Author: Nija Gopalakrishnan

ഇതെന്റെ കഥയാണ്. കുട്ടൻ എന്ന് അമ്മയും മനു എന്ന് കൂട്ടുകാരും വിളിക്കുന്ന മനീഷ് എന്ന എന്റെ കഥ. കഥാനായകൻ ആയ ഞാൻ ഒരു ചെറിയ I.T. കമ്പനിയിലെ ചെറിയൊരു പ്രോഗ്രാമർ ആണ്. കമ്പനിയെ പോലെ തന്നെ എംപ്ലോയീസിന്റെയും എണ്ണവും കുറവാണ്. അത് കൊണ്ട് തന്നെ പ്രൊജക്റ്റ് സമയത്ത് നല്ല ടൈറ്റ് ആണ്; പ്രത്യേകിച്ച് റിലീസ് സമയങ്ങളിൽ. അങ്ങനെ ഒരു ദിവസം Q.A. ടീം അറിഞ്ഞു തന്ന ബഗ്ഗ് ലിസ്റ്റ് കണ്ട് അന്തം വിട്ടു കണ്ണും തള്ളിയിരിക്കുമ്പോൾ ആണ് അമ്മയുടെ വിളി. അമ്മ എന്തൊക്കെയോ പറഞ്ഞു, ഞാൻ എന്തൊക്കെയോ കേട്ടു, എന്തിനൊക്കെയോ മൂളി. ഈ പ്രൊജക്റ്റ് റിലീസിന്റെ വിജയത്തിൽ ആണ് എന്റെ അപ്പ്രൈസൽ ഗ്രേഡ് ഇരിക്കുന്നത് എന്നത് കൊണ്ട് അമ്മയെ തിരിച്ച് വിളിക്കാനോ കാര്യം അന്വേഷിക്കാനോ ഞാൻ മിനക്കെട്ടില്ല. അല്ല, അതിനൊട്ട് സമയവും ഉണ്ടായിരുന്നുമില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണല്ലോ? വീട്ടിൽ ചെന്ന് കയറുന്നതിനോ, വീട്ടിൽ നിന്നിറങ്ങുന്നതിനോ ഒരു ക്രമവും ഇല്ലാത്ത ഒരാഴ്ച. ശരിക്കും…

Read More

എന്റെ മാത്രം മുല്ലയ്ക്ക്, ഈ കത്ത് നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്നെനിക്ക് അറിയാം. നീ ആഗ്രഹിച്ചപ്പോൾ ഒന്നും ഞാൻ മനസ്സ് തുറന്നിട്ടില്ലല്ലോ. ഇപ്പോൾ, നീ എന്റെ അടുത്ത് നിന്ന് മറഞ്ഞപ്പോളാണ് നീയെനിക്ക് എത്ര മാത്രം പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന് മനസ്സിലായത്. ആ തിരിച്ചറിവ് മധുരമേറും ഒരു അനുഭൂതി ആയിരുന്നെങ്കിലും, നീ എന്നടുത്ത് ഇല്ലാത്തത് എന്നിൽ കയ്‌പ്പിൻ നോവ് നിറയ്ക്കുന്നു. നിനക്ക് ഓർമ്മയുണ്ടോ നാം ആദ്യമായി കണ്ട ദിവസം. നീ നന്നേ തളിരായിരുന്നു.നിന്നെ ഇവിടെ കൊണ്ട് വിട്ടത് ആരെന്ന് എനിക്ക് അറിയില്ല. എങ്കിലും, കണ്ട മാത്രയിൽ നീ എന്നിൽ ഒരു കുളിര് നിറച്ചിരുന്നു. ഇളം കാറ്റിൽ നീ മെല്ലെ ആടുമ്പോൾ നിന്റെ തളിരിലകൾ ഒരു മൃദു നിസ്വനം പുറപ്പെടുവിച്ചിരുന്നു. അതെനിക്ക് എത്രമാത്രം പ്രിയമായിരുന്നെന്നോ. അതേ കാറ്റാടി തന്നെയല്ലേ ഒരിക്കൽ നിന്നെ എന്റെ മേലേക്ക് ചായ്ച്ചതും. അന്ന് നീ ഒരുപാട് പേടിച്ചു പോയി അല്ലേ. എനിക്കറിയാം. നീ അത്രമേൽ എന്നെ അള്ളിപ്പിടിച്ചിരുന്നു. എന്റെ ശിഖരങ്ങൾ കൊണ്ട്…

Read More

ആകാശത്തേക്ക് നോക്കി ഇങ്ങനെ നക്ഷത്രങ്ങളെ എണ്ണി കിടക്കാൻ എനിക്കിഷ്ടമാണ്. തുറന്നു വച്ച കണ്ണുകളെ അടച്ച് പൂട്ടിക്കാൻ ശ്രമിക്കുന്നുണ്ട് കടൽക്കാറ്റ്. എന്തോ വൈരാഗ്യം തീർക്കാൻ എന്ന പോലെ. അടഞ്ഞു തുറക്കുന്ന മിഴികൾക്കിടയിൽ ഞാൻ കണ്ടു, പെട്ടെന്നെങ്കിലും വ്യക്തമായി ആ കണ്ണുകൾ. നിറയെ പീലിയുള്ളള നീണ്ടു വിടർന്ന ആ കണ്ണുകൾ. പിന്നെ,കുറച്ച് നേരം കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു. ഇല്ലാ, ഇനി സ്വൈര്യം കിട്ടില്ല. ഇതിപ്പോൾ പതിവാണ്, ക്ഷണിക്കപ്പെടാത്ത അതിഥിയെ പ്പോലെ എന്നാല് അധികാരപ്പൂർവ്വം തന്നെ നോക്കുന്ന കണ്ണുകൾ.ചിലപ്പോൾ ആൾക്കൂട്ടത്തിൽ, മറ്റ് ചിലപ്പോൾ ആകാശത്തിൽ. എല്ലായ്പ്പോഴും ഒരേ ഭാവം – ദേഷ്യം. അതേ, ദേഷ്യത്താൽ തുറിപ്പിച്ച് പിടിച്ച കണ്ണുകൾ. ഇനിയും ഇൗ ഭാരം താങ്ങാൻ വയ്യ. ആരോടെങ്കിലും ഹൃദയം തുറന്നില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. എനിക്കും ആ കണ്ണുകളുടെ ഉടമയ്ക്കും മാത്രം അറിയാവുന്ന ആ രഹസ്യം. എന്റെ കാലുകൾ ബീച്ചിനടുത്തെ പള്ളിമേട ലക്ഷ്യമാക്കി പാഞ്ഞു. മണി അടിക്കുമ്പോൾ പോളച്ചൻ ഉറങ്ങിയിട്ടുണ്ടാവല്ലേ എന്നായിരുന്നു പ്രാർത്ഥന. “അച്ചാ…

Read More

മമ്മയുടെ കയ്യിലെ ചായയിലേക്കും പുറത്തെ ഇരുട്ടിലേക്കും അവൻ മാറി മാറി നോക്കി. “മമ്മയാണ് പപ്പയെ ഇങ്ങനെ ചീത്തയാക്കുന്നത്.” ദേഷ്യം തന്നെ കൂടുതൽ കീഴ്പ്പെടുത്തുന്നതിന് മുൻപ് അവൻ പറഞ്ഞു. “പപ്പയ്ക്കൊരു ചായ വേണമെന്ന് പറഞ്ഞു, ഞാൻ കൊടുത്തു. അതിനിപ്പോ എന്താ??” പ്രതീക്ഷിച്ച പോലെ മമ്മയുടെ മറുപടി എത്തി. “ഓ, പിന്നെ രാത്രി ഒമ്പത് മണിക്ക് അല്ലേ ചായ? മമ്മയാണ് പപ്പയ്ക്കു വളം വച്ച് കൊടുക്കുന്നത് .” ഒരേ വയറ്റിൽ കിടന്നതിൻ്റെ കടപ്പാട് തീർത്ത് അനിയത്തിയും അവനെ സപ്പോർട്ട് ചെയ്തു. “എന്ത് പറഞ്ഞാലും ഈ ചായ ചോദിക്കലും വാങ്ങലും മാറാൻ പോകുന്നില്ല. പപ്പയുടെ കുടിയും വലിയും വരെ റേഷൻ ആണ്. എന്നാലോ, ചായയ്ക്ക് മാത്രം ഒരു നിയന്ത്രണം ഇല്ല. ഇതിൻ്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാവണില്ല മമ്മ ” കുറെ നാളായി മനസ്സിലുള്ള സംശയം പുറത്തു വിട്ടു അവൻ. “എനിക്ക് തോന്നുന്നത് ഇവർ തമ്മിൽ അലിഖിതമായ എന്തോ എഗ്രിമെൻ്റ് ഉണ്ടെന്നാ ഏട്ടാ, അല്ലെങ്കിൽ മമ്മ ഈ…

Read More

അവളുടെ അപ്പൻ ഒരു ഉദ്യാനപാലകൻ ആയിരുന്നു. അവളുടെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയത് കൊണ്ടാകാം, അമ്മയുടെ മരണശേഷം അപ്പൻ അത് ഏറ്റെടുത്തത്. അവയെ പരിപാലിക്കുമ്പോൾ, അമ്മ അടുതുള്ളത് പോലെ തോന്നുന്നു എന്ന് അപ്പൻ പറയാറുണ്ടത്രെ. എന്തായാലും ഉള്ളത് പറയാലോ, ഈ പറയുന്ന സെൻ്റിമെൻ്റ്സ് ഒന്നും അവൾക്കില്ല. മാത്രവുമല്ല, മുല്ലപ്പൂ പോലും പൊട്ടിക്കാൻ സമ്മതിക്കാത്തതിൽ നല്ല വിഷമവുമുണ്ട്. ഞാനൊക്കെ മുടി മെടഞ്ഞിട്ട് പൂ ചൂടി വരുമ്പോൾ അവൾ കൊതിയോടെ നോക്കി നിൽക്കും. അപ്പൻ കാണാതെ പറിക്കാനുള്ള ശ്രമങ്ങൾ ഒക്കെ വിഫലമായതോടെ ഞങ്ങൾ അത് വിട്ടു. കൊല്ലങ്ങൾ വഴി മാറിയപ്പോൾ ഞങ്ങളുടെ താത്പര്യങ്ങളും മാറി. പക്ഷേ, അവളുടെ അപ്പൻ്റെ പൂന്തോട്ടത്തിൽ മാത്രം എന്നും പൂ വിരിഞ്ഞു. കഴിഞ്ഞ ദിവസം അതിലേ വരുമ്പോൾ കണ്ടു, ഒരാൾ മുല്ലപ്പടർപ്പിൽ നിന്ന് ആയാസത്തോടെ മൊട്ടുകൾ പറച്ച് താഴേക്ക് ഇടുന്നത്. ഒരു കുഞ്ഞിമോൾ അത് പെറുക്കി ചെറിയൊരു കുട്ടയിൽ ഇടുന്നത്. അല്ലെങ്കിലും, കൊച്ചു മക്കളുടെ മുന്നിൽ മുട്ടു മടക്കുന്നതാണല്ലോ…

Read More

“ഓ, ജോക്കുഞ്ഞ് വന്നോ, ഞാൻ കണ്ടില്ലാലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ട് മോന് നല്ല പണി ആയല്ലേ?” “അത് സാരല്യ ചേടത്തി…” “അല്ലേലും മോൻ ഇങ്ങനെയേ പറയൂ എന്ന് എനിക്ക് അറിയാം. തങ്കപ്പെട്ട സ്വഭാവമാ മോന്റെ. അല്ലെങ്കിൽ, തിങ്കൾ മുതൽ വെള്ളി വരെ അന്യ ജില്ലയിൽ കിടന്ന് ജോലി ചെയ്ത് ക്ഷീണം മാറ്റാൻ വേണ്ടി വീട്ടിലേക്ക് ഓടി വരുമ്പോൾ, ഇവിടുത്തെ മുറ്റം അടിക്കാൻ നിക്കോ? പെങ്കൊച്ച് ആണേൽ പോട്ടെന്ന് വയ്ക്കാം. ഇത് നല്ല മീശ മുളച്ച ആണോരുത്തൻ ഇങ്ങനെ മുറ്റം അടിച്ച് വാരുന്നത് കാണുമ്പോൾ സങ്കടം ഉണ്ടേ… എനിക്കും ഉണ്ട് രണ്ടെണ്ണം. ആൺകൊച്ചിനേക്കാളും കഷ്ടമാ ആ പെണ്ണിന്റെ. രണ്ടും ഇരുന്നിടത്ത് നിന്ന് അനങ്ങില്ല. ഹാ, എന്റെയൊരു യോഗം!” ചേടത്തി നിർത്താൻ ഭാവമില്ല എന്ന് കണ്ടതും ഞാൻ വേഗം മുറ്റം തൂത്തിട്ട് അകത്തേയ്ക്ക് നടന്നു. സാധാരണ എല്ലാ ആഴ്ചയും, അയൽവക്കക്കാർ എണീക്കുന്നതിന് മുൻപ് മുറ്റമടി തീരാറുണ്ട്. ഇന്ന് പണി…

Read More

കാണാമറയത്ത് എനിക്കൊരു സുഹൃത്തിനെ വേണം, എന്റെ സങ്കടപ്പെയ്ത്തിൽ കുടയാവാൻ, എന്റെ സന്തോഷങ്ങളിൽ കൂട്ട് കൂടാൻ, ഞാനെന്ന റേഡിയോയുടെ ശ്രോതാവാവാൻ, ഇടയ്ക്കൊന്ന് പൊട്ടിത്തെറിക്കാൻ, മനസ്സിന്റെ ഭാരം ഇറക്കി വയ്ക്കാൻ, ഒരാൾ, ഒരിക്കലും ഞാനെന്ന വ്യക്തിക്ക് മാർക്കിടാൻ ശ്രമിക്കാത്ത ഒരാൾ , കാണാമറയത്തിരുന്ന്, മനസ്സിന്റെ കണ്ണാടിയാവാൻ ഒരാൾ, രൂപമില്ലാത്ത, ലിംഗമില്ലാത്ത, ഒരാൾ !

Read More

ഇപ്പോഴും? എന്ന് ആരെങ്കിലും ചോദിച്ചാലും എനിക്ക് ഒരേയൊരു ഉത്തരമേ ഉള്ളൂ..”എന്നും!” അത്രമേൽ ഹാരി പോട്ടർ എന്ന മാന്ത്രിക നോവലിൽ അടിമപ്പെട്ടു പോയിരിക്കുന്നു ഞാൻ. അതൊരിക്കലും, പത്താം വയസ്സിൽ വായിക്കേണ്ടത് പത്തൊമ്പതാം വയസ്സിൽ വായിച്ചത് കൊണ്ടല്ല. മറിച്ച്, ഭാവനയുടെ അതിർവരമ്പ് ഭേദിച്ച് അതിൻ്റെ കഥയും കഥാപാത്രങ്ങളും അത്രയധികം മനസ്സിൽ വേരൂന്നിയത് കൊണ്ടാണ്. ജെ.കെ.റൗളിങ് എന്ന വനിത സൃഷ്ടിച്ച വലിയൊരു വിപ്ലവമായിരുന്നു ഹാരി പോട്ടർ പുസ്തകങ്ങൾ. ഏഴ് വാല്യങ്ങൾ ആയി പുറത്ത് വന്ന പുസ്തകങ്ങൾ കുട്ടികളെ കൂടാതെ മുതിർന്നവരും ഇരു കയ്യും നീട്ടി സ്വീകരിച്ചു; എന്നെപ്പോലെ. അഞ്ഞൂറ് ദശലക്ഷത്തിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ, ഏകദേശം എൺപതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്തകം ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകമായതിൽ അതിശയമില്ല. കുട്ടികളുടെ പുസ്തകം എന്ന മുൻവിധി മാറ്റി വച്ച് വായിച്ചാൽ ഏത് പ്രായത്തിൽ ഉള്ളവരെയും പിടിച്ചിരുത്താൻ കഴിയുന്ന ഒന്നാണത് എന്ന് സാക്ഷ്യം പറയുന്നതിൽ ഞാൻ തന്നെ മുൻപിൽ നിൽക്കും. ഏത് പുസ്തകവും ഒരു…

Read More