില്ല. ഓട്ടക്കണ്ണിട്ട് ഒന്ന് വശത്തേക്ക് നോക്കി. മദാമ്മ ദാണ്ടേ ഞാൻ നിൽക്കുന്ന അരികിലേക്ക് വഴിമുറിഞ്ഞ് കടന്ന് എന്റെ അടുത്ത്! എന്റെ ഫോട്ടോയിൽ പെട്ട് ഫോട്ടോ നാശക്കോടാലിയാക്കണ്ട എന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു ആയമ്മ അങ്ങനെ ചെയ്തത്. ”നിങ്ങളെ frame-ൽ കിട്ടാനാ മദാമ്മേ ഞാനിക്കണ്ട നേരം ഇവിടെ പ്രതിമ പോലെ നിന്നത്. ന്നിട്ട് നിങ്ങൾ എന്നോടിപ്പണി ചെയ്തല്ലോ!” എന്റെ നിരാശ നിറഞ്ഞ എണ്ണിപ്പെറുക്കൽ കേട്ട മദാമ്മ എന്നോട് ക്ഷമ ചോദിക്കുന്നു. (എന്തിനാണാവോ!) എന്നിട്ട്…

Read More

1944 ജൂൺ 16 രാവിലെ 7:30 കൈയിൽ ഒരു ബൈബിളും പിടിച്ചു കൊണ്ട് ജോർജ്ജ് സ്റ്റിന്നി ജൂനിയർ ആ മുറിയ്ക്ക് പുറത്ത് നിന്നു. സമയം ഒരിയ്ക്കലും ഇനി മുന്നോട്ട് നീങ്ങരുതേ എന്ന് അവൻ ഉള്ളിൽ അലമുറയിട്ടിരിക്കും. അവന്റെ പ്രാർത്ഥന വകവെയ്ക്കാതെ സമയം പക്ഷെ മുന്നോട്ട് തന്നെ നീങ്ങി. അവനെ അവർ ആ മുറിയ്ക്കകത്തേയ്ക്ക് നടത്തി, അവിടെയുള്ള ഒരേയൊരു കസേരയിൽ ഇരുത്തി. അവന്റെ ശരീരവലുപ്പത്തെ അപേക്ഷിച്ച് വളരെ വലുതായിരുന്നു ആ കസേര. അതിനാൽ, ജോർജ്ജിന്റെ കൈവശമുണ്ടായിരുന്ന ബൈബിൾ ആദ്യം കസേരയിൽ വെച്ചതിനു ശേഷം അതിനു മുകളിലാണ് അവനെ ഇരുത്തിയത്. ശേഷം, അവന്റെ കൈകാലുകളും ശരീരവും ആ കസേരയോട് ചേർത്ത് ബന്ധിയ്ക്കപ്പെട്ടു. “നിനക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?” ഉദ്യോഗസ്ഥരിൽ ഒരാൾ അവനോട് ചോദിച്ചു. നിർവ്വികാരതയോടെ, നിഷേധാർത്ഥത്തിൽ അവൻ തലകുലുക്കി. ആരാച്ചാർ അവന്റെ വായ് ഒരു തുകൽപ്പട്ട കൊണ്ട് ബന്ധിച്ച സമയം അവന്റെ കണ്ണീർ ധാരധാരയായി ഒഴുകിത്തുടങ്ങി. അവന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ കാരണം അവനെ മുഖംമൂടി…

Read More